Month: January 2023
-
Crime
ബലാത്സംഗ ശ്രമം ചെറുത്തതിന് തീ കൊളുത്തിയ യുവതി മരിച്ചു; മൂന്നു ബന്ധുക്കൾ ഉൾപ്പെടെ നാലുപേർ ഒളിവിൽ
റാഞ്ചി: ബലാത്സംഗ ശ്രമം ചെറുത്തതിലുള്ള രോഷത്തില്‍ 23 വയസുകാരിയെ മൂന്നു ബന്ധുക്കൾ ഉൾപ്പെടെ നാലുപേർ ചേർന്ന് തീകൊളുത്തി കൊന്നു. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികളെ ഉടന്‍ തന്നെ പിടികൂടുമെന്നു പൊലീസ് അറിയിച്ചു. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ രൂപീകരിച്ചതായും പൊലീസ് വ്യക്തമാക്കി. ഝാർഖണ്ഡ് ഹസാരിബാഗില്‍ ജനുവരി ഏഴിന് വീട്ടില്‍ വച്ചായിരുന്നു സംഭവം. ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി ഇന്നലെയാണ് മരിച്ചത്. ബലാത്സംഗ ശ്രമം ചെറുത്തതില്‍ കുപിതരായ പ്രതികള്‍ യുവതിയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ദേഹത്ത് 70 ശതമാനം പൊള്ളലേറ്റ യുവതി രാജേന്ദ്ര ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ചികിത്സയിലിരിക്കേയാണ് ആരോഗ്യനില വഷളായി മരിച്ചത്. സംഭവത്തില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി ഹസാരിബാഗ് എസ്പി മനോജ് രത്തന്‍ പറഞ്ഞു. ആശുപത്രിയില്‍ ചികിത്സയിലിരിക്കേ എടുത്ത യുവതിയുടെയും ഭര്‍ത്താവിന്റെയും മൊഴികളില്‍ പൊരുത്തക്കേടുകള്‍ ഉണ്ട്. ഇക്കാര്യം അന്വേഷിച്ച് വരികയാണ്. സഹായത്തിനായി ഒച്ചവെച്ചപ്പോള്‍ അയല്‍വാസികളാണ് തന്നെ രക്ഷിച്ചതെന്നാണ് യുവതി…
Read More » -
Local
ബഫർസോൺ വനത്തിനുള്ളില്‍ നിജപ്പെടുത്തണം, കര്‍ഷകരേയും കൃഷിയിടങ്ങളേയും സംരക്ഷിക്കണമെന്ന് ജോസ് കെ മാണി
തൊടുപുഴ: ബഫർസോൺസോണ്‍ വനത്തിനുള്ളില്‍ നിജപ്പെടുത്തി കര്‍ഷകരേയും കൃഷിയിടങ്ങളേയും സംരക്ഷിക്കണമെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി ജോസ് കെ മാണി ആവശ്യപ്പെട്ടു. ബഫര്‍സോണുമായി ബന്ധപ്പെട്ട് സുപ്രീംകോടതി നിയോഗിച്ച എംപവേര്‍ഡ് കമ്മറ്റി മുമ്പാകെ വിശദമായി വിഷയം പഠിച്ചതിനുശേഷം എഴുതി തയ്യാറാക്കിയ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് കേരള കോണ്‍ഗ്രസ് (എം) ഉന്നയിച്ച ആവശ്യവും ഇതുതന്നെയാണെന്നും അദ്ദേഹം പറഞ്ഞു. കേരളാ കോൺഗ്രസ് എം തൊടുപുഴ നിയോജകമണ്ഡലം നേതൃസംഗമം ടൗൺഹാളിൽ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ സാഹചര്യം രാജ്യത്തെ ഇതര സംസ്ഥാനങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ്. രാജ്യത്തിന്‍റെ ആകെ ഭൂവിസ്തൃതിയുടെ 1.1 ശതമാനം മാത്രമാണ് കേരളത്തിനുള്ളത്. എന്നാല്‍ രാജ്യത്തെ ജനസംഖ്യയുടെ 3.3 ശതമാനവും കേരളത്തിലാണുള്ളത്. 38863 ചതുരശ്ര കിലോ വിസ്തൃതിയുള്ള കേരളത്തിലെ 69.4 ശതമാനം പ്രദേശങ്ങളിലും വിവിധ പരിസ്ഥിതി നിയമങ്ങളുടെ നിയന്ത്രണങ്ങള്‍ ഉണ്ട്. സംസ്ഥാനത്തെ കേവലം 30.6% ഭൂപ്രദേശം മാത്രമാണ് ജനവാസമേഖലകള്‍ക്കായി ലഭ്യമായിട്ടുള്ളത്. ഭവന നിര്‍മ്മാണത്തിനും കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്കും അടിസ്ഥാന വികസന സൗകര്യങ്ങള്‍ ഒരുക്കുന്നതിനും…
Read More » -
Kerala
എറണാകുളത്ത് നോറോ വൈറസ് സ്ഥിരീകരിച്ചു; കാക്കനാട് 19 വിദ്യാര്‍ഥികള്‍ക്ക് രോഗം
കൊച്ചി: കാക്കനാട് സ്വകാര്യ സ്‌കൂളിലെ 19 വിദ്യാര്‍ഥികള്‍ക്ക് നോറോ വൈറസ് ബാധ സ്ഥിരീകരിച്ചു. വയറിളക്കം, ഛര്‍ദി തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. മൂന്ന് കുട്ടികളെ വൈറസ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടികളുടെ മാതാപിതാക്കളില്‍ ചിലര്‍ക്കും രോഗബാധയുടെ ലക്ഷണങ്ങള്‍ പ്രകടമായിട്ടുണ്ട്. ഇതേത്തുടര്‍ന്ന് സ്‌കൂളിലെ 1 മുതല്‍ 5 വരെ ക്ലാസുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. രോഗബാധിതരായവരില്‍ നിന്നും മറ്റുള്ളവരിലേക്ക് പകരുന്നതാണ് നോറാ വൈറസ്. ജില്ലാ ആരോഗ്യ വിഭാഗം പ്രതിരോധ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. എന്താണ് നോറോ വൈറസ് ? ഉദരസംബന്ധമായ അസുഖം ഉണ്ടാക്കുന്ന ഒരുകൂട്ടം വൈറസുകളാണ് നോറോ. ആമാശയത്തിന്റെയും കുടലിന്റെയും ആവരണത്തിന്റെ വീക്കത്തിനും കടുത്ത ഛര്‍ദി, വയറിളക്കം എന്നിവയ്ക്കും ഈ വൈറസ് കാരണമാകുന്നു. ആരോഗ്യമുള്ളവരില്‍ നോറോ വൈറസ് കാര്യമായി ബാധിക്കില്ലെങ്കിലും ചെറിയ കുട്ടികള്‍, പ്രായമായവര്‍, മറ്റ് അനുബന്ധ രോഗങ്ങളുള്ളവര്‍ എന്നിവരെ ബാധിച്ചാല്‍ ഗുരുതരമാകാന്‍ സാധ്യതയുണ്ട്. പകരുന്നത് ഇങ്ങനെ മലിനജലത്തിലൂടെയും, ഭക്ഷണത്തിലൂടെയും രോഗബാധിതരുമായുള്ള സമ്പര്‍ക്കത്തിലൂടെയും രോഗം പടരും. രോഗബാധിതനായ വ്യക്തിയില്‍ നിന്നും സ്രവങ്ങളിലൂടെ…
Read More » -
India
തമിഴ്നാട്ടിൽ ഉത്സവത്തിനിടെ ക്രെയിൻ തകർന്നു വീണ് മൂന്നു മരണം; എട്ടു പേർക്ക് ഗുരുതര പരുക്ക്
ചെന്നൈ: തമിഴ്‌നാട്ടിലെ റാണിപ്പേട്ട് ജില്ലയിലെ കല്‍വീതി ഗ്രാമത്തിലെ ക്ഷേത്രോല്‍സവത്തിനിടെ ക്രെയിന്‍ തകര്‍ന്ന് വീണ് മൂന്നുമരണം. എട്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഞായറാഴ്ച രാത്രി 8.15 നാണ് സംഭവം. കൽവീതി ഗ്രാമത്തിൽ ദ്രൗപദി അമ്മൻ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി ക്ഷേത്ര പ്രതിഷ്ഠയെ ക്രെയിനിനുമുകളിൽ കയറ്റി ഗ്രാമത്തിലൂടെ എഴുന്നള്ളിക്കുന്ന ചടങ്ങിനിടെയാണ് അപകടം. മുത്തുകുമാരന്‍ (31) ജ്യോതി ബാബു (19) എസ് ഭൂപാലന്‍ (41) എന്നിവരാണ് മരിച്ചത്. ദ്രൗപതി അമ്മന്‍ ക്ഷേത്രത്തിലെ പ്രതിഷ്ഠയെ ക്രെയിനില്‍ ഉയര്‍ത്തി തെരുവിലൂടെ പ്രദക്ഷിണം ചെയ്യുന്നതിനിടെ ക്രെയിന്‍ തകര്‍ന്ന് 20 അടി ഉയരത്തില്‍ നിന്ന് ആളുകള്‍ താഴേക്ക് പതിക്കുകയായിരുന്നു. അപകടം നടക്കുമ്പോള്‍ റോഡിലും ക്ഷേത്രപരിസരത്തുമായി ആയിരത്തിലധികം ആളുകള്‍ ഉണ്ടായിരുന്നു. പരുക്കേറ്റവരെ അരക്കോണം താലൂക്ക് ആശുപത്രിയിലും പൊന്നായിയിലെ പ്രാഥമികാരോഗ്യകേന്ദ്രത്തിലും പ്രവേശിപ്പിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. ക്രെയിന്റെ കാലപ്പഴക്കമാണോ സാങ്കേതിക തകരാറാണോ എന്നും അന്വേഷിക്കുന്നുണ്ട്.
Read More » -
Crime
ഇന്‍സ്റ്റഗ്രാംസൗഹൃദം, കുണ്ടറക്കാരിയായ പ്ലസ്വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു; ക്രിമിനല്‍കേസ് പ്രതികളടക്കം പിടിയില്‍
കൊല്ലം: പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ മൂന്ന് യുവാക്കള്‍ അറസ്റ്റില്‍. തിരുവനന്തപുരം പെരുമാതുറ സ്വദേശികളായ ജസീര്‍, നൗഫല്‍, നിയാസ് എന്നിവരെയാണ് കുണ്ടറ പോലീസ് അറസ്റ്റ് ചെയ്തത്. കുണ്ടറയില്‍നിന്ന് കടത്തിക്കൊണ്ടുപോയ പെണ്‍കുട്ടിയെ തിരുവനന്തപുരം പാലോട്ടെ വീട്ടില്‍ എത്തിച്ചാണ് പീഡിപ്പിച്ചത്. ഇന്‍സ്റ്റഗ്രാം വഴി സൗഹൃദം സ്ഥാപിച്ച ജസീര്‍ ആണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്നും കുട്ടിയെ കടത്തിക്കൊണ്ടുപോയതിനാണ് മറ്റുരണ്ടുപേരെ പിടികൂടിയതെന്നും പോലീസ് പറഞ്ഞു. ജനുവരി 18-ാം തീയതി മുതലാണ് കുണ്ടറ സ്വദേശിനിയായ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ കാണാതായത്. തുടര്‍ന്ന് വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. പെണ്‍കുട്ടിയുടെ ഇന്‍സ്റ്റഗ്രാം അടക്കമുള്ള സാമൂഹികമാധ്യമ അക്കൗണ്ടുകള്‍ പോലീസ് പരിശോധിച്ചതോടെയാണ് ജസീറുമായുള്ള സൗഹൃദം കണ്ടെത്തിയത്. ഇയാളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ കഴിഞ്ഞദിവസം പാലോടുള്ള വീട്ടില്‍നിന്ന് പെണ്‍കുട്ടിയെ കണ്ടെത്തുകയും പ്രതികളെ പിടികൂടുകയുമായിരുന്നു. ഇവര്‍ ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അറസ്റ്റിലായ ജസീര്‍ നാല് ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. മറ്റൊരു പ്രതിയായ നിയാസിനെതിരേ പത്തിലേറേ ക്രിമിനല്‍കേസുകളുമുണ്ട്.
Read More » -
India
മോദിക്കെതിരായ ഡോക്യുമെന്ററി ലിങ്കുകള്‍ പങ്ക് വച്ച് പ്രതിപക്ഷം; നാളെ ജെ.എന്‍.യു ക്യാംപസില്‍ പ്രദര്‍ശനം
ന്യൂഡല്‍ഹി: ഡോക്യുമെന്ററി വിവാദത്തില്‍ കേന്ദ്രസര്‍ക്കാരിനെ വെല്ലുവിളിച്ച് പ്രതിപക്ഷം. വാര്‍ത്താ വിതരണ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശമനുസരിച്ച് ട്വിറ്ററും, യൂട്യൂബും മോദിക്കെതിരായ ഡോക്യുമെന്ററി നീക്കം ചെയ്യുമ്പോള്‍ ഡോക്യുമെന്ററി ലഭ്യമായ മറ്റ് ലിങ്കുകള്‍ പങ്കുവച്ചാണ് പ്രതിപക്ഷ നേതാക്കളുടെ പ്രതിഷേധം. തൃണമൂല്‍ കോണ്‍ഗ്രസ് എം.പിമാരായ ഡെറിയക് ഒബ്രിയാന്‍, മൊഹുവ മൊയ്ത്ര, ശിവസേന എം.പി പ്രിയങ്ക ചതുര്‍വേദി എന്നിവര്‍ ഡോക്യുമെന്ററിയുടെ പുതിയ ലിങ്കുകള്‍ ട്വീറ്റ് ചെയ്തു. മറയ്ക്കാനൊന്നുമില്ലെങ്കില്‍ ഡോക്യുമെന്ററിയെ സര്‍ക്കാര്‍ എന്തിന് ഭയക്കുന്നുവെന്നാണ് പ്രതിപക്ഷ നേതാക്കള്‍ ചോദിക്കുന്നത്. ചക്രവര്‍ത്തിയും ഭൃത്യന്മാരും എത്ര ഭീരുക്കളാണെന്ന് ഡോക്യുമെന്ററി നിരോധനത്തോടെ ജനത്തിന് മനസിലായെന്ന് മഹുവ മൊയ്ത്ര പരിഹസിച്ചു. ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാന്‍ ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ തീരുമാനിച്ചു. നൂറിലേറെ ട്വീറ്റുകള്‍ ഇതിനോടകം നീക്കം ചെയ്ത കേന്ദ്രസര്‍ക്കാര്‍ സമൂഹ മാധ്യമങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. യുകെ വിദേശകാര്യ വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ടാണ് ഡോക്യുമെന്ററി പങ്ക് വയ്ക്കുന്നത്. ഡോക്യുമെന്ററി പുറത്ത് വന്നതിന് ശേഷവും മുന്‍ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ജാക്ക് സ്‌ട്രോ അദ്ദേഹത്തിന്റെ നിലപാടില്‍ ഉറച്ച് നില്‍ക്കുകയുമാണ്. ഈ ഘടകങ്ങളാണ്…
Read More » -
Kerala
ലൈഫ് മിഷനിലെ ആറുകോടിയുടെ കോഴ; ആരോപണം ആവര്‍ത്തിച്ച് സ്വപ്ന
കൊച്ചി: ലൈഫ് മിഷനില്‍ കോഴ ഇടപാട് നടന്നിട്ടുണ്ടെന്ന് ആവര്‍ത്തിച്ച് സ്വപ്ന സുരേഷ്. തന്റെ കൈയില്‍ കോഴ ഇടപാടുകളുടെ തെളിവുകളുണ്ടെന്നും ആറ് കോടി രൂപയുടെ കോഴ ഇടപാട് നടന്നിട്ടുണ്ടെന്നും സ്വപ്ന പറഞ്ഞു. അന്വേഷണത്തിനിടെ ഉദ്യോഗസ്ഥര്‍ ശേഖരിച്ച തെളിവുകള്‍ എത്രമാത്രം അട്ടിമറിക്കപ്പെട്ടു എന്ന് അറിയില്ലെന്നും സ്വപ്ന പറഞ്ഞു. അതേസമയം, ലൈഫ് മിഷനില്‍ ശിവശങ്കറിന് കൈക്കൂലി പണം ലഭിച്ച കാര്യം തനിക്കറിയാമെന്നും ഇക്കാര്യത്തില്‍ തെളിവുകള്‍ അന്വേഷണ സംഘത്തിന് നല്‍കുമെന്നും കേസിലെ മറ്റൊരു പ്രതിയായ പി.ആര്‍ സരിത്ത് പറഞ്ഞു. അതിനിടെ, ലൈഫ് മിഷന്‍ കോഴക്കേസില്‍ പ്രതികള്‍ക്ക് ഇ.ഡി നോട്ടീസ് നല്‍കിയിരുന്നു. സ്വപ്‌ന സുരേഷ്, സരിത്, സന്ദീപ് എന്നിവര്‍ക്കാണ് ചോദ്യംചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇഡി നോട്ടീസ് നല്‍കിയത്. ഇന്ന് രാവിലെ 10 മണിക്ക് ഹാജരാകണമെന്നായിരുന്നു നിര്‍ദേശം. മൂന്നുപേരെയും ഒരുമിച്ച് ചോദ്യംചെയ്യാനാണ് ഇഡിയുടെ നീക്കം.
Read More » -
LIFE
നിശ്ചയത്തിന് വിളിച്ചെങ്കിലും എത്താന്‍ സാധിച്ചില്ല; പക്ഷേ ശ്രീവിദ്യയ്ക്ക് കിടിലന്‍ സര്‍പ്രൈസ് നല്‍കി സുരേഷേട്ടന്‍
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് ശ്രീവിദ്യ മുല്ലശ്ശേരി. ടെലിവിഷന്‍ മേഖലയിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. സ്റ്റാര്‍ മാജിക് എന്ന പരിപാടിയിലെ സജീവ സാന്നിധ്യമാണ് താരം. പരിപാടിയിലെ കൗണ്ടര്‍ ക്വീന്‍ എന്നാണ് താരം അറിയപ്പെടുന്നത്. ധാരാളം ആരാധകരെ ആണ് താരം ഈ പരിപാടിയിലൂടെ സ്വന്തമാക്കിയിട്ടുള്ളത്. ഇന്ന് രാവിലെ ആയിരുന്നു നടിയുടെ വിവാഹനിശ്ചയം. സംവിധായകന്‍ രാഹുല്‍ രാമചന്ദ്രനാണ് വരന്‍. കഴിഞ്ഞ ആറു വര്‍ഷകാലമായി ഇരുവരും തമ്മില്‍ പ്രണയത്തില്‍ ആയിരുന്നു. എന്നാല്‍, അടുത്തിടെ മാത്രമാണ് ഇരുവരും ഇവരുടെ പ്രണയം ഔദ്യോഗികമായി ആരാധകരോട് തുറന്നുപറഞ്ഞത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി മാത്രമാണ് ഇവര്‍ ഇവരുടെ വിവാഹ നിശ്ചയം ഔദ്യോഗികമായി പുറത്തുവിട്ടത്. ഇത് ആരാധകര്‍ക്കിടയില്‍ വലിയ രീതിയിലുള്ള പിണക്കത്തിന് കാരണമായിരുന്നു. എന്തുകൊണ്ടാണ് ഈ വിവരം ഞങ്ങളില്‍ നിന്നും മറച്ചുവെച്ചത് എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. അതേസമയം, അടുത്ത കുടുംബക്കാരും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ഒരു പരിപാടിയായിരുന്നു ഇത് എന്നും വിവാഹത്തിന് എല്ലാവരെയും വിളിക്കും എന്നുമാണ് ശ്രീവിദ്യ പറയുന്നത്. അതേസമയം, സുരേഷ്…
Read More » -
Crime
അഞ്ചുകോടിയുടെ നിക്ഷേപ തട്ടിപ്പ്: തിരുവല്ലത്തെ എ.ആര്‍.ഫൈനാന്‍സിനെതിരേ നടപടിയില്ലെന്ന് ആക്ഷേപം
തിരുവനന്തപുരം: തിരുവല്ലത്ത് അഞ്ച് കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പ്. മേനിലത്ത് പ്രവര്‍ത്തിക്കുന്ന എ.ആര്‍.ഫൈനാന്‍സ് എന്ന സ്വകാര്യ പണമിടപാട് സ്ഥാപനമാണ് നൂറോളം നിക്ഷേപകരില്‍നിന്നും പണം തട്ടിയത്. ഒരുലക്ഷം രൂപയ്ക്ക് പ്രതിമാസം ആയിരം രൂപ പലിശ നല്‍കി ആകര്‍ഷിച്ചാണ് ബന്ധുക്കളായ അഞ്ച് സ്ത്രീകളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത സ്ഥാപനത്തിന്റെ തട്ടിപ്പ്. ഡിവൈ.എസ്.പി റാങ്കിലുള്ള പൊലീസ് ഉദ്യോഗസ്ഥന്റെ ഭാര്യ ഉള്‍പ്പെടെ ചേര്‍ന്ന് നടത്തുന്ന എ.ആര്‍. ഫൈനാന്‍സിനെതിരേ പരാതി നല്‍കിയിട്ടും പോലീസ് നടപടിയെടുക്കുന്നില്ലെന്നും നിക്ഷേപകര്‍ക്ക് പരാതിയുണ്ട്. 2003 ല്‍ പാര്‍ട്ണര്‍ഷിപ്പ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തതാണ് തിരുവല്ലം വില്ലേജ് ഓഫിസിന് സമീപത്തെ ആനന്ദ ഭവനില്‍ പ്രവര്‍ത്തിക്കുന്ന എ.ആര്‍.ഫൈനാന്‍സ്. സഹോദരിമാരായ എ.ആര്‍.ചന്ദ്രിക, എ.ആര്‍.ജാനകി, ഇവരുടെ സഹോദരന്മാരുടെ ഭാര്യമാരായ ആര്‍.മാലിനി, എം.എസ്.മിനി, പി.എസ്.മീനാകുമാരി എന്നിവരുടെ പേരിലാണ് രജിസ്‌ട്രേഷന്‍. ഇതിലെ ജാനകിയുടെ വീട്ടിലാണ് സ്ഥാപനത്തിന്റെ പ്രവര്‍ത്തനം. 2021 ഒക്ടോബര്‍ വരെ കൃത്യമായി പലിശ നല്‍കി വിശ്വാസം ഉറപ്പിച്ചതോടെ ബന്ധുക്കളും അയല്‍വാസികളുമായ നിരവധിപേര്‍ സമ്പാദ്യം മുഴുവന്‍ നിക്ഷേപമായിറക്കി. ഇതിനുശേഷം പലിശ മുടങ്ങി. ഒന്നേകാല്‍ വര്‍ഷമായി…
Read More » -
Kerala
മലങ്കര ഡാമിൽനിന്നു വെള്ളമെത്തിക്കുന്ന കനാൽ തകർന്ന് വെള്ളപ്പാച്ചിൽ, മൂവാറ്റുപുഴയിൽ കാർ യാത്രികർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!
കൊച്ചി: മലങ്കര ഡാമിൽനിന്നു വെള്ളമെത്തിക്കുന്ന കനാൽ തകർന്ന് വെള്ളപ്പാച്ചിൽ, മൂവാറ്റുപുഴയിൽ കാർ യാത്രികർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. മൂവാറ്റുപുഴ കൂത്താട്ടുകുളം ലിങ്ക് റോഡിൽ ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് കനാൽ ഇടിഞ്ഞുവീണത്. 15 അടി താഴ്ചയിലേക്കാണ് കനാൽ ഇടിഞ്ഞുവീണത്. മൂവാറ്റുപുഴ വാലി ഇറിഗേഷൻ പദ്ധതിയുടെ ഭാഗമായി മലങ്കര ഡാമിൽ നിന്നും കൃഷിയിടങ്ങളിലേക്ക് വെള്ളമെത്തിക്കുന്ന കനാൽ ആണ് ഇടിഞ്ഞത്. മൂവാറ്റുപുഴ – കൂത്താട്ടുകുളം ലിങ്ക് റോഡിൽ പണ്ടപ്പിള്ളി – ആരക്കുന്നത്തിനു സമീപമാണ് അപകടം ഉണ്ടായത്. കനാലിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞതിനെത്തുടർന്ന് വൻതോതിൽ മണ്ണും വെള്ളവും റോഡിലേക്ക് ഇരച്ചെത്തി. സമീപത്തെ വീട്ടുമുറ്റത്തേക്കും വെള്ളവും ചെളിയും ഇരച്ചെത്തി. അഗ്നിശമന സേനയും നാട്ടുകാരും ചേർന്ന് ചെളിയും വെള്ളവും നീക്കിയതിനെത്തുടർന്നാണ് ഗതാഗതം ഭാഗികമായി പുനഃരാരംഭിച്ചത്. നിർമ്മാണത്തിലെ അശാസ്ത്രീയതയാണ് കനാൽ ഇടിഞ്ഞു വീഴാൻ കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. അപകടത്തെത്തുടർന്ന് ഈ ഭാഗത്തേക്ക് വെള്ളം കടത്തിവിടുന്നത് നിർത്തി വെച്ചു.
Read More »