Month: March 2024

  • Kerala

    കാട്ടുപന്നികളുടെ സാന്നിധ്യമുള്ള സ്ഥലമായതിനാല്‍ വായ്പ അനുവദിക്കാനാവില്ലെന്ന് ബാങ്ക്; കർഷകൻ ദുരിതത്തിൽ

    ചിറ്റാരിക്കാൽ: കാട്ടുപന്നിയുടെ കാഷ്ഠം പുരയിടത്തിൽ കണ്ടതിനാൽ  വായ്പ നിഷേധിച്ച് ബാങ്ക്. ചിറ്റാരിക്കാല്‍ കണ്ണിവയലിലെ കർഷകനാണ് ദുരിതാനുഭവം. കണ്ണിവയലിലെ മടുക്കാങ്കല്‍ എം.സി. മാനുവേലിനാണ് ബാങ്ക് വായ്പയ്ക്കുവേണ്ടി മാസങ്ങള്‍ നീണ്ട അലച്ചിലിനൊടുവില്‍ പന്നിക്കാഷ്ഠത്തിന്‍റെ പേരില്‍ വായ്പ നിഷേധിക്കപ്പെട്ടത്. പാലാവയല്‍ വില്ലേജിലുള്ള രണ്ടേക്കർ സ്ഥലത്തിനാണ് കേരള ഗ്രാമീണ്‍ ബാങ്ക് ചിറ്റാരിക്കാല്‍ ശാഖയില്‍നിന്ന് മാനുവേൽ കാർഷികവായ്പയ്ക്ക് അപേക്ഷ നല്കിയത്.സ്ഥലത്തിന്‍റെ ആധാരം കാണിച്ചപ്പോള്‍ അടിയാധാരവും കുടിക്കട സർട്ടിഫിക്കറ്റും ഒഴിമുറിയുമുള്‍പ്പെടെ പതിനാറോളം രേഖകള്‍ വേണമെന്ന് ബാങ്ക് അധികൃതരും അഡ്വക്കേറ്റും ആവശ്യപ്പെട്ടു. ഇതിലോരോന്നും സംഘടിപ്പിക്കാൻവേണ്ടി മാനുവേല്‍ മാസങ്ങളോളം വിവിധ ഓഫീസുകള്‍ കയറിയിറങ്ങി. ഇതിനുമാത്രം 30,000 രൂപയോളം ചെലവായി. 500 രൂപയുടെ മുദ്രപ്പത്രവും വാങ്ങി സമർപ്പിച്ചു.എല്ലാം കഴിഞ്ഞപ്പോള്‍ 5,60,000 രൂപ വരെ വായ്പ ലഭിക്കാവുന്നതാണെന്ന് അധികൃതർ മാനുവേലിനെ അറിയിച്ചിരുന്നു. ഇതിനുശേഷമാണ് വായ്പ അനുവദിക്കുന്നതിന്‍റെ അവസാനപടിയായി ബാങ്കിന്‍റെ ഫീല്‍ഡ് ഓഫീസർ മാനുവേലിന്‍റെ സ്ഥലം സന്ദർശിക്കാൻ വന്നത്. സ്ഥലമെല്ലാം നോക്കിക്കാണുമ്ബോഴാണ് പന്നിക്കാഷ്ഠം ശ്രദ്ധയില്‍പെട്ടത്. ഇത് ഏതു ജീവിയുടെ കാഷ്ഠമാണെന്ന് മാനുവേലിനോട് ചോദിച്ചപ്പോള്‍ കാട്ടുപന്നിയുടേതാണെന്നു പറയാൻ മാനുവേല്‍…

    Read More »
  • Kerala

    കേരളത്തില്‍ ഇക്കുറി ഇടത് തരംഗം ആഞ്ഞ് വീശുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

    കേരളത്തില്‍ ഇക്കുറി ഇടത് തരംഗം ആഞ്ഞ് വീശുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. 2004 ല്‍ എല്‍ഡിഎഫ് നേടിയ മിന്നും വിജയം 2024 ലും ആവർത്തിക്കുമെന്നാണ് മുഹമ്മദ് റിയാസ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം : 2024 = 2004 കേരളത്തില്‍ പതിനെട്ടാം ലോകസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് 2024 ഏപ്രില്‍ 26 ന് നിശ്ചയിച്ചിരിക്കുകയാണല്ലോ. 2004ല്‍ ഇതുപോലെ ഏപ്രില്‍,മെയ് മാസങ്ങളിലായിരുന്നു രാജ്യത്ത് പതിനാലാം ലോകസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് തീയ്യതികള്‍. ബിജെപിയുടെ നേതൃത്വത്തിലുള്ള സർക്കാരിന്റെ തുടർഭരണത്തിനെതിരെയും മതവർഗീയ രാഷ്ട്രീയത്തിനെതിരെയും വിശ്വസിക്കാൻ പറ്റാത്ത കോണ്‍സിന് വോട്ട് ചെയ്തിട്ട് കാര്യമില്ല എന്ന് മതനിരപേക്ഷ കേരളം 2004ല്‍ വിധിയെഴുതി. ഇടത് തരംഗം ആഞ്ഞ് വീശിയ 2004, കേരളത്തില്‍ 2024ല്‍ ആവർത്തിക്കും..

    Read More »
  • NEWS

    സ്നേഹമോ ഉപഹാരമോ ലഭിക്കുന്ന ആൾക്ക് മാത്രമല്ല, കൊടുത്തവർക്കും നന്ദി വേണം

    ഹൃദയത്തിനൊരു ഹിമകണം 27   അതിപ്രശസ്‌തനായ ട്യൂഷൻ അദ്ധ്യാപകനായിരുന്നു അദ്ദേഹം. ര സ്‌കൂൾ ജോലികൾ കഴിഞ്ഞാൽ രാത്രി വരെയും ട്യൂഷനാണ്. ‘സാറില്ലാതെ കണക്ക് പഠിക്കാൻ പറ്റില്ലെ’ന്നാണ് പിള്ളേർ പറയുന്നതെന്ന്’ സാറിന്റെ ഭാര്യ സാറിനോട് പറഞ്ഞു. അപ്പൊ സാറ് പറയുന്നു: ‘ഈ പിള്ളേരുള്ളത് കൊണ്ട് എനിക്ക് പഠിപ്പിക്കാൻ പറ്റുന്നു…’ ‘ഒരു പാലം വച്ചാൽ അങ്ങോട്ടും ഇങ്ങോട്ടും വേണം എന്നതിന്റെ പുതിയൊരു പൊരുൾ അന്നാണ് പിടി കിട്ടിയത്’ എന്ന് സാറിന്റെ ഭാര്യ. ഒരാൾ മറ്റൊരാൾക്ക് സഹായമോ സമ്മാനമോ സ്നേഹമോ കൊടുക്കുകയാണെന്ന് വയ്ക്കുക. സ്വീകരിച്ചയാൾക്ക് മാത്രമല്ല, കൊടുത്തവർക്കും നന്ദിയുണ്ടാവണം. സ്വീകരിക്കാൻ ഒരാൾ മനസ് കാട്ടുന്നത് കൊണ്ടാണല്ലോ നമുക്ക് കൊടുക്കാനും പറ്റുന്നത്. അവതാരക: സരിത സുനിൽ സമ്പാദകൻ: സുനിൽ കെ ചെറിയാൻ

    Read More »
  • Kerala

    നഗ്ന വീഡിയോ കോൾ വഴി അഞ്ചു ലക്ഷം രൂപ തട്ടി;രാജസ്ഥാൻ സ്വദേശിയായ വനിതയെ വയനാട് സൈബർ പോലീസ് പിടികൂടി

    വയനാട്: ടെലിഗ്രാം വഴി നഗ്ന വീഡിയോ കോൾ നടത്തിയശേഷം ഭീഷണിപ്പെടുത്തി ബത്തേരി സ്വദേശിയായ യുവാവിൽ നിന്ന് അഞ്ചു ലക്ഷം രൂപ തട്ടിയെടുത്ത രാജസ്ഥാൻ സ്വദേശിയായ വനിതയെ വയനാട് സൈബർ പോലീസ് പിടികൂടി.  രാജസ്ഥാനിലെ സവായ് മദേപൂർ ജില്ലയിലെ ജെറവാദ എന്ന സ്ഥലത്തുള്ള മനീഷ മീണ (28)എന്ന യുവതിയെയാണ് ഇൻസ്‌പെക്ടർ സുരേഷ് ബാബുവും സംഘവും ജയ്പൂരിൽ പോയി പിടികൂടിയത്. തട്ടിപ്പിനിരയായതിനെ തുടർന്ന് സൈബർ പോലീസിൽ യുവാവ് നൽകിയ പരാതിയിൽ കേസ് എടുത്ത് ഏഴ് മാസത്തോളം അന്വേഷണം നടത്തിയ ശേഷമാണ് യുവതി വലയിലായത്. 2023 ജൂലൈയിലാണ്  യുവാവിനെ കബളിപ്പിച്ച് യുവതി പണം തട്ടിയെടുത്തത്. പഞ്ചാബ് സ്വദേശിയുടെ പേരിലെ സിം കാർഡിൽ നിന്ന് ടെലിഗ്രാം അക്കൗണ്ട് തുടങ്ങിയ യുവതി ബത്തേരി സ്വദേശിയായ യുവാവിനെ നഗ്‌ന വീഡിയോകോൾ ചെയ്ത ശേഷം ഭീഷണിപ്പെടുത്തുകയായിരുന്നു. വ്യാജ ബാങ്ക് അക്കൗണ്ടുകൾ വഴിയാണ് പണം സ്വീകരിച്ചത്. എസ്.ഐ  ബിനോയ്‌ സ്‌കറിയ, എസ്.സി.പി.ഒമാരായ കെ. റസാക്ക്, സലാം കെ എ, ഷുക്കൂർ പി.എ, അനീസ്,…

    Read More »
  • Kerala

    ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് രണ്ട് സ്പെഷ്യല്‍ ട്രെയിനുകള്‍

    പാലക്കാട്: ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് രണ്ട് സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ചു. ഹോളി ആഘോഷങ്ങള്‍ കണക്കിലെടുത്താണ്  സ്‌പെഷ്യല്‍ ട്രെയിൻ  അനുവദിച്ചിരിക്കുന്നത്. കൊച്ചുവേളിയിലേക്കും കണ്ണൂരിലേക്കുമാകും സ്പെഷ്യല്‍ ട്രെയിനുകള്‍ സർവീസ് നടത്തുക. മാർച്ച്‌ 23,30 എന്നീ തീയതികളിലാണ് ബെംഗളുരുവില്‍ നിന്നും കൊച്ചുവേളിയിലേക്കുള്ള സ്‌പെഷ്യല്‍ ട്രെയിൻ സർവീസ് നടത്തുക. വൈകിട്ട് 4.30-ന് ബെംഗളൂരുവില്‍ നിന്ന് പുറപ്പെടുന്ന ട്രെയിൻ തൊട്ടടുത്ത ദിവസം വൈകിട്ട് 7.40-ന് കൊച്ചുവേളിയില്‍ എത്തും. മാർച്ച്‌ 24,21 എന്നീ തീയതികളില്‍ കൊച്ചുവേളിയില്‍ നിന്ന് രാത്രി 10-ന് തിരിക്കുന്ന ട്രെയിൻ തൊട്ടടുത്ത ദിവസം ഉച്ച കഴിഞ്ഞ് 4.30-ന് ബെംഗളൂരുവിലെത്തും. പാലക്കാട്, ഒറ്റപ്പാലം, തൃശൂർ, ആലുവ, എറണാകുളം ടൗണ്‍, കോട്ടയം, തിരുവല്ല, ചെങ്ങന്നൂർ, കായംകുളം, കൊല്ലം എന്നിവിടങ്ങളില്‍ സ്‌റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. മാർച്ച്‌ 15,26 എന്നീ തീയതികളാണ് ബെംഗളൂരുവില്‍ നിന്നും കണ്ണൂരിലേക്ക് ട്രെയിൻ സർവീസ് നടത്തുക. രാത്രി 11.55-ന് ബെംഗളൂരുവില്‍ നിന്നും പുറപ്പെടുന്ന ട്രെയിൻ തൊട്ടടുത്ത ദിവസം ഉച്ചയ്‌ക്ക് രണ്ട് മണിയോടെ കണ്ണൂരില്‍ എത്തും. മാർച്ച്‌ 20,27 എന്നീ തീയതികളിലാണ്…

    Read More »
  • Kerala

    കൊച്ചി വാട്ടര്‍ മെട്രോ; പുതിയ സര്‍വീസുകള്‍ ഇന്ന് മുതല്‍; റൂട്ടുകളും നിരക്കും അറിയാം 

    കൊച്ചി വാട്ടർ മെട്രോയുടെ പുതിയ രണ്ട് സർവീസുകള്‍ ഇന്ന് മുതല്‍ ആരംഭിക്കും. മുളവുകാട് നോര്‍ത്ത്, സൗത്ത് ചിറ്റൂര്‍, ഏലൂര്‍, ചേരാനെല്ലൂര്‍ എന്നീ നാല് വാട്ടർ മെട്രോ ടെർമിനലുകള്‍ വ്യാഴാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തിരുന്നു. ഈ ടെർമിനലുകളെ ബന്ധിപ്പിച്ചുള്ള സർവീസുകളാണ് ഇന്ന് രാവിലെ മുതല്‍ ആരംഭിക്കുക. ഇതോടെ ഒൻപത് ടെർമിനലുകളിലായി അഞ്ചു റൂട്ടുകളിലേക്ക് വാട്ടർ മെട്രോ സർവീസ് വ്യാപിക്കും.   ഹൈക്കോർട്ട് ജംഗ്ഷൻ ടെർമിനലില്‍ നിന്ന് ബോല്‍ഗാട്ടി, മുളവുകാട് നോർത്ത് ടെർമിനലുകള്‍ വഴി സൗത്ത് ചിറ്റൂർ ടെർമിനല്‍ വരെയാണ് ഒരു റൂട്ട്. സൗത്ത് ചിറ്റൂർ ടെർമിനലില്‍ നിന്ന് ഏലൂർ ടെർമിനല്‍വഴി ചേരാനെല്ലൂർ ടെർമിനല്‍ വരെയുള്ളതാണ് മറ്റൊരു റൂട്ട്.   പരമാവധി 40 രൂപയാണ് ടിക്കറ്റ് നിരക്ക്. നിലവില്‍ ഹൈക്കോർട്ട് ജംഗ്ഷൻ-വൈപ്പിൻ- ബോള്‍ഗാട്ടി, വൈറ്റില-കാക്കനാട് എന്നീ മൂന്ന് റൂട്ടുകളിലായി 13 ബോട്ടുകളാണ് വാട്ടർ മെട്രോയ്ക്കായി സർവീസ് നടത്തുന്നത്.   പുതിയ റൂട്ടുകളിലെ ടിക്കറ്റ് നിരക്ക് ഹൈകോർട്ട് ജങ്ഷൻ-മുളവുകാട് നോർത്ത് 30 രൂപ ഹൈകോർട് ജങ്ഷൻ-സൗത്ത്…

    Read More »
  • Kerala

    കാസര്‍കോട്ടെ ബിജെപി കണ്‍വെൻഷനില്‍ പ്രവർത്തകരുടെ പ്രതിഷേധം

    കാസർകോട്: ബിജെപി നേതൃത്വത്തിനെതിരെ സികെ പത്മനാഭൻ പൊട്ടിത്തെറിക്കുമ്ബോള്‍ ചർച്ചയാകുന്നത് മറ്റു പാർട്ടികള്‍ വിട്ട് ബിജെപിയിലെത്തുന്നവർക്ക് നല്‍കുന്ന അമിത പ്രാധാന്യം. എൻഡിഎ കാസർകോട് മണ്ഡലം ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണ കണ്‍വൻഷനിലായിരുന്നു നാടകീയ രംഗങ്ങള്‍.കണ്‍വെൻഷൻ ഉദ്ഘാടനം കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ പത്മജ വേണുഗോപാലിനെ ഏല്‍പിച്ചതിലായിരുന്നു സികെപിയുടെ പരസ്യമായ പ്രതിഷേധം. അദ്ദേഹത്തെ അനുകൂലിക്കുന്നവരും ഒത്തുചേർന്നതോടെ മീറ്റിംഗ് അലങ്കോലമായി. കാസർകോട് ടൗണ്‍ഹാളിലെ ഉദ്ഘാടന ചടങ്ങില്‍ നിലവിളക്കു കൊളുത്തി ഉദ്ഘാടനം നിർവഹിക്കാൻ സംഘാടകർ വേദിയിലേക്കു ക്ഷണിച്ചത് പത്മജയെ ആയിരുന്നു. പത്മജ നിലവിളക്കു കൊളുത്തുമ്ബോള്‍ സി.കെ.പത്മനാഭൻ കസേരയില്‍ നിന്ന് എഴുന്നേറ്റതുമില്ല. അനുനയത്തിന് നേതാക്കള്‍ ശ്രമിച്ചെങ്കിലും സികെപി വഴങ്ങിയില്ല. പത്മജയുടെ പ്രസംഗം തീരുന്നതിനു മുൻപേ സി.കെ.പത്മനാഭൻ വേദി വിടുകയും ചെയ്തു. ചടങ്ങിന്റെ ഉദ്ഘാടകനെന്നു പറഞ്ഞ് സി.കെ.പത്മനാഭനെയാണ് ആദ്യം ക്ഷണിച്ചിരുന്നതെന്നാണ് അദ്ദേഹവുമായി ബന്ധപ്പെട്ടവർ പറയുന്നത്. ഉദ്ഘാടകനെന്ന് അറിയിച്ചശേഷം മാറ്റിയതില്‍ തനിക്ക് അതൃപ്തിയുള്ള കാര്യം അദ്ദേഹം നേതാക്കളോട് പ്രകടിപ്പിക്കുകയും ചെയ്തു. ബിജെപി എന്ന സംഘടനയ്ക്ക് അച്ചടക്കവും പ്രോട്ടോക്കോളും ഉണ്ടെന്നും അതു ലംഘിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും സി.കെ.പത്മനാഭൻ…

    Read More »
  • Sports

    ഇവാൻ വുകമനോവിച്ച്‌ കേരള ബ്ലാസ്റ്റേഴ്സ് വിടുന്നു !!

    കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന്റെ മുഖ്യപരിശീലകൻ ഇവാൻ വുകോമാനോവിച്ച്‌ അടുത്ത സീസണിൽ ടീമിനൊപ്പമുണ്ടാകില്ലെന്ന സൂചനയുമായി ആരാധകർ. തുടർതോല്‍വികളും അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന് വൻതുക പിഴ നല്‍കേണ്ടിവന്ന സംഭവവുമാണ് ആശാൻ എന്ന് ആരാധകർ വിളിക്കുന്ന വുകോമാനോവിച്ച്‌ പുറത്തുപോകുമെന്ന കഥ പ്രചരിക്കാൻ കാരണം.ഫുട്ബോള്‍ വൃത്തങ്ങളില്‍ ചർച്ച ചൂടുപിടിച്ചെങ്കിലും മാനേജ്മെന്റ് ഇക്കാര്യത്തില്‍ ഒരു സൂചനയും പുറത്തുവിടുന്നില്ല. ബ്ലാസ്റ്റേഴ്സും പരിശീലകനും തമ്മിലുള്ള കരാർ പ്രകാരം 2025 മേയ് 31 വരെ സ്ഥാനത്ത് തുടരാം. ഏഴ് സീസണുകളില്‍ പത്ത് പരിശീലകരെ പരീക്ഷിച്ച ബ്ലാസ്റ്റേഴ്സിന്റെ  മൂന്ന് സീസണുകളിലായി വുകോമാനോവിച്ച്‌ വലിയ കുഴപ്പമില്ലാതെ ടീമിനെ മുന്നോട്ടു കൊണ്ടുപോകുന്നുണ്ട്. ചുമതലയേറ്റ ആദ്യ സീസണില്‍ ടീമിനെ ഫൈനലിലെത്തിച്ച സെർബ് പരിശീലകൻ കഴിഞ്ഞ സീസണില്‍ പ്ലേ ഓഫിലും ടീമിനെ എത്തിച്ചു. ബെംഗളൂരിനെതിരായ പ്ലേ ഓഫ് മത്സരത്തിനിടെ സുനില്‍ ഛേത്രിയുടെ വിവാദ ഗോളിനെ തുടർന്ന് ടീമിനെ പിൻവലിച്ചത് എന്നാൽ വിവാദമായിരുന്നു. അച്ചടക്ക നടപടിയുടെ ഭാഗമായി അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷൻ നാലുകോടി രൂപ ടീമിന് പിഴ ചുമത്തി. പരിശീലകന് പത്തുമത്സരങ്ങളില്‍…

    Read More »
  • Social Media

    അഴുകിയ മീനുകൾ ഉണക്കിയെടുത്താൽ ഉണക്കമീനാകില്ല; വായിക്കാതെ പോകരുത്!

    അഴുകിയതും നിരവധി രാസവസ്തുക്കള്‍ ചേര്‍ത്തതുമായ പച്ചമീന്‍ നമ്മുടെ തീന്‍മേശയിലേക്ക് എത്തുന്നതിനെക്കുറിച്ച് പലപ്പോഴായി വാര്‍ത്തകള്‍  വരാറുണ്ട്.എങ്കിലും ഉണക്കമീനിന്റെ ഏറ്റവും വലിയ വിപണി കേരളമാണ്.തമിഴ്നാട്, കർണാടക, ആന്ധ്ര  എന്തിനേറെ ഗുജറാത്തിൽ നിന്നുപോലും ഇവിടേക്ക് മീൻ എത്തുന്നുണ്ട്. പണ്ടുതൊട്ടേ മത്സ്യങ്ങൾ കഴുകി വൃത്തിയാക്കി ഉപ്പിട്ട് ഉണക്കി സൂക്ഷിക്കുന്ന സമ്പ്രദായം നമ്മുടെ നാട്ടിലുണ്ടായിരുന്നു. ദീർഘകാലം കേടുകൂടാതെയിരിക്കും എന്നതും ഏതുകാലത്തും ഉപയോഗിക്കാമെന്നതുമായിരുന്നു ഇതിൻ്റെ ഗുണങ്ങൾ. വിപണി വളർന്നതോടെ തദ്ദേശീയമായ മത്സ്യസമ്പത്ത് പോരാതെ വന്ന് ഇപ്പോൾ ആന്ധ്രയിൽ നിന്നും തമിഴ്നാട്ടിൽ നിന്നുമൊക്കെയുള്ള വരവു മത്സ്യങ്ങളാണ് ഉണക്കമീൻ വിപണിയിലെ പ്രധാന ഇനം. ഈ വരവു തന്നെയാണ് ഈ രംഗത്തെ മായം ഗുരുതരമാക്കുന്നതും ആൻ്റിബോഡികളുടേയും എൻസൈമുകളുടേയും പ്രധാന ഉറവിടമായ പ്രോട്ടീൻ്റെ വലിയ സ്രോതസ്സാണ് ഉണക്കമീൻ. കലോറി കുറവാണെന്നതും ഇതിനെ ആരോഗ്യകരമായ ഭക്ഷണമാക്കുന്നു.എന്നാൽ ലാഭം വർദ്ധിപ്പിക്കുന്നതിനായി പ്രകൃതിദത്ത മാർഗ്ഗങ്ങളും ഗുണനിലവാരവും കൈയ്യൊഴിഞ്ഞ്  അപായകരമായ രാസപ്രക്രിയകളുടെ പിന്നാലെയാണ് വ്യാപാരികൾ. നല്ല മത്സ്യങ്ങൾ വൃത്തിയാക്കി കഴുകി ഉപ്പിട്ട് ഉണക്കേണ്ടതിനു പകരം ചീഞ്ഞതും മറ്റുതരത്തിൽ കേടായതുമൊക്കെയായ മത്സ്യങ്ങളാണ് ഇപ്പോൾ വ്യാപകമായി…

    Read More »
  • Sports

    ഒരു ജയംകൊണ്ട് പ്ലേ ഓഫിലെത്താം; തുടരെ അഞ്ച് തോൽവികളുമായി കേരള ബ്ലാസ്റ്റേഴ്സ്

    കൊച്ചി: സീസണിന്റെ ആദ്യഘട്ടത്തില്‍ ലീഗില്‍ ഒന്നാം സ്ഥാനത്തായിരുന്ന ടീമാണ് കേരള ബ്ലാസ്റ്റേഴ്സ്. രണ്ടാംഘട്ടത്തിലെ ആറ് കളിയില്‍ അഞ്ചിലും തോറ്റു. അഡ്രിയാൻ ലൂണ, ക്വാമി പെപ്ര, സച്ചിൻ സുരേഷ് എന്നീ മൂന്ന് പ്രധാനതാരങ്ങളുടെ പരിക്കാണ് തിരിച്ചടിയായത്. ഇതിനൊപ്പം ജീക്സണ്‍ സിങ്, മാർക്കോ ലെസ്കോവിച്ച്‌, ദിമിത്രിയോസ് ഡയമെന്റാകോസ് തുടങ്ങിയവരും പരിക്കുകാരണം പുറത്തിരിക്കേണ്ടിവന്നു. ഈ സീസണില്‍ മികച്ച കളി പുറത്തെടുത്തിട്ടും പരിക്കാണ് ടീമിനെ പ്രതിസന്ധിയിലാക്കിയത്. എങ്കിലും പ്ലേ ഓഫ് സാധ്യത നിലനില്‍ക്കുന്നു. 18 കളിയില്‍ 29 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് ടീം. ആറാം സ്ഥാനത്തുള്ള ജംഷേദ്പുർ എഫ്.സി.ക്ക്. 19 കളിയില്‍ 21 പോയിന്റുണ്ട്. ഒരു ജയംകൊണ്ട് ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫിലെത്തും. പ്രതിരോധത്തിലെ പ്രശ്നങ്ങളാണ് ടീമിന് രണ്ടാംഘട്ടത്തില്‍ തിരിച്ചടിയായത്. സൂപ്പർ കപ്പ് മുതലിങ്ങോട്ടുള്ള കളികളിലായി 19 ഗോളുകളാണ് ടീം വഴങ്ങിയത്.

    Read More »
Back to top button
error: