Month: April 2025
-
Breaking News
ഷീല സണ്ണിയെ വ്യാജ ലഹരിക്കേസില്‍ പെടുത്തിയ സംഭവം: ലിവിയയെ പറ്റിച്ചത് ആഫ്രിക്കക്കാരന്‍; എല്‍എസ്ഡി സറ്റാമ്പിനു പകരം നല്‍കിയത് പ്രിന്റൗട്ട്!; മകന്റെ ഭാര്യയുടെ പണം ഷീല തിരികെ നല്‍കിയില്ലെന്നും സൂചന; ലിവിയയെ തിരികെ എത്തിക്കാന്‍ ഇന്റര്‍പോളിന്റെ സഹായം തേടും
തൃശൂര്‍: ബ്യൂട്ടിപാര്‍ലര്‍ ഉടമ ഷീല സണ്ണിയെ കുടുക്കാനുള്ള ലഹരി സ്റ്റാംപ് വാങ്ങിയത് മകന്റെ ഭാര്യാസഹോദരിയെന്ന് പ്രതി നാരായണദാസിന്റെ വെളിപ്പെടുത്തല്‍. ഷീലയുടെ ബാഗില്‍ സ്റ്റാംപ് വച്ചതും ലിവിയ ജോസായിരുന്നു. ഇറ്റലിയില്‍ ജോലിക്ക് പോകാനുള്ള നീക്കം പൊളിക്കുകയായിരുന്നു ലക്ഷ്യം. മരുമകളുടെ സ്വര്‍ണവും ഭൂമിയും തിരിച്ചുനല്‍കാത്തതിന്റെ വിരോധവും കാരണമായി. ഇരുപത്തിമൂന്നുകാരിയാണ് കാലടി സ്വദേശിനിയായ ലിവിയ ജോസ്. ബംഗ്ലുരുവില്‍ ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സിനു പഠിക്കുന്നു. ഷീല സണ്ണിയുടെ മകന്‍ സംഗീതിനെയാണ് ലിവിയയുടെ ചേച്ചി വിവാഹം കഴിച്ചത്. വിവാഹ സമയത്ത്, സംഗീതും കുടുംബവും സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. ലിജിയുടെ 10 ലക്ഷം രൂപയുടെ സ്വര്‍ണം കുടുംബത്തിന്റെ കടംവീട്ടാന്‍ സംഗീത് ഉപയോഗിച്ചു. ഇതുകൂടാതെ, ലിജിയുടെ പത്തു സെന്റ് ഭൂമി പണയപ്പെടുത്തി വായ്പയെടുത്തു. എന്നിട്ടും, ലിജിയ്ക്കു വീട്ടില്‍ അവഗണനയായിരുന്നു. ഇതിനിടെയാണ്, ഷീല സണ്ണി ഇറ്റലിയില്‍ ജോലി തേടി പോകാനൊരുങ്ങിയത്. സ്വര്‍ണവും ഭൂമിയും തിരിച്ചുതരുന്ന കാര്യത്തില്‍ ഷീല സണ്ണിയും സംഗീതും താല്‍പര്യം കാട്ടിയില്ല. ഇതേചൊല്ലി, പലപ്പോഴും വഴക്കുണ്ടായി. ഈ വൈരാഗ്യം തീര്‍ക്കാന്‍ ലിജിയുടെ സഹോദരി…
Read More » -
Breaking News
പാക് അനുകൂല മുദ്രാവാദ്യം വിളിച്ചെന്ന് ആരോപിച്ച് വയനാട് സ്വദേശിയെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു; ആക്രി പെറുക്കി ജീവിച്ച അഷറഫിനെ ആക്രമിച്ചത് ക്ഷേത്ര മൈതാനത്തുവച്ച്; ക്രിക്കറ്റ് കളിച്ചിരുന്നവര്‍ ഒന്നടങ്കം പൊതിരെ തല്ലി; 15 പേര്‍ അറസ്റ്റില്‍
പാക്കിസ്ഥാന്‍ അനുകൂല മുദ്രാവാക്യം വിളിച്ചെന്നാരോപിച്ച് ആള്‍ക്കൂട്ടം യുവാവിനെ തല്ലിക്കൊന്നു. വയനാട് പുൽപള്ളി സ്വദേശി അഷ്‌റഫ് (36) ആണ് കൊല്ലപ്പെട്ടത്. മംഗളുരു പൊലീസ് പുൽപള്ളി പൊലീസുമായി ബന്ധപ്പെട്ട് കുടുംബത്തെ കണ്ടെത്തി . വീടുമായി കാര്യമായ ബന്ധമില്ലാത്തയാളാണ്. ആക്രി പെറുക്കി ഉപജീവനം നടത്തുന്ന അഷ്റഫിനു ചെറിയ മാനസിക പ്രശ്നവുമുണ്ട്. അഷ്റഫിന്റെ സഹോദരൻ മംഗളുരുവിലേക്ക് തിരിച്ചു. മംഗളുരു ബത്ര കല്ലുരുത്തി ക്ഷേത്ര മൈതാനത്താണു ക്രിക്കറ്റ് കളിക്കിടെ ആക്രമണമുണ്ടായത്. 15 പേര്‍ അറസ്റ്റിലായി. ഞായറാഴ്ച ഉച്ചയ്ക്ക് മൂന്നുമണിയോടെയാണ് സംഭവം. ക്ഷേത്ര മൈതാനത്ത് പ്രദേശിക ക്രിക്കറ്റ് ടൂര്‍ണമെന്റ് നടക്കുകയായിരുന്നു. കളിക്കിടെ സ്ഥലത്തെത്തിയ അഷ്റഫും സച്ചില്‍ എന്നയാളും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. അഷ്റഫ് പാക്കിസ്ഥാന്‍ സിദ്ദാബാദ് വിളിച്ചെന്ന് സച്ചിന്‍ വിളിച്ചുപറഞ്ഞതോടെ കളിക്കളത്തുണ്ടായിരുന്നവര്‍ ഒന്നടങ്കം യുവാവിനെ ആക്രമിക്കുകയായിരുന്നു. കമ്പുകൊണ്ടടിച്ചും നിലത്തിട്ട് ചവിട്ടിയും ക്രൂരമായി മര്‍ദ്ദിച്ചു. യുവാവ് ഗ്രൗണ്ടില്‍ മരിച്ചുവീണു. വൈകീട്ട് അഞ്ചുമണിയോടെയാണ് പൊലീസ് സ്ഥലത്തെത്തിയത് പോസ്റ്റ് മോര്‍ട്ടത്തിലാണു ക്രൂരമര്‍ദ്ദനത്തെ തുടര്‍ന്നുണ്ടായ ആന്തരിക രക്തസ്രാവമാണു മരണത്തിലേക്ക് നയിച്ചതെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് ദീപക് കുമാറെന്നയാളുടെ പരാതിയില്‍…
Read More » -
Breaking News
നോവായി വീണ്ടും മുങ്ങിമരണം; കൂട്ടുകൂടി പാട്ടുംപാടി കുളിക്കാനിറങ്ങിയ സഹോദരങ്ങളടക്കം മൂന്നു കുട്ടികള്‍ ചിറയില്‍ മുങ്ങിമരിച്ചു; കണ്ടെത്തിയത് ചെളിയില്‍ പുതഞ്ഞനിലയില്‍
കല്ലടിക്കോട്: ചിറയില്‍ കുളിക്കാന്‍ ഇറങ്ങിയ മൂന്നു കുട്ടികള്‍ മുങ്ങിമരിച്ചു. കരിമ്പ ഗ്രാമപഞ്ചായത്ത് മൂന്നാംവാര്‍ഡില്‍ മൂന്നേക്കര്‍ തുടിക്കോട് ആദിവാസി ഉന്നതിയിലെ തമ്പി – മാധവി ദമ്പതികളുടെ മകള്‍ രാധിക (ഒന്പത്), പ്രകാശന്‍ – അനിത ദമ്പതികളുടെ മക്കളായ പ്രദീപ് (അഞ്ച്), പ്രതീഷ് (മൂന്ന്) എന്നിവരാണ് മരിച്ചത്. ഇന്നലെ വീടിനുസമീപം കളിച്ചുകൊണ്ടിരുന്ന കുട്ടികള്‍ ഉച്ചഭക്ഷണം കഴിക്കാന്‍ വരാഞ്ഞതിനെതുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിച്ചിറങ്ങുകയായിരുന്നു. വീട്ടുകാര്‍ ബഹളംവച്ചതോടെ നാട്ടുകാരും തെരച്ചിലിന് എത്തി. അഞ്ചുമണിയോടെ ഉന്നതിക്കു സമീപത്തുള്ള ചിറയ്ക്കുസമീപം കുട്ടികളുടെ ചെരിപ്പുകള്‍ കണ്ടതോടെ വെള്ളത്തില്‍ നടത്തിയ തെരച്ചിലിലാണ് മൂവരെയും മരിച്ചനിലയില്‍ കണ്ടെത്തിയത്. ചെളി നിറഞ്ഞ ചിറയായിരുന്നു. ചെളിയില്‍ ആണ്ടനിലയിലാണ് കുട്ടികളെ കണ്ടെത്തിയത്. പ്രകാശന്റെ സഹോദരീഭര്‍ത്താവ് കൃഷ്ണനാണ് കുട്ടികളെ മുങ്ങിയെടുത്തത്. ഉടന്‍തന്നെ രാധികയെ തച്ചമ്പാറ ഇസാഫ് ആശുപത്രിയിലും പ്രദീപിനെയും പ്രതീഷിനെയും പാലക്കാട് ജില്ലാ ആശുപത്രിയിലും എത്തിക്കുകയായിരുന്നു. രാധിക മരുതുംകാട് ഗവ. എല്‍പി സ്‌കൂള്‍ നാലാംക്ലാസ് വിദ്യാര്‍ഥിയും പ്രദീപ് ഒന്നാംക്ലാസ് വിദ്യാര്‍ഥിയുമാണ്.മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം രാവിലെ ഒന്പതുമണിയോടെ മരുതുംകാട് ജിഎല്‍പി സ്‌കൂളില്‍ പൊതുദര്‍ശനത്തിനു വയ്ക്കും.…
Read More » -
Breaking News
പാലിയേക്കര ടോള്‍ നിര്‍ത്തലാക്കല്‍: ഉത്തരവ് പിന്‍വലിച്ചില്ലെങ്കില്‍ കളക്ടറും സര്‍ക്കാരും നഷ്ടപരിഹാരം നല്‍കേണ്ടിവരും; കുരുക്കാകുന്നത് ‘സ്‌റ്റേറ്റ് സപ്പോര്‍ട്ടിംഗ് എഗ്രിമെന്റ്’; നിര്‍മാണച്ചെലവ് ഈടാക്കേണ്ടത് ടോള്‍ പിരിവില്‍നിന്ന്; ടോള്‍ പ്ലാസ അടിച്ചു തകര്‍ത്ത് വാഹനങ്ങള്‍ കടത്തിവിട്ട് എഐവൈഎഫ്
പുതുക്കാട്: ടോള്‍പിരിവു നിര്‍ത്തിയ കളക്ടറുടെ ഉത്തരവു റദ്ദാക്കിയതിനു പിന്നാലെ പാലിയേക്കരയില്‍ ടോള്‍ പിരിവു പുനരാരംഭിച്ചു. പിരിവു നിര്‍ത്തിയതു സര്‍ക്കാരുമായി ആലോചിച്ചില്ലെന്നും നഷ്ടം കളക്ടറോ സര്‍ക്കാരോ പരിഹരിക്കേണ്ടിവരുമെന്നും ദേശീയപാത അതോറിട്ടി മുന്നറിയിപ്പ് നല്‍കിയിരുന്നു. സ്‌റ്റേറ്റ് സപ്പോര്‍ട്ടിംഗ് എഗ്രിമെന്റ് ഉള്ളതിനാല്‍ ടോള്‍പിരിവു നിര്‍ത്തിയ സമയത്തെ നഷ്ടം പരിഹരിക്കേണ്ടിവരുമെന്ന് ഉറപ്പായിരുന്നു. ടോള്‍ പിരിക്കുന്ന കമ്പനിക്കു കരാര്‍ നീട്ടിക്കിട്ടാന്‍ ഇടയാക്കുമെന്നും അടിപ്പാത- മേല്‍പ്പാല നിര്‍മാണത്തില്‍ സാഹചര്യങ്ങള്‍ ഒരുക്കുകയാണു വേണ്ടതെന്നുമുള്ള സമ്മര്‍ദമാണു വിജയം കണ്ടത്. ടോള്‍ നിര്‍ത്തിയപ്പോഴും ഫാസ് ടാഗുവഴി പിരിവു തുടരുന്നെന്ന പരാതി ഉയര്‍ന്നിരുന്നു. കടന്നുപോകുന്ന വാഹനങ്ങളുടെ എണ്ണം അറിയിക്കേണ്ടതിനാല്‍ കാമറ ഓഫാക്കാന്‍ കഴിയില്ലെന്നും ഈ സമയം ടോള്‍ പിരിവു നടന്നിട്ടുണ്ടാകാമെന്നുമാണ് അതോറിട്ടിയുടെ നിലപാട്. ദേശീയപാതയിലെ 11 ബ്ലാക്ക് സ്‌പോട്ടുകളിലാണ് അടിപ്പാത നിര്‍മാണം. 383 കോടിയുടെ കരാറാണു നിലവിലുള്ളത്. 14 അണ്ടര്‍ പാസേജ്, ഫ്‌ളൈ ഓവറുകള്‍, നാല് സര്‍വീസ് റോഡുകള്‍ എന്നിവയ്ക്കായി 523 കോടിയുടെയും അനുമതിയുണ്ട്. ഈ തുകയീടാക്കേണ്ടരും സര്‍ക്കാരിന്റെ റവന്യൂ വരുമാനവും ടോള്‍ പിരിവിനെ ആശ്രയിച്ചാണ്.…
Read More » -
Breaking News
വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ കന്നഡ സൂപ്പർ താരം വിജയ് കുമാറും തബുവുമെത്തുന്നു
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ കന്നഡ സൂപ്പർ താരം വിജയ് കുമാറും പ്രധാന വേഷത്തിലെത്തുന്നു. പാൻ ഇന്ത്യൻ ചിത്രമായി ഒരുക്കുന്ന ഈ പ്രൊജക്റ്റ് നിർമ്മിക്കുന്നത് പുരി കണക്റ്റിൻ്റെ ബാനറിൽ പുരി ജഗന്നാഥും ചാർമി കൌറും ചേർന്നാണ്. തെലുങ്ക് പുതുവർഷമായ ഉഗാദിയോടനുബന്ധിച്ച് ആണ് ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടന്നത്. ബോളിവുഡ് താരം തബുവും ചിത്രത്തിൽ പ്രധാന വേഷം ചെയ്യുന്നുണ്ട്. ബ്ലോക്ക്ബസ്റ്റർ ഹിറ്റായ വീര സിംഹ റെഡ്ഡിക്ക് ശേഷം വിജയ് കുമാർ അഭിനയിക്കുന്ന രണ്ടാമത്തെ മാത്രം തെലുങ്ക് പ്രോജക്ട് ആണ് ഈ വിജയ് സേതുപതി – പുരി ജഗനാഥ് ചിത്രം. കന്നഡ സിനിമകളിലെ ശക്തമായ പ്രകടനങ്ങൾ കൊണ്ട് ഏറെ ശ്രദ്ധേയനായ നടനാണ് വിജയ് കുമാർ. പുരി ജഗന്നാഥ് രചിച്ച വ്യത്യസ്തമായ തിരക്കഥയിൽ വിജയ് സേതുപതിയെ ഇതുവരെ കാണാത്ത വേഷത്തിൽ അവതരിപ്പിക്കുന്നു എന്നതാണ് ഈ വമ്പൻ പ്രോജക്റ്റിനെ കൂടുതൽ ആവേശകരമാക്കുന്നത്. മുമ്പ് ആരും…
Read More » -
Breaking News
ടോള്‍ കമ്പനിക്കുവേണ്ടി സര്‍ക്കാര്‍ വിരട്ടി: അങ്കമാലി- മണ്ണുത്തി ദേശീയപാതയില്‍ ഇരുണ്ടുവെളുത്തപ്പോള്‍ പ്രശ്‌നങ്ങളെല്ലാം തീര്‍ന്നു! ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി നേരിട്ടു തയാറാക്കിയ റിപ്പോര്‍ട്ട് ആവിയായി; നിര്‍ത്തലാക്കിയ ടോള്‍ പുനസ്ഥാപിച്ച് കളക്ടര്‍ തടിതപ്പി; വീണ്ടും മണിക്കൂറുകള്‍ കുരുക്കില്‍ കിടക്കാം
തൃശൂര്‍: ദേശീയപാതയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതില്‍ ദേശീയപാത അതോറിട്ടി പരാജയപ്പെട്ടെന്നു ചൂണ്ടിക്കാട്ടി പാലിയേക്കരയിലെ ടോള്‍ പിരിവു നിര്‍ത്താന്‍ ഉത്തരവിട്ട ജില്ല കളക്ടര്‍ ഇരുണ്ടു വെളുത്തപ്പോള്‍ മലക്കം മറിഞ്ഞു. ചാലക്കുടി ഡിവൈഎസ് പി, ആര്‍ടിഒ, തഹസീല്‍ദാര്‍ എന്നിവര്‍ നടത്തിയ സംയുക്ത പരിശോധനയില്‍ പേരാമ്പ്ര, മുരിങ്ങൂര്‍, ചിറങ്ങര എന്നിവിടങ്ങളില്‍ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ചില്ലെന്നും ഫ്‌ളാഗ് മാനെ നിയമിച്ചില്ലന്നതുമടക്കം ഗുരുതര പ്രശ്‌നങ്ങളുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് ടോള്‍പിരിവ് നിര്‍ത്തിവയ്പിച്ചത്. 22നു നടന്ന യോഗത്തിലെ നിര്‍ദേശപ്രകാരം പ്രധാന റോഡില്‍നിന്ന് സര്‍വീസ് റോഡുകളിലേക്കു പ്രവേശിക്കുന്നയിടങ്ങളില്‍ വീതികൂട്ടിയില്ല, റോഡിന്റെ ഉയരം ക്രമീകരിച്ചില്ല, മതിയായ വെളിച്ചം, ആവശ്യത്തിനു മുന്നറിയിപ്പ് ബോര്‍ഡുകള്‍ എന്നിവ സ്ഥാപിച്ചില്ലെന്നു പരിശോധന സംഘം റിപ്പോര്‍ട്ട് ചെയ്‌തെന്നു പിരിവു നിര്‍ത്തിക്കൊണ്ടുള്ള കളക്ടറുടെ ഉത്തരവില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇന്നലെ വൈകീട്ട് ഇറങ്ങിയ ഉത്തരവില്‍ ദേശീയപാത അതോറിട്ടി പ്രോജക്ട് ഡയറക്ടറുടെ കത്ത്, പൊതുമരാമത്ത് സെക്രട്ടറി, ധനകാര്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി എന്നിവരുടെ നിര്‍ദേശങ്ങളുടെയും അടിസ്ഥാനത്തില്‍ പിന്‍വലിക്കുന്നെന്നാണു പറയുന്നത്. 22നു നടന്ന യോഗത്തിലെ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ നടപടിയെടുത്തെന്നും ബ്ലിങ്കര്‍…
Read More » -
India
കുവൈത്ത് രാജകുടുംബാംഗത്തിന് പത്മശ്രീ; ഷെയ്ഖ അലി അല്‍ ജാബര്‍ അല്‍ സബാഹിന് പുരസ്‌കാരം സമ്മാനിച്ച് രാഷ്ട്രപതി
ന്യൂഡല്‍ഹി: യോഗ മേഖലയ്ക്ക് നല്‍കിയ സംഭാവനകള്‍ക്ക് കുവൈത്ത് യോഗാ പരിശീലകയും രാജകുടുംബാംഗവുമായ ഷെയ്ഖ അലി അല്‍ ജാബര്‍ അല്‍ സബാഹിന് ഇന്ത്യന്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു പത്മശ്രീ പുരസ്‌കാരം നല്‍കി ആദരിച്ചു. ഇന്ത്യയിലെ പരമോന്നത ബഹുമതികളിലൊന്നായ പത്മശ്രീ ലഭിച്ച ആദ്യത്തെ കുവൈത്ത് പൗരയാണ് ഷെയ്ഖ അലി അല്‍ ജാബര്‍ അല്‍ സബാഹ്. കുവൈത്തിലെ ആദ്യത്തെ ലൈസന്‍സുള്ള യോഗ സ്റ്റുഡിയോയായ ദാരാത്മയുടെ സ്ഥാപകയാണ് ഷെയ്ഖ അലി അല്‍ ജാബര്‍ അല്‍ സബാഹ്. ‘ദാരാത്മ’ എന്ന പേര് അറബി പദമായ ‘ദാര്‍’ (വീട്) എന്നതിനെ സംസ്‌കൃത പദമായ ‘ആത്മ’ (ആത്മാവ്) യുമായി സംയോജിപ്പിക്കുന്നു. ഇത് ഇന്ത്യയുമായുള്ള ആഴത്തിലുള്ള ബന്ധത്തെ പ്രതിനിധീകരിക്കുന്നതാണ്. കുവൈത്തില്‍ യോഗ പഠിപ്പിക്കുന്നതിനുള്ള ലൈസന്‍സ് കരസ്ഥമാക്കിയതിന് പുറമേ കുവൈത്തില്‍ യോഗയെ ഔദ്യോഗികമായി അംഗീകരിപ്പിക്കുന്നതിലും ഇവര്‍ മുഖ്യപങ്ക് വഹിച്ചിട്ടുണ്ട്. ഇവരുടെ ശ്രമഫലമായാണ് കുവൈറ്റിലെ വാണിജ്യ വ്യവസായ മന്ത്രാലയം ഒരു യോഗ വിദ്യാഭ്യാസ ലൈസന്‍സ് ആരംഭിച്ചത്. ഇത് ഇപ്പോള്‍ എല്ലാവര്‍ക്കും ലഭ്യമാണ്. കല, സാമൂഹിക പ്രവര്‍ത്തനം,…
Read More » -
Kerala
ബന്ധു അയച്ച ലൊക്കേഷന്‍ മാറി, മുഹൂര്‍ത്തത്തിന് വധു ഇരിട്ടിയിലും വരന്‍ വടകരയിലും; ഒടുവില്‍…
കണ്ണൂര്‍: മുഹൂര്‍ത്തം അടുത്തപ്പോള്‍ വരനെ കാണാനില്ല. ആശങ്കയുടെ മുള്‍മുനയില്‍ വധു കാത്തുനിന്നത് മണിക്കൂറുകളോളം. മുഹൂര്‍ത്തം തെറ്റി മൂന്നുമണിക്കൂര്‍ കഴിഞ്ഞെത്തിയ വരന്‍ വരണമാല്യം അണിയിച്ചപ്പോഴാണ് വധുവിന് ശ്വാസംനേരെവീണത്. ഇരിട്ടി സ്വദേശിനിയായ വധുവിന്റെ ബന്ധു തിരുവനന്തപുരത്തുകാരനായ വരന് അയച്ചുകൊടുത്ത ഗൂഗിള്‍ ലൊക്കേഷനാണ് പൊല്ലാപ്പായത്. വധുവിന്റെ ബന്ധു ഇരിട്ടി കീഴൂര്‍ മഹാവിഷ്ണു ക്ഷേത്രത്തിന് പകരം വടകര പയ്യോളിയിലെ കീഴൂര്‍ ശിവക്ഷേത്രത്തിന്റെ ലൊക്കേഷനാണ് അയച്ചുകൊടുത്തത്. ഇതോടെ മുഹൂര്‍ത്തത്തിന് താലികെട്ടല്‍ നടന്നില്ലെന്ന് മാത്രമല്ല ക്ഷേത്രത്തിലെ പൂജാരിക്ക് പകരം ക്ഷേത്രജീവനക്കാരനെ പരികര്‍മിയാക്കേണ്ടിയും വന്നു. വധുവിന്റെ ബന്ധു നല്‍കിയ ഗൂഗിള്‍ ലൊക്കേഷന്‍ അനുസരിച്ച് വരനും കുടുംബവും വടകര പയ്യോളിയിലെ കീഴൂര്‍ ശിവക്ഷേത്രത്തിലാണ് എത്തിയത്. 10.30-നുള്ള മുഹൂര്‍ത്തത്തിലായിരുന്നു വിവാഹം നടക്കേണ്ടിയിരുന്നത്. സമയമായിട്ടും വരനെയും സംഘത്തെയും കാണാതെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ഇപ്പോഴെത്തും എന്ന മറുപടിയാണ് കിട്ടിയത്. അല്‍പ്പസമയത്തിനുശേഷം വരനും സംഘവും അമ്പലത്തില്‍ എത്തി. എന്നാല്‍, എത്തിച്ചേര്‍ന്നത് വിവാഹം നടത്താന്‍ നിശ്ചയിച്ച അമ്പലത്തിലായിരുന്നില്ല. അവിടെ എത്തിയപ്പോള്‍ വധുവിനെയും ബന്ധുക്കളെയും കാണാതെ വന്നതോടെ ഫോണ്‍ വിളിച്ച് ചോദിച്ചപ്പോഴാണ്…
Read More » -
Kerala
ലഹരി ഉപയോഗത്തേക്കുറിച്ചുള്ള പരാമര്‍ശം: പരാതി നല്‍കി ബി.ഉണ്ണികൃഷ്ണന്‍, തന്നോട് വ്യക്തിവിരോധമെന്ന് സജി നന്ത്യാട്ട്; തമ്മിലടിച്ച് ഫിലിം ചേംബറും ഫെഫ്കയും
കൊച്ചി: ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് ഉലഞ്ഞിരിക്കുന്ന മലയാള സിനിമാ മേഖലയെ പിടിച്ചുലച്ചു ഫിലിം ചേംബര്‍-ഫെഫ്ക തര്‍ക്കവും. ഫിലിം ചേംബര്‍ ജനറല്‍ സെക്രട്ടറി സജി നന്ത്യാട്ടിനെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ടു ഫെഫ്ക ജനറല്‍ സെക്രട്ടറി ബി.ഉണ്ണികൃഷ്ണന്‍ ഫിലിം ചേംബറിന് പരാതി നല്‍കി. അതേസമയം, തന്നോട് ഉണ്ണികൃഷ്ണനു വ്യക്തിവിരോധമാണെന്നാണ് സജി നന്ത്യാട്ടിന്റെ പ്രതികരണം. വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചേംബര്‍ ഇന്നു യോഗം ചേരുന്നുണ്ട്. ലഹരി ഉപയോഗിച്ച ശേഷം നടന്‍ ഷൈന്‍ ടോം ചാക്കോ അപമര്യാദയായി പെരുമാറിയെന്ന നടി വിന്‍ സിയുടെ പരാതിയെത്തുടര്‍ന്നാണ് ഇരുവരും തമ്മിലുള്ള ഭിന്നത മറനീക്കി പുറത്തുവന്നത്. വിന്‍ സിയുടെ പരാതി ഫിലിം ചേംബറിന്റെ മോണിറ്ററിങ് കമ്മിറ്റി പരിഗണിക്കാനിരിക്കെ, ഫെഫ്ക ഇതിനു സമാന്തരമായി ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരേയും ഷൈന്‍ ഉള്‍പ്പെടെയുള്ളവരേയും വിളിച്ചു വരുത്തിയതിനെതിരെ ഫിലിം ചേംബര്‍ രംഗത്തെത്തിയിരുന്നു. സിനിമയുടെ ആഭ്യന്തര പരാതി പരിഹാര സമിതി ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരില്‍ നിന്ന് മൊഴി എടുക്കുകയും ഇത് ഫിലിം ചേംബറിന്റെ മോണിറ്ററിങ് കമ്മിറ്റിക്ക് കൈമാറുകയുമാണ് ചെയ്യുക. സിനിമാ…
Read More »
