Newsthen Special

  • ‘സംസാരം നിര്‍ത്തൂ’; കരഞ്ഞു കാലുപിടിച്ച് ഭാര്യ; ജാമ്യ വ്യവസ്ഥ ലംഘിച്ച് മാധ്യമങ്ങള്‍ക്കു മുന്നില്‍ വീരവാദവുമായി രാഹുല്‍ ഈശ്വര്‍; ‘പുറത്തുണ്ടായിരുന്നെങ്കില്‍ മുഖ്യമന്ത്രിക്കെതിരേ കാമ്പെയ്ന്‍ നടത്തിയേനെ; ശബരിമല ചര്‍ച്ചയില്‍ വരാതിരിക്കാന്‍ അകത്തിട്ടു’

    തിരുവനന്തപുരം: അതിജീവിതയെ അധിക്ഷേപിച്ച കേസില്‍ തന്നെ അറസ്റ്റ് ചെയ്തത് നോട്ടീസ് നല്‍കാതെയായിരുന്നുവെന്ന് ആവര്‍ത്തിച്ച് രാഹുല്‍ ഈശ്വര്‍. നോട്ടീസ് നല്‍കിയെന്ന് പറയുന്നത് നുണയാണെന്നും ഇക്കാര്യം അയ്യപ്പ സ്വാമിയേയും തന്റെ മക്കളേയും തൊട്ട് ആണയിടാമെന്നും രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇതിനിടെ ജയില്‍ മോചിതനായ രാഹുലിനെ മെന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ പൂമാലയിട്ടാണ് സ്വീകരിച്ചത്. കേസിനെ പറ്റി സംസാരിക്കാന്‍ പാടില്ലെന്ന് ജാമ്യ വ്യവസ്ഥ. എന്നിട്ടും മാധ്യമങ്ങളോട് രാഹുല്‍ ഈശ്വര്‍ സംസാരിച്ചതോടെ നിര്‍ത്താന്‍ പറഞ്ഞ് ഭാര്യ ദീപ കരഞ്ഞു കാലുപിടിക്കുകയായിരുന്നു. എന്നാല്‍ അതൊന്നും ശ്രദ്ധിക്കാതെയായിരുന്നു രാഹുലിന്റെ സംസാരം. തന്റെ ജയിലിലെ പ്രതിഷേധം പൊലീസിന് എതിരെയായിരുന്നില്ലെന്നും മറിച്ച് മെന്‍സ് കമ്മീഷനുവേണ്ടിയാണ് തന്റെ പോരാട്ടമെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. കള്ളത്തെ കള്ളം കൊണ്ട് ജയിക്കാന്‍ കഴിയില്ല. സത്യം കൊണ്ടേ ജയിക്കാനാകൂ. ആരാന്റെ മക്കളെ കള്ളപ്പരാതിയില്‍ അകത്താക്കിയാല്‍ കാണാന്‍ രസമാണ്. അത് സ്വന്തം അനുഭവത്തില്‍ വരുമ്പോഴേ പ്രയാസം മനസിലാകുവെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പ് കഴിയും വരെ ശബരിമല വിഷയം മിണ്ടാതിരിക്കാനാണ് തന്നെ പിടിച്ച്…

    Read More »
  • പലസ്തീന്‍ അനുകൂല സിനിമകള്‍ ഭീതി? തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ നിന്നും സിനിമകള്‍ ഒഴിവാക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം ; വിലക്കിയത്് ഉദ്ഘാടന ചിത്രമായ പലസ്തീന്‍ 36 ഉള്‍പ്പെടെ 19 സിനിമകള്‍

    തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയില്‍ നിന്നും സിനിമകള്‍ മാറ്റാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം വിവാദമാകുന്നു. മേളയുടെ ഉദ്ഘാടനചിത്രം ഉള്‍പ്പെടെ 19 സിനിമകളാണ് നിലവില്‍ ഒഴിവാക്കിയിരിക്കുന്നത്. സിനിമകള്‍ ഒഴിവാക്കാനുള്ള കാരണം ഇതുവരെ അറിയിച്ചിട്ടില്ലെന്ന് ചലച്ചിത്ര അക്കാദമി പ്രതികരിച്ചു. കേന്ദ്ര നിലപാടിനെതിരെ ഐഎഫ്ഐഎഫ്കെ വേദിയില്‍ പ്രതിഷേധമുയര്‍ന്നു. മേളയുടെ ഉദ്ഘാടന ചിത്രമായ പലസ്തീന്‍ 36, റഷ്യന്‍ വിപ്ലവം പശ്ചാത്തലമായ ബാറ്റല്‍ഷിപ്പ് പൊട്ടന്‍കിന്‍,സ്പാനിഷ് സിനിമയായ ബീഫ് ഉള്‍പ്പെടെ 19 സിനിമകള്‍ക്ക് ഇതുവരെ കേന്ദ്ര അനുമതി ലഭിച്ചില്ല.സംഭവത്തില്‍ മേളയില്‍ കേന്ദ്രസര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരിക്കുകയാണ്. പലസ്തീന്‍ വിഷയം സംസാരിക്കുന്ന സിനിമയാണ് ഒഴിവാക്കിയതെന്നാണ് ആക്ഷേപം. അറബി ഡോക്യുമെന്ററിയായ എ പോയറ്റ്: അണ്‍കണ്‍സീല്‍ഡ് പോയട്രി, ചെറിയന്‍ ഡാബിസിന്റെ ആള്‍ ദാറ്റ്സ് ലെഫ്റ്റ് ഓഫ് യൂ, ബമാകോ അബ്ദറഹ്‌മാന്‍ സിസാക്കോ, ബാറ്റില്‍ഷിപ്പ് പൊട്ടെംകിന്‍ സെര്‍ജി ഐസന്‍സ്റ്റീന്‍, ബീഫ് ലീ സുങ് ജിന്‍, ക്ലാഷ് മുഹമ്മദ് ഡയബ്, ഈഗിള്‍സ് ഓഫ് ദി റിപ്പബ്ലിക് താരിക് സാലിഹ്, ഹാര്‍ട്ട് ഓഫ് ദി വുള്‍ഫ് , വണ്‍സ് അപ്പോണ്‍ എ…

    Read More »
  • പതിനാറാം പക്കം രാഹുല്‍ ഈശ്വര്‍ ജയില്‍ മോചിതന്‍; ഒന്നു തുറന്നു പറയാന്‍ പറ്റില്ലെന്ന് ജയിലില്‍ നിന്ന് പുറത്തുവന്ന രാഹുല്‍ ഈശ്വര്‍; കള്ളത്തെ കള്ളം കൊണ്ട് ജയിക്കാനാകില്ല സത്യം കൊണ്ടേ ജയിക്കാനാകൂ; പറയാന്‍ പലതുമുണ്ടെങ്കിലും പറയാന്‍ പറ്റാത്ത സ്ഥിതിയാണെന്നും രാഹുല്‍

      തിരുവനന്തപുരം: പതിനാറു ദിവസത്തിനു ശേഷം രാഹുല്‍ ഈശ്വര്‍ ജയില്‍ മോചിതനായി. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ അതിജീവിതയെ അധിക്ഷേപിച്ച കേസില്‍ റിമാന്‍ഡിലായിരുന്ന രാഹുല്‍ ഈശ്വര്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങി. 16 ദിവസത്തിന് ശേഷമാണ് രാഹുല്‍ ഈശ്വറിന് ജാമ്യം ലഭിക്കുന്നത്. പലതും പറയാനുണ്ടെന്നും എന്നാല്‍ ഈ സാഹചര്യത്തില്‍ പലതും പറയാന്‍ പറ്റില്ലെന്നും ജയിലില്‍ നിന്ന് ഇറങ്ങിയ രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞു. ഒരിക്കലും കള്ളത്തെ കള്ളം കൊണ്ട് ജയിക്കാന്‍ കഴിയില്ല. കള്ളത്തെ സത്യം കൊണ്ടേ ജയിക്കാന്‍ സാധിക്കൂ. നിലവില്‍ കേസിനെ കുറിച്ച് സംസാരിക്കാന്‍ സാധിക്കാത്ത സാഹചര്യമാണ്. എന്നാല്‍ ഒരുകാര്യം പറയാം, തന്നെ നോട്ടീസ് നല്‍കാതെയാണ് അറസ്റ്റ് ചെയ്തത്. എന്നാല്‍ പ്രോസിക്യൂഷന്‍ ഉള്‍പ്പെടെ കോടതിയില്‍ പറഞ്ഞത് നോട്ടീസ് നല്‍കിയിട്ടുണ്ടെന്നാണ്. പോലീസ് റിപ്പോര്‍ട്ട് കിട്ടിയില്ലെന്ന് പ്രൊസിക്യൂഷന്‍ കോടതിയില്‍ കള്ളം പറഞ്ഞു. ജാമ്യം നിഷേധിക്കാനാണ് പ്രോസിക്യൂഷന്‍ കള്ളം പറഞ്ഞത്. തെരഞ്ഞെടുപ്പ് കഴിയുംവരെ തന്നെ അകത്തിടാന്‍ നോക്കി. താന്‍ പുറത്തുനിന്നാല്‍ സര്‍ക്കാരിനെതിരെ സംസാരിച്ചേനെ. തനിക്ക് എതിരെ വന്നത് വ്യാജ…

    Read More »
  • അതിജീവിതയ്ക്കും മഞ്ജുവാര്യര്‍ക്കും പിന്നാലെ നടിയുടെ അഭിഭാഷകയുടെ എഫ്ബി പോസ്റ്റ്; വിധി വന്നശേഷം ഭ്രാന്തിയുടെ മാനസികാവസ്ഥയിലായിരുന്നുവെന്ന് അഡ്വ.ടി.ബി.മിനി; ജനം മനസിലാക്കുന്നതില്‍ ഏറെ സന്തോഷമെന്നും ഫെയ്‌സ്ബുക്ക് കുറിപ്പ്; അതിജീവിതയേക്കാള്‍ അറ്റാക്ക് നേരിടുന്നുണ്ടല്ലോ എന്ന് പലരും ചോദിച്ചെന്നും മിനി; ഒരുപാട് പേര്‍ സെല്‍ഫിയെടുത്തെന്നും മിനിയുടെ അഭിമാനത്തോടെയുള്ള കുറിപ്പ്

      തൃശൂര്‍: നടി ആക്രമിക്കപ്പെട്ട കേസില്‍ അതിജീവിതയും മഞ്ജുവാര്യരുമൊക്കെ സോഷ്യല്‍മീഡിയയില്‍ കുറിപ്പിട്ടതിനു പിന്നാലെ അതിജീവിതയുടെ അഭിഭാഷകയും എഫ് ബി പോസ്റ്റിട്ടു. തൃശൂരിലെ കോടതിയില്‍ കേസിന്റെ ആവശ്യത്തിനായി വന്നപ്പോഴുണ്ടായ അനുഭവങ്ങളാണ് അഡ്വ.ടി.ബി.മിനി തന്റെ വിശദമായ എഫ്ബി പോസ്റ്റില്‍ പറഞ്ഞിരിക്കുന്നത്. കേസില്‍ വിധി വന്നശേഷം തന്റ മാനസികനില ഭ്രാന്തിയെപോലെയായിരുന്നുവെന്നും തൃശൂരിലേക്ക് വരും വഴി നിരവധി പേര്‍ തന്നെ കണ്ട് തിരിച്ചറിഞ്ഞെന്നും അതില്‍ ഒരുപാടു പേര്‍ സെല്‍ഫിയെടുത്തെന്നും മുന്നോട്ടുള്ള പോരാട്ടത്തിന് പൂര്‍ണ പിന്തുണ തന്നുവെന്നും മിനി പറയുന്നു. അതിജീവിതയേക്കാള്‍ അറ്റാക്ക് നേരിടുന്നത് മാഡമാണല്ലോ എന്ന് പലരും പറഞ്ഞതായും അവര്‍ കുറിച്ചിട്ടുണ്ട്. തോറ്റുപോയവര്‍ ജയിക്കുന്ന നിമിഷങ്ങളാണിതെന്ന് പറഞ്ഞാണ് മിനി കുറിപ്പ് അവസാനിപ്പിക്കുന്നത്. ആക്രമിക്കപ്പെട്ട നടിയുടെ അഭിഭാഷക അഡ്വ.ടി.ബി.മിനിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം – ഇന്ന് തൃശൂര്‍ കോടതിയില്‍ കേസിന് പോവുകയായിരുന്നു. ഞാന്‍ 8-ാം തിയ്യതിക്കു ശേഷം ഒരു ഭ്രാന്തിയേ പോലെ മാനസികമായ അവസ്ഥയിലായിരുന്നു. ഒരു പാട് പേര് വിളിച്ച് ആശ്വസിപ്പിച്ചു. വിജയിച്ചു എന്ന് പറഞ്ഞു. ഇന്ന് രാവിലെ…

    Read More »
  • പരാതിപ്പെടാന്‍ മെനക്കെട്ടില്ല; കേസിനുപോയി വര്‍ഷങ്ങള്‍ കളയാനും ശ്രമിച്ചില്ല; പെണ്‍കുട്ടിയോട് അശ്ലീല പരാമര്‍ശം നടത്തിയ യുവാവിന്റെ തല അടിച്ചു പൊട്ടിച്ച് ആണ്‍സുഹൃത്ത്; ആര്‍ക്കും പരാതിയില്ലാത്തതിനാല്‍ കേസില്ല; സംഭവം തിരുവല്ലയില്‍

    ചങ്ങനാശേരി; തന്നോട് അശ്ലീല പരാമര്‍ശം നടത്തിയ യുവാവിനെക്കുറിച്ച് പോലീസില്‍ പരാതിപ്പെടാനോ കേസുകൊടുക്കാനോ ഒന്നും ആ പെണ്‍കുട്ടി നിന്നില്ല. തന്നോട് അശ്ലീല വര്‍ത്തമാനം പറഞ്ഞ അവനെക്കുറിച്ച് നേരെ ഫോണ്‍ ചെയ്ത്് ആണ്‍സുഹൃത്തിനോട് പറഞ്ഞു. കേട്ടമാത്രയില്‍ പാഞ്ഞെത്തി അവള്‍ക്കൊപ്പം നിന്നവന്‍ ആ അശ്ലീലവീരനെ തല്ലി. തല തല്ലിപ്പൊട്ടിച്ചു. ആര്‍ക്കും പരാതിയില്ലാത്തതിനാല്‍ പോലീസ് കേസെടുത്തിട്ടുമില്ല. തിരുവല്ലയിലാണ് സംഭവം.     ചങ്ങനാശ്ശേരി സ്വദേശി 27 വയസുകാരന്‍ വിഷ്ണുവിനാണ് പരിക്കേറ്റത്. തിരുവല്ല കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ ബസ് കാത്തുനിന്ന പെണ്‍കുട്ടിയോട് ആണ് വിഷ്ണു അശ്ലീല പരാമര്‍ശം നടത്തിയത്. രാവിലെ 10 മണിയോടെയാണ് സംഭവം. പെണ്‍കുട്ടി കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ ബസ് കാത്തുനില്‍ക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ അടുത്ത് എത്തിയ വിഷ്ണു മോശം പദപ്രയോഗം നടത്തി. ഭയന്ന് പോയ പെണ്‍കുട്ടി ഉടന്‍ തന്റെ ആണ്‍ സുഹൃത്തിനെ ഫോണില്‍ വിളിച്ചു വിവരമറിയിച്ചു. സ്ഥലത്തെത്തിയ പെണ്‍കുട്ടിയുടെ ആണ്‍ സുഹൃത്ത് വിഷ്ണുവുമായി വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു.   ഇതിനിടെ കയ്യില്‍ കരുതിയിരുന്ന ചങ്ങല ഉപയോഗിച്ച് വിഷ്ണു പെണ്‍കുട്ടിയുടെ ആണ്‍…

    Read More »
  • ശരണം വിളിച്ച് ദിലീപ് ശബരിമലയില്‍; സന്നിധാനത്തെത്തിയത് പുലര്‍ച്ചെ; പ്രത്യേക വഴിപാടുകള്‍ നടത്തി; സുരക്ഷയ്ക്ക് രണ്ടു പോലീസുകാര്‍ മാത്രം; പതിനെട്ടാംപടി ചവിട്ടാതെ സ്റ്റാഫ് ഗേറ്റ് വഴി കടന്നെത്തി

      പത്തനംതിട്ട; ശരണം വിളിച്ച് മല ചവിട്ടി നടന്‍ ദിലീപ് ശബരിമലയിലെത്തി. പതിനെട്ടാംപടി ചവിട്ടാതെ സ്റ്റാഫ് ഗേറ്റ് വഴി കടന്നാണ് ദിലീപ് സന്നിധാനത്തത്തി ദര്‍ശനം നടത്തിയത്. നടിയെ ആക്രമിച്ച കേസില്‍ കോടതി കുറ്റവുമിക്തനാക്കിയ ശേഷമുള്ള ആദ്യ ശബരിമല ദര്‍ശനമായിരുന്നു. പുലര്‍ച്ചയോടെ സാന്നിധാനത്ത് എത്തിയ ദിലീപ് ദര്‍ശനത്തിനു ശേഷം പ്രത്യേക വഴിപാടുകളും നടത്തി.10 മണിയോടെ വീണ്ടും ദര്‍ശനത്തിനായെത്തി. രണ്ടു പോലീസുകാര്‍ മാത്രമാണ് ദിലിപീന് സുരക്ഷയ്്ക്കായി ഉണ്ടാായിരുന്നത്. കഴിഞ്ഞ തീര്‍ത്ഥാടന കാലത്ത് ദിലീപ് ശബരിമലയില്‍ ദര്‍ശനത്തിന് എത്തിയത് വിവാദമായിരുന്നു. ഭക്തര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന രീതിയില്‍ ദര്‍ശനം നടത്തിയതില്‍ ഹൈക്കോടതി ഇടപെടുകയും ചെയ്തു. ഇതിനു ശേഷം ശബരിമയില്‍ സെലിബ്രിറ്റികള്‍ക്കുള്ള പോലീസ് സുരക്ഷയില്‍ മാറ്റങ്ങള്‍ വരുത്തിയിരുന്നു.

    Read More »
  • ബിജെപിക്കെങ്ങിനെ വോട്ടു കുറഞ്ഞു; സിറ്റിംഗ് സീറ്റുകള്‍ പോയതെങ്ങിനെ; രാജീവ് ചന്ദ്രശേഖര്‍ അന്വേഷണത്തിനിറങ്ങുന്നു; കടുത്ത അതൃപ്തിയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍; കൊട്ടിഘോഷിച്ച തൃശൂര്‍ കോര്‍പറേഷനില്‍ രണ്ടക്കം തികയ്ക്കാനായില്ല; ക്രൈസ്തവ വോട്ടുകള്‍ കിട്ടിയില്ല; പാലക്കാടും വലിയ മെച്ചമുണ്ടായില്ല; അടിയൊഴുക്കുണ്ടായോ എന്ന് പരിശോധിക്കും; ശബരിമല സ്വര്‍ണക്കവര്‍ച്ച ഫലപ്രദമായി വിനിയോഗിക്കാനായില്ല

      തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ചത്ര വോട്ടും സീറ്റും ബിജെപിക്ക് നേടാനാകാതെ പോയതില്‍ സംസ്ഥാന അധ്യക്ഷന് കടുത്ത അതൃപ്തി. തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കുള്ളില്‍ അടിയൊഴുക്കുണ്ടാകുമെന്ന അഭ്യൂഹം ശക്തമായിരുന്നത് ശരിയായോ എന്നാണ് ഇപ്പോള്‍ പാര്‍ട്ടി നേതൃത്വം കരുതുന്നത്. ബിജെപിക്കെങ്ങിനെ വോട്ടുകള്‍ കുറഞ്ഞുവെന്നതും സിറ്റിംഗ് സീറ്റുകള്‍ എങ്ങനെ നഷ്ടമായെന്നതിനെക്കുറിച്ചും വിശദമായ അന്വേഷണത്തിന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഒരുങ്ങുന്നതായാണ് സൂചന. ഏറ്റവും മികച്ച രീതിയില്‍ വീടുവീടാന്തരം നടത്തിയ പ്രചരണതന്ത്രം ഫലപ്രദമായില്ലെന്ന വിലയിരുത്തലാണ് രാജീവിനുള്ളത്. രാജീവിന്റെ കര്‍ശന നിര്‍ദ്ദേശപ്രകാരം താഴേത്തട്ടില്‍ ബിജെപി നടത്തിയ പ്രചരണം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍ വിചാരിച്ചത്ര വോട്ടുകള്‍ ബിജെപി അക്കൗണ്ടി്ല്‍ വന്നില്ല. സിറ്റിംഗ് സീറ്റുകള്‍ നിലനിര്‍ത്താന്‍ സാധിച്ചില്ലെന്നത് ബിജെപിക്ക് കനത്ത തിരച്ചടിയാായി. ഇതെന്തുകൊണ്ടു സംഭവിച്ചുവെന്നതിനെക്കുറിച്ച് വിശദമായി തന്നെ അന്വേഷിക്കാനാണ് രാജീവ് ചന്ദ്രശേഖര്‍ തീരുമാനിച്ചിരിക്കുന്നത്. സിറ്റിംഗ് സീറ്റുകൡലുണ്ടായിരുന്നവര്‍ കാഴ്ചവെച്ച മോശം പെര്‍ഫോമെന്‍സാണ് തിരിച്ചടിയായതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഏറെ പ്രതീക്ഷയോടെ ജനം ജയിപ്പിച്ചുവിട്ടവര്‍ ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് ഉയരാതിരുന്നതും ജനകീയ വിഷയങ്ങളില്‍ ഇടപെടാതെ അലംഭാവം കാണിച്ചതും സിറ്റിംഗ്…

    Read More »
  • ഇടതുസര്‍ക്കാരിന് സിപിഐയുടെ വിമര്‍ശനം; ആത്മപരിശോധനയും ഗതിമാറ്റവും അനിവാര്യമെന്ന് ജനയുഗം എഡിറ്റോറിയല്‍

      കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്കേറ്റ തിരിച്ചടികളെ വിമര്‍ശിച്ച് സിപിഐ മുഖപത്രമായ ജനയുഗത്തില്‍ എഡിറ്റോറിയല്‍. മൃദുഭാഷയിലെങ്കിലും രൂക്ഷവിമര്‍ശനമാണ് ജനയുഗത്തില്‍ സിപിഐ സിപിഎമ്മിനെതിരെ ഉയര്‍ത്തിയിരിക്കുന്നത്. ആത്മപരിശോധനയും ഗതിമാറ്റവും അനിവാര്യമാക്കുന്ന തെരഞ്ഞെടുപ്പുഫലം എന്ന തലക്കെട്ടിലുള്ള എഡിറ്റോറിയലിലാണ് ജനയുഗം കടുത്ത വിമര്‍ശനം ഉയര്‍ത്തിയിരിക്കുന്നത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ അടുത്തകാലത്തെ ചില നടപടികളെങ്കിലും ആ വിശ്വാസത്തിന് തെല്ലെങ്കിലും ഉലച്ചില്‍ സംഭവിക്കാന്‍ കാരണമായിട്ടുണ്ടോ എന്നുള്ള ആത്മപരിശോധനയ്ക്കു കൂടിയുള്ള അവസരമാണിതെന്ന് തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ വ്യക്തമാക്കുന്നതായി മുഖപ്രസംഗത്തില്‍ പറയുന്നു. കഴിഞ്ഞ ഒരു ദശാബ്ദത്തോളമായി കേരളത്തില്‍ അധികാരത്തിലിരിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ സംബന്ധിച്ചിടത്തോളം കണക്കുകൂട്ടലുകള്‍ക്ക് വിരുദ്ധവും കനത്ത രാഷ്ട്രീയ വെല്ലുവിളി ഉയര്‍ത്തുന്നതുമാണ് ഈ തെരഞ്ഞെടുപ്പുഫലമെന്നും ജനയുഗം ചൂണ്ടിക്കാണിക്കുന്നുണ്ട്.   ഒരു നൂറ്റാണ്ടിലേറെ നീണ്ട സാമൂഹ്യ നവോത്ഥാന പ്രസ്ഥാനത്തിന്റെ പാരമ്പര്യം അവകാശപ്പെടുമ്പോഴും മത, ജാതിവാദങ്ങളടക്കം പ്രതിലോമ ചിന്തകള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും അടിത്തട്ടില്‍ ഇപ്പോഴും ആഴത്തില്‍ വേരോട്ടമുള്ള ഒരു സമൂഹംതന്നെയാണ് നമ്മുടേതെന്നും വിസ്മരിച്ചുകൂടാ. മതമൗലികവാദമടക്കം മതബോധത്തോടും ജാതീയതയോടും മതനിരപേക്ഷ ജനാധിപത്യ രാഷ്ട്രീയം പാലിക്കേണ്ട അകലം പാലിക്കുന്നില്ലെന്നും…

    Read More »
  • തരൂര്‍ തുറന്നടിച്ചു; എന്റെയും രാഹുലിന്റെയും പ്രത്യയശാസ്ത്രം വെവ്വേറെയെന്ന് ശശി തരൂര്‍; ആളുകളെ തെരഞ്ഞെടുക്കുന്നതിനോ സംയോജിപ്പിക്കുന്നതിനോ യോജിച്ച രീതിയില്‍ കൊണ്ടുപോവാനോ ഉള്ള കഴിവ് കോണ്‍ഗ്രസിനില്ല

      തിരുവനന്തപുരം: തദ്ദേശഭരണ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ശശി തരൂര്‍ വീണ്ടും കോണ്‍ഗ്രസിനെതിരെയുള്ള വാക് പോര് ശക്തമാക്കി. ഇത്തവണ മോദി സ്്തുതി വിട്ട് കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ചുകൊണ്ടാണ് തരൂര്‍ എക്‌സില്‍ പോസ്റ്റിട്ടിരിക്കുന്നത്. തനിക്ക് കോണ്‍ഗ്രസ് നേതൃത്വത്തോടുള്ള സകല അതൃപ്തിയും ഇഷ്ടക്കേടും പ്രകടമാക്കുന്നതാണ് പോസ്റ്റ്. ദേശീയ നേതൃത്വത്തെ വരെ പരാമര്‍ശിച്ചാണ് പോസ്റ്റ്. തന്റെയും രാഹുല്‍ ഗാന്ധിയുടെയും പ്രത്യയ ശാസ്ത്രം വെവ്വേറെയാണെന്ന കടുത്ത വിമര്‍ശനവും തരൂര്‍ ഉന്നയിച്ചിട്ടുണ്ട്. രണ്ട് ആശയ ധാരകളെ ഒന്നിച്ചുകൊണ്ടുപോകാന്‍ സാധിക്കാത്തത് കോണ്‍ഗ്രസിന്റെ കഴിവുകേടെന്ന് എക്‌സ് പോസ്റ്റില്‍ പറയുന്നു. ശശി തരൂരും രാഹുല്‍ ഗാന്ധിയും തമ്മിലുള്ള വ്യത്യാസം കോണ്‍ഗ്രസിനുള്ളില്‍ നിലനില്‍ക്കുന്ന രണ്ട് പ്രത്യയശാസ്ത്ര പ്രവണതകളെ പ്രതിഫലിപ്പിക്കുന്നു. പ്രശ്‌നം അവരുടെ സഹവര്‍ത്തിത്വമല്ല. ആളുകളെ തെരഞ്ഞെടുക്കുന്നതിനോ സംയോജിപ്പിക്കുന്നതിനോ യോജിച്ച രീതിയില്‍ കൊണ്ടുപോവാനോ ഉള്ള കഴിവ് കോണ്‍ഗ്രസിനില്ല എന്നതാണ് പ്രശ്‌നം- തരൂര്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു. രണ്ട് ദിവസം മുമ്പ് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വിളിച്ച കോണ്‍ഗ്രസ് എംപിമാരുടെ യോഗത്തില്‍ നിന്ന് ശശി തരൂര്‍ വിട്ടുനിന്നിരുന്നു. പാര്‍ട്ടിയുടെ…

    Read More »
  • ഉദ്ഘാടനത്തില്‍ നിന്ന് പിന്‍മാറി ദിലീപ്; പിന്മാറയത് എറണാകുളത്തപ്പന്‍ ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ചുള്ള കൂപ്പണ്‍ വിതരണ ഉദ്ഘാടനത്തില്‍ നിന്ന്; കാരണം വ്യക്തമല്ലെങ്കിലും സ്ത്രീകള്‍ എതിര്‍ത്തതിനെ തുടര്‍ന്നെന്ന് സൂചന

    കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കുറ്റവിമുക്തനായ നടന്‍ ദിലീപിനെ കുറ്റവിമുക്തനാക്കിയ നടന്‍ ദിലീപിനെ ക്ഷേത്രോത്സവ പരിപാടിയുടെ ഉദ്ഘാടനത്തിന് ക്ഷണിച്ചത് വിവാദമായി. എറണാകുളത്തപ്പന്‍ ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ചുള്ള കൂപ്പണ്‍ വിതരണ ഉദ്ഘാടനമാണ് വിവാദമായത്. ഉദ്ഘാടന ചടങ്ങിന്റെ നോട്ടീസില്‍ ദിലീപിന്റെ ചിത്രവും പേരും വെച്ചിരുന്നു. എന്നാല്‍ സംഗതി വിവാദമായതോടെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുന്നില്ലെന്ന് ദിലീപ് അറിയിച്ചു. എന്തുകൊണ്ടാണ് പങ്കെടുക്കാത്തതെന്ന കാര്യം വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ ദിലീപിനെ പരിപാടിയുടെ ഉദ്ഘാടകനാക്കിയതിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു, പ്രത്യേകിച്ച് സ്ത്രീകളില്‍ നിന്ന്. ഇതാണ് പിന്‍മാറ്റത്തിനു കാരണമെന്നാണ് സൂചന. ദിലീപ് പങ്കെടുക്കില്ലെന്ന് അറിയിച്ചതായി ക്ഷേത്രഭാരവാഹികള്‍ പറഞ്ഞു. നാളെയായിരുന്നു പരിപാടി നടക്കാനിരുന്നത്. ക്ഷേത്രവുമായി ബന്ധപ്പെട്ടുള്ള സ്ത്രീകള്‍ ദിലീപിനെതിരെ എതിര്‍പ്പ് ഉയര്‍ത്തിയെന്നാണ് വിവരം. നടി ആക്രമിക്കപ്പെട്ട കേസില്‍ എട്ടാം പ്രതിയായ ദിലീപിനെ വിചാരണക്കോടതി വെറുതെ വിട്ടിരുന്നു. ഈ വിധിക്കെതിരെ ആക്രമിക്കപ്പെട്ട നടിയും മുന്‍ ഭാര്യ മഞ്ജുവാര്യരും ആക്രമിക്കപ്പെട്ട നടിയും ഇന്നലെ സോഷ്യല്‍മീഡിയയില്‍ കുറിപ്പിട്ടിരുന്നു. ഇരുവര്‍ക്കും വലിയ പിന്തുണയാണ് ഈ പോസ്റ്റുകള്‍ക്ക് കിട്ടിക്കൊണ്ടിരിക്കുന്നത്. ഇതിനിടെയാണ് ഉദഘാടകനായി ദിലീപിനെ തീരുമാനിച്ചതിലും…

    Read More »
Back to top button
error: