Breaking NewsKeralaLead NewsNEWS

ഉജ്ജ്വല വിജയം സമ്മാനിച്ച ജനങ്ങൾക്ക് നന്ദി, യുഡിഎഫിനെ തിരിച്ചുകൊണ്ടുവരുമെന്ന് ദേശീയ നേതൃത്വത്തിന് വാക്കുനൽകി, അത് പാലിച്ചു… മുഖ്യമന്ത്രിയുടെ കാര്യം ഹൈക്കമാൻഡ് രണ്ട് ദിവസത്തിനകം തീരുമാനിക്കും- വി ഡി സതീശൻ

തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രി ആരെന്ന കാര്യം ഹൈക്കമാൻഡ് രണ്ട് ദിവസത്തിനകം തീരുമാനിക്കുമെന്ന് കോൺ​ഗ്രസ് നേതാവ് വിഡി സതീശൻ. ഉജ്ജ്വല വിജയം സമ്മാനിച്ച ജനങ്ങൾക്ക് നന്ദിയുണ്ടെന്നും പതിനായിരക്കണക്കിന് യുഡിഎഫ് പ്രവർത്തകർക്ക് വിജയം സമർപ്പിക്കുകയാണെന്നും വിഡി സതീശൻ പറഞ്ഞു. താൻ വനവാസത്തിന് പോകുമെന്ന് അഹന്തയുടെ ഭാഷയിൽ പറഞ്ഞിട്ടില്ല. നിങ്ങളടക്കമുള്ള പലരും ചോദിച്ചിരുന്നു. തോറ്റുപോയാൽ എന്തുചെയ്യുമെന്ന്. തോറ്റാൽ വിരമിക്കുമെന്ന് പറഞ്ഞിരുന്നു. എൽപ്പിച്ച ഉത്തരവാദിത്വം നടപ്പാക്കായില്ലെങ്കിൽ എന്താണ് ചെയ്യേണ്ടതെന്നും യുഡിഎഫ് ചർച്ചകൾ തുടങ്ങിയെന്നും വിഡി സതീശൻ പറഞ്ഞു. യുഡിഎഫ് ഉജ്ജ്വല വിജയം നേടിയ സാഹചര്യത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സതീശൻ.

അതുപോലെ പ്രതിപക്ഷ നേതൃസ്ഥാനം എറ്റെടുത്തപ്പോൾ യുഡിഎഫിനെ തിരിച്ചുകൊണ്ടുവരുമെന്ന് ദേശീയ നേതൃത്വത്തിന് വാക്കുനൽകി. അത് പാലിച്ചു. ഇത് കേരളമോഡലാണ്. മതേതര കേരളമാണ് വിധി എഴുതിയത്. പുതിയ തലമുറയുടെ ഭാവിയാണ് യുഡിഎഫ്. സംസ്ഥാനത്തെ ഒന്നാം സ്ഥാനത്തെത്തിക്കും. ജാതിമത ചിന്തയില്ലാനെ യുഡിഎഫിനെ സഹായിച്ചു. തികഞ്ഞ ഉത്തരവാദിത്വ ബോധത്തോടെ പ്രവർത്തിക്കും. യുഡിഎഫ് കുടുംബത്തിന് പുറന്നുള്ളവരും സിപിഎം തോൽക്കണമെന്ന് ആഗ്രഹിച്ചു. അതാണ് സിപിഎം കോട്ടയിൽ വിള്ളൽ വീണത്. ഉത്തമരായ കമ്യൂണിസ്‌റ്റുകാരെ കാണുമ്പോൾ ചിരിക്കാൻ പറഞ്ഞു. നമ്മളാണ് നെഹ്റുവിൻ ഇടതുപക്ഷമെന്ന് പറഞ്ഞു. അത് ജനങ്ങൾ ഏറ്റെടത്തു.

Signature-ad

ഇത് പുതിയ യുഗമാണ്. ഒരു ഹർത്താലും ബന്ദും നടത്താതെയാണ് ഈ വിജയം നേടിയത്. കോൺഗ്രസിന് ചരിത്രത്തിൽ ഏറ്റവും കുടുതൽ നേടിയ വിജയം മുഖ്യമന്ത്രിയുടെ കാര്യത്തിലാണ് കണക്ക് തെറ്റിയത്. 100ൽ കൂടുതൽ എന്നു പറഞ്ഞപോൾ പലരും പറഞ്ഞു. എന്തുമാത്രം വിസ്മയമാണ് ഉണ്ടായത്. അമ്പലപ്പുഴയും തളിപ്പറമ്പിലും പയ്യന്നൂരിലും വിസ്‌മയമുണ്ടായി. മാണി ഗ്രൂപ്പിനോട് വാതിൽ തുറന്നുവച്ചു. അവർ വന്നില്ല. ടീം യുഡിഎഫ് ആണ്. ബിജെപി-സിപിഎം ഡിൽ അണികൾ പൊളിച്ചു. എല്ലാം എൽഡിഎഫ് സിറ്റിംഗ് സീറ്റാണെന്നും വിഡി സതീശൻ പറഞ്ഞു.

അതേപോലെ കേരളത്തിലെ ഖജനാവിൽ പൂച്ചപ്പെറ്റ് കിടക്കുകയാണ്. അത് നിറക്കണം. ഗ്യാരണ്ടികൾ നടപ്പാക്കും. എൻ്റെ പിആർ ചെയ്തത് എകെജി സെൻ്ററാണ്. എന്നെ ടാർഗറ്റ് ചെയ്തു. എല്ലാ വകുപ്പിലും അടിമുടി അഴിച്ചുപണിയുണ്ടാകും. നമ്മൾ ഒന്നും മറക്കില്ല. നമ്മളുടെ കുഞ്ഞുങ്ങളുടെ ചോര മറക്കില്ല. രക്ഷാപ്രവർത്തനം മറക്കില്ല. മുമ്പ് മറന്നിട്ടുണ്ട്, ഇനി മറക്കില്ലെന്നും സതീശൻ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: