Month: January 2025

  • Kerala

    അന്വേഷിച്ച് നെട്ടോട്ടം: അതിനിടെ പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവ ചത്തു, കഴുത്തിൽ ആഴത്തിൽ മുറിവ്

        കൽപ്പറ്റ: പഞ്ചാരക്കൊല്ലിയിലെ കടുവയെ ചത്തനിലയിൽ കണ്ടെത്തി. പീലക്കാവ് ഭാഗത്താണ് കടുവയെ ചത്തനിലയിൽ കണ്ടെത്തിയത്. കടുവയുടെ കഴുത്തിൽ ആഴത്തിലുള്ള 2 മുറിവുകളുണ്ട്. കടുവയുടെ കാൽപ്പാടുകൾ പരിശോധിച്ചു പോയപ്പോഴാണ് ചത്ത നിലയിൽ കണ്ടെത്തിയത്. ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് കടുവയെ ചത്ത നിലയിൽ കണ്ടെതെന്ന് വനം വകുപ്പ് മന്ത്രിയുടെ ഓഫിസ് അറിയിച്ചു. കടുവയുടെ ജഡം ബേസ് ക്യാംപിലേക്ക്  എത്തിച്ചു. രാധയെ കൊന്ന കടുവ തന്നെയാണ് ആർആർടി ഉദ്യോഗസ്ഥനായ ജയസൂര്യയെ ആക്രമിച്ചതെന്നും  സ്ഥിരീകരിച്ചിരുന്നു. ഞായറാഴ്ച കടുവയെ വീണ്ടും കണ്ടെന്ന് നാട്ടുകാർ പറഞ്ഞതോടെ തിരച്ചിൽ ഊർജ്ജിതമാക്കിയിരുന്നു. ഞായറാഴ്ച വൈകീട്ട് 6.30 ഓടെ കേളകവലയിൽ പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ടി എസ് ദിലീപ് കുമാറിന്റെ തോട്ടത്തിന് അടുത്തായി കടുവയെ കണ്ടെന്നാണ് പ്രദേശവാസികൾ അറിയിച്ചത്. ഇതോടെ വനം വകുപ്പ് സ്ഥലത്തെത്തി പ്രദേശത്ത് തിരച്ചിൽ നടത്തി. കടുവയെ വെടിവച്ചു കൊല്ലണമെന്നായിരുന്നു സർക്കാർ നിർദ്ദേശം. കടുവ ഭീതി ശക്തമായതോടെ പഞ്ചാരക്കൊല്ലി മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിക്കുകയും 48 മണിക്കൂർ നേരത്തേക്ക്…

    Read More »
  • Kerala

    കണ്ണീർക്കടൽ: തിക്കോടി ബീച്ചിൽ മരിച്ചവരുടെ പോസ്റ്റ്മോർട്ടം ഇന്ന്

          കോഴിക്കോട് തിക്കോടിയിലെ ബീച്ചിൽ കുളിക്കാൻ ബറങ്ങിയപ്പോൾ തിരയിൽപ്പെട്ട് മരിച്ച 4 പേരുടെ പോസ്റ്റ്മോർട്ടം ഇന്ന്. മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടം നടത്തും. ഇന്നലെ (ഞായർ) വൈകീട്ടാണ് വയനാട് കൽപ്പറ്റയിൽ നിന്നെത്തിയ വിനോദ സഞ്ചാരികൾ അപകടത്തിൽ പെട്ട് മരിച്ചത്.തിക്കോടി കല്ലകത്ത് ബീച്ചിൽ കുളിക്കാനിറങ്ങിയ 5 പേരാണ് തിരയിൽപ്പെട്ടത്. കൽപറ്റയിലെ ജിനേഷ്യത്തിൽ നിന്നുള്ള ട്രെയിനർമാർ ഉൾപ്പെടെ 26 അംഗ സംഘം വിനോദസഞ്ചാരത്തിൻ്റെ ഭാഗമായി കല്ലകത്ത് ബീച്ചിൽ എത്തിയതായിരുന്നു. കൽപ്പറ്റ സ്വദേശി കളായ അനീസ, വാണി, ബിനീഷ്, ഫൈസൽ എന്നിവരാണ് മരിച്ചത്. രക്ഷപ്പെടുത്തിയ ജിൻഷ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി ഞായറാഴ്ച വൈകീട്ട് 5 മണിയോടെയാണ് സംഭവം. ബീച്ചിൽ ഉണ്ടായിരുന്നവർ വിവരം അറിയിച്ചതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്ന് അഗ്നി രക്ഷാ സേനയും പൊലീസും ഉടൻ സ്ഥലത്ത് എത്തി. തിരയിൽപെട്ടവരെ പുറത്ത് എത്തിച്ചെങ്കിലും നാല് പേർ മുങ്ങിമരിച്ചു. അവധി ദിവസമായത് കൊണ്ട് തന്നെ ബീച്ചിൽ…

    Read More »
  • Kerala

    ‘മേരിക്കുണ്ടൊരു കുഞ്ഞാടി’ലെ ബാലതാരം നികിത വിടവാങ്ങി,  മരണശേഷവും ആ കണ്ണുകൾ 2 പേർക്ക് വെളിച്ചമേകും

       എറണാകുളം സെന്റ് തെരേസാസ് കോളജ് മുൻ ചെയർപേഴ്സണും, ഷാഫി സംവിധാനം ചെയ്ത ‘മേരിക്കുണ്ടൊരു കുഞ്ഞാടി’ലെ  ബാലതാരവുമായ നികിത നയ്യാറുടെ (21) കണ്ണുകൾ ഇനി രണ്ടുപേർക്ക് വെളിച്ചമേകും. വിൽസൺസ് ഡിസീസ് എന്ന അപൂർവ രോഗം ബാധിച്ചതിനെ തുടർന്ന് ചികിത്സയിലിരിക്കെയാണ് ഞയാറാഴ്ച നികിത വിടവാങ്ങിയത്. ബി.എസ്‌.സി സൈക്കോളജി വിദ്യാര്‍ഥിനിയായിരുന്നു. ”എനിക്കെന്തെങ്കിലും സംഭവിച്ചാൽ എന്റെ ശരീരത്തിലെ പ്രവർത്തനക്ഷമമായ അവയവങ്ങളെല്ലാം ദാനം ചെയ്യണം.” ചികിത്സയ്ക്കിടെ നികിത ഡോക്ടർമാരോട് പറഞ്ഞിരുന്നു. നികിത വിധിക്ക് മുന്നിൽ കീഴടങ്ങിയെങ്കിലും, അവസാന ആഗ്രഹം പോലെ അവളുടെ കണ്ണുകൾ ഇനി രണ്ടുപേർക്ക് കാഴ്ച നൽകുകയും അവരിലൂടെ ജീവിക്കുകയും ചെയ്യും. രോഗം ബാധിച്ച ശേഷം രണ്ടുതവണ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് നികിത വിധേയയായി. രണ്ടാമത്തെ ശസ്ത്രക്രിയ കഴിഞ്ഞ് ഒരാഴ്ച പിന്നിടുമ്പോഴാണ് നികിതയുടെ ജീവൻ നഷ്ടപ്പെടുന്നത്. ചികിത്സയുടെ എല്ലാ പ്രതിസന്ധികളെയും തരണം ചെയ്യാൻ തീവ്രമായി ശ്രമിച്ചെങ്കിലും വിധി നികിതയെ കവർന്നെടുത്തു. ഡോണി തോമസ് (യുഎസ്എ) – നമിതാ മാധവൻകുട്ടി (കപ്പാ ടിവി) ദമ്പതികളുടെ മകളാണ്. പൊതുദർശനം…

    Read More »
  • Movie

    ‘അം അഃ’ ആസ്വാദകൻ്റെ മനസ്സ് നിറക്കുന്ന മനോഹര സിനിമ

    ജയൻ മൺറോ അതിമനോഹരമായ ഒരു ചിത്രം. തീയറ്ററിൽ മിസ്സ്  ആക്കരുത്. മനുഷ്യബന്ധങ്ങളുടെ ആഴവും പരപ്പും തീവ്രതയുമെല്ലാം ഹൃദയസ്പർശിയായി തന്നെ അവതരിപ്പിച്ചിരിക്കുന്നു. ഇടുക്കിയുടെ അതിമനോഹരമായ ദൃശ്യങ്ങൾ ചിത്രത്തിന്റെ ഹൈലൈറ്റ് ആണ്. മികച്ച ഒരു സസ്പെൻസ് നൽകുന്ന ഒരു ചിത്രം കൂടിയാണ് ‘അം അഃ’. ജാഫർ ഇടുക്കി ഗംഭീര പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ദിലീഷ് പോത്തൻ ഓരോ ചിത്രങ്ങൾ കഴിയുംതോറും പ്രേക്ഷകഹൃദയത്തിൽ കൂടുതൽ സ്ഥാനം പിടിക്കുന്നു. നായികയും ബാലതാരങ്ങളും ആശാനും തയ്യൽക്കാരിയായി വന്ന കുട്ടിയുമൊക്കെ മികച്ച പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്. ചായക്കടയും ആകാശവാണിയുമൊക്കെ ഗൃഹാതുരത്വം നിറച്ച സീനുകളായിരുന്നു. ഗോപി സുന്ദറിന്റെ തിരിച്ചുവരവിലൂടെ മികച്ച ഗാനങ്ങളും പശ്ചാത്തല സംഗീതവും ചിത്രത്തിന്റെ ദൃശ്യ ചാരുതയ്ക്കും കഥാപാത്രങ്ങളുടെ അഭിനയ മികവിനും അടിത്തറ പാകി. ചിത്രം ഒട്ടും ബോറടിപ്പിക്കാതെ മികച്ച നിലവാരത്തിൽ മുന്നോട്ടുകൊണ്ടുപോയ തിരക്കഥാകൃത്തിനും (പ്രസാദ് ഗോപിനാഥ്) സംവിധായകനും (തോമസ് സെബാസ്റ്റ്യൻ) തീർച്ചയായും കയ്യടി അർഹിക്കുന്നു ഒപ്പം ക്യാമറമാനും. ഒ ടി ടി യിൽ ഈ ചിത്രം റിലീസ് ആയതിനുശേഷം ഒരു നഷ്ടബോധം…

    Read More »
  • Kerala

    അടൂരിൽ 17കാരിയെ പതിവായി ലൈംഗികമായി പീഡിപ്പിച്ചു, ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു: 4 പ്രതികൾക്കു പിന്നാലെ മന്ത്രവാദിയും അറസ്റ്റിൽ

        അടൂരിൽ 17കാരിയെ ബന്ധുക്കളും സുഹൃത്തുക്കളും സഹപാഠികളും നിരന്തരം പീഡിപ്പിച്ച സംഭവത്തിൽ മന്ത്രവാദി അറസ്റ്റിൽ. 7ാം ക്ലാസിൽ പഠിക്കുമ്പോൾ പെൺകുട്ടിയെ പീഡിപ്പിച്ച കേസിലാണ് മന്ത്രവാദി ആദിക്കാട്ടു കുളങ്ങര സ്വദേശി ബദർ സമനെ (62)  നൂറനാട് പൊലീസ് അറസ്റ്റ് ചെയ്തത്. പഠനത്തിൽ ശ്രദ്ധയില്ല എന്ന് പറഞ്ഞ് മാതാപിതാക്കളാണ് പെൺകുട്ടിയെ ഇയാളുടെ അടുത്ത് എത്തിച്ചത്. മാതാപിതാക്കളെ മുറിക്കു പുറത്തു നിർത്തിയായിരുന്നു ഇയാൾ പീഡനം നടത്തിയത്. പെൺകുട്ടിയുടെ മൊഴി പ്രകാരം 9 കേസാണ് രജിസ്റ്റർ ചെയ്തത്. ഒരു കേസ് നൂറനാട് പൊലീസിന് കൈമാറി. ഈ കേസിൽ നേരത്തെ 4 പേരെ അടൂർ പൊലീസ് പിടികൂടിയിരുന്നു. സ്കൂളിൽ ശിശുക്ഷേമസമിതി നടത്തിയ കൗൺസലിങ്ങിലാണ് പീഡനവിവരം പുറത്തറിഞ്ഞത്. പിടികൂടിയ 4 പ്രതികളിൽ 2 പേരെ വെള്ളി രാത്രിയും മറ്റുള്ളവരെ ശനിയാഴ്ചയുമാണ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞവർഷം ഏപ്രിലിൽ കുട്ടിയുമായി പ്രണയത്തിലായശേഷം ജൂലൈയിൽ കുട്ടിയുടെ വീട്ടിൽ അതിക്രമിച്ചുകയറി ഉപദ്രവിച്ച സാജൻ (24), കാറിൽ ബലമായി പിടിച്ചുകയറ്റി മിത്രപുരത്ത് എത്തിച്ച് പീഡിപ്പിച്ച ആദർശ് (25)…

    Read More »
  • India

    ഉഭയസമ്മത ലൈംഗിക ബന്ധം ഉപദ്രവത്തിനുള്ള ലൈസൻസല്ല എന്ന് ഹൈക്കോടതി

        ഉഭയസമ്മതപ്രകാരമുള്ള ലൈംഗിക ബന്ധം എന്നത് സ്ത്രീകളെ ആക്രമിക്കാനുള്ള ലൈസൻസല്ലെന്ന് കർണാടക ഹൈക്കോടതി. ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട് സാമൂഹിക പ്രവർത്തക നല്‍കിയ കേസില്‍ കുറ്റാരോപിതനായ പൊലീസ് ഇൻസ്പെക്ടർ സമർപ്പിച്ച ഹരജിയിലാണ് ജസ്റ്റിസ് എം.നാഗപ്രസന്നയുടെ ഉത്തരവ്. 2017ല്‍ ഭദ്രാവതി റൂറല്‍ പൊലീസ് സ്റ്റേഷനില്‍ മറ്റൊരു വിഷയത്തില്‍ പരാതി നല്‍കാൻ എത്തിയപ്പോഴാണ് ഇവർ ആദ്യമായി പരിചയപ്പെടുന്നത്. 2021ല്‍ ബന്ധം വേർപിരിയുകയും ലൈംഗികാതിക്രമമാരോപിച്ച്‌ പൊലീസുകാരനെതിരെ യുവതി പരാതി നല്‍കുകയുമായിരുന്നു. ഉഭയസമ്മത പ്രകാരമാണ് പരസ്പര ബന്ധത്തിലേർപ്പെട്ടതെങ്കിലും കൊലപാതകശ്രമം, ആക്രമണം, ക്രിമിനല്‍ ഭീഷണി തുടങ്ങിയ കുറ്റങ്ങള്‍ കേസില്‍ നിലനില്‍ക്കും എന്ന് കോടതി ചൂണ്ടിക്കാട്ടി. ശാരീരിക ബന്ധത്തില്‍ ഏർപ്പെടാനുള്ള അനുവാദം സ്വകാര്യ നിമിഷങ്ങളെ പകർത്താൻ അനുവദിക്കുന്നതല്ലെന്ന് ഡല്‍ഹി ഹൈക്കോടതിയും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഉഭയസമ്മത പ്രകാരം ശാരീരിക ബന്ധത്തില്‍ ഏർപ്പെടുമ്പോള്‍ അത് സ്വകാര്യ നിമിഷങ്ങളെ പകർത്താനും സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കാനുമുള്ള അനുവാദമല്ലെന്നും അങ്ങനെ ചെയ്യുന്നത് കുറ്റകരമാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു. സുഹൃത്തായ പ്രതി പരാതിക്കാരിയായ പെണ്‍കുട്ടിയെ, സ്വകാര്യ നിമിഷങ്ങളുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന്…

    Read More »
  • Crime

    വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു; അധ്യാപകന്‍ റിമാന്‍ഡില്‍, വിവരം മറച്ചുവെച്ചതിന് സ്‌കൂളിനെതിരെയും പോക്സോ കേസ്

    തിരുവനന്തപുരം: വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ അധ്യാപകന്‍ റിമാന്‍ഡില്‍. തിരുവനന്തപുരത്തെ സ്വകാര്യ സ്‌കൂളില്‍ ജോലി ചെയ്യുന്ന നേട്ടയം സ്വദേശിയായ അരുണ്‍ മോഹനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പീഡനവിവരം മറച്ചുവച്ച സ്‌കൂളിനെതിരേയും പോക്സോ വകുപ്പുകള്‍ ചുമത്തി കേസെടുത്തു. ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു എന്നാണ് കേസ്. അഞ്ചാം ക്ലാസ് മുതല്‍ ഇയാള്‍ കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തുവെന്നാണ് പരാതി. കൗണ്‍സിലിങ്ങിനിടയാണ് കുട്ടി വിവരം വെളിപ്പെടുത്തിയത്. വിദ്യാര്‍ഥിനിയുടെ പരാതിയില്‍ സ്‌കൂള്‍ അധികൃതര്‍ ഇയാളെ സസ്പെന്‍ഡ് ചെയ്തുവെങ്കിലും പൊലീസില്‍ പരാതി നല്‍കാന്‍ തയ്യാറായില്ല. വിദ്യാര്‍ഥിനിയുടെ ബന്ധുവാണ് പൊലീസില്‍ വിവരമറിയിക്കുന്നത്. ഫോര്‍ട്ട് പൊലീസ് കേസെടുക്കുകയും അധ്യാപകനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പീഡനവിവരം അറിഞ്ഞിട്ടും മറച്ചുവെച്ചതിനാണ് സ്‌കൂളിനെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തത്.  

    Read More »
  • Kerala

    തിക്കോടി ബീച്ചില്‍ അപകടം; കുളിക്കാനിറങ്ങിയ നാല് പേര്‍ തിരയില്‍പ്പെട്ട് മരിച്ചു, ഒരാള്‍ ചികിത്സയില്‍

    കോഴിക്കോട്: തിക്കോടി ഡ്രൈവ് ഇന്‍ ബീച്ചില്‍ കുളിക്കാനിറങ്ങിയ നാല് പേര്‍ തിരയില്‍പ്പെട്ട് മരിച്ചു. കല്‍പ്പറ്റ സ്വദേശികളായ അനീസ(35), വാണി(32), ബിനീഷ്(40), ഫൈസല്‍ എന്നിവരാണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് നാലോടെയാണ് അപകടം. വിനോദയാത്രയ്ക്കായി ബീച്ചില്‍ എത്തിയ 24 അം?ഗ സംഘത്തില്‍പ്പെട്ട അഞ്ച് പേര്‍ തിരയില്‍പ്പെട്ടതായാണ് നിലവില്‍ പുറത്തുവരുന്ന വിവരം. അഞ്ചാമത്തെയാള്‍ ഇപ്പോള്‍ ചികിത്സയിലാണ്. നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചെങ്കിലും നാലുപേരെയും രക്ഷിക്കാനായില്ല. മരിച്ച നാലുപേരുടേയും മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

    Read More »
  • NEWS

    ഗാസ വെടിപ്പാകണമെങ്കില്‍ ജനങ്ങളെ മാറ്റണം: അഭയാര്‍ഥികളെ അറബ് രാജ്യങ്ങള്‍ ഏറ്റെടുക്കണമെന്ന് ട്രംപ്

    വാഷിങ്ടന്‍: ഗാസ മുനമ്പില്‍ നിന്നുള്ള അഭയാര്‍ഥികളെ ജോര്‍ദന്‍, ഈജിപ്റ്റ് ഉള്‍പ്പടെയുള്ള അറബ് രാജ്യങ്ങള്‍ ഇനിയും ഏറ്റെടുക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഗാസഭവെടിപ്പാകണമെങ്കില്‍ ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കണം. കഴിഞ്ഞ ദിവസം ജോര്‍ദന്‍ രാജാവ് അബ്ദുല്ല രണ്ടാമനുമായി നടത്തിയ ഫോണ്‍കോളില്‍ ഇക്കാര്യം താന്‍ സംസാരിച്ചു. ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്ത അല്‍-സിസിയുമായി ഇനി സംസാരിക്കുമെന്നും ട്രംപ് പറഞ്ഞു. ഗാസ നൂറ്റാണ്ടുകളായി നിരവധി സംഘര്‍ഷങ്ങള്‍ നടക്കുന്ന പ്രദേശമാണെന്നു ട്രംപ് പറഞ്ഞു. നിരവധി പേരാണു മരിച്ചു വീഴുന്നത്. ആകെ തകര്‍ക്കപ്പെട്ടിരിക്കുകയാണ്. ആളുകള്‍ അവിടെ ജീവിക്കുന്നത് സങ്കീര്‍ണമായ അവസ്ഥയിലാണ്. അവരെ മാറ്റിപ്പാര്‍പ്പിക്കേണ്ടത് അനിവാര്യമായതിനാല്‍ അറബ് രാജ്യങ്ങളുമായി താന്‍ ചര്‍ച്ചകള്‍ നടത്തും. കുടിയേറ്റക്കാര്‍ക്കായി വീടുകള്‍ നിര്‍മിക്കുമെന്നും ട്രംപ് പറഞ്ഞു.

    Read More »
  • Kerala

    മലയാളികൾ സിംഹങ്ങൾ,  മുഖ്യമന്ത്രി ദീർഘവീക്ഷണമുള്ള വ്യക്തി: റിപ്പബ്ലിക് ദിനത്തിൽ കേരളത്തെയും പിണറായിയെയും പ്രശംസിച്ച് ഗവർണർ

      റിപ്പബ്ലിക് ദിനത്തിൽ കേരളത്തെയും മുഖ്യമന്ത്രി പിണറായി വിജയനെയും പ്രശംസിച്ച് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. കേരളം ഒന്നിനും പിന്നിലല്ലെന്നും, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘വികസിത് ഭാരതം’ എന്ന ആശയം വികസിത കേരളമില്ലാതെ സാക്ഷാത്കരിക്കാൻ  കഴിയാല്ലെന്നും തിരുവനതപുരത്ത് റിപ്പബ്ലിക് ദിന സന്ദേശത്തിൽ ഗവർണർ പറഞ്ഞു. എഴുതി തയ്യാറാക്കിയ പ്രസംഗം ഒഴിവാക്കിയാണ് ഗവർണർ റിപ്പബ്ലിക് ദിന സന്ദേശം നൽകിയത് എന്നത് ശ്രദ്ധേയമായിരുന്നു. ഈ വിഷയം മുഖ്യമന്ത്രിയുമായി ചർച്ച ചെയ്തതായും അദ്ദേഹം വെളിപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയന് കേരളത്തെക്കുറിച്ച് വ്യക്തമായ ദീർഘവീക്ഷണമുണ്ടെന്നും, വികസിത കേരളം എന്ന കാഴ്ചപ്പാടാണ് അദ്ദേഹത്തിനുള്ളതെന്നും ഗവർണർ കൂട്ടിച്ചേർത്തു. അഭിപ്രായ വ്യത്യാസങ്ങളും വിയോജിപ്പുകളും സ്വാഭാവികമാണെന്നും, അത് മനുഷ്യസഹജമാണെന്നും, കൃത്രിമ യന്ത്രങ്ങളല്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. എല്ലാവരും ഒരുമിച്ച് മുന്നോട്ട് പോകേണ്ടതിന്റെ പ്രാധാന്യവും ഗവർണർ ഊന്നിപ്പറഞ്ഞു. കേരളം ഒട്ടനവധി കാര്യങ്ങളിൽ മുൻപന്തിയിലാണെന്ന് ഗവർണർ തന്റെ പ്രസംഗത്തിൽ എടുത്തുപറഞ്ഞു. രാജ്യത്തെ ഏറ്റവും ഉയർന്ന സാക്ഷരതാ നിരക്ക് കേരളത്തിനാണ്. കേരളത്തിലെ ജനങ്ങൾ മികച്ചവരാണ്, മലയാളികൾ സിംഹങ്ങളാണ്. കേരളം…

    Read More »
Back to top button
error: