Crime

  • ഭർത്താവിന്റെ രഹസ്യബന്ധം; ചോദ്യംചെയ്യാനെത്തിയ യുവതിയെയും സഹോ​ദരനെയും 16വയസുകാരൻ കുത്തിക്കൊന്നു

    ബെംഗളൂരു: രഹസ്യബന്ധത്തിന്റെ പേരിൽ വീട്ടിലെത്തി വഴക്കുണ്ടാക്കിയ രണ്ടുപേരെ പ്രായപൂർത്തിയാകാത്ത ആൺകുട്ടി കുത്തിക്കൊന്നു. ബെംഗളൂരുവിലെ പീനിയയിലാണ് പതിനാറുകാരൻ രണ്ടുപേരെ കൊലപ്പെടുത്തിയത്. ബെംഗളൂരുവിലെ പീനിയയിൽ താമസിക്കുന്ന മല്ലഗൗഡയുടെ ഭാര്യ യമുന(36), ഇവരുടെ സഹോദരൻ സുദീപ്(34) എന്നിവരാണ് കൊല്ലപ്പെട്ടത്. യമുനയുടെ ഭർത്താവ് മല്ലഗൗഡയ്ക്ക് 16-കാരന്റെ അമ്മയുമായി രഹസ്യബന്ധമുണ്ടെന്നാണ് ആരോപണം. ഇക്കാര്യം ചോദ്യംചെയ്യാനായാണ് യമുനയും സഹോദരനും കഴിഞ്ഞദിവസം ഈ സ്ത്രീയുടെ വീട്ടിലെത്തിയത്. ഇരുവരും സ്ത്രീയുമായി വഴക്കിട്ടു. തുടർന്ന് രണ്ടുപേരും ഒരു കത്തിയുമായി സ്ത്രീയുടെ വീടിനകത്ത് കയറി. ഇതോടെയാണ് അമ്മയെ രക്ഷിക്കാനായി 16-കാരൻ ഇതേ കത്തി പിടിച്ചുവാങ്ങി രണ്ടുപേരെയും കുത്തിയത്. യമുനയ്ക്കും സുദീപിനും നിരവധിതവണ കുത്തേറ്റതായാണ് പോലീസ് പറയുന്നത്. രണ്ടുപേരും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. സംഭവത്തിന് പിന്നാലെ വീട്ടിലെ മുറിയിൽ കയറി വാതിലടിച്ചിരുന്ന 16-കാരൻ പോലീസെത്തിയിട്ടും പുറത്തിറങ്ങാൻ കൂട്ടാക്കിയില്ല. ഒടുവിൽ പിതാവ് അനുനയിപ്പിച്ചാണ് കുട്ടി പുറത്തിറങ്ങിയത്. സംഭവത്തിൽ കേസെടുത്തതായും അന്വേഷണം തുടരുകയാണെന്നും പോലീസ് പറഞ്ഞു.

    Read More »
  • കശ്മീര്‍ താഴ്വരയില്‍ ഇറാന്റെ പേരില്‍ വന്‍തോതില്‍ പണപ്പിരിവ്; ദുരുപയോഗം ചെയ്യപ്പെടുമെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍; ഇടനിലക്കാരുടെ വിവരങ്ങള്‍ പുറത്ത്; ക്രൗഡ് ഫണ്ടിംഗ് മുതല്‍ വീടു തോറുമുള്ള പിരിവു വരെ; ആഭരണങ്ങള്‍ക്ക് കണക്കില്ല

    കശ്മീര്‍: ഇറാന് വേണ്ടി കശ്മീര്‍ താഴ്വരയില്‍ വന്‍തോതില്‍ പണപ്പിരിവ് നടക്കുന്നെന്നു വിവരം. ഈ ഫണ്ട് ഇന്ത്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി വഴിതിരിച്ചുവിടാനും ദുരുപയോഗം ചെയ്യപ്പെടാനും സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍. മാനുഷിക ആവശ്യങ്ങള്‍ക്കായി സംഭാവന നല്‍കാന്‍ ഇറാനിയന്‍ എംബസി ആഹ്വാനം ചെയ്തതിന് പിന്നാലെ ഇതുവരെ 17.91 കോടി രൂപയാണ് സമാഹരിച്ചത്. ഇതില്‍ ബദ്ഗാമില്‍നിന്ന് മാത്രം 9.5 കോടി രൂപ ലഭിച്ചു. ഇടനിലക്കാരുടെ ശൃംഖലയും സംശയാസ്പദമായ നിരവധി സംഘടനകളും ഈ പണത്തിന്റെ വലിയൊരു ഭാഗം വ്യക്തിഗത ലാഭത്തിനോ താഴ്വരയിലെ വിഘടനവാദ പ്രവര്‍ത്തനങ്ങള്‍ക്കോ വേണ്ടി തട്ടിയെടുക്കുന്നുണ്ടെന്ന് സ്റ്റേറ്റ് ഇന്‍വെസ്റ്റിഗേറ്റീവ് ഏജന്‍സി (എസ്‌ഐഎ) സംശയിക്കുന്നു. ‘പണക്കാരും പാവപ്പെട്ടവരും ഉള്‍പ്പെടെ ഭൂരിഭാഗം ആളുകളും നല്ല മനസോടെയാണ് സംഭാവന നല്‍കുന്നത്. നേരിട്ട് ഇറാനിയന്‍ എംബസിയില്‍ പണം നല്‍കുന്നവര്‍ ആശങ്കപ്പെടേണ്ടതില്ല, കാരണം അത് ഇറാനിലെത്തും. എന്നാല്‍, പല ഇടനിലക്കാരും സംശയാസ്പദമായ സംഘടനകളും പണമായി ഫണ്ട് ശേഖരിക്കുന്നുണ്ട്, ഇത് എംബസിയില്‍ എത്തിയേക്കില്ല’- ഏജന്‍സി ഉദ്യോഗസ്ഥരില്‍ ഒരാള്‍ പറഞ്ഞു. സംശയാസ്പദമായ വ്യക്തികളുടെ വിവരങ്ങള്‍ പുറത്ത് ഫണ്ട്…

    Read More »
  • ജോലി സ്ഥലത്ത് വാക്കുതർക്കം, താമരശേരി സ്വദേശി ഷാർജയിൽ കുത്തേറ്റുമരിച്ചു, സഹപ്രവർത്തകനായ കരുവമ്പൊയിൽ സ്വദേശി അറസ്റ്റിൽ

    ഷാർജ: വാക്കുതർക്കത്തിനിടെ ഷാർജയിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു. കോഴിക്കോട് താമരശ്ശേരി ചാലക്കര സ്വദേശി നിഷാദ് ആണ് ജോലിസ്ഥലത്തുണ്ടായ തർക്കത്തിനിടെ കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് നിഷാദിന്റെ സഹപ്രവർത്തകനും കരുവമ്പൊയിൽ സ്വദേശിയുമായ ഷമീറിനെ ഷാർജ പോലീസ് അറസ്റ്റ് ചെയ്തു. ഇരുവരും ഒരേ കഫ്തീരിയയിൽ ദീർഘകാലമായി ജോലി ചെയ്തുവരികയായിരുന്നു. വിശദമായ അന്വേഷണം നടത്തുകയാണെന്ന് പോലീസ് അറിയിച്ചു.

    Read More »
  • ഹോട്ടൽ മുറിയിൽ യുവാക്കളെ എത്തിച്ച് ലഹരി വില്പനയും ലൈം​ഗീക ചൂഷണവും; സന്തോഷ് ട്രോഫി കേരള ഫുട്ബോൾ ടീം മുൻ താരം പിടിയിൽ

    തിരുവനന്തപുരം ∙ സന്തോഷ് ട്രോഫി കേരള ഫുട്ബോൾ ടീം മുൻ താരവും ട്രാവൻകൂർ ടൈറ്റാനിയം സീനിയർ സൂപ്രണ്ടുമായ നജീബ് ഖാനെ 4 ഗ്രാം എംഡിഎംഎയുമായി നഗരത്തിലെ ഹോട്ടലിൽ നിന്ന് എക്സൈസ് സംഘം പിടികൂടി. പ്രത്യേക മൊബൈൽ ആപ് തയാറാക്കി അതു വഴി യുവാക്കളെ ഹോട്ടൽ മുറിയിൽ എത്തിച്ച് ലഹരി കൈമാറുന്നതാണ് നജീബ് ഖാന്റെ രീതിയെന്ന് എക്സൈസ് പറഞ്ഞു. 5 വർഷമായി എംഡിഎംഎ ഉപയോഗിക്കുന്നുണ്ടെന്ന് നജീബ് ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി. ഹോട്ടലിലേക്ക് 25 ഗ്രാം എംഡിഎംഎയുമായി ബെം‍ഗളൂരുവിൽ നിന്ന് ഏജന്റ് വരുന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് ഇൻസ്പെക്ടർ അരുൺ അശോകന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് നജീബ് കുടുങ്ങിയത്. സന്തോഷ് ട്രോഫി താരമെന്ന നിലയിലാണ് ടൈറ്റാനിയത്തിൽ നജീബ് ഖാന് സ്പോർട്സ് ക്വാട്ടയിൽ ജോലി ലഭിച്ചത്. അഞ്ചു വർഷമായി നജീബ് ലഹരി ഉപയോഗിക്കുന്നുണ്ട്. ഇതിനു ശേഷമാണ് വിൽപനയും തുടങ്ങിയത്. യുവാക്കളെ വിളിച്ചുവരുത്തി ലഹരി കച്ചവടവും ലൈഗിംക ചൂഷണവും പതിവായിരുന്നുവെന്ന് എക്സൈസ് പറയുന്നു. തിരഞ്ഞെടുപ്പിന്‍റെ ഭാഗമായി നടത്തിയ…

    Read More »
  • ഭാര്യയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്ന സംശയം!! ക്ഷേത്ര ദർശനത്തിനിറങ്ങിയ യുവാവും യുവതിയും തമ്മില്ഡ കാറിൽവച്ച് വഴക്ക്, നടു റോഡിലി‌ട്ട് ഭാര്യയുടെ കഴുത്തറുത്തു, റോഡിൽ നിർത്തി കാറുകയറ്റി കൊലപ്പെടുത്തി, ഭർത്താവ് അറസ്റ്റിൽ

    ബെംഗളൂരു: കർണാടകയിലെ കലബുറഗി ജില്ലയിൽ യുവാവ് ഭാര്യയുടെ കഴുത്തറുത്ത ശേഷം റോഡിനു നടുവിൽ നിർത്തി കാർ കയറ്റി കൊലപ്പെടുത്തിയതായി റിപ്പോർട്ട്. ക്രൂരമായ കൊലപാതകത്തിൽ മഹാരാഷ്ട്ര സ്വദേശിയായ ഷൈല (28) ആണ് കൊല്ലപ്പെട്ടത്. ഇവരുടെ ഭർത്താവ് അക്ഷയ്‌യെ അറസ്റ്റുചെയ്തതായി പോലീസ് അറിയിച്ചു. വ്യാഴാഴ്ച പകലായിരുന്നു സംഭവം. പോലീസ് പറയുന്നത് പ്രകാരം, ഷൈലയും അക്ഷയ്‌യും തീർത്ഥാടന കേന്ദ്രമായ ഗനഗപുരയിലേക്കാണ് എർട്ടിഗോ കാറിൽ യാത്ര ചെയ്തിരുന്നത്. 11 മണിയോടെ ബല്ലുർഗ ഗ്രാമത്തിന്റെ പരിസരത്ത് എത്തിയപ്പോഴാണ് ഇരുവരും തമ്മിൽ വഴക്കുണ്ടായത്. ഇതിനുപിന്നാലെയാണ് അക്ഷയ് ഷൈലയെ കാറിൽനിന്നും പുറത്തേക്ക് തള്ളിയിട്ടു. നടുറോഡിൽ സഹായത്തിനായി നിലവിളിക്കുന്ന ഷൈലയെ അക്ഷയ് പരസ്യമായി ആക്രമിച്ചു. ഈ ദൃശ്യങ്ങൾ സ്ഥലത്തുണ്ടായിരുന്ന നാട്ടുകാർ മൊബൈൽ ഫോണിൽ പകർത്തിയിട്ടുണ്ട്. ദൃശ്യങ്ങളിൽ കാണുന്നത് പ്രകാരം, പ്രതി അക്ഷയ് ഷൈലയെ ബലമായി കാറിനുപുറത്തേക്ക് വലിച്ചിട്ട് ക്രൂരമായി ആക്രമിക്കുകയായിരുന്നു. തുടർന്നു കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് അക്ഷയ് യുവതിയുടെ കഴുത്തിൽ മുറിവേൽപിക്കുന്നതും തറയിൽ വലിച്ചിഴയ്ക്കുകയും ചവിട്ടുകയും മുടിക്ക് കുത്തിപ്പിടിക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളിൽ…

    Read More »
  • ‘പ്രതി ഇവിടെയുണ്ട്, ഫ്‌ലോറസും ഇവിടെയുണ്ട്; പിന്നെ എന്ത് സുരക്ഷാ ഭീഷണി?’ മഡൂറോയ്ക്കും ഭാര്യക്കും അഭിഭാഷകനെ വയ്ക്കാനുള്ള ഫണ്ട് തടഞ്ഞ നടപടിയില്‍ ചോദ്യങ്ങളുമായി യുഎസ് ജഡ്ജി; വാദിക്കുന്നത് വിക്കിലീക്‌സ് സ്ഥാപകനുവേണ്ടി ഹാജരായ വക്കീല്‍

    ന്യൂയോര്‍ക്ക്: വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയ്‌ക്കെതിരായ മയക്കുമരുന്ന് കടത്തു കേസില്‍ ചോദ്യങ്ങളുമായി യുഎസ് ജഡ്ജി. കേസില്‍ അഭിഭാഷകനെ നിയോഗിക്കാന്‍ മഡ്യൂറോയ്ക്കു വെനസ്വേലന്‍ ഫണ്ട് ഉപയോഗിക്കുന്നതു തടഞ്ഞ അമേരിക്കയുടെ നടപടിയെയും ജഡ്ജി ചോദ്യം ചെയ്തു. എന്നാല്‍ ഇതിന്റെ പേരില്‍ അദ്ദേഹത്തിനെതിരെയുള്ള കേസ് റദ്ദാക്കില്ലെന്ന് ജഡ്ജി പറഞ്ഞു. കരാക്കസില്‍ നടന്ന അപ്രതീക്ഷിത റെയ്ഡിലൂടെ യുഎസ് സൈന്യം പിടികൂടി ന്യൂയോര്‍ക്കിലെത്തിച്ച് രണ്ട് മാസത്തിന് ശേഷം മാന്‍ഹട്ടന്‍ ഫെഡറല്‍ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ മഡുറോയും (63) ഭാര്യ സിലിയ ഫ്‌ലോറസും (69) ജയില്‍ വസ്ത്രമാണ് ധരിച്ചിരുന്നത്. നാര്‍ക്കോ ടെററിസം ഗൂഢാലോചന ഉള്‍പ്പെടെയുള്ള കുറ്റങ്ങളില്‍ തങ്ങള്‍ കുറ്റക്കാരല്ലെന്ന് ഇരുവരും വാദിച്ചു. നിലവില്‍ വിചാരണ കാത്ത് ഇവര്‍ ബ്രൂക്ലിന്‍ ജയിലിലാണ്. വെനസ്വേലന്‍ ഫണ്ട് ഉപയോഗിക്കാന്‍ കഴിയാത്തത് യുഎസ് ഭരണഘടനയുടെ ആറാം ഭേദഗതി പ്രകാരം തങ്ങള്‍ക്കിഷ്ടമുള്ള അഭിഭാഷകനെ വയ്ക്കാനുള്ള അവകാശത്തെ തടസ്സപ്പെടുത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി ഇവര്‍ യുഎസ് ഡിസ്ട്രിക്റ്റ് ജഡ്ജി ആല്‍വിന്‍ ഹെല്ലര്‍സ്റ്റീനോട് കേസ് റദ്ദാക്കാന്‍ ആവശ്യപ്പെട്ടു. പ്രതിരോധത്തിനുള്ള ഫീസ് സ്വന്തമായി നല്‍കാന്‍ മഡുറോയ്ക്കും…

    Read More »
  • ഇരകളെ ഭയവും അന്ധവിശ്വാസവും ഉപയോഗിച്ച് കുടുക്കും, ഭീകര അന്തരീക്ഷം സൃഷ്ടിക്കാൻ പാമ്പുകളും കടുവത്തോലും!! ആൾദൈവം പീഡിപ്പിച്ചവരിൽ ​ഗർഭിണികളും, നര​ബലി നടത്തി? അഞ്ചുപേരുടെ മരണത്തിൽ ദുരൂഹത… അശോക് ഖരാത്തിനെ ചുറ്റിപ്പറ്റി പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

    മുംബൈ: മഹാരാഷ്ട്രയിലെ നാസിക്കിൽ സ്വയം “ക്യാപ്റ്റൻ” എന്ന് വിളിച്ചിരുന്ന ജ്യോതിഷനും ആത്മീയ ഗുരുവുമായ അശോക് ഖരാത്തിനെ ചുറ്റിപ്പറ്റി ഞെട്ടിക്കുന്ന കുറ്റാരോപണങ്ങളാണ് പുറത്തുവരുന്നത്. സ്ത്രീകൾക്കെതിരായ ലൈംഗിക പീഡനക്കേസുകളോടൊപ്പം മനുഷ്യബലികളുമായി ബന്ധപ്പെട്ട ഗുരുതരമായ സംശയങ്ങളും പോലീസ് അന്വേഷിക്കുന്നുണ്ട്, കൂടാതെ ഇയാൾ പീഡിപ്പിച്ചവരിൽ ​ഗർഭിണിയായ യുവതികളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. അതേസമയം അഞ്ച് പേരുടെ കൊലപാതകവുമായി ഇയാൾക്ക് ബന്ധമുണ്ടാകാമെന്ന സൂചനകൾ അന്വേഷണത്തിന്റെ പ്രാരംഭ ഘട്ടത്തിൽ തന്നെ ലഭിച്ചിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കുന്നു. മാർച്ച് 18-ന് അറസ്റ്റിലായ ഖരാത്തിനെ മാർച്ച് 24-നാണ് കോടതിയിൽ ഹാജരാക്കിയത്. തുടർന്ന് പോലീസ് കസ്റ്റഡി മാർച്ച് 29 വരെ നീട്ടുകയായിരുന്നു. ഭാരതീയ ന്യായസംഹിതയിലെ 64-ാം വകുപ്പ് (ബലാത്സംഗം), 74-ാം വകുപ്പ് (ക്രിമിനൽ ഭീഷണി) എന്നിവ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇയാളെ “സീരിയൽ റേപ്പിസ്റ്റ്” എന്നാണ് പരാതിയിൽ വിശേഷിപ്പിക്കുന്നത്. മർച്ചന്റ് നേവിയിൽ വർഷങ്ങളോളം സേവനം അനുഷ്ഠിച്ചിരുന്ന ഖരാത്ത് പിന്നീട് ഒരു സുപ്രഭാതത്തിൽ ആത്മീയ ഗുരുവായി മാറുകയായിരുന്നു. 154 രാജ്യങ്ങളിൽ യാത്ര ചെയ്തതായും 22 വർഷം കടലിൽ…

    Read More »
  • സൈബർ വിദഗ്ധൻ പി. വിനോദ് ഭട്ടതിരിപ്പാടിന്റെ വീട്ടിൽ പട്ടാപ്പകൽ കവർച്ച, 18.5 പവൻ ആഭരണങ്ങൾ മോഷണംപോയി, കവർച്ച ന‌ടന്നത് വീട്ടുകാർ ക്ഷേത്ര ദർശനത്തിനു പോയപ്പോൾ

    കോഴിക്കോട്: സൈബർ വിദഗ്ധൻ പി. വിനോദ് ഭട്ടതിരിപ്പാടിന്റെ വീട്ടിൽ പട്ടാപ്പകൽ കവർച്ച. 18.5 പവൻ ആഭരണങ്ങൾ നഷ്ടമായി. അഴകൊടി ക്ഷേത്രത്തിനു സമീപം പൊൽപ്പായമനയിലാണ് കവർച്ച നടന്നത്. വീടിന്റെ മുൻഭാഗത്തെ വാതിൽപ്പൂട്ട് പൊളിച്ച്, മുകൾനിലയിലെ അലമാരയിൽ സൂക്ഷിച്ച ആഭരണങ്ങളാണ് മോഷ്ടിച്ചത്. ചൊവ്വാഴ്ച രാവിലെ ആറിന് വീട്ടുകാർ തൃശ്ശൂരിൽ ക്ഷേത്രദർശനത്തിന് പോയതായിരുന്നു. വൈകീട്ട് ആറോടെ തിരിച്ചെത്തുകയും ചെയ്തു. അതിനിടയിലാണ് കവർച്ചനടന്നതെന്നാണ് നി​ഗമനം. നെക്ലേസ്, മാല, വള, ബ്രെയിസ് ലെറ്റ്, കമ്മൽ, മോതിരം, വാച്ച്, ലോക്കറ്റ് എന്നിവയുൾപ്പെടെയാണ് നഷ്ടപ്പെട്ടത്. നടക്കാവ് എസ്ഐ സി.പി. ലിനേഷിനാണ് അന്വേഷണച്ചുമതല. പകൽ മോഷണമാണെന്നും സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണം തുടരുകയാണെന്നും പോലീസ് വ്യക്തമാക്കി.

    Read More »
  • ആദ്യ ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം; മുൻകൂർ ജാമ്യത്തിൽ ഇടപെടുന്നതിൽ സുപ്രീം കോടതിയ്ക്ക് വിസമ്മതം

    ന്യൂഡൽഹി: ആദ്യ ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് ആശ്വാസം. രാഹുലിന്റെ മുൻകൂർ ജാമ്യത്തിൽ ഇടപെടാൻ സുപ്രീം കോടതി വിസമ്മതിച്ചു. അതേസമയം, പരാതിക്കാരിക്കെതിരായ ഹൈക്കോടതിയിലെ ചില ഭാഗങ്ങൾ സുപ്രീം കോടതി നീക്കി. രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആദ്യ ബലാത്സംഗക്കേസിലെ പരാതിക്കാരിയാണ് സുപ്രീം കോടതിയെ സമീപിച്ചത്. ബലാത്സംഗക്കേസിൽ ഹൈക്കോടതി അനുവദിച്ചിരുന്ന മുൻകൂർ ജാമ്യം റദ്ദാക്കണമെന്നായിരുന്നു ആദ്യ പരാതിക്കാരിയുടെ ആവശ്യം. എന്നാൽ, ഹർജിയിൽ വിശദമായ വാദം കേൾക്കൽ നടന്നില്ല. ഹൈക്കോടതിയുടെ വിധിയിൽ ഇടപെടാൻ തങ്ങൾ താൽപര്യപ്പെടുന്നില്ലെന്ന് ജസ്റ്റിസ് എം.എം. സുന്ദരേഷും ജസ്റ്റിസ് എൻ.കെ. സിങ്ങുമടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി. ഹൈക്കോടതി വിധിയിലെ ചില ഭാഗങ്ങൾ പരാതിക്കാരിയെ സംബന്ധിച്ചിടത്തോളം ദോഷം ചെയ്യുന്നതാണെന്നും അത് നീക്കണമെന്നും പരാതിക്കാരിക്കുവേണ്ടി ഹാജരായ സീനിയർ അഭിഭാഷകനായ പി.വി. ദിനേശനും കെ.ആർ. സുഭാഷ് ചന്ദ്രനും ആവശ്യപ്പെട്ടു. തുടർന്ന് ഹൈക്കോടതിയുടെ ചില പരാമർശങ്ങൾ നീക്കംചെയ്തതായി സുപ്രീം കോടതി വ്യക്തമാക്കുകയായിരുന്നു.

    Read More »
  • ഫോൺ വിളിച്ചിട്ട് ഭാര്യ എടുത്തില്ല, കലികയറിയ ഭർത്താവ് എട്ടും ഒൻപതും വയസുള്ള മക്കളുടെ മുന്നിലിട്ട് അമ്മയെ ക്രൂരമായി മർദിച്ചു, തടസംനിന്ന മക്കളെ വലിച്ചുനീക്കി വടിക്ക് അടിച്ചുകൊലപ്പെടുത്തി

    ലക്നൗ: ഫോൺ വിളിച്ചിട്ട് എടുക്കാത്തതിനെത്തുടർന്ന് നിർമാണ തൊഴിലാളിയായ ഭർത്താവ് ഭാര്യയെ ക്രൂരമായി അടിച്ചു കൊന്നു. ഉത്തർപ്രദേശിലെ സുൽത്താൻപൂർ ജില്ലയിലാണ് ദാരുണമായ കൊലപാതകം. സെവ്‌റ ചാർത്തായി ഗ്രാമത്തിൽ താമസിക്കുന്ന കുസുമം (42) ആണു കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് നക്‌ചെയ്ദിനെ (45) പോലീസ് അറസ്റ്റ് ചെയ്തു. സംഭവം ഇങ്ങനെ- നക്‌ചെയ്ദ് പകൽ മുഴുവൻ കുസുമത്തെ ഫോണിൽ വിളിച്ചെങ്കിലും അവർ ഫോൺ എടുത്തിരുന്നില്ല. ഇതിൽ പ്രകോപിതനായ ഇയാൾ വൈകിട്ട് വീട്ടിലെത്തി മക്കളായ എട്ടു വയസുകാരിയായ ദീക്ഷയുടെയും ഒൻപത് വയസുകാരനായ ഉദയഭാനിന്റെയും മുന്നിൽ വച്ച് ഭാര്യയെ ക്രൂരമായി മർദിച്ചു. അമ്മയെ പിതാവിൽ നിന്നും രക്ഷിക്കാൻ കുട്ടികൾ തടയാൻ ശ്രമിച്ചെങ്കിലും അവരെ പിടിച്ചുമാറ്റി മർദനം തുടർന്നു. രാത്രി മുഴുവൻ ഇയാൾ ഭാര്യയെ ഉപദ്രവിച്ചതായാണ് വിവരം. പിതാവ് മർദ്ദനം നിർത്തുന്നില്ലെന്ന് കണ്ട മകൾ, പരുക്കേറ്റ അമ്മയെ ഒരു ബന്ധുവിന്റെ വീട്ടിലേക്ക് മാറ്റി. എന്നാൽ അടുത്ത ദിവസം രാവിലെ തിരികെ എത്തിയപ്പോൾ നക്‌ചെയ്ദ് വടികൊണ്ട് വീണ്ടും ക്രൂരമായി ആക്രമിച്ചു. ഗുരുതരമായി പരുക്കേറ്റ…

    Read More »
Back to top button
error: