Kerala
-
കലയും സ്പോര്‍ട്സും മനുഷ്യരെ ഒരുമിപ്പിക്കാനുള്ളത് ; ഏഷ്യാകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയുടെയും പാകിസ്താന്റെയും ടീമംഗങ്ങള്‍ തമ്മില്‍ കൈ കൊടുക്കണമായിരുന്നെന്ന് സന്തോഷ് ഏച്ചിക്കാനം
കണ്ണൂര്‍: ഏഷ്യാകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയുടെയും പാകിസ്താന്റെയും ടീമംഗങ്ങള്‍ തമ്മില്‍ കൈ കൊടുക്കാതെ നിന്നത് തെറ്റാണെന്നും ഇരു ടീമംഗങ്ങളും തമ്മില്‍ ഗ്രൗണ്ടില്‍ കെട്ടിപ്പിടിച്ചിരുന്നെങ്കില്‍ വിശ്വമാനവ സ്നേഹത്തിന്റെ മറ്റൊരു മാതൃകയാകുമായിരുന്നെന്നും എഴുത്തുകാരന്‍ സന്തോഷ് ഏച്ചിക്കാനം. കലയും സ്പോര്‍ട്സും മനുഷ്യരെ ഒരുമിപ്പിക്കാനുള്ളതാണെന്നും വിഭാഗീകത ഉണ്ടാക്കാനുള്ളതല്ലെന്നും പറഞ്ഞു. കണ്ണൂര്‍ സെന്റ് മൈക്കിള്‍സ് ആംഗ്ലോ ഇന്ത്യന്‍ സ്‌കൂളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏഷ്യാകപ്പില്‍ ഇന്ത്യ-പാക് മത്സരത്തില്‍ ഒരിടത്തും ഇരുടീമിന്റെ കളിക്കാര്‍ തമ്മില്‍ ഷേക്ക് ഹാന്‍ഡ് പോലെയുള്ള ഒരു കാര്യവും ചെയ്യാതിരുന്നത് വലിയ ചര്‍ച്ചയ്ക്ക് വഴി വെച്ചിരുന്നു. എന്നാല്‍ കലയും കായിക വിനോദങ്ങളും സാഹിത്യവും മനുഷ്യരെ ഒരുമിപ്പിക്കാനുള്ളതാണെന്നും എന്നാല്‍ ഏഷ്യാകപ്പില്‍ വിഭാഗീയതയാണ് ഉണ്ടാക്കിയതെന്നും സന്തോഷ് ഏച്ചിക്കാനം പറഞ്ഞു. ാഹിത്യവും കായിക വിനോദവുമെല്ലാം വിശ്വമാനവ സ്‌നേഹമായിരിക്കണമെന്നും മത്സരമാകരുതെന്നും പറഞ്ഞു ഇത്തരം രീതികള്‍ നൂറുശതമാനം തെറ്റാണെന്നും പാലില്‍ വെള്ളം ചേര്‍ക്കുന്നതുപോലെയാണെന്നും നിരന്തരം വിളിച്ചു പറയുന്ന പ്രസ്ഥാനമാണ് സാഹിത്യമെന്നും അദ്ദേഹം പറഞ്ഞു. പഹല്‍ഗാം ഭീകരാക്രമണത്തിന്റെയും ഓപ്പറേഷന്‍ സിന്ദൂറിന്റെയും പശ്ചാത്തലത്തിലായിരുന്നു ഇന്ത്യാ പാക് മത്സരം…
Read More » -
ഷൈന്‍ ടീച്ചറുടെ പരാതിയില്‍ മിന്നല്‍ വേഗം; ഒന്നാം പ്രതി ഗോപാലകൃഷ്ണന്റെ ഭാര്യയുടെ പരാതിയില്‍ മെല്ലെപ്പോക്ക്; സൈബര്‍ ആക്രമണ പരാതികളില്‍ പോലീസ് ഇരട്ടത്താപ്പ്; നടപടികള്‍ മൊഴിയെടുപ്പില്‍ അവസാനിച്ചു
കൊച്ചി: കെ.ജെ.ഷൈനിനെതിരായ സൈബര്‍ ആക്രമണ പരാതിയില്‍ നൊടിയിടയില്‍ കേസെടുത്ത പോലീസിന് സമാന പരാതിയില്‍ ആവേശമില്ല. ഷൈനിന്റെ പരാതിയില്‍ ഒന്നാം പ്രതി ഗോപാലകൃഷ്ണനെതിരേ കേസെടുത്തിരുന്നു. എന്നാല്‍, ഗോപാലകൃഷ്ണന്റെ ഭാര്യ സമാന സ്വഭാവത്തിലുള്ള പരാതി നല്‍കിയതാണ് പോലീസ് അവഗണിച്ചത്. പരാതി ലഭിച്ച് രണ്ടാം ദിവസം മൊഴിയെടുത്തെങ്കിലും തുടര്‍നടപടികള്‍ ഉണ്ടായിട്ടില്ല. സിപിഎം നേതാവ് കെ.ജെ. ഷൈനിനെതിരായ അപവാദ പ്രചരണത്തിലും, സൈബര്‍ ആക്രമണത്തിലും പരാതി ലഭിച്ച തൊട്ടടുത്ത ദിവസമാണ് പൊലീസ് കേസെടുത്തത്. ഇതിനിടെ ഷൈനിന്റെ പറവൂരിലെ വീട്ടിലെത്തി പൊലീസ് മൊഴി രേഖപ്പെടുത്തുകയും ചെയ്തു. ഷൈനിന്റെ മറ്റൊരു പരാതിയില്‍ കേസെടുത്ത് മണിക്കൂറുകള്‍ക്കുള്ളിലാണ് കെ.എം. ഷാജഹാനെ തിരുവനന്തപുരത്തെത്തി കസ്റ്റഡിയിലെടുത്തത്. എന്നാല്‍ ഇതേ ശുഷ്‌കാന്തി സമാനമായ മറ്റൊരു പരാതിയില്‍ പൊലീസ് കാണിക്കുന്നില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം. ഷൈനിന്റെ പരാതിയിലെടുത്ത ആദ്യ കേസിലെ ഒന്നാംപ്രതി ഗോപാലകൃഷ്ണന്റെ ഭാര്യ ഷെര്‍ലിയാണ് ആ പരാതിക്കാരി. മൂന്ന് ഫേസ്ബുക്ക് അക്കൗണ്ടുകള്‍ക്കെതിരെ ഷെര്‍ലി പരാതി നല്‍കിയത് സെപ്റ്റംബര്‍ 21ന്. ഭിന്നശേഷിക്കാരിയായ തന്നെയും ബന്ധുക്കളെയും മോശമായി ചിത്രീകരിച്ചുവെന്നായിരുന്നു പരാതി. സെപ്റ്റംബര്‍…
Read More » -
കുടുംബ വഴക്ക്: രണ്ടാംഭാര്യയെ ശ്വാസംമുട്ടിച്ചു കൊന്നു; മൃതദേഹം കൊക്കയില്‍ തള്ളി; ‘ഭാര്യയുടെ മുന്നിലൂടെ വിദേശ വനിതകളെ വീട്ടിലെത്തിച്ചു, താഴെയും മുകളിലുമായി താമസം, വിയറ്റ്‌നാമിലെ സ്ത്രീ ജെസിയോട് എല്ലാം വെളിപ്പെടുത്തി’
തൊടുപുഴ: കുടുംബവഴക്കിനെ തുടർന്ന് രണ്ടാംഭാര്യയെ ഭർത്താവ് ശ്വാസംമുട്ടിച്ച് കൊന്നു. മൃതദേഹം കൊക്കയിൽ തള്ളി. കോട്ടയം കാണക്കാരി കപ്പടക്കുന്നേൽ ജെസി(50)യുടെ മൃതദേഹമാണ് 60 കിലോമീറ്റർ അകലെ ചെപ്പുകുളം ചക്കുരംമാണ്ടിലെ കൊക്കയിൽ കണ്ടെത്തിയത്. ഭർത്താവ് സാം കെ. ജോർജിനെ (59) പോലീസ് കസ്റ്റഡിയിലെടുത്തു. കാണക്കാരിയിൽനിന്ന് കാറിലാണ് ഇയാൾ മൃതദേഹം ചെപ്പുകുളത്ത് എത്തിച്ചത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: സാമിന്റെ ആദ്യഭാര്യ ഉപേക്ഷിച്ചുപോയശേഷം 1994-ലാണ് ജെസിയെ വിവാഹം ചെയ്തത്. എന്നാൽ വഴക്കിനെ തുടർന്ന് 15 വർഷമായി കാണക്കാരി രത്‌നഗിരിപ്പള്ളിക്ക് സമീപമുള്ള വീട്ടിൽ രണ്ട് നിലകളിലായാണ് ഇരുവരും താമസിച്ചിരുന്നത്. ഈ വീട്ടിൽ സമാധാനപരമായി താമസിക്കാൻ നൽകിയ കേസിൽ ജെസിക്ക് പോലീസ് സംരക്ഷണം ഏർപ്പെടുത്തി 2018-ൽ പാല അഡീഷണൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു. സാമിന് ഇതേ വീട്ടിൽതന്നെ താമസിക്കാൻ ജെസി അനുവാദം നൽകി. വീട്ടിൽ കയറാതെ പുറത്തുനിന്ന് സ്റ്റെയർക്കെയ്സ് പണിതാണ് സാമിന് രണ്ടാംനിലയിൽ താമസസൗകര്യമൊരുക്കിയത്. സാം വിദേശവനിതകൾ ഉൾപ്പെടെയുള്ളവരുമായി പരസ്യബന്ധം പുലർത്തിയിരുന്നത് ജെസി ചോദ്യംചെയ്തിരുന്നു. ആറുമാസമായി എംജി…
Read More » -
ബാലരാമപുരത്ത് രണ്ടര വയസുകാരിയെ കൊലപ്പെടുത്തിയ സംഭവം; അമ്മ ശ്രീതുവിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു
ബാലരാമപുരത്ത് രണ്ടരവയസ്സുള്ള മകളെ കൊലപ്പെടുത്തിയ സംഭവത്തില്‍ അറസ്റ്റിലായ അമ്മ ശ്രീതുവിനെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. കൂടുതല്‍ അന്വേഷണത്തിനായി മൂന്നുദിവസത്തേക്കാണ് കസ്റ്റഡിയില്‍ വിട്ടത്. ശ്രീതുവിന്റെ സഹോദരനും കൊലക്കേസിലെ ഒന്നാംപ്രതിയുമായ ഹരികുമാറിനെ കസ്റ്റഡിയില്‍ കിട്ടാനും പോലീസ് അപേക്ഷ സമര്‍പ്പിച്ചിരുന്നെങ്കിലും കോടതി ഇത് നിരസിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് രണ്ടരവയസ്സുകാരിയുടെ കൊലപാതകത്തില്‍ കുഞ്ഞിന്റെ അമ്മ ശ്രീതുവിനെയും പോലീസ് അറസ്റ്റ്‌ചെയ്തത്. സൈബര്‍ സെല്ലിന്റെയും ശാസ്ത്രീയ പരിശോധനയുടെയും സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ പാലക്കാടുനിന്നാണ് ബാലരാമപുരം പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ജനുവരിയിലാണ് ശ്രീതുവിന്റെ രണ്ടരവയസ്സുള്ള മകളെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ആദ്യം കുഞ്ഞിനെ വീട്ടില്‍നിന്ന് കാണാതായെന്നായിരുന്നു ശ്രീതുവിന്റെ പരാതി. തുടര്‍ന്ന് നാട്ടുകാരും പോലീസും തിരച്ചില്‍ നടത്തുന്നതിനിടെയാണ് കിണറ്റില്‍നിന്ന് മൃതദേഹം കണ്ടെത്തിയത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ ശ്രീതുവിന്റെ സഹോദരന്‍ ഹരികുമാറാണ് കൊലപാതകം നടത്തിയതെന്ന് വ്യക്തമായി. ഇതിനുപിന്നാലെ ഏവരെയും ഞെട്ടിച്ച മറ്റുവിവരങ്ങളും പുറത്തുവന്നു. ശ്രീതുവും സഹോദരനായ ഹരികുമാറും തമ്മില്‍ വഴിവിട്ട ബന്ധമുണ്ടായിരുന്നതായും ഇതിന് തടസമായതിനാലാണ് ഹരികുമാര്‍ കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നുമായിരുന്നു പോലീസിന്റെ കണ്ടെത്തല്‍.ഹരികുമാറിന്റെയും ശ്രീതുവിന്റെയും വാട്സാപ്പ് ചാറ്റുകളടക്കം പരിശോധിച്ചതില്‍നിന്നാണ്…
Read More » -
ഉറങ്ങിക്കിടന്ന പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം; പൊന്നാനിയിൽ 40കാരൻ അറസ്റ്റിൽ
മാതാപിതാക്കള്‍ക്കൊപ്പം കിടന്നുറങ്ങുകയായിരുന്ന പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളെ പോലീസ് അറസ്റ്റുചെയ്തു. പൊന്നാനി കാട്ടിലവളപ്പില്‍ അക്ബറി (40) നെയാണ് അറസ്റ്റുചെയ്തത്. കടലോരത്ത് താമസിക്കുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയാണ് അര്‍ധരാത്രിയെത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചത്. വീടിന്റെ ഓട് ഇളക്കി മാറ്റിയാണ് പ്രതി അകത്തുകടന്നത്. ശരീരത്തില്‍ തൊട്ടപ്പോള്‍ കുട്ടി ഉണര്‍ന്ന് ബഹളംവെച്ചപ്പോള്‍ പ്രതി ഓടി രക്ഷപ്പെട്ടു. സമാനമായ രീതിയില്‍ ഇതിനുമുന്‍പും ഇയാളെ നാട്ടുകാര്‍ പിടികൂടിയിട്ടുണ്ട്. പെണ്‍കുട്ടി താമസിക്കുന്ന വീടിന്റെ പരിസരത്ത് രാത്രിസമയങ്ങളില്‍ മീന്‍ പിടിക്കാനെന്ന വ്യാജേന പ്രതി എത്തിയിരുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. സംഭവത്തിനു ശേഷം ഇയാളെ കാണാറില്ലെന്ന് നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇന്‍സ്‌പെക്ടര്‍ എസ്. അഷറഫ്, എസ്ഐ സി.വി. ബിബിന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ നാസര്‍, എസ്. പ്രശാന്ത് കുമാര്‍ എന്നിവരടങ്ങിയ അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്. പൊന്നാനി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Read More » -
മാധ്യമ ലോകത്തിന് തീരാ നഷ്ടം; മുതിർന്ന മാധ്യമപ്രവർത്തകൻ ടി.ജെ.എസ്. ജോർജ് അന്തരിച്ചു
മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ടി.ജെ.എസ്. ജോർജ് (97)അന്തരിച്ചു. പത്രാധിപർ, കോളമിസ്റ്റ്, ജീവചരിത്രകാരൻ എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ഇംഗ്ലിഷിലും മലയാളത്തിലുമായി ഒട്ടേറേ പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. തയ്യിൽ ജേക്കബ് സോണി ജോർജ് എന്നാണ് പൂർണനാമം. 2011 ൽ രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചു. മാധ്യമ രംഗത്തെ മികവിനു കേരള സർക്കാർ നൽകുന്ന ഉന്നത അംഗീകാരമായ സ്വദേശാഭിമാനി – കേസരി പുരസ്‌കാരം 2019 ൽ ലഭിച്ചു. ഏഷ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ജേണലിസം ചെയർമാനായിരുന്നു. 1928 മേയ് 7 ന് പത്തനംതിട്ട ജില്ലയിലെ തുമ്പമണിലാണ് ജനിച്ചത്. തിരുവനന്തപുരത്തും പിന്നീട് മദ്രാസ് ക്രിസ്ത്യൻ കോളജിലുമായി പഠനം പൂർത്തിയാക്കി ജോലി തേടി ബോംബെയിലെത്തിയ അദ്ദേഹം യാദൃച്ഛികമായാണ് പത്രപ്രവർത്തകനായത്. 1950 ൽ ഫ്രീപ്രസ് ജേർണലിലൂടെ പത്രപ്രവർത്തനം തുടങ്ങിയ അദ്ദേഹം ഇന്ത്യയിലും വിദേശത്തുമായി അരനൂറ്റാണ്ടിലേറെ മാധ്യമപ്രവർത്തകനായിരുന്നു. ഇന്റർനാഷനൽ പ്രസ് ഇൻസ്റ്റിറ്റ്യൂട്ട്, ദ് സെർച്‌ലൈറ്റ്, ഫാർ ഈസ്റ്റേൺ ഇക്കണോമിക് റിവ്യൂ എന്നിവയിൽ പ്രവർത്തിച്ചു. ഹോങ്കോങ്ങിൽ നിന്നുള്ള ഏഷ്യ വീക്കിന്റെ സ്ഥാപക പത്രാധിപരാണ്. 1965…
Read More » -
തീരദേശ പരിസ്ഥിതിയെ സംരക്ഷിക്കാൻ എം.എസ്.എസ്.ആർ.എഫും ബുമെർക് ഇന്ത്യ ഫൗണ്ടേഷനും ഒരുമിക്കുന്നു, പദ്ധതിക്ക് കുഴുപ്പിള്ളി ബീച്ചിൽ തുടക്കമായി
കൊച്ചി: തീരദേശ പരിസ്ഥിതിയെ സംരക്ഷിക്കാനും കണ്ടൽക്കാടുകളുടെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കാനുമായി എം.എസ്. സ്വാമിനാഥൻ ഫൗണ്ടേഷനും (എം.എസ്.എസ്.ആർ.എഫ്) ബുമെർക് ഇന്ത്യ ഫൗണ്ടേഷനും ചേർന്ന് നടപ്പാക്കുന്ന പദ്ധതിക്ക് കുഴുപ്പിള്ളി ബീച്ചിൽ തുടക്കമായി. ‘കണ്ടൽ കാടുകളുടെ സംരക്ഷണം, പുനഃസ്ഥാപനം’ എന്ന് പേരിട്ടിരിക്കുന്ന പ്രോജക്റ്റിന്റെ ഔപചാരിക ഉദ്ഘാടനം സെപ്തംബർ 30 ന് ( ചൊവ്വാഴ്ച) പഞ്ചായത്ത് പ്രസിഡന്റ് നിബിൻ .കെ നിർവഹിച്ചു. കഴിഞ്ഞ കുറേ വർഷങ്ങളായി കാലാവസ്ഥാ മാറ്റവും തീരദേശ ശോഷണവും ഭീഷണി ഉയർത്തുന്ന സാഹചര്യത്തിലാണ് പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. കണ്ടൽക്കാടുകളുടെ പ്രാധാന്യം, അവ തീരദേശത്തെ സംരക്ഷിക്കുന്നതിലും മത്സ്യസമ്പത്ത് വർദ്ധിപ്പിക്കുന്നതിലും വഹിക്കുന്ന പങ്ക് എന്നിവയെക്കുറിച്ച് പദ്ധതിയിലൂടെ ജനങ്ങൾക്ക് അവബോധം നൽകും. എം.എസ്.എസ്.ആർ.എഫിന്റെ കോസ്റ്റൽ റിസോഴ്സ്സ് ആൻഡ് ഫിഷറീസ് ഡയറക്ടർ ഡോ. വേൽവിഴി സ്വാഗതം പറയുകയും പദ്ധതി വിശദീകരിക്കുകയും ചെയ്തു. പ്രകൃതിക്ക് ഇണങ്ങുന്ന വികസനം ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത ഡോ. വേൽവിഴി ഓർമ്മിപ്പിച്ചു. ബുമെർക് ഇന്ത്യ ഫൗണ്ടേഷനെ പ്രതിനിധീകരിച്ച് തുളസി വർമ്മ ചടങ്ങിൽ പങ്കെടുത്തു. സി.ആർ.സി. അംഗം എം…
Read More » -
കുപ്പി ഇനി പേപ്പറില്‍ പൊതിഞ്ഞു കിട്ടില്ല; തുണി സഞ്ചി വില്‍പനയ്ക്ക് ബെവ്‌കോ; വില 15 മുതല്‍ 20 രൂപവരെ; പ്രതിഷേധത്തിന് ഇടയാക്കുമെന്ന് മുന്നറിയിപ്പ്
പ്ലാസ്റ്റിക് മദ്യക്കുപ്പിക്ക് ഇരുപത് രൂപ ഡെപ്പോസിറ്റ് തുകയായി ഈടാക്കുന്ന പരീക്ഷണത്തിന് പിന്നാലെ ഇന്ന് മുതല്‍ ബവ്കോ തുണിസഞ്ചി വില്‍പ്പനയിലേക്ക്. ഇന്ന് മുതല്‍ ബവ്കോ വില്‍പ്പന കേന്ദ്രങ്ങളില്‍ നിന്ന് പേപ്പറില്‍ പൊതിഞ്ഞ് മദ്യം നല്‍കില്ല. പകരം മദ്യം വാങ്ങാനെത്തുന്നവര്‍ക്ക് ആവശ്യമെങ്കില്‍ പതിനഞ്ച്, ഇരുപത് രൂപ നിരക്കില്‍ തുണിസഞ്ചി വാങ്ങാം. ഓരോ ഷോപ്പുകളിലും മതിയായ തുണിസഞ്ചി ഉറപ്പാക്കണമെന്ന് കാട്ടി ബവ്കോ എം.ഡി ഹര്‍ഷിത അത്തല്ലൂരി റീജിയണല്‍ മാനേജര്‍മാര്‍ക്കും വെയര്‍ ഹൗസ് മാനേജര്‍മാര്‍ക്കും നേരത്തെ നോട്ടിസ് നല്‍കിയിരുന്നു. പ്ലാസ്റ്റിക് മദ്യക്കുപ്പികള്‍ക്ക് ഇരുപത് രൂപ വീതം അധികം ഈടാക്കുന്നതിന് പുറമെ പണം നല്‍കിയുള്ള തുണിസഞ്ചി പരിഷ്കാരം മദ്യം വാങ്ങാനെത്തുന്നവരുടെ പ്രതിഷേധത്തിന് ഇടയാക്കുമെന്നാണ് ജീവനക്കാര്‍ പറയുന്നത്. തുണിസഞ്ചി വാങ്ങുന്നവര്‍ക്കും കൗണ്ടര്‍ വഴി ജീവനക്കാര്‍ ബില്ലും നല്‍കണം. ഇഷ്ടമുള്ളവര്‍ മാത്രം തുണിസഞ്ചി വാങ്ങിയാല്‍ മതിയെന്നാണ് ബവ്കോയുടെ ന്യായം.
Read More » -
വേണ്ടിവന്നാല്‍ സിപിഎം നേതാക്കളുടെ വീടിനു നേരെയും ബോംബ് എറിയും; ഭീഷണിയുമായി ബിജെപി നേതാവ്; ‘കണ്ണില്‍നിന്നല്ല, നെഞ്ചില്‍നിന്ന് കണ്ണീര്‍ വീഴ്ത്തുമെന്നും അര്‍ജുന്‍ മാവിലക്കണ്ടി’
കണ്ണൂർ: ചെറുകുന്നിൽ ബി.ജെ.പി. നേതാവിന്റെ വീടിനുനേരെയുണ്ടായ ബോംബ് ആക്രമണത്തിന് തിരിച്ചടിയുണ്ടാകുമെന്ന് ഭീഷണിപ്പെടുത്തി ബി.ജെ.പി. നേതാവ്. അക്രമം തുടർന്നാൽ സി.പി.എം. നേതാക്കളുടെ വീടുകൾക്ക് നേരെ ബോംബെറിയുമെന്നും “കണ്ണിൽനിന്നല്ല, നെഞ്ചിൽനിന്ന് കണ്ണീർ വീഴ്ത്തുമെന്നും” ബി.ജെ.പി. കണ്ണൂർ നോർത്ത് ജില്ലാ സെക്രട്ടറി അർജുൻ മാവിലക്കണ്ടി പ്രസംഗിച്ചു. ചെറുകുന്നിൽ ബി.ജെ.പി. കല്യാശ്ശേരി മണ്ഡലം സെക്രട്ടറി വിനു വിജു നാരായണന്റെ വീടിനുനേരെ ഇന്ന് രാവിലെ ബോംബേറുണ്ടായ സംഭവത്തിൽ, കണ്ണപുരം റെയിൽവേ സ്റ്റേഷന് മുൻപിൽ നടന്ന പ്രതിഷേധ യോഗത്തിലാണ് പ്രകോപനപരമായ പ്രസംഗം. സി.പി.എം. ലോക്കൽ സെക്രട്ടറി, ബ്രാഞ്ച് സെക്രട്ടറി, ഏരിയ സെക്രട്ടറി എന്നിവരുൾപ്പെടെയുള്ള നേതാക്കളുടെ വീടുകൾ തങ്ങൾക്ക് അറിയാമെന്നും, ഓരോരുത്തരുടെയും വീട്ടിൽ പോകാൻ തങ്ങൾക്ക് സാധിക്കുമെന്നും അർജുൻ മാവിലക്കണ്ടി പറഞ്ഞു. നേതാക്കളുടെ മക്കൾ എവിടെ പഠിക്കുന്നു, എവിടെയെല്ലാം പോകുന്നു എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ തങ്ങൾക്കറിയാമെന്നും ഭീഷണി മുഴക്കി. “ഞങ്ങളുടെ ക്ഷമ പരീക്ഷിക്കാൻ മുന്നോട്ട് പോകാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ നിങ്ങളുടെ കണ്ണിൽ നിന്നല്ല, നിങ്ങളുടെ നെഞ്ചത്ത് നിന്ന് കണ്ണീര് ഏൽപ്പിക്കാൻ ഞങ്ങൾക്ക് സാധിക്കും.” പൊലീസുദ്യോഗസ്ഥരെ അഭിസംബോധന…
Read More »
