Month: April 2025
-
Crime
റോഡിലൂടെ നടന്നുപോയ യുവതിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം
ബംഗളൂരു: റോഡിലൂടെ നടന്നുപോയ യുവതികളിലൊരാളെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ച യുവാവിന്റെ വീഡിയോ പുറത്ത്. കഴിഞ്ഞ വ്യാഴാഴ്ച നടന്ന അതിക്രമത്തിന്റെ വിവരങ്ങള്‍ ഇപ്പോഴാണ് പുറത്തുവന്നത്. ബംഗളൂരുവിലെ ബിടിഎം ലേഔട്ട് പ്രദേശത്ത് വച്ചായിരുന്നു സംഭവം. സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് പുറത്തുവന്നത്. രാത്രി സമയത്ത് ഇടുങ്ങിയ റോഡിലൂടെ രണ്ട് യുവതികള്‍ നടന്നുപോകുന്നത് വീഡിയോയില്‍ കാണാം. സ്‌കൂട്ടറുകള്‍ പാര്‍ക്ക് ചെയ്ത സ്ഥലത്ത് യുവതികള്‍ എത്തിയതോടെയാണ് യുവാവ് ആക്രമിക്കാനായി പാഞ്ഞെത്തിയത്. യുവതികളില്‍ ഒരാളുടെ പിറക് വശത്ത് യുവാവ് കടന്നുപിടിക്കുകയും ലൈംഗികമായി ആക്രമിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. തുടര്‍ന്ന് യുവാവ് ഓടിരക്ഷപ്പെട്ടു. പിന്നാലെ തന്നെ പരിഭ്രാന്തരായ യുവതികളും ഓടിരക്ഷപ്പെടുകയായിരുന്നു. യുവതികള്‍ ഇതുവരെ പൊലീസില്‍ പരാതി നല്‍കിയിട്ടില്ല. വീഡിയോയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
Read More » -
Kerala
ഗോകുലം ഗോപാലനെ കൊച്ചിയിലേക്ക് വിളിച്ചു വരുത്തി ഇ.ഡി; വീണ്ടും ചോദ്യം ചെയ്യുന്നു
കൊച്ചി: ഗോകുലം ഗ്രൂപ്പിന്റെ കോഴിക്കോട്, ചെന്നൈ ഓഫിസുകളില്‍ നടന്ന റെയ്ഡിനു പിന്നാലെ ഗോകുലം ഗോപാലനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യുന്നു. കൊച്ചിയില്‍ സോണല്‍ ഓഫിസില്‍ വിളിച്ചു വരുത്തിയാണ് ഉച്ചയ്ക്ക് ഒരു മണിയോടെ ചോദ്യം ചെയ്യല്‍ ആരംഭിച്ചത്. തെറ്റൊന്നും ചെയ്തിട്ടില്ലെന്നും എന്തിനാണ് വിളിപ്പിച്ചതെന്ന് അറിയില്ല എന്നും ഇ.ഡി ഓഫിസിലേക്ക് കയറുന്നതിനു മുന്‍പ് ഗോകുലം ഗോപാലന്‍ പ്രതികരിച്ചു. ഗോകുലം ഗ്രൂപ്പ് ഫെമ നിയമം ലംഘിച്ചെന്നും ചട്ടങ്ങള്‍ ലംഘിച്ച് പ്രവാസികളില്‍ നിന്നടക്കം പണം സ്വീകരിച്ചെന്നുമാണ് ഇ.ഡി കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. ‘എമ്പുരാന്‍’ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ നടന്ന റെയ്ഡിന് രാജ്യവ്യാപകമായ ശ്രദ്ധയും ലഭിച്ചിരുന്നു. കോടമ്പാക്കത്തുള്ള ഗോകുലം ചിറ്റ്‌സ് ആന്റ് ഫിനാന്‍സിലും ചെന്നൈയിലെ വീട്ടിലും കോഴിക്കോട്ടെ കോര്‍പറേറ്റ് ഓഫിസിലും ഗോകുലം മാളിലുമാണ് വെള്ളിയാഴ്ച ഇ.ഡി പരിശോധന നടത്തിയത്. ചെന്നൈയിലെ പരിശോധന ശനിയാഴ്ചയും തുടര്‍ന്നിരുന്നു. റെയ്ഡില്‍ ഒന്നര കോടി രൂപയും ഫെമ നിയമം ലംഘിച്ചതിന്റെ രേഖകളും പിടിച്ചെടുത്തിരുന്നു. മാത്രമല്ല, ശ്രീ ഗോകുലം ചിറ്റ്‌സ് ആന്‍ഡ് ഫിനാന്‍സ് പ്രവാസികളില്‍നിന്നും…
Read More » -
Kerala
റെയില്‍വേ ഗേറ്റില്‍ നേര്‍ക്കുനേര്‍ നിര്‍ത്തി തര്‍ക്കിച്ച് ബസ് ഡ്രൈവര്‍മാര്‍, പോകാനാകാതെ ട്രെയിന്‍ പിടിച്ചിട്ടു
കാസര്‍കോട്: റെയില്‍വേ ഗേറ്റില്‍ മുഖാമുഖം വന്ന ബസുകള്‍ മാറ്റാതെ ഡ്രൈവര്‍മാര്‍ പരസ്പരം തര്‍ക്കിച്ചതോടെ ട്രെയിന്‍ പിടിച്ചിട്ടു. കാസര്‍കോട് തൃക്കരിപ്പൂര്‍-പയ്യന്നൂര്‍ റൂട്ടില്‍ ബീരിച്ചേരി റെയില്‍വെ ഗേറ്റിലാണ് അസാധാരണ സംഭവം. മംഗളൂരു ഭാഗത്തേക്ക് പോകുകയായിരുന്ന കന്യാകുമാരി-ദിബ്രുഗഡ് വിവേക് എക്സ്പ്രസാണ് നിര്‍ത്തിയിടേണ്ടി വന്നത്. ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെയാണ് സംഭവം. ചെറുവത്തൂര്‍ ഭാഗത്ത് നിന്നും വന്ന സ്വകാര്യബസ് റെയില്‍വേ ഗേറ്റ് കടക്കുന്നതിനിടെ മറുഭാഗത്ത് പയ്യന്നൂരില്‍ നിന്ന് തൃക്കരിപ്പൂരിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് എതിരേ വന്നു. ഒരു ബസിന്റെ പിന്‍ഭാഗം ട്രെയിന്‍വരുന്ന ട്രാക്കിലേക്ക് തള്ളിനിന്നു. മുന്നറിയിപ്പ് ലഭിച്ചിട്ടും ഇരു ബസ് ഡ്രൈവര്‍മാരും തര്‍ക്കം തുടര്‍ന്നതോടെ ഗേറ്റ് അടക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് റെയില്‍വേ ഗേറ്റിന് 500 മീറ്ററകലെ ട്രെയിന്‍ നിര്‍ത്തി. ഈ സമയം നാട്ടുകാരും റെയില്‍വേ ഗേറ്റ് കീപ്പറും ഇടപെട്ടതോടെ പയ്യന്നൂരില്‍ നിന്നെത്തിയ ബസ് പിന്നോട്ട് നീക്കി. അഞ്ച് മിനിട്ടോളം ട്രെയിന്‍ ഇവിടെ തുടരേണ്ടി വന്നു. ഇതോടെ പിന്നാലെ വന്ന ട്രെയിനുകളും വൈകി.
Read More » -
Crime
അത് ലോഡ്ജ് അല്ല റൂമാണ്, CCTV ഓഫ് ചെയ്തു, ഫോട്ടോ ഇട്ടത് കൈക്കൂലി കൊടുത്ത്: MDMA കേസ് പ്രതി റഫീന
കണ്ണൂര്‍: പറശ്ശിനിക്കടവില്‍ സ്വകാര്യ ലോഡ്ജില്‍ മുറിയെടുത്ത് ലഹരി ഉപയോഗിക്കുകയായിരുന്ന യുവതികളും യുവാക്കളും പിടിയിലായ സംഭവത്തില്‍ എക്‌സൈസിനെതിരേ ആരോപണങ്ങളുമായി കേസിലെ പ്രതി റഫീന. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലാണ് റഫീന എക്‌സൈസിനെതിരേ ആരോപണം ഉന്നയിക്കുന്നത്. കൈക്കൂലി വാങ്ങിയാണ് ഉദ്യോഗസ്ഥര്‍ തന്നെ പിടിച്ചതെന്നും എന്തുകൊണ്ട് റിമാന്‍ഡ് ചെയ്തില്ലെന്നും റഫീന വീഡിയോയില്‍ ചോദിക്കുന്നു. മുറിയിലെ സിസിടിവികളടക്കം ഓഫ് ചെയ്തിരുന്നുവെന്നും ആരേയും ഫെയ്‌സ് ചെയ്യാന്‍ മടിയില്ലെന്നും കേസില്‍ പ്രതിയായ റഫീന പറയുന്നു. പിന്നീട്, റഫീനയുടെ വീഡിയോയ്ക്ക് കീഴില്‍ എക്‌സൈസ് കമന്റായി ഇതിനുള്ള വിശദീകരണം നല്‍കി. സംഭവത്തില്‍ കേസെടുത്തിട്ടുണ്ടെന്നും കുറഞ്ഞ അളവിലുള്ള ലഹരി ആയതുകൊണ്ടാണ് റിമാന്‍ഡ് ചെയ്യാതെ ജാമ്യത്തില്‍ വിട്ടതെന്നും എക്‌സൈസ് പറയുന്നു. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയുടെ കമന്റ് ബോക്‌സ് പെണ്‍കുട്ടി പിന്നീട് ഓഫ് ചെയ്തു. റഫീന വീഡിയോയില്‍ പറഞ്ഞത് എന്റെ പേരില്‍ കേസെടുക്കാതെ ചാനലുകളില്‍ വീഡിയോകള്‍ ഇട്ടിട്ട് കാര്യമില്ല. കൈക്കൂലി വാങ്ങിക്കുന്നവര്‍ക്ക് എന്തിനാണ് സര്‍ക്കാര്‍ ജോലി കൊടുക്കുന്നത്. എന്റെ പേരില്‍ കേസോ കാര്യങ്ങളോ ഇല്ല. ഞാന്‍ ജയിലിലാണ്, അവിടെയാണ്…
Read More » -
Kerala
കിടങ്ങൂര്‍ പഞ്ചായത്ത് തിരിച്ചുപിടിച്ച് സിപിഎം; ഭരണം ബിജെപി അംഗത്തിന്റെ പിന്തുണയോടെ
കോട്ടയം: ബിജെപി അംഗത്തിന്റെ പിന്തുണയോടെ കിടങ്ങൂര്‍ പഞ്ചായത്തില്‍ എല്‍ഡിഎഫ് ഭരണം പിടിച്ചു. അഞ്ചാം വാര്‍ഡ് അംഗം സിപിഎമ്മിലെ ഇ.എം.ബിനു പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ബിജെപി അംഗങ്ങളായ 4 പേരും മുന്‍ പഞ്ചായത്ത് പ്രസിഡന്റടക്കം കേരള കോണ്‍ഗ്രസിലെ 3 പേരും വോട്ടെടുപ്പ് ബഹിഷ്‌കരിച്ചു. കേരള കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് കഴിഞ്ഞ തവണ ബിജെപി ഭരണം പിടിച്ചതോടെ ബിജെപി മണ്ഡലം കമ്മിറ്റി പിരിച്ചു വിട്ടിരുന്നു. ബിജെപി ചിഹ്നത്തില്‍ മല്‍സരിച്ചു വിജയിച്ച ഒന്‍പതാം വാര്‍ഡ് അംഗം കെ.ജി.വിജയനാണ് എല്‍ഡിഎഫിനൊപ്പം നിന്നത്. എതിര്‍ സ്ഥാനാര്‍ഥി ഇല്ലാത്തതിനാല്‍ വോട്ടെടുപ്പ് ഇല്ലായിരുന്നു. വിജയനെതിരെ പ്രതിഷേധവുമായി ബിജെപി അംഗങ്ങളും പ്രവര്‍ത്തകരും പഞ്ചായത്ത് ഓഫീസിന് മുന്‍പില്‍ എത്തി. ബിജെപിയുടെ വിജയന്‍ ഉള്‍പ്പെടെ 5 അംഗങ്ങള്‍ക്കും വിപ്പ് നല്‍കിയിരുന്നു. അടുത്തിടെ മണ്ഡലം കമ്മിറ്റി പുന:സ്ഥാപിക്കുകയും പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയവരെയെല്ലാം തിരിച്ചെടുക്കുകയും ചെയ്തിരുന്നു. വിജയന്‍ വിപ്പ് കൈപ്പറ്റാത്തതിനെ തുടര്‍ന്ന് രജിസ്റ്റേഡ് തപാലില്‍ അയയ്ക്കുകയായിരുന്നു.
Read More » -
Breaking News
തസ്ലിമ വിളിച്ച് കഞ്ചാവ് വേണോയെന്നു ചോദിച്ചു; ഫോണ്‍ കട്ട് ചെയ്തപ്പോള്‍ വാട്‌സാപ്പില്‍ സന്ദേശം; വെയ്റ്റ് എന്നു മറുപടി; ഷൂട്ടിംഗ് സൈറ്റില്‍ പരിചയപ്പെട്ടത് ക്രിസ്റ്റീന എന്നപേരില്‍; ആരാധികയെന്നു കരുതി നമ്പര്‍ സേവ് ചെയ്തു: ശ്രീനാഥ് ഭാസി; തസ്ലിമയുടെ ഫോണില്‍ പ്രമുഖ സിനിമക്കാരുടെ നമ്പരുകള്‍
കൊച്ചി: ലഹരിക്കേസ് പ്രതി തസ്ലിമ സുല്‍ത്താന കഞ്ചാവ് വേണോയെന്ന് എന്ന് ചോദിച്ച് വിളിച്ചിരുന്നുവെന്ന് നടന്‍ ശ്രീനാഥ് ഭാസി. കളിയാക്കാനെന്ന് കരുതി ഫോണ്‍ കട്ട് ചെയ്തു, തൊട്ടുപിന്നാലെ ആവശ്യമുണ്ടോ എന്ന് വാട്‌സാപ്പില്‍ സന്ദേശമയച്ചു. കളിയാക്കിയതെന്ന് കരുതി ‘വെയിറ്റ്’ എന്ന് മറുപടി നല്‍കിയെന്നും ശ്രീനാഥ് ഭാസി പറഞ്ഞു. കോഴിക്കോടുള്ള ഷൂട്ടിങ് സെറ്റില്‍ വച്ച് ക്രിസ്റ്റീന എന്ന പേരിലാണ് തസ്‌ലീമയെ പരിചയപ്പെട്ടതെന്നും തന്റെ ഫാന്‍ എന്ന് പറഞ്ഞതിനാല്‍ നമ്പര്‍ സേവ് ചെയ്യുകയായിരുന്നെന്നും ശ്രീനാഥ് ഭാസി. ഏപ്രില്‍ ഒന്നിനാണ് തസ്‌ലീമ എന്നെ വിളിച്ചതെന്നും നടന്‍ വ്യക്തമാക്കി. അതേസമയം ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ ശ്രീനാഥ് ഭാസി മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. എക്‌സൈസ് അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്നും അറസ്റ്റ് തടയണമെന്നും ആവശ്യപ്പെട്ടാണ് ജാമ്യാപേക്ഷ നല്‍കിയത്. മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത കണ്ടതിന് പിന്നാലെയാണ് തസ്ലീമയുമായുള്ള പരിചയത്തെക്കുറിച്ച് നടന്‍ വെളിപ്പെടുത്തിയത്. സിനിമാ നടന്‍മാരായ ഷൈന്‍ ടോം ചാക്കോക്കും ശ്രീനാഥ് ഭാസിക്കും കഞ്ചാവും ലഹരി വസ്തുക്കളും കൈമാറിയിട്ടുണ്ടെന്ന് എക്‌സൈസിനോട് തസ്ലിമ…
Read More » -
Breaking News
100 ടൺ മുതലകളെ ലേലം ചെയ്യാനൊരുങ്ങി ചൈനീസ് കോടതി, ആവശ്യക്കാർക്ക് നേരിട്ട് ചെന്ന് മുതലകളെ സ്വന്തമാക്കാം
ചൈന: 100 ടൺ ജീവനുള്ള മുതലകളെ ലേലം ചെയ്യാനൊരുങ്ങി ഒരു ചൈനീസ് കോടതി. വാങ്ങുന്നത് ആരാണോ അവർ നേരിട്ട് ചെന്ന് വാങ്ങണം എന്ന് കാണിച്ചാണ് മുതലകളെ ലേലം ചെയ്തിരിക്കുന്നത്. നാല് ദശലക്ഷം യുവാൻ (4,72,05,194.96 ഇന്ത്യൻ രൂപ) ആണ് മുതലകളെ ലേലം ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്. അസാധാരണമായ ഈ ലേലം വ്യാപകമായ പൊതുജനശ്രദ്ധ പിടിച്ചു പറ്റിയിരിക്കയാണ്. ഈ ലേലം എങ്ങനെ നടന്നു, അതിന്റെ പ്രായോഗികമായ വെല്ലുവിളികൾ എന്തൊക്കെയാവും എന്നിവയൊക്കെ ലേലം പൊതുജനശ്രദ്ധ പിടിച്ചുപറ്റാൻ കാരണമായി തീർന്നു. മാത്രമല്ല, ഓൺലൈനിലും ഇത് സംബന്ധിച്ച് രസകരമായ ചർച്ചകൾ നടന്നു. ഷെൻഷെൻ നാൻഷാൻ പീപ്പിൾസ് കോടതിയാണ് ഈ ലേലം നടത്തുന്നത്. സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് ഉടമകളായ ആലിബാബ അവരുടെ ആലിബാബ ജുഡീഷ്യൽ ഓക്ഷൻ പ്ലാറ്റ്‌ഫോമിലാണ് ലേലം സംഘടിപ്പിക്കുക. 2005 -ൽ മോ ജുൻറോങ് സ്ഥാപിച്ച ഗ്വാങ്‌ഡോങ് ഹോംഗി ക്രോക്കഡൈൽ ഇൻഡസ്ട്രി കമ്പനിയുടേതാണ് ഈ മുതലകൾ. 7 മില്ല്യൺ ഡോളർ മൂലധനമുണ്ടായിരുന്ന കമ്പനിയായിരുന്നു നേരത്തെ ഇത്. എന്നാൽ,…
Read More » -
Breaking News
മുനമ്പം ജുഡീഷ്യൽ കമ്മീഷന് തൽക്കാലം പ്രവർത്തനം തുടരാം- ഹൈക്കോടതി
കൊല്ലം: മുനമ്പം ജുഡീഷ്യൽ കമ്മീഷന് തൽക്കാലം പ്രവർത്തനം തുടരാമെന്ന് ഹൈക്കോടതി ഉത്തരവ്. സിംഗിൾ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്‌തുകൊണ്ടാണ് ഡിവിഷൻ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ജസ്റ്റിസ് സി രാമചന്ദ്രൻ നായർ കമ്മീഷന് പ്രവർത്തനാനുമതി നൽകണമെന്നാവശ്യപ്പെട്ട് സർക്കാർ ഹർജി സമർപ്പിച്ചിരുന്നു. മുനമ്പത്തുകാരുടെ ആശങ്കയ്‌ക്ക് പരിഹാരം കാണാൻ കഴിയും വിധത്തിലുള്ള ശുപാർശകൾ നൽകണമെന്നാണ് സർക്കാർ കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നത്. അതിനാൽ, കമ്മീഷൻ തുടരേണ്ടത് അനിവാര്യമാണെന്നും ഹർജിയിൽ പറഞ്ഞിട്ടുണ്ട്. ഹൈക്കോടതി ഉത്തരവ് കിട്ടിയതിനു പിന്നാലെ കമ്മീഷൻ പ്രവർത്തനം ഇന്ന് തന്നെ പുനഃരാരംഭിക്കുമെന്ന് മുനമ്പം ജുഡീഷ്യൽ കമ്മീഷൻ ജസ്റ്റിസ് സിഎൻ രാമചന്ദ്രൻ നായർ പറഞ്ഞു. മേയ് മാസത്തിനകം അന്തിമ റിപ്പോർട്ട് കൈമാറാനാകുമെന്നാണ് പ്രതീക്ഷ. രണ്ട് മാസം കമ്മീഷൻ പ്രവർത്തനം നിലച്ചിരുന്നു. വഖഫ് നിയമ ഭേദഗതി കമ്മീഷന്റെ പ്രവർത്തനത്തെ ബാധിക്കുമെന്ന് കരുതുന്നില്ല. ഭേദഗതി നിലവിൽ വന്നാലും ഓരോ കേസിലും കോടതിയാകും തീരുമാനമെടുക്കുകയെന്നും ജസ്റ്റിസ് സിഎൻ രാമചന്ദ്രൻ നായർ പറഞ്ഞു. അതേസമയം സിംഗിൾ ബെഞ്ച് ഉത്തരവ് അനിശ്ചിതത്വം സൃഷ്‌ടിച്ചിരുന്നു. അതിനാൽ, ഡിവിഷൻ…
Read More » -
Breaking News
സ്വകാര്യ ബസിനുള്ളിൽ ചുറ്റികയുമായി എത്തി യുവാവിന്റെ ഗുണ്ടായിസം
കൊച്ചി: സ്വകാര്യ ബസിനുള്ളിൽ ചുറ്റികയുമായി യാത്രക്കാരെ ഭീഷണിപ്പെടുത്തി യുവാവിന്റെ ഗുണ്ടായിസം. കളമശ്ശേരിയിൽ നിന്നും വൈറ്റിലയ്ക്ക് പോയ ബസ്സിലായിരുന്നു സംഭവം. ഈ മാസം നാലാം തീയതിയാണ് യുവാവ് യാത്രക്കാരെ ഭീഷണിപ്പെടുത്തിയത്. ഗുണ്ടയാണെന്ന് സ്വയം വിളിച്ചുപറയുകയും ചുറ്റികയുമായി ബസിൽ കയറുന്നവരെയും ഭീഷണിപ്പെടുത്തി. യാത്രയ്ക്കിടയിൽ തന്നെ ഇയാൾ ബസിൽ നിന്നും ഇറങ്ങിപ്പോയി. ഇത് ആരാണ് എന്നതിൽ പൊലീസ് അന്വേഷണം നടത്തിവരികെയാണ്. യുവാവിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
Read More »