Month: August 2024

  • Crime

    മകന്‍ ജാതി മാറി പ്രണയിച്ചതിന് അമ്മയെ കൂട്ടബലാത്സംഗം ചെയ്തു; വീട്ടിന് മുന്‍പില്‍ വിവസ്ത്രയാക്കി അപമാനിച്ചു

    ചെന്നൈ: മകന്‍ ജാതി മാറി പ്രണയിച്ചതിന് അമ്മയെ കൂട്ടബലാത്സംഗം ചെയ്തു. സംഭവം ധര്‍മപുരി കീഴ്‌മൊരപ്പൂര്‍ ഗ്രാമത്തില്‍. വീട്ടിന് മുന്‍പില്‍ വിവസ്ത്രയാക്കി അപമാനിച്ചു. കാട്ടിനുള്ളില്‍ വച്ച് കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാരാണ് അതിക്രമം നടത്തിയത്. യുവതിയും യുവാവും ചെറുപ്പം മുതലേ പ്രണയത്തിലായിരുന്നു. എന്നാല്‍ യുവതിയുടെ വീട്ടുകാര്‍ വിവാഹത്തിന് സമ്മതിച്ചിരുന്നില്ല. യുവാവ് കോയമ്പത്തൂരിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ്. വിവാഹത്തിന് വീട്ടുകാര്‍ എതിര്‍ത്തതോടെ ഇരുവരും ഒളിച്ചോടുകയായിരുന്നു. യുവാവിന്റെ വീട്ടുകാരുടെ അറിവോടെയായിരുന്നില്ല യുവതിയും യുവാവും ഒളിച്ചോടിയത്. പിന്നാലെ പെണ്‍കുട്ടിയുടെ വീട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് യുവാവിന്റെ വീട്ടിലെത്തി പിതാവിനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ഇത് തടയാനെത്തിയതായിരുന്നു യുവാവിന്റെ മാതാവ്. തുടര്‍ന്ന് യുവാവിന്റെ മാതാവിനെ വിവത്രയാക്കുകയും സമീത്തുള്ള കാട്ടിലേക്ക് കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്യുകയുമായിരുന്നു. സംഭവത്തിന് ശേഷം പൊലീസില്‍ പരാതി നല്‍കിയെങ്കിലും ആദ്യം പൊലീസ് കേസെടുക്കാന്‍ തയാറായിരുന്നില്ല. പിന്നീടാണ് യുവതിയുടെ പിതാവിനെയും മാതാവിനെയും ഉള്‍പ്പെടുത്തി 20 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. നിലവില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.  

    Read More »
  • Kerala

    കാലാവധി നീട്ടിയാല്‍ പോര, ദുരന്തബാധിതരുടെ മുഴുവന്‍ വായ്പയും എഴുതിത്തള്ളണം; ബാങ്കിങ് സമിതി യോഗത്തില്‍ മുഖ്യമന്ത്രി

    തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിത പ്രദേശത്തുള്ളവരുടെ മുഴുവന്‍ വായ്പയും എഴുതി തള്ളണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ ഹതഭാഗ്യരെടുത്ത വായ്പകള്‍ ഓരോ ബാങ്കുകള്‍ ആകെ കൊടുത്ത വായ്പയുടെ ചെറിയ ഭാഗം മാത്രമാണ്. ദുരന്തമുണ്ടായത് ചെറിയ ഭൂപ്രദേശത്താണ്. അവിടെയുള്ളവരുടെ വായ്പയെക്കുറിച്ചാണ് ചര്‍ച്ച ചെയ്യുന്നത്. അവര്‍ക്ക് ഇപ്പോള്‍ തിരിച്ചടക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. അതില്‍ മാതൃകാപരമായ നടപടിയുണ്ടാകേണ്ടതാണ്. വായ്പകളുടെ കാര്യത്തില്‍ കേരള ബാങ്ക് സ്വീകരിച്ച മാതൃകാപരമായ നിലപാട് സ്വീകരിക്കണം. എസ്എല്‍ബിസി (ബാങ്കിങ് സമിതി) യോഗത്തില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. തിരിച്ചടവ് കാലാവധി നീട്ടിക്കൊടുക്കലോ, പലിശ ഇളവ് അനുവദിക്കുന്നതോ പരിഹാരമല്ല. വായ്പ എടുത്തവരില്‍ പലരും ഇപ്പോള്‍ നമ്മോടൊപ്പമില്ല. ആ ഭൂമിയില്‍ ഇനി ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥയാണ്. ആകെ ചെയ്യാവുന്നത് ആ പ്രദേശത്തുള്ളവരുടെ വായ്പ ആകെ എഴുതിത്തള്ളുക എന്നതാണ്. സാധാരണ ബാങ്കുകള്‍ സ്വീകരിക്കുന്ന നിലപാട് സര്‍ക്കാര്‍ നല്‍കുക എന്നതാണ്. എന്നാല്‍ ഇതില്‍ ആ നില ബാങ്കുകള്‍ സ്വീകരിക്കാന്‍ പാടില്ലെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. നിങ്ങളുടെ ബാങ്കുകളുടെ കൂട്ടത്തില്‍ താങ്ങാനാവാത്തതല്ല ആ…

    Read More »
  • Crime

    ജെസ്‌ന കേസില്‍ ലോഡ്ജ് ഉടമയേയും മുന്‍ ജീവനക്കാരിയേയും ചോദ്യംചെയ്യും; സിബിഐ നാളെ മുണ്ടക്കയത്ത്

    കോട്ടയം: ജെസ്‌ന തിരോധാന കേസില്‍ പുതിയ വെളിപ്പെടുത്തലുകള്‍ ഉണ്ടായ പശ്ചാത്തലത്തില്‍ സി.ബി.ഐ സംഘം ചൊവ്വാഴ്ച മുണ്ടക്കയത്തെത്തും. കാണാതാകുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് മുണ്ടക്കയത്തെ ലോഡ്ജില്‍വെച്ച് ജെസ്നയെ കണ്ടെന്ന് പറഞ്ഞ ലോഡ്ജിലെ മുന്‍ ജീവനക്കാരിയുടെ മൊഴി സി.ബി.ഐ രേഖപ്പെടുത്തും. ഇതുസംബന്ധിച്ച നിര്‍ദേശം ജീവനക്കാരിക്ക് അന്വേഷണസംഘം നല്‍കിയിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ ഇവരുമായി ഫോണില്‍ സംസാരിച്ച സിബിഐ സംഘം പ്രാഥമിക വിവരങ്ങളെല്ലാം ശേഖരിച്ചു. ജീവനക്കാരിയുടെ മൊഴിയ്ക്ക് എത്രമാത്രം വിശ്വാസ്യതയുണ്ടെന്ന് കണ്ടെത്തുകയാണ് അന്വേഷണസംഘത്തിന്റെ ലക്ഷ്യം. ലോഡ്ജ് ഉടമയെയും സിബിഐ ചോദ്യംചെയ്യും. ലോഡ്ജിന്റെ രജിസ്റ്റര്‍ പിടിച്ചെടുത്ത് പരിശോധിക്കാനാണ് നീക്കം. കാണാതാകുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് മുണ്ടക്കയത്തെ ലോഡ്ജില്‍വെച്ച് ജെസ്നയെ കണ്ടെന്ന് കഴിഞ്ഞദിവസമാണ് ലോഡ്ജിലെ മുന്‍ ജീവനക്കാരി വെളിപ്പെടുത്തിയത്. ലോഡ്ജില്‍വെച്ച് കണ്ടത് ജെസ്നയെയാണെന്ന് മനസിലായത് പിന്നീട് പത്രത്തില്‍ ഫോട്ടോ കണ്ടപ്പോഴാണെന്നും ലോഡ്ജുടമയുടെ ഭീഷണിയെത്തുടര്‍ന്നാണ് ഇക്കാര്യം അന്ന് വെളിപ്പെടുത്താതിരുന്നതെന്നുമാണ് ഇവര്‍ മാധ്യമങ്ങളോട് പറഞ്ഞത്. അന്ന് ലോഡ്ജില്‍ ഒരു പയ്യന്‍ ജെസ്നയ്ക്കൊപ്പം ഉണ്ടായിരുന്നതായും മൂന്നോ നാലോ മണിക്കൂര്‍ ഇവര്‍ അവിടെ ചിലവഴിച്ചെന്നും ജീവനക്കാരി പറഞ്ഞു. അതേസമയം,…

    Read More »
  • Social Media

    കുളിച്ചോണ്ട് നിന്ന ആളുടെ മുകളിലേക്കാണ് ഞാന്‍ ചാടി കയറിയത്! മൃഗങ്ങളുമായിട്ടുള്ള ശത്രുതയെ പറ്റി സുസ്മിത

    നീയും ഞാനും എന്ന ഹിറ്റ് സീരിയലിലൂടെ ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് സുസ്മിത പ്രഭാകരന്‍. ആദ്യ സീരിയലിലൂടെ തന്നെ ശ്രദ്ധിക്കപ്പെടാന്‍ നടിയ്ക്ക് സാധിച്ചിരുന്നു. ഇപ്പോള്‍ കൈനിറയെ അവസരങ്ങളുമായി തിരക്കുകളില്‍ നിന്നും തിരക്കിലേക്ക് പോയി കൊണ്ടിരിക്കുകയാണ് നടി. ഇതിനിടെ തന്റെ ജീവിതത്തിലെ ചില രസകരമായ സംഭവങ്ങള്‍ പ്രേക്ഷകരുമായി പങ്കുവെക്കുകയാണ് നടി. താനും മൃഗങ്ങളും തമ്മില്‍ ചെറിയൊരു ശത്രുത ഉണ്ടെന്നാണ് സുസ്മിത വെളിപ്പെടുത്തുന്നത്. അടുത്തിടെ ഫ്ളവേഴ്സ് ഒരു കോടി എന്ന പരിപാടിയില്‍ അതിഥിയായി സുസ്മിത എത്തിയിരുന്നു. ഇതില്‍ അവതാരകന്റെ ചില ചോദ്യങ്ങള്‍ക്ക് മറുപടി പറയുമ്പോഴാണ് ജീവിതത്തിലുണ്ടായ അനുഭവങ്ങളെ പറ്റിയും നടി പറഞ്ഞത്. എംബിഎ കഴിഞ്ഞ് നില്‍ക്കുമ്പോഴാണ് ഈ മേഖലയിലേക്ക് എത്തിയതെന്നാണ് സുസ്മിത പറയുന്നത്. ആ സമയത്ത് ഒരു ഫോട്ടോഷൂട്ട് നടത്തി. അത് ശ്രദ്ധിക്കപ്പെട്ടതോടെ ആദ്യം ഒരു ആല്‍ബത്തിലേക്ക് അവസരം വന്നു. പിന്നീടൊരു ഷോര്‍ട്ട് ഫിലിമിലും അഭിനയിച്ചു. അതിന് ശേഷമാണ് നീയും ഞാനും എന്ന സീരിയലിലേക്ക് വിളിക്കുന്നത്. ഓഡിഷന് പോയി പങ്കെടുത്തു. ഒരുപാട് പേര്‍…

    Read More »
  • Kerala

    വയറുവേദനയെ തുടര്‍ന്ന് ചികിത്സയിലിരുന്നു 9 വയസ്സുകാരന്‍ മരിച്ചു; ഭക്ഷ്യ വിഷബാധയെന്ന് സംശയം

    തിരുവനന്തപുരം: വയറുവേദനയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു 9 വയസ്സുകാരന്‍ മരിച്ച സംഭവം ഭക്ഷ്യ വിഷബാധയേറ്റെന്ന് സംശയം. കാട്ടാക്കട ഗിരീഷ്- മനീഷ ദമ്പതികളുടെ മകന്‍ ആദിത്യനാണ് എസ്.എ.ടി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയില്‍ മരിച്ചത്. ശനിയാഴ്ച മണിയറവിള താലൂക്കാശുപത്രിയില്‍ ചികിത്സതേടിയപ്പോള്‍ മരുന്ന് നല്‍കി വിട്ടയച്ചു. ആരോഗ്യസ്ഥിതി മോശമായതോടെ എസ്എടിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം വിളപ്പില്‍ശാലയിലെ ഒരു ഹോട്ടലില്‍ നിന്ന് കുട്ടി പൊറോട്ടയും ബീഫും കഴിച്ചിരുന്നു. ഇതാണ് ഭക്ഷ്യവിഷബാധയെന്ന് സംശയിക്കാന്‍ കാരണമായത്. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷമേ സ്ഥിരീകരിക്കാനാവു എന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ കുട്ടിയുടെ മാതാപിതാക്കളുടെ മൊഴിയെടുക്കും. കാട്ടാക്കട കുളത്തുമ്മല്‍ എല്‍.പി സ്‌കൂള്‍ വിദ്യാര്‍ഥിയാണ് മരിച്ച ആദിത്യന്‍.  

    Read More »
  • Crime

    അമ്മയ്ക്കെതിരെ മോശം പരാമര്‍ശം; അശ്ലീല കമന്റിട്ട ആള്‍ക്കെതിരെ പരാതി നല്‍കി ഗോപി സുന്ദര്‍

    കൊച്ചി: ഫെയ്സ്ബുക്ക് പോസ്റ്റിന് താഴെ അശ്ലീല കമന്റ് ഇട്ട ആള്‍ക്കെതിരെ പരാതി നല്‍കി സംഗീതസംവിധായകന്‍ ഗോപി സുന്ദര്‍. സുധി എസ് നായര്‍ എന്ന ഫെയ്സ്ബുക്ക് അക്കൗണ്ട് ഉടമയ്ക്കെതിരെയാണ് ഗോപി സുന്ദര്‍ പരാതി നല്‍കിയത്. ചിങ്ങം ഒന്നിന് പരമ്പരാഗത വേഷത്തില്‍ സെല്‍ഫിയെടുത്ത് ഫെയ്സ്ബുക്ക് പേജില്‍ താന്‍ പങ്കുവെച്ച ചിത്രത്തിന് താഴെ അശ്ലീല കമന്റിട്ട ആള്‍ക്കെതിരെയാണ് ഗോപി സുന്ദര്‍ പരാതി നല്‍കിയത്. തന്റെ അമ്മയെ പരാമര്‍ശിച്ച് സുധി എസ് നായര്‍ അശ്ലീല കമന്റ് ഇട്ടു എന്നാണ് സൈബര്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്. പൊലീസിന് നല്‍കിയ പരാതിയുടെ പകര്‍പ്പ് ഗോപി സുന്ദര്‍ ഫെയ്സ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. ചിങ്ങം ഒന്നിന് ഇട്ട പോസ്റ്റിലാണ് മോശമായ കമന്റുകള്‍ വന്നത്. ഇതിന്റെ സ്‌ക്രീന്‍ ഷോട്ടുകളും കഴിഞ്ഞദിവസം ഗോപി സുന്ദര്‍ ഫെയ്സ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.  

    Read More »
  • Crime

    രഹസ്യബന്ധത്തിന്റെ പേരില്‍ ഭാര്യയെ കൊന്ന് യുവാവ് ജീവനൊടുക്കി; തൊട്ടുമുന്‍പ് മകന്റെ കാമുകിക്ക് ഫോണ്‍കോള്‍

    ബംഗളൂരു: രഹസ്യബന്ധത്തിന്റെ പേരില്‍ ഭാര്യയെ കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കി. മഹാരാഷ്ട്ര സ്വദേശിയും ബെംഗളൂരുവില്‍ താമസക്കാരനുമായ മഹേഷ് കുമാര്‍(46) ആണ് ഭാര്യ മീന(35)യെ കൊലപ്പെടുത്തിയശേഷം ജീവനൊടുക്കിയത്. മറ്റൊരാളുമായി മീനയ്ക്കുണ്ടായിരുന്ന രഹസ്യബന്ധമാണ് കൊലപാതകത്തിലും ആത്മഹത്യയിലും കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. വെള്ളിയാഴ്ച രാത്രി ഏഴരയോടെയാണ് മീനയെ ഹുളിമാവിലെ വീട്ടില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. എന്നാല്‍, മഹേഷ്‌കുമാറിനെ വീട്ടില്‍ കണ്ടിരുന്നില്ല. വീട് പുറത്തുനിന്ന് പൂട്ടിയിട്ടനിലയിലായിരുന്നു. അകത്തുകയറി പരിശോധിച്ചതോടെ മഹേഷ്‌കുമാറിന്റെ മൊബൈല്‍ഫോണ്‍ കണ്ടെത്തി. തുടര്‍ന്ന് പോലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് ശനിയാഴ്ച ഇയാളെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ക്രെയിന്‍ ഓപ്പറേറ്ററാണ് മഹേഷ്‌കുമാര്‍. ഏറെക്കാലമായി കുടുംബസമേതം ബെംഗളൂരുവിലാണ് താമസം. ഇതിനിടെയാണ് ഭാര്യയുടെ രഹസ്യബന്ധത്തിന്റെ പേരില്‍ ദമ്പതിമാര്‍ക്കിടയില്‍ പ്രശ്നങ്ങളുണ്ടായത്. മറ്റൊരാളുമായി ബന്ധമുണ്ടെന്ന കാര്യം മീന അടുത്തിടെ ഭര്‍ത്താവിനോട് സമ്മതിച്ചിരുന്നു. ഇതില്‍നിന്ന് പിന്മാറാനും യുവതി കൂട്ടാക്കിയില്ല. ഭാര്യയെ കൊല്ലാന്‍ കരുതിയിരുന്നതായി മഹേഷ്‌കുമാര്‍ നേരത്തെ മകനോടും പറഞ്ഞിരുന്നു. മകന്റെ ഭാവിയെ ആലോചിച്ചാണ് ഇത് വേണ്ടെന്നുവെച്ചതെന്നും ഇയാള്‍ പറഞ്ഞിരുന്നു. എന്നാല്‍, വെള്ളിയാഴ്ച വൈകിട്ട് ദമ്പതിമാര്‍ തമ്മില്‍ വീണ്ടും…

    Read More »
  • Crime

    ഭാര്യയുമായി വഴക്കിട്ടെന്ന് പറഞ്ഞ് ‘അവിവാഹിതന്’ പൊലീസ് മര്‍ദ്ദനം; പരാതി നല്‍കി കോട്ടയം സ്വദേശി

    കോട്ടയം: ഭാര്യയുമായി വഴക്കുണ്ടാക്കിയെന്ന് പറഞ്ഞ് അവിവാഹിതനായ ആളെ പൊലീസ് അടിച്ചതായി പരാതി. കോട്ടയം ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐ ആണ് തന്നെ അടിച്ചതെന്ന് പരാതിക്കാരനായ അമലഗിരി ഓട്ടക്കാഞ്ഞിരം കറുകശ്ശേരി കെ.എം മാത്യു (48) പറഞ്ഞു. ചൊവ്വാഴ്ച രാത്രി എട്ടിന് ഓട്ടക്കാഞ്ഞിരം കവലയിലാണ് സംഭവം നടന്നത്. മാതാവും സഹോദരനുമാണ് മാത്യുവിന് ഉള്ളത്. രോഗിയായ മാതാവിന് മരുന്നുവാങ്ങി വീട്ടിലേക്ക് മടങ്ങുന്നതിനിടെ പൊലീസ് ജീപ്പ് അടുത്തുനിര്‍ത്തിയശേഷം പുറത്തിറങ്ങിയ എഎസ്‌ഐ ലാത്തികൊണ്ട് അടിക്കുകയായിരുന്നുവെന്നാണ് മാത്യു പരാതിയില്‍ പറയുന്നത്. താന്‍ വിവാഹിതനല്ലെന്നും ഡിവൈഎസ്പിയുടെ വീട്ടിലെ ജോലിക്കാരനാണെന്നും പറഞ്ഞപ്പോള്‍ പൊലീസ് പരിഹസിച്ചതായും മാത്യു ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നു. പരിക്കേറ്റ മാത്യു കോട്ടയം ആശുപത്രിയില്‍ ചികിത്സ തേടി. ഈ ഭാഗത്തുള്ള ഒരു വീട്ടില്‍ കുടുംബകലഹം നടന്നത് സംബന്ധിച്ച് ഒരാള്‍ പൊലീസിനോട് ഫോണില്‍ പരാതി അറിയിച്ചിരുന്നു. ഇത് അന്വേഷിക്കാനെത്തിയ പൊലീസ് ആളുമാറിയാണ് മാത്യുവിനെ അടിച്ചതെന്നാണ് സംശയം. എന്നാല്‍ പരാതി നല്‍കിയ വ്യക്തിയുടെ സമീപം മാത്യുവിനെ കണ്ടപ്പോള്‍ ശാസിച്ച് പറഞ്ഞുവിട്ടതേയുള്ളൂവെന്നാണ്…

    Read More »
  • Kerala

    പി.കെ ശശി കെ.ടി.ഡി.സി ചെയര്‍മാന്‍ സ്ഥാനം രാജിവയ്ക്കും? തരംതാഴ്ത്തലിനെതിരെ അപ്പീല്‍ നല്‍കും

    പാലക്കാട്: പാര്‍ട്ടിയില്‍ തരംതാഴ്ത്തല്‍ നടപടി നേരിട്ട സി.പി.എം. നേതാവ് പി.കെ. ശശി കെ.ടി.ഡി.സി. ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചേക്കും. പാര്‍ട്ടി ആവശ്യപ്പെടുംമുമ്പ് സ്ഥാനം രാജിവെക്കാനാണ് നീക്കം. തരംതാഴ്ത്തിയ നടപടിക്കെതിരെ അപ്പീല്‍ നല്‍കിയേക്കും. അച്ചടക്ക നടപടിയുടെ പശ്ചാത്തലത്തില്‍ കെ.ടി.ഡി.സി. ചെയര്‍മാന്‍ സ്ഥാനമൊഴിയാന്‍കൂടി പാര്‍ട്ടി നിര്‍ദേശിച്ചേക്കുമെന്ന വിലയിരുത്തലിനെത്തുടര്‍ന്നാണ്, അതിന് മുമ്പുതന്നെ രാജിവെക്കാന്‍ ഒരുങ്ങുന്നത്. ജില്ലാ കമ്മിറ്റിയുടെ നടപടിക്കെതിരെ സംസ്ഥാന സമിതിയിലാണ് അപ്പീല്‍ നല്‍കുക. ചട്ടങ്ങള്‍ പാലിച്ചല്ല തനിക്കെതിരെ നടപടിയെടുത്തതെന്ന് ചൂണ്ടിക്കാട്ടിയാകും അപ്പീല്‍ നല്‍കുക. ജില്ലാ കമ്മിറ്റി അംഗമായ പി.കെ. ശശിയെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ പാര്‍ട്ടിസ്ഥാനങ്ങളില്‍നിന്നും നീക്കാന്‍ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗമാണ് തീരുമാനിച്ചത്. മണ്ണാര്‍ക്കാട്ടെ പാര്‍ട്ടി നിയന്ത്രണത്തിലുള്ള സഹകരണ കോളേജിന്റെ പ്രവര്‍ത്തനങ്ങളിലും ഇതിലേക്ക് പാര്‍ട്ടി നിയന്ത്രണത്തിലുള്ള സഹകരണസ്ഥാപനങ്ങളില്‍നിന്ന് ഫണ്ട് സ്വീകരിച്ചതിലും ക്രമക്കേടുണ്ടായെന്നുള്ള ആരോപണങ്ങളാണ് ശശിക്കെതിരേ ഉയര്‍ന്നത്.

    Read More »
  • Crime

    ഡോക്ടര്‍ തട്ടിക്കൊണ്ടുപോയി, ഏഴ് മാസമായി അനുഭവിക്കുകയാണ്; പരാതിയുമായി ദന്തല്‍ വിദ്യാര്‍ത്ഥിനി

    ചണ്ഡീഗഡ്: തട്ടിക്കൊണ്ടുപോയി ആക്രമിച്ചെന്ന് കാണിച്ച് വിദ്യാര്‍ത്ഥിനി നല്‍കിയ പരാതിയില്‍ ഡോക്ടര്‍ അറസ്റ്റില്‍. ഹരിയാനയിലെ റോഹ്തക്കിലെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കല്‍ സയന്‍സസിലെ (പിജിഐഎംഎസ്) ദന്തല്‍ വിദ്യാര്‍ത്ഥിനിയാണ് പരാതി നല്‍കിയത്. അനാട്ടമി വിഭാഗത്തിലെ ഡോക്ടര്‍മാരില്‍ ഒരാള്‍ തന്നെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചെന്നാണ് പരാതി. വെള്ളിയാഴ്ചയാണ് ആക്രമണം നടന്നത്. ‘ഡോക്ടര്‍ തട്ടിക്കൊണ്ടുപോയി ആക്രമിച്ചെന്ന് കാണിച്ച് കഴിഞ്ഞ ദിവസം രാത്രിയാണ് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനി പരാതി നല്‍കിയത്.’- റൊഹ്തക്കിലെ ഡെപ്യൂട്ടി സൂപ്രണ്ട് വിരേന്ദ്ര സിംഗ് പറഞ്ഞു. ഓഗസ്റ്റ് പതിനാറിനാണ് പെണ്‍കുട്ടി ആക്രമണത്തിനിരയായത്. പിജി ഐഎം എസില്‍ നിന്നാണ് പ്രതി പെണ്‍കുട്ടിയെ ചണ്ഡീഗഡിലേക്ക് കടത്തിക്കൊണ്ടുപോയത്. അവിടെവച്ചാണ് ആക്രമിച്ചത്. എന്നാല്‍ ഇരയുടെ മൊഴിയില്‍ നിന്നോ, അന്വേഷണത്തില്‍ നിന്നോ ഇതുവരെ ലൈംഗികാതിക്രമത്തിന്റെയോ ബലാത്സംഗത്തിന്റെയോ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടി ഒരു വീഡിയോ എക്‌സില്‍ പങ്കുവച്ചിട്ടുണ്ട്. വീഡിയോയില്‍ കരഞ്ഞുകൊണ്ട് മുറിവുകള്‍ കാണിക്കുകയാണ് പെണ്‍കുട്ടി. കഴിഞ്ഞ ഏഴ് മാസമായി താന്‍ പീഡനം നേരിടുന്നുണ്ടെന്ന് വീഡിയോയില്‍ പറയുന്നു. ഇക്കാര്യം അധികൃതരെ…

    Read More »
Back to top button
error: