Crime

  • 12 ാംവയസില്‍ പീഡനം; ഭീഷണി മറികടന്ന് 10 വര്‍ഷത്തിനുശേഷം തിരിച്ചെത്തി മൊഴിനല്‍കി; പീഡകന് ജീവപര്യന്തം

    ചെന്നൈ: പന്ത്രണ്ടാം വയസ്സില്‍ ലൈംഗികപീഡനത്തിനിരയായ പെണ്‍കുട്ടി ഒരുപതിറ്റാണ്ടുനീണ്ട അജ്ഞാതവാസത്തിനുശേഷം പ്രതിക്കെതിരേ മൊഴിനല്‍കാന്‍ കോടതിയിലെത്തി. പീഡകന് ചെന്നൈയിലെ കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. ചെന്നൈയില്‍ വാടകവീട്ടില്‍ താമസിക്കുമ്പോള്‍ 2015-ലാണ് പെണ്‍കുട്ടി പീഡനത്തിനിരയായത്. വീട്ടുടമയുടെ മരുമകന്‍ അബ്ബാസ് അലിയായിരുന്നു പ്രതി. അന്ന് 41 വയസ്സുണ്ടായിരുന്ന അലി പെണ്‍കുട്ടിയെ നിരന്തരം ഉപദ്രവിക്കുമായിരുന്നു. ഒരിക്കല്‍ ദിണ്ടിഗലിലേക്ക് തട്ടിക്കൊണ്ടുപോയി ഹോട്ടല്‍മുറിയില്‍വെച്ച് ബലാത്സംഗംചെയ്തു. അവിടെ ഉപേക്ഷിച്ച് സ്ഥലംവിടുകയും ചെയ്തു. മകളെ കാണാനില്ലെന്നുകാണിച്ച് പെണ്‍കുട്ടിയുടെ അമ്മ പോലീസില്‍ പരാതിനല്‍കി. രണ്ടുദിവസം കഴിഞ്ഞ് പെണ്‍കുട്ടി തിരിച്ചെത്തി. പോലീസ് അബ്ബാസ് അലിക്കെതിരേ കേസെടുത്തു. പക്ഷേ അടുത്തദിവസം കുട്ടിയെ വീണ്ടുംകാണാതായി. മകളെയും കൊണ്ട് അമ്മ ഏതോ വിദൂരഗ്രാമത്തിലേക്കുപോയി. മൊഴി നല്‍കാന്‍ ചെന്നൈയിലെത്തിയാല്‍ കൊന്നുകളയുമെന്ന് അബ്ബാസ് അലി ഭീഷണിപ്പെടുത്തിയതുകൊണ്ട് അവര്‍ ഒളിവില്‍ തുടര്‍ന്നു. പലനാടുകളില്‍ പലപേരുകളിലായി 10 വര്‍ഷം കഴിഞ്ഞ അമ്മയുംമകളും കൂലിവേലചെയ്താണ് ജീവിതം മുന്നോട്ടുകൊണ്ടുപോയത്. മൊഴിനല്‍കാന്‍ അതിജീവിത എത്താത്തതുകാരണം അബ്ബാസ് അലിക്കെതിരായ കേസ് വഴിമുട്ടി. എന്നാല്‍, ചെന്നൈ എംകെബി നഗര്‍ വനിതാപോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ കേസ്…

    Read More »
  • ഓഡിറ്റോറിയത്തിലെ ജീവനക്കാരന്‍, സാമ്പത്തിക തട്ടിപ്പിനെ തുടര്‍ന്ന് പുറത്താക്കി; ജയിലില്‍ നിന്നിറങ്ങി കൊലപാതകം

    കോട്ടയം: തിരുവാതുക്കല്‍ ഇരട്ടക്കൊലപാതകത്തില്‍ പ്രതിയെന്നു സംശയിക്കുന്ന അസം സ്വദേശി അമിതിനായി അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. ഒളിവില്‍ പോയ ഇയാള്‍ക്കായി പൊലീസ് വലവിരിച്ചിട്ടുണ്ടെങ്കിലും പ്രതി സംസ്ഥാനം വിട്ടിരിക്കാന്‍ സാധ്യതയുണ്ടെന്നാണ് സൂചന. വിജയകുമാറിന്റെ ഉടമസ്ഥതയിലുള്ള ഓഡിറ്റോറിയത്തിലെ ജീവനക്കാരനായിരുന്നു അമിത്. ഓഡിറ്റോറിയത്തിലെ ജോലിക്കൊപ്പം തിരുവാതുക്കലിലെ വിജയകുമാറിന്റെ വീട്ടിലും ചെറിയ ജോലികള്‍ ചെയ്തിരുന്നു. 2024 ല്‍ വിജയകുമാറിന്റെ മൊബൈല്‍ അമിത് മോഷ്ടിച്ചിരുന്നു. തുടര്‍ന്ന് ഓണ്‍ലൈന്‍ ബാങ്കിങ് വഴി പണം അപഹരിച്ച സംഭവത്തില്‍ അമിതിനെതിരെ വിജയകുമാര്‍ പൊലീസില്‍ പരാതിപ്പെട്ടു. പിന്നാലെ ശിക്ഷിക്കപ്പെട്ട അമിതിനെ കോട്ടയം ജില്ലാ ജയിലിലേക്കു മാറ്റി. ഈ മാസമാണ് അമിത് ശിക്ഷ പൂര്‍ത്തിയാക്കി ജയിലില്‍നിന്നു പുറത്തിറങ്ങിയത്. തുടര്‍ന്ന് തിരുവാതുക്കലിലെ വീട്ടിലെത്തി വിജയകുമാറിനെയും ഭാര്യ മീരയെയും ഭീഷണിപ്പെടുത്തിയതായും പറയുന്നു. ദമ്പതികള്‍ക്കു നേരെ അമിത് വധഭീഷണി മുഴക്കുന്നതിന് അടുത്തുള്ള വീട്ടുകാര്‍ ദൃക്‌സാക്ഷികളാണ്. കൊലപാതകത്തിനു പിന്നാലെ പ്രതി വിജയകുമാറിന്റെയും മീരയുടെയും മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ചിട്ടുണ്ട്. എന്നാല്‍ മറ്റു പണമോ ആഭരണങ്ങളോ നഷ്ടപ്പെട്ടിട്ടില്ലെന്ന പ്രാഥമിക വിലയിരുത്തലിലാണ് പൊലീസ്. പ്രതിക്ക് വേണ്ടി മൊബൈല്‍…

    Read More »
  • ഭീകരര്‍ കൊന്നുതള്ളിയവരില്‍ മലയാളിയും; ഇടപ്പള്ളി സ്വദേശി രാമചന്ദ്രനു വെടിയേറ്റത് മകളുടെ മുന്നില്‍വച്ച്; പല്‍ഹാമയില്‍ എത്തിയത് തിങ്കളാഴ്ച; മൂന്നു കേരള ഹൈക്കോടതി ജഡ്ജിമാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

    ശ്രീനഗര്‍: ഭീകരാക്രമണത്തില്‍ വെടിയേറ്റെന്ന മലയാളിയുടെ ശബ്ദ സന്ദേശം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിനു പിന്നാലെ ആളെ തിരിച്ചറിഞ്ഞു സൈന്യം. പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ കൊച്ചി ഇടപ്പള്ളി സ്വദേശി രാമചന്ദ്രനും (65) ഉള്‍പ്പെട്ടിട്ടുണ്ടെന്നു വിവരം. മകളുടെ മുന്നില്‍ വച്ചാണ് രാമചന്ദ്രന് വെടിയേറ്റത്. കുടുംബത്തോടൊപ്പം ഇന്നലെ രാവിലെയാണ് രാമചന്ദ്രന്‍ കശ്മീരിലെ പഹല്‍ഗാമിലെത്തിയത്. രാമചന്ദ്രനൊപ്പം ഭാര്യ ഷീല രാമചന്ദ്രന്‍, മകള്‍ അമ്മു, രണ്ട് ചെറുമക്കള്‍ എന്നിവരാണ് ഉണ്ടായിരുന്നത്. ഇടപ്പള്ളി മങ്ങാട്ട് നീരാഞ്ജനത്തിലെ നാരായണ മേനോന്റെ മകനാണ് രാമചന്ദ്രന്‍. കൊച്ചിയില്‍ നിന്ന് ഹൈദരാബാദ് വഴിയാണ് കശ്മീരിലെത്തിയത്. മകള്‍ അമ്മുവാണ് മരണവിവരം നാട്ടിലറിയിച്ചത്. രാമചന്ദ്രന്റെ കുടുംബം സുരക്ഷിതമാണെന്നാണ് വിവരം. രാമചന്ദ്രന്‍ ദീര്‍ഘകാലം അബുദാബിയില്‍ ജോലി ചെയ്തിരുന്നു. കൊച്ചിയില്‍ ജോലി ചെയ്യുന്ന ഹരിയാന സ്വദേശിയ നാവിക സേനാ ഉദ്യോഗസ്ഥനും മരിച്ചിട്ടുണ്ട്. വിനയ് നര്‍വാളാണ് (26) കൊല്ലപ്പെട്ടത്. 6 ദിവസം മുന്‍പാണ് വിനയ് നര്‍വാളിന്റെ വിവാഹം നടന്നത്. ഭാര്യയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. കേരള ഹൈക്കോടതിയിലെ മൂന്നു ജഡ്ജിമാരും കശ്മീരിലുണ്ടായിരുന്നു. അക്രമണത്തിനു തൊട്ടുമുന്‍പാണ് ഇവര്‍ കുടുംബസമേതം…

    Read More »
  • ‘നിന്നെ കൊല്ലില്ല, ഇതുപോയി മോദിയോടു പറയൂ’; ഭീകരരുടെ ആക്രോശത്തില്‍ തരിച്ച് കൊല്ലപ്പെട്ട കര്‍ണാടക സ്വദേശിയുടെ ഭാര്യ; വെടിയേറ്റെന്ന് മലയാളിയുടെ ശബ്ദസന്ദേശം; ആരെയും വെറുതേവിടില്ലെന്ന് മോദി; അപലപിച്ച് രാഷ്ട്രപതി

    ജമ്മുകശ്മീര്‍: ഭീകരാക്രമണത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ വെളിപ്പെടുത്തി ആക്രമണത്തില്‍ കൊല്ലപ്പെട്ട കര്‍ണാടക സ്വദേശിയുടെ ഭാര്യ. ചൊവ്വാഴ്ച ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ കുടുംബത്തോടൊപ്പം അവധിക്കാലം ആഘോഷിക്കാന്‍ എത്തിയതായിരുന്നു കര്‍ണാടകയിലെ ശിവമോഗ സ്വദേശി മഞ്ജുനാഥും ഭാര്യ പല്ലവിയും മകനും. ഉച്ചയോടെ തന്റെ കണ്‍മുമ്പില്‍ വെച്ച് ഭര്‍ത്താവിനെ ഭീകരര്‍ കൊലപ്പെടുത്തിയെന്ന് പല്ലവി പറഞ്ഞു. ”ഞങ്ങള്‍ മൂന്ന് പേര്‍ – ഞാനും എന്റെ ഭര്‍ത്താവും മകനും കശ്മീരിലേക്ക് പോയിരുന്നു. ഉച്ചയ്ക്ക് 1.30 ഓടെയാണ് അത് സംഭവിച്ചത്. ഞങ്ങള്‍ പഹല്‍ഗാമിലായിരുന്നു. എന്റെ കണ്‍മുന്നില്‍ വെച്ച്, അദ്ദേഹം സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഇത് ഇപ്പോഴും ഒരു മോശം സ്വപ്നം പോലെ തോന്നുന്നു,” പല്ലവി പറഞ്ഞു. നാട്ടുകാരാണ് തന്നെ രക്ഷിച്ചതെന്നും പല്ലവി പറഞ്ഞു. ‘മൂന്ന് നാട്ടുകാരാണ് എന്നെ രക്ഷിച്ചത്. മൂന്നോ നാലോ പേര്‍ ഞങ്ങളെ ആക്രമിച്ചു. എന്റെ ഭര്‍ത്താവിനെ കൊന്നില്ലേ, എന്നെയും കൊല്ലൂ എന്ന് ഞാന്‍ അവരോട് പറഞ്ഞു. നിന്നെ ഞങ്ങള്‍ കൊല്ലില്ല, ഇത് പോയി മോദിയോട് പറയൂ എന്നാണവര്‍ മറുപടി പറഞ്ഞത്,’…

    Read More »
  • വ്യക്തിവൈരാഗ്യം, അയല്‍വാസിയെ കൊന്നു; നാടുവിട്ട ബംഗാള്‍ സ്വദേശി വടകരയില്‍ പിടിയില്‍

    കോഴിക്കോട്: അയല്‍വാസിയെ കൊലപ്പെടുത്തി മുങ്ങിയ ബംഗാള്‍ സ്വദേശി പിടിയില്‍. ബംഗാള്‍, ഖണ്ടഘോഷ് പൊലീസ് സ്റ്റേഷനില്‍ റജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതി ജെന്നി റഹ്‌മാനെയാണ് വടകര പൊലീസിന്റെ സഹായത്തോടെ ബംഗാള്‍ പൊലീസ് ചോമ്പാലയില്‍നിന്ന് പിടികൂടിയത്. വാടക ക്വാര്‍ട്ടേഴ്സില്‍ താമസിച്ച് നിര്‍മാണ ജോലികള്‍ ചെയ്തുവരികയായിരുന്നു ജെന്നി റഹ്‌മാന്‍. പൊലീസ് എത്തിയതോടെ ഇയാള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചു. പിന്നാലെ ബലപ്രയോഗത്തിലൂടെ ഇയാളെ കീഴ്പ്പെടുത്തുകയായിരുന്നു. വ്യക്തിവൈരാഗ്യത്തെത്തുടര്‍ന്ന് അയല്‍വാസിയായ യുവാവിനെ കൊന്നശേഷം ജെന്നി റഹ്‌മാന്‍ നാടുവിടുകയായിരുന്നു. കഴിഞ്ഞ വര്‍ഷമായിരുന്നു കൊലപാതകം. കേരളത്തില്‍ വിവിധ ഭാഗങ്ങളില്‍ താമസിച്ചാണ് ഇയാള്‍ നിര്‍മാണപ്രവര്‍ത്തികള്‍ ചെയ്തുവന്നിരുന്നത്.

    Read More »
  • ബൈക്ക് യാത്രികന്റെ ജീവനെടുത്തത് അമിതവേഗത്തില്‍ പാഞ്ഞെത്തിയ കാര്‍; വൈദ്യ പരിശോധനയില്‍ മദ്യപിച്ചിരുന്നതായി തെളിഞ്ഞതോടെ നരഹത്യയ്ക്ക് കേസെടുത്തു; സോളാര്‍ കേസിലെ വിവാദ നായകന്‍ ടെനി ജോപ്പന്‍ വീണ്ടും കുരുക്കില്‍

    കൊല്ലം: കൊട്ടരാക്കരയില്‍ വഹാനാപകടത്തില്‍ ബൈക്ക് യാത്രികന്‍ മരിച്ചു. സിപിഎം ഇഞ്ചക്കാട് ബ്രാഞ്ച് സെക്രട്ടറി ഷൈന്‍ കുട്ടനാ(34)ണ് അപകടത്തില്‍ ജീവന്‍ നഷ്ടമായത്. കാര്‍ നിയന്ത്രണം വിട്ട് ബൈക്കില്‍ ഇടിച്ചാണ് അപകടം. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായിരുന്ന ടെനി ജോപ്പന്‍ ഓടിച്ച കാറാണ് യുവാവിനെ ഇടിച്ചത്. ബൈക്കിനെ ഇടിച്ച ശേഷം കാര്‍ സമീപത്തുള്ള വീട്ടിലേക്കും ഇടിച്ചു കയറി. സോളാര്‍ കേസിലെ വിവാദ നായകനാണ് ടെനി ജോപ്പന്‍. അന്ന് വിവാദത്തെ തുടര്‍ന്ന് ജോപ്പന് ജോലി നഷ്ടമായിരുന്നു. പിന്നീട് ബിസിനസിലേക്ക് തിരിഞ്ഞ ടെനി പതിയെ വാര്‍ത്തകളില്‍ നിന്നും മാഞ്ഞു. മദ്യലഹരിയില്‍ വാഹനം ഓടിച്ചാണ് ടെനി അപകടം വരുത്തിവെച്ചത്. കൂടുതല്‍ പേര്‍ അപകടത്തില്‍ പെടാതിരുന്നത് ഭാഗ്യം കൊണ്ട് മാത്രമാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. അമിതവേഗത്തില്‍ റോഡിന്റെ മറുവശത്തേക്ക് പാഞ്ഞെത്തിയ കാറാണ് ഷൈന്‍ കുട്ടന്റെ ജീവനെടുത്തത്. പുത്തൂര്‍ കൊട്ടാരക്കര റോഡില്‍ അവണൂര്‍ കശുവണ്ടി ഫാക്ടറിക്കു സമീപമായിരുന്നു അപകടം. കാറോടിച്ച വെണ്ടാര്‍ മനക്കര വീട്ടില്‍ ടെനി ജോപ്പനെ(51) കൊട്ടാരക്കര…

    Read More »
  • രണ്ടു മുറികളിലായി വസ്ത്രങ്ങളില്ലാതെ മൃതദേഹങ്ങള്‍; അസംകാരനായ മുന്‍ വീട്ടുജോലിക്കാരന്‍ കസ്റ്റഡിയില്‍; ഓഡിറ്റോറിയം ഉടമയുടെയും ഭാര്യയുടെയും കൊലപാതകത്തിന്റെ ഞെട്ടലില്‍ നാട്ടുകാര്‍

    കോട്ടയം: തിരുവാതുക്കല്‍ ദമ്പതികളെ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തിനു പിന്നില്‍ ഇതരസംസ്ഥാനത്തൊഴിലാളിയാണെന്ന സംശയം ശക്തമാകുന്നു. ഇയാളെ കസ്റ്റഡിയിലെടുത്തു പൊലീസ് ചോദ്യം ചെയ്തു വരികയാണ്. മാസങ്ങള്‍ക്ക് മുന്‍പ് സ്വഭാവദൂഷ്യം കാരണം അസം സ്വദേശിയായ ഇയാളെ ജോലിയില്‍ നിന്ന് വിജയകുമാര്‍ പിരിച്ചുവിട്ടിരുന്നു. ഫോണ്‍ മോഷ്ടിച്ചതിനാണ് തൊഴിലാളിയെ വിജയകുമാര്‍ പിരിച്ചുവിട്ടതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. സിസിടിവി ദൃശ്യം റെക്കോര്‍ഡ് ചെയ്യുന്ന ഡിവിആര്‍ (ഡിജിറ്റല്‍ വീഡിയോ റെക്കോര്‍ഡര്‍) പ്രതി മോഷ്ടിച്ചിട്ടുണ്ട്. വീടിന്റെ മുന്നില്‍ സിസിടിവിയുണ്ട്. ഈ സിസിടിവിയുടെ വിവരങ്ങളെല്ലാം ശേഖരിക്കുന്ന ഡിവിആര്‍ ആണു പ്രതി മോഷ്ടിച്ചത്. വീട്ടിലെ ജോലിക്കാരന്‍ ആയിരുന്നതിനാല്‍ തന്നെ സിസിടിവിയുണ്ട് എന്ന് മനസിലാക്കിയാണ് അമിതിന്റെ നീക്കമെന്ന് പൊലീസ് സംശയിക്കുന്നു. വ്യക്തിവൈരാഗ്യമാകാം കൊലപാതക കാരണമെന്ന് കോട്ടയം എസ്പി ഷാഹുല്‍ ഹമീദ് പറഞ്ഞു. വിജയകുമാറിന്റെയും മീരയുടെയും മുഖം വികൃതമാക്കിയ നിലയിലായിരുന്നു. മുഖത്ത് ആയുധം ഉപയോഗിച്ചുള്ള മുറിവുകളുണ്ട്. രക്തം വാര്‍ന്ന നിലയിലായിരുന്നു മൃതദേഹമെന്നും പൊലീസ് പറയുന്നു. ഇന്ന് രാവിലെയാണു നാടിനെ നടുക്കിയ കൊലപാതകവിവരം പുറംലോകം അറിയുന്നത്. വീടിന്റെ രണ്ടു…

    Read More »
  • സുകാന്തിനെ പിരിച്ചു വിട്ടത് കണ്ടെത്താന്‍ കഴിയാത്ത നാണക്കേട് മറയ്ക്കാനുള്ള ഐബിയുടെ ശ്രമമോ? വീട്ടിലെ റെയ്ഡില്‍ കിട്ടിയ തുമ്പുകള്‍ ഒളിയിടത്തേക്കു വിരല്‍ ചൂണ്ടുമെന്നു സൂചന; ബന്ധുക്കളെല്ലാം നിരീക്ഷണത്തില്‍; അച്ഛനേയും അമ്മയേയും കൊണ്ട് മകന്‍ ഒളിച്ചിരിക്കുന്നത് എവിടെ?

    തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥയുടെ മരണവുമായി ബന്ധപ്പെട്ട് കേസിലെ പ്രതിയും സഹപ്രവര്‍ത്തകനുമായ സുകാന്ത് സുരേഷിനെ പിടികൂടാനാകാത്തത് കേരളാ പോലീസിന് നാണക്കേടാകുന്നു. ഐബിയ്ക്കും ഇയാളെ കുറിച്ച് ഒരു വിവരവുമില്ല. രജ്യത്തുടനീളം രഹസ്യാന്വേഷണ സംവിധാനമുള്ള ഐബിയേയും സുകാന്ത് വെട്ടിക്കുന്നുവെന്നതാണ് ആശ്ചര്യകരം. സുകാന്തിന്റെ അച്ഛനേയും അമ്മയേയും പറ്റി പോലും വിവരമില്ല. സുകാന്തിന്റെ അമ്മയുടെ സഹോദരിക്ക് അടക്കം ഇവരെ കുറിച്ച് അറിയാമെന്ന നിഗമനത്തിലായിരുന്നു പോലീസ്. എന്നാല്‍ ഇവരുടെ ഫോണ്‍ രേഖകള്‍ പരിശോധിച്ചിട്ടും തുമ്പൊന്നും കിട്ടുന്നില്ല. കൂടുതല്‍ തെളിവുതേടി പോലീസ് ഞായറാഴ്ച എടപ്പാളിലെ വീട്ടില്‍ വീണ്ടുമെത്തി. രണ്ടുമണിക്കൂറോളം നീണ്ട പരിശോധനയില്‍ സുകാന്തിന്റെ രണ്ട് ബാങ്ക് അക്കൗണ്ട് പാസ്ബുക്കുകള്‍, ഹാര്‍ഡ് ഡിസ്‌ക് തുടങ്ങിയവ കണ്ടെടുത്തു. ഇത് കേസില്‍ നിര്‍ണായക തെളിവായേക്കാമെന്ന പ്രതീക്ഷയിലാണ് പോലീസ്. അക്കൗണ്ടില്‍ നിന്നും ഈ അടുത്ത കാലത്ത് പണം പിന്‍വലിച്ചോ എന്ന് പോലീസ് പരിശോധിക്കും. കോടതി ഉത്തരവുമായാണ് തിരുവനന്തപുരം പേട്ട പോലീസ് എടപ്പാള്‍ പട്ടാമ്പി റോഡില്‍ അടഞ്ഞുകിടക്കുന്ന വീട്ടിലെത്തിയത്. വട്ടംകുളം പഞ്ചായത്തംഗം ഇ.എ. സുകുമാരനെ വിളിച്ചുവരുത്തി അദ്ദേഹത്തിന്റെയും അയല്‍വാസിയായ…

    Read More »
  • ഷഹ്ദാരയിലെ പെണ്‍കുട്ടിയുടെ കൊലപാതകം; മരിച്ചത് മറ്റൊരു കൊലക്കേസിലെ മുഖ്യസാക്ഷി

    ന്യൂഡല്‍ഹി: ഒരാഴ്ച്ച മുന്‍പ് ഡല്‍ഹിയിലെ ഷഹ്ദാരയില്‍ ജിടിബി എന്‍ക്ലേവ് പ്രദേശത്ത് ഇരുപതുകാരിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പ്രണയബന്ധത്തിലെ തര്‍ക്കമല്ല കൊലപാതകത്തിനു കാരണമെന്നും യുവതി മറ്റൊരു കൊലപാതകക്കേസിലെ പ്രധാന സാക്ഷിയായിരുന്നെന്നും ഡല്‍ഹി പൊലീസ് അറിയിച്ചു. യുവതിക്കുനേരെ വെടിയുതിര്‍ത്ത മുഹമ്മദ് റിസ്വാന്‍ ഏപ്രില്‍ 17-ന് അറസ്റ്റിലായിരുന്നു. സംഭവത്തില്‍ ഗൂഢാലോചന ആരോപിച്ച് മറ്റ് രണ്ടുപേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സുന്ദര്‍ നഗര്‍ നിവാസികളായ ഫിറോസ് ഖാന്‍ എന്ന അമന്‍, കിഷന്‍ കുമാര്‍ എന്ന കൃഷ്ണ എന്നിവരാണ് അറസ്റ്റിലായത്. ഏപ്രില്‍ പതിനാലിന് രാത്രി പത്തരയോടെയാണ് റോഡരികില്‍ ഒരു യുവതി വെടിയേറ്റുകിടക്കുന്നതായി പൊലീസിന് വിവരം ലഭിച്ചത്. സൈറ എന്നാണ് കൊല്ലപ്പെട്ട യുവതിയുടെ പേര്. യുവതി സംഭവസ്ഥലത്തുവെച്ചു തന്നെ മരണപ്പെട്ടിരുന്നു. യുവതിയുമായി റിസ്വാന്‍ സംസാരിക്കുന്നതിന്റെയും തര്‍ക്കിക്കുന്നതിന്റെയും സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. യുവതിയെ വെടിയുതിര്‍ത്തശേഷം പ്രതി സംഭവസ്ഥലത്തുനിന്നും ഓടിരക്ഷപ്പെടുകയായിരുന്നു. രണ്ടുമാസം മുന്‍പ് ഇന്‍സ്റ്റഗ്രാം വഴിയാണ് യുവതിയെ പരിചയപ്പെട്ടതെന്നും പ്രണയത്തിലായശേഷം അവര്‍ മറ്റൊരു പുരുഷനുമായി…

    Read More »
  • തിരൂരില്‍ 15 കാരനെ ലൈംഗികമായി പീഡിപ്പിച്ചു; വീഡിയോ പകര്‍ത്തിയത് ഭര്‍ത്താവിന്റെ സഹായത്തോടെ, യുവതി അറസ്റ്റില്‍

    മലപ്പുറം: തിരൂരില്‍ യുവതി പോക്സോ കേസില്‍ അറസ്റ്റില്‍. പതിനഞ്ചുകാരനെ ലൈംഗികമായി പീഡിപ്പിച്ച് വീഡിയോ പകര്‍ത്തിയ സംഭവത്തിലാണ് അറസ്റ്റ്. പാലക്കാട് കല്ലടിക്കോട് സ്വദേശി സത്യഭാമ (30) ആണ് അറസ്റ്റിലായത്. മലപ്പുറം തിരൂരിലാണ് സംഭവം നടന്നത്. യുവതിയുടെ ഭര്‍ത്താവിന്റെ അറിവോടെയായിരുന്നു പതിനഞ്ചുകാരനെ പീഡിപ്പിച്ചത്. യുവതിയുടെ ഭര്‍ത്താവ് സാബിക് ആണ് പീഡന ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തിയത്. യുവതി അറസ്റ്റിലായതിന് പിന്നാലെ തിരൂര്‍ ബിപി അങ്ങാടി സ്വദേശി സാബിക് ഒളിവില്‍ പോയി. ഭര്‍ത്താവും സത്യഭാമയും ലഹരിക്ക് അടിമകളാണെന്നും പതിനഞ്ചുകാരന് ലഹരി കൊടുക്കാന്‍ ശ്രമിച്ചെന്നും പരാതിയില്‍ പറയുന്നു. ലൈംഗികമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി പതിനഞ്ചുകാരനില്‍ നിന്ന് പണം വാങ്ങിയിരുന്നു. 16കാരനെ തട്ടിക്കൊണ്ടുപോയി മദ്യം നല്‍കി ലൈംഗികമായി പീഡിപ്പിച്ചു; യുവതിക്ക് 20 വര്‍ഷം തടവ് ഇതിന് പുറമെ വീട്ടിലെ സ്ത്രീകളുടെ നഗ്ന വീഡിയോ എടുത്തു തരാനും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പരാതിയില്‍ പറയുന്നു. പതിനഞ്ചുകാരന്റെ വീട്ടുകാരുടെ പരാതിയിലാണ് യുവതിയെ അറസ്റ്റ് ചെയ്തത്. തിരൂര്‍ പൊലീസാണ് യുവതിയെ പിടികൂടിയത്. ഭര്‍ത്താവിനായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.…

    Read More »
Back to top button
error: