Breaking NewsCrimeIndiaLead News

ഡല്‍ഹി ചാവേര്‍ ആക്രമണത്തിന് 12 മിനിറ്റ് മുമ്പ് ചാവേര്‍ ഉമര്‍ അവസാനമായി കണ്ട ആ വ്യക്തിയാര്? സിസിടിവിയില്‍ പതിഞ്ഞ ഈ വ്യക്തിയെ കണ്ടെത്താന്‍ നീക്കം ; അറസ്റ്റിലായ ഡോക്ടര്‍മാര്‍ സ്‌ഫോടനത്തിനായി 26 ലക്ഷം രൂപ സമാഹരിച്ചു

ന്യൂഡല്‍ഹി: ചെങ്കോട്ടയ്ക്ക് സമീപം നടന്ന ഡല്‍ഹി കാര്‍ സ്‌ഫോടനത്തെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങള്‍ വീണ്ടും. 13 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സ്‌ഫോടനത്തിന് തൊട്ടുമുമ്പുള്ള സുപ്രധാനമായ 12 മിനിറ്റ് സമയപരിധി പരിശോധിച്ചുവരികയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍.

സ്‌ഫോടനത്തിന് തൊട്ടുമുമ്പ് മുഖ്യപ്രതിയും സൂത്രധാരനുമായി ആരോപിക്കപ്പെടുന്ന ഡോ. ഉമര്‍ ഒരു മസ്ജിദിന് സമീപം നില്‍ക്കുന്നതായി കാണാം. ദൃശ്യങ്ങളില്‍, ഉമര്‍ ഒരു ഇടുങ്ങിയ പാതയിലൂടെ നേരെ നടന്നുപോകുന്നതും തുടര്‍ന്ന് വലത്തേക്ക് തല തിരിക്കുന്നതും കാണാം. ഈ നിമിഷത്തിലാണ് ക്യാമറ ഇയാളുടെ മുഖം പതിഞ്ഞത്. അതിന് ശേഷം ഇയാള്‍ മുന്നോട്ട് നടക്കുന്നു.

Signature-ad

സ്‌ഫോടനം നടത്തുന്നതിന് തൊട്ടുമുമ്പ് ഇയാള്‍ മസ്ജിദില്‍ പോയിരിക്കാമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വിശ്വസിക്കുന്നത്. ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. സ്‌ഫോടനത്തിന് മുമ്പ് ഉമര്‍ ആരെങ്കിലും കണ്ടിരുന്നോ, അതോ മറ്റ് പ്രതികളുമായി ഏകോപനം നടത്തിയിരുന്നോ എന്നും അന്വേഷിച്ചുവരികയാണ്. ഈ ആഴ്ച ആദ്യം, വൈകുന്നേരം ഡല്‍ഹിയിലെ ചെങ്കോട്ടയ്ക്ക് സമീപമുള്ള കനത്ത ഗതാഗതത്തിനിടെ സാവധാനം പോവുകയായിരുന്ന ഒരു ഹ്യുണ്ടായ് ഐ20 കാര്‍ പൊട്ടിത്തെറിക്കുകയായിരുന്നു.

പോലീസ് വൃത്തങ്ങള്‍ പറയുന്നതനുസരിച്ച്, മുഖ്യസൂത്രധാരന്‍ എന്ന് ആരോപിക്കപ്പെടുന്ന ഡോ. ഉമര്‍ ഉന്‍ നബി ആയിരുന്നു കാര്‍ ഓടിച്ചിരുന്നത്. ഡല്‍ഹി സ്‌ഫോടനക്കേസിലെ പ്രതികളായ ഡോ. ഉമറിന്റെയും ഡോ. മുസമ്മിലിന്റെയും ഡയറിക്കുറിപ്പുകള്‍ സുരക്ഷാ ഏജന്‍സികള്‍ കണ്ടെടുത്തു. നവംബര്‍ 8, നവംബര്‍ 12 എന്നീ തീയതികള്‍ ഡയറിക്കുറിപ്പു കളില്‍ പരാമര്‍ശിച്ചിട്ടുണ്ട്, ഈ ദിവസങ്ങളില്‍ അത്തരമൊരു സംഭവത്തിനായി ആസൂത്രണം നടന്നുവന്നിരുന്നുവെന്ന് ഇത് സൂചിപ്പിക്കുന്നതെന്നാണ് എഎന്‍ഐ റിപ്പോര്‍ട്ട്.

ഡയറിയില്‍ ഏകദേശം 25 വ്യക്തികളുടെ പേരുകളും ഉണ്ടായിരുന്നു, അവരില്‍ ഭൂരിഭാഗവും ജമ്മു കശ്മീരിലും ഫരീദാബാദിലുമുള്ളവരാണ്. ഉയര്‍ന്ന ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഒരു ഡയറിയില്‍ കോഡ് വാക്കുകളും ഉണ്ടായിരുന്നു, ഇവ ഇപ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ കൂട്ടിയോജിപ്പിക്കുകയാണ്. ഈ ഡയറിക്കുറിപ്പുകള്‍ ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി ഡോ. ഉമറിന്റെ അല്‍-ഫലാഹ് യൂണിവേഴ്‌സിറ്റിയിലെ റൂം നമ്പര്‍ നാലില്‍ നിന്നും മുസമ്മിലിന്റെ റൂം നമ്പര്‍ 13 ല്‍ നിന്നും കണ്ടെടുത്തതാണ്. അറസ്റ്റിലായ ഡോക്ടര്‍മാര്‍ ചെങ്കോട്ടയ്ക്ക് സമീപം നടന്ന സ്‌ഫോടനത്തിനായി 26 ലക്ഷം രൂപയിലധികം സമാഹരിച്ചി രുന്നു. ഈ ഫണ്ട് ഒരു വലിയ ഭീകര ഗൂഢാലോചനയുമായി ബന്ധിപ്പിച്ചതാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വിശ്വസിക്കുന്നു.

സമാഹരിച്ച പണം ഉപയോഗിച്ച്, ഗുഡ്ഗാവ്, നൂഹ്, അടുത്തുള്ള പട്ടണങ്ങള്‍ എന്നിവിടങ്ങളിലെ വിതരണക്കാരില്‍ നിന്ന് ഏകദേശം 3 ലക്ഷം രൂപ വിലമതിക്കുന്ന 26 ക്വിന്റല്‍ എന്‍പികെ വളം സംഘം വാങ്ങിയതായി ആരോപിക്കപ്പെടുന്നു. മറ്റ് രാസവസ്തുക്കളുമായി കലര്‍ത്തിയ ഈ വളം സാധാരണയായി മെച്ചപ്പെടുത്തിയ സ്‌ഫോടകവസ്തുക്കള്‍ (IED) നിര്‍മ്മിക്കാന്‍ ഉപയോഗിക്കാറുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇത്രയധികം അളവില്‍ വളം വാങ്ങിയെന്നത് നിലവിലെ അന്വേഷണത്തില്‍ നിര്‍ണായകമായ സൂചനയായി മാറിയെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. സാമ്പത്തിക ഇടപാടുകളും ഡെലിവറി രേഖകളും ഇപ്പോള്‍ പരിശോധിച്ചുവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: