Month: January 2023

  • Kerala

    നിയന്ത്രണംവിട്ട് ലോറി വെയിറ്റിംഗ് ഷെഡിലേക്ക് ഇടിച്ചു കയറി; ഒന്നര മണിക്കൂര്‍ പണിപ്പെട്ട് ഡ്രൈവറെ രക്ഷപ്പെടുത്തി

    കോട്ടയം: പൊന്‍കുന്നം രണ്ടാം മൈലില്‍ ലോറി നിയന്ത്രണം വിട്ട് വെയ്റ്റിംഗ് ഷെഡിലേയ്ക്ക് ഇടിച്ചു കയറി. ഒന്നര മണിക്കൂറിലേറെ ലോറിയ്ക്കുള്ളില്‍ കുടുങ്ങിയ ഡ്രൈവറെ നീണ്ട പരിശ്രമത്തിനൊടുവില്‍ രക്ഷപ്പെടുത്തി. തൊടുപുഴ എഴുമുട്ടം സ്വദേശി കിഴക്കേക്കര വീട്ടില്‍ മനോജ് മാത്യു (36) വിനെയാണ് ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തിയത്. ചൊവ്വാഴ്ച രാവിലെ ഏഴു മണിയോടെ പുനലൂര്‍ മൂവാറ്റുപുഴ ദേശീയപാതയിലാണ് അപകടം. പെരിന്തല്‍മണ്ണയില്‍ നിന്ന് പത്തനംതിട്ടയിലേയ്ക്ക് തുണി കയറ്റിവന്ന ലോറിയാണ് അപകടത്തില്‍ പെട്ടത്. പൊന്‍കുന്നം രണ്ടാം മൈലിലെ വെയ്റ്റിംഗ് ഷെഡിലേയ്ക്ക് നിയന്ത്രണം വിട്ട വാഹനം ഇടിച്ചു കയറുകയായിരുന്നു. വശങ്ങളിലെ മണ്‍തിട്ടയിലേയ്ക്ക് അടക്കം ഇടിച്ചു കയറിയ ലോറിയ്ക്കുള്ളില്‍ ഡ്രൈവര്‍ മനോജ് കുടുങ്ങുകയായിരുന്നു. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് അഗ്‌നിരക്ഷാസേനാ ഉദ്യോഗസ്ഥര്‍ എത്തിയെങ്കിലും വാഹനത്തിന്റെ മുന്‍വശമുയര്‍ത്താതെ രക്ഷാപ്രവര്‍ത്തനം നടത്താനാകാത്ത സാഹചര്യമായിരുന്നു. തുടര്‍ന്ന് പാലായില്‍ നിന്നും ഒരു സംഘം അഗ്‌നിരക്ഷാസേനാ ഉദ്യോഗസ്ഥര്‍ കൂടി സ്ഥലത്തെത്തി. പിന്നീട് നാട്ടുകാരും അഗ്‌നിരക്ഷാസേനാ ഉദ്യോഗസ്ഥരും ചേര്‍ന്ന് വടം കെട്ടി ലോറിയുടെ മുന്‍ഭാഗമുയര്‍ത്തി നിര്‍ത്തിയ ശേഷം വശം മുറിച്ച്…

    Read More »
  • Health

    രാവിലെ വിശന്നാൽ വെറും വയറ്റിൽ പഴം കഴിക്കും, എന്നാൽ അത് നല്ല ശീലം അല്ലത്രേ; കാരണങ്ങൾ ഇതാണ്..

    രാവിലെ വിശന്നാൽ വെറും വയറ്റിൽ പഴം കഴിക്കുന്നവരാണ് ഏറെപ്പേരും. എന്നാൽ ഇതത്ര നല്ല ശീലമല്ലെന്നു ആരോഗ്യ വിദഗ്ധർ പറയുന്നു. പലപ്പോഴും ആളുകള്‍ രാവിലെ ഓഫീസില്‍ പോകാനുള്ള തിടുക്കത്തില്‍ വെറും വയറ്റില്‍ വാഴപ്പഴം കഴിക്കുന്നു. എന്നാല്‍ വെറും വയറ്റില്‍ വാഴപ്പഴം കഴിക്കുന്നത് ആരോഗ്യത്തിന് വളരെയധികം ദോഷം ചെയ്യും. അവശ്യ പോഷകങ്ങള്‍ നിറഞ്ഞതാണെങ്കിലും, ഒഴിഞ്ഞ വയറ്റില്‍ വാഴപ്പഴം കഴിക്കുന്നത് നല്ലതല്ലെന്ന് പറയുന്നതിന് ചില കാരണങ്ങള്‍ ഇതാ. ദഹനപ്രശ്നങ്ങള്‍ വാഴപ്പഴത്തില്‍ പൊട്ടാസ്യം, ഫൈബര്‍, മഗ്‌നീഷ്യം എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. അതേസമയം തന്നെ വാഴപഴം അസിഡിറ്റി സ്വഭാവമുള്ള ഒരു പഴം കൂടിയാണ്. അസിഡിറ്റി ഉള്ള ഭക്ഷണങ്ങള്‍ വെറും വയറ്റില്‍ കഴിക്കുന്നത് ദഹനപ്രശ്‌നങ്ങള്‍ക്ക് കാരണമാകും. അതുകൊണ്ട് നിങ്ങള്‍ വെറും വയറ്റില്‍ ഒരിക്കലും വാഴപ്പഴം കഴിക്കരുത്. ഹൃദയപ്രശ്നങ്ങള്‍ വാഴപ്പഴത്തില്‍ പൊട്ടാസ്യവും മഗ്നീഷ്യവും കൂടുതലായി അടങ്ങിയിട്ടുണ്ട്. വെറും വയറ്റില്‍ പഴം കഴിക്കുന്നത് ഈ രണ്ട് പോഷകങ്ങളും രക്തത്തില്‍ അധികമാകാന്‍ ഇടയാക്കും. ഇത് നിങ്ങളുടെ ഹൃദയത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യും. അതുകൊണ്ട് തന്നെ…

    Read More »
  • Food

    കണ്ടാൽത്തന്നെ നാവിൽ കൊതിയൂറും, രുചിയിലും മുമ്പിൽ; മാമ്പഴങ്ങളുടെ രാഞ്ജി നാം ഡോക് മായ്

    മാമ്പഴങ്ങളുടെ രാഞ്ജി എന്ന പേരില്‍ അറിയപ്പെടുന്ന മാവിനമാണ് നാം ഡോക് മായ്. പഴങ്ങളുടെ പറുദീസയായ തായ്‌ലന്‍ഡില്‍ നിന്നുമാണ് ഈയിനം മാമ്പഴം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പ്രചരിച്ചത്. അസാധ്യമായ രുചി തന്നെയാണ് നാം ഡോക് മായുടെ പ്രത്യേകത. കേരളത്തിന്റെ കാലാവസ്ഥയിലും നല്ല പോലെ വളരുന്ന മാമ്പഴം വീട്ട് മുറ്റത്തും ഡ്രമ്മിലുമെല്ലാം നടാന്‍ അനുയോജ്യമാണ്. രുചിയില്‍ മുന്നില്‍ ലോകത്തിലെ ഏറ്റവും രുചികരമായ മാമ്പഴമെന്നാണ് നാം ഡോക് മായുടെ വിശദീകരണം. മാമ്പഴങ്ങളുടെ രാഞ്ജി എന്ന പേരു ലഭിക്കാന്‍ കാരണവും ഇതുതന്നെ. നമ്മുടെ കിളിച്ചുണ്ടന്‍ മാമ്പഴത്തിന് സമാനമായ ആകൃതിയാണ് ഈയിനത്തിന്. പഴുക്കുമ്പോള്‍ മഞ്ഞ കലര്‍ന്ന ഗോള്‍ഡന്‍ നിറത്തിലേക്ക് മാറുന്ന നാം ഡോക് മാമ്പഴത്തിന്റെയുള്ളില്‍ വളരെ ചെറിയ മാങ്ങാണ്ടിയും അതിനെ പൊതിഞ്ഞു വളരെ രുചികരമായ മാംസള ഭാഗവും ഉണ്ട്. നാരുകള്‍ ഒട്ടും തന്നെ ഇല്ല എന്നതാണ് മറ്റൊരു സവിശേഷത. ഡ്രമ്മിലും വളർത്താം മാവ് വളര്‍ത്താന്‍ സ്ഥലമില്ലെങ്കില്‍ വിഷമിക്കേണ്ട കാര്യമില്ല, ഒരു വലിയ ഡ്രം വാങ്ങി ചാണകപ്പൊടിയും എല്ലുപൊടിയും കമ്പോസ്റ്റും…

    Read More »
  • India

    ആവേശമുണർത്തി ഭാരത് ജോഡോ യാത്രയുടെ രണ്ടാം ഘട്ടത്തിന് തുടക്കം; ഉത്തർപ്രദേശിൽ തുടങ്ങി കാശ്മീരിൽ അവസാനിക്കും 

    ന്യൂഡൽഹി: ആവേശമുണർത്തി ഭാരത് ജോഡോ യാത്രയുടെ രണ്ടാം ഘട്ടത്തിന് തുടക്കം. കശ്മീരി ഗേറ്റിന് സമീപമുള്ള ഹനുമാൻ ക്ഷേത്രത്തിന് മുൻപിൽ നിന്ന് രാവിലെ പത്ത് മണിക്കാണ് യാത്ര തുടങ്ങിയത്. പന്ത്രണ്ട് മണിയോടെ ഉത്തർപ്രദേശ് അതിർത്തിയായ ഗാസിയാബാദിലെ ഗോകുൽപുരിയിൽ വച്ച് പതാക കൈമാറി. യുപി, പഞ്ചാബ് സംസ്ഥാനങ്ങളിലൂടെ കടന്ന് യാത്ര കശ്മീരിലവസാനിക്കും. രണ്ടാം ഘട്ടത്തിൽ പ്രതിപക്ഷ സഖ്യനീക്കം ലക്ഷ്യമിട്ടാണ് കോൺഗ്രസ് നീങ്ങുന്നത്. പ്രതിപക്ഷ സഖ്യം വൈകാതെ യാഥാർത്ഥ്യമാകുമെന്ന് യാത്രക്കൊപ്പമുള്ള യോഗേന്ദ്ര യാദവ് പറഞ്ഞു. ഭാരത് ജോഡോ യാത്രയിലൂടെ പ്രതിപക്ഷ മനസുകളിൽ ഐക്യം രൂപപ്പെട്ടു കഴിഞ്ഞു. സീറ്റ് ചർച്ചകളടക്കമുള്ള കാര്യങ്ങൾ വിദൂര വിഷയങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ ഭാരത് ജോഡോ യാത്രയിൽ സുരക്ഷ കൂട്ടി. ദില്ലി പൊലീസിനൊപ്പം കേന്ദ്ര സേനയുടെ വിന്യാസവും കൂട്ടിയിട്ടുണ്ട്.രാഹുൽ ഗാന്ധിയുടെ സുരക്ഷയിൽ ആശങ്കയുണ്ടെന്ന് യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ബി.വി. ശ്രീനിവാസ് പറഞ്ഞു. ദില്ലിയിൽ വലിയ സുരക്ഷ വീഴ്ചയുണ്ടായി. തുടർന്നങ്ങോട്ടും സുരക്ഷ ക്രമീകരണങ്ങളിൽ ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു. പൊതുതെരഞ്ഞെടുപിന് പ്രതിപക്ഷ ഐക്യം ലക്ഷ്യമിട്ടാണ്…

    Read More »
  • LIFE

    ഏഴാം മാസം പഴുത്ത പപ്പായ വിളവെടുക്കാം, റെഡ് ലേഡിയുടെ കൃഷിയും പരിചരണ മുറകളും

    രുചിയിലും ഗുണത്തിലും മറ്റു പഴ വര്‍ഗങ്ങളെക്കാളും മുന്നിലാണ് പപ്പായ. നല്ല വിളവ് തരുന്നതും വ്യവസായിക അടിസ്ഥാനത്തില്‍ കൃഷി ചെയ്യാവുന്നതുമായ പപ്പായ ഇനമാണ് റെഡ് ലേഡി. പെട്ടെന്നു കേടാകാത്ത പ്രകൃതവും നിറവും മറ്റു ഗുണങ്ങളും റെഡ് ലേഡിയെ വ്യത്യസ്ഥമാക്കുന്നു. പഴുത്ത റെഡ് ലേഡി പപ്പായ ഒരാഴ്ചവരെ വരെ കേടാകാതിരിക്കും. വ്യാവസായിക അടിസ്ഥാനത്തില്‍ കേരളത്തില്‍ നിരവധി പേര്‍ റെഡ് ലേഡി പപ്പായ കൃഷി ചെയ്യുന്നുണ്ടെങ്കിലും നമ്മുടെ ആവശ്യത്തിനിതു തികയുന്നില്ല. ഒന്നു മനസുവച്ചാല്‍ നമ്മുടെ വീട്ടുമുറ്റത്തും റെഡ് ലേഡി പപ്പായ കൃഷി ചെയ്യാവുന്നതേയുള്ളൂ. ഉയരമില്ലാത്തതിനാല്‍ വിളവെടുപ്പ് എളുപ്പമാണെന്നതാണ് അതിലൊന്ന്. രോഗബാധയില്ലാത്തതും, വിപണിയില്‍ മികച്ച വില ലഭിക്കുന്നതും കര്‍ഷകരെ ഈയിനത്തിലേക്ക് ആകര്‍ഷിക്കുന്നു. ജില്ലയിലെ നഴ്‌സറികളില്‍ മികച്ചയിനം തൈകള്‍ക്ക് 30 മുതല്‍ 40 രൂപ വരെയാണ് വില. നിലവില്‍ ജില്ലയിലെ നിരവധി പ്രദേശങ്ങളില്‍ റെഡ് ലേഡി പപ്പായകൃഷി വ്യാവസായിക അടിസ്ഥാനത്തില്‍ തന്നെ കൃഷി ചെയ്തുവരുന്ന നിരവധി കര്‍ഷകരാണുള്ളത്. നടുന്ന സമയത്ത് അല്‍പ്പം ശ്രദ്ധിച്ചാല്‍ കൂടുതല്‍ വിളവ് ലഭിക്കുന്ന ഇനം…

    Read More »
  • India

    രണ്ട് നൂറ്റാണ്ടുകള്‍ക്ക് ശേഷം വരദരാജ പെരുമാള്‍ ക്ഷേത്ര പ്രവേശനം നേടി ദളിതര്‍

    ചെന്നൈ: ഇരുനൂറ് വര്‍ഷത്തിലധികം പഴക്കമുള്ള കള്ളക്കുറിച്ചി ജില്ലയിലെ വൈനന്തത്തെ വരദരാജ പെരുമാള്‍ ക്ഷേത്രത്തില്‍ ദളിത് വിഭാഗത്തിലുള്ളവര്‍ ആദ്യമായി ആരാധന നടത്തി. സവര്‍ണര്‍ക്ക് മാത്രം പ്രവേശനം അനുവദിച്ചിരുന്ന ക്ഷേത്രത്തിലെ ആരാധനയ്ക്കായി ഇവിടുത്തെ നൂറ് കണക്കിന് കുടുംബങ്ങള്‍ ചേര്‍ന്ന് നടത്തിയ പ്രതിഷേധങ്ങളാണ് ഇന്നലെ ഫലം കണ്ടത്. വരദരാജ പെരുമാള്‍ ക്ഷേത്രത്തില്‍ പ്രവേശിച്ച് ആരാധനയ്ക്കായി പ്രദേശത്തെ ദളിത് വിഭാഗക്കാര്‍ ശ്രമം തുടങ്ങിയിട്ട് വര്‍ഷങ്ങളായി. നിവേദനങ്ങളായും പ്രതിഷേധങ്ങളായുമൊക്കെ ഇവര്‍ കാത്തിരുന്നത് വര്‍ഷങ്ങള്‍. എന്നാല്‍ ക്ഷേത്ര ഭരണ സമിതി ആരാധനയ്ക്ക് അനുമതി നല്‍കിയില്ല. ക്ഷേത്രത്തില്‍ കയറാന്‍ ചിലര്‍ ശ്രമിച്ചത്, പ്രദേശത്ത് വലിയ പ്രശ്നങ്ങളും സൃഷ്ടിച്ചു. ആറു മാസം മുന്‍പാണ് ക്ഷേത്രപ്രവേശനത്തിനായി പ്രദേശത്തുകാര്‍ നിരന്തര സമരം ആരംഭിച്ചത്. സമരം ശക്തമായതോടെ, കലക്ടറുടെ നേതൃത്വത്തില്‍ സമാധാന യോഗങ്ങള്‍ ചേര്‍ന്നു. ദേവസ്വം മന്ത്രിയുടെ ഓഫീസിലെത്തി സമരക്കാര്‍ നിവേദനം നല്‍കി. അങ്ങനെ ഒടുവില്‍ അനുമതി ലഭിച്ചു. ഇന്നലെ പ്രദേശത്തെ നൂറുകണക്കിന് ആളുകള്‍ ക്ഷേത്രത്തിലെത്തി ആരാധന നടത്തി. കനത്ത പോലീസ് സുരക്ഷയിലായിരുന്നു ക്ഷേത്രവും പരിസരവും.

    Read More »
  • India

    വന്ദേ ഭാരത് എക്സ്പ്രസിനുനേരെ ബംഗാളില്‍ കല്ലേറ്; അന്വേഷണം പ്രഖ്യാപിച്ച് റെയില്‍വെ

    കൊല്‍ക്കത്ത: ആദ്യ സര്‍വീസിനിടെതന്നെ പശ്ചിമ ബംഗാളില്‍ വന്ദേഭാരത് എക്സ്പ്രസിനുനേരെ കല്ലേറ്. ട്രെയിനിന്റെ ജനല്‍ചില്ല് തകര്‍ന്നു. പശ്ചിമ ബംഗാളിലെ മാല്‍ഡ കുമര്‍ഗംഞ്ച് സ്റ്റേഷന് സമീപംവച്ചായിരുന്നു കല്ലേറ്. ഡിസംബര്‍ 30-ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ബംഗാളിന് വന്ദേ ഭാരത് എക്‌സ്പ്രസ് സമര്‍പ്പിച്ചത്. ഹൗറ-ന്യൂ ജല്‍പൈഗുരി റൂട്ടിലോടുന്ന ട്രെയിനിനു നേരെയാണ് കല്ലേറുണ്ടായത്. രാജ്യത്ത് നിലവിലുള്ള ഏഴാമത്തെ വന്ദേ ഭാരത് എക്‌സ്പ്രസ്സാണിത്. ട്രെയിനിന്റെ സി-13 കോച്ചിന് നേരെയാണ് കല്ലേറുണ്ടായത്. യാത്രക്കാര്‍ക്ക് പരുക്കേറ്റിട്ടില്ല. സംഭവത്തില്‍ റെയില്‍വേ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ സാന്നിധ്യത്തിലായിരുന്നു പ്രധാനമന്ത്രി സംസ്ഥാനത്തിന് വന്ദേ ഭാരത് എക്‌സ്പ്രസ്സ് സമര്‍പ്പിച്ചത്.  

    Read More »
  • Lead News

    സജി ചെറിയാൻ നാളെ വൈകിട്ട് നാലിനു സത്യപ്രതിജ്ഞ ചെയ്യും, മുഖ്യമന്ത്രിയുടെ ശിപാർശ അംഗീകരിച്ച് ഗവർണർ

    തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ശിപാർശ അംഗീകരിച്ച് ഗവർണർ, സജി ചെറിയാൻ നാളെ വൈകിട്ട് നാലിനു സത്യപ്രതിജ്ഞ ചെയ്യും. എന്നാൽ സജി ചെറിയാന് ക്ളീന്‍ ചിറ്റ് നല്‍കിയ പോലീസ് റിപ്പോര്‍ട്ട് തിരുവല്ല കോടതിയുടെ പരിഗണനയിലാണ്. ഇതില്‍ അന്തിമ തീരുമാനം വന്നിട്ടില്ല. സത്യപ്രതിജ്ഞയെ കുറിച്ച് ഒരു അറിയിപ്പും കിട്ടിയിട്ടില്ലെന്നും ഗവർണർ ആണ് തീരുമാനമെടുക്കേണ്ടതെന്നും സജി ചെറിയാന്‍ പറഞ്ഞു. ചീഫ് സെക്രട്ടറിയും ഇക്കാര്യം പറഞ്ഞിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അറിയിപ്പ് ലഭിച്ചാലുടന്‍ തിപുവനന്തപുരത്തേക്ക് പോകുമെന്നും അദ്ദേഹം പറഞ്ഞു നാളെ വൈകിട്ട് നാല് മണിക്ക് രാജ്ഭവനിൽ നടക്കുന്ന ചടങ്ങിൽ സജി ചെറിയാൻ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കും. ഭരണഘടനയ്ക്കെതിരെ വിമർശനം നടത്തിയതിന് സജി ചെറിയാനെതിരെ കോടതിയിൽ കേസുള്ളതിനാൽ നിയമോപദേശം തേടിയശേഷമാണ് ഗവർണർ സത്യപ്രതിജ്ഞയ്ക്ക് അനുമതി നൽകിയത്. ഭരണഘടനാവിരുദ്ധ പ്രസംഗത്തെത്തുടർന്ന് ജൂലൈ ആറിനാണ് മന്ത്രിസ്ഥാനം രാജിവച്ചത്. 2022 ജൂലൈ 3 നു പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളിയിൽ സിപിഎം ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിലെ സജി ചെറിയാന്റെ പ്രസംഗമായിരുന്നു വിവാദത്തിന്റെ തുടക്കം. സജി…

    Read More »
  • Kerala

    ”വേദിയില്‍ ചൊല്ലിയത് പ്രാര്‍ഥനയല്ല; എഴുന്നേല്‍ക്കേണ്ടെന്നു വെള്ളാപ്പള്ളി തന്നെ പറഞ്ഞു”

    കണ്ണൂര്‍: എസ്.എന്‍ കോളജ് ഇന്‍ഡോര്‍ സ്റ്റേഡിയം ഉദ്ഘാടനച്ചടങ്ങില്‍ ഗുരുസ്തുതി ചൊല്ലിയപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എഴുന്നേറ്റുനില്‍ക്കാതിരുന്നതിനെച്ചൊല്ലി ഉടലെടുത്ത വിവാദത്തില്‍ പ്രതികരണവുമായി സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍. എസ്.എന്‍ കോളജിലെ പരിപാടിയില്‍ ചൊല്ലിയത് പ്രാര്‍ഥനയല്ലെന്ന് ജയരാജന്‍ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി എഴുന്നേല്‍ക്കേണ്ടതില്ലെന്ന് വേദിയിലുണ്ടായിരുന്ന വെള്ളാപ്പള്ളി നടേശന്‍ തന്നെ പറഞ്ഞിരുന്നുവെന്നും ജയരാജന്‍ അറിയിച്ചു. പ്രാര്‍ഥനയ്ക്കായി അറിയിപ്പു മുഴങ്ങിയപ്പോള്‍ ആദ്യം എഴുന്നേല്‍ക്കാനൊരുങ്ങിയ മുഖ്യമന്ത്രി ഗുരുവന്ദനമാണെന്ന് അറിഞ്ഞതോടെ അവിടെത്തന്നെ ഇരിക്കുകയായിരുന്നു. തൊട്ടടുത്തുണ്ടായിരുന്ന രാമചന്ദ്രന്‍ കടന്നപ്പള്ളി എം.എല്‍.എ എഴുന്നേല്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ അദ്ദേഹത്തെ കൈകൊണ്ടു വിലക്കി. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് അനുകൂലിച്ചും എതിര്‍ത്തും ചര്‍ച്ച സജീവമായത്. ഗുരുര്‍ബ്രഹ്‌മാ ഗുരുര്‍വിഷ്ണുഃ എന്നു തുടങ്ങുന്ന ഗുരുഗീതയാണു വേദിയില്‍ ചൊല്ലിയത്. ഈ സമയത്തു വേദിയിലും സദസ്സിലുമുണ്ടായിരുന്ന മറ്റെല്ലാവരും എഴുന്നേറ്റുനിന്നു. എസ്.എന്‍ ട്രസ്റ്റ് മാനേജര്‍ വെള്ളാപ്പള്ളി നടേശനും വേദിയിലുണ്ടായിരുന്നു. സംഭവം വിവാദമായതോടെ മുഖ്യമന്ത്രി മാപ്പു പറയണമെന്ന ആവശ്യവുമായി കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ രംഗത്തുവന്നു. ഗുരുനിന്ദ നടത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ തനിനിറം വ്യക്തമാക്കിയെന്ന്…

    Read More »
  • Crime

    മനസാക്ഷിയെ നടക്കും ക്രൂരത; പുതുവത്സര പുലരിയിൽ കാറിനടിയിൽ കുടുങ്ങിയ യുവതിയെ റോഡിലൂടെ വലിച്ചിഴയ്ക്കുന്ന ദൃശ്യം പുറത്ത് 

    ന്യൂഡൽഹി: പുതുവത്സര പുലരിയിൽ കാറിനടിയിൽ കുടുങ്ങിയ യുവതിയെ റോഡിലൂടെ വലിച്ചിഴയ്ക്കുന്ന ദൃശ്യം പുറത്ത്. പുതുവത്സര പുലരിയിൽ ഇരുപത്തിമൂന്നു വയസ്സുകാരിയായ അഞ്ജലി എന്ന പെൺകുട്ടി കാറിടിച്ചു മരിച്ച സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. അഞ്ജലിയെ റോഡിലൂടെ 12 കിലോമീറ്റർ വലിച്ചിഴച്ചെന്നും അപകടശേഷം കാർ നിർത്തിയില്ലെന്നും വ്യക്തമായതായി ഡിസിപി അറിയിച്ചു. പുതുവത്സരരാവില്‍ രാജ്യതലസ്ഥാനത്തെ ഞെട്ടിച്ച അപകടത്തിലാണ് അമൻ വിഹാർ സ്വദേശിയായ അഞ്ജലി (20) കൊല്ലപ്പെട്ടത്. ഞായറാഴ്ച പുലര്‍ച്ചെ ഡല്‍ഹി സുല്‍ത്താന്‍പുരിയില്‍ സ്‌കൂട്ടറില്‍ സഞ്ചരിക്കവെയാണ് അമിതവേഗത്തിലെത്തിയ കാര്‍ ഇടിച്ചത്. അഞ്ജലിയെ വലിച്ചിഴച്ച് 12 കിലോമീറ്ററോളം കാര്‍ മുന്നോട്ടുപോയി. വസ്ത്രമെല്ലാം കീറിപ്പറിഞ്ഞ നിലയില്‍ നഗ്‌ന മൃതദേഹം കാഞ്ചന്‍വാലയിലാണു കണ്ടെത്തിയത്. അപകടമുണ്ടാക്കിയ കാർ കാഞ്ചന്‍വാലയിൽവച്ച് യു–ടേൺ എടുക്കുന്നതു സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇവിടെ ബേക്കറി നടത്തുന്ന ദീപക് ദഹിയയാണ് അപകടത്തിന്റെ ദൃസാക്ഷികളിലൊരാൾ. സ്കൂട്ടറിൽ ഇടിച്ച ശേഷം കാർ യു-ടേൺ എടുക്കുന്നതു കണ്ടതായി ദഹിയ പറഞ്ഞിരുന്നു. മൃതദേഹം കണ്ടെത്തിയ സ്ഥലത്തേക്കു കാർ മടങ്ങുന്നതാണ് പുലർച്ചെ 3.34ന് റെക്കോഡ് ചെയ്ത ദൃശ്യങ്ങളിലുള്ളത്.…

    Read More »
Back to top button
error: