LIFE
-
കോൺഗ്രസിലെ ഒരു വലിയ യുഗത്തിന് അവസാനമായി: മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ ശിവരാജ് പാട്ടീൽ മഹാരാഷ്ട്രയില്‍ അന്തരിച്ചു
കോൺഗ്രസിലെ ഒരു വലിയ യുഗത്തിന് അവസാനമായി: മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ ശിവരാജ് പാട്ടീൽ മഹാരാഷ്ട്രയില്‍ അന്തരിച്ചു മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ ശിവരാജ് പാട്ടീൽ മഹാരാഷ്ട്രയില്‍ അന്തരിച്ചു. 91 വയസ്സായിരുന്നു. ദീർഘനാളായി അസുഖബാധിതനായി ലാത്തൂരിലെ വസതിയില്‍ വിശ്രമത്തിലായിരുന്നു അദ്ദേഹം. രാവിലെ 6:30 ഓടെ വീട്ടില്‍ വെച്ചുതന്നെയാണ് മരണം സംഭവിച്ചത്. അര നൂറ്റാണ്ടിലേറെ നീണ്ടു നിന്ന രാഷ്ട്രീയ ജീവിതത്തില്‍ രാജ്യത്തെ പ്രമുഖ പദവികളെല്ലാം വഹിച്ചിട്ടുള്ള നേതാവാണ് ശിവരാജ് പാട്ടില്‍. മുംബൈ ഭീകാരാക്രമണം നടക്കുമ്പോള്‍ കേന്ദ്ര ആഭ്യന്ത്ര മന്ത്രിയായിരുന്നു അദ്ദേഹം. അക്രമത്തിന്‍റെ ഉത്തരവിത്തം ഏറ്റെടുത്ത് അന്ന് രാജിവെച്ചിരുന്നു. തുടര്‍ച്ചയായി 7 തവണ ലാത്തൂര്‍ ലോകസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച് ലോക് സഭയിലെത്തി. പഞ്ചാബ് ഗവര്‍ണര്‍ ഛണ്ഡിഗഡ് അഡ്മിനിസ്ട്രേറ്റർ, വിവിധ ഘട്ടങ്ങളിലായി കേന്ദ്ര മന്ത്രിസഭയിലെ പ്രധാന വകുപ്പുകൾ, ലോകസഭാ സ്പീക്കര്‍, മഹാരാഷ്ട്ര മന്ത്രി തുടങ്ങി നിരവധി പദവികള്‍ അദ്ദേഹം വഹിച്ചിട്ടുണ്ട്. ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് 2015 മുതല്‍…
Read More » -
‘മനുഷ്യരാശിക്കെതിരായ കുറ്റകൃത്യം’; ഹമാസിന്റെ ഇസ്രയേല്‍ ആക്രമണത്തെയും ഗാസയിലെ ബന്ദികളോടുള്ള ക്രൂരതയും വിവരിച്ച് ആംനസ്റ്റി ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ട്; ‘ബന്ദികള്‍ ലൈംഗിക പീഡനത്തിന് ഇരയായി, ഹമാസ് വംശഹത്യ ലക്ഷ്യമിട്ടു; ഗാസയിലെ സാധാരണക്കാരില്‍ അധികവും മരിച്ചത് ഹമാസിന്റെ വെടിയേറ്റ്; ഞെട്ടിക്കുന്ന കണ്ടെത്തലുകള്‍
ജറുസലേം: ഒക്‌ടോബര്‍ ഏഴിന് ഇസ്രയേലില്‍ ഹമാസ് നടത്തിയ ആക്രമണം മനുഷ്യത്വത്തിന് എതിരായ കുറ്റകൃത്യമെന്ന് മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ റിപ്പോര്‍ട്ട്. ഇസ്രയേലില്‍ നടത്തിയ ആക്രമണങ്ങളും ഗാസയിലേക്കു കടത്തിക്കൊണ്ടുപോയ ബന്ദികളോടുമുള്ള ക്രൂരതകള്‍ ചൂണ്ടിക്കാട്ടിയാണ് ആംനസ്റ്റി ബുധനാഴ്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ആക്രമണത്തിന്റെ രീതി, അക്രമികള്‍ തമ്മിലുള്ള ആശയവിനിമയം, ഹമാസിന്റെയും മറ്റു സായുധ സംഘടനകളുടെയും പ്രസ്താവനകള്‍, ഇരകളുമായുള്ള ആശയവിനിയമം എന്നിവയുടെ അടിസ്ഥാനത്തിലാണ് ലണ്ടന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സംഘടനയുടെ റിപ്പോര്‍ട്ട് പുറത്തുവന്നത്. നേരത്തേ, ഇസ്രയേലിനെ ഐക്യരാഷ്ട്ര സഭയിലടക്കം ഒറ്റപ്പെടുത്തിയുള്ള നീക്കങ്ങള്‍ക്ക് തിരിച്ചടിയാണ് രാജ്യാന്തര തലത്തില്‍ തന്നെ ഏറ്റവും ബഹുമാന്യമര്‍ഹിക്കുന്ന സംഘടനയുടെ കണ്ടെത്തല്‍. ഇസ്രയേലിന്റെ പെഗാസസ്, പ്രഡേറ്റര്‍ ചാര സോഫ്റ്റ്‌വേറുകള്‍ മനുഷ്യാവകാശങ്ങള്‍ക്കെതിരേ എങ്ങനെ ഉപയോഗിക്കപ്പെടുന്നെന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടതും ഇതേ സംഘടനയാണ്. ഇതാദ്യമായാണ് ഹമാസിനെതിരേ മുഖ്യധാരാ മനുഷ്യാവകാശ സംഘടന രംഗത്തുവരുന്നത്. ഒക്‌ടോബര്‍ ഏഴിനു നടന്ന ആക്രമണങ്ങളില്‍നിന്നു രക്ഷപ്പെട്ടവര്‍, ഇരകളുടെ കുടുംബാംഗങ്ങള്‍, ഫോറന്‍സിക് വിദഗ്ധര്‍, മെഡിക്കല്‍ പ്രഫഷണലുകള്‍ എന്നിവരടക്കം എഴുപതോളം പേരുടെ അഭിമുഖങ്ങള്‍ നടത്തിയാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. ആക്രമണ കേന്ദ്രങ്ങളും…
Read More » -
മിസ് യൂണിവേഴ്‌സില്‍ പങ്കെടുത്ത മോഡലായ ഭാര്യയെ കൊന്ന് ഗര്‍ഭപാത്രം പുറത്തെടുത്തു, ശരീര ഭാഗങ്ങള്‍ വെട്ടിനുറുക്കി മിക്‌സിയിലിട്ട് അരച്ചു; ഒരു വര്‍ഷം മുമ്പു നടന്ന കൊലപാതകത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍; കൊലപാതകത്തിന്റെ ചുരുളഴിച്ച് പോലീസിന്റെ വിദഗ്ധ അന്വേഷണം
ന്യൂയോര്‍ക്ക്: ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി മിക്‌സിയില്‍ ഇട്ട് ശരീരഭാഗങ്ങള്‍ അരച്ചെടുത്ത ഭര്‍ത്താവ് ഒടുവില്‍ പിടിയില്‍. മുന്‍ മിസ് സ്വിറ്റ്‌സര്‍ലന്‍ഡ് ഫൈനലിസ്റ്റും മോഡലും ട്രെയിനറുമായ ക്രിസ്റ്റീനയുടെ മരണത്തിലാണ് ഭര്‍ത്താവ് പിടിയിലായത്. 2024 ഫെബ്രുവരിയിലായിരുന്നു കൊലപാതകം. ഭാര്യ തന്നെ കത്തിയുമായി ആക്രമിക്കാന്‍ വന്നപ്പോള്‍ സ്വരക്ഷയ്ക്കായി പിടിച്ചു തള്ളിയതാണ് മരണകാരണമെന്നായിരുന്നു ഭര്‍ത്താവ് തോമസിന്റെ വാദം. എന്നാല്‍ ഇത് തെറ്റാണെന്ന് തെളിയിച്ചിരിക്കുകയാണ് അന്വേഷണ സംഘം. ജിഗ്‌സോ ബ്ലേഡും ചെടി വെട്ടാന്‍ ഉപയോഗിക്കുന്ന കത്രികയുമാണ് കൊലയ്ക്കായി തോമസ് ഉപയോഗിച്ചത്. ക്രിസ്റ്റീനയെ ശ്വാസംമുട്ടിച്ച് കൊന്നശേഷം ജിഗ്‌സോ ബ്ലേഡ് ഉപയോഗിച്ച് തോമസ് അടിവയറ് കീറിയെന്നും ഗര്‍ഭപാത്രം പുറത്തെടുത്തുവെന്നും പൊലീസ് പറയുന്നു. പിന്നാലെ ശരീരം വെട്ടിനുറുക്കി കഷണങ്ങളാക്കി. തുടര്‍ന്ന് ശരീരത്തിലെ മാംസം കുഴമ്പ് പരുവത്തിലാക്കി അരച്ചെടുത്ത് രാസലായനിയിലിട്ടെന്നും കണ്ടെത്തി. മാംസം അരയ്ക്കാന്‍ ഉപയോഗിച്ച മിക്‌സി പൊലീസ് കണ്ടെത്തി. ത്വക്കിന്റെ അശംങ്ങളും പേശിയിലെ കോശങ്ങളും എല്ലിന്റെ ഭാഗങ്ങളും ഇതില്‍ നിന്ന് വീണ്ടെടുത്തു. യൂട്യൂബ് കണ്ടിരുന്നാണ് തോമസ് ഭാര്യയുടെ ശരീരം ക്രൂരമായി വെട്ടിനുറുക്കിയതെന്ന് കോടതി രേഖകളും…
Read More » -
ഇന്ത്യക്ക് 214 റണ്‍സ് വിജയലക്ഷ്യം; ഡി കോക്കിന്റെ വെടിക്കെട്ടു പ്രകടനം; മറുപടി ബാറ്റിംഗില്‍ തകര്‍ച്ച
ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ രണ്ടാം ട്വന്റി 20 മത്സരത്തിൽ ഇന്ത്യക്ക് 214 റൺസ് വിജയലക്ഷ്യം. തകർപ്പൻ ബാറ്റിങ് പ്രകടനമാണ് ദക്ഷിണാഫ്രിക്ക നടത്തിയത്. എന്നാൽ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് തുടക്കത്തിൽ തന്നെ വൻ തകർച്ച നേരിട്ടു. നിശ്ചിത 20 ഓവറിൽ ദക്ഷിണാഫ്രിക്ക 213 റൺസാണ് അടിച്ചെടുത്തത്. ഓപ്പണർ ക്വിന്റൺ ഡി കോക്കിന്റെ (90 റൺസ്) വെടിക്കെട്ട് പ്രകടനമാണ് ദക്ഷിണാഫ്രിക്കൻ ഇന്നിങ്‌സിന് കരുത്തായത്. ഡൊനൊവൻ ഫെരേര 16 പന്തിൽ 30 റൺസുമായി പുറത്താകാതെ നിന്ന് മികച്ച ഫിനിഷിങ് നൽകി. ട്വന്റി 20 ക്രിക്കറ്റിൽ ഏറ്റവുമധികം പന്തുകളെറിഞ്ഞ ഓവർ അർഷ്ദീപിന്റെ പേരിലായി. അദ്ദേഹം എറിഞ്ഞ 11-ാം ഓവറിൽ 7 വൈഡുകൾ ഉൾപ്പെടെ ആകെ 13 പന്തുകളാണ് എറിഞ്ഞത്. ആ ഓവറിൽ അദ്ദേഹം 18 റൺസ് വഴങ്ങി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് 19 റൺസ് എടുക്കുന്നതിനിടെ 2 വിക്കറ്റുകൾ നഷ്ടമായി. ശുഭ്മാൻ ഗിൽ റൺസ് ഒന്നും എടുക്കാതെ പുറത്തായി. അഭിഷേക് ശർമ്മ 17 റൺസാണ് എടുത്തത്. ക്യാപ്റ്റൻ സൂര്യകുമാർ…
Read More » -
മുന്‍ മിസ് സ്വിറ്റ്സര്‍ലന്‍ഡ് ഫൈനലിസ്റ്റ് സുന്ദരിയെ ഭര്‍ത്താവ് കഴൂത്തുഞെരിച്ചു കൊലപ്പെടുത്തി ; പിന്നീട് വെട്ടിനുറുക്കി അരച്ചുകലക്കി രാസലായനിയില്‍ ലയിപ്പിച്ചു ; ഒട്ടിപ്പിടിച്ച ചര്‍മ്മഭാഗങ്ങളും, അസ്ഥി കഷണങ്ങളും കണ്ടെടുത്തു
മൂന്‍ മിസ് സ്വിറ്റ്‌സര്‍ലണ്ട് മത്സരത്തിലെ ഫൈനലിസ്റ്റായ സുന്ദരിയെ ഭര്‍ത്താവ് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം അരച്ചു പള്‍പ്പാക്കി രാസലായനിയില്‍ കലര്‍ത്തി. സ്വിസ് സ്വകാര്യതാ നിയമങ്ങള്‍ പ്രകാരം തോമസ് എന്ന് മാത്രം പേര് നല്‍കിയിട്ടുള്ള 43-കാരന്‍, തന്റെ ഭാര്യയായിരുന്ന 38-കാരിയായ ക്രിസ്റ്റീന ജോക്‌സിമോവിച്ചിനെ 2024-ല്‍ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയും ശേഷം ശരീരം കഷണങ്ങളാക്കുകയും ചെയ്‌തെന്നാണ് കേസ്. തോമസിനെതിരേ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. ബിന്നിംഗെമിലെ അവരുടെ വീട്ടില്‍ വെച്ചായിരുന്നു കൃത്യം നടത്തിയത്. ഒരു ജിഗ്സോ കത്തി ഉപയോഗിച്ച് ശരീരം പല കഷണങ്ങളായി വെട്ടിമുറുക്കിയ ശേഷം അവരുടെ ഗര്‍ഭപാത്രം നീക്കം ചെയ്യുകയും, പിന്നീട് ശരീരഭാഗങ്ങള്‍ ഒരു ഇന്‍ഡസ്ട്രിയല്‍ ബ്ലെന്‍ഡര്‍ ഉപയോഗിച്ച് അരിഞ്ഞതിന് ശേഷം രാസ ലായനിയില്‍ ലയിപ്പിക്കുകയും ചെയ്തു. ചില അവശിഷ്ടങ്ങള്‍ ‘പള്‍പ്പ് രൂപത്തിലാക്കി’ ലയിപ്പിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. പോലീസ് പിന്നീട് ബ്ലെന്‍ഡറും അതില്‍ ഒട്ടിപ്പിടിച്ച ചര്‍മ്മഭാഗങ്ങളും, അസ്ഥി കഷണങ്ങളും കണ്ടെടുത്തതായി ദി ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു. ഭാര്യയുടെ ശരീരം ഛേദിക്കുമ്പോള്‍ തോമസ് തന്റെ ഫോണില്‍…
Read More » -
അരുണാചല്‍ പ്രദേശില്‍ മലയിടുക്കില്‍ 1000 അടിതാഴ്‌നയിലേക്ക് ലോറി മറിഞ്ഞു ; അസമില്‍ നിന്നുള്ള 21 തൊഴിലാളികള്‍ അപകടത്തില്‍ പെട്ടു ; 18 മൃതദേഹങ്ങള്‍ കണ്ടെത്തി, സംഭവം പുറത്തറിഞ്ഞത് നാലു ദിവസത്തിന് ശേഷം
ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശില്‍ ലോറി 1000 അടി താഴ്ചയിലേക്ക് മറിഞ്ഞ് 21 തൊഴിലാളികള്‍ മരണമടഞ്ഞു. ഈ ആഴ്ച ആദ്യം അരുണാചല്‍ പ്രദേശിലെ അന്‍ജാവ് ജില്ലയില്‍, ഹയൂലിയാങ്-ചഗ്ലാഗം റോഡിലാണ് അപകടം നടന്നത്. ടിന്‍സുകിയയിലെ ഗില്ലാപുക്രി ടീ എസ്റ്റേറ്റിലെ ധേലഘാട്ടില്‍ നിന്നുള്ള തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. ആസാമിലെ ടിന്‍സുകിയ ജില്ലയില്‍ നിന്നുള്ള തൊഴിലാളികള്‍ സഞ്ചരിച്ച ട്രക്കായിരുന്നു അപകടത്തില്‍ പെട്ടത്. അപകടം നടന്ന് നാലു ദിവസത്തിന് ശേഷമാണ് വിവരം പുറത്തറിഞ്ഞത്. ഡിസംബര്‍ 8 ന് രാത്രിയിലായിരുന്നു അപകടം നടന്നത്. അരുണാചല്‍ പ്രദേശിലെ മലയിടുക്കിലേക്കാണ് ട്രക്ക് മറിഞ്ഞത്. ഒരു ഡംബര്‍ റോഡില്‍ നിന്ന് തെന്നിമാറി ഏകദേശം 1,000 അടി താഴ്ചയുള്ള മലയിടുക്കിലേക്ക് വീഴുകയായിരുന്നു. ഒരു ഹോസ്റ്റല്‍ നിര്‍മ്മാണത്തിനായി പോയ തൊഴിലാളികളാണ് അപകടത്തിലായത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കായി ടിന്‍സുകിയയില്‍ നിന്ന് പോലീസ് സംഘം അവിടേക്ക് തിരിച്ചിട്ടുണ്ട്. ലോറിയില്‍ ആകെ സഞ്ചാരികള്‍ 22 പേരുണ്ടായിരുന്നു. 18പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുള്ളതായിട്ടാണ് വിവരം. മൂന്ന്‌പേരെ കാണാതാകുകയും ചെയ്തു. ജീവനോടെ രക്ഷപ്പെട്ട ഒരാളായിരുന്നു പുറംലോകത്തെ…
Read More » -
ജനവിധി ചാഞ്ചാടിയേക്കാം; പക്ഷേ പോളിംഗ് സ്്‌റ്റേഷന്‍ ചാഞ്ചാടുമോ എന്ന ആശങ്കയില്‍ വോട്ടര്‍മാര്‍; പാലക്കാട് ഫിറ്റ്‌നസ് ഇല്ലാതെ അടച്ചിട്ട സ്‌കൂള്‍ കെട്ടിടത്തില്‍ പോളിങ് ബൂത്ത് സജ്ജമാക്കിയെന്ന് പരാതി; എല്ലാം കോംപ്രമൈസ് ആക്കിയെന്ന് പഞ്ചായത്ത് അധികൃതര്‍
പാലക്കാട്: തെരഞ്ഞെടുപ്പില്‍ ജനവിധി അങ്ങോട്ടുമിങ്ങോട്ടും ചാഞ്ചാടിയേക്കാം, പക്ഷേ വോട്ടര്‍മാര്‍ വോട്ടു ചെയ്യാനെത്തുന്ന പോളിംഗ് സ്‌റ്റേഷന്‍ ചാഞ്ചാടുമോ എന്ന ആശങ്കയാണ് പാലക്കാട്ടെ വോട്ടര്‍മാര്‍ക്ക്. ഫിറ്റ്‌നസ് ഇല്ലാത്തതുകൊണ്ട് അടച്ചിട്ട സ്‌കൂള്‍ കെട്ടിടം പോളിംഗ് ബൂത്താക്കിയെന്ന ആക്ഷേപമാണ് പാലക്കാട്ടു നിന്നുയരുന്നത്. പാലക്കാട് പല്ലഞ്ചാത്തന്നൂര്‍ ഗവണ്‍മെന്റ് ജൂനിയര്‍ ബേസിക് സ്‌കൂളിലെ കെട്ടിടത്തിലാണ് പോളിങ് ബൂത്ത് ഒരുക്കിയത്. ഈ ബില്‍ഡിങ്ങിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഇല്ലെന്ന് നേരത്തേ അറിയിച്ചിരുന്നെന്നും പഞ്ചായത്ത് തുടര്‍നടപടി സ്വീകരിച്ചില്ലെന്നും വാര്‍ഡ് മെമ്പര്‍ ആരോപിച്ചു. എന്നാല്‍ സുരക്ഷ ഉറപ്പാക്കിയ ശേഷമാണ് പോളിങ് ബൂത്ത് ഒരുക്കിയതെന്നാണ് പഞ്ചായത്തിന്റെ വിശദീകരണം. ഈ സ്‌കൂളില്‍ നാലു പോളിംഗ് ബൂത്തുകളാണ് സജ്ജമാക്കിയിരിക്കുന്നത്. നാല് ബൂത്തുകളിലേക്കായി 2000ലധികം ആളുകള്‍ ഇന്ന് ഇവിടെ വോട്ട് രേഖപ്പെടുത്തും. മൂന്ന് മാസങ്ങള്‍ക്ക് മുന്‍പാണ് കെട്ടിടത്തിന് ഫിറ്റ്നസ് ഇല്ലെന്ന് ചൂണ്ടിക്കാട്ടി സ്‌കൂള്‍ പ്രവര്‍ത്തനം മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റിയത്. കുട്ടികളുടെ സുരക്ഷാ മുന്‍ കരുതലുകളുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഉത്തരവിനെ തുടര്‍ന്നായിരുന്നു സ്‌കൂള്‍ പ്രവര്‍ത്തനം മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റിയത്. എന്നാല്‍ പോളിംഗ്…
Read More »


