Month: February 2023

  • Kerala

    ആകാശില്‍നിന്ന് സ്വര്‍ണം കൈപ്പറ്റി, രഹസ്യങ്ങള്‍ ചോര്‍ത്തുന്നു; ഷാജറിനെതിരേ അന്വേഷണം

    കണ്ണൂര്‍: ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയില്‍നിന്നു സ്വര്‍ണം കൈപ്പറ്റിയെന്ന പരാതിയില്‍ ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗം എം.ഷാജറിനെതിരേ പാര്‍ട്ടി അന്വേഷണം. സി.പി.എം ജില്ലാ കമ്മിറ്റി അംഗമായ മനു തോമസിന്റെ പരാതിയിലാണു പാര്‍ട്ടി അന്വേഷണം നടത്തുന്നത്. സി.പി.എമ്മിന്റെ രഹസ്യങ്ങള്‍ ആകാശിനു ഷാജര്‍ ചോര്‍ത്തുന്നു എന്നും പരാതിയിലുണ്ട്. ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം.സുരേന്ദ്രനാണു പരാതി അന്വേഷിക്കുന്നത്. ആകാശും ഷാജറും സംസാരിക്കുന്ന ഓഡിയോ തെളിവ് സഹിതമാണു പരാതി. അന്വേഷണ കമ്മിഷന്‍ പരാതിക്കാരനില്‍നിന്ന് മൊഴിയെടുത്തു. ആകാശ് തില്ലങ്കേരിക്കെതിരേ നിലപാട് വ്യക്തമാക്കിയെന്നും മാധ്യമങ്ങള്‍ വിഷയം അവസാനിപ്പിച്ചേക്കണം എന്നും തില്ലങ്കേരിയിലെ പൊതുയോഗത്തില്‍ ഡി.വൈ.എഫ്.ഐ യുവനേതാവായ എം.ഷാജര്‍ പ്രസംഗിച്ചിരുന്നു. അതിനു പിന്നാലെയാണ് അന്വേഷണം. ഷാജര്‍ ജില്ലാ സെക്രട്ടറിയായിരിക്കെ ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് ആയിരുന്നു പരാതിക്കാരനായ മനു തോമസ് എന്നതും ശ്രദ്ധേയമാണ്. ഷുഹൈബ് വധക്കേസില്‍ ജാമ്യം റദ്ദാക്കാന്‍ പ്രോസിക്യൂഷന്‍ നല്‍കിയ ഹര്‍ജിയില്‍ ആകാശ് തില്ലങ്കേരിക്കു നോട്ടീസ് അയയ്ക്കാന്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഉത്തരവിട്ടിരുന്നു. ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാക്കളുടെ പരാതിയില്‍ ആകാശിനെതിരേ സ്ത്രീത്വത്തെ…

    Read More »
  • India

    അ‌മ്പും വില്ലും വിട്ടുകൊടുക്കാനാകില്ല; തെര​ഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനത്തിനെതിരേ ഉദ്ധവിന്റെ ഹർജി ഇന്നു സുപ്രീം കോടതിയിൽ

    ന്യൂഡൽഹി: ശിവസേന എന്ന പാർട്ടിയുടെ പേരും അമ്പും വില്ലും ചിഹ്നവും മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ വിഭാഗത്തിന് നൽകിയ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവിനെതിരേ ഉദ്ധവ് താക്കറെ നൽകിയ ഹർജി സുപ്രീംകോടതി ഇന്ന് പരി​ഗണിക്കും. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാകും കേസ് പരി​ഗണിക്കുക. വിഷയം ചീഫ് ജസ്റ്റിസിനു മുന്നിൽ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ഇന്നലെ പരാമർശിച്ചിരുന്നു. തുടർന്ന് ഇന്ന് ഉച്ചകഴിഞ്ഞ് 3.30 ന് ഹർജിയിൽ വാദം കേൾക്കാമെന്ന് ചീഫ് ജസ്റ്റിസ് അറിയിക്കുകയായിരുന്നു. മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ വിഭാഗത്തിന് ശിവസേനയുടെ പേരും ചിഹ്നവും നൽകിയ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി സ്റ്റേ ചെയ്യണമെന്നാണ് ഉദ്ധവ് താക്കറെ പക്ഷത്തിന്റെ ആവശ്യം. അതേസമയം, വിഷയത്തിൽ ഏക്നാഥ് ഷിൻഡെ വിഭാഗം സുപ്രീം കോടതിയിൽ തടസഹർജി (കേവിയറ്റ്) സമർപ്പിച്ചിട്ടുണ്ട്. തന്റെ ഭാഗം കൂടി കേൾക്കാതെ ഉത്തരവ് പുറപ്പെടുവിക്കില്ലെന്ന് ഉറപ്പാക്കുന്നതിനായിട്ടാണ് ഷിൻഡെ വിഭാഗം കേവിയറ്റ് ഹർജി നൽകിയിട്ടുള്ളത്. ശിവസേനയുടെ പേരും ചിഹ്നവും ഏക്നാഥ് ഷിൻഡെ വിഭാഗത്തിന് നൽകിക്കൊണ്ടുള്ള…

    Read More »
  • India

    വീണ്ടും ഹിജാബ് കോടതി കയറുന്നു; ഹിജാബ് ധരിച്ച് പരീക്ഷ എഴുതാൻ അ‌നുവദിക്കണമെന്നാവശ്യപ്പെട്ട് വിദ്യാർഥിനികൾ സുപ്രീം കോടതിയിൽ

    ന്യൂഡൽഹി: ഒരിടവേളയ്ക്കുശേഷം ഹിജാബ് വിഷയം വീണ്ടും കോടതിയുടെ പരിഗണനയിൽ. ഹിജാബ് ധരിച്ച് പരീക്ഷ എഴുതാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കർണാടകയിൽനിന്നുള്ള വിദ്യാർഥിനികൾ സുപ്രീം കോടതിയെ സമീപിച്ചു. ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം പരിശോധിക്കുമെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് അറിയിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ച കർണാടക ഹൈക്കോടതി വിധിക്കെതിരായ അപ്പീലുകൾ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. നേരത്തെ അപ്പീൽ പരിഗണിച്ച രണ്ടംഗ ബെഞ്ച് ഭിന്ന വിധി പുറപ്പെടുവിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് വിദ്യാർഥിനികൾ വീണ്ടും കോടതിയെ സമീപിച്ചത്. വാർഷിക പരീക്ഷ മാർച്ച് ഒൻപതിനു തുടങ്ങുകയാണെന്നും ഹിജാബ് ധരിച്ച് പ്രവേശനം അനുവദിക്കുന്നില്ലെന്നും വിദ്യാർഥികൾ ചൂണ്ടിക്കാട്ടി. കോളജുകളിൽ ഹിജാബ് നിരോധിച്ചതോടെ പലരും സ്വകാര്യ സ്ഥാപനങ്ങളിലേക്കു മാറി. എന്നാൽ പരീക്ഷ എഴുതാൻ വീണ്ടും കോളജുകളിൽ എത്തേണ്ടതുണ്ട്. അതിനാൽ ഒരു വർഷത്തെ അ‌ധ്യയനം നഷ്ടമാവാതിരിക്കാൻ കോടതി വിഷയം അടിയന്തരമായി പരിഗണിക്കണമെന്ന് വിദ്യാർഥിനികളുടെ അഭിഭാഷകൻ ആവശ്യപ്പെട്ടു. ഇക്കാര്യം പരിശോധിക്കാമെന്ന് കോടതി അറിയിച്ചു.

    Read More »
  • Kerala

    ച്യൂയിങ്ഗം ചവച്ചതിന് വിദ്യാർത്ഥികളെ അധ്യാപകൻ മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസും

    കോഴിക്കോട്: ച്യൂയിങ്ഗം ചവച്ചതിന് വിദ്യാർത്ഥികളെ അധ്യാപകൻ മർദ്ദിച്ചതായി പരാതി. കോഴിക്കോട് വളയം ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികൾക്കാണ് മർദ്ദനമേറ്റത്. ഇതിനു പിന്നാലെ മൂന്നു വിദ്യാർത്ഥികൾ ചികിത്സ തേടി. അകാരണമായി അധ്യാപകൻ മർദ്ദിക്കുകയായിരുന്നുവെന്ന് വിദ്യാർത്ഥികൾ ആരോപിച്ചു. വായിലിട്ടു ചവച്ചത് എന്താണെന്ന് പറയാൻ പോലും അ‌ധ്യാപകൻ സമ്മതിച്ചില്ലെന്നും മർദനമേറ്റ കുട്ടികൾ പറഞ്ഞു. കയ്യിലും പുറത്തും അടിക്കുകയും കൈ പിടിച്ചു തിരിച്ചന്നെും വിദ്യാർത്ഥികൾ ആരോപിക്കുന്നു. എന്നാൽ, ഇതേക്കുറിച്ച് പ്രതികരിക്കാൻ സ്കൂൾ അ‌ധികൃതർ തയാറായില്ല. മർദനം സംബന്ധിച്ച് പോലീസിൽ പരാതി നൽകിയിട്ടും നടപടിയെടുത്തില്ലെന്നും ആരോപണമുണ്ട്. തീർത്തും ഉദാസീന സമീപനമാണ് പോലീസിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് രക്ഷകർത്താക്കളും വിദ്യാർഥികളും കുറ്റപ്പെടുത്തി. പൊലീസിൽ പരാതിപ്പെട്ടപ്പോൾ, മോശമായാണ് പൊലീസ് പെരുമാറിയതെന്നും വിദ്യാർത്ഥികളും രക്ഷിതാക്കളും കുറ്റപ്പെടുത്തി. എന്നാൽ സ്‌കൂളിൽ കുട്ടികളും അധ്യാപകരും തമ്മിലുണ്ടായ പ്രശ്‌നം, അവർ രമ്യമായി പരിഹരിക്കട്ടെ എന്നു കരുതിയാണ് കേസെടുക്കാത്തതെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം.

    Read More »
  • Kerala

    കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അവഗണിച്ചു; സെക്രട്ടറിയേറ്റിനു മുന്നിൽ കഞ്ഞിക്കലം കമഴ്ത്തി പ്രതിഷേധിക്കാൻ വ്യാപാരികൾ

    തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ബജറ്റില്‍ പൂര്‍ണ്ണമായും അവഗണിച്ചതിനെതിരേ സെക്രട്ടറിയേറ്റിനു മുന്നില്‍ കഞ്ഞിക്കലം കമഴ്ത്തി പ്രതിഷേധിക്കാൻ വ്യാപാരികൾ. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കൗണ്‍സിലിന്റെ നേതൃത്വത്തിലാണ് നാളെ പ്രതിഷേധം നടക്കുന്നത്. ഏകോപന സമിതി സംസ്ഥാന രക്ഷാധികാരി കമലാലയം സുകു സമരം ഉത്ഘാടനം ചെയ്യും. ജി.എസ്. റ്റി കാലോചിതമായി പരിഷ്‌കരിക്കുക, ദേശീയ റീട്ടെയില്‍ വ്യാപാരം നയം രൂപീകരിക്കുക, ഓണ്‍ലൈന്‍ കുത്തകകളെ നിയന്ത്രിക്കുന്നതിനാവശ്യമായ നയരൂപീകരണം തുടങ്ങിയ ആവശ്യങ്ങൾ പരിഗണിക്കപ്പെടാത്തതിൽ ശക്തമായ പ്രതിഷേധമുണ്ടെന്നും വ്യാപാരി നേതാക്കള്‍ പറഞ്ഞു. ഇന്ധനം ഉള്‍പ്പെടെ സമസ്ത മേഖലകളിലേയും നികുതി വര്‍ധനവ് വ്യാപാര മേഖലയുടെ നടുവൊടിക്കുമെന്നും നേതാക്കള്‍ പറഞ്ഞു. വ്യാപാരി ക്ഷേമനിധി പെന്‍ഷന്‍ വെട്ടിക്കുറച്ച നടപടിയിലും, റോഡ് വികസനത്തിന്റെ പേരില്‍ കുടിയൊഴിപ്പിക്കപ്പെടുന്ന വാടകക്കാരായ വ്യാപാരികള്‍ക്ക് ആവശ്യമായ നഷ്ടപരിഹാരം നല്‍കുന്ന കാര്യത്തിലും, കഴിഞ്ഞ ബജറ്റിലെ പ്രഖ്യാപനത്തില്‍ മാത്രം ഒതുങ്ങിയ 1000 കോടിയുടെ വ്യാപാര വായ്പാ സബ്‌സിഡിയുടെ കാര്യത്തിലും ബജറ്റില്‍ ഒരു നിര്‍ദേശവും ഉണ്ടായില്ലെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി. അശാസ്ത്രീയമായ ഹെല്‍ത്ത് കാര്‍ഡ് നിബന്ധനകള്‍…

    Read More »
  • NEWS

    എന്‍ജിനീയറിങ് പരീക്ഷയില്‍ ‘ലൈംഗിക ബന്ധം’ത്തെക്കുറിച്ച് ചോദ്യം; പാകിസ്താനില്‍ പ്രതിഷേധക്കൊടുങ്കാറ്റ്

    ഇസ്ലാമാബാദ്: പാകിസ്താനിലെ സര്‍വകലാശാല നടത്തിയ പരീക്ഷയിലെ വിവാദ ചോദ്യത്തിന്റെ പേരില്‍ സാമൂഹിക മാധ്യമങ്ങളിലടക്കം പ്രതിഷേധം വ്യാപകമാകുന്നു. ഇസ്ലാമാബാദ് ആസ്ഥാനമായ ഇഛങടഅഠട സര്‍വകലാശാല ബാച്ചിലര്‍ ഓഫ് ഇലക്ട്രിക്കല്‍ എന്‍ജിനിയറിങ് വിദ്യാര്‍ഥികള്‍ക്കുവേണ്ടി കഴിഞ്ഞ ഡിസംബറില്‍ നടത്തിയ പരീക്ഷയിലെ ചോദ്യമാണ് വിവാദമായത്. സര്‍വകലാശാല അടച്ചുപൂട്ടണമെന്നും ലൈംഗിക വൈകൃതമുള്ള അധ്യാപകരെ ചവിട്ടി പുറത്താക്കണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്. സഹോദരനും സഹോദരിയും തമ്മിലുള്ള ലൈംഗികബന്ധത്തെക്കുറിച്ചുള്ള അഭിപ്രായം രേഖപ്പെടുത്താന്‍ ഇലക്ട്രിക്കല്‍ എന്‍ജിനിയറിങ് ബിരുദ വിദ്യാര്‍ഥികളോട് ആവശ്യപ്പെടുന്ന ചോദ്യമാണ് വിവാദമായത്. സര്‍വകലാശാല ചാന്‍സലറേയും വൈസ് ചാന്‍സലറേയും ചോദ്യംചെയ്യണമെന്ന ആവശ്യമുന്നയിച്ച് വിദ്യാര്‍ഥി സംഘടനകളും പ്രമുഖരുമടക്കം രംഗത്തെത്തിയിട്ടുണ്ട്. വിവാദ ചോദ്യപ്പേപ്പറിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ ട്വിറ്ററടക്കമുള്ള സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. Stop dusting the filth under the carpet to protect the culprits. Is it enough to fire that moron who asked such a filthy question?Don’t the higher ups in the university know what’s going…

    Read More »
  • India

    സിസോദിയയ്ക്കും പാര്‍ട്ടിക്കും ‘ആപ്പാ’യി പ്രോസിക്യൂഷന്‍ അനുമതി; ഫോണ്‍ ചോര്‍ത്തല്‍ വിവാദം തിരിച്ചടിയാകുന്നു

    ന്യൂഡല്‍ഹി: ആംആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. രാഷ്ട്രീയ എതിരാളികളുടെ ഫോണ്‍ ചോര്‍ത്തിയെന്ന ആരോപണത്തിലാണ് നടപടി. ഇതുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം നടക്കുന്നതിനിടെയാണ് സിസോദിയയ്ക്കും എഎപിക്കും തിരിച്ചടിയായി പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കിയത്. ഫോണ്‍ ചോര്‍ത്തലില്‍ സിബിഐ നല്‍കിയ അപേക്ഷ അംഗീകരിച്ച ഡല്‍ഹി ലഫ്.ഗവര്‍ണര്‍ വി.കെ.സക്‌സേന, അത് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിക്കായി അയച്ചു നല്‍കുകയായിരുന്നു. ഡല്‍ഹി സര്‍ക്കാര്‍ രൂപീകരിച്ച ഫീഡ്ബാക് യൂണിറ്റിന്റെ (എഫ്ബിയു) പ്രവര്‍ത്തനം സംബന്ധിച്ച് സിസോദിയയ്‌ക്കെതിരെ കേസെടുക്കണമെന്നായിരുന്നു സിബിഐ ശുപാര്‍ശ. രാഷ്ട്രീയ എതിരാളികളുടെ വിവരങ്ങള്‍ എഫ്ബിയു രഹസ്യമായി ശേഖരിച്ചെന്നാണ് സിബിഐയുടെ കണ്ടെത്തല്‍. തുടര്‍ന്നാണ് യൂണിറ്റ് രൂപീകരിക്കുന്നതിനു മേല്‍നോട്ടം വഹിച്ച ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്‌ക്കെതിരെ കേസെടുക്കണമെന്ന് ലഫ്. ഗവര്‍ണറോട് സിബിഐ ശുപാര്‍ശ ചെയ്തത്. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ പ്രവര്‍ത്തനം നിരീക്ഷിക്കാനെന്ന പേരില്‍ 2016ല്‍ രൂപീകരിച്ച എഫ്ബിയു രാഷ്ട്രീയ എതിരാളികളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിനാണ് രഹസ്യമായി പ്രവര്‍ത്തിച്ചതെന്നാണ് സിബിഐ ആരോപിക്കുന്നത്.…

    Read More »
  • Kerala

    ഇസ്രയേലില്‍ ആറ് മലയാളികള്‍ കൂടി അപ്രത്യക്ഷരായി; സ്ത്രീകളടക്കം മുങ്ങിയത് പാസ്പോര്‍ട്ടും ഉപേക്ഷിച്ച്

    തിരുവനന്തപുരം: ഇസ്രയേലിലേയ്ക്ക് പോയ തീര്‍ത്ഥാടക സംഘത്തിലെ ആറുപേരെ കാണാതായതായി പരാതി. ഇതില്‍ അഞ്ച് സ്ത്രീകളും ഉള്‍പ്പെടുന്നു. ഈ മാസം എട്ടിനാണ് 26 പേരടങ്ങുന്ന സംഘം കേരളത്തില്‍ നിന്ന് യാത്ര തിരിച്ചത്. യാത്രയ്ക്ക് നേതൃത്വം നല്‍കിയ തിരുവനന്തപുരം നാലാഞ്ചിറയിലുള്ള പുരോഹിതനാണ് സംസ്ഥാന പോലീസ് മേധാവിയ്ക്ക് ഇതുസംബന്ധിച്ച് പരാതി നല്‍കിയത്. തിരുവല്ലത്തെ ട്രാവല്‍ ഏജന്‍സി വഴിയായിരുന്നു യാത്രയെന്നാണ് വിവരം. ഈജിപ്ത്, ഇസ്രയേല്‍, ജോര്‍ദാന്‍ എന്നിവിടങ്ങളിലേക്കായിരുന്നു യാത്ര സംഘടിപ്പിച്ചത്. ഫെബ്രുവരി 11ന് സംഘം ഇസ്രയേലില്‍ പ്രവേശിച്ചിരുന്നു. പാസ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകള്‍ ഉപേക്ഷിച്ചാണ് ആറുപേരും അപ്രത്യക്ഷരായിരിക്കുന്നത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. ഇസ്രയേലില്‍ നിലവിലുള്ള ആധുനിക കൃഷി രീതികളെ കുറിച്ച് പഠിക്കാന്‍ സംസ്ഥാന കൃഷി വകുപ്പ് അയച്ച 27 കര്‍ഷകരില്‍ ഒരാള്‍ മുങ്ങിയതില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ആറ് മലയാളികള്‍ കൂടി അപ്രത്യക്ഷരായിരിക്കുന്നത്. കണ്ണൂര്‍ സ്വദേശി ബിജു കുര്യനാണ് കാണാതായ കര്‍ഷകന്‍. ഫെബ്രുവരി 17ന് സംഘം താമസിച്ച ഹെര്‍സ്ലിയയിലെ ഹോട്ടലില്‍നിന്നുമാണ് ബിജു അപ്രത്യക്ഷനായത്. ഭക്ഷണം കഴിക്കുന്നതിനായി മറ്റൊരു ഇടത്തേക്ക് ബസില്‍…

    Read More »
  • Crime

    ബാലികയ്‌ക്കെതിരേ ക്ലാസ്മുറിയില്‍ ലൈംഗിക അതിക്രമം; പോക്സോ കേസില്‍ അധ്യാപകന് 30 വര്‍ഷം കഠിനതടവ്

    തൃശൂര്‍: ബാലികയെ ക്ലാസ് മുറിയില്‍ ലൈംഗികമായി ആക്രമിച്ച കേസില്‍ അധ്യാപകനെ 30 വര്‍ഷം കഠിനതടവിനും 85,000 രൂപ പിഴയടയ്ക്കുന്നതിനും ശിക്ഷിച്ചു. കോഴിക്കോട് കീഴരിയൂര്‍ നടുവത്തൂര്‍ പൊക്കിഞ്ഞാരി വീട്ടില്‍ രാധാകൃഷ്ണനെ(56)യാണ് കുന്നംകുളം അതിവേഗ പോക്സോ സ്പെഷ്യല്‍ കോടതി ജഡ്ജി എസ്. ലിഷ കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷിച്ചത്. 2014-ലെ അധ്യയന വര്‍ഷാരംഭത്തിലാണ് കേസിനാസ്പദമായ സംഭവം. ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് ഇന്‍സ്പെക്ടറായിരുന്ന എം.യു. ബാലകൃഷ്ണനാണ് കേസെടുത്ത് ആദ്യം കുറ്റപത്രം സമര്‍പ്പിച്ചത്. ഇന്‍സ്പെക്ടര്‍ സി. പ്രേമാനന്ദകൃഷ്ണന്‍ തുടരന്വേഷണം നടത്തി പ്രതിക്കെതിരേ കുറ്റപത്രം സമര്‍പ്പിച്ചു. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.എസ്. ബിനോയ്, അമൃത എന്നിവര്‍ ഹാജരായി. ടെമ്പിള്‍ പോലീസ് സ്റ്റേഷനിലെ എസ്.സി.പി.ഒമാരായ ബിനു പൗലോസ്, പി.ജി. മുകേഷ് എന്നിവര്‍ പ്രോസിക്യൂഷനെ സഹായിച്ചു.

    Read More »
  • Crime

    തെളിവുകള്‍ കാണാനില്ല, സിസി ടിവി ദൃശ്യങ്ങളും ഫോണ്‍ രേഖകളും നഷ്ടമായി; ആശ്രമം തീവയ്പ്പ് കേസില്‍ അട്ടിമറിയെന്ന് സന്ദീപാനന്ദ ഗിരി

    തിരുവനന്തപുരം: ഇടത് സഹയാത്രികന്‍ സ്വാമി സന്ദീപാനന്ദ ഗിരിയുടെ കുണ്ടമണ്‍ക്കടവിലെ ആശ്രമം കത്തിച്ച കേസില്‍ ആദ്യം ശേഖരിച്ച പല തെളിവുകളും കാണാനില്ലെന്ന് പരാതി. സിസി ടിവി ദൃശ്യങ്ങളും ഫോണ്‍ രേഖകളും നഷ്ടമായി. ആദ്യഘട്ടത്തിലെ അന്വേഷണസംഘത്തിന്റെ വീഴ്ചയാണിതെന്ന് നിലവിലെ അന്വേഷണ സംഘം ക്രൈംബ്രാഞ്ച് മേധാവിയെ അറിയിച്ചു. അന്വേഷണത്തില്‍ ആദ്യഘട്ടത്തില്‍ അട്ടിമറി നടന്നെന്നും മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്നും സന്ദീപാനന്ദഗിരി പറഞ്ഞു. ആശ്രമം കത്തിച്ച കേസില്‍ നാലുവര്‍ഷവും നാലുമാസവും കഴിയുമ്പോഴാണ് ആര്‍എസ്എസ് പ്രവര്‍ത്തകനായ പ്രതിയെ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്. പുതിയ അന്വേഷണസംഘം കേസുമായി മുന്നോട്ടുപോകുന്നതിനിടെയാണ് ആദ്യഘട്ടത്തില്‍ ശേഖരിച്ച പലതെളിവുകളും കാണാനില്ലെന്ന് കണ്ടെത്തിയത്. സിസി ടിവി ദൃശ്യങ്ങളും പല മൊഴിപ്പകര്‍പ്പുകളും നഷ്ടപ്പെട്ടതായി അന്വേഷണസംഘം ക്രൈംബ്രാഞ്ച് മേധാവിയെ അറിയിച്ചു. ആശ്രമം കത്തിച്ച സമയത്ത് അവിടെയുണ്ടായിരുന്ന സിസി ടിവി പ്രവര്‍ത്തിച്ചിരുന്നില്ല. തുടര്‍ന്ന് പരിസരപ്രദേശങ്ങളിലെ സിസി ടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിരുന്നു. ഈദൃശ്യങ്ങളാണ് നഷ്ടപ്പെട്ടത്. ഇത് ആദ്യം കേസ് അന്വേഷിച്ച സംഘത്തിന്റെ വീഴ്ചയാണെന്നാണ് പുതിയ അന്വേഷണസംഘം ക്രൈംബ്രാഞ്ച് മേധാവിയെ അറിയിച്ചിട്ടുള്ളത്. അതേസമയം,…

    Read More »
Back to top button
error: