India

  • ഇന്ത്യയ്ക്കും പാകിസ്ഥാനും ക്ഷണം, ബം​ഗ്ലാദേശിൽ താരിഖ് റഹ്മാൻ ഭരണകൂടത്തിന്റെ സത്യപ്രതിജ്ഞ 17ന്, പാക് പ്രധാനമന്ത്രിയ്ക്കൊപ്പം വേദി പങ്കിടണ്ടാൻ ഇന്ത്യയ്ക്ക് വൈമനസ്യം, പങ്കെടുത്തേക്കില്ല

    ഡൽഹി: ബംഗ്ലാദേശിൽ താരിഖ് റഹ്മാൻ്റെ നേതൃത്വത്തിൽ പുതിയ സർക്കാർ ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചെയ്യും. ഇന്ത്യയിലേക്ക്, പാക് പ്രധാനമന്ത്രിയുടെ ചടങ്ങ് ബംഗ്ലാദേശ് നാഷണൽ പാർട്ടി ക്ഷണിച്ചിട്ടുണ്ട്. ഫ്രഞ്ച് പ്രസിഡൻറ് ചൊവ്വാഴ്ച ഇന്ത്യയിലെത്തുന്നതിനാൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തില്ല. ചൈനീസ് പ്രസിഡൻറിനെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.മോദിക്ക് പകരം ഉപരാഷ്ട്രപതിയോ വിദേശകാര്യമന്ത്രിയോ ചടങ്ങിൽ പങ്കെടുത്തു. പാക് പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടണോയെന്നതിലും ഇന്ത്യ ആലോചനയിലാണ്. സാർക്ക് രാജ്യങ്ങളുടെ പ്രതിനിധ്യം ചടങ്ങിലുറപ്പിക്കാനാണ് ബംഗ്ലാദേശിൻ്റെ തീരുമാനം. അതിനിടെ രാജ്യ താൽപര്യങ്ങൾ മുൻനിർത്തിയാകും ഇന്ത്യയടക്കമുള്ള രാജ്യങ്ങളുമായി വിദേശകാര്യ നയമെന്ന് താരിഖ് റഹ്മാൻ വ്യക്തമാക്കി. വ്യാഴാഴ്ച നടന്ന പൊതു തെരഞ്ഞെടുപ്പിൽ 300ൽ 209 സീറ്റുകളും സ്വന്തമാക്കിയാണ് താരിഖ് റഹ്മാൻ നയിക്കുന്ന ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി ഭരണം പിടിച്ചെടുത്തത്. പ്രവചനങ്ങൾ എല്ലാം മറികടന്ന വമ്പൻ വിജയമാണ് ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിക്ക് ലഭിച്ചത്. ജമാഅത്തെ ഇസ്ലാമി സഖ്യത്തിന് നേട്ടം ഉണ്ടായില്ല. ഷെയ്ഖ് ഹസീന പുറത്തായശേഷമുള്ള ആദ്യ പൊതുതെരഞ്ഞെടുപ്പിലാണ് ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിക്ക് മൂന്നിൽ രണ്ട്…

    Read More »
  • ‘വിജയ്ക്ക് ഒന്നും അറിയില്ല , തൃഷയെ വിട്ട് പുറത്തിറങ്ങിയാൽമാത്രമേ എല്ലാം നടക്കൂ’- അധിക്ഷേപ പരാമർശവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ

    ചെന്നൈ: തമിഴക വെട്രി കഴകം (ടി.വി.കെ.) നേതാവും നടനുമായ വിജയിക്കും നടി തൃഷയ്ക്കും നേരേ അധിക്ഷേപ പരാമർശവുമായി തമിഴ്‌നാട് ബി.ജെ.പി. അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ. തമിഴ്നാട്ടിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ ഡി.എം.കെ.യും ടി.വി.കെ.യും തമ്മിലാണെന്ന് സേലം റാലിയിൽ വിജയി നടത്തിയ പ്രസംഗത്തിൽ പരാമർശമുണ്ടായിരുന്നു. ഇതാണ് നൈനാർ നാഗേന്ദ്രനെ പ്രകോപിപ്പിച്ചത്. ‘വിജയ് ആദ്യം തൃഷയെ വിട്ട് പുറത്തുവരണം. രാഷ്ട്രീയത്തിൽ ഇറങ്ങണമെങ്കിൽ വിജയ് വീട്ടിൽനിന്ന് പുറത്തിറങ്ങണം. മുതിർന്നവർ പറയുന്നത് കേൾക്കണം. നിർഭാഗ്യമെന്നു പറയട്ടെ, വിജയ്ക്ക് ഒന്നും അറിയില്ല. തൃഷയെ വിട്ട് പുറത്തിറങ്ങിയാൽമാത്രമേ എല്ലാം നടക്കൂ. നല്ലനേതാക്കൾ നയിക്കുന്ന പ്രസ്ഥാനങ്ങളെക്കുറിച്ച് നല്ലരീതിയിൽ സംസാരിക്കണം. മേൽക്കൂരയിൽ കയറി കോഴിയെ പിടിക്കാൻ കഴിയാത്ത ഒരാൾക്ക് ആകാശത്തെ വൈകുണ്ഠത്തിൽ പോകാൻകഴിയുമോ’ -നൈനാർ നാഗേന്ദ്രൻ്റെ പ്രസംഗത്തിലെ ഭാഗമാണിത്. നടനായതുകൊണ്ടുമാത്രം വോട്ട് ബാങ്കിൻ്റെ 32 ശതമാനം ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

    Read More »
  • ‘രാഹുല്‍ ഗാന്ധി എത്തിയത് തെറ്റായ മേഖലയില്‍’; പ്രധാനമന്ത്രിയാകുമോ എന്ന ചോദ്യത്തിന് പ്രശസ്ത ജ്യോതിഷിയുടെ മറുപടി; ‘ബംഗാളില്‍ അത്ഭുതങ്ങള്‍ സംഭവിക്കും, മോദി ഇതിനോടകം കാലാവധി പൂര്‍ത്തിയാക്കി’

    ന്യൂഡല്‍ഹി: കോണ്‍ഗ്രസ് രാഹുല്‍ ഗാന്ധിയെ തനിക്കിഷ്ടമാണെങ്കിലും തെറ്റായ ‘തൊഴിലി’ലാണ് എത്തിയതെന്നു പ്രശസ്ത ജ്യോതിഷി ജയ് മദാന്‍. ഇക്കണോമിക് ടൈംസിന്റെ ഗ്ലോബല്‍ ബിസിനസ് സമ്മിറ്റില്‍ നല്‍കിയ അഭിമുഖത്തിലാണ് കൗതുകകരമായ പ്രവചനങ്ങളുമായി അവര്‍ രംഗത്തുവന്നത്. ‘എനിക്ക് ആ വ്യക്തിയെ ഇഷ്ടമാണ്, പക്ഷേ അദ്ദേഹം തെറ്റായ തൊഴിലിലാണ്’- അവര്‍ പറയുന്നു. ടൈംസ് നൗ ഗ്രൂപ്പ് എഡിറ്റര്‍ ഇന്‍ ചീഫ് നവിക കുമാറുമായുള്ള അഭിമുഖത്തില്‍ ‘രാഹുല്‍ ഗാന്ധി എപ്പോഴെങ്കിലും പ്രധാനമന്ത്രിയാകുമോ’ എന്ന ചോദ്യത്തിന് മറുപടിയായാണ് അവര്‍ ഈ അഭിപ്രായം രേഖപ്പെടുത്തിയത്. രാഹുല്‍ ഗാന്ധിക്ക് അനുയോജ്യമായ മറ്റ് മേഖലകള്‍ ഏതൊക്കെയാണെന്ന ചോദ്യത്തിന് മറുപടി ഇതായിരുന്നു: ‘ഞങ്ങള്‍ ഒരുമിച്ച് വര്‍ക്കൗട്ട് ചെയ്തിട്ടുണ്ട്. അദ്ദേഹം നല്ലൊരു മനുഷ്യനാണ്. പക്ഷേ അദ്ദേഹം ഹോട്ടല്‍ വ്യവസായം, റെസ്റ്റോറന്റ് മേഖല അല്ലെങ്കില്‍ മീഡിയ എന്നിവയിലായിരിക്കണം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. മാധ്യമരംഗത്ത് അദ്ദേഹത്തിന് മികച്ച രീതിയില്‍ തിളങ്ങാന്‍ സാധിക്കും’ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാഷ്ട്രീയ ഭാവിയെക്കുറിച്ചും ജയ് മദാന്‍ തന്റെ കാഴ്ചപ്പാട് പങ്കുവെച്ചു. മോദി എത്രകാലം അധികാരത്തില്‍ തുടരുമെന്ന…

    Read More »
  • ശബരിമല യുവതീ പ്രവേശ‌ന കേസ് വീണ്ടും പരിഗണിക്കാനൊരുങ്ങി സുപ്രീംകോടതി; നാളെ പുന:പരിശോധിക്കും; മതാചാരങ്ങൾ ഉൾപ്പെടെയുള്ള ഹർജികൾ കോടതിയ്ക്ക് മുന്നിൽ

    ദില്ലി: ശബരിമല യുവതീ പ്രവേശ‌ന കേസ് വീണ്ടും പരിഗണിക്കാൻ സുപ്രീംകോടതി. യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട ഹർജികൾ നാളെ പരിഗണിക്കാനായി കോടതി ലിസ്റ്റ് ചെയ്തു. ശബരിമലയിൽ യുവതികൾക്ക് പ്രവേശനം അനുവദിക്കണമെന്ന സുപ്രീംകോടതിയുടെ 2018ലെ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികളാണ് പരിഗണിക്കുന്നത്. മതാചാരങ്ങൾ ഉൾപ്പെടെയുള്ള വിഷയങ്ങൾ ചൂണ്ടിക്കാട്ടുന്ന ഹർജികൾ ഇതിൽ ഉൾപ്പെടുന്നു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് തിങ്കളാഴ്ച ഹർജികൾ പരിഗണിക്കുക. ഹർജികൾ പരിഗണിക്കാൻ ഭരണഘടനാ ബെഞ്ച് രൂപീകരിക്കുന്നതിലും ഒൻപതംഗ ബെഞ്ചിൽ കേസിന്റെ വാദം എന്നു മുതൽ തുടങ്ങുമെന്നതിലും തിങ്കളാഴ്ച തീരുമാനമുണ്ടായേക്കും. 2019നു ശേഷം ആദ്യമായാണ് ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ട കേസ് വീണ്ടും സുപ്രീംകോടതിയിലെത്തുന്നത്. 2018ലാണ് ശബരിമലയിൽ യുവതീപ്രവേശനം അനുവദിച്ച് സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഉത്തരവിറക്കിയത്. ഈ വിധി ചോദ്യം ചെയ്ത് സമർപ്പിക്കപ്പെട്ട ഹർജികൾ 2019 വരെ സുപ്രീംകോടതി പരിഗണിച്ചിരുന്നു. നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ശബരിമല വിഷയം വീണ്ടും കോടതിയിലെത്തുന്നത് സംസ്ഥാന സർക്കാരിനെ സംബന്ധിച്ച് നിർണായകമാണ്.

    Read More »
  • വെനസ്വേലന്‍ സൈനികരുടെ ദുരൂഹ മരണത്തിനു കാരണം എഐ ആയുധങ്ങള്‍? മഡൂറോ ഓപ്പറേഷനില്‍ ആന്ത്രോപ്പിക്കിന്റെ ക്ലോഡ് എഐ ഉപയോഗിച്ചെന്ന് വെളിപ്പെടുത്തല്‍; പോരടിച്ച് പെന്റഗണും ആന്ത്രോപ്പിക്കും; നിബന്ധനകള്‍ ലംഘിച്ചെന്ന് കമ്പനി

    ന്യൂയോര്‍ക്ക്: വെനിസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ പിടികൂടാനുള്ള സൈനിക നടപടിയില്‍ യുഎസ് സൈന്യം ആന്ത്രോപിക് (Anthropic) കമ്പനിയുടെ ക്ലോഡ് (Claude) AI മോഡല്‍ കമ്പനിയുടെ അറിവില്ലാതെ ഉപയോഗിച്ചെന്നു റിപ്പോര്‍ട്ട്. മഡൂറോയെ പിടികൂടാനുള്ള റെയ്ഡില്‍ ക്ലോഡ് ഉപയോഗിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ, ആന്ത്രോപിക്കുമായുള്ള പങ്കാളിത്തം പുനഃപരിശോധിക്കുമെന്ന് മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനും പറഞ്ഞു. ‘മഡൂറോയെ പിടികൂടാനുള്ള റെയ്ഡില്‍ തങ്ങളുടെ സോഫ്റ്റ്വെയര്‍ ഉപയോഗിച്ചിട്ടുണ്ടോ എന്ന് ആന്ത്രോപിക് അന്വേഷിച്ചിരുന്നു. ഇത് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് വാറില്‍ (യുദ്ധ വകുപ്പ്) വലിയ ആശങ്കയുണ്ടാക്കി. അത്തരത്തില്‍ ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ കമ്പനി അതിനെ അംഗീകരിച്ചേക്കില്ല എന്ന സൂചനയാണ് ഇത് നല്‍കുന്നത്,’ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ‘ഭാവിയില്‍, യുദ്ധക്കളത്തില്‍ സൈനികരുടെ പ്രവര്‍ത്തന വിജയത്തെ അപകടത്തിലാക്കുന്ന ഏതൊരു കമ്പനിയുമായുള്ള പങ്കാളിത്തവും ഞങ്ങള്‍ പുനഃപരിശോധിക്കേണ്ടതുണ്ട്.’ എന്നാല്‍, പെന്റഗണിലേക്ക് അത്തരമൊരു ഫോണ്‍കോള്‍ ചെയ്തിട്ടില്ലെന്ന് ആന്ത്രോപിക് വക്താവു പറഞ്ഞു. എന്തുകൊണ്ടാണ് ഇത് പ്രാധാന്യമര്‍ഹിക്കുന്നത്: പ്രധാനപ്പെട്ട എഐ ലബോറട്ടറികള്‍ നേരിടുന്ന പ്രതിസന്ധിയാണ് ഈ സംഭവം ഉയര്‍ത്തിക്കാട്ടുന്നത്. സൈന്യവുമായി ബിസിനസ് കരാറുകളില്‍ ഏര്‍പ്പെടുമ്പോള്‍ തന്നെ, തങ്ങളുടെ…

    Read More »
  • പാക്കിസ്ഥാന്റെ ഭീകരവാദ പ്രണയം തകർക്കാൻ ഇന്ത്യയുടെ അറ്റകൈ പ്രയോ​ഗം, ‘ഓപ്പറേഷൻ സവാൽകോട്ട്’ ചെനാബ് നദിക്ക് കുറുകെ വരുന്ന കൂറ്റൻ അണക്കെട്ട്… വിശദമായ വിവരങ്ങൾ നൽകണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യയെ സമീപിച്ച് പാക് വിദേശകാര്യ മന്ത്രാലയം, ഇത് ജല ഭീകരവാദം, ഇന്ത്യ ഞങ്ങളെ ഒരിറ്റ് വെള്ളം തരാതെ നശിപ്പിക്കാൻ ശ്രമിക്കുന്നു- പാക് മാധ്യമങ്ങൾ

    ന്യൂഡൽഹി: പഹൽ​ഗാം ആക്രമണത്തിന് ഇറങ്ങിപ്പുറപ്പെടുമ്പോൾ ഇങ്ങനെയുള്ള തിരിച്ചടികൾ ഇന്ത്യയുടെ ഭാ​ഗത്തുനിന്ന് പാക്കിസ്ഥാൻ പ്രതീക്ഷിച്ചിട്ടുണ്ടാകില്ല. ആ തിരിച്ചടി ഓപ്പറേഷൻ സിന്ദൂർ മാത്രമല്ല… അതാണ് ‘ഓപ്പറേഷൻ സവാൽകോട്ട്’… ജമ്മു കശ്മീരിലെ ചെനാബ് നദിക്ക് കുറുകെ സവാൽകോട്ടിൽ ഉയരുന്ന വമ്പൻ ജലവൈദ്യുത പദ്ധതി. ജലവൈദ്യുത പദ്ധതി ഔദ്യോഗികമായി ആരംഭിക്കാനുള്ള നരേന്ദ്ര മോദി സർക്കാരിന്റെ നീക്കം പാക്കിസ്ഥാനെ അക്ഷരാർഥത്തിൽ വിറളിപിടിപ്പിച്ചതായാണ് റിപ്പോർട്ടുകൾ. 1960-ലെ സിന്ധു നദീജല കരാർ, പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യ താൽക്കാലികമായി മരവിപ്പിച്ചിരുന്നു. ഈ നടപടിക്ക് ശേഷമുള്ള ആദ്യത്തെ പ്രധാന തന്ത്രപ്രധാനമായ നിർമ്മാണ പ്രവർത്തനമാണ് ചെനാബ് നദിക്കു കുറുകെ വരുന്ന കൂറ്റൻ അണക്കെട്ട്. ഏകദേശം 5,129 കോടി രൂപ ചിലവിൽ നാഷണൽ ഹൈഡ്രൊഇലക്ട്രിക് പവർ കോർപ്പറേഷൻ (എൻ.എച്ച്.പി.സി) ആണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. 1,856 മെഗാവാട്ട് ഉൽപ്പാദന ശേഷിയുള്ള ഈ പദ്ധതി ജമ്മു കശ്മീരിലെ ഉധംപൂർ, രാംബാൻ ജില്ലകളിലായാണ് സ്ഥിതി ചെയ്യുന്നത്. 192.5 മീറ്റർ ഉയരമുള്ള കൂറ്റൻ അണക്കെട്ടും എട്ട് യൂണിറ്റുകളുള്ള ഭൂഗർഭ പവർ…

    Read More »
  • കയ്യിൽ കരുതിയെ പാമ്പിനെ വന്ദേഭാരതിലെ ശുചിമുറിയിൽ തുറന്നുവിട്ടു, യുവാവ് പിടിയിൽ

    മുംബൈ: കയ്യിൽ കരുതിയ പാമ്പിനെ വന്ദേഭാരത് എക്‌സ്പ്രസിനുള്ളിൽ തുറന്നുവിട്ട യുവാവ് പിടിയിൽ. മഹാരാഷ്ട്രയിലെ നാസിക് സ്വദേശിയായ ജഗൻ അർജുൻ ഭാലെയെ ആണ് സെൻട്രൽ റെയിൽവേ ആർപിഎഫ് ഉദ്യോഗസ്ഥർ ഇന്ന് അറസ്റ്റ് ചെയ്തത്. മുംബൈ-സോലാപുർ വന്ദേ ഭാരത് എക്‌സ്പ്രസിൽ (ട്രെയിൻ നമ്പർ 22225) കഴിഞ്ഞ ഡിസംബർ 27-നായിരുന്നു സംഭവം. സി-16 കോച്ചിലെ ശുചിമുറിയ്ക്കുള്ളിലാണ് പാമ്പിനെ കണ്ടത്. പിന്നാലെ റെയിൽവേ ജീവനക്കാർ ശുചിമുറി പൂട്ടുകയും കൺട്രോൾ റൂമിൽ വിവരം അറിയിക്കുകയും ചെയ്തു. ട്രെയിൻ സോലാപുറിലെത്തിയതിന് പിന്നാലെ പാമ്പിനെ പിടികൂടി. ആർപിഎഫ് നടത്തിയ വിശദമായ അന്വേഷത്തിന് പിന്നാലെയാണ് ജഗനെ പിടികൂടിയത്. അതേസമയം പ്രതിയെ അറസ്റ്റ് ചെയ്യുന്നതിൽ സിസിടിവി ദൃശ്യങ്ങളും പോലീസിന് സഹായകമായി. കല്യാണിലെ റെയിൽവേ കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

    Read More »
  • ‘ആണവപദ്ധതി പിന്‍വലിക്കണം, ഹമാസിനും ഹിസ്ബുള്ളയ്ക്കുമുള്ള സഹായം നിര്‍ത്തണം, ജനങ്ങളോടു മാന്യമായി പെരുമാറണം’; യുദ്ധം ഒഴിവാക്കാന്‍ ഇറാനു മുന്നില്‍ നിരവധി നിബന്ധനകള്‍; ഭരണമാറ്റമാണ് നല്ലതെന്ന് ആവര്‍ത്തിച്ച് ട്രംപ്; സൈനിക നീക്കം ത്വരിതഗതിയില്‍

    വാഷിംഗ്ടണ്‍: ഇറാനില്‍ ഭരണമാറ്റമുണ്ടാകുന്നതാണു നല്ലതെന്നും ആണവ ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ പശ്ചിമേഷ്യയില്‍ ഉടനടി ‘അതിശക്തമായ അധികാര’ പ്രയോഗമുണ്ടാകുമെന്നും ട്രംപ്. മേഖലയിലേക്കു രണ്ടാമത്തെ വിമാന വാഹിനിക്കപ്പല്‍ അയയ്ക്കാന്‍ നിര്‍ദേശിച്ചുകൊണ്ടായിരുന്നു ട്രംപിന്റെ മുന്നറിയിപ്പ്. ടെഹ്റാന്റെ ദീര്‍ഘകാല ആണവ തര്‍ക്കത്തില്‍ നയതന്ത്രം പുനരുജ്ജീവിപ്പിക്കാന്‍ വാഷിംഗ്ടണും ടെഹ്റാനും ശ്രമിക്കുന്നതിനിടയിലാണ് ട്രംപിന്റെ സൈനിക നീക്കങ്ങളും കടുത്ത പ്രസ്താവനകളും വരുന്നത്. യുഎസ് ദൂതന്മാരായ സ്റ്റീവ് വിറ്റ്കോഫും ജാരെഡ് കുഷ്നറും ചൊവ്വാഴ്ച ജനീവയില്‍ ഇറാനുമായി ചര്‍ച്ച നടത്തുമെന്നാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒമാന്‍ പ്രതിനിധികള്‍ ഇതില്‍ മധ്യസ്ഥരായി പ്രവര്‍ത്തിക്കും. ഉക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള യുഎസ് നീക്കത്തിന്റെ ഭാഗമായി വിറ്റ്കോഫും കുഷ്നറും ചൊവ്വാഴ്ച ജനീവയില്‍ വെച്ച് റഷ്യന്‍, ഉക്രേനിയന്‍ ഉദ്യോഗസ്ഥരെയും കാണും. ഇറാനില്‍ ഭരണമാറ്റം വേണോ എന്ന ചോദ്യത്തിന്, ‘അതാണ് സംഭവിക്കാവുന്ന ഏറ്റവും നല്ല കാര്യം എന്ന് തോന്നുന്നു’ എന്നാണ് ട്രംപ് മറുപടി നല്‍കിയത്. ഇറാനില്‍ ആര് അധികാരമേല്‍ക്കണമെന്ന് താന്‍ ആഗ്രഹിക്കുന്നുവെന്ന് വെളിപ്പെടുത്താന്‍ അദ്ദേഹം വിസമ്മതിച്ചെങ്കിലും ‘അവിടെ അതിന് പ്രാപ്തിയുള്ള ആളുകളുണ്ട്’ എന്ന് അദ്ദേഹം…

    Read More »
  • ‘ആര്‍ക്കാണ് അതിനു ധൈര്യം?’ താരിഖിനെ മെരുക്കാന്‍ അശ്വിന്റെ തന്ത്രം; ഇന്ത്യന്‍ ഇടങ്കയ്യന്‍ ബാറ്റര്‍മാര്‍ക്ക് തലവേദനയായി വലങ്കയ്യന്‍ ഓഫ് സ്പിന്നര്‍

    ന്യൂഡല്‍ഹി: സ്പിന്നര്‍ ഉസ്മാന്‍ താരിഖ് പന്തെറിഞ്ഞു തുടങ്ങിയപ്പോള്‍ മുതല്‍ വിവാദമാണ്. എന്നാല്‍, പാകിസ്താന്‍ ഇന്ത്യക്കെതിരേ സൂക്ഷിച്ച ‘ട്രംപ് കാര്‍ഡ്’ ആണ് താരിഖ് എന്നത് കളി വിദഗ്ധന്‍മാര്‍ക്കു നല്‍കുന്ന തലവേദന ചെറുതല്ല. വലങ്കയ്യന്‍ ഓഫ് സ്പിന്നറായ താരം ഇന്ത്യന്‍ നിരയിലൈ ഇടങ്കയ്യന്‍ ബാറ്റ്‌സ്മാന്മാര്‍ക്ക് പ്രശ്‌നക്കാരനാകുമെന്നാണ് വിലയിരുത്തല്‍. ഓഫ് സ്പിന്നിനെതിരെ ഇടങ്കയ്യന്‍ ബാറ്റര്‍ക്ക് കളിക്കാന്‍ പ്രയാസമായിരിക്കും. ഇടംകയ്യന്‍ ബാറ്റര്‍ക്ക് പന്ത് പുറത്തേക്ക് വരുന്നതിനാല്‍ എഡ്ജായി ക്യാച്ചാകാന്‍ സാധ്യതയുണ്ട്. അതെല്ലാം കൊണ്ടുതന്നെ ഇന്ത്യപാക് മത്സരത്തിന് മുന്നോടിയായി ചര്‍ച്ചയാകുന്നതും ഉസ്മാന്‍ താരിഖിന്റെ ബോളിങ് ആക്ഷനാണ്. ഓടിയെത്തി ഒന്നു നിന്ന ശേഷം പന്ത് റിലീസ് ചെയ്യുന്ന ഉസ്മാന്റെ രീതിക്കെതിരെ പല ക്രിക്കറ്റ് വിദഗ്ധരും ആരാധകരും വിമര്‍ശനം ഉന്നയിക്കുന്നുണ്ട്. അതേസമയം, ഞായറാഴ്ചയിലെ മത്സരത്തില്‍ ഉസ്മാന്റെ പന്തിനെ നേരിടാന്‍ ഇന്ത്യന്‍ താരങ്ങള്‍ക്കായി ഒരു തന്ത്രം മുന്‍ ഇന്ത്യന്‍ താരം രവിചന്ദ്രന്‍ അശ്വിന്‍ മുന്നോട്ട് വെയ്ക്കുന്നു. ഉസ്മാന്റെ ആക്ഷന്‍ അയാള്‍ക്കെതിരെ തന്നെ പ്രയോഗിക്കാം എന്നാണ് അശ്വിന്‍ പറയുന്നത്. പന്ത് എപ്പോഴാണ് റിലീസ് ചെയ്യുന്നത്…

    Read More »
  • ‘എനിക്ക് ഇക്കാലം വരെയുണ്ടായ ഏറ്റവും മികച്ച സെക്‌സ്, അത്ഭുതകരമായ ശരീരം’; എപ്‌സ്റ്റീന്‍ ഫയലില്‍ കുരുങ്ങി ലോകത്തെ ഏറ്റവും വലിയ തുറമുഖ കമ്പനിയായ ഡിപി വേള്‍ഡ് തലവന്‍; കസേരയും തെറിച്ചു

    ദുബായ്: ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനൊപ്പമുള്ള ചിത്രവും ഇടപാടുകളും പുറത്തുവന്നതോടെ ലോകത്തിലെ ഏറ്റവും വലിയ തുറമുഖ കമ്പനികളില്‍ ഒന്നായ ഡി.പി വേള്‍ഡ് തലവന്റെ കസേര തെറിച്ചു. ദുബായ്യെ ലോകത്തെ ഏറ്റവും മികച്ച ബിസിനസ് ഹബ് ആക്കി മാറ്റുന്നതില്‍ സുപ്രധാന പങ്കുവഹിച്ച സുല്‍ത്താന്‍ അഹമ്മദ് ബിന്‍ സുലായെമിനെയാണ് പുറത്താക്കിയത്. ജെഫ്രി എപ്സ്റ്റീനൊപ്പം സുല്‍ത്താന്‍ സുലായെം വീട്ടിലെ അടുക്കളയില്‍ ഭക്ഷണം പാകംചെയ്യുന്നതിന്റെയും മറ്റും ചിത്രങ്ങളാണ് പുറത്തുവന്നത്. എപ്സ്റ്റീന്‍ രേഖകളില്‍ ഇദ്ദേഹത്തിന്റെ പേര് 9400 തവണ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. എപ്സ്റ്റീനുമായുള്ള ഇമെയില്‍ സംഭാഷണങ്ങളില്‍ ദുബായ് യൂണിവേഴ്‌സിറ്റിയിലെ ഒരു വിദ്യാര്‍ഥിനിയുമായുള്ള ലൈംഗികബന്ധത്തിന്റെ വര്‍ണനകള്‍ വരെയുണ്ട്. ‘എനിക്ക് ഇക്കാലം വരെയുണ്ടായ ഏറ്റവും മികച്ച സെക്‌സ്, അത്ഭുതകരമായ ശരീരം’ എന്നാണ് സുല്‍ത്താന്‍ അഹമ്മദ് ബിന്‍ സുലായെം ഇതേപ്പറ്റി എപ്സ്റ്റീനോട് പറയുന്നത്. ഇത്തരത്തില്‍ വ്യക്തിപരവും ഔദ്യോഗികവും ആയ ഒട്ടേറെക്കാര്യങ്ങള്‍ ഇദ്ദേഹം ജെഫ്രി എപ്സ്റ്റീനുമായി പങ്കുവച്ചിട്ടുണ്ടെന്നും രേഖകള്‍ സൂചിപ്പിക്കുന്നു. ഒരുദശകത്തിനിടെ നൂറുകണക്കിന് ഇമെയിലുകളാണ് ഇരുവരും പരസ്പരം അയച്ചതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. സുല്‍ത്താന്‍…

    Read More »
Back to top button
error: