Crime
-
ആന്ധ്രാപ്രദേശില്‍ ഞെട്ടിപ്പിക്കുന്ന സംഭവം ; 20 രൂപയുടെ പേരില്‍ ‘മദ്യപിച്ച’ കൗമാരക്കാരന്‍ സഹപാഠിയുടെ കഴുത്തറുത്തു, ഒമ്പതാംക്ലാസുകാരന്‍ അതേബ്‌ളേഡ് ഉപയോഗിച്ച് ആത്മഹത്യയ്ക്കും ശ്രമിച്ചു
വിശാഖപട്ടണം: മദ്യലഹരിയില്‍ 14 കാരന്‍ സഹപാഠിയുടെ കഴുത്ത് ബ്്‌ളേഡ് ഉപയോഗിച്ചു അറുത്തു. 20 രൂപ ആവശ്യപ്പെട്ടത് നല്‍കാതിരുന്നതിനെ തുടര്‍ന്നായിരുന്നു ആക്രമണം. ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ കൗമാരക്കാരന്‍ മദ്യലഹരിയിലായിരുന്നെന്ന് പറയപ്പെടുന്നു. ആന്ധ്രാപ്രദേശിലെ അല്ലൂരി സീതാരാമ രാജു ജില്ലയിലെ ഒരു ഗോത്രവര്‍ഗ്ഗ കായിക വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികളാണ് ഇരുവരും. കഴുത്തിന് മുറിവേറ്റ വിദ്യാര്‍ത്ഥി ഇപ്പോള്‍ അപകടനില തരണം ചെയ്തിട്ടുണ്ട്്. പക്ഷേ കഴുത്തില്‍ അഞ്ച് തുന്നലുകള്‍ ഇട്ടതായും അധികൃതര്‍ അറിയിച്ചു. സഹപാഠിയുടെ കഴുത്തറുത്ത ശേഷം ഭയത്താല്‍ ഇയാള്‍ സ്വയം കഴുത്തറുക്കാന്‍ ശ്രമിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതിക്ക് നിസ്സാരമായ മുറിവേല്‍ക്കുകയും പ്രഥമ ശുശ്രൂഷ നല്‍കി വിട്ടയക്കുകയും ചെയ്തു. പ്രതിയായ കൗമാരക്കാരന് മദ്യം ഉള്‍പ്പെടെയുള്ള ദുശ്ശീലങ്ങള്‍ക്ക് അടിമയായിരുന്നു എന്ന് പോലീസ് പറഞ്ഞു. ബുധനാഴ്ച (ഒക്ടോബര്‍ 22) മദ്യപിച്ച ശേഷം പ്രതിയായ കൗമാരക്കാരന്‍ അരക്കു ഗ്രാമത്തില്‍ കറങ്ങി നടക്കുകയായിരുന്നു. ആ സമയത്ത്, അവന്‍ തന്റെ ആറ് സഹപാഠികളെ കണ്ടു. അവരോട് അവന്‍ 20 രൂപ ആവശ്യപ്പെട്ടു. വിസമ്മതിച്ചപ്പോള്‍, ഒരാളെ ആക്രമിക്കുകയും ബ്ലേഡ്…
Read More » -
രണ്ടു മക്കളുടെ അമ്മയായ യുവതിയുമായി മൂന്നുമാസത്തെ അടുപ്പം, ഭാര്യയെന്നു പറഞ്ഞ് ലോഡ്ജിൽ മുറിയെടുത്തു, വാക്കുതർക്കത്തിനിടെ കൊലപാതകം, യുവതിയുടെ ശരീരമാസകലം ബിയർബോട്ടിൽ കൊണ്ട് കുത്തിയ മുറിവുകൾ, അസ്മിനയുടെ കൊലപാതകത്തിൽ ആൺസുഹൃത്ത് അറസ്റ്റിൽ
തിരുവനന്തപുരം: ആറ്റിങ്ങൽ മൂന്നു മുക്കിലെ ഗ്രീൻലൈൻ ലോഡ്ജിൽ അസ്മിനയെന്ന നാൽപതുകാരിയെ ക്രൂരമായി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒപ്പം താമസിച്ചിരുന്ന ജോബി ജോർജിനെ ആറ്റിങ്ങൽ പോലീസ് കോഴിക്കോട് നിന്ന് അറസ്റ്റ് ചെയ്തു. സിസിടിവി ദൃശ്യങ്ങൾ പിന്തുടർന്നാണ് പ്രതിയെ കണ്ടെത്തിയതെന്ന് ആറ്റിങ്ങൽ സിഐ അജയൻ പറഞ്ഞു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ജോബി ബസ് സ്റ്റാൻഡിലെത്തി കായംകുളത്തേക്കു പോയതായി കണ്ടെത്തി. പിന്നാലെ കായംകുളത്തെത്തി കൂടുതൽ തിരച്ചിൽ നടത്തിയപ്പോഴാണ് ഇയാൾ കോഴിക്കോട്ടേക്കു കടന്നതായി അറിഞ്ഞത്. ഇതോടെ പോലീസ് സംഘം പിന്തുടർന്ന് പ്രതിയെ പിടികൂടുകയായിരുന്നു. അതേസമയം വടകര സ്വദേശിയും രണ്ടുകുട്ടികളുടെ അമ്മയുമായ അസ്മിനയും ജോബിയും തമ്മിൽ രണ്ടു മൂന്നു മാസമായി അടുപ്പത്തിലായിരുന്നുവെന്ന് പോലീസ് പറയുന്നു. കായംകുളത്ത് ഒരുമിച്ച് ജോലി ചെയ്തിരുന്നപ്പോഴാണ് ഇവർ തമ്മിൽ അടുപ്പത്തിലായത്. കഴിഞ്ഞ ദിവസം ജോബി ജോലി ചെയ്യുന്ന ആറ്റിങ്ങലിലെ ലോഡ്ജിലേക്ക് ഇവരെ കൊണ്ടുവരികയായിരുന്നു. രാത്രി മദ്യപിച്ചതിനു ശേഷം ഇവർ തമ്മിൽ വഴക്കുണ്ടാകുകയും തുടർന്ന് ജോബി ഇവരെ കുപ്പി കൊണ്ടു കുത്തി കൊല്ലുകയായിരുന്നുവെന്നുമാണ് പോലീസിന്റെ…
Read More » -
”ഞാന്‍ ഇപ്പോള്‍ തൂങ്ങിമരിച്ച് ജീവിതം അവസാനിപ്പിക്കുകയാണ്” 22 വയസ്സുകാരന്‍ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു ; കാരണം യുവതിയുടെ മാതാപിതാക്കളെന്ന് പോസ്റ്റ്
റായ്്പൂര്‍: ചത്തീസ്ഗഢിലെ ധംതാരി ജില്ലയില്‍ 22 വയസ്സുള്ള ഒരു യുവാവ് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഇന്‍സ്റ്റാഗ്രാമില്‍ ‘കുറ്റസമ്മതം’ പോസ്റ്റ് ചെയ്ത് ആത്മഹത്യ ചെയ്തു. തന്റെ ഈ കടുംകൈക്ക് കാരണം ഭാര്യയുടെ മാതാപിതാക്കളാണെന്ന് യുവാവ് തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ ആരോപിക്കുന്നു. കരെലിബാഡി പോലീസ് ഔട്ട്പോസ്റ്റിന്റെ പരിധിയിലുള്ള ഹാര്‍ദി ഗ്രാമത്തിലാണ് സംഭവം നടന്നത്. ഹിതേഷ് യാദവ്, ലക്ഷ്മി യാദവ് ദമ്പതികളാണ് മരണപ്പെട്ടതെന്ന് തിരിച്ചറിഞ്ഞതായി ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് ദമ്പതികള്‍ മുറിയിലേക്ക് പോയത്. പിറ്റേന്ന് രാവിലെ വാതിലില്‍ പലതവണ മുട്ടിയിട്ടും പ്രതികരണമില്ലാത്തതിനെ തുടര്‍ന്ന് ഹിതേഷിന്റെ മൂത്ത സഹോദരനായ ഗിതേശ്വര്‍ യാദവ് വെന്റിലേഷനിലൂടെ മുറിയിലേക്ക് നോക്കിയപ്പോള്‍ ലക്ഷ്മി നിലത്ത് അനക്കമില്ലാതെ കിടക്കുന്നതും ഹിതേഷ് സീലിംഗില്‍ തൂങ്ങിനില്‍ക്കുന്നതും കണ്ടു. വീട്ടുകാര്‍ വാതില്‍ തകര്‍ത്ത് പോലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് പോലീസും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധിച്ചു. പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഉദ്ധരിച്ച് ഉദ്യോഗസ്ഥന്‍ പറഞ്ഞത്, ലക്ഷ്മിയെ ഷാള്‍ ഉപയോഗിച്ച് കഴുത്തുഞെരിച്ച് കൊന്നതാണെന്നും…
Read More » -
സമോസയുടെ പേരില്‍ കുട്ടികള്‍ തമ്മില്‍തര്‍ക്കം, പരിഹരിക്കാന്‍ ചെന്ന 65-കാരനെ വാളുകൊണ്ട് വെട്ടിക്കൊന്നു ; യുവതിക്കായി പോലീസ് തിരച്ചില്‍ ആരംഭിച്ചു
പാറ്റ്‌ന: സമോസയുടെ പേരിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് 65 വയസ്സുള്ള ഒരു കര്‍ഷകനെ യുവതി വെട്ടിക്കൊന്നു. ബീഹാറിലെ ഭോജ്പൂര്‍ ജില്ലയിലെ കൗലോദിഹാരി ഗ്രാമവാസിയായ ചന്ദ്രമ യാദവ് ഞായറാഴ്ചയാണ് മൂര്‍ച്ചയേറിയ ആയുധം കൊണ്ട് തലയ്ക്ക് വെട്ടുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യാദവ് തിങ്കളാഴ്ച മരണത്തിന് കീഴടങ്ങി. കൗലോദിഹാരി ഗ്രാമത്തിലെ ഒരു കുട്ടി സമോസ വാങ്ങാന്‍ പോയപ്പോള്‍, മറ്റ് ചില കുട്ടികള്‍ ഭക്ഷണ സാധനം തട്ടിപ്പറിക്കുകയും അവനെ ആക്രമിക്കുകയും ചെയ്തതിനെ തുടര്‍ന്ന് ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്്. ഇത് കുട്ടികളുടെ കളിയായി കണ്ട ചന്ദ്രമ യാദവ് അവരുമായി സംസാരിച്ച് പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കുന്നതിനായി സമോസ കടയിലേക്ക് പോയി. അവിടെവെച്ച് അദ്ദേഹം മറ്റ് ഗ്രാമവാസികളോടും സംസാരിക്കാന്‍ തുടങ്ങി, എന്നാല്‍ ഇതിനിടെ വാക്ക് തര്‍ക്കമുണ്ടായി. വാക്ക് തര്‍ക്കം മൂര്‍ച്ഛിച്ചതോടെ, ഒരു യുവതി വാളെടുത്ത് യാദവിന്റെ തലയ്ക്ക് വെട്ടുകയും ഗുരുതരമായി പരിക്കേല്‍പ്പിക്കുകയും ചെയ്തു. പട്‌നയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യാദവിനെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. കൊലപാതകത്തിന് പിന്നാലെ പോലീസ് ഉടന്‍ നടപടി…
Read More » -
11 കാരിയെ രാത്രിയും പുലർച്ചെയും വീട്ടിൽ നിന്ന് ഇറക്കിവിടും, അച്ഛനും രണ്ടാനമ്മയും ബെൽറ്റിന് അടിക്കും, തല ഭിത്തിയിൽ പിടിച്ച് ഇടിക്കും!! ആർജി കർ ബലാത്സംഗക്കേസ് പ്രതിയുടെ അനന്തരവൾ അലമാരയ്ക്കുള്ളിൽ തൂങ്ങിയ നിലയിൽ, അച്ഛനേയും രണ്ടാനമ്മയേയും കയ്യേറ്റം ചെയ്ത് നാട്ടുകാർ
കൊൽക്കത്ത: രാജ്യത്തെയാകെ ഞെട്ടിച്ച ആർജി കർ യുവ ഡോക്ടറുടെ ബലാത്സംഗത്തിലെ പ്രധാന പ്രതി സഞ്ജയ് റോയിയുടെ അനന്തരവൾ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ. ചൊവ്വാഴ്ചയാണ് ബൊവാനിപൊരേയിലെ വീട്ടിനുള്ളിലെ കബോർഡിനുള്ളിൽ തൂങ്ങി നിൽക്കുന്ന നിലയിലാണ് സുരഞ്ജന സിംഗെന്ന 11കാരിയുടെ മൃതദേഹം കണ്ടെത്തിയത്. കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ നാട്ടുകാർ രണ്ടാനമ്മയേയും അച്ഛനേയും കയ്യേറ്റം ചെയ്തിരുന്നു. സുരഞ്ജനയുടെ പിതാവായ ഭോലാ സിംഗും രണ്ടാനമ്മ പൂജയും ചേർന്ന് കുട്ടിയെ ക്രൂരമായി ഉപദ്രവിക്കുമായിരുന്നെന്ന് അയൽവാസികൾ ആരോപിക്കുന്നു. നാട്ടുകാർ പൂജയെ മുടിയിൽ പിടിച്ച് വലിച്ചിഴച്ച് കൊണ്ട് പോയാണ് മർദ്ദിച്ചത്. ഭോലാ സിംഗിനെ ചെരിപ്പുകൊണ്ട് മർദ്ദിച്ചതായും ദൃക്സാക്ഷികൾ ദേശീയ മാധ്യമങ്ങളോട് വിശദമാക്കുന്നുണ്ട്. സ്ഥലത്തെത്തിയ പോലീസാണ് ദമ്പതികളെ നാട്ടുകാരിൽ നിന്ന് രക്ഷിച്ചത്. സഞ്ജയ് റോയിയുടെ സഹോദരി ബബിതയെ ആയിരുന്നു ഭോല സിംഗ് ആദ്യം വിവാഹം ചെയ്തത്. ഏതാനും വർഷങ്ങൾക്ക് മുൻപ് ബബിത ജീവനൊടുക്കിയതിന് പിന്നാലെ ബബിതയുടെ ഇളയ സഹോദരിയെ ഭോല സിംഗ് വിവാഹം ചെയ്യുകയായിരുന്നു. ആദ്യ ബന്ധത്തിലുള്ള മകളെയാണ് മരിച്ച നിലയിൽ…
Read More » -
പിതാവിനു ഭാര്യയുമായി രഹസ്യ ബന്ധം, ആദ്യരാത്രിയിൽ ശരീരത്തിൽ സ്പർശിക്കാൻ പോലും അനുവദിച്ചില്ല, അവരെന്നെ കൊല്ലുമോ? എനിക്കെതിരായ ഗൂഢാലോചനയിൽ അമ്മയ്ക്കും സഹോദരിക്കും പങ്ക്!! മാതാപിതാക്കൾക്കെതിരെ മകൻ, പിന്നാലെ ക്ഷമാപണം, പഞ്ചാബ് മുൻ മന്ത്രിയുടെ മകന്റെ മരണത്തിൽ ദുരൂഹത
ചണ്ഡിഗഢ്: മകൻ ദുരൂഹ സാഹചര്യത്തിൽ മരിച്ച കേസിൽ മാതാപിതാക്കളായ പഞ്ചാബ് മുൻ മന്ത്രിക്കും മുൻ ഡിജിപിക്കുമെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തു. പഞ്ചാബ് മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ റാസിയ സുൽത്താനയുടെയും മുൻ ഡിജിപി മുഹമ്മദ് മുസ്തഫയുടെയും മകനായ അഖിൽ അഖ്തറിനെ (33) കഴിഞ്ഞ വ്യാഴാഴ്ചയാണ് പഞ്ച്കുളയിലെ വീട്ടിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച രാത്രി വൈകിയാണ് അഖിലിനെ വീട്ടിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. പിന്നാലെ ലഹരിമരുന്നിന്റെ അമിത ഉപയോഗമാണ് മരണത്തിനു കാരണമെന്ന് കുടുംബം അറിയിക്കുകയും ചെയ്തു. പ്രാഥമിക പരിശോധനയിൽ ചില മരുന്നുകൾ കഴിച്ചതിനെ ത്തുടർന്നുണ്ടായ ആരോഗ്യ പ്രശ്നങ്ങളാണ് മരണത്തിലേക്കു നയിച്ചതെന്ന് പോലീസ് വ്യക്തമാക്കി. ഇതിനിചെ അഖിൽ റെക്കോർഡ് ചെയ്തുവച്ചിരുന്ന വീഡിയോകൾ പുറത്തുവന്നതോടെ മരണം കൊലപാതകമെന്ന സംശയത്തിലാണ് പോലീസ്. ഓഗസ്റ്റിൽ റെക്കോർഡ് ചെയ്യപ്പെട്ടെന്നു കരുതുന്ന വീഡിയോയിൽ പിതാവിന് തന്റെ ഭാര്യയുമായി അരുതാത്ത ബന്ധമുണ്ടെന്ന് അഖിൽ ആരോപിക്കുന്നു. ‘‘ഇതിന്റേതായ സമ്മർദവും മാനസിക ബുദ്ധിമുട്ടും ഉണ്ട്. എന്താണ് ചെയ്യേണ്ടതെന്ന് എനിക്ക് അറിയില്ല.…
Read More » -
വിഖ്യാതമായ പൂനെയിലെ കോട്ടയില്‍ മുസ്‌ളീം വനിതകളുടെ കൂട്ട പ്രാര്‍ത്ഥന ; പോലീസില്‍ പരാതി നല്‍കി ആര്‍ക്കിയോളജിക്കല്‍ സര്‍വേ ; ബിജെപി എംപിയും ഹിന്ദുസംഘടനകളും ഗോമൂത്രം കൊണ്ട് സ്ഥലം കഴുകി
പൂനെ: ഇസ്‌ളാമത വിശ്വാസികളായ സ്ത്രീകള്‍ പ്രാര്‍ത്ഥന നടത്തിയ സ്ഥലം ഗോമൂത്രം കൊണ്ടുകഴുകി ബിജെപി എംപിയും ഹിന്ദുസംഘടനകളും. വിഖ്യാതമായ പൂനെ ഫോര്‍ട്ടില്‍ ശനിയാഴ്ച നടന്ന സംഭവത്തില്‍ പ്രതിഷേധവുമായി എത്തിയ ബിജെപി എംപി മേധാ കുല്‍ക്കര്‍ണിയും ഹിന്ദു സംഘടനയിലെ നേതാക്കളും എത്തി ഗോമൂത്രം ഒഴിച്ച് ബിജെപി പ്രവര്‍ത്തകര്‍ അടിച്ചു തളിച്ചു. സംഭവത്തില്‍ പ്രാര്‍ത്ഥന നടത്തിയ സ്ത്രീകള്‍ക്കെതിരേ പൂനെ സിറ്റി പോലീസില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയും പരാതി നല്‍കിയിട്ടുണ്ട്. ഇതില്‍ തിരിച്ചറിയാത്ത മുസ്‌ളീം സ്ത്രീകളെ പ്രതികളാക്കി കേസും എടുത്തിട്ടുണ്ട്. വന്‍ രാഷ്ട്രീയ വിവാദം സംഭവം ഉയര്‍ത്തിവിട്ടിട്ടുണ്ട്. സംഭവത്തിന്റെ വീഡിയോ കൂടി പുറത്തുവന്ന സാഹചര്യത്തില്‍ വലിയ രാഷ്ട്രീയ വിവാദമായി മാറിയിട്ടുണ്ട്. പൂനെയിലെ പ്രമുഖ കേന്ദ്രങ്ങളിലൊന്നായ ശനിയാവര്‍ വാഡ കോട്ടയ്ക്കുളളില്‍ ഒരുകൂട്ടം മുസ്‌ളീം സ്ത്രീകള്‍ പ്രാര്‍ത്ഥന നടത്തുന്നതും പിന്നീട് ബിജെപി നേതാക്കളെത്തി ഗോമൂത്രം ഒഴിക്കുന്നതുമാണ് ദൃശ്യത്തിലുള്ളത്. സംഭവത്തില്‍ പുരാവസ്തു ഗവേഷണ ഓഫീസര്‍ പൂനെ സിറ്റിപോലീസിന് സമര്‍പ്പിച്ച പരാതിയില്‍ തിരിച്ചറിഞ്ഞിട്ടില്ലാത്ത ഒരുകൂട്ടം സ്ത്രീകള്‍ക്കെതിരേ പോലീസ് കേസെടുത്തിരിക്കുകയാണ്. തുടര്‍ന്നായിരുന്നു ബിജെപി…
Read More » -
ഭാര്യ അച്ഛന്റെ കാമുകി, ഇരുവര്‍ക്കും അവിഹിത ബന്ധമെന്നും വീഡിയോ സന്ദേശം തെളിവായി ; മകന്റെ മരണത്തില്‍ ഡിഐജിയായിരുന്ന പിതാവിനും മുന്‍ മന്ത്രി മാതാവിനും എതിരേ കേസ്
ചണ്ഡീഗഡ്: മകന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് മുന്‍ പഞ്ചാബ് മന്ത്രിയായ മാതാവും മുന്‍ പോലീസ് ഉദ്യോഗസ്ഥനായ പിതാവിനുമെതിരേ കേസ്. മുന്‍ പോലീസ് ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് മുസ്തഫയുടെയും മുന്‍ പഞ്ചാബ് മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ റസിയ സുല്‍ത്താനയുടെ യും മകന്‍ അഖില്‍ വ്യാഴാഴ്ച വൈകി പഞ്ച്കുലയിലെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വീഡിയോ സന്ദേശവും സുഹൃത്തിന്റെ മൊഴിയുമാണ് നിര്‍ണ്ണായകമായത്. അഖില്‍ അക്തറിന്റെ മരണത്തിന് അച്ഛനും മരണപ്പെട്ട യുവാവിന്റെ ഭാര്യയും തമ്മിലുള്ള ബന്ധമുള്‍പ്പെടെ ഞെട്ടിക്കുന്ന ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. മയക്കുമരുന്ന് അമിതമായി കഴിച്ചതിനെ തുടര്‍ന്നാണ് അഖില്‍ മരിച്ചതെന്ന് കുടുംബം പറഞ്ഞു. പ്രാഥമിക കണ്ടെത്തലുകള്‍ സൂചിപ്പിക്കുന്നത് അദ്ദേഹം ചില മരുന്നുകള്‍ കഴിച്ചതിനെത്തുടര്‍ന്ന് ആരോഗ്യപ്രശ്നങ്ങള്‍ അനുഭവിച്ചിരിക്കാമെന്നാണ്. എന്നാല്‍ അഖില്‍ റെക്കോര്‍ഡുചെയ്ത വീഡിയോയും ഒരു കുടുംബ സുഹൃത്തിന്റെ വിവരണവും പുറത്തുവന്നത് അന്വേഷണത്തില്‍ ഞെട്ടിക്കുന്ന വഴിത്തിരിവാണ് ഉണ്ടാക്കിയത്. ഓഗസ്റ്റില്‍ റെക്കോര്‍ഡുചെയ്തതായി പറയപ്പെടുന്ന വീഡിയോയില്‍, തന്റെ അച്ഛനും തന്റെ ഭാര്യയും തമ്മില്‍ അവിഹിതബന്ധമുണ്ടെന്ന് അഖില്‍ ആരോപിച്ചു. ‘എന്റെ…
Read More » -
വൈദ്യപരിശോധനയുടെ മറവില്‍ വസ്ത്രം അഴിക്കാന്‍ നിര്‍ബന്ധിച്ചു: കെട്ടിപ്പിടിച്ച് പലതവണ ചുംബിച്ചെന്ന് രോഗി ; ബെംഗളൂരുവിലെ ഡോക്ടര്‍ സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചു
ബംഗലുരു: വൈദ്യപരിശോധനയുടെ മറവില്‍ 56 വയസ്സുള്ള ഒരു ഡെര്‍മറ്റോളജിസ്റ്റ് തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ബെംഗളൂരുവിലെ ഒരു സ്ത്രീ ആരോപിച്ചു. 21 വയസ്സുള്ള സ്ത്രീ തന്റെ പിതാവിനൊപ്പം ക്ലിനിക്കില്‍ വരാറുണ്ടായിരുന്നു, എന്നാല്‍ ഇത്തവണ അവളുടെ പിതാവിന് വരാന്‍ കഴിഞ്ഞില്ല, ഡെര്‍മറ്റോളജിസ്റ്റ് സാഹചര്യം മുതലെടുത്തതായി ആരോപിക്കപ്പെടുന്നു. ശനിയാഴ്ച വൈകുന്നേരം ബെംഗളൂരുവിലെ ഡെര്‍മറ്റോളജിസ്റ്റിന്റെ സ്വകാര്യ ക്ലിനിക്കിലാണ് സംഭവം നടന്നത്. സംഭവത്തെത്തുടര്‍ന്ന്, ഡോക്ടര്‍ പ്രവീണ്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ ഡ് ചെയ്യപ്പെട്ടു. ഭീകര സംഭവം നടന്നപ്പോള്‍ തുടര്‍നടപടികള്‍ക്കായി സ്ത്രീ ക്ലിനിക്കില്‍ എത്തി യതായി പരാതിക്കാരന്‍ പോലീസിനോട് പറഞ്ഞു. ഡോക്ടര്‍ തന്നെ അനുചിതമായി സ്പര്‍ശിച്ചുവെന്നും ഏകദേശം 30 മിനിറ്റോളം തന്നെ ഉപദ്രവിച്ചു വെന്നും സ്ത്രീ ആരോപിച്ചു. എതിര്‍പ്പു കള്‍ വകവയ്ക്കാതെ അയാള്‍ പലതവണ കെട്ടിപ്പിടി ക്കുകയും ചുംബിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്ന് പറഞ്ഞു. ചര്‍മ്മ ത്തിലെ അണുബാധ പരിശോധിക്കാനെന്ന വ്യാജേന ഡെര്‍മറ്റോളജിസ്റ്റ് തന്നെ അനുചിതമായി സ്പര്‍ശിച്ചുകൊണ്ടിരുന്നു. വൈദ്യപരിശോധനയുടെ ഭാഗമാണിതെന്ന് അവകാശപ്പെട്ട് അയാള്‍ അവളെ വസ്ത്രം അഴി ക്കാന്‍ പോലും…
Read More »
