Crime
-
കോഴിക്കോട് മൂന്നു കോടിയുടെ നിരോധിത ലഹരിമരുന്നുവേട്ട!! കാറിന്റെ ബോണറ്റിൽ കടത്താൻ ശ്രമിച്ച രണ്ടു കിലോ എംഡിഎംഎ യുവാവും യുവതിയും പിടിയിൽ
കോഴിക്കോട്: പന്തീരങ്കാവ് ബൈപ്പാസിൽ വൻ മയക്കുമരുന്ന് വേട്ട. രണ്ട് കിലോ എംഡിഎംഎയുമായി രണ്ടുപേർ എക്സൈസ് സംഘത്തിന്റെ പിടിയിൽ. കോഴിക്കോട് അടിവാരം സ്വദേശി ഫാത്തിമ നസ്രീൻ, മലപ്പുറം കൊണ്ടോട്ടി സ്വദേശി പികെ ഷഫീഖ് (35) എന്നിവരാണ് പിടിയിലായത്. ഇവരുടെ പക്കൽ നിന്ന് വിപണിയിൽ മൂന്നുകോടിയോളം വിലവരുന്ന നിരോധിത ലഹരിയാണ് പിടികൂടിയത്. പന്തീരങ്കാവ് ബൈപ്പാസിൽ വച്ച് നടത്തിയ പരിശോധനയിൽ കാറിന്റെ ബോണറ്റിൽ സൂക്ഷിച്ച നിലയിലാണ് എംഡിഎംഎ കണ്ടെത്തിയത്. വിൽപനയ്ക്ക് വേണ്ടി കൊണ്ടുവന്നതാണിതെന്ന് എക്സൈസ് സംഘം പറഞ്ഞു. പിടിയിലായവർ വിൽപനക്കാരാണോ അതോ ഇടനിലക്കാരാണോ എന്ന കാര്യം അന്വേഷിക്കുകയാണ്. ഇവർക്ക് മയക്കുമരുന്ന് എത്തിച്ചു കൊടുക്കുന്ന കണ്ണികളെ കണ്ടെത്തിയാലേ ഉറവിടം മനസിലാകുവെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. എക്സൈസ് സംഘത്തിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് ഇന്ന് ഉച്ചയോടെ രണ്ടുപേരെയും പിടികൂടിയത്. കോഴിക്കോട് ജില്ലയിൽ മാസങ്ങൾക്ക് മുമ്പ് 3 കിലോ എംഡിഎംഎ പിടികൂടിയിരുന്നു. ഇതിനുപിന്നാലെ നടക്കുന്ന ഉയർന്ന അളവിലുള്ള ലഹരിവേട്ടയാണ് ഇന്ന് നടന്നത്.
Read More » -
വീട്ടമ്മയെ കടന്നു പിടിച്ചത് തടഞ്ഞ ഭർത്താവിനെ വെട്ടി പരിക്കേൽപ്പിച്ചു; പോലീസിനെ കണ്ടതും പ്രതി ആറ്റിലേയ്ക്ക് ‘മുങ്ങി‘; നീന്തി അവശനായി കുഴഞ്ഞപ്പോൾ രക്ഷിച്ച് അറസ്റ്റ് ചെയ്തു
ഹരിപ്പാട്: വീട്ടമ്മയെ കടന്നുപിടിക്കാൻ ശ്രമിച്ചത് തടഞ്ഞ ഭർത്താവിന്റെ കൈപ്പത്തിക്ക് വെട്ടിയ കേസിലെ പ്രതി പോലീസിനെ കണ്ട് അച്ചൻകോവിലാറ്റിൽ ചാടി. മുങ്ങിത്താഴാൻ തുടങ്ങിയ ഇയാളെ പൊലീസ് സംഘം സാഹസികമായി രക്ഷപ്പെടുത്തി. കരയ്ക്കെത്തിച്ച ശേഷം അറസ്റ്റ് ചെയ്തു. പള്ളിപ്പാട് മാധവം അജയ് ഭവനം വീട്ടിൽ ഷിബു (45) ആണ് ഹരിപ്പാട് പൊലീസിന്റെ പിടിയിലായത്. മാന്നാർ പൊലീസ് സ്റ്റേഷൻ പരിധിയിൽ 107 പടശേഖരത്തിന് സമീപമുള്ള മോട്ടോർ തറയിൽ ഷിബു ഒളിവിൽ കഴിയുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതനുസരിച്ച് പൊലീസ് സംഘം സ്ഥലത്തെത്തിയതോടെ പ്രതി ആറ്റിലേക്ക് ചാടുകയായിരുന്നു. എന്നാൽ ആറിന്റെ എല്ലാ വശങ്ങളിലും നേരത്തെ തന്നെ നിലയുറപ്പിച്ച പൊലീസ് ഉദ്യോഗസ്ഥർ പ്രതി രക്ഷപ്പെടില്ലെന്ന് ഉറപ്പുവരുത്തി. പൊലീസിൻ്റെ പിടിയിലാകാതിരിക്കാൻ ഏറെ നേരം പ്രതി നീന്തി. ഒടുവിൽ അവശനായി. ഇതോടെ ആറ്റിൽ മുങ്ങിത്താഴാൻ തുടങ്ങി. ഈ സമയത്ത് സമയോചിതമായി ഇടപെട്ട പൊലീസുകാർ ഇയാളെ രക്ഷിച്ച് കരക്കെത്തിച്ചു. മദ്യപിച്ച് സ്ത്രീകളെ അസഭ്യം പറയുന്നതും കടന്നുപിടിക്കുന്നതും പതിവാക്കിയ ഇയാൾ മറ്റ് നിരവധി ക്രിമിനൽ…
Read More » -
സിവിൽ സർവീസ് ഉദ്യോഗസ്ഥന്റെ മകളെ മൊബൈൽ ചാർജറിന്റെ വയർ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ നിലയിൽ, പിന്നിൽ വീട്ടിലെ മുൻ ജോലിക്കാരൻ?
ന്യൂഡൽഹി: സിവിൽ സർവീസ് ഉദ്യോഗസ്ഥന്റെ മകളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. 21 വയസുള്ള യുവതിയെ ബുധനാഴ്ച രാവിലെ കൈലാഷ് ഹിൽസിലെ വസതിയിലാണ് മൊബൈൽ ചാർജറിന്റെ വയർ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. കൊലപാതകത്തിനു പിന്നിൽ വീട്ടിലെ മുൻ ജോലിക്കാരനാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. എൻജിനീയറിങ് ബിരുദം പൂർത്തിയാക്കി യുപിഎസ്‌സി പരീക്ഷയ്ക്കുള്ള തയാറെടുപ്പിലായിരുന്നു യുവതി. ഒന്നര മാസം മുൻപ് വീട്ടു ജോലിക്കാരനെ ജോലിയിൽനിന്ന് പിരിച്ചുവിട്ടിരുന്നു. പ്രതിയെ കണ്ടെത്താനായി പ്രത്യേക പോലീസ് സംഘത്തെ രൂപീകരിച്ചു. ലൈംഗിക അതിക്രമം നടന്നിട്ടുണ്ടോ എന്നും പൊലീസ് സംശയിക്കുന്നുണ്ട്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ ഇക്കാര്യത്തിൽ വ്യക്തത വരൂവെന്നും പോലീസ് പറഞ്ഞു.
Read More » -
‘ ഐപിഎല്ലിൽ ഇഷ്ട ടീം തോറ്റ വിഷമത്തിൽ വീടിനു വെളിയിലിറങ്ങിയപ്പോൾ ട്രെയിനുകൾ വന്നു; കല്ലെടുത്ത് എറിഞ്ഞു‘: ആലപ്പുഴ – കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് കല്ലെറിഞ്ഞ പ്രതി, കഞ്ചാവ് വളർത്തിയതിന് ജയിൽ വാസം കഴിഞ്ഞെത്തിയയാൾ
കോഴിക്കോട് ∙ വീട്ടിൽ കഞ്ചാവുചെടി വളർത്തിയതിനു 10 മാസം ജയിൽവാസം കഴിഞ്ഞെത്തിയ പ്രതി ക്രിക്കറ്റിലെ ഇഷ്ട ടീം തോറ്റ വിഷമം തീർത്തത് ട്രെയിനിനു കല്ലെറിഞ്ഞ്. ആലപ്പുഴ – കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനിനു നേരെയുണ്ടായ കല്ലേറുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം അറസ്റ്റിലായ പ്രതി മണ്ണൂർ വടക്കുമ്പാട് സ്വദേശി കൃഷ്ണകുമാറിനെ (30 ചോദ്യം ചെയ്തപ്പോഴാണ് ഈ വിവരം ലഭിച്ചത്. ഫറോക്ക് വടക്കുമ്പാട്ടു നടന്ന കല്ലേറിൽ വിദ്യാർഥിനി പുറമേരി എരഞ്ഞോളി താഴെക്കുനി ഐശ്വര്യയ്ക്കു ഗുരുതര പരുക്കേറ്റിരുന്നു. ഐപിഎൽ ക്രിക്കറ്റിൽ ഇഷ്ട ടീമായ ചെന്നൈ സൂപ്പർ കിങ്സ് തോറ്റതറിഞ്ഞു വീടിനു പുറത്തിറങ്ങി റെയിൽ പാളത്തിനരികെ നിൽക്കുമ്പോഴാണ് ട്രെയിൻ എത്തിയത്. സമീപത്തെ കല്ലെടുത്ത് ട്രെയിനിലേക്ക് എറിയുകയായിരുന്നു. പിന്നീട് എത്തിയ ട്രെയിനിനും കല്ലെറിഞ്ഞു. ബേപ്പൂരിൽ ബാരൽ കച്ചവട കേന്ദ്രത്തിലെ തൊഴിലാളിയായ പ്രതി പിന്നീട് അവിടെ എത്തി ജോലി തുടരുകയും ചെയ്തു. ആർപിഎഫും റെയിൽവേ പൊലീസും ചേർന്നു നടത്തിയ അന്വേഷണത്തിൽ പ്രതിയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. രണ്ടു ട്രെയിനിനു നേരെ കല്ലേറു…
Read More » -
വിവാഹിതരായത് അഞ്ച് മാസം മുൻപ്, ഭാര്യയെ സംശയം, വാക്കുതർക്കത്തിനിടെ ഭാര്യയുടെ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി, 25 കാരിക്ക് ദാരുണാന്ത്യം!! യുവാവിന്റെ ആദ്യ ഭാര്യ മരിച്ചത് അപസ്മാരം മൂലമോ? വിശദമായി അന്വേഷണം നടത്തും- പോലീസ്
പെരിന്തൽമണ്ണ: വാക്കുതർക്കത്തെത്തുടർന്ന് ഭർത്താവ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ 25 വയസുകാരി മരിച്ചു. കുന്നംകുളം സ്വദേശിനി ഷഹ്ന (25) ആണ് 75 ശതമാനത്തോളം തീപ്പൊള്ളലേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കേ ചൊവ്വാഴ്ച രാവിലെ മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെ നടന്ന സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റു ചെയ്ത ഓട്ടോഡ്രൈവറായ ഭർത്താവ് അരക്കുപറമ്പ് ഇബ്രാഹിംപടി ചേരിക്കല്ലൻ മുൻഷാദി (31) നെ കോടതി റിമാൻഡ് ചെയ്തു. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ- ഇയാൾക്ക് ഭാര്യയെ സംശയമായിരുന്നു, ഇതാണ് വാക്കുതർക്കത്തിലേക്കും ക്രൂരകൃത്യത്തിലേക്കും നയിച്ചത്. അഞ്ചുമാസം മുൻപായിരുന്നു വിവാഹം. രണ്ടുപേരുടെയും രണ്ടാംവിവാഹമാണ്. രണ്ടുപേർക്കും ആദ്യവിവാഹത്തിൽ ഓരോ കുട്ടിയുമുണ്ട്. മുൻഷാദിന്റെ ആദ്യഭാര്യ അപസ്മാരത്തെത്തുടർന്ന് മരണപ്പെട്ടു എന്നാണ് വിവരമെന്നും നിലവിലെ സാഹചര്യത്തിൽ ആദ്യഭാര്യയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കും- പെരിന്തൽമണ്ണ സ്റ്റേഷൻ ഇൻസ്‌പെക്ടർ സുമേഷ് സുധാകരൻ പറഞ്ഞു. പ്രതിയുമായി പോലീസും ഫൊറൻസിക് വിദഗ്ധരും ഇബ്രാഹിംപടിയിലെ വീട്ടിലെത്തി തെളിവെടുപ്പ് നടത്തി. പോസ്റ്റ്‌മോർട്ടത്തിനുശേഷം ഷഹ്നയുടെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി.
Read More » -
കാമുകൻ തനിക്ക് മതിയായ പരിഗണന നൽകുന്നില്ല, വിവാഹത്തിന് തയാറാകുന്നില്ല, യുവാവിനെ വീട്ടിൽ വിളിച്ചുവരുത്തി, പുതിയ രീതിയിൽ പ്രൊപ്പോസ് ചെയ്യാമെന്ന് പറഞ്ഞ് കൈകാലുകൾ കൂട്ടിക്കെട്ടി, കണ്ണും മൂടിയ ശേഷം തീകൊളുത്തി കൊലപ്പെടുത്തി, ദൃശ്യം ഫോണിൽ ചിത്രീകരിച്ചു, 27 കാരി അറസ്റ്റിൽ
ബെംഗളൂരു: കാമുകൻ മതിയായ അറ്റൻഷൻ തരുന്നില്ലെന്ന സംശയത്തിൽ യുവാവിനെ ക്രൂരമായി കൊലപ്പെടുത്തി. ടെലികോം സ്റ്റോറിൽ ജോലി ചെയ്തിരുന്ന യുവതി, വിവാഹ വാഗ്ദാനം നൽകി കബളിപ്പിച്ച് ബന്ധുവിനെ കസേരയിൽ കെട്ടിയിട്ട് ജീവനോടെ കത്തിച്ച് കൊന്നതായി പോലീസ് അറിയിച്ചു. പ്രേരണ (27)യും കിരൺ (27)യും ഒരേ സ്ഥാപനത്തിൽ ജോലി ചെയ്ത സഹപ്രവർത്തകരായിരുന്നു. ഒരുവർഷത്തിലേറെയായി ഇവർ പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. എന്നാൽ അടുത്തിടെ കിരൺ തനിക്ക് മതിയായ ശ്രദ്ധ നൽകുന്നില്ലെന്നും വിവാഹത്തിന് തയ്യാറല്ലെന്നുമുള്ള അസ്വസ്ഥത പ്രേരണയ്ക്ക് ഉണ്ടായിരുന്നു. ചൊവ്വാഴ്ച, ദക്ഷിണ ബെംഗളൂരുവിലെ അഞ്ജനാപുരയിൽ താമസിക്കുന്ന പ്രേരണ, വീട്ടിൽ ആരുമില്ലാത്ത സമയത്ത് കിരണിനെ ക്ഷണിച്ചു. കുറച്ചുനേരം സംസാരിച്ചതിന് ശേഷം, വിദേശത്തുള്ളതുപോലെ പുതിയ രീതിയിൽ പ്രൊപ്പോസ് ചെയ്യാം എന്നു പറഞ്ഞ് കിരണിനെ കണ്ണ് മൂടുകയും കസേരയിൽ ഇരുത്തുകയും ചെയ്തു. പിന്നീട് കൈകാൽ കെട്ടിത്തുടങ്ങി. ഈ നേരം കിരൺ എതിർപ്പ് പ്രകടിപ്പിച്ചെങ്കിലും, ഇത് സർപ്രൈസ് പ്രൊപ്പോസലാണെന്ന് പറഞ്ഞ് അവനെ സമ്മതിപ്പിച്ചു. തുടർന്ന്, മുൻകൂട്ടി ഒരുക്കിയിരുന്ന രാസവസ്തു കിരണിന്റെ ശരീരത്തിൽ ഒഴിച്ച്…
Read More » -
വഴക്കിനിടെ ഭർത്താവ് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി; ചികിത്സയിലായിരുന്ന യുവതി മരിച്ചു; പ്രതിയെ അറസ്റ്റ് ചെയ്തു
മലപ്പുറം: മലപ്പുറത്ത് ഭർത്താവ് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു. പെരിന്തൽമണ്ണ സ്വദേശിനി ചേരിക്കല്ലൻ ഷഫ്ന (25) ആണ് മരിച്ചത്. 25 വയസായിരുന്നു. ഷഫ്നയുടെ ഭർത്താവ് മുൻഷാദിനെ (30) പെരിന്തൽമണ്ണ പൊലീസ് അറസ്റ്റ് ചെയ്തു. വാക്ക് തർക്കത്തിനിടെ ഇന്നലെ ഉച്ചയ്ക്കാണ് തീ കൊളുത്തിയത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് ഷഫ്നയുടെ മരണം.
Read More » -
സ്വത്തുവിവരത്തിൽ 100 കോടിയുടെ പൊരുത്തക്കേട്; ആദായനികുതിവകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി
ചെന്നൈ: തമിഴക വെട്രി കഴകം (ടി.വി.കെ.) നേതാവ് വിജയ്‌യുടെ സ്വത്തുവിവരത്തിലെ പൊരുത്തക്കേടിനെപ്പറ്റി ആദായനികുതിവകുപ്പ് അന്വേഷിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ മദ്രാസ് ഹൈക്കോടതി തിങ്കളാഴ്ച നോട്ടീസയച്ചു. തിരഞ്ഞെടുപ്പു നാമനിർദേശപത്രികകൾക്കൊപ്പം നൽകിയ സത്യവാങ്മൂലങ്ങളിലെ സ്വത്തുവിവരത്തിൽ 100 കോടി രൂപയുടെ വ്യത്യാസമാണുള്ളതെന്നും ഇത് ക്രമക്കേടാണെന്നും ചീഫ് ജസ്റ്റിസ് എസ്.എ. ധർമാധികാരിയും ജസ്റ്റിസ് ജി. അരുൾ മുരുകനുമടങ്ങുന്ന ബെഞ്ച് വാക്കാൽ നിരീക്ഷിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിൽ പെരമ്പൂരിൽനിന്നും തിരുച്ചി ഈസ്റ്റ് മണ്ഡലത്തിൽനിന്നും മത്സരിക്കുന്ന വിജയ് രണ്ടിടത്തുമായി നൽകിയ സ്വത്തുവിവരങ്ങളിൽ പൊരുത്തക്കേടുകളുണ്ടെന്നു കാണിച്ച് വി. വിഗ്നേഷ് എന്നയാളാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. ഹർജി സ്വീകരിച്ച കോടതി വിജയ്‌ക്കും ആദായനികുതി വകുപ്പ് ഡയറക്ടർ ജനറലിലും തിരഞ്ഞടുപ്പു കമ്മിഷനും പെരമ്പൂർ, തിരുച്ചി ഈസ്റ്റ് മണ്ഡലങ്ങളിലെ വരണാധികാരികൾക്കും നോട്ടീസയച്ചു. ടി.വി.കെ. നേതാവിന്റെ സത്യവാങ്മൂലങ്ങളിൽ ധാരാളം പൊരുത്തക്കേടുകളുണ്ടെന്നും ആസ്തി വിവരങ്ങൾ മറച്ചുവെച്ചതായി സംശയമുണ്ടെന്നും അതേക്കുറിച്ച് വിശദമായ അന്വേഷണം ആവശ്യമാണെന്നും ഹർജിയിൽ പറയുന്നു. പെരമ്പൂരിലെ സത്യവാങ്മൂലത്തിൽ വിജയ് 115,13,63,000 രൂപയുടെ ആസ്തിയാണ് കാണിച്ചിരിക്കുന്നത്. തിരുച്ചി ഈസ്റ്റിലെ പത്രികയിൽ 220,15,62,010 രൂപയുടെ…
Read More »

