Crime

  • ജലസേചന പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾക്ക് കൈക്കൂലിയായി കരാറുകാരനിൽ നിന്ന് ബിജെപി എംഎൽഎ ആവശ്യപ്പെട്ടത് 11 ലക്ഷം, 5 ലക്ഷവുമായി കരാറുകാരൻ എത്തി, കൂടെ ലോകായുക്തയും… എംഎൽഎയെ തൊണ്ടിയോടെ പൊക്കിയത് സ്വന്തം ആശുപത്രിക്കുള്ളിൽ നിന്ന്

    ബെംഗളൂരു: കർണാടകയിൽ കരാറുകാരനിൽനിന്ന് അഞ്ചുലക്ഷം രൂപ കൈക്കൂലി വാങ്ങിയ ബിജെപി എംഎൽഎ അറസ്റ്റിൽ. ഷിരാഹട്ടി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ചന്ദ്രു ലമണിയേയാണ് കർണാടക ലോകായുക്ത അറസ്റ്റ് ചെയ്തത്. സംഭവം ഇങ്ങനെ- ഗദഗ് ജില്ലയിലെ ചെറുകിട ജലസേചന പദ്ധതിയുമായി ബന്ധപ്പെട്ട നിർമാണ പ്രവർത്തനത്തിന് അനുമതി നൽകുന്നതിനായി വിജയ് പൂജാർ എന്ന കരാറുകാരനോട് എംഎൽഎ 11 ലക്ഷം രൂപ കൈക്കൂലിയായി ആവശ്യപ്പെടുകയായിരുന്നു. ഇതിൽ അഞ്ചുലക്ഷം വാങ്ങുന്നതിനിടെയാണ് പിടിയിലായത്. സംഭവവുമായി ബന്ധപ്പെട്ട് ചന്ദ്രുവിന്റെ രണ്ട് പേഴ്‌സണൽ അസിസ്റ്റന്റുമാരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അതേസമയം ചന്ദ്രു കൈക്കൂലി ആവശ്യപ്പെട്ടതിന് പിന്നാലെ കരാറുകാരൻ അധികൃതരെ സമീപിക്കുകയായിരുന്നു. പരാതി പരിശോധിച്ചതിന് പിന്നാലെ ലോകായുക്ത പോലീസ് ചന്ദ്രുവിനായി വലവിരിച്ചു. ചന്ദ്രുവിന്റെ ഉടമസ്ഥതയിലുള്ള ആശുപത്രിയിൽവെച്ചായിരുന്നു പണം കൈമാറ്റം. ഈ സമയം ലോകായുക്ത അധികൃതർ ആശുപത്രിയിൽ പരിശോധന നടത്തുകയും പണം സ്വീകരിക്കവേ ചന്ദ്രുവിനെ പിടികൂടുകയുമായിരുന്നു.

    Read More »
  • വീഡിയോ ​ഗെയിമും പണവും കാട്ടി പ്രലോഭിപ്പിച്ച് 3 വയസുമുതലുള്ള 33 ആൺകുട്ടികളെ പ്രകൃതിവിരുദ്ധ ലൈം​ഗിക പീഡനത്തിനിരയാക്കി, ക്രൂര പീഡനത്തിനിടെ പലർക്കും കാഴ്ചകൾക്ക് തകരാർ സംഭവിച്ചു, ചില കുട്ടികൾക്ക് വർഷങ്ങളോളം ആശുപത്രിയിൽ കഴിയേണ്ടി വന്നു… ദമ്പതിമാർക്ക് വധശിക്ഷ, നീചവും ആസൂത്രിതവുമായ അപൂർവങ്ങളിൽ അപൂർവ കുറ്റകൃത്യം- കോടതി

    ന്യൂഡൽഹി: 33 ആൺകുട്ടികളെ ക്രൂരമായ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കി ദൃശ്യങ്ങൾ ഡാർക്ക് വെബ് വഴി 47 രാജ്യങ്ങളിൽ വിൽപ്പന നടത്തിയ കേസിൽ ദമ്പതിമാർക്ക് വധശിക്ഷ. ഉത്തർപ്രദേശ് ബന്ദയിലെ ജലസേചനവകുപ്പ് മുൻ ജൂനിയർ എൻജിനിയർ രാംഭവൻ (50), ഭാര്യ ദുർഗാവതി (47) എന്നിവരെയാണ് ബന്ദയിലെ പ്രത്യേക പോക്സോ കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. മൂന്ന് വയസുമുതലുള്ള കുട്ടികളെയാണ് പ്രതികൾ ലൈം​ഗിക പീഡനത്തിനിരയാക്കിയത്. പ്രകൃതിവിരുദ്ധ പീഡനം, ഗുരുതരമായ ലൈംഗിക അതിക്രമം, പീഡന ദൃശ്യങ്ങൾ പകർത്തൽ, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ തെളിയിക്കപ്പെട്ടത്. പീഡനത്തെ അതിജീവിച്ച ഓരോ കുട്ടിക്കും 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകാൻ കോടതി സർക്കാരിനോട് നിർദ്ദേശിച്ചു. പ്രതികളുടെ വീട്ടിൽ നിന്നു പിടിച്ചെടുത്ത പണം കുട്ടികൾക്ക് തുല്യമായി വീതിച്ചു നൽകണമെന്നും കോടതി ഉത്തരവിട്ടു. 2020 ഒക്ടോബറിലാണ് സിബിഐ കേസ് ഏറ്റെടുത്തത്. ജലസേചന വകുപ്പിൽ ജൂനിയർ എൻജിനീയറായിരുന്ന രാംഭാവൻ ഓൺലൈൻ വീഡിയോ ഗെയിമുകളും പണവും സമ്മാനങ്ങളും നൽകിയാണ് കുട്ടികളെ പീഡനത്തിനിരയാക്കിയത്. 2010 മുതൽ…

    Read More »
  • പാകിസ്ഥാന്‍ സൈനികരെ തടവിലാക്കിയെന്ന് ബി.എല്‍.എ; നിഷേധിച്ച് പാകിസ്ഥാന്‍; തിരിച്ചറിയല്‍ കാര്‍ഡുകള്‍ പുറത്തുവിട്ട് തിരിച്ചടിച്ച് ബലൂച് വിമതര്‍; വധശിക്ഷ മുന്നറിയിപ്പ്; ‘ഇതു രാജ്യം തന്ന കാര്‍ഡ് അല്ലെങ്കില്‍ പിന്നെയെന്ത്? കാമറയ്ക്കു മുന്നില്‍ പൊട്ടിക്കരഞ്ഞ് സൈനികര്‍’

    ഇസ്ലാമാബാദ്: തങ്ങള്‍ പിടികൂടിയ പാകിസ്ഥാന്‍ സുരക്ഷാ സേനാംഗങ്ങള്‍ സൈനികരല്ലെന്ന പാക് സൈന്യത്തിന്റെ വാദത്തെ വെല്ലുവിളിച്ച് വിഘടനവാദി ഗ്രൂപ്പായ ബലൂച്ച് ലിബറേഷന്‍ ആര്‍മി (BLA). തടവിലാക്കിയ എട്ട് പാകിസ്ഥാന്‍ സൈനികരുടേതെന്ന് അവകാശപ്പെടുന്ന വീഡിയോ ബി.എല്‍.എ പുറത്തുവിട്ടു. തടവുകാരെ കൈമാറുന്നതിനായി വിമതര്‍ നല്‍കിയ സമയപരിധി അവസാനിക്കാന്‍ ഇരിക്കെയാണ് ഈ നീക്കം. ഗ്രൂപ്പിന്റെ മാധ്യമ വിഭാഗമായ ‘ഹക്കല്‍’ (Hakkal) പുറത്തുവിട്ട ഏറ്റവും പുതിയ ദൃശ്യങ്ങളില്‍, തടവിലാക്കപ്പെട്ട സൈനികര്‍ അവരുടെ ഔദ്യോഗിക സര്‍വീസ് ഐഡന്റിറ്റി കാര്‍ഡുകളും ദേശീയ തിരിച്ചറിയല്‍ രേഖകളും ക്യാമറയ്ക്ക് മുന്നില്‍ കാണിക്കുന്നുണ്ട്. തങ്ങളെ സഹായിക്കണമെന്ന് ഇവര്‍ ഇസ്ലാമാബാദിലെ അധികാരികളോട് അപേക്ഷിക്കുന്നതും വീഡിയോയിലുണ്ട്. വീഡിയോയില്‍ പറയുന്നത് ‘ഞങ്ങള്‍ സൈനികരല്ലെന്ന് സൈന്യത്തിന് എങ്ങനെ പറയാന്‍ കഴിയും? ഇത് ആരുടെ കാര്‍ഡാണ്?’ യൂണിഫോം ധരിച്ച ഒരാള്‍ തിരിച്ചറിയല്‍ കാര്‍ഡ് കയ്യിലേന്തി ക്യാമറയോട് ചോദിക്കുന്നത് വീഡിയോയില്‍ കേള്‍ക്കാം. ‘എന്റെ തിരിച്ചറിയല്‍ കാര്‍ഡ് നോക്കൂ; പാകിസ്ഥാനാണ് ഇത് എനിക്ക് നല്‍കിയത്… ദൈവത്തെ ഓര്‍ത്ത് ഞാന്‍ അപേക്ഷിക്കുകയാണ്, എന്റെ പിതാവ് വികലാംഗനാണ്, വീട്ടിലെ…

    Read More »
  • ബിജെപി ജില്ലാ പ്രസിഡന്റിന്റെ മകനെ വളഞ്ഞിട്ടു തല്ലി ആര്‍എസ്എസ് പ്രവര്‍ത്തകര്‍; തലയ്ക്കു സാരമായ പരിക്ക്; 15 ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍; ഒത്തു തീര്‍പ്പാക്കാനുള്ള നീക്കത്തില്‍ അടുക്കാതെ പ്രസിഡന്റ്

    കൊല്ലം: ബിജെപി ജില്ലാ പ്രസിഡണ്ടിന്റെ മകന് ആര്‍എസ്എസ് പ്രവര്‍ത്തകരുടെ ക്രൂര മര്‍ദ്ദനം. കൊല്ലം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് രാജി പ്രസാദിന്റെ മകനാണ് ആര്‍ എസ് എസ് പ്രവര്‍ത്തകരുടെ മര്‍ദ്ദനം ഏറ്റത്. ശാസ്താംകോട്ട കുമരംചിറ ക്ഷേത്രത്തിലെ ഉത്സവത്തിനിടയിലാണ് അക്രമം. ഫെബ്രുവരി 17നാണ് സംഭവം നടന്നത്. പൃഥ്വിരാജിന് മര്‍ദ്ദനം ഏറ്റതിനെത്തുടര്‍ന്ന് ആര്‍എസ്എസ് പ്രവര്‍ത്തകരായ അച്ചു, നന്ദു, ആകാശ്, വിഷ്ണു ഉള്‍പ്പടെ 15 ഓളം പേര്‍ക്കെതിരെ ശൂരനാട് പൊലീസ് കേസെടുത്തു. തലയ്ക്ക് സാരമായി പരുക്കേറ്റ യുവാവിനെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതികള്‍ ഒളിവിലാണ്. കേസ് ഒത്തുതീര്‍പ്പാക്കാന്‍ ആര്‍എസ്എസ് നേതൃത്വം ഇടപെട്ടിട്ടും രാജി പ്രസാദ് വഴങ്ങിയില്ല. ഉത്സവ കെട്ടുകാഴ്ചയ്ക്കിടെ ചൊവ്വ രാത്രി 10:30നാണ് സംഭവം. പൃഥിരാജിനൊപ്പം ഉണ്ടായിരുന്ന ബന്ധുവും ഭിന്നശേഷിക്കാരനുമായ യുവാവിനെ മര്‍ദിച്ചത് ചോദ്യം ചെയ്തതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. എന്നാല്‍ സംഭവത്തിന് പിന്നില്‍ രാഷ്ട്രീയപരമായ കാരണങ്ങള്‍ ഇല്ലെന്നാണ് പൊലീസ് പറയുന്നത്. ‘ന്യൂസ്ദെൻ’ വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകു. ഫെയ്സ്ബുക്ക് പേജ് യൂട്യൂബ് ചാനല് #KollamNews,…

    Read More »
  • ‘കുട്ടിയുടെ കൈ വളഞ്ഞതൊക്കെ പരിഹരിക്കാൻ പറ്റുന്ന കാര്യമേയുള്ളൂ സുഹൃത്തേ, അതു സ്വാഭാവികമാണ്, അംഗീകരിക്കണം’… ശസ്ത്രക്രിയയ്ക്കിടെ 14 കാരന്റെ കൈ വളഞ്ഞുപോയതിൽ വിചിത്ര ന്യായീകരണം പ്രതിഷേധക്കാർക്കു മുന്നിൽ ഉന്നയിച്ച് ആശുപത്രി സൂപ്രണ്ട്

    കോന്നി: മെഡിക്കൽ കോളജ് ആശുപത്രിയിൽ 14 വയസുകാരന്റെ കൈ ശസ്ത്രക്രിയയ്ക്കു ശേഷം വളഞ്ഞുപോയത് സ്വാഭാവികം മാത്രമാണെന്നുെ അത് അംഗീകരിക്കണമെന്നുമുള്ള വിചിത്രവാദവുമായി ആശുപത്രി സൂപ്രണ്ട് ഡോ. എ.ഷാജി. ചികിത്സപ്പിഴവിനെ തുടർന്നു കൈ വളഞ്ഞുപോയ സംഭവത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് നേതാക്കൾ ആശുപത്രിയിലെത്തി നടത്തിയ ചർച്ചയിലായിരുന്നു സൂപ്രണ്ട് പ്രശ്നത്തെ ലാഘവത്തോ‌ടെ കണ്ട് പ്രതികരിച്ചത്. ‘കുട്ടിയുടെ കൈ വളഞ്ഞതൊക്കെ പരിഹരിക്കാൻ പറ്റുന്ന കാര്യമേയുള്ളൂ സുഹൃത്തേ, അതിന്റെ ജീവിക്കുന്ന തെളിവാണ് എന്റെ കൈ. എല്ല് ഒടിഞ്ഞതാണ്. വളഞ്ഞിരിക്കുന്നതു കണ്ടോ. അതു സ്വാഭാവികമാണ്. അത് അംഗീകരിക്കണം’– സൂപ്രണ്ട് പറഞ്ഞു. ആദ്യ ശസ്ത്രക്രിയയ്ക്കു ശേഷം എടുത്ത എക്സ്റേയിൽ എല്ലുകൾ ചേർന്നാണ് ഇരിക്കുന്നതെന്നും പിന്നീടു മാറിയതാകാമെന്നും സൂപ്രണ്ട് വാദിച്ചു. കോന്നി സ്വദേശി 14വയസുള്ള തൻസീൻറെ കയ്യാണ് ശസ്ത്രക്രിയ കഴിഞ്ഞപ്പോൾ വളഞ്ഞത്. കഴിഞ്ഞ നവംബറിലാണ് തൻസീൻറെ കയ്യിൽ ശസ്ത്രക്രിയക്ക് ശേഷം പ്ലാസ്റ്റർ ഇട്ടത്. ഫെബ്രുവരിയിൽ പ്ലാസ്റ്റര്‌ മാറ്റിയപ്പോഴാണ് വളവ് കണ്ടത്. മെഡിക്കൽ കോളജ് തൃപ്തികരമായി ഇടപെടാതെ വന്നതോടെ വീണ്ടും സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തി.…

    Read More »
  • പുറത്തിറങ്ങിയ ഉടന്‍ തന്ത്രിക്ക് സമന്‍സ് അയച്ച് ഇഡി; മാര്‍ച്ച് ആദ്യവാരം ഹാജരാകണം; ജാമ്യം റദ്ദാക്കാന്‍ നീക്കവുമായി എസ്‌ഐടി; തന്ത്രിയും പോറ്റിയും തമ്മില്‍ പരിചയമില്ലെന്ന കോടതിയുടെ കണ്ടെത്തല്‍ വിചിത്രമെന്നും അന്വേഷണ സംഘം

    പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഇ.ഡിക്ക് മുന്നിലേക്ക് തന്ത്രിയും. തന്ത്രി കണ്ഠരര് രാജീവര്‍ക്ക് ഇ.ഡി സമന്‍സ് അയച്ചു. മാര്‍ച്ച് ആദ്യവാരം ചോദ്യം ചെയ്യലിന് ഹാജരാകണം. ദേവസ്വം മുന്‍ പ്രസിഡന്റ് എന്‍.വാസുവിനും സമന്‍സ് അയച്ചു. സ്വര്‍ണക്കൊള്ളയില്‍ തെളിവില്ലെന്നു ചൂണ്ടിക്കാട്ടി വിജിലന്‍സ് കോടതി ജാമ്യം അനുവദിച്ചതിനു പിന്നാലെയാണു നടപടി. രണ്ട് കോടിയുടെ നിക്ഷേപങ്ങളിലും തന്ത്രിക്ക് ക്ലീന്‍ചിറ്റ്. തന്ത്രി കണ്ഠര് രാജീവരുടെ നിക്ഷേപങ്ങളിലെ ദുരൂഹത കോടതി തള്ളി. സാമ്പത്തിക ഇടപാടില്‍ ദുരൂഹതയെന്ന എസ്‌ഐടി വാദം അംഗീകരിച്ചില്ല. ദക്ഷിണ ഇനത്തിലെ വരുമാനം സ്വാഭാവികം എന്ന് കോടതി. തന്ത്രിയും പോറ്റിയും തമ്മില്‍ പരിചയമെന്ന വാദവും തള്ളി അതേസമയം, ശബരിമല സ്വര്‍ണ്ണ കൊള്ളയില്‍ തന്ത്രി കണ്ഠരര് രാജീവരെ വിടാതെ എസ്. ഐ .ടി. തന്ത്രിക്ക് ജാമ്യം നല്‍കിയ കൊല്ലം വിജിലന്‍സ് കോടതി ഉത്തരവിനെതിരെ അപ്പീല്‍ നല്‍കാനാണ് ആലോചന. ഹൈക്കോടതിയിലാകും എസ്‌ഐടി അപ്പീല്‍ നല്‍കുക. തന്ത്രിക്കെതിരായി തെളിവിന്റെ തരി പോലും കണ്ടെത്താന്‍ അന്വേഷണസംഘത്തിന് ആയിട്ടില്ല എന്നായിരുന്നു കോടതി വിലയിരുത്തല്‍. എന്നാല്‍ തെളിവുകള്‍ വിലയിരുത്തിയതില്‍…

    Read More »
  • ബിരിയാണി ബില്ലുകളില്‍നിന്ന് തുടങ്ങിയ അന്വേഷണം; ഇന്ത്യയിലെ റെസ്റ്റോറന്റ് ശൃംഖലകളില്‍ കണ്ടെത്തിയത് 70,000 കോടിയുടെ നികുതി വെട്ടിപ്പ്; ബില്ലടിക്കും പക്ഷേ, സോഫ്റ്റ്‌വേറില്‍ സര്‍വം മായ! എഐ ഉപയോഗിച്ച് പരിശോധിച്ചത് 1.77 ലക്ഷം ഹോട്ടലുകളുടെ വിവരങ്ങള്‍

    ബംഗളുരു: ഹൈദരാബാദിലെ പ്രശസ്തമായ ബിരിയാണിക്കടകളില്‍ പരിശോധനയ്ക്ക് എത്തിയ ആദായ നികുതി ഉദ്യോഗസ്ഥര്‍ക്കു ലഭിച്ച സാധാരണ ബില്ലില്‍നിന്ന് പുറത്തുവന്നത് ആയിരക്കണക്കിനു കോടികളുടെ നികുതിവെട്ടിപ്പ്!. കഴിഞ്ഞ വര്‍ഷം അവസാനത്തോടെ സാധാരണ പരിശോധനയ്ക്കായി ഉദ്യോഗസ്ഥര്‍ എത്തിയപ്പോഴാണ് വന്‍ വെട്ടിപ്പിന്റെ ‘തുമ്പ്’ ലഭിച്ചത്. സാധാരണ ഉണ്ടാകുന്നതുപോലെയുള്ള അതിനാടകീയ റെയ്‌ഡൊന്നുമായിരുന്നില്ല അത്. അടുക്കളകള്‍ തിരക്കിലായിരുന്നു. ആളുകള്‍ ഭക്ഷണം കഴിക്കുന്നു. ബില്ലിംഗ് കൗണ്ടറുകള്‍ പതിവുപോലെ പ്രവര്‍ത്തിക്കുന്നു. പക്ഷേ, ഒരു കാര്യം മാത്രം ഒത്തു പോകുന്നുണ്ടായിരുന്നില്ല. റെസ്റ്റോറന്റിനുള്ളിലെ ഭക്ഷണം കഴിക്കുന്നവരുടെ എണ്ണവും ബില്ലിംഗ് സിസ്റ്റത്തില്‍ തെളിയുന്ന നമ്പരുകളും! ചില ക്യാഷ് ബില്ലുകള്‍ സിസ്റ്റത്തില്‍ ദൃശ്യമാവുകയും തൊട്ടുപിന്നാലെ അപ്രത്യക്ഷമാവുകയും ചെയ്യുന്നത് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടു. പ്രിന്റ് ചെയ്ത സംഗ്രഹങ്ങള്‍ (summaries) വൃത്തിയുള്ളതായിരുന്നു. എന്നാല്‍ സോഫ്റ്റ്വെയര്‍ ലോഗുകള്‍ മറ്റൊരു കഥയാണ് പറഞ്ഞത്. ഇതൊരു സാധാരണ അക്കൗണ്ടിംഗ് പിശകായിരുന്നില്ല, മറിച്ച് മുന്‍കൂട്ടി തയാറാക്കിയ തിരക്കഥയായിരുന്നു.   ബില്ലിംഗ് തട്ടിപ്പ് ആദ്യം ഉദ്യോഗസ്ഥര്‍ കരുതിയത് ഇതൊരു പ്രാദേശിക തന്ത്രമാണെന്നാണ്. എന്നാല്‍ ഈ റെസ്റ്റോറന്റുകളെല്ലാം ഒരേ ബില്ലിംഗ് സോഫ്റ്റ്വെയറാണ് ഉപയോഗിക്കുന്നതെന്ന്…

    Read More »
  • വയറ്റില്‍ കത്രിക കണ്ടെത്തിയ സംഭവം: ‘ആരോഗ്യവകുപ്പ് വെന്‍റിലേറ്ററിലാണോ മോർച്ചറിയിലോ; ഇങ്ങനെയുള്ള കേസുകളിൽ സർക്കാരിന് തീരുമാനം എടുക്കാൻ കഴിയുന്നില്ല’- പ്രതികരണവുമായി കെ. മുരളീധരൻ

    തിരുവനന്തപുരം: വണ്ടാനം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയക്ക് വിധേയയായ സ്ത്രീയുടെ വയറ്റില്‍ കത്രിക കണ്ടെത്തിയ സംഭവത്തില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരൻ. ആരോഗ്യവകുപ്പ് വെന്‍റിലേറ്ററിലാണോ മോർച്ചറിയിലാണോ എന്നതാണ് സംശയമെന്ന് മുരളീധരൻ പറഞ്ഞു. മെഡിക്കൽ കോളേജിൽ ഡോക്ടർമാർ സമരത്തിലാണ്, ഇങ്ങനെയുള്ള കേസുകളിൽ സർക്കാരിന് തീരുമാനം എടുക്കാൻ കഴിയുന്നില്ല, സമരം പരിഹരിക്കാനുള്ള ശ്രമമല്ല നടക്കുന്നത്. ആ സമരം കണ്ട ഭാവം നടിക്കുന്നില്ല. രോഗികൾക്ക് ആശുപത്രിയിൽ പോകാൻ കഴിയാത്ത അവസ്ഥയാണ്. അനുഭവിക്കുന്നവർക്കേ അതിന്‍റെ വേദന മനസിലാകൂ എന്ന് മുരളീധരൻ പറഞ്ഞു. കൂടാതെ, ഇതേ അവസ്ഥയിലൂടെയാണ് ഹർഷിനയും കടന്നു പോയതെന്നും സർക്കാർ ശക്തമായ നിലപാട് സ്വീകരിച്ചില്ല. ഞങ്ങൾ ആരും ഡോക്ടർമാരെ കുറ്റം പറയുന്നില്ല. പക്ഷേ ചില ആളുകൾ തെറ്റ് ചെയ്യുമ്പോൾ അതിനെ പ്രോത്സാഹിപ്പിക്കാൻ പാടില്ല എന്നും അദ്ദേഹം പ്രതികരിച്ചു. 5 വർഷം മുൻപ് ശസ്ത്രക്രിയക്ക് വിധേയായ പുന്നപ്ര സ്വദേശി ഉഷാ ജോസഫിന്റെ വയറ്റിലാണ് കത്രിക കണ്ടെത്തിയത്. 2021 മെയ് 5 നാണ് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജില്‍…

    Read More »
  • വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം: ഗുരുതര വീഴ്ച സംഭവിച്ചു, കൃത്യമായ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്; ‘ആ വ്യക്തി അനുഭവിച്ച വേദനയ്ക്ക് ഒരു തരത്തിലുള്ള ന്യായീകരണവുമില്ല,ശസ്ത്രക്രിയ നടത്തി എന്ന് പറയപ്പെടുന്ന ഡോക്ടര്‍ അഞ്ച് വര്‍ഷം മുന്‍പ് റിട്ടയേര്‍ഡായി’

    തിരുവനന്തപുരം: ആലപ്പുഴയില്‍ ശസ്ത്രക്രിയക്കിടെ വീട്ടമ്മയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ ഗുരുത വീഴ്ച സംഭവിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വിഷയം അറിഞ്ഞപ്പോള്‍ തന്നെ പ്രാഥമിക റിപ്പോര്‍ട്ട് തേടിയതായി മന്ത്രി പറഞ്ഞു. മറ്റ് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരെ ഉള്‍പ്പെടുത്തി പ്രത്യേക സംഘം രൂപീകരിക്കും. ഇവര്‍ വിഷയം പരിശോധിക്കും. ആ വ്യക്തി അനുഭവിച്ച വേദനയ്ക്ക് ഒരു തരത്തിലുള്ള ന്യായീകരണവുമില്ല. വിഷയത്തില്‍ കൃത്യമായ നടപടി സ്വീകരിക്കും. ശസ്ത്രക്രിയ നടത്തി എന്ന് പറയപ്പെടുന്ന ഡോക്ടര്‍ അഞ്ച് വര്‍ഷം മുന്‍പ് റിട്ടയേര്‍ഡായെന്നും മന്ത്രി പറഞ്ഞു. ശസ്ത്രക്രിയ നടത്തിയ ഡോക്ടറെ വീട്ടില്‍ പോയി കണ്ടിരുന്നു. അവരുടെ വീട്ടില്‍ കണ്‍സള്‍ട്ടിങ് ഉണ്ടായിരുന്നു. അവിടെയാണ് പോയത്. ഫീസും നല്കിയെന്നാണ് പരാതിക്കാരിയും കുടുംബവും പറയുന്നത്. ഡോക്ടര്‍ സ്വകാര്യ പ്രാക്ടീസ് നടത്തിയോ എന്ന കാര്യം അറിയില്ല. വീട്ടമ്മ പറയുന്നതാണ് വിശ്വസിക്കുന്നത്. ബാക്കി അന്വേഷത്തിന്റെ കാര്യമായി വരട്ടെ. മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ പുറത്ത് പ്രാക്ടീസ് ചെയ്യാന്‍ പാടില്ലെന്നും മന്ത്രി വിശദീകരിച്ചു. വീട്ടമ്മയുടെ ഒപി ഷീറ്റുകള്‍ പരിശോധിച്ചിരുന്നു.…

    Read More »
  • ആലപ്പുഴയിൽ മറന്നുവച്ചത് കത്രികയെങ്കിൽ ചേർത്തലയിൽ കുപ്പിച്ചില്ല്!! വാഹനാപകടത്തിൽ കയ്യിൽ തറച്ച ചില്ല് മാറ്റാതെ മുറിവ് തുന്നിക്കെട്ടി… സംഭവം ചേർത്തല താലൂക്ക് ആശുപത്രിയിൽ, കയ്യിൽ നിരന്തരം വേദന അനുഭവപ്പെട്ടതോടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി

    ചേർത്തല: ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്കിടെ വീട്ടമ്മയുടെ വയറ്റിൽ ശസ്ത്രക്രിയ ഉപകരണം കുടിങ്ങിയെന്ന ആരോപണം വിവാദമായിരിക്കെ മറ്റൊരു മറവിക്കേസ് കൂടി പുറത്ത്, ചേർത്തല താലൂക്ക് ആശുപത്രിയിലാണ് ഗുരുതര അനാസ്ഥയുണ്ടായത്. വാഹനാപകടത്തിൽ പരുക്കേറ്റയാളുടെ കൈയിലെ ചില്ല് നീക്കാതെ മുറിവ് തുന്നിക്കെട്ടിയെന്നാണ് ആരോപണം. വളമംഗലം സ്വദേശി രാധാകൃഷ്ണൻ പിള്ളയാണ് പരാതിയുമായി രംഗത്ത് വന്നത്. ഓട്ടോഡ്രൈവറാണ് 60 കാരനായ രാധാകൃഷ്ണൻ പിള്ള. കഴിഞ്ഞ ഡിസംബർ 18ന് ഓട്ടോയ്ക്ക് കുറുകെ നായ ചാടിയാണ് അപകടമുണ്ടായത്. ഓട്ടോമറിഞ്ഞ് ചില്ലുൾപ്പെടെ തകരുകയും രാധാകൃഷ്ണന് തലയ്ക്കും കൈയ്ക്കും പരുക്കേൽക്കുകയും ചെയ്തു. തുടർന്ന് ചേർത്തല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ഇവിടെവച്ച് മുറിവ് വൃത്തിയാക്കാതെ തുന്നിക്കെട്ടിയെന്ന് രാധാകൃഷ്ണൻ ആരോപിക്കുന്നു. ഇതിന് ശേഷം കയ്യിൽ നിരന്തരം വേദന അനുഭവിക്കുകയും ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തു. ഇവിടെ നടത്തിയ പരിശോധനയിലാണ് ചില്ലിൻ്റെ കഷ്ണം തറച്ചിരുന്നത് വ്യക്തമായതെന്നും രാധാകൃഷ്ണൻ പിള്ള പറഞ്ഞു. ആശുപത്രിയുടെ അനാസ്ഥയിൽ മുഖ്യമന്ത്രിക്ക് അടക്കം പരാതി നൽകാനാണ് തീരുമാനമെന്നും അദ്ദേഹം…

    Read More »
Back to top button
error: