India
-
ഇരുപത്താറുകാരിയുടെ പരാതി: സോണിയ ഗാന്ധിയുടെ പേഴ്സണല്‍ സെക്രട്ടറിക്കെതിരെ ബലാത്സംഗക്കേസ്
ന്യൂഡല്‍ഹി: ഇരുപത്താറുകാരിയായ യുവതിയുടെ പരാതിയില്‍, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ പേഴ്സണല്‍ സെക്രട്ടറി പി.പി. മാധവനെതിരെ ബലാത്സംഗക്കേസ്. ഡല്‍ഹി പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ജോലി നല്‍കാമെന്നും വിവാഹം ചെയ്യാമെന്നും വാഗ്ദാനം നല്കി പ്രലോഭിപ്പിച്ച് ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്നാണ് യുവതിയുടെ പരാതി. യുവതിയെ ബലാത്സംഗം ചെയ്യുകയും വിവരം പുറത്തു പറഞ്ഞാല്‍ കടുത്ത അനന്തരഫലങ്ങള്‍ നേരിടേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പോലീസ് പറഞ്ഞു. ഉത്തം നഗര്‍ പോലീസ് സ്റ്റേഷനില്‍ ജൂണ്‍ 25-നാണ് പരാതി ലഭിച്ചതെന്നും ഐപിസി സെക്ഷനുകള്‍ 376, 506 പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതായും അന്വേഷണം ആരംഭിച്ചതായും ദ്വാരക ഡെപ്യൂട്ടി കമ്മിഷണര്‍ എം. ഹര്ഷവര്ധന് അറിയിച്ചു. മാധവന്റെ പേര് പോലീസ് വെളിപ്പെടുത്തിയിട്ടില്ല. മുതിര്‍ന്ന രാഷ്ട്രീയനേതാവിന്റെ പേഴ്സണല്‍ സെക്രട്ടറിയാണെന്നും എഴുപത്തൊന്നുകാരനാണെന്നുമുള്ള വിവരമാണ് ഡെപ്യൂട്ടി കമ്മിഷണര്‍ നല്‍കിയതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. ഡല്‍ഹിയില്‍ താമസിച്ചു വരുന്ന യുവതിയുടെ ഭര്‍ത്താവ് കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നു എന്നാണ് വിവരം. 2020 ല്‍ അദ്ദേഹം മരിച്ചു.…
Read More » -
കോണ്‍ഗ്രസ് എഹ്സാന്‍ ജാഫ്രിക്കും കുടുംബത്തിനുമൊപ്പം: ജയറാം രമേശ്
ദില്ലി: സാക്കിയ ജാഫ്രിയുടെ ഹര്‍ജിയിലെ ഹര്‍ജിയിലെ സുപ്രീം കോടതി നിലപാട് നിരാശാജനകമെന്ന് എഐസിസിയുടെ ചുമതലയുള്ള ജയറാം രമശ്. മുമ്പുന്നയിച്ച നിരവധി ചോദ്യങ്ങള്‍ ഉത്തരം കിട്ടാതെ നില്ക്കുന്നു. കോണ്‍ഗ്രസ് എഹ്സാന്‍ ജാഫ്രിക്കും കുടുംബത്തിനുമൊപ്പമാണെന്നും സുപ്രീംകോടതി ഉത്തരവില്‍ നിലപാട് വ്യക്തമാക്കി ജയറാം രമേശ് പറഞ്ഞു. ഗുജറാത്ത് കലാപത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഒഴിഞ്ഞു മാറാനാകില്ല. വീഴ്ച പറ്റിയില്ലെങ്കില്‍ പിന്നെ കടമകളെ കുറിച്ച് വാജ്പേയിക്ക് മോദിയെ ഓര്‍മ്മപ്പെടുത്തേണ്ടി വന്നത് എന്തുകൊണ്ടെന്നും കോണ്‍ഗ്രസ് ചോദിച്ചു. 2002 ഗുജറാത്ത് കലാപത്തിന് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്ന വാദം ഉന്നയിച്ചാണ് കലാപത്തില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ് എംപി എഹ്സാന്‍ ജാഫ്രിയുടെ ഭാര്യ സാക്കിയ ജഫ്രി ഹര്‍ജി നല്‍കിയത്. അന്വേഷണ സംഘം ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദി ഉള്‍പ്പെടെയുള്ളവര്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയതിനെയും ഹര്‍ജിയില്‍ ചോദ്യം ചെയ്തിരുന്നു. ഗൂഢാലോചന അന്വേഷിക്കാന്‍ പുതിയ അന്വേഷണം വേണമെന്നായിരുന്നു ആവശ്യം. എന്നാല്‍, ഹര്‍ജിയില്‍ കഴമ്പില്ലെന്നും മോദി ഉള്‍പ്പെടെയുള്ളവര്‍ക്ക് ക്ലീന്‍ചിറ്റ് നല്കിയ നടപടി ശരിവക്കുന്നതായും സുപ്രീംകോടതി ഉത്തരവിട്ടു. ഗൂഢാലോചന തെളിയിക്കുന്ന…
Read More » -
സഞ്ജയ് റാവുത്തിന് ഇഡിയുടെ നോട്ടീസ്; ‘ഓൾ ദ ബെസ്റ്റ്’ എന്ന് ഷിന്ദെയുടെ മകൻ
മുംബൈ: മഹാരാഷ്ട്രയില്‍ രാഷ്ട്രീയ പ്രതിസന്ധി സൃഷ്ടിച്ച് വിമതനാടകം തുടരുന്നതിനിടെ ശിവസേന വക്താവ് സഞ്ജയ് റാവുത്തിന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമന്‍സ്. കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ടുള്ള ചോദ്യം ചെയ്യലിനായി ചൊവ്വാഴ്ച മുംബൈയിലെ ഇഡി ആസ്ഥാനത്ത് എത്തിച്ചേരണമെന്നാണ് സഞ്ജയ് റാവുത്തിനോട് ആവശ്യപ്പെട്ടിട്ടുള്ളത്. തന്നെ തടയുന്നതിനുള്ള ഗൂഢാലോചനയാണ് ഇഡിയുടെ നടപടിയ്ക്ക് പിന്നിലെന്ന് റാവുത്ത് പ്രതികരിച്ചു. ബിജെപി നേതൃത്വം നല്കുന്ന കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള ഇഡി, സിബിഐ, മറ്റ് അന്വേഷണ ഏജന്‍സികള്‍ എന്നിവയുടെ സമ്മര്‍ദ്ദമാണ് ഏക്നാഥ് ഷിന്ദെയുടെ കീഴില്‍ അരങ്ങേറുന്ന വിമതനാടകമെന്ന് താക്കറെയുടെ ഏറ്റവും വിശ്വസ്തനായ സഞ്ജയ് റാവുത്ത് ഉള്‍പ്പെടെയുള്ള താക്കറെ അനുകൂല വിഭാഗത്തിന്റെ ആരോപണം. തനിക്കെതിരെ ഇഡി നോട്ടീസയച്ച വിവരം വ്യക്തമാക്കി റാവുത്ത് പോസ്റ്റ് ചെയ്ത ട്വീറ്റില്‍ തന്നെ കൊന്നാലും വിമതര്‍ തമ്പടിച്ചിരിക്കുന്ന ഗുവാഹട്ടിയിലേക്ക് പോകാനുദ്ദേശിക്കുന്നില്ലെന്നും റാവുത്ത് പറഞ്ഞു. 1,034 കോടി രൂപയുടെ പാത്ര ചൗല്‍ സ്ഥലമിടാപാട് ക്രമക്കേട് കേസിലാണ് റാവുത്തിനോട് ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് റാവുത്തിന്റെ സ്വത്തുവകകള്‍ ഏപ്രിലില്‍ ഇഡി കണ്ടുകെട്ടിയിരുന്നു. ഇതുകൊണ്ടൊന്നും താന്‍ ഭയപ്പെടാന്‍…
Read More » -
പ്രായപൂര്‍ത്തിയകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പാസ്റ്റര്‍ അറസ്റ്റില്‍, പരാതിപ്പെട്ടപ്പോൾ മറ്റൊരു പളളിയിലേയ്ക്കു സ്ഥലം മാറ്റിയ പാസ്റ്റർ കുട്ടിയെ തട്ടിക്കൊണ്ടുപോയി സ്വന്തം വീട്ടില്‍വച്ചും പീഡിപ്പിച്ചു
പ്രായപൂര്‍ത്തിയകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പാസ്റ്റര്‍ പോക്സോ കേസില്‍ അറസ്റ്റില്‍. ചെന്നൈയിലെ ഒരു പള്ളിയില്‍ ശുശ്രൂഷ ചെയ്തിരുന്ന കൃപാകരന്‍ എന്ന പാസ്റ്ററെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പതിനേഴ് കാരിയായ പെണ്‍കുട്ടിയെ കഴിഞ്ഞ നാല് വര്‍ഷമായി ഇയാള്‍ പീഡിപ്പിച്ച് വരികയായിരുന്നു. പള്ളിയിലെ സഹായിയായി ജോലി ചെയ്ത് വരികയായിരുന്നു ഇരയായ പെണ്‍കുട്ടി . 2018ല്‍ പെരിയാര്‍ നഗര്‍ വില്ലിവാക്കത്തെ ഒരു പള്ളിയില്‍ വച്ചാണ് പ്രതി പെണ്‍കുട്ടിയെ പരിചയപ്പെടുന്നത്. തുടര്‍ന്ന് ഇയാള്‍ ഭക്ഷണവും പുതുവസ്ത്രവും നല്കി കുട്ടിയെ പ്രലോഭിപ്പിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു. പാസ്റ്റര്‍ക്കെതിരെ പെണ്‍കുട്ടി സഭയില്‍ പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ഇയാളെ ഗുമ്മിഡിപൂണ്ടിയിലെ മറ്റൊരു പള്ളിയിലേക്ക് മാറ്റി. എന്നാല്‍ അതിന് ശേഷവും ഇയാള്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയി വീട്ടില്‍ തടഞ്ഞുവെച്ച് ലൈംഗികമായി പീഡിപ്പിച്ചിരുന്നു. കൂടാതെ പെണ്‍കുട്ടിയുടെ മൊബൈലിലേക്ക് സന്ദേശങ്ങളും പോണ് വീഡിയോ ക്ലിപ്പുകളും പ്രതി അയച്ചിരുന്നു. സംഭവത്തില്‍ ലഭിച്ച പരാതിയില്‍ പോലീസ് കേസെടുക്കുകയും പ്രതിയായ പാസ്റ്ററെ അറസ്റ്റ് ചെയ്യുകയുമായിരുന്നു . പോക്സോ നിയമ പ്രകാരമാണ് അറസ്റ്റ്…
Read More » -
തമിഴ്നാട് കൊവിഡ് കേസുകളിൽ വൻ വർദ്ധന, പൊതു ഇടങ്ങളില്‍ വീണ്ടും മാസ്ക് നിര്‍ബന്ധമാക്കി സര്‍ക്കാര്‍
സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ പൊതു ഇടങ്ങളില്‍ മാസ്ക് നിര്‍ബന്ധമാക്കി തമിഴ്നാട് സര്‍ക്കാര്‍. ചെന്നൈ, ചെങ്കല്‍പട്ട്, കോയമ്ബത്തൂര്‍, കാഞ്ചീപുരം, കന്യാകുമാരി, തിരുവള്ളൂര്‍ തുടങ്ങിയ ജില്ലകളില്‍ ഒമിക്റോണിന്റെ സബ്വേരിയന്റുകളുടെ വ്യാപനം മൂലം കേസുകളുടെ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. പൊതുസ്ഥലങ്ങളില്‍ മാസ്ക് നിര്‍ബന്ധമാക്കുകയും അത് ധരിക്കുന്നതില്‍ പരാജയപ്പെടുന്നവരില്‍ നിന്ന് പിഴ ഈടാക്കുമെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. തമിഴ്നാട്ടില്‍ ശനിയാഴ്ച 1,382 കോവിഡ് -19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. സംസ്ഥാനത്ത് ഇതുവരെ 34,66,872 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സാംപിളുകളുടെ പരിശോധന 24,775 ആയി കുറഞ്ഞതിനാല്‍, മൊത്തത്തിലുള്ള ടെസ്റ്റ് പോസിറ്റീവ് നിരക്ക് നിലനിര്‍ത്തുന്നത് 5.2 ശതമാനമാണ്.
Read More » -
പഞ്ചാബിൽ മുഖ്യമന്ത്രി ഭഗവന്ത് മാൻ ഒഴിഞ്ഞ പാർലമെൻറ് സീറ്റിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ ശിരോമണി അകാലിദൾ വിജയിച്ചു, ആം ആദ്മിക്ക് വൻ തിരിച്ചടി
അമൃത്സര്‍: പഞ്ചാബിലെ അഭിമാന പോരാട്ടത്തില്‍ കാലിടറി ആം ആദ്മി പാര്‍ട്ടി. സംഗ്രൂരില്‍ ലോക്സഭാ തെരഞ്ഞെടുപ്പിലാണ് ആം ആദ്മി പാര്‍ട്ടിക്ക് വന്‍ തിരിച്ചടി നേരിട്ടത്. സിറ്റിങ് സീറ്റില്‍ 7000 വോട്ടുകള്‍ക്ക് വന്‍ തോല്‍വിയാണ് ആപ്പ് സ്ഥാനാര്‍ഥിയും സംഗ്രൂര്‍ ജില്ലാ ഇന്‍ ചാര്‍ജുമായ ഗുര്‍മാലി സിങ്ങ് ഏറ്റുവാങ്ങിയത്. മുഖ്യമന്ത്രി ഭഗവന്ത് മാന്‍ രാജിവെച്ച ലോക്സഭ സീറ്റിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ശിരോമണി അകാലിദൾ സ്ഥാനാര്‍ഥി സിമ്രന്‍ജിത് സിങ് മാന്‍ ആണ് ഗുര്‍മാലി സിങ്ങിനെ തോല്‍പ്പിച്ചത്. ശക്തമായ പോരാട്ടത്തിനൊടുവിലാണ് സിമ്രന്‍ജിത് വിജയം നേടിയത്. 77 കാരനായ സിമ്രന്‍ജിത് മുന്‍ എം.പിയും ശിരോമണി അകാലിദള്‍ (അമൃത്സര്‍) ഗ്രൂപ്പിന്റെ അധ്യക്ഷനുമാണ്. കോണ്‍ഗ്രസിന്റെ ദല്‍വീര്‍ സിങ് ഗോള്‍ഡി, ബി.ജെ.പിയുടെ കേവല്‍ ദില്ലണ്‍, അകാലിദളിന്റെ കമല്‍ദീപ് കൗണ് രജോണ എന്നിവര്‍ യഥാക്രമം മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങളിലായി. നിയമസഭാ എം.എല്‍.എയായി ഭഗവന്ത് മാന്‍ തെരഞ്ഞെടുക്കപ്പെട്ടതോടെ ഒഴിഞ്ഞ ലോക്സഭാ സീറ്റാണ് സംഗ്രൂരിലേത്. 2014 ലും 2019 ലും ഭഗവന്ത് മാന്‍ ഈ സീറ്റില്‍ പാര്‍ലമെന്റ്…
Read More » -
മഹാരാഷ്ട്ര: അയോഗ്യത നീക്കത്തിനെതിരെ വിമതര്‍ സുപ്രീം കോടതിയിലേക്ക്; ഹര്‍ജി നാളെ പരിഗണിക്കും
ഗുവാഹത്തി: മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകം സുപ്രീം കോടതിയിലേക്ക്. ഏക്നാഥ് ഷിന്‍ഡേയുടെ നേതൃത്വത്തിലുള്ള വിമത ശിവസേന എംഎല്‍എമാര്‍ സുപ്രിം കോടതിയില്‍ ഹര്‍ജി നല്കി. അയോഗ്യത നീക്കത്തിനെതിരെയാണ് ഹര്‍ജി. ഡെപ്യൂട്ടി സ്പീക്കറുടെ നടപടികളെ ചോദ്യം ചെയ്തതാണ് ഹര്‍ജികള്‍ സമര്‍പ്പിച്ചിരിക്കുന്നത്. ഹര്‍ജി സുപ്രീം കോടതി നാളെ പരിഗണിക്കും. അവധിക്കാല ബെഞ്ചാകും ഹര്‍ജി പരിഗണിക്കുക. അതിനിടെ, വിമത എം എല്‍ എമാര്‍ക്ക് സുരക്ഷ ഏര്‍പ്പെടുത്തണമെന്ന് ഗവര്‍ണര്‍ കത്ത്നല്‍കി. ഡിജിപിക്കും മുംബൈ പൊലീസ് കമ്മീഷണര്‍ക്കുമാണ് ഗവര്‍ണര്‍ കത്തയച്ചത്. വിമതരെ പിളര്‍ത്താന്‍ ഉദ്ധവ് താക്കറേ പക്ഷം നീക്കം തുടരുന്നതിനിടെയാണ് നിര്‍ണാടക നീക്കം ഉണ്ടായിരിക്കുന്നത്. ഗുവാഹത്തിയിലെ ഹോട്ടലില്‍ തങ്ങുന്നവരില്‍ 20 വിമത എംഎല്‍എമാരുമായി ഉദ്ധവ് പക്ഷം സമ്പര്‍ക്കം പുലര്‍ത്തുന്നുവെന്നു സൂചനകള്‍ പുറത്തുവന്നിരുന്നു. ചതിച്ചവരെ തിരിച്ചെടുക്കില്ലെന്നും എന്നാല്‍ ശിവസേനയുടെ വാതിലുകള്‍ അടഞ്ഞിട്ടില്ലെന്നും ആദിത്യ താക്കറെ പറഞ്ഞു. അതേസമയം ഒന്‍പതാമത്തെ ശിവസേന മന്ത്രിയും ഇന്ന് ഷിന്‍ഡെ ക്യാമ്പിലെത്തി. ഏക്നാഥ് ഷിന്‍ഡെ അടക്കമുള്ള 5 മന്ത്രിമാരെ സ്ഥാനത്തു നിന്ന് നീക്കാനും ഉദ്ധവ് താക്കറെ നടപടികള്‍ തുടങ്ങിയിരുന്നു.…
Read More » -
ഉദ്ധവ് താക്കറെ മന്ത്രിസഭയുടെ അടിവേര് ഇളക്കിയ ഏകനാഥ് ഷിൻഡെ മുൻ ഓട്ടോ ഡ്രൈവർ, ബോളിവുഡ് സിനിമാക്കഥകളെ വെല്ലുന്ന ഷിൻഡെയുടെ രാഷ്ട്രീയ വളർച്ചയുടെ കഥ ഇതാ
ഓട്ടോറിക്ഷ ഡ്രൈവറായാണ് ഏക്നാഥ് ഷിന്‍ഡെയുടെ തുടക്കം. പിന്നീട് ശിവസേനയുടെ താനെ ജില്ലാ പ്രസിഡന്റ് നാനാദ് ദിഗെയുടെ ഡ്രൈവറായി. തുടർന്ന് താനെ മുനിസിപല്‍ കോര്‍പറേഷനില്‍ കൗണ്‍സിലറും എം.എല്‍.എയും മന്ത്രിയുമായി. ബോളിവുഡ് സിനിമാക്കഥകളെ അതിജീവിക്കുന്ന ജീവിതത്തിനുടമയായ ആ പഴയ ഓട്ടോറിക്ഷ ഡ്രൈവര്‍ അങ്ങനെ ശിവസേനയുടെ വിമതനേതാവായി. വളരെ താഴേക്കിടയില്‍ നിന്ന് ശിവസേനയിലെത്തിയ ഷിന്‍ഡെ പാര്‍ട്ടി തലവന്‍ ഉദ്ധവ് താക്കറെയുടെ വലംകൈയായി മാറിയത് പെട്ടെന്നാണ്. മസാലസിനിമകളെ വെല്ലുംവിധം ഇപ്പോള്‍ കഥയിലെ വില്ലനുമായി തീർന്നു ഷിന്‍ഡെ. ആദ്യം ഷിന്‍ഡെ കൗണ്‍സിലറായാണ് മത്സരിച്ചു വിജയിച്ചത്. പിന്നീട് നാലു തവണ എംഎല്‍എയും രണ്ടു തവണ മന്ത്രിയുമായി. അണികളെയും പരിപാടികളും സംഘടിപ്പിക്കുന്നതില്‍ അതിസമർത്ഥനായ ഷിന്‍ഡെയുടെ കഴിവ് ആദ്യം തിരിച്ചറിഞ്ഞത് ശിവസേനയുടെ താനെ ജില്ലാ പ്രസിഡന്റ് നാനാദ് ദിഗെയാണ്. ഓട്ടോറിക്ഷ ഡ്രൈവറായിരുന്ന ഷിന്‍ഡെ നാനാദ് ദിഗെയുടെ കാര്‍ ഡ്രൈവറായാണ് കഥയിലേക്കു പ്രവേശിക്കുന്നത്. ‘താനെയിലെ രാജാവ്’ എന്ന് അറിയപ്പെട്ടിരുന്ന ദിഗെയുടെ കണ്ണും കാതുമായി ഷിന്‍ഡെ പിന്നീട് മാറി. നാനാദ് ദിഗെയുമായുള്ള അടുപ്പം താനെ മുനിസിപല്‍…
Read More » -
വധുവിനെ അന്വേഷിച്ച് നാട്ടിലാകെ പോസ്റ്ററൊട്ടിച്ച് എഞ്ചിനീയറായ യുവാവ്, എന്നിട്ടോ…?
പത്രങ്ങളിൽ പരസ്യം നൽകിയോ മാട്രിമോണിയൽ ഏജൻസികളിൽ രജിസ്റ്റർ ചെയ്തോ ബ്രോക്കർമാർ വഴിയോ ഒക്കയാണ് യുവതീയുവാക്കൾ പങ്കാളികളെ തിരയുന്നത്. എന്നാൽ തമിഴ്നാട്ടിലെ മധുര സ്വദേശിയായ ഒരു യുവാവ് വധുവിനെ കണ്ടെത്താൻ വ്യത്യസ്തമായ ഒരു വഴിയാണ് നേടിയത്. വധുവിനെ ആവശ്മുണ്ടെന്ന് കാണിച്ച് നഗരത്തിലാകെ പോസ്റ്റർ ഒട്ടിച്ചു. ജഗൻ എന്ന് പേരുള്ള യുവാവ് ഇതോടെ സാമൂഹികമാധ്യമങ്ങളിലാകെ വൈറലായി. മധുരയിലെ വില്ലുപുരത്തുള്ള ഈ 27 കാരനായ ജഗൻ എഞ്ചിനീയറാണ്. തന്റെ നാട്ടിലാണ് വധുവിനെ ആവശ്യമുണ്ട് എന്ന പോസ്റ്ററുകൾ ജഗൻ പതിച്ചത്. സാധാരണ എല്ലാവരും പിന്തുടരുന്ന രീതികളൊക്കെ നോക്കിയിട്ടും പെണ്ണ് കിട്ടാത്തത് കൊണ്ടാണ് ഇങ്ങനെ ഒരു മാർഗം ജഗൻ അവലംബിച്ചത് എന്നാണ് പറയുന്നത്. പോസ്റ്ററുകളിൽ ജഗന്റെ ഫോട്ടോയും പേര്, ജാതി, ശമ്പളം, തൊഴിൽ, വിലാസം, തനിക്കുള്ള ഭൂമി തുടങ്ങിയ വിശദാംശങ്ങളുമുണ്ട്. കഴിഞ്ഞ അഞ്ച് വർഷമായി താൻ വധുവിനെ തിരയുന്നുണ്ട്. എന്നാൽ കണ്ടെത്താനായിട്ടില്ല. അങ്ങനെയാണ് പോസ്റ്റർ ഡിസൻ ചെയ്ത് ഒട്ടിച്ചത് എന്നാണ് ജഗൻ പറയുന്നത്. പാർട്ട് ടൈം ഡിസൈനറായി…
Read More » -
ദില്ലിയിൽ വീണ്ടും തീപിടിത്തം
ദില്ലിയിൽ വീണ്ടും തീപിടിത്തം. ബദ്ലി പോലീസ് സ്റ്റേഷൻ പരിധിയിലെ പ്ലാസ്റ്റിക് ഗോഡൗണിലാണ് പുലർച്ചെ വൻ തീപിടിത്തമുണ്ടായത്. അഗ്നിശമനസേനയുടെ 23 വാഹനങ്ങൾ സ്ഥലത്തെത്തി തീയണച്ചു. സംഭവത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. തീപിടിത്തമുണ്ടാകാനുള്ള കാരണം വ്യക്തമല്ല. ഷോർട്ട് സർക്യൂട്ടായിരിക്കാം തീപിടിത്തത്തിന് കാരണമെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.
Read More »