Religion

  • സമാന്തര പ്രവര്‍ത്തനം വേണ്ട; തരൂരിനെ ഉന്നമിട്ട് അച്ചടക്കസമിതി

    തിരുവനന്തപുരം: പാര്‍ട്ടിയില്‍ സമാന്തര പ്രവര്‍ത്തനം പാടില്ലെന്ന് കെ.പി.സി.സി അച്ചടക്കസമിതി. ശശി തരൂരിന്റെ മലബാര്‍ പര്യടനവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് നിര്‍ദേശം. പരിപാടികള്‍ നടത്തുന്ന നേതാക്കള്‍ ഡി.സി.സികളെ മുന്‍കൂട്ടി അറിയിക്കണമെന്നും പാര്‍ട്ടി ചട്ടക്കൂടില്‍നിന്ന് എല്ലാവരും പ്രവര്‍ത്തിക്കണമെന്നും അച്ചടക്ക സമിതി നിര്‍ദേശം നല്‍കി. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷനായ അച്ചടക്ക സമിതി ഇന്നലെയാണ് യോഗം ചേര്‍ന്നത്. പാര്‍ട്ടിക്ക് എതിരല്ലാത്ത ഏതു യോഗത്തിലും ഏതു നേതാവിനും പങ്കെടുക്കാമെന്ന അഭിപ്രായത്തിലാണു സമിതി. എന്നാല്‍, പാര്‍ട്ടിയുടെ ചട്ടക്കൂടു പൊളിക്കാതെയും സൗഹൃദാന്തരീക്ഷം കളയാതെയും അച്ചടക്കം ലംഘിക്കാതെയും വേണം ഇതെല്ലാം. ഇക്കാര്യം അച്ചടക്ക സമിതിയുടെ നിര്‍ദേശമായി നേതാക്കള്‍ക്കു നല്‍കും. ഭിന്നിപ്പില്‍ നില്‍ക്കുന്ന നേതാക്കളുമായി അച്ചടക്ക സമിതിയെന്ന നിലയില്‍ ബന്ധപ്പെടുകയും ചെയ്യും. അതേസമയം, ശശി തരൂര്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്ന പരിപാടിയുടെ സംഘാടനത്തില്‍ നിന്ന് യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി പിന്‍മാറിയ സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ടു എം.കെ. രാഘവന്‍ എം.പി, കെ.പി.സി.സി അച്ചടക്ക സമിതി അധ്യക്ഷന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനു പരാതി നല്‍കിയിരുന്നു.  

    Read More »
  • ചക്കുളത്തുകാവ് പൊങ്കാല മഹോത്സവത്തിന് കൂടുതൽ കെഎസ്ആർടിസി സർവീസുകൾ

    തിരുവല്ല: ചക്കുളത്തുകാവിലെ പൊങ്കാല മഹോത്സവത്തിന് കൂടുതൽ കെഎസ്ആർടിസി ബസുകൾ ഓടിക്കാൻ തീരുമാനം. തിരുവനന്തപുരം മുതല്‍ ഗുരുവായൂര്‍ വരെയുളള വിവിധ ഡിപ്പോകളില്‍ നിന്നും കെ.എസ്.ആര്‍.ടി.സി.പ്രത്യേക സർവീസുകൾ നടത്തും. തിരുവല്ല ഡിപ്പോയില്‍ നിന്നും ഡിസംബര്‍ 6, 7 തീയതികളില്‍ രാത്രികാലങ്ങളില്‍ പ്രത്യേക സര്‍വീസുകള്‍ നടത്തും. എടത്വ ഡിപ്പോയില്‍ നിന്നും ചക്കുളത്തുകാവ് വഴി ആലപ്പുഴ, മുട്ടാര്‍ വഴി ചങ്ങനാശേരി, എടത്വ-നെടുമുടിയില്‍ നിന്നും ആലപ്പുഴയില്‍ നിന്നും കിടങ്ങറ മുട്ടാര്‍ വഴിയും, ചമ്ബക്കുളം വഴിയും ചക്കുളത്തുകാവിലേക്ക് കെഎസ്ആർടിസി സ്‌പെഷ്യല്‍ സര്‍വ്വീസ് നടത്തും. ഡിസംബർ ഏഴിനാണ് ചക്കുളത്തുകാവിലെ പൊങ്കാല.

    Read More »
  • ക്ഷേത്രം സന്ദർശിക്കാൻ ഇന്ത്യൻ തീർത്ഥാടകർക്കായി 100 വിസകൾ അനുവദിച്ച് പാക്കിസ്ഥാൻ

    ഇസ്ലാമാബാദ്: നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രം സന്ദർശിക്കാൻ ഇന്ത്യൻ തീർത്ഥാടകർക്ക് പാകിസ്ഥാൻ 100 വിസകൾ അനുവദിച്ചു. സിന്ധ് പ്രവിശ്യയിലെ ശിവ് അവതാരി സത്ഗുരു സന്ത് ഷാദറാം സാഹിബിന്റെ 314-ാം ജന്മദിന ആഘോഷങ്ങളിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ള ഇന്ത്യൻ തീർഥാടകർക്കാണ്  വിസകൾ നൽകുമെന്ന് പാകിസ്ഥാൻ അറിയിച്ചത്. നവംബർ 22 മുതൽ ഡിസംബർ 3 വരെ ഹിന്ദു തീർത്ഥാടകർക്ക് ഇവിടം സന്ദർശിക്കാം.1974-ലെ മതപരമായ ആരാധനാലയങ്ങൾ സന്ദർശിക്കുന്നതിനുള്ള പാകിസ്ഥാൻ-ഇന്ത്യ പ്രോട്ടോക്കോൾ പ്രകാരമാണ് വിസ അനുവദിച്ചിട്ടുള്ളത്.

    Read More »
  • ദക്ഷിണകാശി എന്നറിയപ്പെടുന്ന തിരുനെല്ലി ക്ഷേത്രം

    വയനാട്ടിലെ ബ്രഹ്മഗിരി മലയ്ക്ക് സമീപത്തായാണ് തിരുനെല്ലി ക്ഷേത്രം സ്ഥിതിചെയ്യുന്നത്.നാലുവശത്തും കുന്നുകള്‍ നിറഞ്ഞ ഈ ക്ഷേത്രത്തിലെ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ മഹാവിഷ്ണുവാണ്. 962 നും 1019 നും ഇടയിലുള്ള കാലത്താണ് ക്ഷേത്രം നിര്‍മിച്ചതെന്നാണ് കരുതപ്പെടുന്നത്.തെക്കേ ഇന്ത്യയിലെ ഈ പ്രശസ്ത ക്ഷേത്രത്തിന് സമീപത്തായി രണ്ട് ഗ്രാമങ്ങളുടെ അവശിഷ്ടങ്ങള്‍ ആര്‍ക്കിയോളജി വകുപ്പ് കണ്ടെത്തിയിരുന്നു. പണ്ടേക്ക് പണ്ടേ നിര്‍മിക്കപ്പെട്ടതാണെങ്കിലും മനോഹരമായ നിര്‍മാണശൈലിയാണ് തിരുനെല്ലി ക്ഷേത്രത്തിന്റേത്.   ബ്രഹ്മഗിരി മലനിരകളിലെ കമ്പമല, കരിമല, വരഡിഗ മലകൾ എന്നിവയാൽ ചുറ്റപ്പെട്ട തിരുനെല്ലി ക്ഷേത്രം സഹ്യമലക്ഷേത്രം എന്നും അറിയപ്പെടുന്നു. 30 കരിങ്കൽ തൂണുകളാൽ താങ്ങി നിറുത്തിയിരിക്കുന്ന തിരുനെല്ലി ക്ഷേത്രം ഒരു വാസ്തുവിദ്യാ വിസ്മയം തന്നെയാണ് . ക്ഷേത്രത്തിന്റെ തറയിൽ വലിയ കരിങ്കൽ പാളികൾ പാകിയിരിക്കുന്നു. പുത്തരി, ചുറ്റുവിളക്ക്, നവരാത്രി, ശിവരാത്രി എന്നിവയാണ് ക്ഷേത്രത്തിലെ പ്രധാന ഉത്സവങ്ങൾ.   ക്ഷേത്രത്തിലെ വാർഷികോത്സവം ഏപ്രിൽ മാസത്തിൽ 2 ദിവസങ്ങളിലായി നടക്കുന്നു.  ദക്ഷിണകാശി എന്നും ദക്ഷിണ ഗയ എന്നും ഈ ക്ഷേത്രം അറിയപ്പെടുന്നു.മാനന്തവാടിക്ക് 30 കിലോമീറ്റർ…

    Read More »
  • ശബരിമല മണ്ഡല മകരവിളക്ക് തീർത്ഥാടനം തുടങ്ങാൻ ഇനി ഒരാഴ്ച; നിയന്ത്രണങ്ങളെല്ലാം നീക്കി, പ്രതീക്ഷയോടെ ദേവസം ബോർഡും

    പത്തനംതിട്ട : ശബരിമലയിൽ മണ്ഡല മകരവിളക്ക് തീർത്ഥാടനം തുടങ്ങാൻ ഇനി ഒരാഴ്ച മാത്രം ബാക്കി. രണ്ട് വർഷത്തിന് ശേഷമാണ് നിയന്ത്രണങ്ങളെല്ലാം നീക്കി പൂർണതോതിലുള്ള തീർത്ഥാടന കാലം വരുന്നത്. കൂടുതൽ തീർത്ഥാടകർ എത്തുന്നതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലുള്ള ദേവസ്വം ബോർഡും പ്രതീക്ഷയിലാണ്. കൊവിഡ് നിയന്ത്രണങ്ങളാൽ സന്നിധാനത്തേക്ക് ചുരുങ്ങിയ തീർത്ഥാടകരെ കയറ്റിയ കാലം മാറുകയാണ്. ഇക്കുറി എല്ലാം സാധാരണ പോലെയാണ്.നിയന്ത്രണങ്ങളില്ലാതെ അയപ്പസന്നിധിയിലേക്ക് തീർത്ഥാടകർ എത്തും. പമ്പ സ്നാനം മുതൽ നെയ് അഭിഷേകം വരെ ആചാരപ്രകാരമുള്ള ചടങ്ങുകൾക്കൊന്നും വിലക്കില്ല. നട തുറക്കുന്ന നവംബർ 16 ന് വൈകീട്ട് മുതൽ തീർത്ഥാടകരെ പ്രവേശിപ്പിക്കും. വൃശ്ചികം ഒന്ന് മുതൽ ആദ്യ നാല് ദിവസത്തേക്ക് പ്രതിദിനം വെർച്ചൽ ക്യൂ വഴി ബുക്ക് ചെയ്തവരുടെ എണ്ണം ഇതുവരെ 50000 കടന്നു. വെർച്ച്വൽ ക്യൂവിന് പുറമെ വിവിധ ഇടങ്ങളിൽ സ്പോട്ട് ബുക്കിംഗും ക്രമീകരിച്ചിരിക്കുന്ന സാഹചര്യത്തിൽ സന്നിധാനത്തേക്ക് ദിവസവും എത്തുന്നവരുടെ എണ്ണം ഒരു ലക്ഷം കടക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡും സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പുകളും…

    Read More »
  • വിശുദ്ധ ചാവറ തീര്‍ത്ഥാടന കേന്ദ്രമായ മാന്നാനം സെന്റ് ജോസഫ്‌സ് ആശ്രമദൈവാലയത്തില്‍ കൃപാഭിഷേകം ബൈബിള്‍ കണ്‍വന്‍ഷന്‍ ഒക്‌ടോബര്‍ 26 മുതൽ

    മാന്നാനം: തീര്‍ത്ഥാടന കേന്ദ്രമായ മാന്നാനം ആശ്രമദൈവാലയത്തില്‍ 2022 ഒക്‌ടോബര്‍ 26, 27, 28, 29, 30 (ബുധന്‍, വ്യാഴം, വെള്ളി, ശനി, ഞായര്‍) തീയതികളില്‍ ഉച്ചകഴിഞ്ഞ് 4.00 മുതല്‍ രാത്രി 9.30 വരെ അണക്കര, മരിയന്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ബഹു. ഡൊമിനിക് വാളന്മനാല്‍ അച്ചന്റെ നേതൃത്വത്തില്‍ കൃപാഭിഷേകം ബൈബിള്‍ കണ്‍വന്‍ഷന്‍ നടത്തപ്പെടുകയാണ്. മാര്‍ത്തോമ്മാ ശ്ലീഹായുടെ ശ്ലൈഹികപാരമ്പര്യത്താല്‍ അനുഗ്രഹീതമായ കേരളസഭയെ പത്തൊമ്പതാം നൂറ്റാണ്ടില്‍ കൈപിടിച്ചുനടത്തുകയും, പ്രേഷിതപ്രവര്‍ത്തനങ്ങള്‍ക്ക് ദിശാബോധം നല്‍കുകയും ചെയ്ത വിശുദ്ധ ചാവറയച്ചന്റെയും തിരുക്കുടുംബത്തിന്റെ സംരക്ഷകനും സാര്‍വ്വത്രികസഭയുടെ പാലകനുമായ വിശുദ്ധ യൗസേപ്പിതാവിന്റെയും സന്നിധിയിലെ ബൈബിള്‍ കണ്‍വന്‍ഷന്‍ വിശ്വാസികള്‍ക്ക് നവചൈതന്യം നല്‍കുന്നതായിരിക്കും. ഇടവക ധ്യാനങ്ങള്‍ കേരളസഭയില്‍ ആരംഭിച്ചുകൊണ്ട് വിശുദ്ധ ചാവറയച്ചന്‍ ആത്മീയ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തു പകര്‍ന്നു. ദിവ്യകാരുണ്യഭക്തി വര്‍ദ്ധിപ്പിക്കുന്നതിനും വിശുദ്ധ കുര്‍ബാനയുടെ പ്രാധാന്യം ജനത്തെ പഠിപ്പിക്കുന്നതിനുമായി നാല്പതുമണി ആരാധനയും ചാവറയച്ചന്‍ കേരളത്തില്‍ ആരംഭിച്ചു. കുടുംബങ്ങളുടെ ശ്രേഷ്ഠതയ്ക്കും സമഗ്ര വളര്‍ച്ചയ്ക്കുമായി ചാവറയച്ചന്‍ ‘ഒരു നല്ല അപ്പന്റെ ചാവരുള്‍’ എന്ന ഉപദേശസംഹിത എഴുതി നല്‍കി. തിരുസഭാസ്‌നേഹിയും…

    Read More »
  • വനിതകള്‍ മദീനയിലെ റൗദ ശരീഫ് സന്ദര്‍ശിക്കാനുള്ള സമയക്രമത്തില്‍ മാറ്റം

    റിയാദ്: വനിതകള്‍ മദീനയിലെ റൗദ സന്ദര്‍ശിക്കാനുള്ള സമയ ക്രമത്തില്‍ മാറ്റം വരുത്തി മസ്ജിദുന്നബവി കാര്യ വിഭാഗം. വെള്ളിയാഴ്ചകളിലും മറ്റ് ദിവസങ്ങളിലും സമയ ക്രമത്തില്‍ മാറ്റമുണ്ട്. വെള്ളിയാഴ്ചകളില്‍ രാവിലെ ആറു മുതല്‍ റൗദ സന്ദര്‍ശിക്കാം. രാവിലെ ഒമ്പതു മണിക്കുശേഷം സന്ദര്‍ശനാനുമതി ഉണ്ടായിരിക്കില്ല. വെള്ളിയാഴ്ച രാത്രി ഒമ്പതര മുതല്‍ അര്‍ധരാത്രി പന്ത്രണ്ടു വരെയും വനിതകള്‍ക്ക് റൗദാ ശരീഫ് സന്ദര്‍ശിക്കാം. എന്നാല്‍, വെള്ളി ഒഴിച്ചുള്ള മറ്റു ദിവസങ്ങളില്‍ ദിവസങ്ങളില്‍ രാവിലെ ആറു മുതല്‍ പതിനൊന്നുമണിവരെയും രാത്രി ഒമ്പതര മുതല്‍ അര്‍ധരാത്രി പന്ത്രണ്ടു വരെയുമാണ് സന്ദര്‍ശനാനുമതിയെന്ന് ക്രൗഡ് മേനേജ്‌മെന്റ് അറിയിച്ചു.  

    Read More »
  • വിശ്വാസ വീഥികളെല്ലാം മണര്‍കാട് മാതാവിന്റെ സന്നിധിയിലേക്ക്; നടതുറക്കല്‍ ശുശ്രൂഷയും പന്തിരുനാഴിഘോഷയാത്രയും ഇന്ന്

    മണര്‍കാട്: മണര്‍കാട് വിശ്വാസ വീഥികളെല്ലാം മണര്‍കാട് മാതാവിന്റെ സന്നിധിയിലേക്ക്. വിശുദ്ധ മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലില്‍ എട്ടുനോമ്പ് പെരുന്നാളിനോടനുബന്ധിച്ചുള്ള ചരിത്രപ്രസിദ്ധമായ നടതുറക്കല്‍ ശുശ്രൂഷ ഇന്ന് നടക്കും. എട്ടുനോമ്പാചരണത്തിന്റെ പുണ്യമുഹൂര്‍ത്തമായിട്ടാണ് വിശ്വാസികള്‍ ഇതിനെ കാണുന്നത്. രാവിലെ 8.30ന് ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവായുടെ മുഖ്യകാര്‍മികത്വത്തില്‍ മൂന്നിന്മേല്‍ കുര്‍ബാന. മാത്യൂസ് മോര്‍ അപ്രേം സഹകാര്‍മ്മികത്വം വഹിക്കും. 11.30നു മധ്യാഹ്ന പ്രാര്‍ഥന വേളയിലാണ് നടതുറക്കല്‍ ശുശ്രൂഷ. കത്തീഡ്രലിന്റെ പ്രധാന ത്രോണോസില്‍ സ്ഥാപിച്ചിരിക്കുന്ന വിശുദ്ധ ദൈവമാതാവിന്റെയും ഉണ്ണിയേശുവന്റെയും ഛായാചിത്രം വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം ദര്‍ശനത്തിനായി തുറക്കുന്ന ചടങ്ങാണ് നടതുറക്കല്‍ ശുശ്രൂഷ. കറിനേര്‍ച്ച തയാറാക്കുന്നതിനുള്ള പന്തിരുനാഴി ഘോഷ യാത്ര 12നു നടത്തും. വൈകിട്ടു 4നു പാച്ചോര്‍ തയാറാക്കുന്നതിന് അടുപ്പു കത്തിക്കും. നോമ്പ് സമാപനത്തിലെ പ്രധാന നേര്‍ച്ചയായ പാച്ചോറിനായി 1200 പറ അരിയാണ് ഇത്തവണ ഉപയോഗിക്കുന്നത്. അരി, മറയൂര്‍ ശര്‍ക്കര, തേങ്ങ, ചുക്ക്, ജീരകം, ഏലക്ക എന്നിവ ഉപയോഗിച്ചാണ് പാച്ചോര്‍ തയാറാക്കല്‍. രസീത് എടുത്തവര്‍ക്ക് ഇന്ന് അര്‍ധരാത്രി…

    Read More »
  • മണര്‍കാട് പള്ളിയില്‍ റാസ ഇന്ന്; നടതുറക്കല്‍ ശുശ്രൂഷ നാളെ

    മണര്‍കാട്: ആഗോള മരിയന്‍ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ മണര്‍കാട് വിശുദ്ധ മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലില്‍ എട്ടുനോമ്പ് പെരുന്നാളിനോട് അനുബന്ധിച്ചു കുരിശുപള്ളികളിലേക്കുള്ള ഭക്തിനിര്‍ഭരവും വര്‍ണാഭവുമായ റാസ ഇന്ന് നടക്കും. ഉച്ചയ്ക്ക് 12 മധ്യാഹ്നപ്രാര്‍ഥനയെത്തുടര്‍ന്നു പൊന്‍-വെള്ളി കുരിശുകളും കൊടികളും മുത്തുക്കുടകളുമേന്തി വിശ്വാസികള്‍ പള്ളിയില്‍നിന്നും പുറപ്പെടും. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ആധ്യാത്മിക ഘോഷയാത്രയായ അറിയപ്പെടുന്ന റാസയില്‍ ഉച്ചകഴിഞ്ഞ് രണ്ടിനു അംശവസ്ത്രധാരികളായ വൈദികര്‍ പള്ളിയില്‍നിന്ന് പറുപ്പെടും. കത്തീഡ്രലിലെ പ്രാര്‍ഥനകള്‍ക്ക് ശേഷം കല്‍ക്കുരിശിലും ധൂപപ്രാര്‍ഥന നടത്തി റാസ ആരംഭിക്കും. തുടര്‍ന്ന് കണിയംകുന്ന്, മണര്‍കാട് കവല എന്നിവിടങ്ങളിലെ കുരിശുപള്ളികളില്‍ ധൂപപ്രാര്‍ഥന നടത്തി കരോടെപള്ളിയിലും വൈദീകരുടെ കബറിടത്തിലും ധൂപപ്രാര്‍ഥന നടത്തി തിരികെ കത്തീഡ്രലില്‍ എത്തും. ഏഴിനാണു ചരിത്രപ്രസിദ്ധമായ നടതുറക്കല്‍ ശുശ്രൂഷ. ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവാ പ്രധാനകാര്‍മികത്വം വഹിക്കും. കത്തീഡ്രലിന്റെ പ്രധാനത്രോണോസില്‍ സ്ഥാപിച്ചിരിക്കുന്ന വിശുദ്ധ ദൈവമാതാവിന്റെയും ഉണ്ണിയേശുവിന്റെയും ഛായാചിത്രം പൊതുദര്‍ശനത്തിനായി വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം തുറക്കുന്ന ചടങ്ങാണ് നടതുറക്കല്‍. സ്ലീബാ പെരുന്നാള്‍ ദിനമായ 14ന് സന്ധ്യാപ്രാര്‍ഥനയെത്തുടര്‍ന്ന്…

    Read More »
  • മണര്‍കാട് കത്തീഡ്രലില്‍ എട്ടുനോമ്പ് പെരുന്നാളിന് കൊടയേറി

    മണര്‍കാട്: വിശുദ്ധ മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിലെ ചരിത്ര പ്രസിദ്ധമായ എട്ടുനോമ്പ് പെരുന്നാളിനു കൊടിയേറി. കൊടിമര ഘോഷയാത്ര പള്ളിയില്‍നിന്നു ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടിന് പുറപ്പെട്ടു. മണര്‍കാട് ഇല്ലിവളവ് പൂവത്തിങ്കല്‍ ജോജി തോമസിന്റെ ഭവനത്തില്‍നിന്ന് നിലംതൊടാതെ വെട്ടിയെടുത്ത കൊടിമരം വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഘോഷയാത്രയായി കത്തീഡ്രലില്‍ എത്തിച്ചു. ആര്‍പ്പുവിളികളോടെ കരോട്ടെ പള്ളിക്ക് ചുറ്റും ഒരുതവണയും താഴത്തെ പള്ളിക്ക് ചുറ്റും മൂന്നുതവണയും വിശ്വാസസമൂഹം കൊടിമരവുമായി വലംവച്ചശേഷം കൊടിമരം ചെത്തിമിനുക്കി കൊടിതോരണങ്ങള്‍ കെട്ടി അലങ്കരിച്ചു. തുടര്‍ന്ന് വയോജനസംഘത്തിലെ മുതിര്‍ന്ന അംഗം കൊടികെട്ടി. പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ആന്‍ഡ്രൂസ് ചിരവത്തറ കോര്‍എപ്പിസ്‌കോപ്പ പ്രാര്‍ഥിച്ച് ആശീര്‍വദിച്ചു. കത്തീഡ്രല്‍ സഹവികാരിമാരായ കുര്യാക്കോസ് കോര്‍എപ്പിസ്‌കോപ്പ കിഴക്കേടത്ത്, കുര്യാക്കോസ് ഏബ്രഹാം കോര്‍എപ്പിസ്‌കോപ്പ കറുകയില്‍, ഫാ. കുര്യാക്കോസ് കാലായില്‍, ഫാ. ജെ. മാത്യൂ മണവത്ത്, ഫാ. എം.ഐ. തോമസ് മറ്റത്തില്‍ എന്നിവര്‍ സഹകാര്‍മ്മികത്വം വഹിച്ചു. തുടര്‍ന്ന് കത്തീഡ്രലിന്റെ പടിഞ്ഞാറുവശത്തുള്ള കല്‍ക്കുരിശിന് സമീപം കൊടിമരം ഉയര്‍ത്തി.

    Read More »
Back to top button
error: