Newsthen Special

  • ഇത്രയായിട്ടും ഇറാന്‍ കുലുങ്ങാത്തത് എന്ത്? വന്‍ സന്നാഹങ്ങള്‍ ഒരുക്കിയിട്ടും അനുരഞ്ജനത്തിന് തയാറാകാത്തതില്‍ ട്രംപിന് അത്ഭുതമെന്ന് പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ്; ആണവ സമ്പുഷ്ടീകരണം 60 ശതമാനത്തില്‍ എത്തിയെന്ന് സംശയം

    ന്യൂയോര്‍ക്ക്: പശ്ചിമേഷ്യയില്‍ വന്‍ സൈനിക സന്നാഹങ്ങളൊരുക്കുമ്പോഴും ഇറാന്‍ ആണവ പദ്ധതികളില്‍നിന്നടക്കം പിന്നോട്ടു പോകാത്തതില്‍ അമ്പരന്ന് ട്രംപ്. ഇറാന്‍ കീഴടങ്ങാന്‍ തയാറാകാത്തതില്‍ ട്രംപ് അത്ഭുതപ്പെടുന്നെന്ന് പ്രസിഡന്റിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ്. ‘നിരാശ എന്ന വാക്ക് ഉപയോഗിക്കാന്‍ താല്പര്യമില്ല, കാരണം തനിക്ക് മുന്നില്‍ ധാരാളം ബദല്‍ മാര്‍ഗങ്ങളുണ്ടെന്ന് അദ്ദേഹത്തിന് അറിയാം. എന്നാല്‍ അവര്‍ എന്തുകൊണ്ടാണ് ഇതുവരെ ‘കീഴടങ്ങി’ എന്ന് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല, എങ്കിലും അവര്‍ എന്തുകൊണ്ടാണ് വഴങ്ങാത്തത് എന്ന് അദ്ദേഹം കൗതുകത്തോടെ നോക്കുന്നു’- എ്ന്നായിരുന്നു വിറ്റ്‌കോഫിന്റെ വാക്കുകള്‍. പ്രസിഡന്റിന്റെ മരുമകള്‍ ലാറ ട്രംപ് അവതരിപ്പിക്കുന്ന ഫോക്‌സ് ന്യൂസിന്റെ ‘മൈ വ്യൂ വിത്ത് ലാറ ട്രംപ്’ എന്ന പരിപാടിയിലാണ് വിറ്റ്‌കോഫിന്റെ പ്രതികരണം. ‘ഇത്രയധികം സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും, അവിടെയുള്ള നാവിക-സൈനിക ശക്തിയുടെ സാന്നിധ്യത്തിലും, അവര്‍ എന്തുകൊണ്ടാണ് ഞങ്ങളുടെ അടുത്ത് വന്ന് ‘ഞങ്ങള്‍ക്ക് ആയുധം വേണ്ടെന്നു വയ്ക്കാന്‍ കഴിയുമെന്നും ഉറപ്പു നല്‍കുന്നെന്നും പറയാത്തത്’ പറയാത്തത്? അവരെ ആ നിലപാടിലേക്ക് എത്തിക്കുന്നത് പ്രയാസകരമാണെന്നാണു കരുതുന്നതെ’ന്നും അദ്ദേഹം പറഞ്ഞു. മിഡില്‍…

    Read More »
  • ‘മാഷ് എനിക്ക് ഉപകാരം ചെയ്തയാളാണ്; അത് ഞാന്‍ കിടന്നുതന്നിട്ടല്ല’; വി.ആര്‍. സുധീഷില്‍നിന്ന് ഷഹനാസിനു ദുരനുഭവം ഉണ്ടായിട്ടില്ലെന്നു വ്യക്തമാക്കുന്ന ചാറ്റ് പുറത്ത്; ജാമ്യമില്ലാ വാറന്റിനു പിന്നാലെ ഷഹനാസിന് എതിരേ എഴുത്തുകാര്‍; ‘മിനിമം സത്യസന്ധത ഇല്ലാത്തവരോട് വിയോജിപ്പ്’

    കൊച്ചി: വി.ആര്‍. സുധീഷിനെതിരേ മീടു ആരോപണവുമായി രംഗത്തെത്തിയ കോണ്‍ഗ്രസ് സഹയാത്രിക ഷഹനാസിനെതിരേ രൂക്ഷ വിമര്‍ശനവുമായി എഴുത്തുകാരി സ്മിത ശൈലേഷ്. ഇവര്‍ മീടു ആരോപണം ഉന്നയിക്കുന്നതിനു തൊട്ടുമുമ്പ് നടത്തിയ ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ട് പുറത്തുവിട്ടാണ് ഏറെ ചര്‍ച്ചയായേക്കാവുന്ന പോസ്റ്റ് എഴുതിയിരിക്കുന്നത്. നേരത്തേ, രാഹുല്‍ മാങ്കൂട്ടത്തില്‍ അടക്കമുള്ളവര്‍ക്കെതിരേ ശക്തമായി രംഗത്തുവന്നയാളാണ് ഷഹനാസ്. ഇതേ കേസില്‍ എഴുത്തുകാന്‍ വി.ആര്‍. സുധീഷ് നല്‍കിയ മാനനഷ്ടക്കേസില്‍ കോടതി ജാമ്യമില്ലാ വാറന്റും പുറപ്പെടുവിച്ചിരുന്നു. പലതവണ ആവശ്യപ്പെട്ടിട്ടും ഹാജരാകാതിരുന്നതോടെയാണ് കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി കര്‍ശന നടപടി സ്വീകരിച്ചത്. ഇതേ കേസിലാണ് ഷഹനാസിനെതിരേ രൂക്ഷ വിമര്‍ശനവുമായി എഴുത്തുകാരിയായ സ്മിത ശൈലേഷ് രംഗത്തുവന്നത്. സ്മിതയുടെ ഫേസ്ബുക്ക് പോസ്റ്റ്     ജീവിതത്തില്‍ മിനിമം സത്യസന്ധത പുലര്‍ത്താത്ത മനുഷ്യരോട് വിയോജിപ്പ് ആണ്. വി. ആര്‍ സുധീഷ് മാഷിനെതിരെ മി ടൂ ആരോപണം ഉന്നയിച്ചതിനും ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് ഷഹനാസ് സുധീഷ് മാഷിന് അയച്ച മെസ്സേജ് ആണ്.. മറ്റൊരു ഫോട്ടോ മാഷുടെ വീട്ടില്‍…

    Read More »
  • തെരഞ്ഞെടുപ്പില്‍ 15 സീറ്റ് വേണം; ജനീഷിനും അബിന്‍ വര്‍ക്കിക്കും ബിനുവിനും ശ്രീലാലിനും ഉറപ്പായും നല്‍കണം: കത്ത് കൈമാറി യൂത്ത് കോണ്‍ഗ്രസ്; വയസന്‍ പടയ്‌ക്കെതിരേ അതൃപ്തി; പട്ടിക ചുരുക്കണമെന്ന് കോണ്‍ഗ്രസ്

    തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ 15 പേര്‍ക്ക് സീറ്റ് ആവശ്യപ്പെട്ട് പട്ടിക കൈമാറി യൂത്ത് കോണ്‍ഗ്രസ്. സ്‌ക്രീനിംഗ് കമ്മിറ്റി അധ്യക്ഷന്‍ മധുസൂദന്‍ മിസ്ത്രിക്കാണ് പട്ടിക കൈമാറിയത്. സംസ്ഥാന പ്രസിഡന്റ് ഒ.ജെ. ജനീഷിനെ കൊടുങ്ങല്ലൂരും വര്‍ക്കിങ് പ്രസിഡന്റ് ബിനു ചുള്ളിയിലിനെ ചെങ്ങന്നൂരും മല്‍സരിപ്പിക്കണമെന്നാണ് കത്തിലെ ആവശ്യം. ദേശീയ സെക്രട്ടറിമാരായ അബിന്‍ വര്‍ക്കിയെ ആറന്‍മുളയിലും ശ്രീലാല്‍ ശ്രീധറിനെ ചേലക്കരയിലും കെ.എം. അഭിജിത്തിനെ കൊയിലാണ്ടിയിലോ നാദാപുരത്തോ മല്‍സരിപ്പിക്കണം. പട്ടിക ചുരുക്കാന്‍ യൂത്ത് കോണ്‍ഗ്രസിനോട് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടു. കെപിസിസി നേതൃത്വം ഔദ്യോഗികമായി ആദ്യഘട്ട പട്ടിക അടുത്താഴ്ച സ്‌ക്രീനിങ് കമ്മിറ്റിക്ക് നല്‍കും. തുടര്‍ന്ന് കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും ഡല്‍ഹിയില്‍ നടത്തുന്ന ചര്‍ച്ചകള്‍ക്ക് ശേഷം ആദ്യ പട്ടിക പ്രഖ്യാപിക്കും. എന്നാല്‍, കോണ്‍ഗ്രസിലെ സ്ഥിരം ആളുകള്‍ മാറി പുതുമുഖങ്ങള്‍ക്കു പ്രാധാന്യം നല്‍കണമെന്നാണ് യൂത്ത് കോണ്‍ഗ്രസിന്റെ ആവശ്യം. നിലവില്‍ 78 വയസുള്ളവര്‍ വരെ പട്ടികയിലുണ്ട്. വര്‍ഷങ്ങളായി സീറ്റ് കൈവശം വച്ചിട്ടുള്ളവര്‍ മാറണം. അടുത്ത തലമുറയ്ക്കു വളര്‍ന്നു വരാനുള്ള സാഹചര്യം ഒരുക്കണമെന്നും…

    Read More »
  • ഇറാന്‍ പരമോന്നത നേതാവിനെ വധിക്കാന്‍ നീക്കം: ഖൊമേനിയെയും മകനെയും ലക്ഷ്യമിട്ട് ട്രംപിന്റെ സൈനിക പദ്ധതികള്‍; ‘നിരസിക്കാന്‍ കഴിയാത്ത വാഗ്ദാനം’ മുന്നോട്ടു വയ്ക്കൂ എന്നു ട്രംപ്; സൈനിക സന്നാഹം വര്‍ധിപ്പിക്കുന്നു

    വാഷിംഗ്ടണ്‍: ഇറാനുമായുള്ള ആണവ തര്‍ക്കം രൂക്ഷമാകുന്നതിനിടെ, ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖൊമേനിയെയും അദ്ദേഹത്തിന്റെ പിന്‍ഗാമിയായി കരുതപ്പെടുന്ന മകന്‍ മൊജ്തബയെയും നേരിട്ട് വധിക്കാനുള്ള സൈനിക പദ്ധതികള്‍ ഡൊണാള്‍ഡ് ട്രംപിന് മുന്നിലെത്തിയതായി റിപ്പോര്‍ട്ട്. യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ ആക്‌സിയോസ് ആണ് ഈ നിര്‍ണ്ണായക വിവരങ്ങള്‍ പുറത്തുവിട്ടത്. ഭീഷണിയുടെ മുനയില്‍ ഇറാന്റെ നേതൃത്വം ഇറാന്റെ ആണവ കേന്ദ്രങ്ങളെ ആക്രമിക്കുന്നതിന് പുറമെ, ഭരണനേതൃത്വത്തെ തന്നെ ഇല്ലാതാക്കാനുള്ള (Decapitation Strike) വിവിധ ഓപ്ഷനുകള്‍ പെന്റഗണ്‍ ട്രംപിന് മുന്നില്‍ സമര്‍പ്പിച്ചു കഴിഞ്ഞു. ലക്ഷ്യങ്ങള്‍: പരമോന്നത നേതാവ് അലി ഖൊമേനി, മകന്‍ മൊജ്തബ, മറ്റ് പ്രമുഖ മൗലവിമാര്‍ എന്നിവരെ നേരിട്ട് ലക്ഷ്യം വെക്കുന്നതാണ് ഈ പദ്ധതി. ട്രംപിന്റെ നിലപാട്: വധശിക്ഷാ പദ്ധതി ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് തന്നെ ട്രംപിന് മുന്നിലെത്തിയതായി ഔദ്യോഗിക വൃത്തങ്ങള്‍ സ്ഥിരീകരിക്കുന്നു. എന്നാല്‍ ആക്രമണം വേണോ വേണ്ടയോ എന്നതില്‍ ട്രംപ് ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ല. അടിയന്തര നീക്കം: ഈ വാരാന്ത്യത്തില്‍…

    Read More »
  • യോഗി ആദിത്യനാഥിനോട് ഇടഞ്ഞ സ്വാമി അവിമുക്തേശ്വരാനന്ദിനും ശിഷ്യനുമെതിരെ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവ്; മാഘമേളയില്‍ വിലക്കിയതു മുതല്‍ ഉടക്ക്; കോണ്‍ഗ്രസ് പ്രതിഷേധം ആരംഭിക്കാനിരിക്കേ അപ്രതീക്ഷിത തിരിച്ചടി

    ന്യൂഡല്‍ഹി: ലൈംഗിക ചൂഷണ ആരോപണങ്ങളുമായി ബന്ധപ്പെട്ട് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതിക്കും അദ്ദേഹത്തിന്റെ ശിഷ്യന്‍ സ്വാമി മുകുന്ദാനന്ദ ഗിരിക്കുമെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പ്രയാഗ്രാജിലെ പ്രത്യേക പോക്‌സോ കോടതി ശനിയാഴ്ച പോലീസിന് നിര്‍ദ്ദേശം നല്‍കി. എഡിജെ (പോക്സോ ആക്ട്) വിനോദ് കുമാര്‍ ചൗരസ്യയാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാനും വിശദമായ അന്വേഷണം നടത്താനും ഉത്തരവിട്ടത്. കോടതി നിര്‍ദ്ദേശത്തെത്തുടര്‍ന്ന് ജുന്‍സി പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്യും. കര്‍ശന നടപടി ആവശ്യപ്പെട്ട് ശാകുംഭരി പീഠാധീശ്വര അശുതോഷ് ബ്രഹ്‌മചാരി മഹാരാജ് സമര്‍പ്പിച്ച സെക്ഷന്‍ 173(4) പ്രകാരമുള്ള അപേക്ഷയിലാണ് ഈ നടപടിയെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതിയെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ നീക്കം. കഴിഞ്ഞ മാസം പ്രയാഗ്രാജിലെ മാഘമേളയില്‍ സംഗമത്തില്‍ പുണ്യസ്‌നാനം നടത്തുന്നതില്‍ നിന്ന് തന്നെ തടഞ്ഞുവെന്ന് ഇദ്ദേഹം ആരോപിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ച് 11 ദിവസത്തെ ധര്‍ണ നടത്തി. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് സംസ്ഥാനത്ത് നിന്നുള്ള ബീഫ് കയറ്റുമതി നിര്‍ത്തലാക്കണമെന്നും…

    Read More »
  • ‘ഇമ്രാന്‍ ഖാനുമായുള്ള ബന്ധം ലൗ ജിഹാദ്’; ആക്ഷേപിച്ചവരുടെ വായടപ്പിച്ച് ലേഖയുടെ മറുപടി; ‘ഈ ലൗ ജിഹാദ് എനിക്കെതിരേ ആണെന്നാണു സംശയം’

    ബംഗളുരു: ബോളിവുഡ് താരം ഇമ്രാന്‍ ഖാനുമായുള്ള ബന്ധം ലൗ ജിഹാദാണെന്ന് ആക്ഷേപിച്ചവരുടെ വായടപ്പിച്ച് നടി നടി ലേഖ വാഷിങ്ടണ്‍. സിനിമാ ജീവിതത്തില്‍ നിന്നും നീണ്ട ഇടവേളയെടുത്ത ഇമ്രാന്‍ ഖാന്‍ അടുത്തിടെ ‘ഹാപ്പി പട്ടേല്‍: ഖത്തര്‍നാക് ജാസൂസ്’ എന്ന ചിത്രത്തിലൂടെ തിരിച്ചുവരവ് നടത്തിയിരുന്നു. ചിത്രത്തിന്റെ പ്രീമിയറിന് ലേഖക്കൊപ്പമാണ് ഇമ്രാന്‍ എത്തിയത്. പിന്നാലെയാണ് സൈബര്‍ ആക്രമണം ശക്തമായത്.   View this post on Instagram   A post shared by Lekha Washington (@lekhawashington) ആക്ഷേപങ്ങള്‍ക്ക് പരിഹാസ രൂപേണയുള്ള മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ലേഖ. ‘ലൗ ജിഹാദ് എനിക്കെതിരെയാണ് നടക്കുന്നത് എന്ന് തോന്നുന്നു. ഞാന്‍ ഭാഗികമായി ബര്‍മീസ്, ഇറ്റാലിയന്‍, പഞ്ചാബി പശ്ചാത്തലമുള്ളവളാണ്. വളര്‍ന്നത് ദക്ഷിണേന്ത്യയിലും പിന്നീട് ഉത്തരേന്ത്യയിലേക്ക് മാറുകയും ചെയ്തു. എന്റെ അച്ഛന്‍ റോമന്‍ കത്തോലിക്കനും അതേസമയം ദൈവത്തില്‍ സംശയമുള്ളയാളുമാണ്. എന്നെ ‘ലൗ ജിഹാദ്’ ചെയ്യുന്നത് ആരാണെന്ന് നോക്കൂ, അവന്റെ അച്ഛന്‍ പകുതി ഹിന്ദുവും പകുതി സ്‌കോട്ടിഷുമാണ്, അമ്മ മുസ്ലിമും. ഇതിലെ വൈരുദ്ധ്യം…

    Read More »
  • താരിഫ് വിധിയില്‍ സമനില തെറ്റി ട്രംപ്; ചക്രവര്‍ത്തിയെപ്പോലെ നടന്ന പ്രസിഡന്റിന്റെ അധികാരത്തിന് ഏറ്റ അടിയെന്ന് വിദഗ്ധര്‍; എല്ലാക്കാര്യത്തിനും ആയുധമാക്കിയ ‘നിഘണ്ടുവിലെ പ്രിയപ്പെട്ട വാക്ക്’ ട്രംപിനെ എത്തിച്ചത് നിയമത്തിന്റെ വരുതിയില്‍

    ന്യൂഡല്‍ഹി: കോടതിയില്‍നിന്ന് താരിഫ് വിഷയത്തിലുണ്ടായ അപ്രതീക്ഷിത തിരിച്ചടിയില്‍ ട്രംപിന്റെ സമനില തെറ്റിയെന്നു റിപ്പോര്‍ട്ട്. വാഷിംഗ്ടണില്‍ ഒരു വര്‍ഷത്തിലേറെയായി, അധികാരവും ഭീഷണിയും തന്നിഷ്ടവുമനുസരിച്ച് ഒറ്റയാനെപ്പോലെയാണു പെരുമാറിയത്. സ്വയം പ്രഖ്യാപിത ചക്രവര്‍ത്തിയെപ്പോലെ നീങ്ങിയ ട്രംപിനെ ഒറ്റ വിധിയിലൂടെ നിയമത്തിന്റെ വരുതിയിലെത്തിച്ചിരിക്കുകയാണു സുപ്രീം കോടതി. സുപ്രധാന സാമ്പത്തിക നയത്തെ അസാധുവാക്കിയതിലൂടെ, പ്രബലനായ റിപ്പബ്ലിക്കന്‍ പ്രസിഡന്റിന്റെ അധികാരം എത്രമാത്രമെന്നു ബോധ്യപ്പെടുത്തുക കൂടിയാണു കോടതി ചെയ്തിരിക്കുന്നത്. ട്രംപിന്റെ പ്രതികരണം പെട്ടെന്നുള്ളതും വൈകാരികവുമായിരുന്നു. വിധി അറിഞ്ഞയുടന്‍, വൈറ്റ് ഹൗസില്‍ ഒത്തുകൂടിയ ഗവര്‍ണര്‍മാരോട് താന്‍ ‘അങ്ങേയറ്റം പ്രകോപിതനാണെന്നും’ (seething) കോടതികളുടെ കാര്യത്തില്‍ എന്തെങ്കിലും ചെയ്യേണ്ടതുണ്ടെന്നും ട്രംപ് പറഞ്ഞതായി ആ മുറിയിലുണ്ടായിരുന്ന ഡെലവെയര്‍ ഗവര്‍ണര്‍ മാറ്റ് മേയര്‍ പറഞ്ഞു. വാര്‍ത്താ ലേഖകര്‍ക്കു മുന്നില്‍വച്ചും ട്രംപ് ജഡ്ജിമാര്‍ക്കെതിരേ ആഞ്ഞടിച്ചു. ട്രംപ് നാമനിര്‍ദേശം ചെയ്ത രണ്ടു ജഡ്ജിമാര്‍കൂടി ഇക്കൂട്ടത്തിലുണ്ട് എന്നതാണു കൗതുകം. ‘അവര്‍ ദുര്‍ബലരാണെന്നും, അപമാനമാണെന്നും, അവരുടെ ‘കുടുംബങ്ങള്‍ക്ക് തന്നെ നാണക്കേടാണെന്നു’മായിരുന്നു പ്രതികരണം. ‘ഒരിക്കലും തോല്‍വി സമ്മതിക്കാത്ത ഒരാളെ സംബന്ധിച്ചിടത്തോളം ഇതൊരു വലിയ തിരിച്ചടിയാണ്’ എന്നായിരുന്നു…

    Read More »
  • പാകിസ്ഥാന്‍ സൈനികരെ തടവിലാക്കിയെന്ന് ബി.എല്‍.എ; നിഷേധിച്ച് പാകിസ്ഥാന്‍; തിരിച്ചറിയല്‍ കാര്‍ഡുകള്‍ പുറത്തുവിട്ട് തിരിച്ചടിച്ച് ബലൂച് വിമതര്‍; വധശിക്ഷ മുന്നറിയിപ്പ്; ‘ഇതു രാജ്യം തന്ന കാര്‍ഡ് അല്ലെങ്കില്‍ പിന്നെയെന്ത്? കാമറയ്ക്കു മുന്നില്‍ പൊട്ടിക്കരഞ്ഞ് സൈനികര്‍’

    ഇസ്ലാമാബാദ്: തങ്ങള്‍ പിടികൂടിയ പാകിസ്ഥാന്‍ സുരക്ഷാ സേനാംഗങ്ങള്‍ സൈനികരല്ലെന്ന പാക് സൈന്യത്തിന്റെ വാദത്തെ വെല്ലുവിളിച്ച് വിഘടനവാദി ഗ്രൂപ്പായ ബലൂച്ച് ലിബറേഷന്‍ ആര്‍മി (BLA). തടവിലാക്കിയ എട്ട് പാകിസ്ഥാന്‍ സൈനികരുടേതെന്ന് അവകാശപ്പെടുന്ന വീഡിയോ ബി.എല്‍.എ പുറത്തുവിട്ടു. തടവുകാരെ കൈമാറുന്നതിനായി വിമതര്‍ നല്‍കിയ സമയപരിധി അവസാനിക്കാന്‍ ഇരിക്കെയാണ് ഈ നീക്കം. ഗ്രൂപ്പിന്റെ മാധ്യമ വിഭാഗമായ ‘ഹക്കല്‍’ (Hakkal) പുറത്തുവിട്ട ഏറ്റവും പുതിയ ദൃശ്യങ്ങളില്‍, തടവിലാക്കപ്പെട്ട സൈനികര്‍ അവരുടെ ഔദ്യോഗിക സര്‍വീസ് ഐഡന്റിറ്റി കാര്‍ഡുകളും ദേശീയ തിരിച്ചറിയല്‍ രേഖകളും ക്യാമറയ്ക്ക് മുന്നില്‍ കാണിക്കുന്നുണ്ട്. തങ്ങളെ സഹായിക്കണമെന്ന് ഇവര്‍ ഇസ്ലാമാബാദിലെ അധികാരികളോട് അപേക്ഷിക്കുന്നതും വീഡിയോയിലുണ്ട്. വീഡിയോയില്‍ പറയുന്നത് ‘ഞങ്ങള്‍ സൈനികരല്ലെന്ന് സൈന്യത്തിന് എങ്ങനെ പറയാന്‍ കഴിയും? ഇത് ആരുടെ കാര്‍ഡാണ്?’ യൂണിഫോം ധരിച്ച ഒരാള്‍ തിരിച്ചറിയല്‍ കാര്‍ഡ് കയ്യിലേന്തി ക്യാമറയോട് ചോദിക്കുന്നത് വീഡിയോയില്‍ കേള്‍ക്കാം. ‘എന്റെ തിരിച്ചറിയല്‍ കാര്‍ഡ് നോക്കൂ; പാകിസ്ഥാനാണ് ഇത് എനിക്ക് നല്‍കിയത്… ദൈവത്തെ ഓര്‍ത്ത് ഞാന്‍ അപേക്ഷിക്കുകയാണ്, എന്റെ പിതാവ് വികലാംഗനാണ്, വീട്ടിലെ…

    Read More »
  • ‘അഭിഷേകിന്റെ ദൗര്‍ഭാഗ്യം ഇതാണ്…’; മോശം പ്രകടനത്തിന് പഴി കോമളിന്; ‘കളിയുള്ളിടത്തെല്ലാം എത്തി ശ്രദ്ധ പിടിച്ചുപറ്റുന്നു’; സോഷ്യല്‍ മീഡിയയില്‍ ക്രൂരമായ ട്രോള്‍

    ബംഗളുരു: ഇന്ത്യന്‍ സൂപ്പര്‍താരം അഭിഷേക് ശര്‍മയ്ക്ക് ലോകകപ്പില്‍ തിളങ്ങാന്‍ കഴിയാത്തതിന് കാരണം സഹോദരിയെന്ന് സമൂഹ മാധ്യമങ്ങളില്‍ വ്യാപക പ്രചാരണം. അതിക്രൂരമായ ട്രോളുകളാണ് അഭിഷേകിന്റെ സഹോദരിയായ കോമളിനെതിരെ നിറയുന്നത്. ലോകകപ്പിലെ സ്റ്റാറാകുമെന്ന് എല്ലാവരും പ്രതീക്ഷിച്ചിരുന്നുവെങ്കിലും തുടര്‍ച്ചയായി മൂന്ന് തവണ പൂജ്യത്തിന് പുറത്താകാനും ഒരു കളിയില്‍ പുറത്തിരിക്കാനുമായിരുന്നു അഭിഷേകിന് വിധി. ഇതോടെയാണ് താരത്തിന്റെ സഹോദരിക്കെതിരെ ആളുകള്‍ തിരിഞ്ഞത്. സമൂഹമാധ്യമമായ എക്‌സിലാണ് ഇത്തരം ട്രോളുകള്‍ കൂടുതലായും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അഭിഷേക് എവിടെയെല്ലാം കളിക്കാന്‍ പോകുന്നോ അവിടെയെല്ലാം കോമളും എത്തുമെന്നും അഭിഷേകിന്റെ ശ്രദ്ധ പിടിച്ചു പറ്റി കളി കുളമാക്കുമെന്നുമെല്ലാമാണ് ആളുകള്‍ കുറിക്കുന്നത്. മറ്റ് താരങ്ങള്‍ക്കും സഹോദരിമാരുണ്ടെന്നും അവരാരും ഇങ്ങനെ വന്ന് ഷോ കാണിക്കാറില്ലെന്നുമാണ് പരിഹാസം. ഫിസിയോതെറപ്പിസ്റ്റാണ് കോമള്‍. ഐപിഎലില്‍ അഭിഷേക് കളിക്കുമ്പോഴും കോമള്‍ സഹോദരന് പിന്തുണയുമായി ഗാലറിയില്‍ ഉണ്ടാവാറുണ്ട്.ബിസിസിഐ ചട്ടപ്രകാരം കളിക്കാരുടെ കുടുംബാംഗങ്ങള്‍ക്ക് മല്‍സരങ്ങള്‍ കാണാന്‍ എത്തുന്നതില്‍ വിലക്കില്ല. പ്രത്യേകിച്ചും ഹോം ടൂര്‍ണമെന്റുകളില്‍. ഇന്ത്യയുടെ ഒട്ടുമിക്ക മല്‍സരങ്ങളും നാട്ടിലായതിനാല്‍ തന്നെ കുടുംബാംഗങ്ങള്‍ മല്‍സരങ്ങള്‍ കാണാന്‍ എത്തുകയും ചെയ്യും. ‘ന്യൂസ്ദെൻ’…

    Read More »
  • ബിജെപി ജില്ലാ പ്രസിഡന്റിന്റെ മകനെ വളഞ്ഞിട്ടു തല്ലി ആര്‍എസ്എസ് പ്രവര്‍ത്തകര്‍; തലയ്ക്കു സാരമായ പരിക്ക്; 15 ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍; ഒത്തു തീര്‍പ്പാക്കാനുള്ള നീക്കത്തില്‍ അടുക്കാതെ പ്രസിഡന്റ്

    കൊല്ലം: ബിജെപി ജില്ലാ പ്രസിഡണ്ടിന്റെ മകന് ആര്‍എസ്എസ് പ്രവര്‍ത്തകരുടെ ക്രൂര മര്‍ദ്ദനം. കൊല്ലം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് രാജി പ്രസാദിന്റെ മകനാണ് ആര്‍ എസ് എസ് പ്രവര്‍ത്തകരുടെ മര്‍ദ്ദനം ഏറ്റത്. ശാസ്താംകോട്ട കുമരംചിറ ക്ഷേത്രത്തിലെ ഉത്സവത്തിനിടയിലാണ് അക്രമം. ഫെബ്രുവരി 17നാണ് സംഭവം നടന്നത്. പൃഥ്വിരാജിന് മര്‍ദ്ദനം ഏറ്റതിനെത്തുടര്‍ന്ന് ആര്‍എസ്എസ് പ്രവര്‍ത്തകരായ അച്ചു, നന്ദു, ആകാശ്, വിഷ്ണു ഉള്‍പ്പടെ 15 ഓളം പേര്‍ക്കെതിരെ ശൂരനാട് പൊലീസ് കേസെടുത്തു. തലയ്ക്ക് സാരമായി പരുക്കേറ്റ യുവാവിനെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതികള്‍ ഒളിവിലാണ്. കേസ് ഒത്തുതീര്‍പ്പാക്കാന്‍ ആര്‍എസ്എസ് നേതൃത്വം ഇടപെട്ടിട്ടും രാജി പ്രസാദ് വഴങ്ങിയില്ല. ഉത്സവ കെട്ടുകാഴ്ചയ്ക്കിടെ ചൊവ്വ രാത്രി 10:30നാണ് സംഭവം. പൃഥിരാജിനൊപ്പം ഉണ്ടായിരുന്ന ബന്ധുവും ഭിന്നശേഷിക്കാരനുമായ യുവാവിനെ മര്‍ദിച്ചത് ചോദ്യം ചെയ്തതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. എന്നാല്‍ സംഭവത്തിന് പിന്നില്‍ രാഷ്ട്രീയപരമായ കാരണങ്ങള്‍ ഇല്ലെന്നാണ് പൊലീസ് പറയുന്നത്. ‘ന്യൂസ്ദെൻ’ വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകു. ഫെയ്സ്ബുക്ക് പേജ് യൂട്യൂബ് ചാനല് #KollamNews,…

    Read More »
Back to top button
error: