Month: March 2023
-
India
യാത്രക്കാരില്‍നിന്ന് ഒരുകോടി രൂപ പിഴ ഈടാക്കി; ജീവനക്കാരിക്ക് അഭിനന്ദനുമായി റെയില്‍വെ മന്ത്രാലയം
മുംബൈ: യാത്രക്കാരില്‍നിന്ന് ഒരു കോടി രൂപ പിഴ ഈടാക്കിയ ആദ്യ വനിതാ ടിക്കറ്റ് ചെക്കിംഗ് സ്റ്റാഫിന് അഭിനന്ദനുമായി റെയില്‍വേ മന്ത്രാലയം. ദക്ഷിണ റെയില്‍വേയിലെ ചീഫ് ടിക്കറ്റ് ഇന്‍സ്പെക്ടര്‍ റോസലിന്‍ ആരോകിയ മേരിയാണ് ടിക്കറ്റ് എടുക്കാത്ത യാത്രക്കാരില്‍ നിന്ന് 1.03 കോടി രൂപ പിഴ ഈടാക്കിയത്. ടിക്കറ്റ് ചെക്കറെ പ്രശംസിച്ച് റെയില്‍വേ മന്ത്രാലയം ട്വീറ്റ് ചെയ്തു. മേരി യാത്രക്കാരില്‍ നിന്ന് പിഴ ഈടാക്കുന്നതും യാത്രക്കാരില്‍ നിന്ന് ടിക്കറ്റ് പരിശോധിക്കുന്നതുമായ ചിത്രങ്ങളോടെയായിരുന്നു ട്വീറ്റ്. ചിത്രത്തില്‍ കാണാം. ജോലിയോടുള്ള ആത്മാര്‍ഥതയാണ് റോസലിന്‍ ആരോകിയ മേരിയുടേതെന്നും 1.03 രൂപ പിഴ ഈടാക്കുന്ന ആദ്യ വനിതാ ടിക്കറ്റ് ചെക്കിംഗ് സ്റ്റാഫായി ഇവര്‍ മാറിയെന്നും അടിക്കുറിപ്പോടെയായിരുന്നു ട്വീറ്റ്. ട്വീറ്റ് ഉടന്‍ വൈറലായി. ജീവനക്കാരിക്ക് വിവിധ കോണുകളില്‍ നിന്ന് അഭിനന്ദനങ്ങള്‍ ലഭിച്ചു. വെല്ലുവിളികളെ നേരിടാനും അര്‍പ്പണബോധവുമുള്ള സ്ത്രീകളെ ഇനിയും രാജ്യത്തിന് ആവശ്യമുണ്ട്. അഭിനന്ദനങ്ങള്‍ റോസലിന്‍. ഇനിയും ജോലി തുടരുക എന്നായിരുന്നു ഒരാളുടെ കമന്റ്. ‘റോസലിന്‍, നിങ്ങളുടെ സുഹൃത്തായതില്‍ ഞാന്‍ അഭിമാനിക്കുന്നു. നിങ്ങളെ…
Read More » -
India
ഗ്ലൈഡര്‍ വീട്ടില്‍ ഇടിച്ചുകയറി; പൈലറ്റും യാത്രക്കാരനും ഗുരുതരാവസ്ഥയില്‍, വീട്ടുകാര്‍ രക്ഷപെട്ടത് തലനാരിഴയ്ക്ക്
റാഞ്ചി: പറന്നുയര്‍ന്ന ഗ്ലൈഡര്‍ വീട്ടില്‍ ഇടിച്ചു കയറി അപകടം. ഗുരുതരമായി പരുക്കേറ്റ പൈലറ്റിനെയും 14 വയസുകാരനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഝാര്‍ഖണ്ഡിലെ ധന്‍ബാദ് ജില്ലയിലാണ് സംഭവം. ധന്‍ബാദിലെ ബര്‍വാഡ എയര്‍സ്ട്രിപ്പില്‍ നിന്ന് പറന്നുയര്‍ന്ന ഗ്ലൈഡര്‍ 500 മീറ്റര്‍ അകലെയുള്ള വീട്ടിലേക്ക് ഇടിച്ചു കയറുകയായിരുന്നു. സാങ്കേതിക തകരാറാകാം അപകടത്തിലേക്ക് നയിച്ചതെന്നും കൃത്യമായ അന്വേഷണത്തിലൂടെ മാത്രമേ യഥാര്‍ഥ കാരണമെന്തെന്ന് അറിയാനാകൂവെന്നും അധികൃതര്‍ പറഞ്ഞു. ഗ്ലൈഡറിന്റെ കോക്ക്പിറ്റ് (വിമാനത്തില്‍ പൈലറ്റും മറ്റും ഇരിക്കുന്ന മുറി) വീടിന്റെ കോണ്‍ക്രീറ്റ് തൂണില്‍ ഇടിച്ചതായി പുറത്തുവന്ന അപകട ദൃശ്യങ്ങളില്‍ കാണാം. പൈലറ്റും യാത്രക്കാരനും ഇരുന്ന സ്ഥലം തൂണുകള്‍ക്കിടയില്‍ ഞെരുങ്ങിയാണ് കാണപ്പെട്ടത്. വീട്ടിലുള്ള ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്ന് വീട്ടുടമ നിലേഷ് കുമാര്‍ പറഞ്ഞു. വീടിനകത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന അദ്ദേഹത്തിന്റെ രണ്ട് കുട്ടികള്‍ തലനാരിഴയ്ക്കാണ് രക്ഷപെട്ടതെന്ന് നിലേഷ് കൂട്ടിച്ചേര്‍ത്തു. https://twitter.com/IndiatvRishi/status/1639084629079785474?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1639084629079785474%7Ctwgr%5Eb5e4b77451fbe9ce8820ddb1e02f53a29ea347ac%7Ctwcon%5Es1_c10&ref_url=https%3A%2F%2Fmalayalam.samayam.com%2Flatest-news%2Findia-news%2Fpilot-and-passenger-injured-after-glider-slams-into-house%2Farticleshow%2F98962361.cms അപകടത്തില്‍ പരുക്കേറ്റ യാത്രക്കാരന്‍ പട്ന സ്വദേശിയാണ്. ധന്‍ബാദിലെ ബന്ധുവിന്റെ വീട്ടിലേക്ക് വന്ന ഇയാള്‍ ഗ്ലൈഡര്‍ റൈഡ് നടത്താന്‍ തീരുമാനിച്ചു. സ്വകാര്യ ഏജന്‍സിയാണ് ഈ ഗ്ലൈഡര്‍ റൈഡ്…
Read More » -
Crime
ഭര്‍ത്താവുള്ള സ്ത്രീയല്ലേ, കുഴപ്പമൊന്നുമുണ്ടായില്ലല്ലോ? ദുരനുഭവം വെളിപ്പെടുത്തി അതിജീവിത
കോഴിക്കോട്: പരാതി പിന്‍വലിക്കുന്നതിന് സമ്മര്‍ദം ചെലുത്താന്‍ സമീപിച്ച പ്രതിയുടെ സഹപ്രവര്‍ത്തകര്‍ ഒട്ടും മനസാക്ഷിയില്ലാതെയാണ് തന്നോടു സംസാരിച്ചതെന്ന് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ പീഡനത്തിനിരയായ യുവതി. ആശ്വസിപ്പിക്കാനെന്ന മട്ടിലെത്തിയവര്‍ വളരെ മോശമായാണ് സംസാരിച്ചത്. അറ്റന്‍ഡര്‍ ശശീന്ദ്രനെതിരായ പരാതി പിന്‍വലിച്ചാല്‍ നഷ്ടപരിഹാരം വാങ്ങിത്തരാമെന്നും ആശുപത്രിച്ചെലവ് വഹിക്കാമെന്നുമൊക്കെയാണ് അവര്‍ പറഞ്ഞത്. അറ്റന്‍ഡര്‍ തസ്തികയിലുള്ള സ്ത്രീകളടക്കമാണ് തന്റെ അടുത്തുവന്ന് സംസാരിച്ചത്. ”ഭര്‍ത്താവൊക്കെയുള്ള സ്ത്രീയല്ലേ. ഇങ്ങനെയൊക്കെ ചെയ്തതുകൊണ്ട് എന്താണെന്നും കുഴപ്പമൊന്നുമുണ്ടായില്ലല്ലോ” എന്നൊക്കെയാണ് അവര്‍ പറഞ്ഞതെന്നും അതിജീവിത വെളിപ്പെടുത്തി. ഇത്തരമൊരു അവസ്ഥയില്‍ തനിക്കൊപ്പം നില്‍ക്കേണ്ടവരുടെ, പ്രത്യേകിച്ച് സ്ത്രീകളുടെ ഭാഗത്തു നിന്നുണ്ടായ സംസാരം തീരെ മനസാക്ഷിയില്ലാത്തതായി തോന്നി. പ്രതി കുടുംബമായി കഴിയുന്നയാളാണെന്നും അതു പരിഗണിച്ച് പരാതി പിന്‍വലിക്കണമെന്നുമൊക്കെയാണ് അവര്‍ ആവശ്യപ്പെട്ടത്. തനിക്കു കുടുംബമില്ലേയെന്ന് അവരോട് തിരികെ ചോദിച്ചു. തനിക്കു മാനസികരോഗമാണെന്ന് അവര്‍ കുറ്റപ്പെടുത്തിയതായും യുവതി പറഞ്ഞു. അതേസമയം, ആശുപത്രിയിലെ ഡോക്ടര്‍മാരും നഴ്സുമാരും നല്ല പിന്തുണയും സഹകരണവുമാണ് നല്‍കുന്നതെന്നും യുവതി പറഞ്ഞു. പരാതി പിന്‍വലിച്ചാല്‍ നഷ്ടപരിഹാരം വാങ്ങി നല്‍കാമെന്നും പ്രശ്നം പരിഹരിക്കാനായി എന്തു വേണമെങ്കിലും…
Read More » -
Crime
അമ്മയുടെ മാലയെന്ന വ്യാജേന മുക്കുപണ്ടം പണയം വയ്ക്കാനെത്തി; പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോള്‍ ബഹളം, 3 യുവാക്കള്‍ കസ്റ്റഡിയില്‍
എറണാകുളം: മുക്കുപണ്ടം പണയം വയ്ക്കാന്‍ ശ്രമിച്ച മൂന്ന് യുവാക്കള്‍ പിടിയില്‍. താന്നിക്കുന്നേല്‍ സ്വദേശി ബിബിന്‍ ഷാജി, വാഗമണ്‍ സ്വദേശികളായ ജിതിന്‍, ഗൗതം എന്നിവരെയാണ് മുക്കുപണ്ടം പണയം വയ്ക്കാന്‍ ശ്രമിച്ചതിന് എറണാകുളം ടൗണ്‍ നോര്‍ത്ത് പോലീസ് പിടികൂടിയത്. എറണാകുളം പച്ചാളത്തുള്ള ജിഇഒ വിവിഐ ഇന്ത്യ നിതി ലിമിറ്റഡ് എന്ന സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ ഇന്നലെ ഉച്ചയോടുകൂടി പ്രതികള്‍ അമ്മയുടെ സ്വര്‍ണ്ണമാല പണയം വയ്ക്കാന്‍ എന്ന വ്യാജേനയാണ് എത്തിയത്. സ്ഥാപനത്തിലെ അപ്രൈസര്‍ മാല വാങ്ങി തൂക്കി നോക്കിയതില്‍ 35 ഗ്രാം ഉണ്ടെന്ന് പറഞ്ഞു. എന്നാല്‍ മാല ഉരച്ചു നോക്കിയപ്പോള്‍ ഇത് മുക്കുപണ്ടമാണെന്ന് വ്യക്തമാവുകയായിരുന്നു. പിടിക്കപ്പെട്ടെന്ന് മനസിലായതോടെ മാല തിരികെ വാങ്ങി രക്ഷപെടാന്‍ പ്രതികള്‍ ശ്രമിച്ചു. എന്നാല്‍ ജീവനക്കാരന്‍ മാല തിരികെ നല്‍കാന്‍ വിസമ്മതിച്ചതോടെ പ്രതികള്‍ ബഹളം വയ്ക്കുകയും വനിതാ ജീവനക്കാരെ ഉള്‍പ്പെടെ ഭീഷണഇപ്പെടുത്തുകയും ചെയ്യുകയായിരുന്നു. തുടര്‍ന്ന് ജീവനക്കാര്‍ പോലീസിനെ വിവരം അറിയിച്ചു. സ്ഥാപനത്തിലെ മാനേജരുടെ പരാതിയില്‍ എറണാകുളം ടൗണ്‍ നോര്‍ത്ത് പോലീസ് കേസ് രജിസ്റ്റര്‍…
Read More » -
Crime
കാമുകനെ വിവസ്ത്രനാക്കി മരത്തില്‍ കെട്ടിയിട്ട; പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു
മുംബൈ: ആണ്‍സുഹൃത്തിനെ വിവസ്ത്രനാക്കി മരത്തില്‍ കെട്ടിയിട്ടശേഷം പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു. സംഭവത്തില്‍ മുംബൈ വിരാര്‍ സ്വദേശികളായ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്ര പാല്‍ഗര്‍ ജില്ലയില്‍ ബുധനാഴ്ചയാണ് സംഭവം. പെണ്‍കുട്ടി ആണ്‍സുഹൃത്തിനൊപ്പം നടക്കുന്നത് യുവാക്കള്‍ കാണുകയും ഇരുവരെയും ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് യുവാവും പ്രതികളും തമ്മില്‍ വാക്കേറ്റമുണ്ടായി. തര്‍ക്കം മൂത്തതോടെ യുവാവ് ഒഴിഞ്ഞ ബീയര്‍കുപ്പിയുമായി പ്രതികളെ ആക്രമിച്ചു. ഇതില്‍ പ്രകോപിതരായ പ്രതികള്‍ യുവാവിനെ വിവസ്ത്രനാക്കി മരത്തില്‍ കെട്ടിയിട്ടു. പിന്നീട് പെണ്‍കുട്ടിയെ ഒറ്റപ്പെട്ട സ്ഥലത്തേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. പെണ്‍കുട്ടിയുടെ പഴ്‌സ് പ്രതികള്‍ കത്തിച്ചതായും പോലീസ് വ്യക്തമാക്കി. പ്രതികളില്‍നിന്ന് രക്ഷപ്പെട്ട പെണ്‍കുട്ടി വീട്ടിലെത്തി കാര്യങ്ങള്‍ പറഞ്ഞു. മണിക്കൂറുകള്‍ക്കു ശേഷം പോലീസ് എത്തിയാണ് ആണ്‍സുഹൃത്തിനെ മോചിപ്പിച്ചത്. പ്രതികളെ മാര്‍ച്ച് 27 വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.
Read More » -
Kerala
സെനറ്റ് അംഗങ്ങളെ പുറത്താക്കിയ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി; ഗവര്‍ണര്‍ക്ക് വന്‍ തിരിച്ചടി
കൊച്ചി: കേരള സര്‍വകലാശാല സെനറ്റ് അംഗങ്ങളെ പുറത്താക്കിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടി ഹൈക്കോടതി റദ്ദാക്കി. ഗവര്‍ണറുടെ ഉത്തരവ് ചട്ടവിരുദ്ധമാണെന്ന ഹര്‍ജിക്കാരുടെ വാദം കോടതി അംഗീകരിച്ചു. പുറത്താക്കപ്പെട്ട സെനറ്റ് അംഗങ്ങള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് സതീഷ് നൈനാന്റെ ഉത്തരവ്. കേരള സര്‍വകലാശാലയിലെ 15 സെനറ്റ് അംഗങ്ങളെ പുറത്താക്കി കഴിഞ്ഞ ഒക്ടോബറിലാണ് ഗവര്‍ണര്‍ ഉത്തരവിറക്കിയത്. 91 സെനറ്റ് അംഗങ്ങളെയും സര്‍വകലാശാലയെയും ഇക്കാര്യം അറിയിക്കുകയും ചെയ്തു. അംഗങ്ങളെ പുറത്താക്കിയ ഗവര്‍ണറുടെ ഉത്തരവ് നടപ്പിലാക്കുന്നതിനു പകരം ഉത്തരവില്‍ വ്യക്തത തേടി കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.വി.പി. മഹാദേവന്‍ പിള്ള ഗവര്‍ണര്‍ക്കു നല്‍കിയ കത്തിന്, തന്റെ ഉത്തരവ് അടിയന്തരമായി നടപ്പാക്കാന്‍ ഗവര്‍ണര്‍ നിര്‍ദേശം നല്‍കിയിരുന്നു. കേരള സര്‍വകലാശാല സെനറ്റ് യോഗത്തില്‍നിന്നു വിട്ടുനിന്നവര്‍ക്കെതിരെയായിരുന്നു ഗവര്‍ണറുടെ നടപടി. ഗവര്‍ണര്‍ നാമനിര്‍ദേശം ചെയ്ത 13 പേരില്‍ 2 പേര്‍ സെനറ്റ് യോഗത്തിനെത്തിയിരുന്നു. ബാക്കി 11 പേരെയും യോഗത്തിന് എത്താത്ത 4 വകുപ്പു മേധാവികളെയുമാണ് പുറത്താക്കിയത്.
Read More » -
LIFE
അച്ഛന്റെ പൊന്നോമന പഠനത്തില്‍ മിടു മിടുക്കി; നടന്‍ ബൈജുവിന്റെ മകള്‍ ഐശ്വര്യ ഇപ്പോള്‍ ആരാണെന്ന് അറിയാമോ?
ബാല താരമായി സിനിമയിലെത്തി പിന്നെ നായകന്‍, പ്രതിനായകന്‍, സഹതാരം എന്നീ നിലകളില്‍ തിളങ്ങിയ ഇപ്പോഴും മലയാള സിനിമയില്‍ സജീവമായ നടനാണ് ബൈജു സന്തോഷ്. 1981 ലാണ് അദ്ദേഹം സിനിമയിലേയ്ക്ക് എത്തുന്നത്. തന്റെ പത്താമത്തെ വയസിലാണ് അദ്ദേഹം ബാലചന്ദ്ര മേനോന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ‘മണിയന്‍ പിള്ള അഥവാ മണിയന്‍ പിള്ള’ എന്ന ചത്രത്തിലൂടെ വെള്ളിത്തിരയിലേയ്ക്ക് എത്തുന്നത്. പിന്നീട് ഏകദേശം മൂന്നുറിലധികം ചിത്രങ്ങളുടെ ഭാഗമായി. ഇപ്പോഴും സിനിമയില്‍ സജീവമാണ് ബൈജു. കൂടുതലും കോമഡി വേഷങ്ങള്‍ ചെയ്യുന്നതിനാല്‍ തന്നെ നിരവധി ആരാധകരും ബൈജുവിനുണ്ട്. ഇപ്പോഴിതാ കാന്‍ മീഡിയയോട് ബൈജു തന്റെ വ്യക്തി ജീവിതത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ്. 1995 ലാണ് താരം വിവാഹിതനാകുന്നത്. രഞ്ജിതയാണ് ഭാര്യ. രണ്ട് മക്കളാണ് ഇവര്‍ക്ക്. ഭാര്യ ഹൗസ് വൈഫാണ്, മകള്‍ ഐശ്വര്യ ഡോക്ടറാണ്, കാരക്കോണം മെഡിക്കല്‍ കോളജില്‍ ഹൗസ് സര്‍ജന്‍സി ചെയ്യുന്നു. മകന്‍ ലോകനാഥ് പ്ലസ് ടുവിന് പഠിക്കുന്നു. ”വീട്ടുകാര്‍ എല്ലാവരും സിനിമ കാണും. ഞാനാണ് സിനിമ കുറവ് കാണുന്നത്. മകന്‍…
Read More » -
Kerala
പഴയിടം ഇരട്ടക്കൊലക്കേസ്, പ്രതി അരുൺ ശശിക്ക് വധശിക്ഷ
കോട്ടയം: പഴയിടത്ത് ദമ്പതികളായ ഭാസ്കരൻ നായരെയും ഭാര്യ തങ്കമ്മയെയും ചുറ്റികകൊണ്ട് അടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ചൂരപ്പാടി അരുൺ ശശിക്ക്(39) കോട്ടയം ജുഡീഷ്യൽ സെക്ഷൻസ് കോടതി (2) വധശിക്ഷ വിധിച്ചു. പ്രതിയുടെ പിതൃ സഹോദരിയും, ഭർത്താവുമാണ് മൃഗീയമായി കൊല്ലപ്പെട്ട ദമ്പതികൾ. ഇന്ത്യൻ ശിക്ഷാനിയമത്തിലെ ഏറ്റവും കടുത്ത ശിക്ഷയാണ് പ്രതിക്ക് ലഭിച്ചിരിക്കുന്നത്. കോട്ടയം അഡീഷനൽ സെഷൻസ് കോടതി (2) ജഡ്ജി ജെ.നാസറാണു വിധി പറഞ്ഞത്. ചിറക്കടവ് പഞ്ചായത്തിലെ പഴയിടത്ത് റിട്ട.പിഡബ്ല്യുഡി സൂപ്രണ്ട് പഴയിടം ചൂരപ്പാടിയിൽ എൻ.ഭാസ്കരൻ നായർ (75), ഭാര്യ റിട്ട. കെഎസ്ഇബി ഉദ്യോഗസ്ഥ തങ്കമ്മ (69) എന്നിവരെ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത് 2013 ഓഗസ്റ്റ് 28നാണ്. തങ്കമ്മയുടെ സഹോദരപുത്രനാണു പ്രതിയായ അരുൺ. കാർ വാങ്ങാൻ പണം കണ്ടെത്താനാണു പ്രതി കൊലപാതകം നടത്തിയതെന്നാണു പൊലീസ് കണ്ടെത്തൽ. പഴയിടം ഷാപ്പിന്റെ എതിർവശത്തുള്ള ഇരുനില വീടിന്റെ താഴത്തെ നിലയിൽ കോണിപ്പടിയുടെ സമീപത്താണു ദമ്പതികളുടെ മൃതദേഹങ്ങൾ കിടന്നിരുന്നത്. തലയ്ക്കു പിന്നിൽ ചുറ്റികകൊണ്ട് അടിച്ചതിനുശേഷം തലയണ…
Read More » -
Local
പ്രവാസി മലയാളിയും ഭാര്യയും ട്രെയിൻ തട്ടി മരിച്ച നിലയിൽ: കുടുംബപ്രശ്നത്തെ തുടർന്ന് ജീവനൊടുക്കിയതെന്ന് നിഗമനം
മസ്ക്കറ്റിൽ ജോലിയുള്ള പ്രവാസി മലയാളിയും ഭാര്യയും ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കുടുംബപ്രശ്നത്തെ തുടർന്ന് ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം. തിരുവനന്തപുരം മുരുക്കുംപുഴ ഇടവിളാകം എം.ജി.എം സ്കൂളിനു സമീപം ശ്രീകൃഷ്ണ വീട്ടിൽ വി.തുളസീധരൻ (48), ഭാര്യ ഷീജ (46) എന്നിവരാണ് മരിച്ചത്. കരിച്ചാറ റെയിൽവെ ഗേറ്റിനു സമീപം വച്ച് ഇന്നലെ പുലർച്ചെ ഒരുമണിയോടെയാകാം സംഭവമെന്നു കരുതുന്നു. ശരീരങ്ങൾ ചിന്നിച്ചിതറിയ നിലയിലായിരുന്നു. മംഗലപുരം പൊലീസ് സ്ഥലത്തെത്തി നടപടി സ്വീകരിച്ചു. കുടുംബ പ്രശ്നങ്ങളെ തുടർന്ന് ജീവിതം അവസാനിപ്പിച്ചതാകാം എന്നാണ് ബന്ധുക്കളുടെയും നാട്ടുകാരുടെയും നിഗമനം. ബുധൻ രാത്രി 11ന് ഉത്സവം നടക്കുന്ന സമീപ ക്ഷേത്രത്തിനു മുന്നിലെ റോഡിലൂടെ ഇരുവരും പോകുന്നത് നാട്ടുകാർ കണ്ടിരുന്നു. വെഞ്ഞാറമ്മൂട് കുടുംബക്ഷേത്രത്തിലെ ഉത്സവത്തിൽ പങ്കെടുക്കാനായി രണ്ടാഴ്ച മുൻപാണ് മസ്ക്കറ്റിൽ ജോലിയുള്ള തുളസീധരൻ നാട്ടിലെത്തിയത്. മക്കൾ അഞ്ജലി, അനശ്വര. വിനോജ് മരുമകൻ.
Read More »
