Newsthen Special

  • വെറുതെയല്ല ഇറാന്‍ അമേരിക്കയെ കൂസാത്തത്! ലോകത്തെ ഏറ്റവും മികച്ച കപ്പല്‍വേധ സൂപ്പര്‍സോണിക് മിസൈല്‍ നല്‍കാന്‍ ചൈന; ഏതു കപ്പലും മുക്കും; എവിടെയും ഘടിപ്പിക്കാവുന്ന സാങ്കേതികവിദ്യ; തടയാന്‍ ബുദ്ധിമുട്ടെന്നു വിദഗ്ധര്‍

    ലണ്ടന്‍: ഇറാന്‍ തീരത്തിന് സമീപം ഇഇസ്ലാമിക് റിപ്പബ്ലിക്കിനെതിരായ ആക്രമണങ്ങള്‍ക്ക് മുന്നോടിയായി അമേരിക്ക വന്‍തോതിലുള്ള നാവികസേനയെ വിന്യസിച്ചിരിക്കുന്ന സാഹചര്യത്തില്‍, കപ്പല്‍ വിരുദ്ധ ക്രൂയിസ് മിസൈലുകള്‍ വാങ്ങാന്‍ ഇറാന്‍ ചൈനയുമായി കരാറിലേക്ക് അടുക്കുന്നെന്നു റിപ്പോര്‍ട്ട്. ചര്‍ച്ചകളെക്കുറിച്ച് അറവുള്ള സോഴ്‌സുകളെ ഉദ്ധരിച്ചു റോയിട്ടേഴസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ചൈനീസ് നിര്‍മ്മിത സിഎം302 മിസൈലുകള്‍ക്കായുള്ള ചര്‍ച്ച പൂര്‍ത്തിയായെങ്കിലും എന്ന് നല്‍കാനാകുമെന്നു വ്യക്തമല്ലെന്ന് വൃത്തങ്ങള്‍ പറഞ്ഞു. സൂപ്പര്‍സോണിക് മിസൈലുകള്‍ക്ക് ഏകദേശം 290 കിലോമീറ്റര്‍ പരിധിയുണ്ട്. കൂടാതെ കപ്പലുകളിലെ പ്രതിരോധ സംവിധാനങ്ങളെ വെട്ടിച്ച് താഴ്ന്നും വേഗത്തിലും പറക്കാന്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളവയുമാണ് ഇവ. ഇവയുടെ വിന്യാസം ഇറാന്റെ ആക്രമണ ശേഷിയെ ഗണ്യമായി വര്‍ധിപ്പിക്കുകയും മേഖലയിലെ യുഎസ് നാവികസേനയ്ക്ക് ഭീഷണിയുയര്‍ത്തുകയും ചെയ്യുമെന്ന് ആയുധ വിദഗ്ധര്‍ പറഞ്ഞു. മിസൈല്‍ ആയുധ സംവിധാനങ്ങള്‍ വാങ്ങുന്നതിനായി ചൈനയുമായുള്ള ചര്‍ച്ചകള്‍ കുറഞ്ഞതു രണ്ടു വര്‍ഷം മുമ്പ് ആരംഭിച്ചതാണെങ്കിലും, ജൂണില്‍ ഇസ്രായേലും ഇറാനും തമ്മിലുണ്ടായ 12 ദിവസത്തെ യുദ്ധത്തിന് ശേഷം ഇത് വേഗത്തിലായതായി ഇറാന്‍ സര്‍ക്കാരില്‍ നിന്ന് വിവരങ്ങള്‍…

    Read More »
  • ‘കഴുത്ത് ഇറങ്ങിക്കിടന്നത് ഫോക്കസ് ചെയ്ത് വീഡിയോ എടുത്തു, ഞാന്‍ അത്തരം ഒരാളല്ല’; യുട്യൂബ് ചാനലുകളുടെ മോശം ആംഗിളുകള്‍ക്ക് എതിരേ ആരതി കൃഷ്ണ

    മോശമായ രീതിയില്‍ ദൃശ്യങ്ങള്‍ ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതിനെതിരെ രൂക്ഷ പ്രതികരണം നടത്തുകയാണ്  ഇൻഫ്ലുവൻസറും മിസ് കേരള ഫിറ്റ്നസ് ജേതാവുമായ ആരതി കൃഷ്ണ. കഴിഞ്ഞ ദിവസം നടന്ന പരിപാടിക്കിടെയുള്ള സന്ദര്‍ഭങ്ങള്‍ മോശമായി ചിത്രീകരിച്ച് പ്രചരിപ്പിച്ചെന്നാണ് ആരതി പറയുന്നത്. ഇതിനെതിരെ പ്രതികരിച്ചശേഷം 100 ഇരട്ടി മോശമാക്കി വീണ്ടും ദൃശ്യങ്ങള്‍ വന്നെന്നും ആരതി പറയുന്നു. കഴിഞ്ഞ ദിവസം നടന്ന പരിപാടിയില്‍ ഓണ്‍ലൈന്‍ മീഡിയകളോട് മോശമായി ചിത്രീകരിക്കരുതെന്ന് അഭ്യര്‍ഥിച്ചതായി ആരതി പറയുന്നു. ”അത്താണിയില്‍ ഒരു പരിപാടിക്ക് പോയിരുന്നു. പരിപാടിക്ക് ശേഷം കുറെ വളരെ മോശം രീതിയിലുള്ള വിഡിയോസ് കണ്ടു. ഈ പരിപാടിക്ക് പോയപ്പോള്‍ ഇങ്ങനെ ചെയ്യരുതെന്ന് യൂട്യൂബേഴ്സിനോട് പറഞ്ഞിരുന്നു. സപ്പോര്‍ട്ട് ചെയ്തത് മീഡിയയയാണ്. ഈ അവസഥയില്‍ നില്‍ക്കുന്നതിന് കാരണം മീഡിയയാണ്. അവരോട് കടപ്പാടുണ്ട്. കഴിഞ്ഞ പരിപാടിയുടെ വിഡിയോസ് ഞാന്‍ പോലും അറിയാതെ മോശമാക്കുന്ന രീതിയില്‍ വന്നു. വെറൊരു കാറ്റഗറിയിലേക്ക് പെടുത്തുന്നത് പോലെ തോന്നി. ഞാന്‍ അങ്ങനെയൊരാളല്ല. അങ്ങനെ ശ്രമിക്കല്ല എന്ന് പറഞ്ഞു” എന്നാണ് ആരതി…

    Read More »
  • ജയിപ്പിച്ചു വിട്ടിട്ടെന്തിന്? ഒന്നര വര്‍ഷത്തിനിടെ ചില്ലിക്കാശിന്റെ വികസനം നടത്താതെ കേരള എംപിമാര്‍; ഇ.ടി. മുഹമ്മദ് ബഷീറിനും എം.കെ. രാഘവനും പേരിനു പോലും പദ്ധതികളില്ല; ഷാഫിക്കും ഷോ മാത്രം; സുരേഷ് ഗോപിയും കണക്ക്! തമ്മില്‍ ഭേദം ബ്രിട്ടാസ്

    ന്യൂഡല്‍ഹി: വമ്പന്‍ ഭൂരിപക്ഷത്തില്‍ ജയിപ്പിച്ചിട്ടും കേരളത്തിനുവേണ്ടി ചില്ലിക്കാശിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കു ചുക്കാന്‍ പിടിക്കാതെ യുഡിഎഫ് എംപിമാര്‍. എംപിമാരുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചു കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം. 19 ലോക്‌സഭാ എംപിമാരില്‍ കെ. രാധാകൃഷ്ണന്‍ ഒഴിച്ചു ബാക്കിയുള്ളവരെല്ലാം യുഡിഎഫ് എംപിമാരാണ്. പാര്‍ലമെന്റില്‍ പോകാനും വരാനും ചെലവിട്ട പണം പോലും ഇവര്‍ കേരളത്തിനുവേണ്ടി ചെലവിട്ടിട്ടില്ല. നിര്‍ണായകമായ ഒന്നര വര്‍ഷത്തിനിടെ മലപ്പുറം എംപി ഇ.ടി. മുഹമ്മദ് ബഷീര്‍, കോണ്‍ഗ്രസിന്റെ എം.കെ. രാഘവന്‍ എന്നിവര്‍ ചില്ലിക്കാശുപോലും ചെലവിട്ടിട്ടില്ല. 11.48 കോടി രൂപ ഇ.ടിക്കും 9.80 കോടി എം.കെ. രാഘവനും അലോക്കേറ്റ് ചെയ്തിട്ടുണ്ട്. ഇവര്‍ രണ്ടുപേരും എംപി ഫണ്ടില്‍നിന്ന് ചെലവിട്ടത് പൂജ്യം രൂപയാണ്. ജില്ലാ കളക്ടര്‍മാര്‍ മുഖേനയാണ് എംപിമാര്‍ പദ്ധതികള്‍ സമര്‍പ്പിക്കുന്നത്. കൃത്യമായ പദ്ധതിരേഖകളില്ലെങ്കില്‍ ഇവയെല്ലാം തള്ളിപ്പോകും. 12 കോടിക്കു മുകളില്‍ അലോക്കേഷനുള്ള പൊന്നാനി എംപി അബ്ദുസ്സമദ് സമദാനി ഇതുവരെ ചെലവിട്ടത് ആകെ അനുവദിച്ചതിന്റെ 0.33 ശതമാനം മാത്രമാണ്. ഏതാണ്ടു നാലുലക്ഷം രൂപയ്ക്ക് അടുത്തുവരും. വടകരയില്‍ വമ്പിച്ച വിജയം നേടിയിട്ടും…

    Read More »
  • മുമ്പ് അരിവിഹിതം, ഇപ്പോള്‍ കെ- ഫോണ്‍: പാര്‍ലമെന്റില്‍ ചോദ്യങ്ങളുമായി എത്തിയ എന്‍.കെ. പ്രമചന്ദ്രനു കേന്ദ്രസര്‍ക്കാര്‍ നല്‍കിയ മറുപടി വൈറല്‍; ‘99,970 കണക്ഷനുകള്‍, നടത്തിപ്പ് എല്ലാ നടപടികളും പാലിച്ച്’

    ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാരിന്റെ സ്വന്തം ഇന്റര്‍നെറ്റ് പദ്ധതിയായ കെ-ഫോണുമായി ബന്ധപ്പെട്ടു കുത്തിത്തിരിപ്പിന് ഇറങ്ങിയ എംപി എന്‍.കെ. പ്രേമചന്ദ്രനു കേന്ദ്രസര്‍ക്കാര്‍ നല്‍കിയ മറുപടി ഇന്റര്‍നെറ്റില്‍ ചര്‍ച്ചയാകുന്നു. കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ ചോദിച്ച ചോദ്യങ്ങള്‍ക്കാണ് സംസ്ഥാന സര്‍ക്കാര്‍ മികച്ച രീതിയിലാണു പദ്ധതി മുന്നോട്ടു കൊണ്ടുപോകുന്നതെന്നും എല്ലാ ലൈസന്‍സുകളും പാലിക്കുന്നുണ്ടെന്നും കേന്ദ്ര വാര്‍ത്താ വിനിമയ ഗ്രാമവികസന മന്ത്രാലയ സഹമന്ത്രി ഡോ. പെമ്മസാനി ചന്ദ്രശേഖര്‍ മറുപടി നല്‍കി. ഇതിനു മുമ്പും കേരളത്തിലെ നിരവധി പദ്ധതികള്‍ക്കെതിരേ എന്‍.കെ. പ്രേമചന്ദ്രന്‍ പാര്‍ലമെന്റില്‍ നോട്ടീസ് നല്‍കിയിരുന്നു. കേരളം അതിദാരിദ്ര്യ മുക്തമാണെന്നു പ്രഖ്യാപിച്ച സാഹചര്യത്തില്‍ കേന്ദ്രത്തില്‍നിന്നു ലഭിക്കുന്ന അരിവിഹിതത്തില്‍ കുറവു വരുത്തുമോ എന്നായിരുന്നു ചോദ്യം. സദ്ദുദ്ദേശ്യമെന്നു തോന്നുമെങ്കിലും കേന്ദ്രം അരിവിഹിതം വെട്ടിക്കുറയ്ക്കണമെന്ന പരോക്ഷ നിര്‍ദേശമായിട്ടാണ് ഇതു വിമര്‍ശിക്കപ്പെട്ടത്. ഇതിനു സമാനമായ ചോദ്യങ്ങളുമായാണ് ഇക്കുറിയും പ്രേമചന്ദ്രന്‍ രംഗത്തുവന്നതെങ്കിലും കുഴപ്പങ്ങള്‍ കണ്ടു പിടിക്കാന്‍ പഴുതുകളില്ലാതെയാണ് സംസ്ഥാനം പദ്ധതി നടപ്പാക്കുന്നതെന്നും വ്യക്തമായി. പ്രേമചന്ദ്രന്‍ ചോദിച്ച ചോദ്യങ്ങളും അതിന്റെ ഉത്തരങ്ങളും പൂര്‍ണരൂപത്തില്‍   ചോദ്യം: കേരള ഫൈബര്‍ ഒപ്റ്റിക്…

    Read More »
  • വിവാഹത്തിന് മാതാപിതാക്കളുടെ അനുമതി നിര്‍ബന്ധമാക്കാന്‍ ഗുജറാത്ത്; ഒളിച്ചോട്ടവും ‘ലൗ ജിഹാദും’ തടയാനെന്നു വിശദീകരണം; ‘ഹാദിയ കേസ്’ വിധിക്ക് വിരുദ്ധമെന്ന് നിയമ വിദഗ്ധര്‍; പിന്നോട്ടില്ലെന്നു സര്‍ക്കാരും

    അഹമ്മദാബാദ്: സംസ്ഥാനത്തു നടക്കുന്ന ഏതൊരു വിവാഹത്തിനും മാതാപിതാക്കളുടെ അനുമതി വേണമെന്ന നിയമം നടപ്പാക്കാനൊരുങ്ങി ഗുജറാത്ത്. സംസ്ഥാനത്തെ വിവാഹ രജിസ്‌ട്രേഷന്‍ നിയമങ്ങളില്‍ നിര്‍ദേശിക്കപ്പെട്ട ഭേദഗതികള്‍ നടപ്പായാല്‍ ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വിവാഹത്തെക്കുറിച്ച് തങ്ങള്‍ മാതാപിതാക്കളെ അറിയിച്ചിട്ടുണ്ടോ എന്ന് ദമ്പതികള്‍ വ്യക്തമാക്കണം. രജിസ്‌ട്രേഷന്‍ നടപടികള്‍ക്കിടയില്‍ മാതാപിതാക്കളെ വിവരം അറിയിക്കാന്‍ ഉദ്യോഗസ്ഥര്‍ക്കും ബാധ്യതയുണ്ടാകും. ഒളിച്ചോട്ടങ്ങള്‍, ‘ലൗ ജിഹാദ്’ എന്നിവ ലക്ഷ്യമിട്ടാണ് ഇതെന്നാണ് സര്‍ക്കാര്‍ ഭാഷ്യം. നിരപരാധികളായ പെണ്‍കുട്ടികള്‍ ചതിയില്‍പെടുന്നെന്നും ഇത്തരം പ്രവണതകള്‍ സമൂഹത്തില്‍ ചിതലുകള്‍പോലെ പടരുകയാണെന്നും നിര്‍ദേശങ്ങള്‍ പ്രഖ്യാപിച്ച ഉപമുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഹര്‍ഷ സംഘ്‌വി പറഞ്ഞു. എന്നാല്‍, നിയമം കോടതി കയറുമെന്ന കാര്യത്തില്‍ സംശയമില്ല. പ്രായപൂര്‍ത്തിയായ രണ്ടുപേരുടെ വിവാഹ അവകാശം ഭരണഘടന മൗലികമായി നല്‍കിയിട്ടുള്ളതാണ്. വ്യക്തിസ്വാതന്ത്ര്യത്തില്‍ ഇതിനു പ്രധാന്യമുണ്ടെന്നും കോടതി ഉറപ്പിച്ചു വ്യക്തമാക്കിയിട്ടുണ്ട്. ഷഫിന്‍ ജഹാനെ വിവാഹം കഴിച്ച കേരളീയ വനിത അഖിലയുടെ (പിന്നീട് ഹാദിയ) കേസില്‍, പ്രായപൂര്‍ത്തിയായ ഇന്ത്യക്കാര്‍ക്ക് തങ്ങളുടെ പങ്കാളിയെ തിരഞ്ഞെടുക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്ന് കോടതി വ്യക്തമാക്കിയിരുന്നു. കുട്ടികളെ സംരക്ഷിക്കാനുള്ള…

    Read More »
  • എസ്പ്രസ് വേയിലെ കുരുക്ക്; ഭക്ഷണവും വെള്ളവും ലഭിക്കാതെ വലഞ്ഞത് 33 മണിക്കൂര്‍; ഒരു ലക്ഷത്തില്‍ അധികം വാഹന യാത്രക്കാരില്‍ നിന്ന് പിരിച്ച 5.16 കോടിയുടെ ടോള്‍ തിരികെ നല്‍കും

    മുംബൈ: മുംബൈ-പുണെ എക്‌സ്പ്രസ് വേയില്‍ ഗ്യാസ് ടാങ്കര്‍ അപകടത്തെത്തുടര്‍ന്നുണ്ടായ വന്‍ ഗതാഗതക്കുരുക്കില്‍പ്പെട്ട ഒരു ലക്ഷത്തിലധികം വാഹനയാത്രക്കാര്‍ക്ക് ടോള്‍ തുക തിരികെ നല്‍കാന്‍ തീരുമാനം. ഏകദേശം 5.16 കോടി രൂപയാണ് റീഫണ്ട് ആയി നല്‍കുന്നതെന്ന് മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ (MSRDC) ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഫെബ്രുവരി 3-ന് എക്‌സ്പ്രസ് വേയിലെ ഖോപ്പോളി ഭാഗത്ത് ഗ്യാസ് ടാങ്കര്‍ മറിഞ്ഞതിനെത്തുടര്‍ന്ന് 33 മണിക്കൂറോളമാണ് ഗതാഗതം തടസ്സപ്പെട്ടത്. കിലോമീറ്ററുകളോളം നീണ്ട ഗതാഗതക്കുരുക്കില്‍ കുടുങ്ങിയ യാത്രക്കാര്‍ ഭക്ഷണവും വെള്ളവും ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളില്ലാതെ വലഞ്ഞിരുന്നു. അപകടത്തെത്തുടര്‍ന്ന് ടോള്‍ പിരിവ് ഉടന്‍ നിര്‍ത്തിവെക്കാന്‍ ഭരണകൂടം ഉത്തരവിട്ടിരുന്നു. എന്നാല്‍ ഉത്തരവ് വരുന്നതിന് മുന്‍പേ തന്നെ പല വാഹനയാത്രക്കാരുടെയും ഫാസ്ടാഗ് (FASTag) അക്കൗണ്ടുകളില്‍ നിന്ന് ടോള്‍ തുക ഈടാക്കിയിരുന്നു. ‘ടോള്‍ പിരിവ് നിര്‍ത്താന്‍ ഉത്തരവിട്ട ശേഷവും വാഹന ഉടമകളില്‍ നിന്ന് ഈടാക്കിയ മുഴുവന്‍ തുകയും തിരികെ നല്‍കാന്‍ തീരുമാനിച്ചു. 5.16 കോടി രൂപ MSRDC റീഫണ്ട് ചെയ്യും. അടുത്ത കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍…

    Read More »
  • ദയനീയ തോല്‍വി സെമി ഫൈനല്‍ സ്വപ്‌നങ്ങള്‍ക്കും തിരിച്ചടി; ഇനിയുള്ള മത്സരങ്ങള്‍ ജയിച്ചാല്‍ മാത്രം പോര; സാധ്യതകള്‍ ഇങ്ങനെ

    ബംഗളുരു: ഗ്രൂപ്പ് ഘട്ടത്തിലുടനീളം ആധികാരികമായ പ്രകടനം കാഴ്ചവെച്ച ഇന്ത്യയുടെ കുതിപ്പിന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലേറ്റ അപ്രതീക്ഷിത തിരിച്ചടി സെമി ഫൈനല്‍ സ്വപ്‌നങ്ങളെ സമ്മര്‍ദത്തിലാക്കും. സൂപ്പര്‍ 8-ലെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയോട് 76 റണ്‍സിനാണ് പരാജയപ്പെട്ടത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയെ ജസ്പ്രീത് ബുംറയുടെ തകര്‍പ്പന്‍ സ്‌പെല്‍ വിറപ്പിച്ചു. 15 റണ്‍സ് മാത്രം വഴങ്ങി 3 വിക്കറ്റ് വീഴ്ത്തിയ ബുംറ, ടി20 ലോകകപ്പില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന താരമായി മാറി. ദക്ഷിണാഫ്രിക്കയെ ഒരു ഘട്ടത്തില്‍ 20 റണ്‍സിന് 3 വിക്കറ്റ് എന്ന നിലയിലേക്ക് ഇന്ത്യ തളച്ചിരുന്നു. എന്നാല്‍ 35 പന്തില്‍ 63 റണ്‍സെടുത്ത ഡേവിഡ് മില്ലറുടെ പ്രകടനം ദക്ഷിണാഫ്രിക്കയെ 187/7 എന്ന ശക്തമായ നിലയിലെത്തിച്ചു. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് തുടക്കം മുതലേ പിഴച്ചു. പത്താം ഓവറില്‍ 51 റണ്‍സിന് 5 വിക്കറ്റ് എന്ന നിലയിലേക്ക് ഇന്ത്യ തകര്‍ന്നു. 15-ാം ഓവറില്‍ കേശവ് മഹാരാജ് മൂന്ന് വിക്കറ്റുകള്‍ കൂടി വീഴ്ത്തിയതോടെ…

    Read More »
  • ലോകം തെരയുന്ന ഡ്രഗ് കാര്‍ട്ടല്‍ തലവന്‍ എല്‍ മെന്‍ചോ കൊല്ലപ്പെട്ടു; ട്രംപ് ഭരണകൂടം ഭീകര സംഘടനയായി പ്രഖ്യാപിച്ച സിജെഎന്‍ജെ; അത്യാധുനിക ആയുധങ്ങള്‍, സൈനിക ശൈലിയില്‍ വാഹന വ്യൂഹം; മെക്‌സിക്കോയില്‍ വ്യാപക അക്രമം

    ന്യൂയോര്‍ക്ക്: മെക്‌സിക്കോയിലെ സൈനിക നടപടിക്കിടെ പരിക്കേറ്റതിനെത്തുടര്‍ന്ന് ലോകം തിരയുന്ന കൊടുംകുറ്റവാളിയും ഡ്രഗ് കാര്‍ട്ടല്‍ തലവനുമായ എല്‍ മെന്‍ചോ കൊല്ലപ്പെട്ടതായി ഞായറാഴ്ചമെക്‌സിക്കന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. നെമെസിയോ റൂബന്‍ ഒസെഗ്വേര സെര്‍വാന്റസ് (Nemesio Ruben Oseguera Cervantes) എന്നും അറിയപ്പെടുന്ന എല്‍ മെന്‍ചോയുടെ മരണത്തിനു പിന്നാലെ വന്‍ അക്രമങ്ങളും പൊട്ടിപ്പുറപ്പെട്ടു. ജാലിസ്‌കോ (Jalisco) ഉള്‍പ്പെടെ മെക്‌സിക്കോയിലെ അര ഡസനോളം സംസ്ഥാനങ്ങളില്‍ അക്രമികള്‍ വാഹനങ്ങള്‍ കത്തിക്കുകയും ഹൈവേകള്‍ ഉപരോധിക്കുകയും ചെയ്തു. പടിഞ്ഞാറന്‍ സംസ്ഥാനമായ ജാലിസ്‌കോയില്‍ നടന്ന സൈനിക റെയ്ഡിനിടെയാണ് എല്‍ മെന്‍ചോയ്ക്ക് മാരകമായി പരിക്കേറ്റത്. മെക്‌സിക്കോ സിറ്റിയിലേക്ക് വിമാനമാര്‍ഗ്ഗം മാറ്റുന്നതിനിടെ അദ്ദേഹം മരണത്തിന് കീഴടങ്ങിയതായി പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ ദശകത്തില്‍ മെക്‌സിക്കോയിലെ ഏറ്റവും ശക്തമായ കുറ്റവാളി സംഘമായി വളര്‍ന്ന ജാലിസ്‌കോ ന്യൂ ജനറേഷന്‍ കാര്‍ട്ടലിന്റെ (CJNG) തലവനായിരുന്നു ഇയാള്‍. അമേരിക്കയിലേക്കുള്ള മയക്കുമരുന്ന് കടത്തിലെ പ്രധാന കണ്ണികൂടിയായിരുന്നു ഈ സംഘം. മെക്‌സിക്കോയില്‍ വ്യാപക അക്രമം എല്‍ മെന്‍ചോയുടെ മരണത്തിന് പിന്നാലെ മെക്‌സിക്കോയിലുടനീളം വന്‍തോതിലുള്ള അക്രമസംഭവങ്ങള്‍…

    Read More »
  • നിങ്ങള്‍ എന്തിനാണു കോണ്‍ഗ്രസിനെ സംരക്ഷിക്കുന്നത്? മാധ്യമങ്ങള്‍ക്കെതിരേ ആഞ്ഞടിച്ച് മോദി; ‘പ്രതിപക്ഷമെന്ന് പറയാതെ കോണ്‍ഗ്രസ് എന്നുതന്നെ പറയൂ; ടിഎംസിയും ഡിഎംകെയും ബി.എസ്.പിയും കോണ്‍ഗ്രസിനെ തള്ളിക്കളഞ്ഞു; ‘സത്യത്തിനൊപ്പം നിന്നതിന് മറ്റു പാര്‍ട്ടികള്‍ക്ക് നന്ദി’

    ന്യൂഡല്‍ഹി: എഐ ഇംപാക്ട് സമ്മിറ്റിനിടെ (AI Impact Summit) യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധങ്ങള്‍ക്കും പാര്‍ലമെന്റിലെ സ്തംഭനാവസ്ഥയ്ക്കും എതിരെ കോണ്‍ഗ്രസിനുമേല്‍ കടുത്ത ആക്രമണം അഴിച്ചുവിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. മീററ്റില്‍ നടന്ന ഒരു ചടങ്ങില്‍ സംസാരിക്കവെയാണ് പ്രധാനമന്ത്രി കോണ്‍ഗ്രസിന്റെ രാഷ്ട്രീയ സംസ്‌കാരത്തെ വിമര്‍ശിക്കുകയും അവരുടെ രീതികളെ ചോദ്യം ചെയ്യുകയും ചെയ്തത്. ഡല്‍ഹിയിലെ പ്രശസ്തമായ എഐ സമ്മിറ്റിന് പുറത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ അര്‍ദ്ധനഗ്‌ന പ്രതിഷേധത്തെ പരാമര്‍ശിച്ച പ്രധാനമന്ത്രി, ‘ജനാധിപത്യത്തിന്റെ നഗ്‌നത’യെന്നാണു വിശേഷിപ്പിച്ചത്. ഇന്ത്യ തങ്ങളുടെ സാങ്കേതിക കരുത്ത് ലോകത്തിന് മുന്നില്‍ പ്രകടിപ്പിക്കുമ്പോള്‍, ‘അച്ചടക്കമില്ലാത്ത’ കോണ്‍ഗ്രസ് നേതാക്കള്‍ രാജ്യത്തിന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ ശ്രമിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ഈ സംഭവത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട വശം പ്രതിപക്ഷ സഖ്യത്തിലെ മറ്റ് പ്രധാന കക്ഷികളാണെന്നും, മറ്റ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഈ പ്രകടനത്തില്‍ നിന്ന് പൂര്‍ണ്ണമായും അകലം പാലിച്ചുവെന്നും അദ്ദേഹം അവകാശപ്പെട്ടു. ‘ഡല്‍ഹിയിലെ ലജ്ജാകരമായ സംഭവത്തിന് ശേഷം കോണ്‍ഗ്രസിനെ പരസ്യമായി വിമര്‍ശിക്കാന്‍ ധൈര്യം കാണിച്ച മറ്റ് പ്രതിപക്ഷ…

    Read More »
  • വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഫ്‌ളാറ്റ് നിര്‍മാണം: അനില്‍ അക്കര പറയുന്നത് അര്‍ധസത്യം; വാദങ്ങളും ഓരോന്നായി പൊളിയുന്നു; നിലവിലെ കരാറുകള്‍ റദ്ദാക്കാതെ സര്‍ക്കാരിന് ഏറ്റെടുക്കാനാകില്ല; സുപ്രീം കോടതിയില്‍ അടക്കം കേസുകള്‍; ഹൈക്കോടതിയിലെ സത്യവാങ്മൂലത്തിന്റെ പൂര്‍ണരൂപം പുറത്ത്

    തൃശൂര്‍: വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഫ്‌ളാറ്റ് നിര്‍മാണം സര്‍ക്കാര്‍ മനപ്പൂര്‍വം വൈകിക്കുകയാണെന്ന കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കരയുടെ വാദം പൊളിച്ച് സര്‍ക്കാര്‍ കോടതിയില്‍ നല്‍കിയ അഫിഡാവിറ്റ്. എന്നാല്‍, ഇതില്‍ പറയുന്ന കാര്യങ്ങള്‍ വസ്തുതാ വിരുദ്ധമെന്ന് ആവര്‍ത്തിക്കുകയാണ് അനില്‍ അക്കര. സര്‍ക്കാരിനുവേണ്ടി തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ട ടിങ്കു ബിസ്വാള്‍ ഐഎഎസ് ആണ് സത്യവാങ്മൂലം നല്‍കിയിട്ടുള്ളത്. യുഎഇയിലെ റെഡ് ക്രസന്റ് അതോറിറ്റിയുമായും മറ്റു കരാറുകാരുമായിട്ടാണു കരാറുള്ളതെന്നും ഇവര്‍ സുപ്രീം കോടതിയില്‍ അടക്കം നല്‍കിയ ഹര്‍ജികള്‍ നിലനില്‍ക്കുമ്പോള്‍ സര്‍ക്കാരിന് ഏകപക്ഷീയമായി പദ്ധതി ഏറ്റെടുക്കാന്‍ കഴിയില്ലെന്നും നിലവിലെ കരാറുകള്‍ റദ്ദാക്കിയാല്‍ സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ ഒരുക്കമാണെന്നുമാണ് സര്‍ക്കാര്‍ സത്യവാങ്മൂലം. കെട്ടിടത്തിന് ഉറപ്പുണ്ടെന്ന് എഐടി കാലിക്കറ്റ് റിപ്പോര്‍ട്ട് നല്‍കിയാലും ആവശ്യമായ ടെസ്റ്റുകള്‍ നടത്തേണ്ടതുണ്ട്. കെട്ടിടത്തിനു ബലമുണ്ടായിട്ടും സര്‍ക്കാര്‍ നടപടി വൈകിക്കുന്നു എന്നാണ് അനില്‍ പറയുന്നത്. എന്നാല്‍, കെട്ടിടമല്ല, നിലവിലെ കരാറുകളാണ് പ്രതിസന്ധിയെന്നാണു സര്‍ക്കാര്‍ വാദം. വടക്കാഞ്ചേരിയില്‍ 2.17 ഏക്കര്‍ സ്ഥലത്ത് 500 ചതുരശ്രയടി വീതമുള്ള 140 ഫ്‌ളാറ്റുകള്‍…

    Read More »
Back to top button
error: