LIFE

  • ഇന്ത്യക്ക് എണ്ണ നല്‍കാന്‍ റഷ്യ റെഡി! കടലില്‍ കപ്പലില്‍ കാത്തു കിടക്കുന്നത് 9.5 ദശലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍; അനുമതി കിട്ടിയാല്‍ ആഴ്ചകള്‍ക്കുള്ളില്‍ തീരത്തെത്തും; റിഫൈനറികളിലെ സ്‌റ്റോക്ക് 25 ദിവസത്തേക്കു മാത്രം; ഇന്ത്യക്കു മുന്നില്‍ പ്രതിസന്ധി

    ന്യൂഡല്‍ഹി: പശ്ചിമേഷ്യ യുദ്ധത്തിലേക്കു മാറിയതോടെ ഇന്ത്യയിലേക്കു എണ്ണ വിതരണത്തിനു സജ്ജമായി റഷ്യ. ഇന്ത്യന്‍ സമുദ്രത്തിന് സമീപമുള്ള കപ്പലുകളിലായി ഏകദേശം 9.5 ദശലക്ഷം ബാരല്‍ റഷ്യന്‍ ക്രൂഡ് ഓയില്‍ ഉണ്ടെന്നും ആഴ്ചകള്‍ക്കുള്ളില്‍ ഇവ എത്തിക്കാന്‍ കഴിയുമെന്നും റിപ്പോര്‍ട്ട്. കപ്പലുകളിലെ ഈ ചരക്കുകള്‍ യഥാര്‍ത്ഥത്തില്‍ എങ്ങോട്ടാണ് പോകേണ്ടിയിരുന്നതെന്ന് വെളിപ്പെടുത്തിയിട്ടില്ല. ഇവ ആഴ്ചകള്‍ക്കുള്ളില്‍ ഇന്ത്യയില്‍ എത്തിക്കാന്‍ കഴിയുമെന്നും ഇത് റിഫൈനറികള്‍ക്ക് പെട്ടെന്നുള്ള ക്ഷാമം മറികടക്കാന്‍ സഹായിക്കുമെന്നും സോഴ്‌സിനെ ഉദ്ധരിച്ചു റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ക്രൂഡ് ഓയില്‍ സ്റ്റോക്ക് ഏകദേശം 25 ദിവസത്തെ ആവശ്യത്തിന് മാത്രമേ തികയുകയുള്ളൂ എന്നതിനാല്‍ ഇന്ത്യ എണ്ണ പ്രതിസന്ധിയിലേക്കു പോകാന്‍ സാധ്യതയുണ്ട്. അതുപോലെ തന്നെ ഗ്യാസോയില്‍, ഗ്യാസോലിന്‍, ദ്രവീകൃത പെട്രോളിയം ഗ്യാസ് (എല്‍പിജി) എന്നിവയുടെ പരിമിതമായ ശേഖരം മാത്രമാണ് റിഫൈനറികളുടെ പക്കലുള്ളത്. മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷം 10-15 ദിവസങ്ങളില്‍ കൂടുതല്‍ നീണ്ടുനില്‍ക്കുന്ന സാഹചര്യമുണ്ടായാല്‍ അത് നേരിടാന്‍ ബദല്‍ വിതരണ മാര്‍ഗങ്ങള്‍ ന്യൂഡല്‍ഹി തേടുകയാണെന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ബദല്‍ വിതരണത്തിനായി നിര്‍ബന്ധിതരാകുന്നു ലോകത്തിലെ…

    Read More »
  • ശ്രീലങ്കയ്ക്ക് സമീപം ഇറാന്റെ യുദ്ധക്കപ്പലിനു നേരെ അന്തർവാഹിനി ആക്രമണം ; കപ്പൽ മുങ്ങി; 101 നാവികരെ കാണാതായി; 78 പേരെ രക്ഷപ്പെടുത്തി; 32 പേരുടെ നില ഗുരുതരം

    കൊളംബോ: മധ്യേഷ്യയില്‍ യുഎസ്-ഇറാന്‍ സംഘര്‍ഷം രൂക്ഷമായി നിലനില്‍ക്കുന്നതിനിടെ, ശ്രീലങ്കയുടെ തെക്കന്‍ തീരത്ത് വെച്ച് ഇറാന്‍ നാവികസേനയുടെ ‘ഐറിസ് ഡെന’ എന്ന യുദ്ധക്കപ്പലിന് നേരെ അന്തർവാഹിനി ആക്രമണം. ശ്രീലങ്കയുടെ തെക്കന്‍ ഭാഗത്തുള്ള ഗാലെ തീരത്തിന് സമീപം നടന്ന ഈ ആക്രമണത്തില്‍ കപ്പല്‍ പൂര്‍ണ്ണമായും മുങ്ങി. തെക്കൻ ശ്രീലങ്കയിലെ ഗാലെ തീരത്തുവെച്ചാണ് കപ്പൽ ആക്രമിക്കപ്പെട്ടത്. കപ്പലിലുണ്ടായിരുന്ന 180 നാവികരില്‍ 101 പേരെ കാണാതായതായും, 78 പേരെ ശ്രീലങ്കന്‍ സേന രക്ഷപ്പെടുത്തി. കൂടുതല്‍ പേര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും വിദേശകാര്യമന്ത്രി വിജിത ഹെറാത്ത് പാർലമെന്റിനെ അറിയിച്ചു. 32 നാവികർക്ക് ​ഗുരുതര പരിക്കാണുള്ളത്. പരിക്കേറ്റവരെ ഗാലെയിലെ നാഷണൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രി പരിസരത്തും ഗാലെയിലെ സൗത്ത് നേവൽ ഹെഡ്ക്വാർട്ടേഴ്സിലും സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. ബുധനാഴ്ച ശ്രീലങ്കന്‍ സമുദ്രപരിധിയില്‍ വെച്ചായിരുന്നു സംഭവം. കപ്പലില്‍ നിന്ന് അപായ സന്ദേശം ലഭിച്ചതിനെത്തുടര്‍ന്ന് ശ്രീലങ്കന്‍ സൈന്യം വന്‍തോതിലുള്ള തിരച്ചിലിനും രക്ഷാപ്രവര്‍ത്തനത്തിനും തുടക്കം കുറിച്ചിട്ടുണ്ട്. ഇറാനിയന്‍ കപ്പലില്‍ നിന്നുള്ള അടിയന്തര സന്ദേശം ലഭിച്ചയുടന്‍ ശ്രീലങ്കന്‍ നാവികസേന രക്ഷാദൗത്യം…

    Read More »
  • നേരത്തേ പുറത്തു കടക്കുമോ അമേരിക്ക? ഇരു രാജ്യത്തും തെരഞ്ഞെടുപ്പുകള്‍; ‘ഭരണമാറ്റം’ ലക്ഷ്യമല്ലെന്ന് വാക്കുമാറ്റി പറഞ്ഞ് ട്രംപ്; ഇറാന്‍ യുദ്ധം നീളുന്നതിന് അനുസരിച്ചു നെതന്യാഹു- ട്രംപ് ബന്ധത്തിലും മാറ്റം

    ജെറൂസലേം: ഇറാന്റെ നേതൃത്വത്തെ താഴെയിറക്കുക എന്ന തന്റെ കരിയറിലെ ഏറ്റവും വലിയ അഭിലാഷം ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നിറവേറ്റിയെങ്കിലും യുദ്ധം നീണ്ടുപോയാല്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായുള്ള ശക്തമായ കൂട്ടുകെട്ട് പരീക്ഷണം നേരിടേണ്ടിവരുമെന്നും വിലയിരുത്തല്‍. സംയുക്ത സൈനിക നീക്കം നീണ്ടുപോകുന്നതും വരും ആഴ്ചകളില്‍ അതിന്റെ ലക്ഷ്യങ്ങളില്‍ മാറ്റം വരാന്‍ സാധ്യതയുള്ളതുമാണ് ഇതിന് കാരണം. ശനിയാഴ്ച ബോംബിംഗ് ആരംഭിച്ചപ്പോള്‍, ഭരണമാറ്റമാണ് ലക്ഷ്യമെന്ന് ട്രംപും നെതന്യാഹുവും പറഞ്ഞിരുന്നു. എന്നാല്‍ ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഭൂരിഭാഗം പേരും കൊല്ലപ്പെട്ട് രണ്ട് ദിവസത്തിന് ശേഷം, തിങ്കളാഴ്ച വൈറ്റ് ഹൗസില്‍ നടത്തിയ പ്രസംഗത്തില്‍ ഇറാന്റെ ഗവണ്‍മെന്റിനെ അട്ടിമറിക്കുന്നതിനെ തന്റെ പ്രധാന മുന്‍ഗണനയായി ട്രംപ് പരാമര്‍ശിച്ചില്ല. ഇറാന്റെ മിസൈലുകളെയും നാവികസേനയെയും നശിപ്പിക്കുക, അവര്‍ ആണവായുധം നേടുന്നത് തടയുക എന്നിവയാണ് യുഎസ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. അതേ ദിവസം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹത്തിന്റെ പെന്റഗണ്‍ തലവന്‍ പീറ്റ് ഹെഗ്സെത്ത്…

    Read More »
  • ഇറാന്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ട നാല് അമേരിക്കന്‍ സൈനികരുടെ വിവരങ്ങള്‍ പുറത്തുവിട്ടു; മരണം കുവൈറ്റില്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍; വ്യോമ പ്രതിരോധം പ്രവര്‍ത്തിച്ചില്ലെന്നും അപായ സൈറണ്‍ അടിച്ചില്ലെന്നും സൂചന

    വാഷിംഗ്ടണ്‍: ഇറാനെതിരായ യുദ്ധത്തില്‍ കൊല്ലപ്പെട്ട ആദ്യത്തെ നാല് അമേരിക്കന്‍ സൈനികരുടെ വിവരങ്ങള്‍ അമേരിക്ക പുറത്തുവിട്ടു. ഇതുവരെ ആറു സൈനികര്‍ കൊല്ലപ്പെട്ടെന്നാണു വിവരം. നാല് സൈനികരും യുഎസ് ആര്‍മി റിസര്‍വിന്റെ അയോവ യൂണിറ്റിലെ അംഗങ്ങളാണ്. കുവൈറ്റിലെ പോര്‍ട്ട് ഷുഐബയിലുള്ള യുഎസ് സൈനിക കേന്ദ്രത്തിലേക്ക് ഡ്രോണ്‍ ഇടിച്ചുകയറിയതിനെത്തുടര്‍ന്ന് ഞായറാഴ്ചയാണ് ഇവര്‍ മരിച്ചതെന്ന് യുഎസ് സൈന്യം അറിയിച്ചു. കൊല്ലപ്പെട്ട നാല് പേരും 20-നും 42-നും ഇടയില്‍ പ്രായമുള്ളവരാണെന്നും ആര്‍മിയുടെ ആഗോള ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈ ഓപ്പറേഷന്റെ ഭാഗമായ ഡെസ് മോയിന്‍സ്, അയോവയിലെ 103-ാമത് സസ്‌റ്റൈന്‍മെന്റ് കമാന്‍ഡില്‍ സേവനമനുഷ്ഠിച്ചവരാണെന്നും പെന്റഗണ്‍ പറഞ്ഞു. നാല് യുഎസ് ആര്‍മി റിസര്‍വ് സൈനികര്‍: 1. ക്യാപ്റ്റന്‍ കോഡി എ. ഖോര്‍ക്ക്, 35, വിന്റര്‍ ഹേവന്‍, ഫ്‌ലോറിഡ 2. സെര്‍ജന്റ് ഫസ്റ്റ് ക്ലാസ് നോഹ എല്‍. ടീറ്റ്‌ജെന്‍സ്, 42, ബെല്ലെവു, നെബ്രാസ്‌ക 3. സെര്‍ജന്റ് ഫസ്റ്റ് ക്ലാസ് നിക്കോള്‍ എം. അമോര്‍, 39, വൈറ്റ് ബിയര്‍ ലേക്ക്, മിനസോട്ട 4. സെര്‍ജന്റ് ഡക്ലാന്‍…

    Read More »
  • തെലങ്കാനയില്‍ കേരള തരംഗം! പത്രങ്ങളിലെ പരസ്യങ്ങളെ ചൊല്ലി വന്‍ വിവാദം; തെരഞ്ഞെടുപ്പ് ചെലവിന് ആയിരം കോടി കേരളത്തിലേക്ക് ഒഴുക്കുന്നെന്ന് ബിആര്‍എസ്; ‘ഷാഡോ സിഎംഒ’യ്ക്ക് ചുമതല; കോണ്‍ഗ്രസിന്റെ എടിഎം എന്നും ആരോപണം

    തിരുവനന്തപുരം: കേരളത്തിലെ മാധ്യമങ്ങളില്‍ തെലങ്കാന സര്‍ക്കാരിന്റെ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടതിനു പിന്നാലെ ഉയരുന്നത് ഗുരുതര ആരോപണങ്ങള്‍. കേരളത്തിലെ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പു ഫണ്ടിലേക്കു പണം കണ്ടെത്തുന്ന ‘എടിഎം’ ആണ് തെലങ്കാനയെന്ന ആരോപണവുമായി പ്രതിപക്ഷമായ ബി.ആര്‍.എസ്. രംഗത്തുവന്നു. ഇവര്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചാരണമാണ് അഴിച്ചുവിടുന്നത്. തെലങ്കാനയില്‍നിന്നു മാത്രം കേരളത്തിലേക്ക് ആയിരം കോടിയുടെ ഇലക്്ഷന്‍ ഫണ്ട് വരുന്നുണ്ട് എന്നാണ് ആരോപണം. ഈ വിവാദം അവിടെയുള്ള മാധ്യമങ്ങളും ഏറ്റുപിടിച്ചിട്ടുണ്ട്. തെലങ്കാനയിലെ രേവന്ത്് റെഡ്ഡി സര്‍ക്കാര്‍ കര്‍ഷകര്‍ക്കു നല്‍കേണ്ട തുടയില്‍ ആയിരം കോടി കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പിനായി വഴിവിട്ടു ചെലവാക്കുന്നു എന്നാണ് ആരോപണം. ബി. ആര്‍. എസ് ഉദ്യോഗികമായി തന്നെ ഇങ്ങനെയൊരു ആരോപണം എക്‌സില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. Fund Kerala elections, Unlock paid promotions with lies Just ₹1,000 crores of Telangana public money being misused! This video is as true as Congress’ “420 guarantees” in Telangana!…

    Read More »
  • അധികാരത്തില്‍ ‘ഷാഡോ പ്രിന്‍സ്’; പിടിച്ചതിനേക്കാള്‍ വലുതോ അളയില്‍? ഇറാനില്‍ സ്വതന്ത്ര ഭരണമെന്ന യുഎസ്- ഇസ്രയേല്‍ ലക്ഷ്യം ഇനിയുമകലെ; മൊജ്തബ തീവ്ര നിലപാടുള്ള പിന്‍ഗാമി; പ്രതിഷേധവുമായി ജനം തെരുവില്‍ ഇറങ്ങുമെന്ന കണക്കു കൂട്ടലും പാളുന്നോ?

    ടെഹ്‌റാന്‍: ഇറാനില്‍ ഏകാധിപത്യം അവസാനിപ്പിച്ചു ജനങ്ങളെ ഭരണമേല്‍പ്പിക്കുകയെന്ന അമേരിക്കയുടെയും ഇസ്രയേലിന്റെയും ലക്ഷ്യം ഇനിയും അകലെയെന്നു സൂചന. ഇറാന്‍ നടത്തുന്ന ആണവപദ്ധതികള്‍ അവസാനിപ്പിക്കുക, പശ്ചിമേഷ്യയില്‍ പാശ്ചാത്യ സ്വാധീനം ഉറപ്പിക്കുക, ആയത്തുള്ള അലി ഖമനയിയെ വധിക്കുക എന്നിവയായിരുന്നു ലക്ഷ്യം. പ്രധാനമായി ഉന്നമിട്ട കാര്യം നേടിയെങ്കിലും പിന്നാലെ തീവ്രനിലപാടുകളുള്ള പിന്‍ഗാമികള്‍ തന്നെ ഭരണത്തില്‍ വരുന്നത് തങ്ങളുടെ ലക്ഷ്യത്തിന് എതിരായാണ് ഇസ്രയേലും അമേരിക്കയും കാണുന്നത്. ഖമനയിയുടെ മകന്‍ മുന്‍ സൈനികന്‍ കൂടിയായ മൊജ്തബ ഖമനയിയാണ് ഇറാന്റെ പരമോന്നത നേതാവായി വിദഗ്ധസമിതി തിരഞ്ഞെടുത്തത്. ഇതു വമ്പന്‍ തിരിച്ചടിയായിട്ടാണ് ട്രംപും നെതന്യാഹുവും കണക്കാക്കുന്നത്. പിതാവിനെയും കുടുംബത്തെയും ഇല്ലാതാക്കിയവര്‍ എക്കാലത്തും മൊജ്തബയ്ക്കും ശത്രുക്കളായിരിക്കും. ഖമനയി ഭരണത്തെ തുടച്ചുനീക്കി മൃദുസമീപനമുള്ള നേതാവിനെ അവരോധിക്കാനാണ് അമേരിക്കയും ഇസ്രയേലും ഈ യുദ്ധം നടത്തിയതെങ്കിലും കാര്യങ്ങള്‍ മറ്റൊരു വഴിക്കാണ് പോകുന്നത്. ഖമനയിക്കൊപ്പം ഇറാന്‍ പോറ്റിവളര്‍ത്തി വലുതാക്കിയ ഗ്രൂപ്പുകളേയും ഇല്ലാതാക്കി ഒരു പാവസര്‍ക്കാറിനെ പ്രതീക്ഷിച്ച ഇസ്രയേലിനും അമേരിക്കയ്ക്കും ഇനിയുമേറെ മുന്നോട്ട് പോകേണ്ടിവരും. അടിസ്ഥാന ലക്ഷ്യം നിറവേറ്റിയതിനൊപ്പം മറ്റ് ഗള്‍ഫ്…

    Read More »
  • പൊട്ടിത്തെറി തുടങ്ങി; പാകിസ്താന്‍ ദേശീയ സെലക്ഷന്‍ കമ്മിറ്റിയിലെ പ്രമുഖ അംഗം രാജിവച്ചു; മികച്ച ടീമിനെ തെരഞ്ഞെടുത്തിട്ടും ക്യാപ്റ്റനും കോച്ചും ചേര്‍ന്നു വെട്ടി; ‘പാവ’യായി ഇരിക്കാന്‍ താത്പര്യമില്ലെന്നും രാജിക്കത്തില്‍

    ഇസ്ലാമാബാദ്: 2026-ലെ ടി20 ലോകകപ്പില്‍ പാകിസ്ഥാന്‍ ടീമിനുണ്ടായ ദയനീയ പരാജയത്തിന് പിന്നാലെ, ക്യാപ്റ്റന്‍ സല്‍മാന്‍ അലി ആഘയുടെയും കോച്ച് മൈക്ക് ഹെസന്റെയും അനാവശ്യ ഇടപെടലുകളില്‍ പ്രതിഷേധിച്ച് പാകിസ്ഥാന്‍ ദേശീയ സെലക്ഷന്‍ കമ്മിറ്റിയിലെ പ്രമുഖ അംഗം രാജിവച്ചു. വെറുമൊരു ‘പാവ’യായി തുടരാന്‍ താല്പര്യമില്ലെന്ന് വ്യക്തമാക്കിയാണ് രാജി. സൂപ്പര്‍ 8 ഘട്ടത്തില്‍ വെറും മൂന്ന് പോയിന്റ് മാത്രം നേടിയാണു പാകിസ്ഥാന്‍ ടി20 ലോകകപ്പില്‍ നിന്ന് പുറത്തായത്. ഇത് അവരുടെ ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനമാണ്. ന്യൂസിലന്‍ഡിനെതിരായ മത്സരം മഴമൂലം ഉപേക്ഷിക്കപ്പെട്ടപ്പോള്‍, ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തുന്നതില്‍ അവര്‍ പരാജയപ്പെട്ടു. ശ്രീലങ്കയ്ക്കെതിരെ നേടിയ ഏക വിജയം നിലനില്‍പ്പിന് പര്യാപ്തമായിരുന്നില്ല. അവസാന ടി20 മത്സരത്തില്‍ ബാബര്‍ അസമിനെ പ്ലേയിംഗ് ഇലവനില്‍ നിന്ന് ഒഴിവാക്കിയ ശേഷം 212 റണ്‍സ് നേടിയത് മാത്രമാണ് പാകിസ്ഥാന് ആശ്വസിക്കാന്‍ വകനല്‍കുന്ന ഏക കാര്യം. ലോകകപ്പിലെ നാല് ഇന്നിംഗ്സുകളില്‍ നിന്ന് 112 സ്ട്രൈക്ക് റേറ്റില്‍ വെറും 91 റണ്‍സ് മാത്രമാണ് മുന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം നേടിയത്.…

    Read More »
  • തവനൂരില്‍ ജലീല്‍, കുന്നംകുളത്ത് മൊയ്തീന്‍, തലശേരിയില്‍ കാരായി രാജന്‍; കരുത്തരെ ഇറക്കാന്‍ സിപിഎം; ചെന്നിത്തലയ്ക്ക് എതിരേ യുവനേതാവ്; പോരാട്ടം കടുക്കും

    തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ കരുത്തരെ തന്നെ അണിനിരത്തി ഭരണം നിലനിര്‍ത്താന്‍ ഇടതുമുന്നണി. മലപ്പുറത്തെ തവനൂര്‍ നിലനിര്‍ത്താന്‍ കെ.ടി. ജലീലിനെ തന്നെ വീണ്ടും മത്സരിപ്പിക്കാനാണ് സംസ്ഥാന നേതൃത്വത്തിന്റെ നീക്കം. സമാനമായ രീതിയില്‍ തൃശൂര്‍ ജില്ലയിലെ കുന്നംകുളത്ത് എ.സി. മൊയ്തീനെ നാലാം തവണയും മത്സരരംഗത്തിറക്കാന്‍ സി.പി.എം ആലോചിക്കുന്നു. ഇന്നത്തെ സെക്രട്ടറിയേറ്റില്‍ അന്തിമതീരുമാനം വന്നേക്കും. ഇന്ന് തിരുവനന്തപുരത്ത് ചേരുന്ന നിര്‍ണായക ഇടതുമുന്നണിയോഗത്തില്‍ സീറ്റ് വിഭജനം അന്തിമമായേകും. തവനൂരില്‍ കെ.ടി. ജലീലിന്റെ ജനസ്വാധീനം ഗുണകരമാകുമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തല്‍. കുന്നംകുളത്ത് വിജയസാധ്യത നിലനിര്‍ത്താന്‍ എ.സി. മൊയ്തീന്‍ അനിവാര്യമാണെന്ന നിലപാടിലേക്കാണ് പാര്‍ട്ടി എത്തിയിരിക്കുന്നത്. പരിചയസമ്പന്നരായ നേതാക്കളെ മാറ്റിനിര്‍ത്തുന്നത് തിരിച്ചടിയായേക്കാം എന്ന നിഗമനത്തിലാണ് ഈ തീരുമാനം. കെ.കെ. ശൈലജ പേരാവൂര്‍ മണ്ഡലത്തില്‍ ജനവിധി തേടിയേക്കും. നിലവില്‍ സ്പീക്കര്‍ എ.എന്‍ ഷംസീറിന്റെ മണ്ഡലമായ തലശേരിയില്‍ കാരായി രാജനെയാണ് പരിഗണിക്കുന്നത്. കായംകുളത്ത് സിറ്റിംഗ് എം.എല്‍.എ യു. പ്രതിഭ തന്നെ വീണ്ടും മത്സരിച്ചേക്കും. ഹരിപ്പാട് മണ്ഡലത്തില്‍ രമേശ് ചെന്നിത്തലയെ നേരിടാന്‍ യുവനേതാവിനെ തന്നെ രംഗത്തിറക്കാനാണ്…

    Read More »
  • വെറുതേ പാഴാക്കരുത്! ഇറാനെതിരായ ആക്രമണം 10 ദിവസം കൂടി തുടര്‍ന്നാല്‍ മിസൈല്‍ ശേഖരം പരിധിക്കു താഴെ എത്തുമെന്ന് മുന്നറിയിപ്പ്; പെന്റഗണും ട്രംപും തമ്മില്‍ തര്‍ക്കം; യുഎസ് സൈനിക കരുത്തിനെ കുറിച്ച് ആശങ്ക

    ന്യൂയോര്‍ക്ക്: ഇറാനെതിരായ ആക്രമണം നിലവിലെ അവസ്ഥയില്‍ പത്ത് ദിവസം കൂടി തുടര്‍ന്നാല്‍ അമേരിക്കയുടെ അത്യാധുനിക മിസൈല്‍ ശേഖരം പരിധിക്ക് താഴെപ്പോകുമെന്ന് പെന്റഗണ് മുന്നറിയിപ്പ് നല്‍കുന്നു. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തിയെന്നാണ് റിപ്പോര്‍ട്ട്. ഇറാന്‍ യുഎസ് ഇസ്രയേല്‍ സംഘര്‍ഷം അഞ്ചാം ദിനവും രൂക്ഷമായി തുടരുന്നതിനിടെയാണ് യുഎസ് സൈനിക കരുത്തിനെക്കുറിച്ചുള്ള നിര്‍ണായക ആശങ്കകള്‍ ഉയരുന്നത്. അമേരിക്കയുടെ കൈവശം അനന്തമായ ആയുധശേഖരമുണ്ടെന്ന് ട്രംപ് ആവര്‍ത്തിക്കുമ്പോള്‍ സൈനിക ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചനകള്‍ മറിച്ചാണ്. ഈ വിഷയത്തില്‍ പെന്റഗണും ട്രംപും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നതായാണ് റിപ്പോര്‍ട്ട്. പ്രധാനമായും മിസൈല്‍ പ്രതിരോധ സംവിധാനങ്ങളാണ് കുറയാന്‍ സാധ്യതയുള്ളതെന്നാണ് അല്‍ജസീറ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ജനറല്‍ ഡാന്‍ കെയിനും പെന്റഗണ്‍ ഉദ്യോഗസ്ഥരും ട്രംപിന് ആയുധവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതായി ഫെബ്രുവരി 23ന് ദ് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം ഇറാനുമായുണ്ടായ ആക്രമണത്തില്‍ മാത്രം യുഎസ് തങ്ങളുെട 25ശതമാനം താഡ് ഇന്റര്‍സെപ്റ്റര്‍ മിസൈലുകളും ഉപയോഗിച്ചു കഴിഞ്ഞിരുന്നു. 150ഓളം മിസൈലുകള്‍…

    Read More »
  • ഇറാന്റെ പരമോന്നത നേതാവായി ഖമേനിയുടെ മകന്‍; മൊജ്തബ ഖമേനിയെ തെരഞ്ഞെടുത്തെന്ന് റിപ്പോര്‍ട്ട്; നേരത്തേ പ്രഖ്യാപിച്ചത് മൂന്ന് പുരോഹിതരുടെ പേരുകള്‍; ഇറാന്‍ ഭരണം വീണ്ടും കുടുംബത്തിലേക്ക്

    ടെഹ്‌റാന്‍: ഇറാന്റെ അടുത്ത പരമോന്നത നേതാവായി ആയത്തുല്ല അലി ഖമനയിയുടെ മകന്‍ മൊജ്തബ ഹൊസൈനി ഖമനയി തിരഞ്ഞെടുക്കപ്പെട്ടതായി റിപ്പോര്‍ട്ട്. ഇറാന്റെ വിദഗ്ദ്ധ സമിതിയാണ് ഖമനയിയുടെ പിന്‍ഗാമിയായി മകനെ തിരഞ്ഞെടുത്തെന്നാണ് ഇസ്രയേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഫെബ്രുവരി 28 നാണ് യുഎസ് ഇസ്രയേല്‍ സംയുക്താക്രണത്തില്‍ ആയത്തുള്ള ഖമനയി കൊല്ലപ്പെടുന്നത്. അദ്ദേഹത്തോടൊപ്പം, അദ്ദേഹത്തിന്റെ മകളും മരുമകനും ചെറുമകളും മരിച്ചിരുന്നു. ആയത്തുല്ല അലി ഖമനയിയുടെ പിന്‍ഗാമിയായി മകന്‍ എത്തുമെന്ന് തന്നെയായിരുന്നു ആദ്യം പുറത്തുവന്ന സൂചനകള്‍. ഖമനയിയുടെ മരണത്തിന് പിന്നാലെ അമേരിക്കയേയും ഇസ്രയേലിനേയും വെറുതേവിടില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ട് ഖമനയിയുടെ വിശ്വസ്തനും രണ്ടാമത്തെ മകനുമായ മൊജ്തബയുടെ നേതൃത്വത്തില്‍ താല്‍ക്കാലിക ഭരണസമിതി നിലവില്‍വന്നിരുന്നു. എങ്കിലും കഴിഞ്ഞ വര്‍ഷം ഖമനയി പ്രഖ്യാപിച്ച മൂന്ന് മുതിര്‍ന്ന പുരോഹിതന്മാരുടെ പേരുകളില്‍ പിന്‍ഗാമിയായി മൊജ്തബയുടെ പേര് ഉള്‍പ്പെട്ടിരുന്നില്ല. ഇറാന്‍ ഇറാഖ് യുദ്ധകാലത്ത് സൈന്യത്തിലുണ്ടായിരുന്ന മൊജ്തബയ്ക്ക് ഇറാാനിലെ സൈനിക വിഭാഗമായ റവല്യൂഷണറി ഗാര്‍ഡുമായി അടുത്ത ബന്ധവുമുണ്ട്. 56-കാരന്‍ ഷിയാ പുരോഹിതന്‍ മൊജ്തബയുടെ കൈകളിലേക്ക് അധികാരം കൈമാറുന്നത്, ഷാ മുഹമ്മദ്…

    Read More »
Back to top button
error: