Breaking NewsCrimeIndiaLead NewsNEWS

ഭീകരര്‍ കൊന്നുതള്ളിയവരില്‍ മലയാളിയും; ഇടപ്പള്ളി സ്വദേശി രാമചന്ദ്രനു വെടിയേറ്റത് മകളുടെ മുന്നില്‍വച്ച്; പല്‍ഹാമയില്‍ എത്തിയത് തിങ്കളാഴ്ച; മൂന്നു കേരള ഹൈക്കോടതി ജഡ്ജിമാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ശ്രീനഗര്‍: ഭീകരാക്രമണത്തില്‍ വെടിയേറ്റെന്ന മലയാളിയുടെ ശബ്ദ സന്ദേശം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിനു പിന്നാലെ ആളെ തിരിച്ചറിഞ്ഞു സൈന്യം. പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ കൊച്ചി ഇടപ്പള്ളി സ്വദേശി രാമചന്ദ്രനും (65) ഉള്‍പ്പെട്ടിട്ടുണ്ടെന്നു വിവരം. മകളുടെ മുന്നില്‍ വച്ചാണ് രാമചന്ദ്രന് വെടിയേറ്റത്. കുടുംബത്തോടൊപ്പം ഇന്നലെ രാവിലെയാണ് രാമചന്ദ്രന്‍ കശ്മീരിലെ പഹല്‍ഗാമിലെത്തിയത്.

രാമചന്ദ്രനൊപ്പം ഭാര്യ ഷീല രാമചന്ദ്രന്‍, മകള്‍ അമ്മു, രണ്ട് ചെറുമക്കള്‍ എന്നിവരാണ് ഉണ്ടായിരുന്നത്. ഇടപ്പള്ളി മങ്ങാട്ട് നീരാഞ്ജനത്തിലെ നാരായണ മേനോന്റെ മകനാണ് രാമചന്ദ്രന്‍. കൊച്ചിയില്‍ നിന്ന് ഹൈദരാബാദ് വഴിയാണ് കശ്മീരിലെത്തിയത്. മകള്‍ അമ്മുവാണ് മരണവിവരം നാട്ടിലറിയിച്ചത്. രാമചന്ദ്രന്റെ കുടുംബം സുരക്ഷിതമാണെന്നാണ് വിവരം. രാമചന്ദ്രന്‍ ദീര്‍ഘകാലം അബുദാബിയില്‍ ജോലി ചെയ്തിരുന്നു.

Signature-ad

കൊച്ചിയില്‍ ജോലി ചെയ്യുന്ന ഹരിയാന സ്വദേശിയ നാവിക സേനാ ഉദ്യോഗസ്ഥനും മരിച്ചിട്ടുണ്ട്. വിനയ് നര്‍വാളാണ് (26) കൊല്ലപ്പെട്ടത്. 6 ദിവസം മുന്‍പാണ് വിനയ് നര്‍വാളിന്റെ വിവാഹം നടന്നത്. ഭാര്യയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

കേരള ഹൈക്കോടതിയിലെ മൂന്നു ജഡ്ജിമാരും കശ്മീരിലുണ്ടായിരുന്നു. അക്രമണത്തിനു തൊട്ടുമുന്‍പാണ് ഇവര്‍ കുടുംബസമേതം പഹല്‍ഗാമില്‍ നിന്നു പോയത്. അവധിക്കാലം ചെലവഴിക്കാനായി ഈ മാസം 17നാണ് ജഡ്ജിമാരും കുടുംബാംഗങ്ങളും കശ്മീരില്‍ എത്തിയത്. ജസ്റ്റിസുമാരായ അനില്‍ കെ. നരേന്ദ്രന്‍, പി.ജി. അജിത് കുമാര്‍, ജി. ഗിരീഷും അവരുടെ കുടുംബാംഗങ്ങളുമാണ് ആക്രമണത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്.

മരിച്ചവരുടെ വിവരങ്ങള്‍ മഞ്ജുനാഥ്, ശുഭം ദ്വിവേദി, ദിലീപ് ജയറാം ഡിസാലെ, സുന്ദീപ് നെയ്പാനെ, ബിദന്‍ അദ്‌കേരി, ഉദ്വനി രദീപ് കുമാര്‍, അതുല്‍ ശ്രീകാന്ത്, സഞ്ജയ് ലഖാന്‍ ലെലെ, സയദ് ഹുസൈന്‍ ഷാ, ഹിമത് ഭായ് കലതിയാ, പ്രശാന്ത് കുമാര്‍ ബാലേശ്വര്‍, മനീഷ് രഞ്ജന്‍, ഷാലീന്ദര്‍ കല്‍പിയ, ശിവം മൊഗ എന്നിവരാണ് മരിച്ച മറ്റുള്ളവര്‍. ഇതില്‍ സുന്ദീപ് നെയ്പാനെ നേപ്പാള്‍ പൗരനും ഉദ്വനി രദീപ് കുമാര്‍ യുഎഇ പൗരനുമാണ്. ഏഴംഗ സംഘമാണ് ഭീകരാക്രമണത്തിനു പിന്നിലെന്നാണ് വിവരം.

 

Back to top button
error: