Month: March 2023

  • Kerala

    ബസിൽ വിദ്യാർത്ഥിയെ വനിതാ കണ്ടക്ടർ ഇറക്കിവിട്ടെന്ന പരാതി: തെളിവ് ലഭിച്ചാൽ ഉടൻ തന്നെ നടപടിയെന്ന് കെഎസ്ആര്‍ടിസി

    തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ വിദ്യാർത്ഥിയെ വനിതാ കണ്ടക്ടർ പൊരിവെയിലത്ത് ഇറക്കിവിട്ടെന്ന തരത്തിൽ പ്രചരിച്ച പരാതിയിൽ തെളിവ് ലഭിച്ചാൽ ഉടൻ തന്നെ നടപടിയെടുക്കുമെന്ന് സിഎംഡി ബിജു പ്രഭാകർ അറിയിച്ചു. സംഭവത്തെക്കുറിച്ച് കെഎസ്ആർടിസി വിജിലൻസ് ഓഫീസിർ നേരിട്ട് അന്വേഷണം നടത്തുകയാണ്. വിജിലൻസ് ഓഫീസർ കഴിഞ്ഞ ദിവസം കുട്ടിയെ നേരിട്ട് കണ്ടിട്ട് തെളിവെടുത്തിട്ടും ആരോപണത്തിൽ ഉന്നയിക്കുന്ന പോലെ വനിതാ കണ്ടക്ടറെ തിരിച്ചറിയാനായിട്ടില്ല. ആ സമയം 5 ഓളം വനിതാ കണ്ടക്ടർമാരാണ് അത് വഴിയുള്ള ബസുകളിൽ ഡ്യൂട്ടി ചെയ്തിരുന്നത്. സാധാരണ പരാതി ഉള്ളവർ ബസ് നമ്പരോ- സമയമോ- റൂട്ടോ എന്നിവയുടെ വിശദമായ വിവരങ്ങൾ നൽകുന്ന അടിസ്ഥാനത്തിലാണ് നടപടികൾ സ്വീകരിച്ചിരുന്നത്. ഈ സംഭവത്തിൽ ഈക്കാര്യങ്ങൾ ഒന്നും കുട്ടിയുടെ ഭാ​ഗത്ത് നിന്നും ലഭിച്ചിട്ടില്ല. കൂടാതെ വിദ്യാർത്ഥിയുടെ പരീക്ഷ വെള്ളിയാഴ്ച കഴിയും. അതിന് ശേഷം വിദ്യാർത്ഥിയുടെ സമയം കൂടെ പരി​ഗണിച്ച് വിജിലൻസ് ഓഫീസർ ഒന്ന് കൂടെ നേരിട്ട് വിദ്യാർത്ഥിയുമായി സംഭവ സ്ഥലം സന്ദർശിച്ച് കൂടുതൽ തെളിവുകൾ സ്വീകരിക്കും. കൂടാതെ സംഭവ സമയത്ത്…

    Read More »
  • Tech

    ആദ്യ എഐ വാര്‍ത്ത അവതാരകയെ അവതരിപ്പിച്ച് ഇന്ത്യാ ടുഡേ

    ദില്ലി: എഐയിലേക്ക് ചുവടുമാറ്റി ഇന്ത്യാ ടുഡേ ഗ്രൂപ്പ്. നിർമ്മിത സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന വാർത്താ അവതാരകയെയാണ് കമ്പനി പരിചയപ്പെടുത്തിയിരിക്കുന്നത്. ശനിയാഴ്ച നടന്ന ഇന്ത്യാ ടുഡേയുടെ കോൺക്ലേവ് 2023-ലാണ് ആജ് തക് ചാനലിന് വേണ്ടിയുള്ള ‘സന’ എന്ന എ.ഐ. വാർത്താ അവതാരകയെയാണ് കമ്പനി പരിചയപ്പെടുത്തിയിരിക്കുന്നത്. ബഹുഭാഷകൾ സംസാരിക്കുന്ന പ്രായമില്ലാത്ത അവതാരകയെയാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ദിവസേനയുള്ള വാർത്തകൾ അവതരിപ്പിക്കുന്നത് ഈ അവതാരികയായിരിക്കും. ഒന്നിലധികം ഭാഷകളിൽ ഈ അവതാരിക വാർത്തകൾ അവതരിപ്പിക്കും. പുതിയ പരിപാടിയിൽ ഓരോ ദിവസത്തെയും പ്രധാന വിഷയങ്ങൾ സന പരിചയപ്പെടുത്തും. കൂടാതെ പ്രേക്ഷകർക്ക് ചോദ്യം ചോദിക്കാനാകുന്ന പരിപാടിയും സംഘടിപ്പിക്കുന്നുണ്ട്. യഥാർത്ഥ വാർത്തകരുടെ നേതൃത്വത്തിലായിരിക്കും സനയുടെ പ്രവർത്തനം. ചാറ്റ് ജിപിടി പോലുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചർച്ചയാകുന്ന സമയത്താണ് ഇന്ത്യയിൽ സന എന്ന പേരിൽ എഐ വാർത്താ അവതാരകയെ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ഇന്ത്യ ടുഡേ കോൺക്ലേവിന്റെ ഭാഗമായി പ്രദർശിപ്പിച്ച വീഡിയോയിൽ ഓരോ ഭാഷയ്ക്ക് അനുസൃതമായി സന സംസാരിക്കുന്നതും കാണാം. ഇന്ത്യ ടുഡേ ഗ്രൂപ്പിന്റെ വൈസ് ചെയർപേഴ്‌സൺ കല്ലി…

    Read More »
  • NEWS

    ദുബൈയിൽനിന്നുള്ള വിമാനത്തിൽ മദ്യപിച്ച് ബഹളമുണ്ടാക്കി; രണ്ട് പ്രവാസികൾ അറസ്റ്റിൽ

    മുബൈ: ദുബൈയിൽ നിന്നുള്ള വിമാനത്തിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ രണ്ട് പ്രവാസികൾ അറസ്റ്റിലായി. ദുബൈയിൽ ജോലി ചെയ്യുന്ന രണ്ട് മുബൈ സ്വദേശികളാണ് ജീവനക്കാരെയും സഹയാത്രികരെയും അസഭ്യം പറയുകയും വിമാനത്തിനകത്ത് ബഹളമുണ്ടാക്കുകയും ചെയ്‍തത്. പല തവണ ജീവനക്കാർ മുന്നറിയിപ്പ് നൽകിയെങ്കിലും ഇവർ വകവെച്ചില്ലെന്ന് വിമാനക്കമ്പനി അറിയിച്ച. കഴിഞ്ഞ ദിവസം ദുബൈയിൽ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട ഇന്റിഗോ എയർലൈൻസിന്റെ 6E 1088 വിമാനത്തിലായിരുന്നു സംഭവം. ദുബൈയിൽ ജോലി ചെയ്യുന്ന ഇരുവരും ഒരു വർഷത്തിന് ശേഷം അവധിക്ക് നാട്ടിലേക്കുള്ള യാത്രയിലായിരുന്നു. ഇതിനിടെ ഡ്യൂട്ടി ഫ്രീ ഷോപ്പിൽ നിന്ന് വാങ്ങിയ മദ്യം വിമാനത്തിൽ വെച്ച് കഴിച്ച ശേഷമാണ് ബഹളമുണ്ടാക്കിയത്. സഹയാത്രികർ ചോദ്യം ചെയ്‍തപ്പോൾ അവരെ അസഭ്യം പറഞ്ഞു. ഇവരെ അടക്കിയിരുത്താൻ ശ്രമിച്ച ജീവനക്കാരെയും അസഭ്യം പറഞ്ഞു. ഒരാൾ വിമാനത്തിൽ അങ്ങോട്ടുമിങ്ങോട്ടും അലക്ഷ്യമായി നടന്നു. പിന്നീട് ജീവനക്കാർ ഇവരുടെ കൈവശമുണ്ടായിരുന്ന മദ്യക്കുപ്പികൾ എടുത്തുമാറ്റുകയായിരുന്നു. ജീവനക്കാർ പലതവണ മുന്നിറിയിപ്പ് നൽകിയിട്ടും ഇവർ മദ്യപാനവും അസഭ്യവർഷവും തുടർന്നുവെന്ന് ഇന്റിഗോ അറിയിച്ചു. വിമാനം മുംബൈയിൽ…

    Read More »
  • India

    രാഹുലിനെ പൂട്ടാൻ ഉറച്ച് ബിജെപി; അയോ​ഗ്യതയിലൊതുങ്ങുമോ ? രാഹുലിനെതിരേയുള്ളത് 16 കേസുകൾ

    ദില്ലി: അപകീർത്തി കേസിൽ സൂറത്ത് കോടതി വിധിക്ക് പിന്നാലെ രാഹുൽ ​ഗാന്ധിയുടെ ലോക്സഭാ അം​ഗത്വം ഇല്ലാതായിക്കഴിഞ്ഞു. എംപി സ്ഥാനത്തു നിന്ന് അയോ​ഗ്യനാക്കപ്പെട്ട രാഹുലിന് ഇനി 6 വർഷത്തേക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാനുമാകില്ല. എന്നാൽ, രാഹുലിനെതിരായ നീക്കം ഇതിലൊന്നുമൊതുങ്ങില്ലെന്നാണ് പുറത്തുവരുന്ന വിലയിരുത്തലുകൾ. വിവിധ സംഭവങ്ങളിലായി രാജ്യത്താകെ 16 കേസുകളാണ് രാഹുലിനെതിരെ ഉള്ളത്. കേസുകളിൽ മുന്നിലുള്ളത് നാഷണൽ ഹെരാൾഡുമായി ബന്ധപ്പെട്ടതാണ്. ബിജെപി നേതാവ് സുബ്രഹ്‌മണ്യൻ സ്വാമി നൽകിയ പരാതിയിലാണ് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടക്കുന്നത്. നാഷണൽ ഹെരാൾഡ് പത്രത്തിൻറെ ഉടമകളായ അസോസിയേറ്റഡ് ജേർണൽസ് ലിമിറ്റഡിനെ പുതിയതായി രൂപീകരിച്ച യങ് ഇന്ത്യ കമ്പനി ഏറ്റെടുത്തതിൽ അഴിമതിയും വഞ്ചനയുമുണ്ടെന്ന് സുബ്രഹ്മണ്യൻസ്വാമി ആരോപണം ഉയർത്തി. 2012 നവംബറിലാണ് ഇതു സംബന്ധിച്ച പരാതിയുമായി അദ്ദേഹം രംഗത്തെത്തിയത്. മോദി എന്ന പേര് പരാമർശത്തിൽ സൂറത്തിനു പുറമേ പട്‌നയിലും ബിഹാറിലും റാഞ്ചിയിലും രാഹുലിനെതിരെ കേസുകളുണ്ട്. 2018ൽ അമിത് ഷായെ കൊലപാതകി എന്നു വിശേഷിപ്പിച്ചതിൽ റാഞ്ചിയിലും ചായിബാസയിലും രണ്ടു കേസുകളുണ്ട്. കൊലപാതകത്തിൽ ആരോപണവിധേയനായ ആളെ…

    Read More »
  • Crime

    ലഹരിമരുന്ന് ഉപയോഗിച്ച ശേഷം ഭാര്യയെയും കുട്ടികളെയും സ്ഥിരമായി മര്‍ദിക്കുന്നുവെന്ന് പരാതി; അറസ്റ്റ് ചെയ്യാനെത്തിയ പൊലീസിന് മുന്നില്‍ ആത്മഹത്യാ ഭീഷണി, ആക്രമണം, ഒടുവിൽ പിടിയിൽ

    മലപ്പുറം: ലഹരിമരുന്ന് ഉപയോഗിക്കുകയും ശേഷം സ്ഥിരമായി ഭാര്യയെയും കുട്ടികളെയും മർദിക്കുകയും ചെയ്യുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസിന് മുന്നിൽ ആത്മഹത്യാ ഭീഷണി മുഴക്കി പ്രതി. പുറമണ്ണൂർ പാറക്കുഴിയിൽ സൈതലവിയെയാണ് (33) വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. വീട്ടിലെത്തിയ പൊലീസിനെ കണ്ട പ്രതി ഓടുമേഞ്ഞ വീടിനുമുകളിൽ കയറിയിരുന്ന് ആത്മഹത്യ ഭീഷണി മുഴക്കുകയായിരുന്നു. പിടികൂടാൻ ശ്രമിച്ചപ്പോൾ ഓടുകൾ എടുത്ത് പൊലീസ് സംഘത്തിന് നേരെ എറിയുകയും അസഭ്യം പറയുകയും ചെയ്തു. വിവരമറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ അഗ്‌നിരക്ഷ സേനാ ഉദ്യോഗസ്ഥർ വീടിനുമുകളിൽ കയറാൻ ശ്രമിക്കുന്നതിനിടെ പ്രതി വീണ്ടും ഓട് ഇളക്കിയെടുത്ത് ജീവനക്കാർക്ക് നേരെ തുരുതുരെ എറിയാൻ തുടങ്ങി. തുടർന്ന് പൊലീസും അഗ്‌നിരക്ഷാസേനാ ഉദ്യോഗസ്ഥരും ചേർന്ന് സാഹസികമായി പ്രതിയെ പിടികൂടുകയായിരുന്നു. ഇയാളെ തിരൂർ കോടതിയിൽ ഹാജരാക്കി. പിന്നീട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി.

    Read More »
  • Crime

    ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ്, ആണ്‍സുഹൃത്തിനോടൊപ്പം മൈസൂരുവില്‍ താമസിച്ചിരുന്ന മലയാളി യുവതി മരിച്ച നിലയിൽ; സുഹൃത്ത് കസ്റ്റഡിയിൽ

    തൃശൂർ: മൈസൂരുവിൽ ജോലി സ്ഥലത്ത് മലയാളി യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഊരകം സ്വദേശി ചെമ്പകശ്ശേരി ഷാജിയുടെ മകൾ സബീനയെയാണ് (30) മരിച്ച നിലയിൽ കണ്ടെത്തിയത്. സബീനയുടെ ആൺ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സബീനയുടെ ശരീരത്തിൽ മുറിപ്പാടുകളുണ്ടെന്നും മരണം കൊലപാതകമാണെന്ന് സംശയിക്കുന്നതായും പൊലീസ് അറിയിച്ചു. കരുവന്നൂർ സ്വദേശിയായ ആൺ സുഹൃത്തുമായുള്ള തർക്കത്തിനിടെയാണ് മരണമെന്നും സംശയിക്കുന്നു. സബീനയുടെ ബന്ധുക്കളുടെ പരാതിയെ തുടർന്നാണ് യുവാവിനെ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. കൂടുതൽ അന്വേഷണങ്ങൾക്ക് ശേഷം തുടർ നടപടി സ്വീകരിക്കും. പോസ്റ്റ്മാർട്ടമടക്കമുള്ള നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് എത്തിക്കും. മൈസൂരുവിൽ സ്വകാര്യ ടെലികോം കമ്പനിയിലെ ജീവനക്കാരിയാണ്. വിവാഹിതയാണെങ്കിലും ഭർത്താവുമായി വേർപിരിഞ്ഞാണ് താമസം. 10 വയസുള്ള മകനുണ്ട്. തൃശൂർ സ്വദേശിയായ ആൺസുഹൃത്തിനോടൊപ്പമാണ് മൈസൂരുവിൽ താമസിച്ചിരുന്നത്. വ്യാഴാഴ്ച പുലർച്ചെ കഴുത്ത് മുറിഞ്ഞനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവസമയം ആൺസുഹൃത്ത് ഷഹാസും ഒപ്പമുണ്ടായിരുന്നു. വിവാഹത്തെക്കുറിച്ച് ഇവർക്കിടയിൽ തർക്കമുണ്ടായിരുന്നു. കൊലപാതകമാണെന്നാണ് ബന്ധുക്കൾ ആരോപിച്ചു. ആൺസുഹൃത്ത് ഷഹാസിനെതിരെ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തി.…

    Read More »
  • Careers

    ദുബൈയിലെ സര്‍ക്കാര്‍ മേഖലയില്‍ ജോലി ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് സുവര്‍ണാവസരം; 20 ഓളം തസ്‍തികകളിൽ ഒഴിവ്, ശമ്പളം 50,000 ദിര്‍ഹം വരെ

    ദുബൈ: ദുബൈയിലെ സർക്കാർ മേഖലയിൽ ജോലി ആഗ്രഹിക്കുന്നവർക്ക് സുവർണാവസരം. വിവിധ വകുപ്പുകളിലെ തസ്‍തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. റോഡ്സ് ആന്റ് ട്രാൻസ്‍പോർട്ട് അതോറിറ്റി (ആർ.ടി.എ), ദുബൈ അക്കാദമിക് ഹെൽത്ത് കോർപറേഷൻ, ദുബൈ വിമൺ എസ്റ്റാബ്ലിഷ്‍മെന്റ്, ഫിനാൻസ് ഡിപ്പാർട്ട്മെന്റ്, മുഹമ്മദ് ബിൻ റാഷിദ് സ്‍കൂൾ ഓഫ് ഗവൺമെന്റ് എന്നിങ്ങനെ വിവിധ സ്ഥാപനങ്ങളും വകുപ്പുകളുമാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. പ്രവാസികൾക്കും അപേക്ഷിക്കാം. പല സ്ഥാപനങ്ങളിലും 10,000 ദിർഹം മുതൽ 50,000 ദിർഹം വരെയാണ് ശമ്പളം. ദുബൈ സർക്കാറിന്റെ റിക്രൂട്ട്മെന്റ് പോർട്ടലായ https://dubaicareers.ae/ എന്ന വെബ്‍സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാനാവും. വിവിധ മുഴുവൻ സമയ തൊഴിൽ തസ്‍തികകളുടെ വിശദാംശങ്ങൾ ഇങ്ങനെ. യോഗ്യതകൾ ഉൾപ്പെടെയുള്ള വിശദ വിവരങ്ങൾ വെബ്‍സൈറ്റിൽ. 1. കൺസൾട്ടന്റ് – ജനറൽ സർജറി ഫോർ ഹെപ്പാറ്റോബിലിയറി (ദുബൈ ഹോസ്‍പിറ്റൽ) ശമ്പളം – 40,000 – 50,000 2. റേഡിയോഗ്രാഫർ – ദുബൈ അക്കാദമിക് ഹെൽത്ത് കെയർ കോർപറേഷൻ. ശമ്പളം – 10,000 ദിർഹത്തിൽ താഴെ 3. മൾട്ടിമീഡിയ…

    Read More »
  • Crime

    കുവൈത്തിൽ 114 കുപ്പി മദ്യവുമായി പ്രവാസി യുവാവ് അറസ്റ്റിലായി

    കുവൈത്ത് സിറ്റി: കുവൈത്തിൽ 114 കുപ്പി മദ്യവുമായി പ്രവാസി യുവാവ് അറസ്റ്റിലായി. ജഹ്റയിലെ സെക്യൂരിറ്റി ഡയറക്ടറേറ്റ് നടത്തിയ പരിശോധനയിലാണ് വൻ മദ്യശേഖരവുമായി ഇയാൾ പിടിയിലായത്. രാജ്യത്തുടനീളം റോഡുകളിലും മറ്റ് വിവിധ പ്രദേശങ്ങളിലും സുരക്ഷാ പരിശോധനകൾ കർശനമാക്കിയതിലൂടെയാണ് ഇയാളെ പിടികൂടാൻ സാധിച്ചതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പിടിച്ചെടുത്ത മദ്യക്കുപ്പികൾ ഉൾപ്പെടെ ഇയാളെ തുടർ നടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി. അതേസമയം ഇയാൾ ഏത് രാജ്യക്കാരനാണെന്നത് ഉൾപ്പെടെ മറ്റ് വിശദാംശങ്ങളൊന്നും അധികൃതർ പുറത്തുവിട്ടിട്ടില്ല. الإعلام الأمني:تمكنت مديرية أمن محافظة الجهراء من ضبط شخص وبحوزته (114) زجاجة يشتبه بداخلها مواد مسكرة وذلك من خلال تكثيف الإنتشار الأمني على مختلف المناطق والطرق، وتم احالته والمضبوطات لجهات الإختصاص وذلك لاتخاذ الإجراءات القانونية بحقه pic.twitter.com/XNzJLEvnD0 — وزارة الداخلية (@Moi_kuw) March 23, 2023  

    Read More »
  • Crime

    കാഞ്ചിയാർ കൊലപാതകം: അനുമോളുടെ ഫോൺ 5000 രൂപയ്ക്ക് വിറ്റു, ബിജേഷ് സംസ്ഥാനം വിട്ടു

    ഇടുക്കി: കാഞ്ചിയാറിൽ പുതപ്പിൽ പൊതിഞ്ഞ് യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. പ്രതിയെന്ന് സംശയിക്കുന്ന ഭർത്താവ് ബിജേഷ് സംസ്ഥാനം വിട്ടതായി പൊലീസിന് സൂചന ലഭിച്ചെന്നാണ് ഏറ്റവുമൊടുവിൽ പുറത്തുവരുന്ന വിവരം. ഇയാളുടെ ഫോൺ തമിഴ്‌നാട് അതിർത്തിയോട് ചേർന്നുള്ള വനമേഖലയിൽ നിന്ന് പൊലീസ് നേരത്തെ കണ്ടെടുത്തിരുന്നു. ഇതിന് ശേഷം കട്ടപ്പന ഡി വൈ എസ് പി നിഷാദ് മോന്റെ നേതൃത്വത്തിൽ നാല് സ്‌ക്വാഡ് രൂപീകരിച്ച് അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. അനുമോളുടെ മൊബൈൽ ഫോൺ കഴിഞ്ഞ ദിവസം പൊലീസ് കണ്ടെടുത്തിരുന്നു. ഭർത്താവ് ബിജേഷ്, കട്ടപ്പന ബീവറേജസ് ഷോപ്പിന് മുമ്പിൽ വച്ച് പരിചയപ്പെട്ട വ്യക്തിക്ക് 5000 രൂപയ്ക്ക് ഫോൺ വിൽക്കുകയായിരുന്നു. ഭർത്താവ് നിരന്തരം തന്നെ പീഡിപ്പിക്കുന്നെന്ന് വ്യക്തമാക്കി യുവതി ബന്ധുക്കൾക്ക് സന്ദേശം അയച്ചിരുന്നു. ഈ സന്ദേശങ്ങൾ ഫോണിലുള്ളത് കൊണ്ട് തന്നെ നിർണായക തെളിവാണ് മൊബൈൽ ഫോൺ. ഞായറാഴ്ചയാണ് സിം കാർഡ് ഊരിമാറ്റിയ ശേഷം മൊബൈൽ ഫോൺ വിറ്റത്. ഇതിന് ശേഷമാണ് അനുമോളെ കാണാനില്ലെന്ന്…

    Read More »
  • Kerala

    ജനാധിപത്യത്തിനെതിരെ സംഘപരിവാർ നടത്തുന്ന ഹിംസാത്മകമായ കടന്നാക്രമണം; രാഹുലിനെ പിന്തുണച്ച് പിണറായി വിജയന്‍

    തിരുവനന്തപുരം: ജനാധിപത്യത്തിനെതിരെ സംഘപരിവാർ നടത്തുന്ന ഹിംസാത്മകമായ കടന്നാക്രമണത്തിൻറെ ഏറ്റവും പുതിയ അധ്യായമാണ് രാഹുൽ ഗാന്ധിയുടെ ലോക്സഭാ അംഗത്വം തിടുക്കപ്പെട്ട് റദ്ദാക്കിയ സംഭവമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു. രാഹുൽ ഗാന്ധി നടത്തിയ രാഷ്ട്രീയ പ്രസംഗത്തിൻറെ പേരിലാണ് അദ്ദേഹത്തിനെതിരെ കേസ് നൽകിയതും കോടതി വിധി മുൻനിർത്തി ലോക്സഭാംഗത്വത്തിനു അയോഗ്യത കല്പിച്ചതും. എതിരഭിപ്രായങ്ങളെ അധികാരം ഉപയോഗിച്ചു അമർച്ച ചെയ്യുക എന്നത് ഫാസിസ്റ്റ് രീതിയാണ്. പ്രതിപക്ഷ കക്ഷിയുടെ പ്രധാന നേതാവിനെയാണ് ഇത്തരത്തിൽ ആക്രമിക്കുന്നത്. സ്വാഭിപ്രായം തുറന്നു പറയുന്ന സാധാരണ ജനങ്ങൾക്ക് ഇവിടെ എന്ത് രക്ഷ? ഭരണഘടനാ മൂല്യങ്ങൾക്ക് ഇവർ എന്ത് വിലയാണ് നൽകുന്നത്?ബിജെപി ഇതര സംസ്ഥാനങ്ങളിൽ കേന്ദ്ര ഏജൻസികളെ ഉപയോ​ഗിച്ച് നടത്തുന്ന രാഷ്‌ട്രീയ ഇടപെടലുകളിലും മനീഷ് സിസോദിയ, രാഹുൽ ​ഗാന്ധി എന്നിവർക്കെതിരായ കേസുകളിലും പ്രതികരിച്ച പ്രതിപക്ഷ എം പിമാരെ ദില്ലിയിൽ അറസ്റ്റ് ചെയ്തതും ഇതിൻറെ മറ്റൊരു ഭാഗമാണ്. കേന്ദ്ര സർക്കാരിനെതിരെ പോസ്‌റ്റർ പതിച്ചതിൻറെ പേരിൽ ദില്ലിയിൽ കൂട്ടത്തോടെ കേസെടുക്കുകയും അറസ്റ്റ് നടത്തുകയും ചെയ്തു. ഇതൊന്നും ജനാധിപത്യ…

    Read More »
Back to top button
error: