Month: March 2023

  • Kerala

    മെഡിസെപ്പില്‍ പുതിയ പ്രതിസന്ധി; ഫാക്കോ തിമിര ശസ്ത്രക്രിയയുടെ ക്ലെയിം തള്ളി ഇന്‍ഷ്വറന്‍സ് കമ്പനി

    തിരുവനന്തപുരം: സര്‍ക്കാരിന്റെ മെഡിസെപ്പ് ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി പ്രതിസന്ധിയിലാക്കി, യന്ത്ര സഹായത്തോടെയുള്ള ആധുനിക ഫാക്കോ ഇമള്‍സിഫിക്കേഷന്‍ തിമിര ശസ്ത്രക്രിയയുടെ ക്ലെയിമുകള്‍ ഇന്‍ഷ്വറന്‍സ് കമ്പനി കൂട്ടത്തോടെ നിരസിക്കുന്നു. പകരം ചെലവ് കുറഞ്ഞ പരമ്പരാഗത മാനുവല്‍ സ്മോള്‍ ഇന്‍സിഷന്‍ (എം.എസ്.ഐ.സി.എസ്) ശസ്ത്രക്രിയ മതിയെന്ന നിലപാടിലാണ് ഓറിയന്റല്‍ ഇന്‍ഷ്വറന്‍സ്. ഇതോടെ നാലുദിവസമായി പെന്‍ഷന്‍കാര്‍ ഉള്‍പ്പെടെ പ്രായമായവര്‍ ആശുപത്രികള്‍ കയറി ഇറങ്ങുകയാണ്. ഫാക്കോ ശസ്ത്രക്രിയ്ക്ക് 22,000രൂപയും മാനുവല്‍ ശസ്ത്രക്രിയയ്ക്ക് 15,000രൂപയുമാണ് മെഡിസെപ്പ് നിരക്ക്. 22,000രൂപയുടെ ശസ്ത്രക്രിയയുടെ ക്ലെയിം നല്‍കിയാല്‍ 15,000രൂപ മാത്രമാണ് ഓറിയന്റല്‍ ഇന്‍ഷ്വറന്‍സ് കമ്പനി അനുവദിക്കുന്നത്. 7000രൂപ രോഗി നല്‍കണം. ഇത് ആശുപത്രികളും രോഗികളും തമ്മില്‍ ഉരസലിന് കാരണമാകുന്നു. ഇതോടെ പദ്ധതി തുടരാനാവാത്ത അവസ്ഥയിലാണ് കണ്ണാശുപത്രികള്‍. മെഡിസെപ് വ്യാപകമായി അംഗീകരിച്ചിരുന്നതും പരാതി ഇല്ലാതെ മുന്നോട്ട് പോയിരുന്നതും കണ്ണാശുപത്രികളിലാണ്. ചില ആശുപത്രികള്‍ 15,000 രൂപയുടെ ശസ്ത്രക്രിയ നടത്തി 22,000രൂപയുടെ ബില്ല് സമര്‍പ്പിച്ചെന്നും അതിനാലാണ് ഫാക്കോ ക്ലെയിം അനുവദിക്കാത്തതെന്നുമാണ് കമ്പനിയുടെ വാദം. കഴിഞ്ഞ വര്‍ഷം ജൂലൈ ഒന്നിന് നടപ്പാക്കിയ…

    Read More »
  • Kerala

    വിദ്യര്‍ഥിയെ ഇറക്കിവിട്ട വനിതാകണ്ടക്ടറെ ഒളിപ്പിക്കാന്‍ ശ്രമം; കേസ് ഒത്തുതീര്‍പ്പാക്കാന്‍ നീക്കം

    തിരുവനന്തപുരം: കീറിയ നോട്ട് നല്‍കിയെന്ന പേരില്‍ വിദ്യാര്‍ത്ഥിയെ ബസില്‍ നിന്നിറക്കിവിട്ട വനിതാ കണ്ടക്ടറെ കെ.എസ്.ആര്‍.ടി.സി ഒളിപ്പിക്കുന്നു. വകുപ്പുതല അന്വേഷണം തുടങ്ങി മൂന്നുദിവസം കഴിഞ്ഞിട്ടും കണ്ടക്ടറെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഏതാനും കണ്ടക്ടര്‍മാരുടെ ഫോട്ടോ കുട്ടിയെ കാണിച്ചിരുന്നു. ഇതില്‍ വിദ്യാര്‍ത്ഥി സംശയം പ്രകടിപ്പിച്ച വനിതാ കണ്ടക്ടറെ ഇന്നലെ വിജിലന്‍സ് വിളിച്ചുവരുത്തിയിരുന്നു. എന്നാല്‍ കുട്ടിക്ക് തിരിച്ചറിയാന്‍ കഴിഞ്ഞില്ല. ബസിലുണ്ടായിരുന്ന വനിതാ കണ്ടക്ടര്‍ മാസ്‌ക് വച്ചിരുന്നതായി വിദ്യാര്‍ത്ഥി മൊഴികൊടുത്തു. വനിതാ കണ്ടക്ടറെ ഒഴിവാക്കിയുള്ള തിരിച്ചറിയില്‍ ശ്രമവും അന്വേഷണവുമാണ് കെ.എസ്.ആര്‍.ടി.സി നടത്തുന്നതെന്നാണ് ആക്ഷേപം. തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30നായിരുന്നു എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ ബസില്‍ നിന്ന് ഇറക്കിവിട്ടത്. സംഭവം വിവാദമായതിന്റെ പശ്ചാത്തലത്തിലാണ് കെ.എസ്.ആര്‍.ടി.സി വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചത്. തിരുവനന്തപുരം ജില്ലയിലെ അഞ്ച് ഡിപ്പോകളിലെ ബസുകള്‍ മാത്രമാണ് ഈ ഭാഗത്തുകൂടി ഓടുന്നത്. പരാതി ഉണ്ടായ ദിവസം ഇതുവഴി കടന്നുപോയ ബസുകളും ഡ്യൂട്ടിയിലുണ്ടായിരുന്നവരെയും നിഷ്പ്രയാസം കണ്ടെത്താനാകും. ഒരോ ഡിപ്പോയില്‍ നിന്നുള്ള ട്രിപ്പ് ഷീറ്റുകളില്‍ ഇതുസംബന്ധിച്ച വിവരങ്ങള്‍ ഉണ്ടാകും. കൃത്യമായി പരിശോധിച്ചാല്‍ കണ്ടക്ടറെ കണ്ടെത്താമെന്നിരിക്കെ…

    Read More »
  • Kerala

    നഗരസഭയില്‍ ബഡ്ജറ്റ് ചര്‍ച്ചയ്ക്ക് മീനും ഇറച്ചിയും ഉള്‍പ്പടെ ഗംഭീരസദ്യ; കഴിച്ച എല്ലാവരും ആശുപത്രിയില്‍!

    ആലപ്പുഴ: കായംകുളം നഗരസഭയില്‍ ബഡ്ജറ്റ് ചര്‍യോടനുബന്ധിച്ചു നടന്ന സദ്യ കഴിച്ച നഗരസഭ ചെയര്‍പേഴ്‌സണ്‍ പി.ശശികല, വൈസ് ചെയര്‍മാന്‍ ജെ.ആദര്‍ശ്, സെക്രട്ടറി സനില്‍ ശിവന്‍ ഉള്‍പ്പെടെ നിരവധി കൗണ്‍സിലര്‍മാര്‍ക്കും ജീവനക്കാര്‍ക്കും മാദ്ധ്യമ പ്രവര്‍ത്തകര്‍ക്കും ഭക്ഷ്യവിഷബാധ. ഇന്നലത്തെ ഉച്ചഭക്ഷണമാണ് വിനയായത്. ചോറിനൊപ്പം സാമ്പാറും തോരനും അവിയലും കപ്പയും മീനും ഇറച്ചിയുമായിരുന്നു വിഭവങ്ങള്‍. മീന്‍ കഴിച്ചവര്‍ക്ക് രാത്രിയോടെ ഛര്‍ദ്ദിയും വയറിളക്കവും ഉണ്ടായി. പ്രതിപക്ഷമായ യു.ഡി.എഫ് അംഗങ്ങള്‍ സദ്യയില്‍ പങ്കെടുത്തില്ല. നഗരസഭ ആരോഗ്യ വിഭാഗം ഭക്ഷ്യ സാമ്പിളുകള്‍ ശേഖരിച്ചു. ഫുഡ് സേഫ്ടി അധികൃതര്‍ ഇന്ന് പരിശോധന നടത്തും. ചെയര്‍പേഴ്‌സണും സെക്രട്ടറിയും അടക്കമുള്ളവര്‍ കായംകുളം താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. ലൈസന്‍സ് ഇല്ലാത്ത കാറ്ററിംഗ് ടീമാണ് സദ്യ വിളമ്പിയതെന്ന് ആരോപണമുണ്ട്. കെ.പി റോഡില്‍ റെയില്‍വേ ഓവര്‍ ബ്രിഡ്ജിന് കിഴക്കുവശമുള്ള അനധികൃത ഫിഷ് മാര്‍ക്കറ്റില്‍ നിന്നാണ് മീന്‍ വാങ്ങിയതത്രെ. കായംകുളം നഗരസഭയുടെ പരിധിയില്‍ പ്രവര്‍ത്തിക്കുന്ന അധികൃത ഇറച്ചി, മത്സ്യ സ്റ്റാളുകള്‍ അടച്ചു പൂട്ടണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടായില്ലെന്ന്…

    Read More »
  • Social Media

    രണ്ട് കവറുമായി ചില്‍ഡ്രസ് ഹോമില്‍ എത്തി ചാരിറ്റി വീഡിയോ പകര്‍ത്തി റോബിന്‍ രാധാകൃഷ്ണന്‍; ‘പ്രാഞ്ചിയേട്ടന്‍’ തന്നെയെന്ന് പ്രേക്ഷകര്‍

    കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ വന്‍ വിമര്‍ശനവും വിവാദവും ഏറ്റുവാങ്ങി കൊണ്ടിരിക്കുന്ന താരമാണ് റോബിന്‍ രാധാകൃഷ്ണന്‍. ഇപ്പോഴിത റോബിന്‍ രാധാകൃഷ്ണന്റെ പുതിയ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഏറ്റുവാങ്ങുന്നത്. രണ്ട് കവറുമായി ചില്‍ഡ്രസ് ഹോമിലെത്തി ചാരിറ്റി നടത്തുന്ന വീഡിയോ റോബിന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. ഈ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഏറ്റുവാങ്ങുന്നത്. കഴിഞ്ഞ ദിവസമാണ് റോബിന്‍ രണ്ട് കവര്‍ സാധനങ്ങളുമായി ചില്‍ഡ്രന്‍സ് ഹോമിലെ കുട്ടികളെ കാണാനെത്തിയത്. സാധനങ്ങളുമായി ഹോമിലെത്തിയത് മുതല്‍ കുട്ടികളെ കാണുന്നതിന്റെയും അവരോടൊപ്പം സമയം ചെലവഴിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ റോബിന്‍ പകര്‍ത്തിയിരുന്നു. ഇത് സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുകയും ചെയ്തിരുന്നു. ഈ വീഡിയോക്കെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നത്. ചില്‍ഡ്രന്‍സ് ഹോമില്‍ പോകുന്നവര്‍ അവിടെയുള്ള അന്തേവാസികളായ കുട്ടികളുടെ വീഡിയോകള്‍ സാര്‍ത്ഥ്വ താല്‍പര്യങ്ങള്‍ക്ക് വേണ്ടി പകര്‍ത്തി പബ്ലിഷ് ചെയ്യരുതെന്ന് കേരള സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ നിര്‍ദേശം തള്ളി സ്വന്തം പബ്ലിസിറ്റിക്ക് റോബിന്‍ ഉപയോഗിച്ചതാണ് വിമര്‍ശനത്തിന് കാരണമായത്. ഇവന്‍ പ്രാഞ്ചിയേട്ടന്‍ തന്നെ…

    Read More »
  • Kerala

    വീണ്ടും 44,000 തൊട്ട് സ്വര്‍ണവില; രണ്ടുദിവസത്തിനിടെ കൂടിയത് 640 രൂപ

    കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും 44,000 തൊട്ടു. ഇന്ന് 160 രൂപ വര്‍ധിച്ചതോടെയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 44,000ല്‍ എത്തിയത്. കഴിഞ്ഞദിവസം 640 രൂപ ഇടിഞ്ഞ സ്വര്‍ണവില ഇന്നലെ 480 രൂപയാണ് തിരിച്ചുകയറിയത്. തുടര്‍ന്ന് ഇന്നും വില ഉയര്‍ന്നതോടെയാണ് വീണ്ടും 44,000 തൊട്ടത്. ഗ്രാമിന് 20 രൂപയാണ് കൂടിയത്. 5500 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസത്തിന്റെ തുടക്കത്തില്‍ 41,280 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. തുടര്‍ന്ന് തുടര്‍ച്ചയായ ദിവസങ്ങളില്‍ വില താഴ്ന്ന് 9ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. 40,720 രൂപയായാണ് സ്വര്‍ണവില താഴ്ന്നത്. പിന്നീടുള്ള ദിവസങ്ങളില്‍ പടിപടിയായി ഉയര്‍ന്ന് 44,000 കടന്ന് സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡിട്ടു. എട്ടുദിവസത്തിനിടെ 3500 രൂപ വര്‍ധിച്ചതിന് ശേഷം കഴിഞ്ഞ ദിവസമാണ് വില 44,000ല്‍ താഴെയെത്തിയത്. ആഗോള സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ ഒഴുകിയെത്തിയതാണ് അടുത്തിടെ വില…

    Read More »
  • Crime

    ജ്യൂസില്‍ ലഹരിമരുന്ന് കലര്‍ത്തി 19 വയസുകാരിയെ പീഡിപ്പിച്ചെന്ന കേസ്; പ്രതിയെ വെറുതേവിട്ടു

    കോഴിക്കോട്: സരോവരത്ത് ജ്യൂസില്‍ ലഹരിമരുന്ന് കലര്‍ത്തിനല്‍കി പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തി മതപരിവര്‍ത്തനത്തിനു ശ്രമിക്കുകയും ചെയ്തെന്ന കേസില്‍ നടുവണ്ണൂര്‍ കുറ്റിക്കണ്ടിയില്‍ മുഹമ്മദ് ജാസിമിനെ കോടതി വെറുതേവിട്ടു. പ്രതിക്കെതിരായ കുറ്റകൃത്യങ്ങള്‍ തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സ്പെഷ്യല്‍ ഫാസ്റ്റ്ട്രാക്ക് കോടതി ജഡ്ജി കെ. പ്രിയയുടെ വിധി. കോഴിക്കോട്ടെ പരീക്ഷാ പരിശീലനകേന്ദ്രത്തിലെ 19 വയസ്സുള്ള വിദ്യാര്‍ഥിനിയെ സഹപാഠിയായിരുന്ന ജാസിം പീഡിപ്പിച്ചെന്നായിരുന്നു കേസ്. 2019 ജൂലൈയ് 25-ന് സരോവരം ബയോപാര്‍ക്കിലെത്തിച്ച് ലഹരിമരുന്ന് കലര്‍ത്തിയ ജ്യൂസ് നല്‍കി പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തുകയും സ്വര്‍ണവും പണവും തട്ടുകയും ചെയ്തെന്നാണ് കേസ്. ക്രിസ്തുമതവിശ്വാസിയായ പെണ്‍കുട്ടിയെ തന്റെ മതത്തിലേക്ക് മാറ്റണമെന്ന് ജാസിം നിര്‍ബന്ധിച്ചെന്നും പ്രോസിക്യൂഷന്‍ ആരോപിച്ചു. ആദ്യം കേസെടുത്ത നടക്കാവ് പോലീസ് പിന്നീട് മെഡിക്കല്‍ കോളജ് പോലീസിന് കൈമാറുകയായിരുന്നു. മെഡിക്കല്‍ കോളജ് സി.ഐയായിരുന്ന മൂസ വള്ളിക്കോടനാണ് തുടക്കത്തില്‍ കേസ് അന്വേഷിച്ചത്. പിന്നീട് ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം ക്രൈംബ്രാഞ്ച് പുനരന്വേഷണം നടത്തി. 24 സാക്ഷികളെയാണ് കേസില്‍ വിസ്തരിച്ചത്. പ്രതിയും പെണ്‍കുട്ടിയും കമിതാക്കളായിരുന്നെന്നും ബലാത്സംഗം…

    Read More »
  • Kerala

    ഹോട്ടല്‍ ഭക്ഷണം കഴിച്ചയാള്‍ ഛര്‍ദിയും വയറിളക്കവും ബാധിച്ചുമരിച്ചു; രണ്ടുമക്കള്‍ ആശുപത്രിയില്‍

    തൃശൂര്‍: ഹോട്ടലില്‍നിന്ന് വാങ്ങിയ ചില്ലി ചിക്കന്‍ കഴിച്ചശേഷം ഛര്‍ദിയും വയറിളക്കവും ബാധിച്ച് അവശനിലയിലായ ഗൃഹനാഥന്‍ മരിച്ചു. രണ്ട് മക്കള്‍ ആശുപത്രിയിലാണ്. ചാവക്കാട് കടപ്പുറം കറുകമാട് കെട്ടുങ്ങല്‍ പള്ളിക്ക് വടക്ക് പുതുവീട്ടില്‍ പരേതനായ വേലായിയുടെയും മാരിയുടെയും മകന്‍ പ്രകാശ(52)നാണ് മരിച്ചത്. പ്രകാശന്റെ മക്കളായ പ്രവീണും (22) സംഗീത(16)യും ഇതേ ലക്ഷണങ്ങളോടെ തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രകാശന്‍ ചൊവ്വാഴ്ച രാത്രി അഞ്ചങ്ങാടിയിലെ ഹോട്ടലില്‍നിന്ന് ചില്ലി ചിക്കന്‍ വാങ്ങിയിരുന്നു. പ്രകാശനും മക്കളും ഇത് കഴിച്ചു. മാംസം കഴിക്കുന്ന ശീലമില്ലാത്തതിനാല്‍ പ്രകാശന്റെ ഭാര്യ രജനി കഴിച്ചിരുന്നില്ല. രജനിക്ക് ആരോഗ്യപ്രശ്‌നങ്ങളില്ലാത്തതാണ് ഹോട്ടലില്‍നിന്ന് വാങ്ങിയ ചില്ലി ചിക്കന്‍ കഴിച്ചതിലൂടെയുണ്ടായ ഭക്ഷ്യവിഷബാധയാണ് മരണകാരണമെന്ന് സംശയിക്കാന്‍ കാരണം. പ്രകാശനും മക്കളും ബുധനാഴ്ച ചാവക്കാട് താലൂക്ക് ആശുപത്രിയിലെത്തി മരുന്നുവാങ്ങി വീട്ടിലേക്ക് തിരിച്ചുപോയി. വ്യാഴാഴ്ച രാവിലെ അവശനിലയിലായ പ്രകാശനെ താലൂക്ക് ആശുപത്രിയിലെത്തിക്കുംമുമ്പേ മരിക്കുകയായിരുന്നു. പ്രകാശന്‍ ചില്ലി ചിക്കന്‍ വാങ്ങിയ അഞ്ചങ്ങാടിയിലെ ‘സീ ഫൈവ് കഫേ’ ഹോട്ടലില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തി.…

    Read More »
  • Crime

    അമൃത്പാലിന് അഭയംനല്‍കിയ സ്ത്രീ അറസ്റ്റില്‍; പോലീസിനെ വിളിച്ചത് സഹോദരന്‍

    ചണ്ഡീഗഡ്: പോലീസിന്റെ കണ്ണുവെട്ടിച്ച് പഞ്ചാബില്‍നിന്ന് രക്ഷപ്പെട്ട ഖലിസ്ഥാന്‍ നേതാവ് അമൃത്പാല്‍ സിങ്ങും സഹായി പപല്‍പ്രീത് സിങ്ങും ഹരിയാനയില്‍. കുരുക്ഷേത്ര ജില്ലയിലെ ഷഹബാദിലെ വീട്ടില്‍ ഇവര്‍ക്ക് അഭയം നല്‍കിയ സ്ത്രീയെ അറസ്റ്റുചെയ്തു. ഹരിയാനയിലെത്തിയ അമൃത്പാല്‍ ഞായറാഴ്ചയാണ് ബല്‍ജിത്ത് കൗര്‍ എന്നുപേരുള്ള സ്ത്രീയുടെ വീട്ടില്‍ തങ്ങിയത്. ബല്‍ജിത്തിന് അമൃത്പാലിന്റെ സഹായി പപല്‍പ്രീതുമായി രണ്ടുവര്‍ഷത്തിലേറെയായി പരിചയമുണ്ടെന്ന് പോലീസ് പറഞ്ഞു. ഹരിയാനാ പോലീസ് കസ്റ്റഡിയിലെടുത്ത യുവതിയെ പഞ്ചാബ് പോലീസിനു കൈമാറി. ബല്‍ജിത്ത് കൗറിനെ പോലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്. ബല്‍ജിത്ത് കൗറിന്റെ സഹോദരനാണ് അമൃത്പാലിനെ താമസിപ്പിക്കുന്നുണ്ടെന്ന വിവരം പോലീസിന് കൈമാറിയത്. അമൃത്പാലിനൊപ്പം മറ്റൊരാള്‍ കൂടി ഉണ്ടായിരുന്നതായി യുവതി പറഞ്ഞു. സ്‌കൂട്ടറിലാണ് അവര്‍ വന്നത്. വസ്ത്രമൊക്കെ മാറി തലയില്‍ ഒരു തൊപ്പി ധരിച്ചാണ് അമൃത്പാല്‍ എത്തിയത്. മീശ വെട്ടിയിരുന്നു. അതേസമയം, ബല്‍ജിത്ത് കൗറിന്റെ വീട്ടില്‍നിന്നും പുറത്തിറങ്ങി വഴിയിലൂടെ കുടയും ചൂടി നടന്നുപോവുന്ന അമൃത്പാലിന്‍െ്‌റ ദൃശ്യങ്ങള്‍ പുറത്തുവന്നു. തിങ്കളാഴ്ചയാണ് ഈ സംഭവമെന്നാണ് സിസി ടിവിയില്‍ കാണിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വെള്ള…

    Read More »
  • Kerala

    ഉമാ തോമസിന് പകരം സ്വപ്നയുടെ ചിത്രം; വ്യാജ പ്രചാരണത്തിനെതിരേ സതീശന്‍ ഡിജിപിക്ക് പരാതി നല്‍കും

    കൊച്ചി: താന്‍ സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ സ്വീകരിക്കുന്ന രീതിയില്‍ പ്രചരിക്കുന്ന ചിത്രത്തില്‍ പരാതി നല്‍കാന്‍ തീരുമാനിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. അപകീര്‍ത്തികരമായ ചിത്രമാണെന്ന് പ്രതിപക്ഷ നേതാവിന്റെ ഓഫീസ് അറിയിച്ചു. ചിത്രം സോഷ്യല്‍മീഡിയയില്‍ അടക്കം പ്രചരിപ്പിച്ചതിനെതിരെ വി ഡി സതീശന്‍ സൈബര്‍ സെല്ലിനും ഡിജിപിക്കും പരാതി നല്‍കും. ഉമാ തോമസ് എംഎല്‍എയുടെ ചിത്രം മോര്‍ഫ് ചെയ്താണ് പ്രചരിപ്പിക്കുന്നതെന്നും പ്രതിപക്ഷ നേതാവിന്റെ ഓഫീസ് അറിയിച്ചു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ ഉമാ തോമസിന്റെ ജയത്തിന് പിന്നാലെയാണ് പ്രചാരണം നടത്തിയത്. ഉമാ തോമസിന് പകരം സ്വപ്നയുടെ ചിത്രം ചേര്‍ത്താണ് പ്രചരിപ്പിച്ചതെന്നും പ്രതിപക്ഷ നേതാവിന്റെ ഓഫീസ് അറിയിച്ചു.

    Read More »
  • Kerala

    കോടതികളെ രാഷ്ട്രീയ പകപോക്കലിനുവേണ്ടി ദുരുപയോഗം ചെയ്യരുത്; രാഹുലിനു പിന്തുണയുമായി ഇ.പി

    കണ്ണൂര്‍: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് തടവ് ശിക്ഷ വിധിച്ച കോടതി വിധിക്കെതിരേ എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. രാഷ്ട്രീയ പകപോക്കലിന് കേന്ദ്രസര്‍ക്കാര്‍ കോടതികളെയോ നീതിന്യായ വ്യവസ്ഥയെയോ ദുരുപയോഗം ചെയ്യാന്‍ പാടില്ലെന്ന് ഇപി ജയരാജന്‍ പറഞ്ഞു. കണ്ണൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേസില്‍ രാഹുലിനെതിരായ വിധി നീതിന്യായ വ്യവസ്ഥയുടെ പരിപാവനതയുടെ ഭാഗമായിട്ടാണെന്ന് ജനങ്ങള്‍ക്ക് തോന്നില്ല. വിധിയും പശ്ചാത്തലവും പരിശോധിക്കുമ്പോള്‍ ജനങ്ങളില്‍ ഒട്ടനവധി സംശയങ്ങള്‍ക്ക് ഇടവരും. ഇത്തരമൊരു വിധി ജനങ്ങള്‍ അംഗീകരിക്കില്ലെന്നും ഇക്കാര്യം കോടതിയും നിരീക്ഷിക്കുമെന്നാണ് കരുതുന്നതെന്നും ജയരാജന്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രസംഗത്തില്‍ മോദി സമുദായത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ കഴിഞ്ഞ ദിവസം സൂറത്ത് കോടതി രണ്ടു വര്‍ഷത്തെ തടവുശിക്ഷയാണ് രാഹുലിന് വിധിച്ചത്. മേല്‍ക്കോടതില്‍ അപ്പീല്‍നല്‍കാനായി ശിക്ഷ 30 ദിവസത്തേക്ക് മരവിപ്പിച്ച് കോടതി രാഹുലിന് ജാമ്യവും അനുവദിച്ചിരുന്നു.  

    Read More »
Back to top button
error: