India

  • പ്രതിരോധക്കരുത്തുയർത്താൻ ഇന്ത്യ ; നാവികസേനയ്ക്കായി 31 യുദ്ധവിമാനങ്ങൾ കൂടി വാങ്ങാനുള്ള നീക്കം നടത്തുന്നുവെന്ന് റിപ്പോർട്ട്; ‍പുതുതായി അം​ഗീകരിക്കപ്പെട്ട വൻ കരാറിനെ കൂടാതെയാണിത്

    ദില്ലി: വ്യോമസേനയ്ക്കായി 114 റാഫേൽ യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള വൻകിട കരാറിന് പിന്നാലെ, നാവികസേനയ്ക്കായി റഫാൽ വിമാനങ്ങൾ വാങ്ങാൻ ഇന്ത്യ ലക്ഷ്യമിടു്നനുവെന്ന് റിപ്പോർട്ട്. ഫ്രഞ്ച് മാധ്യമമായ ‘ലാ ട്രിബ്യൂൺ’ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. വിമാനവാഹിനികളിൽ നിന്ന് പറന്നുയരാനും ലാൻഡ് ചെയ്യാനും സാധിക്കുന്ന റഫാൽ എം യുദ്ധവിമാനങ്ങൾ വാങ്ങാനാണ് ഇന്ത്യ ഒരുങ്ങുന്നത്. 31 റഫാൽ എം വിമാനങ്ങളാകും ഇന്ത്യ വാങ്ങുകയെന്നാണ് റപ്പോർട്ടിൽ പറയുന്നത്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഐഎൻഎസ് വിക്രാന്ത് എന്ന വിമാനവാഹിനിയിലാകും ഇവ വിന്യസിക്കുക. കൂടാതെ, ഐ.എൻ.എസ്. വിക്രമാദിത്യയിലും ഇവ ഉപയോഗിച്ചേക്കാം. നേരത്തെ 26 റഫാൽ എം വിമാനങ്ങൾ വാങ്ങാൻ ഇന്ത്യ ഫ്രാൻസുമായി 2025ൽ കരാർ ഒപ്പിട്ടിരുന്നു. ഇത് പുറമേയാകും 31 എണ്ണം കൂടി വാങ്ങാനാണ് റിപ്പോർട്ടുകൾ. ഇവകൂടി സേനയുടെ ഭാഗമാകുന്നതോടെ ഇന്ത്യയുടെ പക്കലുണ്ടാകുന്ന റഫാൽ വിമാനങ്ങളുടെ എണ്ണം 145 ആയി ഉയരും. കരാർ നടപ്പിലായാൽ ഫ്രാൻസിനേക്കാൾ കൂടുതൽ റഫാൽ എം വിമാനങ്ങൾ കൈവശമുള്ള രാജ്യമായി ഇന്ത്യ മാറും. ഫ്രാൻസിൻ്റെ പക്കൽ…

    Read More »
  • ഇന്ത്യ-യുഎസ് വ്യാപാര കരാർ: പ്രധാനമന്ത്രിയോട് അഞ്ച് ചോദ്യങ്ങളുമായി രാഹുല്‍ ഗാന്ധി; കൃത്യമായ മറുപടി നല്‍കണമെന്ന് ആവശ്യം

    ഡൽഹി:-യുഎസ് വ്യാപാര കരാറുമായി ബന്ധപ്പെട്ട പ്രധാനമന്ത്രിയോട് അഞ്ച് ചോദ്യങ്ങളുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കരാറിൽ പറയുന്ന ഡിഡിജി എന്നാൽ എന്താണ് അർത്ഥമാക്കുന്നതെന്നും ഇന്ത്യൻ കന്നുകാലികൾക്ക് ജിഎം അമേരിക്കന് ധാന്യത്തിൽ നിന്ന് ലഭിക്കുന്ന ഡിസ്റ്റിലർ ധാന്യം നൽകുമോയെന്നും രാഹുൽ ചോദിക്കുന്നു. ഇതിന് പുറമെ, സോയ കർഷകരുടെ അവസ്ഥ എന്തായിരിക്കും?, സർക്കാർ ആവർത്തിച്ച് പരാമർശിക്കുന്ന ‘അധിക ഉൽപന്നങ്ങൾ’ എന്നതിൽ എന്താണ് ഉൾപ്പെടുത്തിയിരിക്കുന്നത്? ഇറക്കുമതിക്ക് തുറന്നുകൊടുക്കുമോ ?, വാണിജ്യേതര തടസ്സങ്ങൾ’ നീക്കം ചെയ്യുക എന്നതിൻ്റെ അർത്ഥമെന്താണ്? എന്നിങ്ങനെ അഞ്ച് ചോദ്യങ്ങളാണ് രാഹുൽ ഉന്നയിച്ചത്. ചോദ്യങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി കൃത്യമായ മറുപടി നൽകണമെന്നും രാഹുൽഗാന്ധി ആവശ്യപ്പെട്ടു.എക്സിലൂടെയാണ് രാഹുൽ തൻ്റെ ചോദ്യങ്ങൾ പങ്കുവച്ചിരിക്കുന്നത്. ഇന്ത്യ- യുഎസ് വ്യാപാര കരാർ സംബന്ധിച്ച ഇരുരാജ്യങ്ങളുടെയും സംയുക്ത പ്രസ്താവന ഈ മാസം ഏഴിന് പുറത്തിറക്കി. എന്നാൽ കരാർ സംബന്ധിച്ച് വ്യക്തത വരുത്താൻ കേന്ദ്രസർക്കാർ ഇതുവരെ തയ്യാറായിട്ടില്ലെന്ന് പ്രതിപക്ഷ കക്ഷികൾ ചൂണ്ടിക്കാണിക്കുന്നു. ഈ വിഷയം ലോക്സഭയിലും രാജ്യസഭയിലും അടക്കം വൻ പ്രതിപക്ഷ…

    Read More »
  • തട്ടിമുട്ടി നൂറുകടന്ന് പാക്കിസ്ഥാന്‍; 61 റണ്‍സിന് തകര്‍ത്ത് ഇന്ത്യയുടെ ജയം; എ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനക്കാരായി സൂപ്പര്‍ എട്ടില്‍

    ഏകപക്ഷീയമായ മത്സരത്തില്‍ പാക്കിസ്ഥാനെ തകര്‍ത്തെറിഞ്ഞ് ടീം ഇന്ത്യ. പാക്കിസ്ഥാനെതിരെ 61 റണ്‍സ് വിജയം നേടിയ ഇന്ത്യ എ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനക്കാരായി സൂപ്പര്‍ എട്ടില്‍ കടന്നു. ഇന്ത്യ ഉയര്‍ത്തിയ 176 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാക്കിസ്ഥാന്‍ 18 ഓവറില്‍ 114 റണ്‍സെടുത്തു പുറത്തായി. 34 പന്തില്‍ 44 റണ്‍സെടുത്ത മധ്യനിര താരം ഉസ്മാന്‍ ഖാന്‍ മാത്രമാണ് പാക്ക് നിരയില്‍ പേരിനെങ്കിലും പൊരുതിയത്. ഷഹീന്‍ അഫ്രീദി (19 പന്തില്‍ 23), ശതാബ് ഖാന്‍ (15 പന്തില്‍ 14), ഫഹീം അഷറഫ് (14 പന്തില്‍ 10) എന്നിവരും രണ്ടക്കം കടന്നു. മത്സരത്തില്‍ പാക്കിസ്ഥാന്റെ ഏഴു താരങ്ങള്‍ രണ്ടക്കം കടക്കാതെ പുറത്തായി. ഹാര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുമ്ര, അക്ഷര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ ഇന്ത്യയ്ക്കായി രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തി.ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച പാക്കിസ്ഥാന് ഇനിയും സൂപ്പര്‍ 8 പ്രതീക്ഷയുണ്ട്. നാലു പോയിന്റുമായി എ ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്താണു പാക്കിസ്ഥാന്‍. നിലയുറപ്പിക്കുന്ന ബാറ്റിങ്…

    Read More »
  • ‘അടുത്തതവണയും കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി തന്നെ, അത് ഉറപ്പുള്ള കാര്യമാണ്’- വിഷൻ 2031′ അന്താരാഷ്ട്ര സമ്മേളനത്തിലെ ഉദ്ഘാടന വേദിയിൽ പിണറായി വിജയനെ കോൺ​ഗ്രസ് നേതാവ് മണിശങ്കർ അയ്യർ

    തിരുവനന്തപുരം: അടുത്ത തവണയും പിണറായി വിജയൻ തന്നെയായിരിക്കും കേരളത്തിന്റെ മുഖ്യമന്ത്രിയെന്ന് കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ. ‘വിഷൻ 2031’ അന്താരാഷ്ട്ര സമ്മേളനത്തിലെ ഉദ്ഘാടന വേദിയിൽ പിണറായി വിജയനെ വേദിയിലിരുത്തിയാണ് മണിശങ്കർ അയ്യറുടെ പരാമർശം. ‘അടുത്ത മുഖ്യമന്ത്രി ആകുമെന്ന് എനിക്ക് ഉറപ്പുള്ള മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ’ എന്നായിരുന്നു മണിശങ്കർ അയ്യരുടെ പരാമർശം. സംസ്ഥാനത്തിന്റെ വികസന മുന്നേറ്റത്തെ പുകഴ്ത്തിയ മണിശങ്കർ അയ്യർ, സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങളെയും പ്രശംസിച്ചു. സമൂഹത്തിന്റെ മുന്നേറ്റത്തിനായി മഹാത്മാ ഗാന്ധി കാണിച്ചുതന്ന ദിശയിലൂടെ പ്രവർത്തിച്ച സംസ്ഥാനമാണ് കേരളമെന്ന് അദ്ദേഹം പറഞ്ഞു. പുതിയൊരു ഇന്ത്യയെക്കുറിച്ചുള്ള മഹാത്മാഗാന്ധിയുടെ ദർശനം ഇന്ത്യയിൽ നടപ്പാക്കിയത് കമ്മ്യൂണിസ്റ്റ് മാർക്‌സിസ്റ്റ് പാർട്ടിയാണെന്നും അദ്ദേഹം പറയുകയുണ്ടായി. അതേസമയം സമ്മേളനം ബഹിഷ്‌കരിച്ച തന്റെ പാർട്ടി സഹപ്രവർത്തകരുടെ നടപടിയിൽ വളരെയധികം ഖേദിക്കുന്നു. ഇന്ന് നമ്മോടൊപ്പമില്ലാത്ത മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ആശയങ്ങൾ മറ്റേത് സംസ്ഥാനത്തേക്കാളും മികച്ച രീതിയിൽ പ്രാവർത്തികമാക്കാൻ കേരളത്തിന് സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ആസൂത്രണ ബോർഡിന്റെ നേതൃത്വത്തിൽ ഇന്ന് മുതൽ മൂന്ന് ദിവസങ്ങളിലായാണ്…

    Read More »
  • ലോകത്തിലെ ഏറ്റവും വലിയ യുദ്ധക്കപ്പല്‍: 25 വര്‍ഷത്തിന് ശേഷം കടലിലിറങ്ങി റഷ്യയുടെ ‘അഡ്മിറല്‍ നഖിമോവ്’; 175 വെര്‍ട്ടിക്കല്‍ ലോഞ്ചറുകള്‍; ആണവോര്‍ജം; അസാമാന്യ ആയുധശേഷി; വെറും ‘വെള്ളാന’യെന്ന് പരിഹസിച്ച് പാശ്ചാത്യ വിദഗ്ധര്‍

    മോസ്‌കോ: എണ്‍പതുകളില്‍ അന്നത്തെ യുഎസ്എസ്ആറിനു വേണ്ടി കടല്‍ അടക്കിഭരിച്ച റഷ്യയുടെ കൂറ്റന്‍ യുദ്ധക്കപ്പല്‍ കോടികളുടെ അറ്റകുറ്റപ്പണികള്‍ക്കുശേഷം വീണ്ടുമിറങ്ങുന്നു. കാല്‍നൂറ്റാണ്ടോളം നടത്തിയ നവീകരണത്തിനു ശേഷമാണ് വീണ്ടും നീരണിഞ്ഞത്. റഷ്യന്‍ നാവികസേനയിലെ ഏറ്റവും വലിയ സജീവ കപ്പലാണ് ‘അഡ്മിറല്‍ നഖിമോവ്’ (Admiral Nakhimov). ഏകദേശം 25 വര്‍ഷം കപ്പല്‍നിര്‍മ്മാണ ശാലയില്‍ ചിലവഴിച്ച ശേഷമാണ് ക്രൂസര്‍ വീണ്ടും കടലിലിറങ്ങിയത്. ഇത്തവണ 176 വെര്‍ട്ടിക്കല്‍ ലോഞ്ചറുകള്‍ ഉള്‍പ്പെടെയുള്ള അതിശക്തമായ ആയുധശേഖരവുമായാണ് ഇതിന്റെ മടങ്ങിവരവ്. വിമാനവാഹിനി കപ്പലുകള്‍ ഒഴിവാക്കിയാല്‍, നിലവില്‍ ലോകത്തിലെ ഏറ്റവും വലുതും ആയുധശേഷിയുള്ളതുമായ യുദ്ധക്കപ്പലാണിത്. ആണവോര്‍ജ്ജം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഈ കപ്പല്‍, 1980-കളില്‍ നിര്‍മ്മിക്കപ്പെട്ട വലിയ കപ്പലുകള്‍ക്ക് പകരക്കാരെ കണ്ടെത്താന്‍ ബുദ്ധിമുട്ടുന്ന റഷ്യന്‍ നാവികസേനയുടെ പ്രതിസന്ധിയുടെ ഉദാഹരണവുമാണ്. 80-കളിലെ കപ്പലുകള്‍ റഷ്യന്‍ നാവികസേനയിലെ വലിയ കപ്പലുകള്‍ മിക്കവാറും പഴയതാണ്. റഷ്യയുടെ ഏക വിമാനവാഹിനിക്കപ്പലായ ‘അഡ്മിറല്‍ കുസ്‌നെറ്റ്‌സോവ്’ (Admiral Kuznetsov) പ്രതിച്ഛായ നിലനിര്‍ത്താന്‍ വേണ്ടി മാത്രമാണ് ഇപ്പോഴും സേനയുടെ ഭാഗമായി തുടരുന്നത്. ഇത് യുദ്ധത്തിന് സജ്ജമല്ല. ഈ…

    Read More »
  • ബംഗ്ലാദേശ് തെരഞ്ഞെടുപ്പ്: മൗലിക വാദത്തെ തള്ളിയെങ്കിലും ജമാഅത്തെ ഇസ്ലാമിയുടെ വിജയം ഇന്ത്യക്ക് ആശയങ്കയാകും; സീറ്റുകള്‍ കൂടുതല്‍ ഹിന്ദു ഭൂരിപക്ഷ മേഖലകളില്‍; അതിര്‍ത്തിയിലും വന്‍ സ്വാധീനം; സുരക്ഷാ ഏജന്‍സികള്‍ ജാഗ്രതയില്‍

    കൊല്‍ക്കത്ത: ബംഗ്ലാദേശില്‍ അടുത്തിടെ നടന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ 60ല്‍ അധികം സീറ്റുകളില്‍ ജമാഅത്തെ ഇസ്ലാമി നേടിയ വിജയം ഇന്ത്യക്കും ആശങ്കയാകും. ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളിലാണ് ജമാഅത്ത് ഭൂരിഭാഗം സീറ്റുകളും നേടിയത്. ഇവിടെ ഹിന്ദു ജനസംഖ്യ 10-13% വരെയാണ്. 2024 ഓഗസ്റ്റില്‍ ഷെയ്ഖ് ഹസീന സര്‍ക്കാര്‍ വീണതിന് ശേഷം ബംഗ്ലാദേശില്‍ നടക്കുന്ന ആദ്യ ദേശീയ തിരഞ്ഞെടുപ്പായിരുന്നു ഇത്. ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി (—-) വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചെങ്കിലും രണ്ടാമത്തെ വലിയ കക്ഷിയായി ജമാഅത്ത് മാറി. ബംഗ്ലാദേശ് തിരഞ്ഞെടുപ്പ് ഫലം ബംഗ്ലാദേശ് പാര്‍ലമെന്റിലെ (ജതീയ സംഗ്‌സദ്) 299-300 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത് (ചില റിപ്പോര്‍ട്ടുകള്‍ 299 എന്നും ചിലത് 300 എന്നും പറയുന്നു). തിരഞ്ഞെടുപ്പ് ഫലം താഴെ പറയുന്ന രീതിയിലായിരുന്നു: 1. ബിഎന്‍പിയും (BNP) സഖ്യവും 212 സീറ്റുകള്‍ നേടി. താരിഖ് റഹ്‌മാന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ രൂപീകരണം ഉറപ്പാക്കി. 2. ജമാഅത്തെ ഇസ്ലാമി ഒറ്റയ്ക്ക് 68 സീറ്റുകള്‍ നേടി, അവരുടെ 11 കക്ഷി…

    Read More »
  • ക്രിക്കറ്റ് മൈതാനത്തിന് പിന്നാലെ പത്താം ക്ലാസ് പരീക്ഷയ്ക്കും തയാറെടുത്ത് വൈഭവ് സൂര്യവംശി; പോഡാര്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഫീസ് എത്രയെന്നറിയാമോ? ഹാള്‍ടിക്കറ്റ് കൈപ്പറ്റിയെന്നു പ്രിന്‍സിപ്പല്‍

    ന്യൂഡല്‍ഹി: ക്രിക്കറ്റ് മൈതാനത്ത് വിസ്മയങ്ങള്‍ തീര്‍ക്കുന്ന വൈഭവ് സൂര്യവംശി, ഇപ്പോള്‍ 2026-ലെ സിബിഎസ്ഇ പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷയിലും മികച്ച പ്രകടനം കാഴ്ചവെക്കാനുള്ള തയാറെടുപ്പിലാണ്. രാജസ്ഥാന്‍ റോയല്‍സിന്റെ 14 വയസുകാരനായ ഈ ഓപ്പണര്‍ പത്താം ക്ലാസ് പരീക്ഷ എഴുതുന്നുണ്ടെന്ന് പോഡാര്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ നീല്‍ കിഷോര്‍ പറഞ്ഞു. ബീഹാറിലെ സമസ്തിപൂരിലുള്ള പോഡാര്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് വൈഭവ്. സമസ്തിപൂരിലെ പോഡാര്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ ഫീസ് ഘടന അഡ്മിഷന്‍ ഫീസ്, ട്യൂഷന്‍ ഫീസ് എന്നിങ്ങനെ തിരിച്ച് മൂന്ന് തവണകളായാണ് (Instalments) അടയ്‌ക്കേണ്ടത്. പത്താം ക്ലാസ് സെക്കന്‍ഡറി വിഭാഗത്തിലാണ് വരുന്നത്. പത്താം ക്ലാസ്സില്‍ പുതുതായി ചേരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അഡ്മിഷന്‍ ഫീസ് 4,470 രൂപയാണ്. ഇത് അഡ്മിഷന്‍ സമയത്ത് ആദ്യ തവണയ്ക്കൊപ്പം നല്‍കണം. അതേസമയം, വൈഭവിനെപ്പോലെയുള്ള പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് ഒരു തവണ ട്യൂഷന്‍ ഫീസായി നല്‍കേണ്ടത് 17,880 രൂപയാണ്. മൂന്ന് തവണകളായി ഈ തുക അടയ്ക്കേണ്ടതിനാല്‍, പോഡാര്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ ഒരു പത്താം…

    Read More »
  • ദേശീയപാതയില്‍ പറന്നിറങ്ങി പ്രധാനമന്ത്രിയുടെ വിമാനം! അസമിലെ റോഡ് വികസനത്തില്‍ പുതിയ ചരിത്രം; വടക്കുകിഴക്കന്‍ ഇന്ത്യയുടെ കരുത്ത് തെളിയിക്കുന്ന എമര്‍ജന്‍സി ലാന്‍ഡിംഗ് സ്ട്രിപ്പ് സജ്ജം

    ദിസ്പൂര്‍: വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ അടിസ്ഥാന സൗകര്യ വികസന ചരിത്രത്തില്‍ പുതിയ അധ്യായം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമാനം അസമിലെ ദേശീയപാതയില്‍ ലാന്‍ഡ് ചെയ്തു. വ്യോമസേനയുടെ വിമാനങ്ങള്‍ക്കും വിവിഐപി വിമാനങ്ങള്‍ക്കും അടിയന്തര സാഹചര്യങ്ങളില്‍ ലാന്‍ഡ് ചെയ്യാന്‍ പാകത്തില്‍ ദേശീയപാതയില്‍ നിര്‍മിച്ച പ്രത്യേക ‘എമര്‍ജന്‍സി ലാന്‍ഡിംഗ് സ്ട്രിപ്പിലാണ്’ (ELF) പ്രധാനമന്ത്രിയുടെ വിമാനം ഇറങ്ങിയത്. അടിസ്ഥാന സൗകര്യ വികസനത്തിന്റെ കരുത്ത് ദേശീയപാത 37-ന്റെ (NH 37) ഭാഗമായി നിര്‍മ്മിച്ച ഈ റണ്‍വേ, വടക്കുകിഴക്കന്‍ ഇന്ത്യയുടെ പ്രതിരോധ മേഖലയ്ക്കും ഗതാഗത സൗകര്യങ്ങള്‍ക്കും വലിയ കരുത്ത് പകരുന്നതാണ്. സാധാരണ വിമാനത്താവളങ്ങളിലെ റണ്‍വേയ്ക്ക് സമാനമായ ഗുണനിലവാരത്തോടെയാണ് ഹൈവേയിലെ ഈ ഭാഗം നിര്‍മ്മിച്ചിരിക്കുന്നത്. യുദ്ധകാലാടിസ്ഥാനത്തില്‍ സൈനിക നീക്കങ്ങള്‍ നടത്തുന്നതിനും പ്രകൃതിക്ഷോഭങ്ങള്‍ ഉണ്ടാകുമ്പോള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുന്നതിനും ഇത്തരം ഹൈവേ റണ്‍വേകള്‍ സഹായിക്കും. ‘ഒരുകാലത്ത് അവഗണിക്കപ്പെട്ടിരുന്ന വടക്കുകിഴക്കന്‍ ഇന്ത്യ ഇന്ന് രാജ്യത്തിന്റെ വികസന എന്‍ജിനായി മാറിയിരിക്കുകയാണ്. ഈ ഹൈവേ ലാന്‍ഡിംഗ് കേവലം ഒരു പരീക്ഷണമല്ല, മറിച്ച് ഇന്ത്യയുടെ ആധുനിക അടിസ്ഥാന സൗകര്യ…

    Read More »
  • ‘ട്രംപിന്റെ ഉത്തരവ് കിട്ടിയാലുടന്‍ യുദ്ധം; സിറിയയില്‍ നടത്തിയത് ‘ട്രയല്‍ റണ്‍’?; ഇറാനെതിരെ ആഴ്ചകള്‍ നീളുന്ന സൈനിക നീക്കത്തിന് അമേരിക്കന്‍ സൈന്യം; ഇതിനുമുമ്പ് കാണാത്ത യുദ്ധമാകുമെന്ന മുന്നറിയിപ്പുമായി വിദഗ്ധര്‍; കരാറിലെത്താന്‍ പ്രയാസമെന്ന സൂചന നല്‍കി ട്രംപ്

    ന്യൂയോര്‍ക്ക്: ഇറാനെതിരെ ആഴ്ചകളോളം നീണ്ടുനിന്നേക്കാവുന്ന ശക്തമായ സൈനിക നടപടികള്‍ക്കായി അമേരിക്കന്‍ സൈന്യം തയ്യാറെടുപ്പുകള്‍ നടത്തുന്നെ എക്‌സക്ലൂസീവ് റിപ്പോര്‍ട്ട് പുറത്തുവിട്ട് രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ്. നേരത്തേ, ഒറ്റപ്പെട്ട ആക്രമണങ്ങളാണ് പദ്ധതിയിട്ടിയിരുന്നതെങ്കില്‍ നിലവില്‍ വിപുലമായ സൈനിക നീക്കത്തിനാണു നീക്കം. റിപ്പോര്‍ട്ടിലെ പ്രധാന വിവരങ്ങള്‍ ലക്ഷ്യം: മുന്‍പത്തെ ആക്രമണങ്ങളില്‍ (2025 ജൂണിലെ ‘മിഡ്നൈറ്റ് ഹാമര്‍’) നിന്ന് വ്യത്യസ്തമായി, ഇത്തവണ ഇറാന്റെ ആണവനിലയങ്ങള്‍ മാത്രമല്ല, പ്രധാനപ്പെട്ട സര്‍ക്കാര്‍-സുരക്ഷാ അടിസ്ഥാന സൗകര്യങ്ങളും ലക്ഷ്യമിട്ടാണ് നീക്കം. സൈനിക വിന്യാസം: ലോകത്തിലെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് ജെറാള്‍ഡ് ആര്‍. ഫോര്‍ഡ് നിലവില്‍ മേഖലയിലുള്ള യുഎസ്എസ് എബ്രഹാം ലിങ്കനൊപ്പം ചേരാനായി പുറപ്പെട്ടു കഴിഞ്ഞു. ഇതിനുപുറമെ ആയിരക്കണക്കിന് അധിക സൈനികരെയും, ഗൈഡഡ് മിസൈല്‍ ഡിസ്‌ട്രോയറുകളെയും, എഫ്-35 (എഫ്35) യുദ്ധവിമാനങ്ങളെയും പെന്റഗണ്‍ വിന്യസിച്ചിട്ടുണ്ട്. പ്രസിഡന്റിന്റെ നിലപാട്: ഫെബ്രുവരി 13ന് ഫോര്‍ട്ട് ബ്രാഗില്‍ വെച്ച് സംസാരിക്കവെ പ്രസിഡന്റ് ട്രംപ് വ്യക്തമാക്കിയത് ഇറാനുമായി ഒരു കരാറിലെത്താന്‍ പ്രയാസമാണെന്നാണ്. ഇറാനിലെ ‘ഭരണമാറ്റം’ ആയിരിക്കും സംഭവിക്കാവുന്ന ഏറ്റവും നല്ല…

    Read More »
  • സ്കൂളിലെ ഇരുമ്പുവാതിലിൽ കുടുങ്ങി ഒന്നാംക്ലാസുകാരിയുടെ രണ്ട് കൈവിരലുകൾ അറ്റു, മുറിഞ്ഞുപോയ വിരലുകൾ വേസ്റ്റ് ബിന്നിലിട്ട് സ്കൂൾ അധികൃതർ… കുട്ടിയെ ആശുപത്രിയിലെത്തിച്ചത് രക്ഷിതാക്കൾ വന്നശേഷം, സമയം കഴിഞ്ഞതിനാൽ വിരലുകൾ തുന്നിച്ചേർക്കാനാവില്ലെന്ന് ആശുപത്രി അധികൃതർ!! രക്ഷിതാക്കളുടെ പരാതിയിൽ മൂന്നുപേർക്കെതിരെ കേസ്

    ബെംഗളൂരു: സ്കൂളിലെ ഇരുമ്പുവാതിലിൽ കുടുങ്ങി ഒന്നാംക്ലാസുകാരിയുടെ രണ്ട് വിരലുകളറ്റു. കുട്ടിയെ കൃത്യസമയത്ത് ആശുപത്രിയിലെത്തിക്കാതെ അറ്റ വിരലുകൾ അധ്യാപകർ തൂത്തുവാരി മാലിന്യക്കുട്ടയിലുപേക്ഷിച്ചു. തുമകൂരു ജില്ലയിലെ ഗുലുരു ഗ്രാമത്തിലെ സർക്കാർ പ്രൈമറി സ്കൂളിലാണ് സംഭവം. വിദ്യാർഥിനി ഉച്ചഭക്ഷണത്തിനായി വരിനിൽക്കുമ്പോഴാണ് ഇരുമ്പുവാതിലിൽ കുടുങ്ങി വിരലുകളറ്റത്. ഇതോടെ കുട്ടി വേദനകൊണ്ട് ഉച്ചത്തിൽ കരഞ്ഞെങ്കിലും അധ്യാപകർ കുട്ടിയെ ആശുപത്രിയിലെത്തിച്ചില്ല.പകരം രക്ഷിതാക്കളെ വിളിച്ച് വിവരം അറിയിച്ചു. രക്തസ്രാവം അധികമായതോടെ മുറിവ് തുണികൊണ്ട് കെട്ടി. തുടർന്ന് അറ്റ രണ്ടുവിരലുകൾ തൂത്തുവാരി മാലിന്യക്കുട്ടയിലുപേക്ഷിക്കുകയായിരുന്നു. ഫെബ്രുവരി 11-ന് നടന്ന സംഭവം രക്ഷിതാക്കൾ പോലീസിൽ പരാതി നൽകിയതിനെത്തുടർന്നാണ് പുറത്തറിയുന്നത്. കുട്ടിയുടെ കൈമുറിഞ്ഞതായി സ്കൂൾ അധികൃതർ വിവരമറിയിച്ചതിനെത്തുടർന്ന് രക്ഷിതാക്കളെത്തിയാണ് കുട്ടിയെ തുമകൂരു ജില്ലാ ആശുപത്രിയിലെത്തിച്ചത്. എന്നാൽ, ചികിത്സയുടെ നിർണായകസമയം കഴിഞ്ഞതിനാൽ വിരലുകൾ തുന്നിച്ചേർക്കാൻ പറ്റില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. അതുപോലെ വിരലുകൾ സൂക്ഷിച്ച് കുട്ടിയെ ഉടൻ ആശുപത്രിയിലെത്തിച്ചിരുന്നെങ്കിൽ വിരലുകൾ തുന്നിച്ചേർക്കാൻ കഴിയുമായിരുന്നുവെന്നും ഡോക്ടർമാർ രക്ഷിതാക്കളെ അറിയിച്ചു. ഇതോടെ രക്ഷിതാക്കൾ തുമകൂരു റൂറൽ പോലീസിൽ പരാതിനൽകി. അടിയന്തര ശുശ്രൂഷ നൽകേണ്ട…

    Read More »
Back to top button
error: