Life Style
-
ഓർമയ്ക്കും ബുദ്ധിയ്ക്കും ബ്രഹ്മി; ചട്ടിയിലും ഗ്രോബാഗിലും വളര്‍ത്താം
കുട്ടികള്‍ക്ക് ബുദ്ധി വളരാനും ഓര്‍മശക്തി വര്‍ധിപ്പിക്കാനും ഉത്തമ ഔഷധമാണ് ബ്രഹ്മി. കുട്ടികള്‍ക്ക് ചെറുപ്പത്തില്‍ ബ്രഹ്മിയുടെ നീരു നല്‍കുന്ന പതിവ് ഇപ്പോഴുമുണ്ട്. പണ്ടുകാലത്ത് ബ്രഹ്മി വീടുകളിൽ വളർത്തുന്ന പതിവുണ്ടായിരുന്നു. എന്നാല്‍ ഇന്നു ബ്രഹ്മി വളര്‍ത്തുന്നവര്‍ അപൂര്‍വമാണ്. ഈ അവസരം മുതലെടുത്ത് വന്‍കിട കമ്പനികള്‍ ബ്രഹ്മിയുടെ ഉത്പന്നങ്ങള്‍ വന്‍ തോതില്‍ വിപണിയില്‍ വിറ്റഴിക്കുന്നുണ്ട്. ഇവയില്‍ പലതും ആരോഗ്യത്തിന് ഹാനികരമായ പലതരം രാസവസ്തുക്കള്‍ കലര്‍ത്തിയവയുമാണ്. കുറച്ചു സമയം ചെലവഴിച്ചാല്‍ വീട്ടില്‍ നമുക്ക് തന്നെ ബ്രഹ്മി വളര്‍ത്താവുന്നതേയുള്ളൂ. ഈര്‍പ്പം നിര്‍ബന്ധം ധാരാളം ഈര്‍പ്പം ലഭിക്കുന്ന സ്ഥലത്തും ചതുപ്പുകളിലുമാണ് ബ്രഹ്മി നന്നായി വളരുക. പണ്ടു പാടത്തിന്റെ വരമ്പുകളിലും കുളക്കടവിലുമെല്ലാം ബ്രഹ്മി നന്നായി വളരുമായിരുന്നു. അമിതമായ കീടനാശിനികളുടെ ഉപയോഗം ബ്രഹ്മി നശിക്കാന്‍ കാരണമായി. നല്ല പോലെ വെള്ളം ലഭ്യമാക്കാന്‍ കഴിയുമെങ്കില്‍ വീട്ടിലും ബ്രഹ്മി വളര്‍ത്താം. വലിയ പരിചണം കൂടാതെ തന്നെ ബ്രഹ്മി നന്നായി വളരും. ചട്ടിയിലും ഗ്രോബാഗിലും നടാം ഗ്രോബാഗിലും ചട്ടിയിലും ബ്രഹ്മി നന്നായി വളരും. സാധാരണ ഗ്രോബാഗ് നിറയ്ക്കാന്‍…
Read More » -
പഞ്ചപാവമല്ല ഈ പീച്ചിങ്ങ; പ്രമേഹം നിയന്ത്രിക്കും രക്‌തം ശുദ്ധീകരിക്കും … ഗുണം അറിഞ്ഞ് കൃഷി ചെയ്യാം
പ്രമേഹം ഉൾപ്പെടെ ഏതു രോഗമുള്ളവർക്കും വിശ്വസിച്ചു കഴിക്കാവുന്ന പച്ചക്കറിയാണ് പീച്ചിങ്ങ. രക്തം ശുദ്ധീകരിക്കാനും പ്രമേഹം നിയന്ത്രിക്കാനും പീച്ചിങ്ങ സഹായിക്കും. നാരുകളാല്‍ സമ്പുഷ്ടമാണ് ഈ പച്ചക്കറി. ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ പീച്ചിങ്ങ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ആന്റി-ഇന്‍ഫ്‌ലമേറ്ററി, ആന്റിബയോട്ടിക് ഗുണങ്ങള്‍ ഇതില്‍ അടങ്ങിയിരിക്കുന്നു. മഞ്ഞപ്പിത്തത്തിനും പാമ്പ് കടിയേറ്റാല്‍ പ്രയോഗിക്കാനുള്ള മരുന്നിനും പണ്ടു കാലത്ത് കാട്ടുപീച്ചിങ്ങ ഉപയോഗിച്ചിരുന്നു. എന്നാൽ ഇന്നു വളരെ കുറച്ചു പേര്‍ മാത്രമാണ് പീച്ചിങ്ങ കൃഷി ചെയ്യുന്നത്. ധാരാളം നാരുകളുള്ള നാടന്‍ ഇനത്തെ കാണുക തന്നെ അപൂര്‍വം. പടവലങ്ങ പോലെ നല്ല നീളമുള്ള എന്നാല്‍ നാരുകള്‍ കുറവുള്ള ഇനമാണിപ്പോള്‍ ഭൂരിഭാഗം പേരും കൃഷി ചെയ്യുന്നത്. പന്തലിട്ട് വളര്‍ത്തേണ്ട പീച്ചിങ്ങ കൃഷി ചെയ്താല്‍ പോഷക സമൃദ്ധവും രുചികരവുമായ വിഭവങ്ങള്‍ തയാറാക്കാം. വിത്ത് മുളപ്പിക്കല്‍ വിത്ത് മുളപ്പിച്ചു തടത്തിലേക്ക് മാറ്റി നടുന്ന രീതിയാണു നല്ലത്. സ്യൂഡോമോണാസ് ലായനിയില്‍ വിത്ത് അര മണിക്കൂര്‍ കുതിര്‍ത്തു നടുന്നത് ഏറെ നല്ലതാണ്. മുളച്ചു കഴിയുമ്പോള്‍ രണ്ടു ഗ്രാം സ്യൂഡോമോണാസ്…
Read More » -
ഇത് രോഗങ്ങൾ പടരും കാലം, കന്നുകാലികൾക്ക് തീറ്റയൊരുക്കുമ്പോൾ കരുതൽ വേണം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
കന്നുകാലികള്‍ക്ക് പല അസുഖങ്ങളും പടര്‍ന്നു പിടിക്കുന്ന സമയമാണിപ്പോള്‍. കാലാവസ്ഥയില്‍ അടിക്കടിയുണ്ടാകുന്ന മാറ്റങ്ങളും മറ്റുമാണു പ്രധാന പ്രശ്‌നം സൃഷ്ടിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ തീറ്റ ഒരുക്കുമ്പോഴും നൽകുമ്പോഴും ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് എന്നു നോക്കാം. 1. വൈക്കോല്‍ പോഷക സമ്പുഷ്ടീകരണം: കന്നുകാലി തീറ്റയായി ഉപയോഗിക്കുന്ന വൈക്കോല്‍ കൂടുതല്‍ രുചിയുള്ളതും, പോഷക സമ്പുഷ്ടവുമാക്കാനായി യൂറിയ സമ്പുഷ്ടീകരണം നടത്താം. അധികമായാല്‍ യൂറിയ പശുക്കള്‍ക്ക് ദോഷം ചെയ്യും. എന്നാല്‍ നിശ്ചിത അളവില്‍ (4%) യൂറിയ ഉപയോഗിച്ച് വൈക്കോലിന്റെ പോഷകമൂല്യവും സ്വാദും കൂട്ടാവുന്നതാണ്. വെളളം കടക്കാത്ത ചാക്കുകളിലോ പ്ലാസ്റ്റിക്/ലോഹ പാത്രങ്ങളിലോ 1:1 എന്ന അനുപാതത്തില്‍ യൂറിയ ചേര്‍ത്ത വൈക്കോല്‍ സൂക്ഷിക്കാം. നാല് കിലോ യൂറിയ നൂറ് ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത ലായനി ഉപയോഗിച്ച് നൂറ് കിലോ വൈക്കോല്‍ പോഷകസമ്പുഷ്ടീകരണം നടത്താം. അര അടിയോളം വൈക്കോലിനു മുകളില്‍ യൂറിയ ലായനി ഒഴിക്കണം. പാത്രം/ചാക്ക് നിറയുന്നതുവരെ വീണ്ടും ഇതുപോലെ വൈക്കോലും യൂറിയ ലായനിയും ഒഴിക്കണം. അതിനു മുകളിലായി പോളിത്തീന്‍ ഷീറ്റോ…
Read More » -
കണ്ടാൽത്തന്നെ നാവിൽ കൊതിയൂറും, രുചിയിലും മുമ്പിൽ; മാമ്പഴങ്ങളുടെ രാഞ്ജി നാം ഡോക് മായ്
മാമ്പഴങ്ങളുടെ രാഞ്ജി എന്ന പേരില്‍ അറിയപ്പെടുന്ന മാവിനമാണ് നാം ഡോക് മായ്. പഴങ്ങളുടെ പറുദീസയായ തായ്‌ലന്‍ഡില്‍ നിന്നുമാണ് ഈയിനം മാമ്പഴം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പ്രചരിച്ചത്. അസാധ്യമായ രുചി തന്നെയാണ് നാം ഡോക് മായുടെ പ്രത്യേകത. കേരളത്തിന്റെ കാലാവസ്ഥയിലും നല്ല പോലെ വളരുന്ന മാമ്പഴം വീട്ട് മുറ്റത്തും ഡ്രമ്മിലുമെല്ലാം നടാന്‍ അനുയോജ്യമാണ്. രുചിയില്‍ മുന്നില്‍ ലോകത്തിലെ ഏറ്റവും രുചികരമായ മാമ്പഴമെന്നാണ് നാം ഡോക് മായുടെ വിശദീകരണം. മാമ്പഴങ്ങളുടെ രാഞ്ജി എന്ന പേരു ലഭിക്കാന്‍ കാരണവും ഇതുതന്നെ. നമ്മുടെ കിളിച്ചുണ്ടന്‍ മാമ്പഴത്തിന് സമാനമായ ആകൃതിയാണ് ഈയിനത്തിന്. പഴുക്കുമ്പോള്‍ മഞ്ഞ കലര്‍ന്ന ഗോള്‍ഡന്‍ നിറത്തിലേക്ക് മാറുന്ന നാം ഡോക് മാമ്പഴത്തിന്റെയുള്ളില്‍ വളരെ ചെറിയ മാങ്ങാണ്ടിയും അതിനെ പൊതിഞ്ഞു വളരെ രുചികരമായ മാംസള ഭാഗവും ഉണ്ട്. നാരുകള്‍ ഒട്ടും തന്നെ ഇല്ല എന്നതാണ് മറ്റൊരു സവിശേഷത. ഡ്രമ്മിലും വളർത്താം മാവ് വളര്‍ത്താന്‍ സ്ഥലമില്ലെങ്കില്‍ വിഷമിക്കേണ്ട കാര്യമില്ല, ഒരു വലിയ ഡ്രം വാങ്ങി ചാണകപ്പൊടിയും എല്ലുപൊടിയും കമ്പോസ്റ്റും…
Read More » -
ഏഴാം മാസം പഴുത്ത പപ്പായ വിളവെടുക്കാം, റെഡ് ലേഡിയുടെ കൃഷിയും പരിചരണ മുറകളും
രുചിയിലും ഗുണത്തിലും മറ്റു പഴ വര്‍ഗങ്ങളെക്കാളും മുന്നിലാണ് പപ്പായ. നല്ല വിളവ് തരുന്നതും വ്യവസായിക അടിസ്ഥാനത്തില്‍ കൃഷി ചെയ്യാവുന്നതുമായ പപ്പായ ഇനമാണ് റെഡ് ലേഡി. പെട്ടെന്നു കേടാകാത്ത പ്രകൃതവും നിറവും മറ്റു ഗുണങ്ങളും റെഡ് ലേഡിയെ വ്യത്യസ്ഥമാക്കുന്നു. പഴുത്ത റെഡ് ലേഡി പപ്പായ ഒരാഴ്ചവരെ വരെ കേടാകാതിരിക്കും. വ്യാവസായിക അടിസ്ഥാനത്തില്‍ കേരളത്തില്‍ നിരവധി പേര്‍ റെഡ് ലേഡി പപ്പായ കൃഷി ചെയ്യുന്നുണ്ടെങ്കിലും നമ്മുടെ ആവശ്യത്തിനിതു തികയുന്നില്ല. ഒന്നു മനസുവച്ചാല്‍ നമ്മുടെ വീട്ടുമുറ്റത്തും റെഡ് ലേഡി പപ്പായ കൃഷി ചെയ്യാവുന്നതേയുള്ളൂ. ഉയരമില്ലാത്തതിനാല്‍ വിളവെടുപ്പ് എളുപ്പമാണെന്നതാണ് അതിലൊന്ന്. രോഗബാധയില്ലാത്തതും, വിപണിയില്‍ മികച്ച വില ലഭിക്കുന്നതും കര്‍ഷകരെ ഈയിനത്തിലേക്ക് ആകര്‍ഷിക്കുന്നു. ജില്ലയിലെ നഴ്‌സറികളില്‍ മികച്ചയിനം തൈകള്‍ക്ക് 30 മുതല്‍ 40 രൂപ വരെയാണ് വില. നിലവില്‍ ജില്ലയിലെ നിരവധി പ്രദേശങ്ങളില്‍ റെഡ് ലേഡി പപ്പായകൃഷി വ്യാവസായിക അടിസ്ഥാനത്തില്‍ തന്നെ കൃഷി ചെയ്തുവരുന്ന നിരവധി കര്‍ഷകരാണുള്ളത്. നടുന്ന സമയത്ത് അല്‍പ്പം ശ്രദ്ധിച്ചാല്‍ കൂടുതല്‍ വിളവ് ലഭിക്കുന്ന ഇനം…
Read More » -
പയറിന് മുഞ്ഞബാധ, വെള്ളരിക്ക് കുമിള്‍ രോഗവും വ്യാപകമാകുന്നു, പേടിക്കേണ്ട പരിഹാരമുണ്ട്
മഴ മാറി നല്ല വെയിലും തണുപ്പുമുള്ള കാലാവസ്ഥയായതോടെ ഇനി പച്ചക്കറി കൃഷിയുടെ കാലമാണ്. ആർക്കും വളരെ എളുപ്പത്തിൽ സ്വന്തം തൊടിയിൽ തന്നെ കൃഷി തുടങ്ങാം. എന്നാല്‍ കീടങ്ങളുടെ ആക്രമണം ഈ സമയത്ത് രൂക്ഷമാണ്. പയര്‍, വെണ്ട, വെള്ളരി, പാവല്‍, പടവലം, പീച്ചിങ്ങ, മത്തന്‍, കുമ്പളം, വെളളരി തുടങ്ങിയയാണ് ഈ സമയത്ത് നല്ല വിളവ് നല്‍കുക. ഇവയില്‍ മുഞ്ഞ, കരിവള്ളിക്കേട്, കുമിള്‍ രോഗം എന്നിവ രൂക്ഷമാണെന്ന് പല കര്‍ഷകരും പരാതി പറയുന്നുണ്ട്. ഇവയെ തുരത്താനുള്ള മാര്‍ഗങ്ങള്‍ നോക്കാം. പയറില്‍ കരിവള്ളിക്കേട് പയറില്‍ കരിവളളിക്കേട് എന്ന രോഗം കാണാനിടയുണ്ട്. പ്രതിവിധിയായി ഒരു ശതമാനം വീര്യമുളള ബോര്‍ഡോമിശ്രിതം കലക്കി തളിക്കുക. അല്ലെങ്കില്‍ 20 ഗ്രാം സ്യൂഡോമോണാസ് ഒരു ലിറ്റര്‍ വെളളത്തില്‍ കലക്കി തളിക്കുക. മൃദുരോമപൂപ്പ് വെളളരി വര്‍ഗ പച്ചക്കറികളില്‍ മൃദുരോമപൂപ്പ് എന്ന കുമിള്‍ രോഗം കാണാനിടയുണ്ട്. പ്രതിവിധിയായി രണ്ടര ഗ്രാം മാങ്കോസെബ് ഒരു ലിറ്റര്‍ വെളളത്തില്‍ എന്ന തോതില്‍ ഇലയുടെ അടിയില്‍ പതിയത്തക്കവിധത്തില്‍ കലക്കി തളിക്കുക.…
Read More » -
രാജകൊട്ടാരത്തില്‍ മാത്രം വളര്‍ത്തിയിരുന്ന പഴം, ഇതു കഴിച്ചാല്‍ പിന്നെ വിയര്‍പ്പിന് പോലും സുഗന്ധം; കെപ്പല്‍ പഴത്തിന്റെ വിശേഷങ്ങള്‍ അറിയാം
രാജകൊട്ടാരത്തില്‍ മാത്രം വളര്‍ത്തിയിരുന്ന പഴം, ഇതു കഴിച്ചാല്‍ പിന്നെ വിയര്‍പ്പിന് പോലും സുഗന്ധമായിരിക്കും. പ്രജകള്‍ ഈ പഴച്ചെടി വളര്‍ത്തിയാല്‍ ശിക്ഷ മരണം! ഇങ്ങനെയും ഒരു പഴമുണ്ടോ എന്നായിരിക്കും ചിന്ത. അതെ അങ്ങനെയും ഒരു പഴമുണ്ട്, അങ്ങ് ഇന്ത്യോനേഷ്യയിൽ, പേര് കെപ്പൽ! ഇപ്പോൾ കേരളത്തിലും സുലഭമാകുന്നു. ചീത്ത കൊളസേ്ട്രാള്‍ കുറയ്ക്കാനും മൂത്രത്തിന്റെ ദുര്‍ഗന്ധം മാറാനും വൃക്കരോഗത്തിനും ശരീരദുര്‍ഗന്ധം വായ്‌നാറ്റം എന്നിവ അകറ്റാനുമെല്ലാം ഉപകരിക്കുന്ന അത്ഭുത പഴമാണ് കെപ്പല്‍. കെപ്പല്‍ പഴത്തിന്റെ വിശേഷങ്ങള്‍ അറിയാം. ഇന്ത്യോനേഷ്യന്‍ സ്വദേശി റംബുട്ടാന്‍, മാംഗോസ്റ്റീന്‍, ലിച്ചി തുടങ്ങിയവപ്പോലെ ഇന്ത്യോനേഷ്യന്‍ സ്വദേശിയാണ് കപ്പല്‍ പഴവും. ഇന്ത്യോനേഷ്യയിലെ ജാവയിലെ രാജകൊട്ടാരത്തിലാണ് പണ്ടു കാലത്ത് ഈ മരം വളര്‍ത്തിയിരുന്നത്. അക്കാലത്ത് കൊട്ടാര വളപ്പില്ലല്ലാതെ ഇതു വളര്‍ത്താന്‍ പാടില്ലായിരുന്നു. വളര്‍ത്തിയാല്‍ തലവെട്ടും. നിരവധി ഔഷധഗുണമുള്ള അതിന്റെ കായോ ഇലയോ പൂവോ പ്രജകള്‍ക്ക് ലഭ്യമാകരുതെന്ന് എന്നതാണ് കാരണം. കെപ്പല്‍ പഴം തുടര്‍ച്ചയായി കഴിച്ചാല്‍ ശരീരത്തില്‍നിന്ന് പ്രത്യേകതരം സുഗന്ധം പുറത്തുവരും. എന്നാല്‍ പിന്നീട് ജാവയിലെത്തിയെ വിദേശികള്‍ കൊട്ടാരത്തില്‍…
Read More » -
ചെലവോ തുച്ഛം, ഗുണമോ മെച്ചം; നല്ല നിറവും തൂക്കവുമുള്ള വാഴക്കുലകൾ കിട്ടാൻ ഉഗ്രൻ നാട്ടറിവുകൾ
വാഴ ഇല്ലാത്ത വീടുകൾ കേരളത്തിൽ കുറവാണ്. സ്വൊന്തം ആവശ്യത്തിനും വാണിജ്യ അടിസ്ഥാനത്തിലും വാഴ കൃഷി ചെയ്യുന്നവരാണ് മലയാളികൾ. നമ്മൾ എന്തെല്ലാം കാര്യങ്ങളാണ് അടിസ്ഥാനപരമായി വാഴകൃഷി തുടങ്ങുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്ന് പരിശോധിക്കാം. നല്ല വാഴക്കന്ന് നോക്കി തെരഞ്ഞെടുക്കുക എന്നതാണ് ഏറെ പ്രധാനം. വരാനിരിക്കുന്ന വർഷത്തെ ഓണം ചിങ്ങത്തിന്റെ ആദ്യ പകുതിയിലാണെങ്കിൽ അത്തം ഞാറ്റുവേലയുടെ ആരംഭത്തിലും ഓണം ഒടുവിൽ ആയാൽ ചോതി ഞാറ്റുവേലയുടെ ആരംഭത്തിൽ തന്നെയും വാഴ കൃഷി ചെയ്യുന്നതാണ് നല്ലത്. ഇനി വാഴക്കന്ന് നടുമ്പോൾ ശ്രദ്ധയോടെ പ്രയോഗിക്കാവുന്ന നാട്ടറിവുകളറിയാം: ഏതിനം വാഴക്കന്ന് ആണോ തിരഞ്ഞെടുക്കുന്നത് നേർ ചുവട്ടിലും മറ്റും എതിർവശത്തുള്ള സൂചിക്കന്ന് തിരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഏതാണ്ട് ഒരേ വലിപ്പത്തിലുഉള്ള ചെറിയ കന്നുകൾ നടാനായി തിരഞ്ഞെടുക്കുന്നതാണ് ഉത്തമം. മാത്രമല്ല ഒരു മാസത്തോളമെങ്കിലും വാഴക്കന്ന് തണലിൽ ഉണക്കി സൂക്ഷിക്കുകയും ചെയ്യണം. നിമാ വിരശല്ല്യം ഇല്ലാതാക്കാൻ വാഴക്കന്നിലെ മണ്ണ് നീക്കം ചെയ്ത ശേഷം വേപ്പെണ്ണയിൽ മുക്കി നടുക. കുലക്ക് നിറവും തൂക്കവും കിട്ടുവാൻ കുഴിയിൽ ചരലോ…
Read More » -
നമ്മുടെ കൃഷിക്ക് നമ്മുടെ വളം, കരിയില കമ്പോസ്റ്റ് എളുപ്പത്തിൽ ഉണ്ടാക്കാൻ ഇങ്ങനെ ചെയ്താൽ മതി
ചെറിയ രീതിയിലെങ്കിലും വീടിന്റെ പരിസരപ്രദേശത്ത് കൃഷി ചെയ്യുന്നവരാണ് മലയാളികളിൽ ഭൂരിഭാഗം പേരും. സ്വന്തം അടുക്കളയിലേക്ക് ഉള്ള പച്ചക്കറികൾ വീടിന്റെ പരിസരത്ത് നട്ടുപിടിപ്പിക്കാൻ സൗകര്യമില്ലാത്തവർ വീടിന്റെ മട്ടുപ്പാവിൽ കൃഷി ചെയ്യുന്നതും സർവ സാധാരണമായിക്കഴിഞ്ഞു. ഇത്തരം കൃഷി രീതിക്ക് സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നും വളരെ നല്ല പ്രോത്സാഹനമാണ് നൽകിവരുന്നത്. വിഷം കലരാത്ത പച്ചക്കറികൾ സ്വന്തമായി ഉണ്ടാക്കി എടുത്താൽ ദീർഘകാലം അസുഖങ്ങൾക്കൊന്നും പിടികൊടുക്കാതെ ജീവിക്കാൻ സാധിക്കും. ജൈവ കൃഷിരീതിയാണ് ഭൂരിഭാഗം വരുന്ന അടുക്കള തോട്ടങ്ങളിൽ കാണാൻ സാധിക്കുന്നത്. വേനൽക്കാലങ്ങളിൽ ഇത്തരം തോട്ടങ്ങളിൽ വളമായി ഉപയോഗിക്കാൻ പറ്റുന്ന ഏറ്റവും നല്ല ഒരു വസ്തുവാണ് കരിയിലകൾ. കരിയില ഉപയോഗിച്ച് നിർമ്മിക്കുന്ന കമ്പോസ്റ്റ് വളരെ മികച്ച ഒരു ജൈവവളമാണ്. കരിയിലയെ എങ്ങനെ എളുപ്പത്തിൽ കമ്പോസ്റ്റ് ആക്കി മാറ്റാം എന്ന് ഇന്നും പല കർഷകർക്കും അറിയില്ല. പല രീതിയിൽ എളുപ്പത്തിൽ നമുക്ക് കരിയില കമ്പോസ്റ്റ് ഉണ്ടാക്കാൻ സാധിക്കുന്നതാണ്. ചാണകം ഉപയോഗിച്ചോ കടലപ്പിണ്ണാക്ക് ഉപയോഗിച്ചോ ഒക്കെ നമുക്ക് കരിയിലെയെ കമ്പോസ്റ്റ് ആക്കി മാറ്റാം.…
Read More » -
മുടിഞ്ഞ ചെലവ്! കുടുംബാസൂത്രണത്തിനൊരുങ്ങി മൂസാക്ക; 12 ഭാര്യമാരും 102 മക്കളുമുള്ള പാവം കര്‍ഷകന്റെ വനരോദനം…
സാമ്പത്തിക സ്ഥിതി മോശമായതിനാല്‍ ഇനി കുടുംബാംഗങ്ങളുടെ എണ്ണം വര്‍ധിപ്പിക്കില്ലെന്ന തീരുമാനത്തിലാകര്‍ഷകനായ മൂസ ഹസഹ്യ. 12 ഭാര്യമാരും 102 മക്കളും 568 പേരക്കുട്ടികളുമുള്ള ഒരു മാതൃകാ കുടുംബത്തിന്‍െ്‌റ നാഥനാണ് ഉഗാണ്ടയിലെ ലുസാക്ക സ്വദേശിയായ ഈ 67 വയസുകാരന്‍. ഇത്രയും വലിയ കുടുംബത്തിന്റെ ദൈനംദിന ചെലവുകള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കാത്ത സാഹചര്യത്തില്‍, ഭാര്യമാരോട് ഗര്‍ഭനിരോധന ഗുളികകള്‍ ഉപയോഗിക്കാന്‍ ഹസഹ്യ ഇപ്പോഴാണ് ആവശ്യപ്പെടുന്നത്. ‘ദ സണ്‍’ ആണ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. പരിമിതമായ ജീവിതസാഹചര്യത്തില്‍ ഇനി ഒരു കുട്ടിയെക്കൂടി പോറ്റാന്‍ കഴിയില്ല. കര്‍ഷകനായ തന്റെ വരുമാനം ഒന്നിനും തികയുന്നില്ലെന്നും ഹസഹ്യ പറയുന്നു. ഉഗാണ്ടയില്‍ ബഹുഭാര്യാത്വം അനുവദനീയമാണ്. 12 മുറി വീട്ടിലാണ് ഹസഹ്യയുടെ ഭാര്യമാര്‍ താമസിക്കുന്നത്. തന്റെ 102 മക്കളെ അറിയാന്‍ ബുദ്ധിമുട്ടില്ലെന്ന് പറയുന്ന ഹസഹ്യ 568 പേരക്കുട്ടികളെ തിരിച്ചറിയാന്‍ ബുദ്ധിമുട്ടുണ്ടെന്നും പറയുന്നു. 1971 ല്‍ 16 ാം വയസിലാണ് ഹസഹ്യയുടെ ആദ്യ വിവാഹം. ഹനീഫയെന്നാണ് ആദ്യഭാര്യയുടെ പേര്. രണ്ട് വര്‍ഷത്തിന് ശേഷം ഇവര്‍ക്ക് ആദ്യത്തെ കുട്ടി ജനിച്ചു.…
Read More »