Month: April 2025

  • Crime

    കൊട്ടാരക്കരയില്‍ എംഡിഎംഎയുമായി ഡിവൈഎഫ്‌ഐ നേതാവ് പിടിയില്‍; കടന്നുകളഞ്ഞ മൂന്ന് പ്രതികള്‍ക്കായി അന്വേഷണം

    കൊല്ലം: കൊട്ടാരക്കരയില്‍ എംഡിഎംഎയുമായി ഡിവൈഎഫ്‌ഐ നേതാവ് പിടിയില്‍. കരവാളൂര്‍ വെസ്റ്റ് മേഖലാ സെക്രട്ടറി മുഹ്‌സിന്‍ ആണ് അറസ്റ്റിലായത്. ഇയാളുടെ കൈയില്‍ നിന്ന് 20.144 ഗ്രാം എംഡിഎംഎ കണ്ടെത്തി. കടന്നുകളഞ്ഞ മൂന്ന് പ്രതികളെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കി. കൊല്ലം റൂറല്‍ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കൊട്ടാരക്കര പൊലീസും റൂറല്‍ ഡാന്‍സാഫ് സംഘവും ചേര്‍ന്നാണ് എംഡിഎംഎ പിടികൂടിയത്. കഴിഞ്ഞ രാത്രി കൊട്ടാരക്കര ചിരട്ടക്കുളം കോക്കാട് റോഡില്‍ കാറില്‍ ഒരു സംഘം യുവാക്കളെത്തി. കാറിലുണ്ടായിരുന്ന മൂന്നുപേര്‍ ബൈക്കില്‍ എത്തിയ മുഹ്‌സിന് എംഡിഎംഎ കൈമാറി. ഈ സമയം അവിടെ എത്തിയ പൊലീസിനെ കണ്ട് മൂന്ന് പ്രതികള്‍ കാറെടുത്ത് രക്ഷപ്പെട്ടു. ഇതിനിടെ രണ്ടു കവറുകളില്‍ സൂക്ഷിച്ചിരുന്ന എംഡിഎംഎ ഇവര്‍ റോഡിലേക്ക് എറിഞ്ഞു. ഇവരുടെ കൈയില്‍ നിന്ന് എംഡിഎംഎ വാങ്ങാന്‍ ബൈക്കില്‍ എത്തിയ മുഹ്‌സിനെ പൊലീസ് പിടികൂടി. ഇയാളുടെ പക്കല്‍ നിന്നും 20 ഗ്രാമിലധികം എംഡി എം എ പിടിച്ചെടുത്തു. മുഹ്സിന്‍ SFI പുനലൂര്‍ ഏരിയ…

    Read More »
  • Crime

    ഒളിവിലൊരു കല്യാണം, സാമൂഹ്യമാധ്യമങ്ങളില്‍ ഫോട്ടോ; ‘വിഷുകുമാരനെ’ ഭാര്യവീട്ടിലെ കട്ടിലിനടിയില്‍നിന്ന് പൊക്കി

    കാസര്‍കോട്: ഒട്ടേറെ മദ്യ-മയക്കുമരുന്ന് കേസുകളില്‍ പ്രതിയായി മുങ്ങിനടന്ന യുവാവിനെ സമര്‍ഥമായി കുടുക്കി എക്സൈസ് അധികൃതര്‍. പൈവെളിഗെ ഗ്രാമപ്പഞ്ചായത്ത് പെര്‍മുദ കൂടാല്‍ മെര്‍ക്കളയിലെ എടക്കാന വിഷുകുമാര്‍ (34) ആണ് അറസ്റ്റിലായത്. എക്സൈസ് അധികൃതര്‍ പറയുന്നതിങ്ങനെ: 2019, 21, 23 കാലങ്ങളില്‍ നിരവധി അബ്കാരി, എന്‍ഡിപിഎസ് കേസുകളിലെ പ്രതിയാണ് യുവാവ്. ജാമ്യത്തിലിറങ്ങിയതിനുശേഷം കര്‍ണാടകയിലെ വിവിധ പ്രദേശങ്ങളില്‍ ഒളിവില്‍ക്കഴിയവെ വിവാഹിതനായ ഇയാളുടെ ഫോട്ടോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കാനിടയായി. ഇത് എക്സൈസ് അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടു. പിന്നീട് ക്ഷേത്രഭാരവാഹികളുമായി ബന്ധപ്പെട്ട എക്സൈസ് അധികൃതര്‍ യുവതിയുടെ മേല്‍വിലാസവും തപ്പിയെടുത്തു. തുടര്‍ന്ന് നിരീക്ഷണം ശക്തമാക്കിയ എക്സൈസ് ഇയാളെ വലയിലാക്കി. എക്സൈസ് അധികൃതര്‍ ബേള ധര്‍ബത്തടുക്കയില്‍ യുവതിയുടെ വീട്ടിലെത്തിയപ്പോള്‍ കിടപ്പുമുറിയിലെ കട്ടിലിനടിയില്‍ പതുങ്ങിയിരുന്ന യുവാവിനെ എക്സൈസ് പൊക്കി. കുമ്പള എക്സൈസ് ഇന്‍സ്പെക്ടര്‍ എം.അനീഷ് കുമാര്‍, പ്രിവന്റീവ് ഓഫീസര്‍ കെ.പീതാംബരന്‍, സിവില്‍ എക്സൈസ് ഓഫീസര്‍ എം.എം.അഖിലേഷ് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.

    Read More »
  • Crime

    നിര്‍ബന്ധിച്ച് റീല്‍സ്, ദേഹത്ത് സ്പര്‍ശിച്ചു; വ്ളോഗര്‍ മുകേഷ് നായര്‍ക്കെതിരേ പോക്സോ കേസ്

    തിരുവനന്തപുരം: വ്ളോഗര്‍ മുകേഷ് എം. നായര്‍ക്കെതിരേ പോക്സോ കേസ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് അര്‍ധനഗ്‌നയാക്കി റീല്‍സ് ചിത്രീകരിച്ചെന്നും ചിത്രീകരണസമയത്ത് അനുമതിയില്ലാതെ ദേഹത്ത് സ്പര്‍ശിച്ചെന്നുമുള്ള പരാതിയിലാണ് പോലീസ് കേസെടുത്തത്. കോവളത്തെ റിസോര്‍ട്ടില്‍വെച്ച് നടന്ന റീല്‍സ് ചിത്രീകരണത്തിനിടെയായിരുന്നു സംഭവം. 15 വയസ്സുള്ള പെണ്‍കുട്ടിക്ക് നേരേയാണ് അതിക്രമമുണ്ടായത്. പെണ്‍കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. നിലവില്‍ പെണ്‍കുട്ടിയുടെയും അമ്മയുടെയും മൊഴി രേഖപ്പെടുത്തുകയാണെന്നും കേസില്‍ അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു. അതേസമയം, മദ്യ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന വിധം സമൂഹമാധ്യമങ്ങളില്‍ വീഡിയോ പ്രചരിപ്പിച്ചതിന് മുകേഷിനെതിരെ മുന്‍പ് എക്‌സൈസ് കേസെടുത്തിരുന്നു. യൂട്യൂബ് വഴി ബാറുകളുടെ പരസ്യം നല്‍കിയെന്നതിനാണ് കേസ്. മൂന്നു കേസുകളാണ് മുകേഷിനെതിരെ രജിസ്റ്റര്‍ ചെയ്തത്. ഏറെക്കാലമായി മദ്യ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ വീഡിയോ ചെയ്യുന്നു എന്ന പരാതികള്‍ ഉയര്‍ന്നു വന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് എക്‌സൈസ് കേസെടുത്തത്. തിരുവനന്തപുരം, കൊല്ലം റെയ്ഞ്ചുകളിലാണ് കേസെടുത്തത്. ഇതിനു പിന്നാലെ കൊട്ടാരക്കരയിലും കേസ് എടുത്തിരുന്നു. കൊല്ലത്ത് ബാറിന്റെ ഉത്ഘാടനവുമായി ബന്ധപ്പെട്ട് ഇയാള്‍ പരസ്യത്തില്‍ അഭിനയിച്ചു…

    Read More »
  • Kerala

    മാസപ്പടി ഇടപാടിന്റെ മുഖ്യ ആസൂത്രകയാണ് വീണ; ഞെട്ടിക്കുന്ന വിവരങ്ങളുമായി എസ്എഫ്‌ഐഒ കുറ്റപത്രം

    കൊച്ചി: മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയയ്ക്കെതിരെ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (എസ് എഫ് ഐ ഒ) സമര്‍പ്പിച്ച കുറ്റപത്രത്തിലുള്ളത് ഗുരുതര കണ്ടെത്തലുകള്‍. സി എം ആര്‍ എല്‍ – എക്സാലോജിക് മാസപ്പടി ഇടപാടിന്റെ മുഖ്യ ആസൂത്രക വീണയെന്നാണ് കുറ്റപത്രത്തില്‍ പറയുന്നതെന്നാണ് വിവരം. എക്സാലോജിക് കമ്പനി തുടങ്ങിയതിന് ശേഷം വളര്‍ച്ച താഴോട്ടേക്കായിരുന്നുവെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. പ്രതിവര്‍ഷം 66 ലക്ഷം രൂപയുടെ ബാദ്ധ്യതയാണ് വീണയുടെ എക്സാലോജിക് കമ്പനിക്ക് ഉണ്ടായിരുന്നത്. സി എം ആര്‍ എല്ലുമായി ഇടപാട് തുടങ്ങിയതായിരുന്നു പിന്നീട് കമ്പനിയുടെ മുഖ്യവരുമാനം. 2017 മുതല്‍ 2019 വരെ കാലയളവില്‍ സി എം ആര്‍ എല്ലുമായി ഇടപാടുകള്‍ നടത്തി. പ്രതിമാസം അഞ്ചുലക്ഷം രൂപ സി എം ആര്‍ എല്ലില്‍ നിന്ന് വീണയുടെ പേരിലെത്തി. കമ്പനിയുടെ പേരിലും മൂന്നു ലക്ഷം രൂപ പ്രതിമാസമെത്തിയെന്നും കുറ്റപത്രത്തില്‍ പറയുന്നു. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിലാണ് എസ് എഫ് ഐ ഒ കുറ്റപത്രം സമര്‍പ്പിച്ചത്. യാതൊരു…

    Read More »
  • Crime

    ഫോണില്‍ ഉച്ചത്തില്‍ സംസാരിച്ചത് ഇഷ്ടപ്പെട്ടില്ല; സുഹൃത്തിനെ കെട്ടിടത്തിന്റെ മുകളില്‍നിന്നു തള്ളിയിട്ട് കൊന്നു, യുവാവ് അറസ്റ്റില്‍

    മുംബൈ: മൊബൈല്‍ ഫോണില്‍ ഉച്ചത്തില്‍ സംസാരിച്ചതിന് സുഹൃത്തിനെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. ഫോണില്‍ ഉച്ചത്തില്‍ സംസാരിച്ചതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് സുഹൃത്തിനെ കെട്ടിടത്തിന്റെ മുകളില്‍നിന്ന് തള്ളിയിടുക ആയിരുന്നു. മുംബൈയില്‍ നടന്ന സംഭവത്തില്‍ പ്രതി അഫ്സര്‍ ആലമിനെയാണ് (25) പൊലീസ് അറസ്റ്റ് ചെയ്തത്. ജിതേന്ദ്ര ചൗഹാന്‍ (30) ആണു കൊല്ലപ്പെട്ടത്. കെട്ടിട നിര്‍മാണ തൊഴിലാളികളാണ് ഇരുവരും. കാന്തിവ്‌ലി വെസ്റ്റില്‍ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ തൊഴിലാളികള്‍ വിശ്രമിക്കുന്ന സ്ഥലത്തായിരുന്നു ഇവര്‍ ഒരുമിച്ച് താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസം രാത്രി അഫ്സര്‍ ആലം ഫോണില്‍ ഐപിഎല്‍ മത്സരം കാണുന്നതിനിടെ ജിതേന്ദ്ര ചൗഹാന്‍ ഫോണില്‍ ഉച്ചത്തില്‍ സംസാരിച്ചിരുന്നു. ശബ്ദം താഴ്ത്താന്‍ ആവശ്യപ്പെട്ടെങ്കിലും സംസാരം തുടര്‍ന്നതോടെയാണ് സംഘര്‍ഷം ഉണ്ടായത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു.

    Read More »
  • Crime

    വിരാജ്‌പേട്ടയില്‍ മലയാളിയെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍; മരിച്ചത് കണ്ണൂര്‍ സ്വദേശി

    ബംഗളൂരു: കുടക് വിരാജ്‌പേട്ടയില്‍ മലയാളിയെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ സ്വദേശി കൊയിലി പ്രദീപാണ് കൊല്ലപ്പെട്ടത്. ബി.ഷെട്ടിഗേരിയിലെ കാപ്പിത്തോട്ടത്തിലെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. കണ്ണൂര്‍ കൊയിലി ആശുപത്രി സ്ഥാപകന്‍ ഭാസ്‌കരന്റെ മകനാണ് പ്രദീപ്. കൊയിലി ആശുപത്രിയുടെ നടത്തിപ്പ് ചുമതലയും ഇദ്ദേഹം വഹിച്ചിട്ടുണ്ടായിരുന്നു. സംഭവത്തില്‍ വിരാജ്‌പേട്ട പൊലീസ് മൂന്നുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് വിവരം. സിസിടിവി ദൃശ്യങ്ങളില്‍ അപരിചിതരായ മൂന്ന് പേരെ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൂന്നുപേരെ കസ്റ്റഡിയിലെടുത്തത്.  

    Read More »
  • Crime

    പട്ടാപകല്‍ കത്തിക്കാട്ടി ഭീഷണി; തൃശൂരില്‍ കടയുടമയെ മര്‍ദിച്ച പ്രതികള്‍ പിടിയില്‍

    തൃശൂര്‍: അഞ്ചേരിചിറയില്‍ പട്ടാപകല്‍ കടയില്‍ കയറി കത്തി കാട്ടി കടയുടമയെ മര്‍ദിച്ച സംഭവത്തില്‍ ഒളിവില്‍ പോയ പ്രതികളെ 24 മണിക്കൂറിനകം പിടികൂടി ഒല്ലൂര്‍ പൊലീസ്. അഞ്ചേരി കോയമ്പത്തൂര്‍ക്കാരന്‍ വിജീഷ് (22), പുത്തൂര്‍ തേക്കുമ്പുറം സീക്കോ (22), മരോട്ടിച്ചാല്‍ അഴകത്ത് ജിബിന്‍ (19), വെള്ളാനിക്കര ചീരുകണ്ടത്ത് അനുഗ്രഹ് (27) എന്നിവരാണ് അറസ്റ്റിലായത്. ചൊവ്വഴ്ച രാവിലെയായിരുന്നു കേസിന് ആസ്പദമായ സംഭവം. അഞ്ചേരിച്ചിറയിലുള്ള മീനൂട്ടീ ചിക്കന്‍ സെന്ററിലേക്ക് മാരകയുധകങ്ങള്‍ കൊണ്ട് കയറി ചെന്ന പ്രതികള്‍ കട ഉടമയായ സന്തോഷിനെ കത്തി വീശി ഭീഷണിപ്പെടുത്തി കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു. തടയാന്‍ ശ്രമിച്ച സന്തോഷിന് പരിക്കേറ്റു. വിവരം അറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയെങ്കിലും പ്രതികള്‍ ഓട്ടോറിക്ഷയില്‍ കയറി രക്ഷപ്പെട്ടു. കേസ് രജിസ്റ്റര്‍ ചെയ്ത ഒല്ലൂര്‍ പൊലീസ് പ്രത്യേക സംഘം രൂപീകരിച്ച് പ്രതികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചു. ചൊവ്വാഴ്ച വൈകിട്ടോടെ പ്രതികളില്‍ ഒരാളായ സീക്കോയെ ചേര്‍പ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പെരിഞ്ചേരിയില്‍ നിന്നും പിടികൂടി. തുടര്‍ന്നുനടത്തിയ അന്വേഷണത്തില്‍ മരോട്ടിച്ചാല്‍ ഭാഗത്ത് നിന്നും മറ്റു പ്രതികളായ…

    Read More »
  • Crime

    സ്ത്രീധനം 50 ലക്ഷവും 100 പവനും; 52-കാരിയായ ഭാര്യയെ 28-കാരന്‍ ഷോക്കടിപ്പിച്ച് കൊന്നു; പ്രതി കുറ്റക്കാരന്‍

    തിരുവനന്തപുരം: ഭാര്യയുടെ സ്വത്ത് തട്ടിയെടുക്കാനായി ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയായ യുവാവ് കുറ്റക്കാരനാണെന്ന് നെയ്യാറ്റിന്‍കര അഡീഷണല്‍ ജില്ലാ കോടതി വിധിച്ചു. ശിക്ഷ ഇന്ന് വിധിക്കും. കുന്നത്തുകാല്‍ ത്രേസ്യാപുരം, പ്ലാങ്കാല പുത്തന്‍വീട്ടില്‍ ശാഖാകുമാരി(52)യെ കൊലപ്പെടുത്തിയ സംഭവത്തില്‍ അതിയന്നൂര്‍, അരുണ്‍ നിവാസില്‍ അരുണി(32)നെയാണ് അഡീഷണല്‍ ജില്ലാ ജഡ്ജി എ.എം. ബഷീര്‍ കുറ്റക്കാരനെന്നു കണ്ടെത്തിയത്. 2020 ഒക്ടോബര്‍ 29-ന് വിവാഹം കഴിക്കുമ്പോള്‍ ശാഖാകുമാരിക്ക് 52 വയസ്സും അരുണിന് 28 വയസ്സുമായിരുന്നു പ്രായം. അതേവര്‍ഷം ഡിസംബര്‍ 26-ന് പുലര്‍ച്ചെ 1.30-നാണ് കൊലപാതകം നടന്നത്. ഇലക്ട്രീഷ്യനാണ് പ്രതിയായ അരുണ്‍. ശാഖാകുമാരിയുമായി അടുപ്പം നടിച്ചശേഷം വീട്ടുകാരെ അറിയിക്കാതെ അവരെ വിവാഹം കഴിക്കുകയായിരുന്നു. 50 ലക്ഷം രൂപയും 100 പവന്‍ ആഭരണവും നല്‍കിയാണ് ശാഖാകുമാരിയുടെ വിവാഹം നടത്തിയത്. അരുണിന്റെ അടുത്ത സുഹൃത്തായ ഒരാള്‍ മാത്രമാണ് വിവാഹച്ചടങ്ങില്‍ പങ്കെടുത്തത്. വിവാഹശേഷം പ്രതി ഓവന്‍ നന്നാക്കുന്നതിനിടെ ശാഖാകുമാരിയെ ഷോക്ക് ഏല്‍പ്പിക്കുകയും ചെയ്തിരുന്നു. ശാഖാകുമാരിയുടെ പണം ഉപയോഗിച്ച് പ്രതി വിലകൂടിയ വാഹനങ്ങളും സ്വന്തമാക്കിയിരുന്നു. ക്രിസ്മസ് ദിവസം വീട്ടിലെ…

    Read More »
  • Breaking News

    അറബിക്കടലില്‍ നാവിക അഭ്യാസം പ്രഖ്യാപിച്ച് പാകിസ്താന്‍; മിസൈല്‍ പരീക്ഷണം നടത്തുമെന്നും റിപ്പോര്‍ട്ട്; ഐഎന്‍എസ് വിക്രാന്ത് ഉള്‍ക്കടലിലേക്ക്; പാക് നയന്ത്രജ്ഞനോട് രാജ്യംവിടാന്‍ നിര്‍ദേശം; ആക്രമണത്തിന് തീ പകര്‍ന്നത് സൈനിക ജനറലിന്റെ പ്രസംഗം?

    ന്യൂഡല്‍ഹി: അറബിക്കടലില്‍ പാക് തീരത്തോട് ചേര്‍ന്ന് നാവിക അഭ്യാസം പ്രഖ്യാപിച്ച് പാക്കിസ്താന്‍ . മിസൈല്‍ പരീക്ഷണം നടത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇന്ത്യയുടെ വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിക്രാന്ത് ഉള്‍ക്കടലിലേക്ക് നീങ്ങിയെന്നും റിപ്പോര്‍ട്ടുണ്ട്. ഇന്ത്യയുടെ നയതന്ത്ര തിരിച്ചടിക്ക് പിന്നാലെ പാക്കിസ്ഥാനില്‍ ഇന്ന് ദേശീയ സുരക്ഷാ കമ്മിറ്റിയുടെ യോഗമാണ് രാവിലെ ചേരും. പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് വിളിച്ച യോഗത്തില്‍ പ്രധാന കാബിനറ്റ് മന്ത്രിമാരും സുരക്ഷാസേനയിലെ ഉന്നതരും പങ്കെടുക്കും. കഴിഞ്ഞ ദിവസം പാക്‌സ സൈനിക മേധാവികള്‍ സാഹചര്യം പരിശോധിക്കുന്നതിന് അടിയന്തര യോഗം ചേര്‍ന്നിരുന്നു. പഹല്‍ഗാമില്‍ ആക്രമണം നടത്തിയ ഭീകരര്‍ക്കായി ഇന്ത്യ തിരച്ചില്‍ ഊര്‍ജിതമാക്കി. പാകിസ്താനെതിരെ ഇന്ത്യയുടെ നയതന്ത്ര തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ ജമ്മു കശ്മീരില്‍ സുരക്ഷ വര്‍ദ്ധിപ്പിച്ചു. ഇന്നലെ ബാരാമുള്ളയിലും കുല്‍ഗാമിലും ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടലുണ്ടായ സാഹചര്യത്തില്‍കൂടിയാണ് നടപടി. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ ഇന്ന് വൈകിട്ട് ആറുമണിക്ക് സര്‍വകക്ഷിയോഗം ചേരും. കോണ്‍ഗ്രസ് അടക്കം എല്ലാ പ്രതിപക്ഷ പാര്‍ട്ടികളിലെയും നേതാക്കളെ യോഗത്തിന് ക്ഷണിച്ചിട്ടുണ്ട്.…

    Read More »
  • Kerala

    മുഖ്യമന്ത്രി വരുന്നു, അധികൃതര്‍ ഉണര്‍ന്നു; കടന്നുപോകുന്ന റോഡുകളിലെ കുഴിയടച്ചു

    പത്തനംതിട്ട: മുഖ്യമന്ത്രിയുടെ സന്ദര്‍ശനം പ്രമാണിച്ച് നഗരത്തിലെ പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍ക്ക് ശാപമോക്ഷം. അബാന്‍ പാലം പണി നടക്കുന്നതിനാല്‍ സ്വകാര്യ ബസ് സ്റ്റാന്‍ഡിനു മുന്‍വശത്തു കൂടി ഉള്ള റോഡ് രണ്ട് വര്‍ഷമായി പൊട്ടിപ്പൊളിഞ്ഞു കിടക്കുകയായിരുന്നു. അറ്റകുറ്റപ്പണികള്‍ നടത്തണമെന്നു നാട്ടുകാരും വ്യാപാരികളും പലതവണ ആവശ്യപ്പെട്ടിട്ടും അധികൃതര്‍ അനങ്ങിയില്ല. മുഖ്യമന്ത്രി പങ്കെടുക്കുന്ന പൊതുസമ്മേളനം സ്വകാര്യ ബസ് സ്റ്റാന്‍ഡിലാണു നടക്കുന്നത്. ഇവിടേക്ക് എത്തണമെങ്കില്‍ പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെ കടന്നു പോകണം. സ്റ്റാന്‍ഡില്‍ നിന്നു ബസുകള്‍ പുറത്തേക്കിറങ്ങുന്ന ഭാഗം വലിയ കുഴിയായിരുന്നു. ഇവിടെ ബസുകളുടെ അടിഭാഗം ഇടിക്കുന്നതിനാല്‍ വളരെ ബുദ്ധിമുട്ടിയാണ് ബസുകള്‍ കടന്നു പോയിരുന്നത്. മുഖ്യമന്ത്രിയുടെ പരിപാടി പ്രമാണിച്ച് ഇവിടെയുണ്ടായിരുന്ന കുഴി മണ്ണുമാന്തി ഉപയോഗിച്ച് നികത്തി മെറ്റലിട്ട് ടാറിങ്ങും നടത്തി. സ്വകാര്യ സ്റ്റാന്‍ഡ് മുതല്‍ കെഎസ്ആര്‍ടിസിയുടെ ഭാഗത്ത് റോഡ് ചേരുന്നിടം വരെ പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന റോഡില്‍ കുഴിയടയ്ക്കല്‍ ഇല്ല. മുഖ്യമന്ത്രിയുടെ വാഹനം സ്റ്റേജിന്റെ ഭാഗത്തേക്കു സ്വകാര്യ സ്റ്റാന്‍ഡിലൂടെ കടന്നു പോകുന്നതിനാല്‍ സ്റ്റാന്‍ഡിന്റെ രണ്ട് കവാടങ്ങള്‍ക്ക് ഇടയിലുള്ള ഭാഗത്തും ടാറിങ് നടത്തുന്നില്ല.ഗെസ്റ്റ് ഹൗസില്‍…

    Read More »
Back to top button
error: