അറബിക്കടലില്‍ നാവിക അഭ്യാസം പ്രഖ്യാപിച്ച് പാകിസ്താന്‍; മിസൈല്‍ പരീക്ഷണം നടത്തുമെന്നും റിപ്പോര്‍ട്ട്; ഐഎന്‍എസ് വിക്രാന്ത് ഉള്‍ക്കടലിലേക്ക്; പാക് നയന്ത്രജ്ഞനോട് രാജ്യംവിടാന്‍ നിര്‍ദേശം; ആക്രമണത്തിന് തീ പകര്‍ന്നത് സൈനിക ജനറലിന്റെ പ്രസംഗം?

ന്യൂഡല്‍ഹി: അറബിക്കടലില്‍ പാക് തീരത്തോട് ചേര്‍ന്ന് നാവിക അഭ്യാസം പ്രഖ്യാപിച്ച് പാക്കിസ്താന്‍ . മിസൈല്‍ പരീക്ഷണം നടത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇന്ത്യയുടെ വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിക്രാന്ത് ഉള്‍ക്കടലിലേക്ക് നീങ്ങിയെന്നും റിപ്പോര്‍ട്ടുണ്ട്. ഇന്ത്യയുടെ നയതന്ത്ര തിരിച്ചടിക്ക് പിന്നാലെ പാക്കിസ്ഥാനില്‍ ഇന്ന് ദേശീയ സുരക്ഷാ കമ്മിറ്റിയുടെ യോഗമാണ് രാവിലെ ചേരും. പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് വിളിച്ച യോഗത്തില്‍ പ്രധാന കാബിനറ്റ് മന്ത്രിമാരും സുരക്ഷാസേനയിലെ ഉന്നതരും പങ്കെടുക്കും. കഴിഞ്ഞ ദിവസം പാക്‌സ സൈനിക മേധാവികള്‍ സാഹചര്യം പരിശോധിക്കുന്നതിന് അടിയന്തര യോഗം ചേര്‍ന്നിരുന്നു.
പഹല്‍ഗാമില്‍ ആക്രമണം നടത്തിയ ഭീകരര്‍ക്കായി ഇന്ത്യ തിരച്ചില്‍ ഊര്‍ജിതമാക്കി. പാകിസ്താനെതിരെ ഇന്ത്യയുടെ നയതന്ത്ര തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ ജമ്മു കശ്മീരില്‍ സുരക്ഷ വര്‍ദ്ധിപ്പിച്ചു. ഇന്നലെ ബാരാമുള്ളയിലും കുല്‍ഗാമിലും ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടലുണ്ടായ സാഹചര്യത്തില്‍കൂടിയാണ് നടപടി. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ ഇന്ന് വൈകിട്ട് ആറുമണിക്ക് സര്‍വകക്ഷിയോഗം ചേരും.

കോണ്‍ഗ്രസ് അടക്കം എല്ലാ പ്രതിപക്ഷ പാര്‍ട്ടികളിലെയും നേതാക്കളെ യോഗത്തിന് ക്ഷണിച്ചിട്ടുണ്ട്. അമേരിക്കന്‍ സന്ദര്‍ശനം വെട്ടിച്ചുരുക്കി തിരിച്ചെത്തിയ രാഹുല്‍ ഗാന്ധിയും യോഗത്തില്‍ പങ്കെടുക്കും. അതിനിടെ പാക്കിസ്താന്റെ ഉന്നത നയതന്ത്രജ്ഞനോട് രാജ്യം വിടാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട് ഇന്ത്യ. അസ്വീകാര്യനായതിനാല്‍ ഇന്ത്യ വിടണം എന്ന നോട്ട് ആണ് നല്‍കിയത്. അസ്വീകാര്യര്‍ എന്ന് പ്രഖ്യാപിച്ച പാക് സേനാ ഉപദേഷ്ടാക്കള്‍ക്കും നോട്ട് നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം പാക് സൈനിക ജനറല്‍ സയ്ദ് അസിം മുനീര്‍ ഇന്ത്യയും പാകിസ്താനും രണ്ടു വഴിക്കാണെന്നും ഹിന്ദുക്കളും മുസ്ലിംകളും ഒന്നിച്ചു പോകാന്‍ കഴിയാത്തവരാണെന്നും പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ആക്രമണമെന്നതാണ് ഇന്ത്യയുടെ സംശയം വര്‍ധിപ്പിക്കുന്നത്. കശ്മീര്‍ പാകിസ്താന്റെ കഴുത്തിലെ ഞരമ്പാണെന്നും ഹിന്ദുക്കളും മുസ്ലിംകളും രണ്ടു വ്യത്യസ്ത രാഷ്ട്രങ്ങളാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. മുനീറിന്റെ പ്രസംഗം ഭീകരര്‍ക്ക് എണ്ണ പകര്‍ന്നിട്ടുണ്ടെന്നാണു വിലയിരുത്തുന്നത്. പാകിസ്താന്‍ സുരക്ഷാ സംവിധാനത്തിന്റെ അറിവില്ലാതെ പാക്ഭീകരര്‍ക്ക് ഇവിടെയെത്താനും കഴിയില്ല. അതിനാല്‍ പാക് സൈന്യത്തിന്റെ മൗനാനുവാദം ആക്രമണത്തിനുണ്ടെന്ന സംശയമാണ് ഇന്ത്യയില്‍ ബലപ്പെടുന്നത്.