Movie
-
‘മറിമായം’ ടീം ഒരുക്കുന്ന ‘പഞ്ചായത്തു ജെട്ടി’ പൂർത്തിയായി
‘മറിമായം’ എന്ന ഹിറ്റ് പരമ്പരയുടെ സംവിധായകരായ മണികണ്ഠൻ പട്ടാമ്പി- സലിം ഹസൻ എന്നിവർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ‘പഞ്ചായത്തു ജെട്ടി’ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി. സപ്തതരംഗ് ക്രിയേഷൻസും, ഗോവിന്ദ് ഫിലിംസും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്.’ നായരമ്പലം, എളങ്കുന്നപ്പുഴ, വൈപ്പിൻ, എടവനക്കാട് ഗ്രാമങ്ങളിലാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം നടന്നത്. കാലിക പ്രാധാന്യമുള്ള വിഷയങ്ങൾ. നർമ്മത്തിലൂടെ അവതരിപ്പിച്ചാണ് ‘മറിമായം’ പരമ്പര ഏറെ ശ്രദ്ധയാകർഷിച്ചത്. ‘പഞ്ചായത്തു ജെട്ടി’ ഒരു ഗ്രാമത്തിൻ്റെ പൊതുവായ ചില പ്രശ്നങ്ങളിലേക്കാണ് വിരൽ ചൂണ്ടുന്നത്. സാമൂഹ്യ വിഷയങ്ങൾ തികച്ചും ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിക്കുകയാണ്. അതിനോടൊപ്പം ജീവിതഗന്ധിയായ മുഹൂർത്തങ്ങളും ഈ ചിത്രത്തിന് പ്രധാന ഘടകമാകുന്നുണ്ട്. ‘മറിമായം’ പരമ്പരയിലെ മുഴുവൻ അഭിനേതാക്കളും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഇവർക്കൊപ്പം നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു സലിം കുമാറും ഒരു വേഷത്തിൽ അഭിനയിക്കുന്നുണ്ട്. സന്തോഷ് വർമ്മയുടെ വരികൾക്ക് രഞ്ജിൻ രാജ് ഈണം പകർന്നിരിക്കുന്നു. ക്രിഷ് കൈമൾ ഛായാഗ്രഹണവും ശ്യാം ശശിധരൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാസംവിധാനം -സാബു മോഹൻ’…
Read More » -
”ലിജോ സാര്‍ ബിഗ് ബോസ് കാണുന്ന ഒരാളാണ്, എങ്ങനെയോ ഞാന്‍ കണ്ണില്‍പ്പെട്ടു, അയാള്‍ക്ക് വേണ്ടി പലതും നഷ്ടപ്പെടുത്തി”
വാനമ്പാടി എന്ന പരമ്പരയിലൂടെ മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധ നേടിയ അഭിനേത്രിയാണ് സുചിത്ര നായര്‍. പ്രേക്ഷകര്‍ക്കിടയില്‍ വലിയൊരു ആരാധകവൃന്ദം തന്നെ സുചിത്രയ്ക്കുണ്ട്. തിരുവനന്തപുരം കേശവദാസപുരം സ്വദേശിനിയായ സുചിത്ര നല്ലൊരു നര്‍ത്തകി കൂടിയാണ്. ബിഗ് ബോസ് നാലാം സീസണില്‍ മത്സരാര്‍ത്ഥിയായും സുചിത്ര എത്തിയിരുന്നു. ബിഗ് ബോസില്‍ വന്നശേഷം ഫൈനലിലേക്ക് എത്താന്‍ കഴിഞ്ഞില്ലെങ്കിലും സുചിത്ര പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ച വിഷയമായിരുന്നു. ആ സീസണില്‍ ഏറ്റവും കൂടുതല്‍ സൈബര്‍ ആക്രമണം നേരിട്ട മത്സരാര്‍ത്ഥി കൂടിയാണ് സുചിത്ര നായര്‍. സീരിയലിലേക്ക് സുചിത്ര എത്തിയതുപോലും സിനിമാമോഹം കൊണ്ടാണ്. അച്ഛനെപ്പോലും എതിര്‍ത്താണ് സുചിത്ര അഭിനയത്തിലേക്ക് എത്തിയത്. മതഭരമിഴിയോരം എന്ന പാട്ട് പുറത്തിറങ്ങുന്നത് വരെ സുചിത്രയുടെ കഥാപാത്രത്തിന് മലൈക്കോട്ടൈ വാലിബന്‍ എന്ന സിനിമയില്‍ ഇത്രത്തോളം പ്രധാന്യമുണ്ടെന്ന് പ്രേക്ഷകര്‍ക്ക് അറിവില്ലായിരുന്നു. പാട്ട് പുറത്തിറങ്ങിയതോടെ നിരവധി പേരാണ് സുചിത്രയെ അഭിനന്ദിച്ച് എത്തിയത്. തന്റെ കന്നി ചിത്രത്തിന്റെ റിലീസിന് ഒരു ദിവസം മാത്രം ശേഷിക്കെ വിശേഷങ്ങള്‍ അഭിമുഖത്തില്‍ പങ്കിട്ടിരിക്കുകയാണ് സുചിത്ര. സിനിമാ വിശേഷങ്ങള്‍ക്കൊപ്പം ജീവിതത്തിലെ വിശേഷങ്ങളും സുചിത്ര പങ്കുവെച്ചു.…
Read More » -
ഒരു വാതില്‍കോട്ടയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ മന്ത്രി സജി ചെറിയാന്‍ പ്രകാശനം ചെയ്തു
ബാബു ഫുട്ട്ലൂസേഴ്‌സ് നിര്‍മ്മിച്ച് ആര്‍ ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന സസ്‌പെന്‍സ് ക്രൈം ഹൊറര്‍ ത്രില്ലര്‍ ചിത്രം ‘ഒരു വാതില്‍കോട്ട’ യുടെ ആദ്യ പോസ്റ്റര്‍ പുറത്ത്. കേരള സാംസ്‌ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍, ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അഡ്വ. ഡോ. വിജയന് ( ബ്‌ളൂമൗണ്ട്) പോസ്റ്റര്‍ കൈമാറിയാണ് പ്രകാശനകര്‍മ്മം നിര്‍വ്വഹിച്ചത്. സമീപകാലങ്ങളില്‍ കലാലയങ്ങളില്‍ പിടിമുറുക്കുന്ന ലഹരി മാഫിയകളുടെ പിടിയില്‍പ്പെട്ട ചില ജീവിതങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥാമുഹൂര്‍ത്തങ്ങള്‍ മുന്നോട്ടു സഞ്ചരിക്കുന്നത്. വിനായകന്‍ എന്ന വ്യത്യസ്ഥ കഥാപാത്രമായി ഇന്ദ്രന്‍സും ശ്രീറാം എന്ന കോളേജ് പ്രൊഫസറായി ശങ്കറും പ്രത്യക്ഷപ്പെടുന്ന ചിത്രത്തില്‍ സീമ, ചാര്‍മ്മിള, രമ്യ പണിക്കര്‍, മിഥുന്‍ മുരളി, സോന നായര്‍, ഗീതാ വിജയന്‍, ജയകുമാര്‍, നെല്‍സണ്‍, തങ്കച്ചന്‍ വിതുര, അഞ്ജലികൃഷ്ണ, കൃഷ്ണപ്രിയദര്‍ശന്‍, പൂജപ്പുര രാധാകൃഷ്ണന്‍, സുബ്ബലക്ഷ്മി, ജ്യോത്സവര്‍ഗീസ്, വിഷ്ണുപ്രിയ, വഞ്ചിയൂര്‍ പ്രവീണ്‍കുമാര്‍, സാബു വിക്രമാദിത്യന്‍, മനു സി കണ്ണൂര്‍, ആര്‍കെ, സനീഷ്, മഞ്ജിത്, മുരളിചന്ദ് എന്നിവരും കഥാപാത്രങ്ങളാകുന്നു. ഛായാഗ്രഹണം -ബാബു രാജേന്ദ്രന്‍, കഥ തിരക്കഥ –…
Read More » -
കൃഷ്ണ പൂജപ്പുരയുടെ തിരക്കഥ: മനോജ് പാലാടൻ സംവിധാനം: അനൂപ് മേനോൻ കാലാവസ്ഥ നിരീക്ഷണവകുപ്പ് ഉദ്യോഗസ്ഥനായി അഭിനയിക്കുന്ന പുതിയ ചിത്രം ഇന്ന് കൊച്ചിയിൽ ആരംഭിച്ചു; ധ്യാൻ ശ്രീനിവാസനും ഷീലു ഏബ്രഹാമും മുഖ്യ വേഷങ്ങളിൽ
ശുദ്ധനർമ്മത്തിലൂടെ രസകരമായ നിരവധി കുടുംബചിത്രങ്ങൾക്കു തിരക്കഥ രചിച്ച് ശ്രദ്ധേയനായ കൃഷ്ണ പൂജപ്പുരയുടെ തിരക്കഥയിൽ മനോജ് പാലാടൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം ഇന്ന് (ഞായർ) കൊച്ചിയിൽ ആരംഭിച്ചു. ‘ഇതു താൻടാ പൊലീസ്,’ ‘സിഗ്‌നേച്ചേർ’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനാണ് മനോജ് പാലാടൻ. ഷീലു എബ്രഹാം അവതരിപ്പിക്കുന്ന ഇനിയും നാമകരണം ചെയ്തിട്ടില്ലാത്ത ഈ ചിത്രം അബാം മൂവീസിൻ്റെ ബാനറിൽ ഏബ്രഹാം മാത്യു നിർമ്മിക്കുന്ന 14-മത് ചിത്രം കൂടിയാണ്. ബോബൻ സാമുവൽ’ സംവിധാനം ചെയ്യുന്ന ‘മച്ചാൻ്റെ മാലാഖ’ പൂർത്തിയാക്കിക്കൊ ണ്ടാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം ആരംഭിച്ചിരിക്കുന്നത്. കാലാവസ്ഥയും മനുഷ്യനും തമ്മിലുള്ള ബന്ധം. അത് മനുഷ്യ ജീവിതത്തിന് ഭാഗമാണ്. കാലാവസ്ഥയും കാലാവസ്ഥാ വ്യതിയാനവുമൊക്കെ നമ്മുടെ സമൂഹവുമായി പല രീതികളിലായി ബന്ധപ്പെട്ടിരിക്കുന്നു. ഇതിൻ്റെ പ്രതിഫലനങ്ങളാണ് ഈ ചിത്രത്തിലൂടെ തികഞ്ഞ നർമ്മ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലെ അസി.ഡയറക്ടർ രവീന്ദ്രൻ എന്ന കേന്ദ്ര കഥാപാത്രത്തെ അനൂപ് മേനോൻ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നു. ഇദ്ദേഹത്തിൻ്റെ വ്യക്തി ജീവിതത്തിലെയും ഔദ്യോഗിക…
Read More » -
ധ്യാന്‍ ശ്രീനിവാസന്‍ ചിത്രം പാലക്കാട് തുടങ്ങി
ധ്യാന്‍ ശ്രീനിവാസന്‍, തന്‍വി റാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ റമീസ് നന്തി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം പാലക്കാട് മാത്തൂരില്‍ ആരംഭിച്ചു. ധ്യാന്‍ ശ്രീനിവാസന്‍ സ്വിച്ചോണ്‍ കര്‍മ്മം നിര്‍വഹിച്ചു.നിര്‍മ്മാതാവ് സത്യജിത് പാലാഴി ആദ്യ ക്ലാപ്പടിച്ചു. ഹരീഷ് കണാരന്‍, ഭഗത് മാനുവല്‍, ശ്രീജിത്ത് രവി, ജാഫര്‍ ഇടുക്കി, മനോജ് കെ യു, അബിന്‍, സുനില്‍, ശ്രീപത്, സീമ ജി നായര്‍, അഞ്ജന അപ്പുക്കുട്ടന്‍, നിഷാ സാരംഗ് തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍. ലംബൂസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സത്യജിത്ത് പാലാഴി നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം റോജോ തോമസ് നിര്‍വഹിക്കുന്നു. ബി കെ ഹരിനാരായണന്‍ എഴുതിയ വരികള്‍ക്ക് ഗോപി സുന്ദര്‍ സംഗീതം പകരുന്നു.എഡിറ്റര്‍-കണ്ണന്‍ മോഹന്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-നിജില്‍ ദിവാകരന്‍,കല-ശ്യാം കാര്‍ത്തികേയന്‍,മേക്കപ്പ്-രാജേഷ് അങ്കമാലി, വസ്ത്രാലങ്കാരം-സുകേഷ് താനൂര്‍, സ്റ്റില്‍സ്-സന്തോഷ് പട്ടാമ്പി, ഡിസൈന്‍- മനു ഡാവിഞ്ചി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-മനേഷ് ബാലകൃഷ്ണന്‍, അസോസിയേറ്റ് ഡയറക്ടര്‍-വിഷ്ണു ചന്ദ്രനു, സഫീന്‍ സുല്‍ഫിക്കര്‍, അസിസ്റ്റന്റ് ഡയറക്ടര്‍-സിജോ മോന്‍ ടി…
Read More » -
അലങ് ചിത്രത്തിലെ ആദ്യ ഗാനം ‘കാളിയമ്മ’ റിലീസായി, വീഡിയോ കാണാം
ചെമ്പൻ വിനോദ്, അപ്പാനി ശരത്, ശ്രീരേഖ, ഗുണനിധി, കാളി വെങ്കട്ട് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം അലങിന്റെ കാളിയമ്മ എന്ന് തുടങ്ങുന്ന ആദ്യ ഗാനം റിലീസായി. മോഹൻ രാജന്റെ വരികൾക്ക് അജേഷ് സംഗീതം നൽകിയ ഈ ഗാനം ആലപിച്ചിരിക്കുന്നത് സത്യപ്രകാശാണ്. ഉറുമീൻ, പയനികൾ ഗവണിക്കാവും എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്‌ത എസ്‌പി ശക്തിവേലാണ് അലങ്ക് സംവിധാനം ചെയ്യുന്നത്. തമിഴ്‌നാടിന്റെയും കേരളത്തിന്റെയും അതിർത്തിയിൽ നടന്ന യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രം മലയാളി രാഷ്ട്രീയ ഗ്രൂപ്പുകളും തമിഴ് ആദിവാസി യുവാക്കളും തമ്മിലുള്ള സംഘർഷത്തെ ചുറ്റിപ്പറ്റിയുള്ളതാണ്. ഡിജി ഫിലിം കമ്പനിയുടെയും മാഗ്നാസ് പ്രൊഡക്ഷൻസിന്റെയും ബാനറുകളിൽ യഥാക്രമം ഡി ശബരീഷും എസ് എ സംഘമിത്രയും ആണ് ചിത്രത്തിന്റെ നിർമ്മാണം. കൊട്രവൈ, റെജിൻ റോസ്, ഷൺമുഖം മുത്തുസാമി, മാസ്റ്റർ അജയ്, ഇധയകുമാർ എന്നിവർ അലങ്കുവിൽ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നു. ചിത്രത്തിന്റെ സാങ്കേതിക സംഘത്തിൽ ഛായാഗ്രാഹണം: എസ് പാണ്ടികുമാർ, എഡിറ്റിംഗ്: സാൻ ലോകേഷ്, സംഗീതസംവിധാനം: അജേഷ്…
Read More » -
‘മലൈക്കോട്ടൈ വാലിബൻ’ ഇന്‍ട്രോ സീനില്‍ തിയേറ്റര്‍ വിറയ്ക്കുമോ? വിറച്ചില്ലെങ്കിൽ പിണങ്ങരുതെന്ന് മോഹന്‍ലാല്‍; ചിത്രം സെൻസറിങ് കഴിഞ്ഞു
‘മലൈക്കോട്ടൈ വാലിബന്‍’ സിനിമയുടെ ഇന്‍ട്രോ സീനില്‍ തിയേറ്റര്‍ വിറയ്ക്കുമോ എന്ന ചോദ്യത്തിന് മോഹന്‍ലാല്‍ നല്‍കിയ മറുപടി ആരാധകരില്‍ ആകാക്ഷയുണര്‍ത്തുന്നു. സിനിമയുമായി ബന്ധപ്പെട്ട വാര്‍ത്താ സമ്മേളനത്തിനിടയിലാണ് ഇത്തരത്തിലൊരു ചോദ്യത്തിന് മോഹന്‍ലാല്‍ മറുപടി നല്‍കിയിരിക്കുന്നത്. ‘തിയേറ്റര്‍ വിറയ്ക്കുമോന്നൊക്കെ എനിക്ക് പറയാന്‍ പറ്റില്ല. കുഴപ്പമില്ല എന്ന് തോന്നുന്നു. അതൊരു പ്രെസന്റ് ചെയ്യുന്ന രീതി ആണല്ലോ. ഒരു സിനിമയില്‍ ആ ആളെ കാത്തിരിക്കുമ്പോള്‍ അയാളെ പ്രെസന്റ് ചെയ്യുന്ന ത്രില്ലാണ്. അതൊരു സ്‌കില്‍ ആണ്. ആ സ്‌കില്‍ വാലിബനില്‍ ഉണ്ടായിരിക്കാം. ഇനി കണ്ടിട്ടേ പറയാന്‍ പറ്റൂ. ഇനി വിറച്ചില്ലെന്ന് പറഞ്ഞ് എന്നോട് പറയരുത്. കഥ പറയുന്ന രീതിയിലാണ് സിനിമ ചെയ്തിരിക്കുന്നത്. ഒരു സിനിമ നന്നാകണമെങ്കില്‍ എല്ലാവരും നന്നായി അഭിനയിക്കണം. മറ്റ് ഫാക്ടറുകളും നന്നായിരിക്കണം. അതിലുപരി അതിനൊരു ഭാഗ്യവും ഉണ്ടായിരിക്കണം. ആ ഭാഗ്യത്തിന് വേണ്ടിയാണ് ഞങ്ങള്‍ കാത്തിരിക്കുന്നത്. ഒരു നടന്‍ എന്ന നിലയില്‍ വളരെയധികം സംതൃപ്തി തരുന്നൊരു സിനിമയായിരുന്നു. പല ഭാഷകളിലേക്ക് ഡബ്ബ് ചെയ്യുന്ന അവസരങ്ങളില്‍ അവിടുത്തെ ആള്‍ക്കാര്‍…
Read More » -
ഈ ചലച്ചിത്ര താരത്തിന്റെ ജീവിതം പ്രചോദനം: സൈനികനാകാൻ കഴിയാതെ തയ്യൽക്കാരനായി; ദു:ഖ പർവ്വങ്ങൾ പിന്നിട്ട് സൂപ്പർ താരമായ ഇദ്ദേഹത്തിന് ഒരു സിനിമയ്ക്ക് ഇപ്പോൾ പ്രതിഫലം 3 കോടി
ഉത്തർപ്രദേശിലെ ഷാജഹാൻപൂരിലെ കുലാര എന്ന ചെറുപട്ടണത്തിൽ നിന്നുള്ള രാജ്പാൽ യാദവ് എന്ന യുവാവിന് സൈനികനാവുക എന്നതായിരുന്നു സ്വപ്നം. എന്നാൽ ഉയരക്കുറവ് കാരണം ആ സ്വപ്നം പൂർത്തീകരിക്കാൻ കഴിയാതെ വന്നപ്പോൾ ജീവിതത്തിന്റെ തുടക്കത്തിൽ തന്നെ തിരിച്ചടി നേരിട്ടു. അഞ്ച് അടി മൂന്ന് ഇഞ്ച് ആയിരുന്നു രാജ്പാൽ യാദവിന്റെ ഉയരം. നിരാശപ്പെടാതെ അദ്ദേഹം ഒരു ഫാക്ടറിയിൽ തയ്യൽക്കാരനായി ജോലി ചെയ്യാൻ തുടങ്ങി. ജോലി ലഭിച്ചപ്പോൾ കുടുംബാംഗങ്ങൾക്കും സന്തോഷമായി. വീട്ടുകാർ ഉടൻ വിവാഹത്തെക്കുറിച്ച് ആലോചിച്ചു. അങ്ങനെ വിവാഹം നിശ്ചയിച്ചു. സന്തോഷകരമായ ദാമ്പത്യ ജീവിതത്തിന്റെ നാളുകളായിരുന്നു അത്. ഒടുവിൽ, 1991 കടന്നുവന്നു. ആ വർഷം രാജ്പാലിന്റെ ജീവിതം മാറ്റിമറിക്കാൻ പോവുകയായിരുന്നു. ഭാര്യ ഗർഭിണിയായ സമയം, രാജ്പാൽ യാദവ് വീടിന് പുറത്തായിരുന്നു. പെട്ടെന്ന് ഒരു ദിവസം രാജ്പാൽ യാദവിന് ഭാര്യ മരിച്ചു. പെൺകുഞ്ഞിന് ജന്മം നൽകിയ ശേഷമായിരുന്നു ഭാര്യയുടെ മരണം. അന്ന് 20 വയസായിരുന്നു രാജ്പാലിന് പ്രായം. ‘അടുത്ത ദിവസം ഞാൻ ഭാര്യയെ കാണേണ്ടതായിരുന്നു, അവളുടെ…
Read More » -
മലയാളത്തിലെ നിത്യഹരിത നായകൻ ഓർമയായിട്ട് 35 വർഷം, പ്രേംനസീർ ഇന്നും സൂപ്പർസ്റ്റാർ
ഇന്ത്യൻ സിനിമയിലെ ആദ്യ സൂപ്പർ സ്റ്റാർ എന്ന വിശേഷണം നേടിയ പ്രേം നസീർ ഓർമയായിട്ട് ഇന്ന് 35 വർഷം. നടനം കൊണ്ടും യഥാർഥ ജീവിത്തിലെ പച്ചയായ മനുഷ്യനായും ഏവരുടെയും ആദരവ് നേടിയ അബ്ദുൽ ഖാദർ എന്ന പ്രേംനസീർ മലയാളികളുടെ മുഴുവൻ സ്നേഹവും നേടിയാണ് കാലയവനികയ്ക്കുള്ളിൽ മറഞ്ഞത്. ‘ധ്വനി’ എന്ന അവസാന ചിത്രത്തിലൂടെ തന്റെ അഭിനയ പാരമ്പര്യം അടുത്ത തലമുറയ്ക്ക് കൈമാറിയാണ് അദ്ദേഹം വിടപറഞ്ഞത്. പ്രണയവും ഹാസ്യവും വൈകാരികതയുമെല്ലാം നസീറിന്റെ കൈകളിൽ ഭദ്രം. പ്രേംനസീർ അന്തരിച്ച് 35 വർഷങ്ങൾ തികഞ്ഞിട്ടും ആ അതുല്യ പ്രതിഭ സ്വന്തം സിനിമകളിലൂടെ മലയാളികളുടെ മനസ്സിൽ ഇന്നും ജീവിക്കുന്നു. ചലച്ചിത്ര ലോകത്ത് 38 വർഷം തിളങ്ങിയ അദ്ദേഹം 725 സിനിമകളിലാണ് നായക വേഷത്തിലെത്തിയത്. ഇതിലൂടെ ഈ അതുല്യ കലാകാരനെ തേടിയെത്തിയത് ലോക റെക്കോഡ് എന്ന അപൂർവ നേട്ടവും. നാടക നടനായിട്ടായിരുന്നു നസീർ തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്. 1951 ൽ ‘ത്യാഗസീമ’ എന്ന സിനിമയിൽ അഭിനയിച്ചെങ്കിലും…
Read More » -
ജയറാമിന്റെ എക്കാലത്തെയും വൻ ഹിറ്റ്: നാലാം ദിവസം 25 കോടി വാരി ‘ഓസ്‌ലർ’
ജയറാം നായകനായെത്തിയ ‘എബ്രഹാം ഓസ്‌ലർ’ ബോക്സ് ഓഫിസിൽ കുതിക്കുന്നു. റിലീസ് ചെയ്ത് നാല് ദിവസം പിന്നിടുമ്പോൾ ചിത്രം വാരിയത് 25 കോടി രൂപയാണ്. സിനിമയുടെ ആഗോള ഗ്രോസ് കലക്‌ഷനാണിത്. ശനിയും ഞായറും മികച്ച പ്രതികരണമാണ് തിയറ്ററുകളിൽ നിന്നും ചിത്രത്തിനു ലഭിച്ചത്. തിങ്കളാഴ്ച അഞ്ച് ജില്ലകൾക്കു സ്കൂൾ അവധി പ്രഖ്യാപിച്ചതും സിനിമയ്ക്കു ഗുണമേകി. ജയറാം നായകനായെത്തിയ ഇതുവരെയുള്ള സിനിമയുടെ സകല റെക്കോർഡും ഓസ്‌ലർ തൂത്തുവാരിയേക്കും. ഒരിടവേളയ്ക്കു ശേഷം മലയാളത്തിൽ റിലീസിനെത്തിയ ജയറാം ചിത്രം ഓസ്‌ലറിന് തിയറ്റുകളിൽ ആദ്യ ദിവസം തന്നെഅതിഗംഭീര വരവേൽപാണ് ലഭിച്ചത്. ഇതുവരെ കാണാത്ത ജയറാമിനെയാണ് ഓസ്‌ലറിൽ പ്രേക്ഷകർക്കു കാണാനാകുക. ‘തക്ഷകൻ’ പുരാണത്തിലെ ചെറിയൊരു കഥയാണ്. തന്നിൽ നിന്നും ഓടിയൊളിച്ച പരീക്ഷിത്ത് മഹാരാജാവിനെ പുഴുവിന്റെ വേഷത്തിലെത്തി ദംശിച്ച നാഗമായ തക്ഷകന്റെ കഥ ഏവർക്കും സുപരിചിതമാണ്. മുനിശാപം സഫലമാക്കുവാനായി ഒരു പുഴുവിന്റെ ആകൃതി കൈകൊണ്ട് രാജാവിനെ ദംശിച്ച തക്ഷകൻ ഈ ആധുനിക കാലത്ത് ഒരു പ്രതീകം കൂടിയാണ്. ഉയിർത്തെഴുന്നേൽപ്പിന്റെ, പ്രതികാരത്തിന്റെ, പ്രതിരോധത്തിന്റെ.…
Read More »