LocalNEWS

പ്രവാസി മലയാളിയും ഭാര്യയും  ട്രെയിൻ തട്ടി മരിച്ച നിലയിൽ: കുടുംബപ്രശ്നത്തെ തുടർന്ന്  ജീവനൊടുക്കിയതെന്ന് നിഗമനം

മസ്ക്കറ്റിൽ ജോലിയുള്ള പ്രവാസി മലയാളിയും ഭാര്യയും ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കുടുംബപ്രശ്നത്തെ തുടർന്ന്  ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം. തിരുവനന്തപുരം മുരുക്കുംപുഴ ഇടവിളാകം എം.ജി.എം സ്കൂളിനു സമീപം ശ്രീകൃഷ്ണ വീട്ടിൽ വി.തുളസീധരൻ (48), ഭാര്യ ഷീജ (46) എന്നിവരാണ് മരിച്ചത്. കരിച്ചാറ റെയിൽവെ ഗേറ്റിനു സമീപം വച്ച് ഇന്നലെ പുലർച്ചെ ഒരുമണിയോടെയാകാം സംഭവമെന്നു കരുതുന്നു. ശരീരങ്ങൾ ചിന്നിച്ചിതറിയ നിലയിലായിരുന്നു.

മംഗലപുരം പൊലീസ് സ്ഥലത്തെത്തി നടപടി സ്വീകരിച്ചു. കുടുംബ പ്രശ്നങ്ങളെ തുടർന്ന് ജീവിതം അവസാനിപ്പിച്ചതാകാം എന്നാണ് ബന്ധുക്കളുടെയും നാട്ടുകാരുടെയും നിഗമനം. ബുധൻ രാത്രി 11ന് ഉത്സവം നടക്കുന്ന സമീപ ക്ഷേത്രത്തിനു മുന്നിലെ റോഡിലൂടെ ഇരുവരും പോകുന്നത് നാട്ടുകാർ കണ്ടിരുന്നു. വെഞ്ഞാറമ്മൂട് കുടുംബക്ഷേത്രത്തിലെ ഉത്സവത്തിൽ പങ്കെടുക്കാനായി രണ്ടാഴ്ച മുൻപാണ് മസ്ക്കറ്റിൽ ജോലിയുള്ള തുളസീധരൻ നാട്ടിലെത്തിയത്. മക്കൾ അഞ്ജലി, അനശ്വര.  വിനോജ് മരുമകൻ.

Back to top button
error: