India

  • 907 കിലോ ഭാരം; ഒരു കിലോമീറ്റര്‍ ചുട്ടെരിക്കും ‘ഗസാപ്’; പാറ തുളയ്ക്കും ‘ഹയാലത്ത്’; ഉഗ്ര ബോംബുകള്‍ പുറത്തെടുത്ത് തുര്‍ക്കി; കോണ്‍ക്രീറ്റും സ്റ്റീലും തുളച്ചു കയറി 90 മീറ്റര്‍ അടയിലെത്തും

    ഇസ്താംബൂള്‍: അത്യാധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ അങ്ങേയറ്റം വിനാശകാരിയായ ബോംബുകള്‍ വികസിപ്പിച്ചെടുത്ത് തുര്‍ക്കി.  17–ാം രാജ്യാന്തര ഡിഫന്‍സ്  ഇന്‍ഡസ്ട്രി ഫെയറിലാണ് ഗസാപ്, ഹയാലത്ത് എന്നീ ബോംബുകള്‍ തുര്‍ക്കി പ്രദര്‍ശിപ്പിച്ചത്. അതീവ കൃത്യതയോടെ ചിന്നിച്ചിതറി സ്ഫോടനങ്ങള്‍ നടത്താന്‍ പാകത്തിലാണ് ഗസാപ് നിര്‍മിച്ചിരിക്കുന്നത്.ഹയാലത്താവട്ടെ കോണ്‍ക്രീറ്റും സ്റ്റീലുമെല്ലാം തുളച്ച് കയറി നാശം വിതയ്ക്കാന്‍ കഴിയുന്നതുമാണ്. രണ്ട് ബോംബുകളുടെയും പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയതായും സര്‍ട്ടിഫിക്കേഷന്‍ പ്രോസസ് കഴിഞ്ഞതായും റിസര്‍ച്ച് ആന്‍റ് ഡവലപ്മെന്‍റ് ഡയറക്ടര്‍ നിലൂഫര്‍ ഖുസ്ലു സ്ഥിരീകരിച്ചതായി തുര്‍ക്കി ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. MK-84  എയര്‍ക്രാഫ്റ്റ് ബോംബ് വിഭാഗത്തിലാണ് 2000 പൗണ്ട് (907.1847 കിലോ) കിലോ) ഭാരമുള്ള ഗസാപ് വരുന്നത്. പരമ്പരാഗത ബോംബുകളില്‍ നിന്ന് വ്യത്യസ്തമായി പൊട്ടിത്തെറിക്കുന്നതോടെ ഒരു കിലോമീറ്റര്‍ ചുറ്റളവിലേക്ക് ചിതറിത്തെറിച്ച് നാശം വിതയ്ക്കാന്‍ ഗസാപിന് ശേഷിയുണ്ട്. MK സീരിസിലെ മറ്റേത് ബോംബിനെക്കാളും മൂന്നിരട്ടി നാശമാകും ഗസാപ് വിതയ്ക്കുക. മാത്രവുമല്ല പൊട്ടിത്തെറിയുടെ ആഘാതം വര്‍ധിപ്പിക്കുന്നതിനായി ഘടനയിലും ഫില്ലറിലും മാറ്റം വരുത്തിയിട്ടുണ്ട്. തുര്‍ക്കിയുടെ F-16, F-4 യുദ്ധവിമാനങ്ങളില്‍…

    Read More »
  • ഭീകരരെ നിലംപരിശാക്കി; ഒരു ലോക നേതാവും ഇടപെട്ടില്ല; പഹല്‍ഗാം ആക്രമണത്തില്‍ മൗനം വെടിഞ്ഞ് പ്രധാനമന്ത്രി; യുഎസ് പ്രസിഡന്റിന്റെ ഇടപെടല്‍ തള്ളി; പാകിസ്താനെ നേരിടാന്‍ സര്‍ക്കാരിന് ഇച്ഛാശക്തിയില്ലെന്ന് രാഹുല്‍ ഗാന്ധി

    ന്യൂഡല്‍ഹി:  ഓപ്പറേഷന്‍ സിന്ദൂര്‍ അവസാനിപ്പിക്കാന്‍ ഇടപെട്ടെന്ന യു.എസ്. പ്രസിഡന്റിന്‍റെ അവകാശവാദം തള്ളി ലോക്സഭയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. ഒരു രാജ്യവും ആക്രമണം നിര്‍ത്താന്‍ ആവശ്യപ്പെട്ടില്ല. കോണ്‍ഗ്രസിന് പാക്കിസ്ഥാന്‍റെ സ്വരമെന്നും വിമര്‍ശനം. മോദിയുടെ പ്രതിഛായ സംരക്ഷിക്കാനായിരുന്നു ഓപ്പറേഷന്‍ സിന്ദൂറെന്നും പാക്കിസ്ഥാനെ നേരിടാന്‍ സര്‍ക്കാരിന് രാഷ്ട്രീയ ഇച്ഛാശക്തിയില്ലെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. രണ്ടുദിവസം നീണ്ട ചര്‍ച്ച ലോക്സഭയില്‍ പൂര്‍ത്തിയായി രാജ്യത്തെ ഭിന്നിപ്പിക്കാന്‍ പാക്കിസ്ഥാന്‍ ആസൂത്രിതമായി നടത്തിയ ശ്രമമായിരുന്നു പഹല്‍ഗാം ഭീകരാക്രമണമെന്ന് പ്രധാനമന്ത്രി. ജനങ്ങള്‍ അതിനെ പരാജയപ്പെടുത്തി. ഓപ്പറേഷന്‍ സിന്ദൂരിലൂടെ പാക്കിസ്ഥാന്‍റെ മുക്കിലും മൂലയിലും ആക്രമണം നടത്തി. ഭാവല്‍പൂരിലെയും മുറിഡ്കെയിലെയും കേന്ദ്രങ്ങള്‍ തകര്‍ക്കുമെന്ന് അവര്‍ സ്വപ്നത്തില്‍ പോലും കരുതിയില്ല. ആണവഭീഷണിയും വിലപ്പോയില്ല. വെടിനിര്‍ത്തലിനായി പാക്കിസ്ഥാന്‍ കേണപേക്ഷിച്ചെന്നും പ്രധാനമന്ത്രി. വിമാനങ്ങള്‍ തകര്‍ന്നോ എന്ന പ്രതിപക്ഷ ചോദ്യത്തിന് മറുപടി നല്‍കിയില്ല, കോണ്‍ഗ്രസിനെതിരെ മോദി ആഞ്ഞടിച്ചു. പാക്കിസ്ഥാന്‍റെ ഭാഷയാണ് കോണ്‍ഗ്രസിന്. അവിടെനിന്നുള്ള റിമോട്ട് കണ്‍ട്രോള്‍ അനുസരിച്ചാണ് പ്രവര്‍ത്തനം. ഓപ്പറേഷന്‍ സിന്ദൂര്‍ വിജയിച്ചതില്‍ അവര്‍ സങ്കടപ്പെടുന്നു. പഹല്‍ഗാമില്‍ ആക്രമണം നടത്തിയ ഭീകരരെ എന്തുകൊണ്ട്…

    Read More »
  • ഛത്തീസ്ഗഢില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ തള്ളി: സെഷന്‍സ് കോടതിയില്‍ ഉടന്‍ ജാമ്യാപേക്ഷ നല്‍കുമെന്ന് അഭിഭാഷക

    ദുര്‍ഗ്: മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ആരോപിച്ച് ഛത്തീസ്ഗഡില്‍ ജയിലിലാക്കിയ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ തള്ളി. അറസ്റ്റിലായ സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസും സിസ്റ്റര്‍ പ്രീതി മേരിയും ഇന്ന് സമര്‍പ്പിച്ച ജാമ്യാപേക്ഷയാണ് ദുര്‍ഗിലെ വിചാരണ കോടതി തള്ളിയത്. ഉടന്‍ സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കുമെന്ന് ഇവരുടെ അഭിഭാഷക അറിയിച്ചു. അതേസമയം കന്യാസ്ത്രീകള്‍ക്ക് നേരെ ബജ്റംഗദള്‍ പ്രവര്‍ത്തകര്‍ വളരെ മോശമായിട്ടാണ് പെരുമാറിയതെന്ന് പ്രതിപക്ഷ എംപിമാര്‍ വ്യക്തമാക്കി. കന്യാസ്ത്രീകളെ ജയിലില്‍ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍. എന്‍.കെ പ്രേമചന്ദ്രന്‍, ഫ്രാന്‍സിസ് ജോര്‍ജ്, ബെന്നി ബഹ്നാന്‍, റോജി എം. ജോണ്‍, സപ്തഗിരി എന്നി എംപിമാരാണ് ദുര്‍ഗ് സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന കന്യാസ്ത്രീകളെ കാണാനായി എത്തിയത്. ഇവരെ കൂടാതെ കന്യാസ്ത്രീകളുടെ ബന്ധുവായ ബൈജുവിനും ജയിലില്‍ സന്ദര്‍ശനാനുമതി ലഭിച്ചിരുന്നു. പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് കന്യാസ്ത്രീകളെ കാണാന്‍ പ്രതിപക്ഷ എംപിമാര്‍ക്ക് അനുമതി നല്‍കിയത്. സന്ദര്‍ശനാനുമതിയുമായി ബന്ധപ്പെട്ട് നാടകീയ സംഭവങ്ങള്‍ക്കും ദുര്‍ഗ് ജയില്‍ പരിസരം വേദിയായി. ഉച്ചയ്ക്ക് 12:30 നും 12:40 നും ഇടയില്‍ കന്യാസ്ത്രീകളെ കാണാനുള്ള…

    Read More »
  • ‘ബജ്റംഗദള്‍ പ്രവര്‍ത്തകരില്‍ നിന്നും നേരിട്ടത് വളരെ മോശം പെരുമാറ്റവും കൈയ്യേറ്റ ശ്രമവും’: നടന്നത് ഭരണഘടന നല്‍കുന്ന അവകാശങ്ങള്‍ക്കെതിരെയുള്ള നീക്കം; ഛത്തീസ്ഗഡില്‍ ജയിലിലായ കന്യാസ്ത്രീകളെ കണ്ട് പ്രതിപക്ഷ എംപിമാര്‍

    ദുര്‍ഗ്: മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ആരോപിച്ച് ഛത്തീസ്ഗഡില്‍ ജയിലിലാക്കിയ മലയാളി കന്യാസ്ത്രീകള്‍ക്ക് നേരെ ബജ്റംഗദള്‍ പ്രവര്‍ത്തകര്‍ വളരെ മോശമായിട്ടാണ് പെരുമാറിയതെന്ന് പ്രതിപക്ഷ എംപിമാര്‍. കന്യാസ്ത്രീകളെ ജയിലില്‍ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍. എന്‍.കെ പ്രേമചന്ദ്രന്‍, ഫ്രാന്‍സിസ് ജോര്‍ജ്, ബെന്നി ബഹ്നാന്‍, റോജി എം. ജോണ്‍, സപ്തഗിരി എന്നി എംപിമാരാണ് ദുര്‍ഗ് സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന കന്യാസ്ത്രീകളെ കാണാനായി എത്തിയത്. ഇവരെ കൂടാതെ കന്യാസ്ത്രീകളുടെ ബന്ധുവായ ബൈജുവിനും ജയിലില്‍ സന്ദര്‍ശനാനുമതി ലഭിച്ചിരുന്നു. പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് കന്യാസ്ത്രീകളെ കാണാന്‍ പ്രതിപക്ഷ എംപിമാര്‍ക്ക് അനുമതി നല്‍കിയത്. സന്ദര്‍ശനാനുമതിയുമായി ബന്ധപ്പെട്ട് നാടകീയ സംഭവങ്ങള്‍ക്കും ദുര്‍ഗ് ജയില്‍ പരിസരം വേദിയായി. ഉച്ചയ്ക്ക് 12:30 നും 12:40 നും ഇടയില്‍ കന്യാസ്ത്രീകളെ കാണാനുള്ള അനുമതി ജയില്‍ സൂപ്രണ്ട് അനുവദിച്ചിരുന്നു. എന്നാല്‍ പിന്നീട് ഡയറക്ടര്‍ ജനറലിന്റെ നിര്‍ദേശം അനുസരിച്ച് അനുമതി നിഷേധിച്ചതായും അനുമതി നല്‍കുന്ന കാര്യം നാളെ പരിഗണിക്കാമെന്ന് പറഞ്ഞതായും എന്‍.കെ പ്രേമചന്ദ്രന്‍ എംപി പറഞ്ഞു. അതേസമയം ബിജെപി നേതൃത്വത്തിലുള്ള കേരളത്തില്‍ നിന്നു…

    Read More »
  • നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയിട്ടില്ല! വാര്‍ത്തകള്‍ തള്ളി കേന്ദ്രം; ചില വ്യക്തികള്‍ പങ്കുവെക്കുന്ന വിവരങ്ങള്‍ തെറ്റെന്ന് വിദേശകാര്യ മന്ത്രാലയം

    ന്യൂഡല്‍ഹി: യമനിലെ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന വാര്‍ത്തകള്‍ തള്ളി കേന്ദ്രം.ഇതുമായി ബന്ധപ്പെട്ട് ചില വ്യക്തികള്‍ പങ്കുവയ്ക്കുന്ന വിവരങ്ങള്‍ തെറ്റെന്ന് വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍ പറയുന്നു. എന്നാല്‍ വധശിക്ഷ റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് വിദേശകാര്യമന്ത്രാലയം ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അതേസമയം, യമനില്‍ ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയേക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. നിമിഷക്ക് മാപ്പ് നല്‍കാന്‍ കൊല്ലപ്പെട്ട യമനി യുവാവ് തലാലിന്റെ കുടുംബം തയാറായെന്ന് മധ്യസ്ഥര്‍ അറിയിച്ചു. കാന്തപുരം അബുബക്കര്‍ മുസ്‌ലിയാരുടെ ഇടപെടലിനെ തുടര്‍ന്ന് യമനില്‍ നടന്ന മധ്യസ്ഥ ചര്‍ച്ചയിലാണ് നിര്‍ണായക പുരോഗതിയുണ്ടായത്. തുടര്‍നടപടികള്‍ വൈകാതെയുണ്ടാകുമെന്ന് സൂചന. കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരുടെ ഇടപെടലിനെ തുടര്‍ന്ന് സുഫി പണ്ഡിതന്‍ ഉമര്‍ ഹഫിളിന്റെ പ്രതിനിധികള്‍ കൊല്ലപ്പെട്ട യമനി യുവാവ് തലാലിന്റെ കുടുംബവുമായി നടത്തിയ ചര്‍ച്ചയിലാണ് നിര്‍ണായക പുരോഗതിയുണ്ടായത്. നിമിഷക്ക് മാപ്പ് നല്‍കാന്‍ തലാലിന്റെ കുടുംബം തയാറായതായി ചര്‍ചയില്‍ പങ്കെടുത്ത മധ്യസ്ഥര്‍ അറിയിച്ചു. കുടുംബം ഇക്കാര്യം കോടതിയെ അറിയിച്ചാല്‍ വധശിക്ഷ റദ്ദാക്കും. അതേസമയം,…

    Read More »
  • മനുഷ്യക്കടത്ത് നടന്നതായി  ഛത്തീസ്ഗഡ് മുഖ്യമന്ത്രി, മതപരിവര്‍ത്തനം ചുമത്തി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ ബിജെപി നേതാവ് അനൂപ് ആന്‍റണിയും പ്രതിപക്ഷ എം.പി മാരും ഇന്ന് ഛത്തീസ്ഗഡിൽ 

       മതപരിവര്‍ത്തനം ആരോപിച്ച് മലയാളി കന്യാസ്‌ത്രീകളെ ഛത്തീസ്‌ഗഡില്‍ അറസ്‌റ്റ് ചെയ്‌ത സംഭവത്തിൽ നിയമ സഹായം വാഗ്ദനം ചെയ്ത് ബിജെപി നേതാവ് അനൂപ് ആന്‍റണി ഛത്തീസ്ഗഡിൽ എത്തി. അദ്ദേഹം രാവിലെ തന്നെ ഉപമുഖ്യമന്ത്രിയെ അടക്കം കണ്ട് കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ ചർച്ച ചെയ്യും. ഇതിനിടെ, പ്രതിപക്ഷ എംപിമാരുടെ സംഘവും ഛത്തീസ്ഗഡിലേക്ക് പുറപ്പെട്ടു. എൻ കെ പ്രേമചന്ദ്രൻ, ഫ്രാൻസിസ് ജോർജ്, ബെന്നി ബഹന്നാൻ തുടങ്ങിയവർ ഛത്തീസ്ഗഡിലെ ദുർഗിലെത്തും. കഴിഞ്ഞ വെള്ളിയാഴ്‌ച ഉത്തർപ്രദേശിലെ ആഗ്രയിലേക്ക് ട്രെയിനിൽ പോകുകയായിരുന്നു കന്യാസ്‌ത്രീകളായ സി പ്രീതി മേരയും, സി വന്ദന ഫ്രാന്‍സിസും. ഇവർക്കൊപ്പം മൂന്ന് ആദിവാസി പെണ്‍കുട്ടികളും ഒരു യുവാവും ഉണ്ടായിരുന്നു. എന്നാൽ യാത്രാമധ്യേ ദുർഗ് റയിൽവേ സ്‌റ്റേഷനിൽ വച്ച് ചില ബജ്‌റംഗ്‌ദള്‍ പ്രവർത്തകർ ട്രെയിനിൽ വച്ച് കന്യാസ്‌ത്രീകളെ  ചോദ്യം ചെയ്‌തതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമാകുന്നത്. ഹിന്ദു മതത്തില്‍പെട്ട കുട്ടികളായതിനാലാണ് തങ്ങള്‍ ചോദ്യം ചെയ്‌തതെന്നും ഈ കുട്ടികളെ മതപരിവർത്തനത്തിനു  കൊണ്ടുപോകുകയാണെന്നുമാണ് ബജ്‌റംഗ്‌ദളിൻ്റെ ആരോപണം. വിവരം അറിഞ്ഞ്  സ്ഥലത്തെത്തിയ പൊലീസ് മതപരിവര്‍ത്തന ആരോപണത്തെ…

    Read More »
  • വിമാനം റണ്‍വേയിലേക്ക് നീങ്ങുന്നതിനിടെ എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ ശ്രമം; മദ്രാസ് ഐഐടിയിലെ ഗവേഷണ വിദ്യാര്‍ഥി കസ്റ്റഡിയില്‍

    ചെന്നൈ: പുറപ്പെടാന്‍ തയാറായ വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ ശ്രമിച്ച ഗവേഷണ വിദ്യാര്‍ഥി കസ്റ്റഡിയില്‍. മദ്രാസ് ഐഐടിയില്‍ ഗവേഷണ വിദ്യാര്‍ഥിയായ ഹൈദരാബാദ് സ്വദേശി സര്‍ക്കാര്‍ ആണ് പിടിയിലായത്. ഞായറാഴ്ച വൈകിട്ട് ചെന്നൈയില്‍ നിന്ന് ബംഗാളിലെ ദുര്‍ഗാപുരിലേക്കു പുറപ്പെടാനിരുന്ന ഇന്‍ഡിഗോ വിമാനത്തിലാണു സംഭവം. യാത്രക്കാരും ജീവനക്കാരുമടക്കം 164 പേരുമായി പുറപ്പെടാനൊരുങ്ങിയ വിമാനം റണ്‍വേയിലേക്കു നീങ്ങുന്നതിനിടെ കോക്പിറ്റിലെ എമര്‍ജന്‍സി അലാം മുഴങ്ങുകയായിരുന്നു. പൈലറ്റിന്റെ നിര്‍ദേശ പ്രകാരം പരിശോധന നടത്തിയ ജീവനക്കാരാണ് എമര്‍ജന്‍സി വാതില്‍ തുറക്കാനുള്ള ശ്രമം കണ്ടെത്തിയത്. വാതിലിനു സമീപത്തെ സീറ്റിലുണ്ടായിരുന്ന സര്‍ക്കാരിനെ വിമാനത്താവളത്തിലെ സുരക്ഷാ ജീവനക്കാരെത്തി കസ്റ്റഡിയിലെടുത്തു.

    Read More »
  • കൂട്ടമായി ബുക്കിങ് നടത്തും: റെയില്‍വേയില്‍ ടിക്കറ്റുകള്‍ക്ക് മനപൂര്‍വം ക്ഷാമം സൃഷ്ടിച്ച് റാക്കറ്റുകള്‍, കേരളത്തിലേക്ക് തത്കാല്‍ കിട്ടാനില്ല; കരിഞ്ചന്തയില്‍ മൂന്നിരട്ടി വരെ അധിക നിരക്ക്

    ബംഗളൂരു: കൂട്ടമായി ബുക്കിങ് നടത്തി റെയില്‍വേ ടിക്കറ്റുകള്‍ക്ക് മനപൂര്‍വം ക്ഷാമം സൃഷ്ടിക്കുന്ന റാക്കറ്റുകള്‍ക്കെതിരെ അധികൃതര്‍ നടപടി ശക്തമാക്കി. തത്കാല്‍ ടിക്കറ്റുകള്‍ക്ക് ആധാര്‍ അധിഷ്ഠിത ഒടിപി നിര്‍ബന്ധമാക്കിയിട്ടും തട്ടിപ്പ് വര്‍ധിച്ചതോടെയാണ് നടപടി സ്വീകരിച്ചത്. വാരാന്ത്യങ്ങളിലും ഉത്സവ സീസണുകളിലും മൂന്നിരട്ടി വരെ അധിക നിരക്ക് ഈടാക്കിയാണ് ഇത്തരത്തില്‍ ബ്ലോക്ക് ചെയ്തിരിക്കുന്ന ടിക്കറ്റുകള്‍ ഏജന്‍സികള്‍ കരിഞ്ചന്തയില്‍ വില്‍ക്കുന്നത്. ഐആര്‍സിടിസിയുടെ വെബ്‌സൈറ്റ്, മൊബൈല്‍ ആപ് എന്നിവയില്‍ വിവിധ പേരുകളിലുള്ള ഐഡികള്‍ ഉപയോഗിച്ചാണ് ഏജന്റുമാര്‍ കൂട്ടത്തോടെ ടിക്കറ്റെടുക്കുന്നത്. ഇതു സംബന്ധിച്ചു റെയില്‍വേ സുരക്ഷാ സേന (ആര്‍പിഎഫ്) ഐടി സെല്‍ പരിശോധന നടത്തി സംശയകരമായ അക്കൗണ്ടുകള്‍ മരവിപ്പിക്കുകയാണു പതിവ്. എന്നാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ പുതിയ അക്കൗണ്ടുകള്‍ തുറന്നു സമാനമായ രീതിയില്‍ ബുക്ക് ചെയ്യുന്നതാണു നടപ്പു രീതി. ജൂലൈ ഒന്നു മുതല്‍ നടപ്പിലാക്കിയ പുതിയ പരിഷ്‌കാര പ്രകാരം ഐആര്‍സിടിസി വെബ്‌സൈറ്റ്, ആപ് എന്നിവ ഉപയോഗിച്ച് തത്കാല്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ആധാര്‍ തിരിച്ചറിയല്‍ രേഖ നിര്‍ബന്ധമാണ്. റെയില്‍വേ സ്റ്റേഷനുകളിലെ കൗണ്ടറുകള്‍ അംഗീകൃത ഏജന്‍സികളുടെ…

    Read More »
  • കൈവിട്ടു പോയെന്നു കരുതിയ കാര്‍ അപകടം; കളിക്കളത്തില്‍നിന്ന് മാറിനിന്ന 16 മാസങ്ങള്‍; 12 മാസമായി വേദന കളിക്കൂട്ടുകാരന്‍; പുറത്തായപ്പോള്‍ 20,000 കാണികള്‍ എഴുന്നേറ്റു കൈയടിച്ച പ്രകടനം; എതിരാളികളെ പോലും അമ്പരപ്പിച്ച മനക്കരുത്തിന്റെ മറുപേരാകുന്നു റിഷഭ് പന്ത്

    ന്യൂഡല്‍ഹി: പരിക്കേറ്റു കളിക്കളത്തില്‍നിന്നു നടക്കാന്‍ കഴിയാതെ മടങ്ങി പിറ്റേന്നു കാണികളെ ആകെ അമ്പരപ്പിച്ച ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ റിഷഭ് പന്താണ് ഇപ്പോഴത്തെ താരം. കഴിഞ്ഞ 12 മാസത്തിലേറെയായി വേദന പന്തിന്റെ കളിക്കൂട്ടുകാരനാണ്. ‘ജീവന്‍ അപകടത്തിലാക്കുമായിരുന്ന ഒരു കാര്‍ അപകടത്തില്‍നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടവനാണ് നീ’ എന്ന ഓര്‍മപ്പെടുത്തലാകാം ഇത്. 2022 ഡിസംബര്‍ 30ന് ഉണ്ടായ റോഡപകടം ഇപ്പോഴും ആരാധകര്‍ മറന്നിട്ടുണ്ടാകില്ല. കളിക്കാരനെ സംബന്ധിച്ചിടത്തോളം അതിദീര്‍ഘമെന്നു പറയാവുന്ന 16 മാസത്തെ ചികിത്സയ്ക്കും വിശ്രമത്തിനും ശേഷമാണ് പന്ത് കളിക്കളത്തിലേക്കു മടങ്ങിയെത്തിയത്. തുടക്കംമുതല്‍ വെടിക്കെട്ടു പുറത്തിറക്കുന്ന കളിക്കാരനായി പന്ത് മാറിയിട്ടുണ്ടെങ്കില്‍ അതിനു പിന്നില്‍ ഒറ്റക്കാര്യം മാത്രം- ദൃഢനിശ്ചയം. ഒപ്പം, വളരെ ഭാഗ്യവാന്മാര്‍ക്ക് മാത്രം ലഭിക്കുന്ന രണ്ടാമത്തെ അവസരം പരമാവധി പ്രയോജനപ്പെടുത്താനുള്ള അചഞ്ചലമായ ആഗ്രഹം. ക്രിക്കറ്റിന്റെ സമ്മര്‍ദം മറ്റാരെയുംപോലെ പന്തിന് അനുഭവപ്പെടുന്നുണ്ടെങ്കില്‍ അതിന്റെ കാരണവും ഈ അതിജീവനമാണ്. രണ്ടാം ലോക മഹായുദ്ധകാലത്ത് ഓസ്‌ട്രേലിയയ്ക്കു വേണ്ടി കളിച്ച കീത്ത് മില്ലറെപ്പോലെയാകുന്നു പന്ത്. ജര്‍മനിക്കെതിരായ പോരാട്ടകാലത്ത് ‘ഓള്‍ റൗണ്ട’റായിരുന്നു കീത്ത്. നാസി…

    Read More »
  • ധര്‍മസ്ഥല കൊലപാതകം; മൃതദേഹങ്ങള്‍ കുഴിച്ചിട്ടെന്നു കരുതുന്ന 15 സ്ഥലങ്ങള്‍ തിരിച്ചറിഞ്ഞ് സാക്ഷി

    ബംഗളൂരു: ദക്ഷിണ കന്നടയിലെ ധര്‍മസ്ഥലയില്‍ ഒട്ടേറെ കൊലപാതകങ്ങള്‍ നടന്നിട്ടുണ്ടെന്നും മൃതശരീരങ്ങള്‍ പലയിടത്തായി കുഴിച്ചുമൂടിയിട്ടുണ്ടെന്നും വെളിപ്പെടുത്തിയ സാക്ഷി മൃതദേഹങ്ങള്‍ കുഴിച്ചിട്ട 15 സ്ഥലങ്ങള്‍ തിരിച്ചറിഞ്ഞു. ഈ സ്ഥലങ്ങളില്‍ ആന്റി നക്സല്‍ ഫോഴ്സിനെ (എഎന്‍എഫ്) വിന്യസിച്ചു. റിപ്പോര്‍ട്ടുകള്‍ പ്രകാരം സാക്ഷി തിരിച്ചറിഞ്ഞ ആദ്യത്തെ എട്ട് സ്ഥലങ്ങള്‍ നേത്രാവതി നദിയുടെ തീരത്താണ്. ഒമ്പത് മുതല്‍ 12 വരെയുള്ള സ്ഥലങ്ങള്‍ നദിക്ക് സമീപമുള്ള ഹൈവേയുടെ അരികിലാണ്. പതിമൂന്നാമത്തേത് നേത്രാവതിയെ ആജുകുരിയുമായി ബന്ധിപ്പിക്കുന്ന റോഡിലും ബാക്കി രണ്ടു സ്ഥലങ്ങള്‍ ഹൈവേയ്ക്ക് സമീപമുള്ള കന്യാഡി പ്രദേശത്തുമാണ്. മംഗളൂരുവില്‍ പ്രത്യേക അന്വേഷണ സംഘം നടത്തിയ രണ്ട് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമാണ് സാക്ഷി മൃതദേഹങ്ങള്‍ കുഴിച്ചിട്ട സ്ഥലങ്ങള്‍ വെളിപ്പെടുത്തിയത്. ശനിയാഴ്ചയും ഞായറാഴ്ചയും അഭിഭാഷകര്‍ക്കൊപ്പം മല്ലിക്കാട്ടെയിലെ ഇന്റലിജന്‍സ് ബ്യൂറോ ഓഫീസില്‍ ഇയാള്‍ ഹാജരായിരുന്നു. ദിവസങ്ങള്‍ക്കു മുമ്പ് ധര്‍മസ്ഥലയിലെ മുന്‍ ശുചീകരണത്തൊഴിലാളിയാണ് വ്യക്തിവിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന ആവശ്യവുമായി വക്കീല്‍ വഴി ധര്‍മസ്ഥല പൊലീസ് സ്റ്റേഷനിലെത്തി ഇക്കാര്യം വെളിപ്പെടുത്തിയത്. സ്‌കൂള്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരെ ബലാത്സംഗം ചെയ്ത് കൊന്നിട്ടുണ്ടെന്നും ഒട്ടേറെ…

    Read More »
Back to top button
error: