KeralaNEWS

ചെന്നൈയിൽ രാസവസ്തുക്കള്‍ ഉപയോഗിച്ച്‌ പഴുപ്പിച്ച 4000 കിലോ മാമ്പഴം പിടികൂടി

ചെന്നൈ: കോയമ്പേട് മാർക്കറ്റിൽ രാസവസ്തുക്കള്‍ ഉപയോഗിച്ച്‌ പഴുപ്പിച്ച 4000 കിലോ മാമ്പഴം പിടികൂടി.

നഗരത്തില്‍ കഴിഞ്ഞ ദിവസം ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് രാസവസ്തുക്കള്‍ ഉപയോഗിച്ച്‌ പഴുപ്പിച്ച 4000 കിലോ മാമ്പഴം പിടികൂടിയത്.

തമിഴ്നാട്ടില്‍ മാമ്ബഴക്കാലം ആരംഭിച്ചതോടെ കോയമ്ബേട് വിപണിയിലേക്കുള്ള മാമ്ബഴങ്ങളുടെ വരവ് വർധിച്ചിട്ടുണ്ട്. മാമ്ബഴം സ്വാഭാവികമായി പാകമാകാൻ രണ്ടാഴ്ചയെടുക്കുമെന്നതിനാല്‍ ‘കാല്‍സ്യം കാർബൈഡ്’ എന്ന രാസവസ്തുവും എഥിലീൻ എന്ന രാസവസ്തുവും ചേർത്ത് കൃത്രിമമായി പഴുപ്പിക്കുകയാണ് ചെയ്യുന്നത്.

ഈ രാസവസ്തു മണമില്ലാത്തതാണ്. അതിനാല്‍, പഴങ്ങളില്‍ ഈ രാസവസ്തുവിന്റെ സാന്നിധ്യം കണ്ടെത്താൻ കഴിയില്ല. അതേസമയം, ‘ഇത്തരം പഴങ്ങള്‍ കഴിക്കുന്നവർക്ക് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകുമെന്നും’ ഡോക്ടർമാർ മുന്നറിയിപ്പ് നല്‍കുന്നു.കാത്സ്യം കാർബൈഡ്, ആർസെനിക്, ഫോസ്ഫറസ് തുടങ്ങിയ രാസവസ്തുക്കള്‍ ഉപയോഗിച്ച്‌ പഴുത്ത പഴങ്ങള്‍ ചർമ്മപ്രശ്നങ്ങള്‍, ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ തുടങ്ങി വിവിധ ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഇടയാക്കും, കൂടാതെ ഇവയില്‍ ചില രാസവസ്തുക്കള്‍ അർബുദമുണ്ടാക്കാം.

അതിനാൽ തന്നെ ഈ പഴങ്ങള്‍ വാങ്ങുമ്ബോള്‍ പൊതുജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.

യഥാർത്ഥത്തില്‍ പാകമായ പഴങ്ങളും കൃത്രിമമായി പാകമാകുന്നവയും തിരിച്ചറിയുന്നതിന്റെ അടയാളമാണ് നിറം. ശരിയായി പഴുത്ത പഴങ്ങളില്‍ മഞ്ഞ നിറത്തിന്റെ വിതരണം തുല്യമാണ്, പക്ഷേ രാസവസ്തുക്കള്‍ ഉപയോഗിച്ചാല്‍ അത് അസമമായിരിക്കും. പഴുത്ത പഴങ്ങളുടെ സ്വാഭാവിക മണം. കൃത്രിമമായി പാകപ്പെടുത്തിയവയില്‍ ഇല്ല.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: