Month: February 2023

  • India

    ആം ആദ്മി പാർട്ടിയുടെ ഷെല്ലി ഒബ്‌റോയി ഡൽഹി മേയർ; പത്തുവർഷത്തിനിടയിലെ ആദ്യ വനിതാ മേയർ

    ന്യൂഡൽഹി: ഡൽഹി മേയർ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയുടെ ഷെല്ലി ഒബ്‌റോയിക്ക് വിജയം. പത്തു വർഷത്തിനിടെ ആദ്യമായി മേയറായി തെരഞ്ഞെടുക്കപ്പെടുന്ന വനിത കൂടിയാണ് ഷെല്ലി. ഷെല്ലിക്ക് 150 വോട്ടുകൾ ലഭിച്ചപ്പോൾ ബി.ജെ.പി സ്ഥാനാർഥി രേഖ ഗുപ്തക്ക് 116 വോട്ടുകളാണ് ലഭിച്ചത്. നേരത്തെ മൂന്നുതവണ യോഗംചേർന്നിരുന്നുവെങ്കിലും നാമനിർദേശം ചെയ്യപ്പെട്ട അംഗങ്ങളുടെ വോട്ടിങ്ങുമായി ബന്ധപ്പെട്ട തർക്കത്തിൽ മേയറെ തെരഞ്ഞെടുക്കാൻ സാധിച്ചിരുന്നില്ല.   തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ബി.ജെ.പി നീക്കത്തിനെതിരെ ആം ആദ്മി പാർട്ടി സുപ്രീംകോടതിയെ സമീപിച്ച് അനുകൂലവിധി നേടിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്. ഡല്‍ഹി ഈസ്റ്റ് പട്ടേല്‍ നഗര്‍ വാര്‍ഡില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഷെല്ലി ഒബ്‌റോയി ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ അസിസ്റ്റന്റ് പ്രൊഫസറാണ്. 2013 മുതല്‍ എഎപിയില്‍ പ്രവര്‍ത്തിക്കുന്ന ഷെല്ലിയുടെ ആദ്യ തിരഞ്ഞെടുപ്പ് വിജയമായിരുന്നു ഇത്.   കോര്‍പ്പറേഷനിലേക്ക് ലെഫ്. ഗവര്‍ണര്‍ നാമനിര്‍ദേശം ചെയ്ത ബി.ജെ.പിക്കാരായ പത്ത് അംഗങ്ങളുടെ പേരിലാണ് മേയര്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കലഹം ആരംഭിച്ചത്. ആം ആദ്മി പാര്‍ട്ടിക്ക് അനുകൂലമായ ജനവിധി അട്ടിമറിക്കാന്‍…

    Read More »
  • India

    യുവാവിന്റെ മുങ്ങിമരണം മുതലെടുത്ത് വർഗീയ കലാപം; ബി.ജെ.പി നേതാക്കളുള്‍പ്പെടെ 112 പേര്‍ക്കെതിരായ കേസുകള്‍ പിന്‍വലിച്ച് കര്‍ണാടക സര്‍ക്കാര്‍

    ബെംഗളൂരു: യുവാവിന്റെ മുങ്ങിമരണം മുതലെടുത്തു 2017ൽ നടന്ന വര്‍ഗീയ കലാപത്തിൽ പ്രതികളായ ബി.ജെ.പി നേതാക്കളുള്‍പ്പെടെയുള്ളവര്‍ക്കെതിരായ കേസുകള്‍ പിന്‍വലിച്ച് കര്‍ണാടക സര്‍ക്കാര്‍. കര്‍ണാടക സ്പീക്കര്‍ വിശ്വേശ്വര്‍ ഹെഗ്‌ഡേ കഗേരി ഉള്‍പ്പെടെ 112 പേര്‍ക്കെതിരായ കേസുകളാണ് പിന്‍വലിച്ചത്. തിങ്കളാഴ്ച നടന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം എടുത്തത്. കര്‍ണാടകയിലെ ഹൊന്നാവാറില്‍ 2017ലായിരുന്നു കേസിനാസ്പദമായ സംഭവം. പരേഷ് മിസ്ത എന്ന യുവാവിന്റെ മൃതദേഹം ദുരൂഹ സാഹചര്യത്തില്‍ കുളത്തില്‍ നിന്നും കണ്ടെടുത്തതിന് പിന്നാലെയാണ് വ്യാജ പ്രചാരണം അഴിച്ചുവിട്ടത്. മിസ്തയെ കൊലപ്പെടുത്തിയത് മുസ്‌ലിങ്ങളാണെന്നാരോപിച്ചായിരുന്നു ബി.ജെ.പി ആക്രമണം അഴിച്ചുവിട്ടത്. ഹൊന്നാവാര്‍ ടൗണില്‍ യുവാക്കള്‍ തമ്മിലുണ്ടായ വാക്കേറ്റത്തെതുടര്‍ന്ന് എത്തിയ പൊലീസിനെ കണ്ട് ഭയന്നോടിയതായിരുന്നു മിസ്ത. പിന്നീട് ഇദ്ദേഹത്തെ കാണാതായി. രണ്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് മിസ്തയുടെ മൃതദേഹം ഷെട്ടികെരെ തടാകത്തില്‍ നിന്നും പൊലീസ് കണ്ടെടുത്തത്. ഇതിന് പിന്നാലെ എം.പിയും നിലവില്‍ കേന്ദ്ര മന്ത്രിയുമായ ശോഭ കരന്ത്‌ലജെയുടെ നേതൃത്വത്തില്‍ തീവ്ര ഹിന്ദുത്വവാദികള്‍ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. പ്രതിഷേധക്കാര്‍ പൊലീസ് വാഹനങ്ങളുള്‍പ്പെടെ കത്തിച്ചു. പൊലീസുകാരുള്‍പ്പെടെ ഏഴു…

    Read More »
  • Kerala

    സുബി സുരേഷിന്റെ കരള്‍ മാറ്റിവെക്കുന്നതില്‍ കാലതാമസം വന്നിട്ടില്ല, വീഴ്ച സംഭവിച്ചിട്ടില്ലെന്നും ആശുപത്രി സൂപ്രണ്ട്

    കൊച്ചി: നടി സുബി സുരേഷിന്റെ മരണത്തില്‍ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് വിശദീകരിച്ച് ആശുപത്രി മെഡിക്കല്‍ സൂപ്രണ്ട് രംഗത്ത്. കരള്‍ മാറ്റിവെക്കുന്നതില്‍ കാലതാമസമുണ്ടായതാണ് മരണത്തിന് കാരണമായത് എന്ന തരത്തില്‍ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് മെഡിക്കല്‍ സൂപ്രണ്ടിന്റെ പ്രതികരണം. കരള്‍ മാറ്റിവെക്കുന്നതില്‍ കാലതാമസം വന്നിട്ടില്ലെന്നും സുബി ആശുപത്രിയില്‍ എത്തിയത് തന്നെ രോഗം മൂര്‍ച്ഛിച്ചപ്പോഴാണെന്നും സൂപ്രണ്ട് പറഞ്ഞു. ‘കരള്‍ മാറ്റിവെക്കല്‍ നടപടികളില്‍ ആശുപത്രിയുടെ ഭാഗത്തുനിന്നും വീഴ്ച സംഭവിച്ചിട്ടില്ല. രോഗം മൂര്‍ച്ഛിച്ച ശേഷമാണ് സുബി ആശുപത്രിയിലെത്തുന്നത്. കരള്‍ മാറ്റിവെക്കാനുള്ള എല്ലാ നടപടികളും ആരംഭിച്ചിരുന്നു. ദാതാവിനെ കണ്ടുപിടിക്കുന്നത് അടക്കമുള്ള നടപടികള്‍ ആശുപത്രിയുടെ ഭാഗത്തും നിന്നും നടന്നിരുന്നു. ഇന്ന് അനുമതി ലഭിക്കാനിരിക്കെയായിരുന്നു മരണം,’ മെഡിക്കല്‍ സൂപ്രണ്ട് പറഞ്ഞു. ഇന്ന് രാവിലെ ആലുവ രാജഗിരി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു സുബി സുരേഷിന്റെ അന്ത്യം. 41 വയസായിരുന്നു. സംസ്‌കാരം നാളെ നടക്കും.

    Read More »
  • Kerala

    സ്വര്‍ണം പൂശിയ വസ്ത്രങ്ങൾ  ധരിച്ചെത്തിയ യാത്രക്കാരന്‍ പൊലീസ് വലയിൽ കുടുങ്ങി, കരിപ്പൂരില്‍ പിടികൂടിയത് ഒരു കോടിയുടെ സ്വര്‍ണം

       കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. ദുബൈയില്‍നിന്നു കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച ഒരു കോടിയോളം രൂപ വിലവരുന്ന സ്വര്‍ണം പിടികൂടിയതായി പൊലീസ് അറിയിച്ചു. കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ വടകര സ്വദേശിയായ മുഹമ്മദ് സഫ്‌വാനാണ് പിടിയിലായത്. വിപണി വിലയനുസരിച്ച് ഇതിന് ഒരു കോടിയോളം വിലവരുമെന്നും ഈ വര്‍ഷം മാത്രം കരിപ്പൂര്‍ വിമാനത്താവളത്തിന് പുറത്തുവച്ച് പിടികൂടുന്ന 12-ാമത്തെ കേസാണിതെന്നും പൊലീസ് പറഞ്ഞു. ഇന്‍ഡിഗോ വിമാനത്തില്‍ ദുബൈയില്‍ നിന്നാണ് സഫ്‌വാന്‍ വന്നത്. കസ്റ്റംസ് പരിശോധന പൂര്‍ത്തിയാക്കി വിമാനത്താവള ടെര്‍മിനലിന് പുറത്തിറങ്ങിയ ശേഷമാണ് പൊലീസ് സ്വര്‍ണം കണ്ടെത്തിയത്. മിശ്രിതരൂപത്തിലാക്കിയ സ്വര്‍ണം പാന്റ്‌സിലും അകത്തിടുന്ന ബനിയനിലും ബ്രീഫിലും ഉള്‍ഭാഗത്തായി തേച്ചുപിടിപ്പിക്കുകയായിരുന്നു എന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ജില്ലാ പൊലീസ് മേധാവി എസ് സുജിത് ദാസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വിമാനത്താവളത്തിന് പുറത്ത് കാത്തുനിന്ന പൊലീസ് സഫ്‌വാനെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. 1.75 കിലോഗ്രാം സ്വര്‍ണമാണ് പിടികൂടിയത്.

    Read More »
  • Kerala

    മോഹൻലാലിനെ വിടാതെ ആനക്കൊമ്പ് കേസ്; ഹർജി തള്ളി ഹൈക്കോടതി, വീണ്ടും വാദം കേൾക്കാനും നിർദ്ദേശം

    കൊച്ചി: ആനക്കൊമ്പ് കേസിൽ ഹൈക്കോടതിയിൽ നടൻ മോഹൻലാലിന് തിരിച്ചടി. ആനക്കൊമ്പ് കേസ് പിൻവലിക്കാനുളള സർക്കാരിന്റെ ഹർജി തള്ളിയതിനെതിരെയുള്ള മോഹൻലാലിന്റെ ഹർജിയാണ് ഹൈക്കോടതി തള്ളിയത്. പെരുമ്പാവൂർ മജിസ്‌ട്രേറ്റ് കോടതി നടപടിക്കെതിരെയാണ് മോഹൻലാൽ ഹൈക്കോടതിയെ സമീപിച്ചത്. പെരുമ്പാവൂർ മജിസ്‌ട്രേറ്റ് കോടതി വസ്തുതകളും നിയമ വശവും പരിശോധിച്ചില്ലന്നായിരുന്നു മോഹൻലാലിൻ്റെ വാദം. തനിക്കെതിരെ തെളിവില്ലാത്തതിനാലാണ് സർക്കാർ കേസ് പിൻവലിക്കാൻ അപേക്ഷ നൽകിയതെന്നും മോഹൻലാൽ വാദിച്ചു. എന്നാൽ, ഈ വാദങ്ങൾ കോടതി തള്ളി. അതേസമയം കേസ് പിൻവലിക്കാനുള്ള സർക്കാരിന്റെ അപേക്ഷ തള്ളിയ വിചാരണ കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ആനകൊമ്പ് കേസ് പിൻവലിക്കാനുള്ള സർക്കാരിന്റെ ആവശ്യത്തിൽ വീണ്ടും വാദം കോൾക്കണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. സർക്കാരിന്റെ അപേക്ഷ വിചാരണക്കോടതി തള്ളിയതിനെതിരെ മോഹൻലാലും കീഴ് കോടതി ഉത്തരവിനെതിരെ സർക്കാരും നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ബദറുദ്ദീന്റെ ഉത്തരവ്.

    Read More »
  • Kerala

    ഒമ്പതാം ക്ലാസുകാരിയെ കാരിയറാക്കിയ സംഭവം: ലഹരിമാഫിയയിൽ നിന്ന് ജീവന് ഭീഷണിയുണ്ടെന്ന് വെളിപ്പെടുത്തി വിദ്യാർത്ഥിനിയുടെ അമ്മ 

    കോഴിക്കോട്: ഒമ്പതാം ക്ലാസുകാരിയെ ലഹരി മരുന്ന് കാരിയറായി ഉപയോഗിച്ച മാഫിയാസംഘത്തിൽ നിന്നും ജീവന് ഭീഷണിയുണ്ടെന്ന് പെൺകുട്ടിയുടെ അമ്മയുടെ വെളിപ്പെടുത്തൽ. മകളെ നിയന്ത്രിക്കാൻ തുടങ്ങിയതു മുതൽ തന്നേയും മകനേയും കൊല്ലുമെന്നാണ് ഭീഷണി. ഇക്കാര്യം പോലീസിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. ലഹരിമാഫിയക്കെതിരായ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും പെൺകുട്ടിയുടെ അമ്മ പറഞ്ഞു. ലഹരിമരുന്ന് മാഫിയയുടെ വലയിൽ അകപ്പെട്ട പെൺകുട്ടി നിലവിൽ ചികിത്സയിലാണ്. ചികിത്സ കഴിഞ്ഞ് മകൾ തിരിച്ചു വന്നാൽ വീണ്ടും മയക്കുമരുന്ന് നൽകാൻ സംഘം ശ്രമിക്കുമോ എന്ന ഭയമുണ്ടെന്നും കുട്ടിയുടെ അമ്മ പറഞ്ഞു. മകളുടെ കൂടെ തങ്ങൾ നടക്കുമ്പോൾ കൊന്നുകളയട്ടേ എന്ന് പോലും കുട്ടിയോട് സംഘം ചോദിച്ചിരുന്നു. ഇപ്പോഴും ഭീഷണി തുടരുകയാണെന്നും അവർ പറഞ്ഞു. ഇതൊരു വലിയ ശൃംഖലയാണെന്നും പിന്നാലെ പോകരുതെന്നുമാണ് പലരും പറയുന്നത്. പേടിയുണ്ടെങ്കിലും നിയമനടപടിയുമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്നും പെൺകുട്ടിയുടെ അമ്മ പറഞ്ഞു. ‌ഇൻസ്റ്റാഗ്രാമിലൂടെ പരിചയത്തിലായ ലഹരിമാഫിയ സംഘം മയക്കുമരുന്നു കാരിയറായി ഉപയോഗിച്ചെന്ന് ഓൻപതാം ക്ലാസുകാരിയുടെ വെളിപ്പെടുത്തലിലൂടെയാണ് മയക്കുമരുന്ന് സംഘത്തെ കുറിച്ച് പുറത്തറിഞ്ഞത്. ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ടവരാണ് മയക്കുമരുന്ന്…

    Read More »
  • Kerala

    അരലക്ഷം മുന്‍ഗണനാ റേഷ‍ൻ കാർഡുകളുടെ വിതരണം ആരംഭിച്ചു; കേരളം സമ്പൂര്‍ണ്ണ ഭക്ഷ്യഭദ്രതയിലേക്കെന്നു മുഖ്യമന്ത്രി 

    തിരുവനന്തപുരം: കേരളം സമ്പൂര്‍ണ്ണ ഭക്ഷ്യഭദ്രത ലക്ഷ്യമാക്കിയുള്ള കര്‍മ്മ പദ്ധതികളുമായി മുന്നോട്ട് പേകുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന സര്‍ക്കാര്‍ രണ്ട് വര്‍ഷം പൂര്‍ത്തിയാകുന്നതിന്റെ ഭാഗമായി തയ്യാറാക്കിയിട്ടുള്ള മൂന്നാം നൂറുദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തി അരലക്ഷം മുന്‍ഗണന റേഷന്‍ കാര്‍ഡുകളുടെ സംസ്ഥാനതല വിതരണോദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. ഈ സര്‍ക്കാരിന്റെ രണ്ടാം നൂറുദിന കര്‍മ്മ പരിപാടിയോടനുബന്ധിച്ച് ഒരു ലക്ഷം മുന്‍ഗണന കാര്‍ഡുകൾ വിതരണം ചെയ്തത് ഉള്‍പ്പെടെ 2,89,860 മുന്‍ഗണനാ കാര്‍ഡുകള്‍ ഇതിനോടകം തരം മാറ്റി നല്‍കിയിട്ടുണ്ട്. ഇതോടൊപ്പം പുതിയ 3,34,431 റേഷന്‍ കാര്‍ഡുകളും വിതരണം ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.  തദ്ദേശ സ്വയം ഭരണ വകുപ്പ് അതിദരിദ്രരായി കണ്ടെത്തിയ 7490 പേരില്‍ റേഷന്‍ കാര്‍ഡില്ലാത്തവര്‍ക്ക് കാര്‍ഡുകള്‍ നല്‍കുന്നതിനുള്ള നടപടി പരോഗമിച്ചുവരുന്നു. ജില്ലകളില്‍ തദ്ദേശ സ്വയം ഭരണ വകുപ്പ് കണ്ടെത്തിയ അര്‍ഹരായ മുഴുവന്‍ പേര്‍ക്കും മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു വരികയാണ്. മൂന്നാം നൂറു ദിന പദ്ധതിയുടെ ഭാഗമായി 50,461 മുന്‍ഗണന കാര്‍ഡുകളുടെ വിതരണം പൂര്‍ത്തിയാകുമ്പോള്‍…

    Read More »
  • LIFE

    സുബിയുടെ വിയോഗത്തിന്റെ നടുക്കത്തില്‍ മലയാളികള്‍; അന്ത്യം കരള്‍ മാറ്റിവയ്ക്കാനുള്ള ഒരുക്കങ്ങള്‍ക്കിടെ

    കൊച്ചി: തനതായ ഹാസ്യശൈലി കൊണ്ട് ശ്രദ്ധനേടിയ നടിയും അവതാരകയുമായിരുന്നു സുബി സുരേഷ്. കൊച്ചി രാജഗിരി ആശുപത്രിയില്‍ ചികിത്സയിലരിക്കെ ഇന്നു രാവിലെയാിരുന്നു സുബി(42)യുടെ അന്ത്യം. കരള്‍ രോഗത്തെ തുടര്‍ന്ന് ഏറെ നാളായി ചികില്‍സയിലായിരുന്നു. കരള്‍ മാറ്റിവയ്ക്കാന്‍ ഒരുക്കങ്ങള്‍ നടക്കുന്നതിനിടെയായിരുന്നു അന്ത്യം. രമേഷ് പിഷാരടി അടക്കമുള്ള സഹപ്രവര്‍ത്തകര്‍ ഇന്നലെ ആശുപത്രിയില്‍ സുബിയെ സന്ദര്‍ശിച്ചിരുന്നു. മൃതദേഹം രാജഗിരി ആശുപത്രി മോര്‍ച്ചറിയില്‍. സംസ്‌കാരം നാളെ നടക്കും. വരാപ്പുഴയ്ക്കടുത്ത് കൂനമ്മാവില്‍ കുടുംബത്തിനൊപ്പമായിരുന്നു താമസം. അച്ഛന്‍: സുരേഷ്, അമ്മ: അംബിക, സഹോദരന്‍: എബി സുരേഷ്. മിമിക്രിയിലൂടെയും മോണോ ആക്ടിലൂടെയും ശ്രദ്ധ നേടിയ സുബി സുരേഷ്, കൊച്ചിന്‍ കലാഭവനിലൂടെയാണ് മുഖ്യധാരയിലേക്കു വരുന്നത്. സീരിയലുകളിലും ഇരുപതിലേറെ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. സ്റ്റേജ് ഹാസ്യ പരിപാടികളിലും ശ്രദ്ധേയ സാന്നിധ്യമായിരുന്നു. വിവിധ ടെലിവിഷന്‍ പരിപാടികളുടെ അവതാരകയായും തിളങ്ങി. തൃപ്പൂണിത്തുറയില്‍ ജനിച്ച സുബി തൃപ്പൂണിത്തുറ സര്‍ക്കാര്‍ സ്‌കൂളിലും എറണാകുളം സെന്റ് തെരേസാസ് കോളജിലുമാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. സ്‌കൂള്‍കാലത്തു തന്നെ നര്‍ത്തകിയായി പേരെടുത്തിരുന്നു. ബ്രേക്ക് ഡാന്‍സ് അവതരിപ്പിച്ച് ശ്രദ്ധേയയായ സുബി…

    Read More »
  • India

    17 വയസുകാരിയായ ഭാര്യ പ്രസവിച്ചു; ഭർത്താവിനെതിരേ പോക്സോ കേസ്, നടപടി ആശുപത്രി അ‌ധികൃതരുടെ ഇടപെടലിനെത്തുടർന്ന്

    ഹാസൻ(കർണാടക): പതിനേഴുകാരിയായ ഭാര്യ കുഞ്ഞിനു ജന്മം നൽകിയതിനു പിന്നാലെ ഭർത്താവിനെ പൊലീസ് പോക്‌സോ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. കർണാടകയിലെ ഹാസനിലാണ് സംഭവം. ഇരുപത്തിയഞ്ചുകാരനായ മഹാദേവസ്വാമിയാണ് അറസ്റ്റിലായത്. ആശുപത്രി അ‌ധികൃതരുടെ ഇടപെടലിലാണു പോലിസിന്റെ നടപടി. ഗുണ്ടൽപേട്ട് സ്വദേശിയായ മഹാദേവ സ്വാമി പെൺകുട്ടിയുമായി പ്രണയത്തിൽ ആവുകയും തുടർന്നു വിവാഹം കഴിക്കുകയും ചെയ്യുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഗർഭിണിയായ ഭാര്യയെ മൈസൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസമാണ് ഭാര്യ കുഞ്ഞിനു ജന്മം നൽകിയത്. പെൺകുട്ടിക്കു പതിനേഴു വയസ്സേ ഉള്ളുവെന്നു മനസ്സിലാക്കിയ ആശുപത്രി അധികൃതർ ചൈൽഡ് ഡെവലപ്‌മെന്റ് പ്രൊജക്ട് ഓഫിസറെ വിവരം അറിയിച്ചു. ഇവർ വിവരം അറിയിച്ചതിനെത്തുടർന്നാണ് പൊലീസ് നടപടി. മഹാദേവസ്വാമിക്കെതിരെ പോക്സോ പ്രകാരം കേസെടുത്തതായി പൊലീസ് അറിയിച്ചു. ഇയാൾ റിമാൻഡിലാണ്. വിവാഹം നടക്കുമ്പോൾ വിവരം പോലീസ് അ‌റിഞ്ഞിരുന്നില്ല. പ്രായപൂർത്തിയാകാതെയാണ് പെൺകുട്ടിയുടെ വിവാഹം നടത്തിയതെന്നതും പുറത്തറിഞ്ഞിരുന്നില്ല. പ്രായപൂർത്തിയാകും മുമ്പ് കുട്ടിയുടെ വിവാഹം നടത്തിയ വീട്ടുകാർക്കെതിരേയും നിയമനപടിയുണ്ടാകുമെന്നും സൂചനയുണ്ട്.

    Read More »
  • Social Media

    അരങ്ങ് അടക്കിവാണ് അധ്യാപികമാരുടെ തകര്‍പ്പന്‍ ഡാന്‍സ്; കൈയടിച്ച് കിങ് ഖാനും

    വിവാദങ്ങളെയും ആഹ്വാനങ്ങളെയും കാറ്റില്‍ പറത്തി ആഗോളതലത്തില്‍ സൂപ്പര്‍ ഹിറ്റായി മാറിയിരിക്കുകയാണ് ഷാറൂഖ് ഖാന്‍ ചിത്രം പത്താന്‍. റിലീസായി ഒരു മാസത്തിനുള്ളില്‍ ആയിരം കോടി ക്ലബ്ബിലും ചിത്രം ഇടം പിടിച്ചു. ചിത്രത്തിലെ ഗാനങ്ങളും പ്രേക്ഷകര്‍ക്കിടയില്‍ ട്രെന്റിങ്ങാണ്. ഇപ്പോഴിതാ പത്താനിലെ ‘ഝൂമേ ജോ പത്താന്‍’ എന്ന ?ഗാനത്തിന് ചുവടുവെച്ച് സമൂഹമധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ് ഡല്‍ഹി യൂണിവേഴ്സിറ്റിയിലെ ജീസസ് ആന്‍ഡ് മേരി കോളജിലെ കൊമേഴ്സ് വിഭാഗം അധ്യാപികമാര്‍. വിദ്യാര്‍ഥികളുടെ ഫ്‌ളാഷ്‌മോബിന് ഇടയ്ക്ക് അപ്രതീക്ഷിതമായി അധ്യാപികമാര്‍ കയറി വരികയായിരുന്നു. സാരിയുടുത്ത് ‘കൂള്‍’ ആയി വന്ന ഗുരുക്കന്‍മാരെ കൈയടികളോടെയാണ് കുട്ടികള്‍ സ്വീകരിച്ചത്. ദിവസങ്ങള്‍ക്ക് മുമ്പ് ഡിപാര്‍ട്മെന്റ് ഓഫ് കൊമേഴ്സ് ജെഎംസി എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് ഈ വീഡിയോ ആദ്യം പ്രത്യക്ഷപ്പെട്ടത്. പിന്നാലെ ഇത് വൈറലാകുകയും ചെയ്തു. How lucky to have teachers and professors who can teach us and have fun with us also. Educational Rockstars all of them!! pic.twitter.com/o94F1cVcTV —…

    Read More »
Back to top button
error: