Month: January 2023
-
Crime
ചായയില്‍ മധുരമില്ലെന്ന് പറഞ്ഞ് തര്‍ക്കം; താനൂരില്‍ ഹോട്ടലുടമയെ യുവാവ് കുത്തിവീഴ്ത്തി
മലപ്പുറം: ചായയില്‍ മധുരമില്ലെന്ന് പറഞ്ഞ് ഹോട്ടലുടമയെ യുവാവ് കുത്തിവീഴ്ത്തി. താനൂര്‍ ടൗണിലെ ടി.എ. റെസ്റ്റോറന്റ് ഉടമ മനാഫിനാണ് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ മനാഫിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിയായ തങ്ങള്‍കുഞ്ഞിമാക്കാനകത്ത് സുബൈറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു സംഭവം. ചായ കുടിക്കാനെത്തിയ സുബൈര്‍ ചായയില്‍ മധുരം കുറവാണെന്ന് പറഞ്ഞ് ഹോട്ടലുടമയായ മനാഫുമായി തര്‍ക്കമുണ്ടായി. തുടര്‍ന്ന് ഹോട്ടലില്‍നിന്ന് മടങ്ങിയ ഇയാള്‍ അല്പസമയത്തിന് ശേഷം കത്തിയുമായി വന്ന് ഹോട്ടലുടമയെ കുത്തുകയായിരുന്നു. മനാഫിനെ പ്രതി പലതവണ കുത്തിയെന്നാണ് വിവരം. ഇതില്‍ ഒരു മുറിവ് ആഴത്തിലുള്ളതാണ്. ഗുരുതരമായി പരുക്കേറ്റ മനാഫിനെ ആദ്യം തിരൂര്‍ ജില്ലാ ആശുപത്രിയിലും പിന്നീട് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചു. ഇവിടെനിന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്. സംഭവത്തില്‍ പ്രതിഷേധിച്ച് താനൂരില്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരുമണി വരെ വ്യാപാരികള്‍ ഹര്‍ത്താല്‍ ആചരിക്കുകയാണ്.
Read More » -
Kerala
സജി ചെറിയാന്റെ സത്യപ്രതിജ്ഞയ്ക്ക് ധൃതി വേണ്ട; ഗവര്‍ണറുടെ നിലപാടറിയാന്‍ സി.പി.എം
തിരുവനന്തപുരം: സജി ചെറിയാനെ മന്ത്രിസഭയില്‍ തിരിച്ചെടുക്കുന്നതില്‍ ധൃതി വേണ്ടെന്ന നിലപാടിലേക്കു സി.പി.എം. സജി ചെറിയാന്റെ സത്യപ്രതിജ്ഞയുമായി ബന്ധപ്പെട്ടു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ പ്രകോപിപ്പിക്കേണ്ടെന്നാണു സി.പി.എം തീരുമാനം. ഗവര്‍ണറുടെ നിലപാട് അറിഞ്ഞശേഷം തുടര്‍ നടപടി മതിയെന്നാണു ധാരണ. ബുധനാഴ്ച തന്നെ സത്യപ്രതിജ്ഞ വേണമെന്നു നിര്‍ബന്ധമില്ലെന്നു പാര്‍ട്ടിവൃത്തങ്ങള്‍ സൂചിപ്പിച്ചു. ഗവര്‍ണറുടെ തുടര്‍ച്ചയായ പ്രതികൂല നിലപാടുകളില്‍ സി.പി.എമ്മിന് അതൃപ്തിയുണ്ട്. തല്‍ക്കാലം പ്രകോപനപരമായ പ്രതികരണം വേണ്ടെന്നാണു നേതൃത്വത്തിന്റെ നിര്‍ദേശം. സജി ചെറിയാനെ മന്ത്രിസഭയില്‍ തിരിച്ചെടുക്കണമെന്ന ശിപാര്‍ശയില്‍ ഗവര്‍ണര്‍ മുഖ്യമന്ത്രി പിണറായി വിജയനോടു വിശദീകരണം തേടിയേക്കും. ഭരണഘടനാവിരുദ്ധ പ്രസംഗം നടത്തിയതിന്റെ പേരില്‍ കോടതിയിലുള്ള കേസില്‍ സജി ചെറിയാനെ കുറ്റവിമുക്തനാക്കിയോ എന്നായിരിക്കും പ്രധാനമായും ഗവര്‍ണര്‍ സര്‍ക്കാരിനോട് ചോദിക്കുക. കോടതി കുറ്റവിമുക്തനാക്കി എന്ന് ബോധ്യപ്പെടാതെ സത്യപ്രതിജ്ഞ നടത്തരുതെന്നും കേസിന്റെ വിശദാംശങ്ങള്‍ തേടണം എന്നുമാണ് ഗവര്‍ണര്‍ക്ക് ലഭിച്ചിരിക്കുന്ന നിയമോപദേശം. സജി ചെറിയാന് എതിരെയുള്ളത് സാധാരണ കേസല്ലെന്ന് ഗവര്‍ണര്‍ വ്യക്തമാക്കിയിരുന്നു.
Read More » -
Kerala
ഈ പരിഷ്കരണം ആർക്കുവേണ്ടി; യാത്രക്കാരെ അവഗണിച്ച് കോട്ടയം എക്സ്പ്രസിന്‍റെ സമയമാറ്റം
കൊല്ലം: നാഗര്‍കോവില്‍-കോട്ടയം അണ്‍റിസര്‍വ്ഡ് എക്സ്പ്രസിന്‍റെ (16366) സമയമാറ്റം യാത്രക്കാർക്ക് തിരിച്ചടി. തിരുവനന്തപുരത്ത് നിന്നുള്ള യാത്രക്കാര്‍ക്ക് ഒട്ടും പ്രയോജനമില്ലാതെയാണ് സമയമാറ്റമെന്നാണ് ആരോപണം. കൊല്ലം മുതല്‍ ചങ്ങനാശ്ശേരി വരെയുള്ള സ്റ്റേഷനുകളിലെ സമയക്രമത്തില്‍ മാറ്റംവരുത്തിയുള്ള പുതിയ പരിഷ്കാരത്തില്‍, തിരുവനന്തപുരം മുതല്‍ വര്‍ക്കല വരെയുള്ള സ്റ്റേഷനുകളെ ആശ്രയിക്കുന്നവരെ പരിഗണിച്ചിട്ടില്ലെന്നാണ് വിമര്‍ശനം കൊല്ലത്ത് 4.55ന് എത്തിയിരുന്ന ട്രെയിൻ ഇനി മുതല്‍ വൈകീട്ട് 5.15നാകും എത്തുക എന്നതാണ് കാതലായ മാറ്റം ഈ ട്രെയിന്‍ നിലവില്‍ തിരുവനന്തപുരം വിടുന്നത് 2.35നാണ്. ശേഷം വഴിയില്‍ നിര്‍ത്തിയിട്ടും വേഗം കുറച്ചുമാണ് 5.15ന് കൊല്ലത്തെത്തിക്കുക. അതേസമയം നിലവില്‍ തിരുവനന്തപുരം വിടുന്ന 2.35 എന്നത് ചെന്നൈ മെയില്‍ പുറപ്പെടുന്ന മൂന്നിന് ശേഷം 3.15നോ 3.20നോ ആക്കിയാല്‍ മറ്റ് സ്റ്റേഷനുകളില്‍നിന്ന് ഓഫീസ്-സ്കൂള്‍ സമയം കഴിഞ്ഞിറങ്ങുന്നവര്‍ക്കടക്കം പ്രയോജനപ്പെടുമെന്നാണ് യാത്രക്കാര്‍ പറയുന്നത്. ഈ ആവശ്യം റെയില്‍വേയ്ക്ക് മുന്നിലുണ്ടെങ്കിലും ഇനിയും പരിഗണിച്ചിട്ടില്ല. നിലവില്‍ ഈ ട്രെയിന്‍ 2.35ന് വിടുമെങ്കിലും കൊച്ചുവേളി സ്റ്റേഷനില്‍ ഏറെസമയം നിര്‍ത്തിട്ട് ശതാബ്ദി, ചെന്നൈ മെയില്‍ എന്നിവ കടന്നുപോയ ശേഷമേ…
Read More » -
Kerala
ഭക്ഷ്യവിഷബാധമൂലം നഴ്‌സിന്റെ മരണം; സംക്രാന്തിയിലെ ഹോട്ടല്‍ ഡി.വൈ.എഫ്.ഐക്കാര്‍ അടിച്ചുതകര്‍ത്തു
കോട്ടയം: മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കേ നഴ്‌സ് മരിച്ച സംഭവത്തില്‍ ഭക്ഷ്യവിഷബാധയ്ക്ക് കാരണമായതെന്ന് കരുതുന്ന ഹോട്ടല്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു. സംക്രാന്തിയിലുള്ള ‘മലപ്പുറം കുഴിമന്തി’ എന്ന ഹോട്ടലിലേക്കാണ് ഡി.വൈ.എഫ്.ഐ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്. തുടര്‍ന്ന് സിസിടിവി അടക്കം അടിച്ചുതകര്‍ക്കുകയായിരുന്നു. മലപ്പുറം കുഴിമന്തിയില്‍ നിന്ന് 29 ന് ഭക്ഷണം കഴിച്ചതിനെത്തുടര്‍ന്നാണ് കോട്ടയം മെഡിക്കല്‍ കോളജിലെ നഴ്‌സ് രശ്മി രാജ് (33) കഴിഞ്ഞദിവസം മരിച്ചത്. മെഡിക്കല്‍ കോളജ് നഴ്സിങ് ഹോസ്റ്റലിലേക്ക് ഓണ്‍ലൈനായി ഓര്‍ഡര്‍ നല്‍കിയാണ് ഭക്ഷണം വരുത്തിച്ചത്. അല്‍ഫാം കഴിച്ച് ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഛര്‍ദിയും തുടര്‍ന്ന് വയറിളക്കവും അനുഭവപ്പെട്ടു. മൂന്നു ദിവസമായി ആരോഗ്യനില അതീവ ഗുരുതരമായിരുന്നെന്നും ആന്തരിക അവയവങ്ങളിലുണ്ടായ അണുബാധ മൂലമാണ് മരണമെന്നും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഭക്ഷ്യവിഷബാധയുമായി ബന്ധപ്പെട്ട് ഹോട്ടലിനെതിരെ നിരവധി പരാതികളാണ് ഉയരുന്നത്. രേഖകള്‍ പ്രകാരം ഈ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച 21 പേര്‍ക്ക് ഇതുവരെ ഭക്ഷ്യവിഷബാധയേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. യഥാര്‍ഥത്തില്‍ ഇതില്‍ കൂടുതല്‍ ആളുകള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റിരിക്കാമെന്നാണ്…
Read More » -
Kerala
കുഞ്ഞാലിക്കുട്ടി അന്വേഷണ ഉദ്യോഗസ്ഥരെ സ്വാധിനിച്ചുവെന്ന വെളിപ്പെടുത്തൽ; ഷുക്കൂര്‍ വധക്കേസിൽ വീണ്ടും നിയമയുദ്ധത്തിന് കളമൊരുങ്ങുന്നു
കോഴിക്കോട്: മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി അന്വേഷണ ഉദ്യോഗസ്ഥരെ സ്വാധിനിച്ചുവെന്ന വെളിപ്പെടുത്തലിനു പിന്നാലെ അരിയിൽ ഷുക്കൂര്‍ വധക്കേസിൽ വീണ്ടും നിയമയുദ്ധത്തിന് കളമൊരുങ്ങുന്നു. പി.കെ കുഞ്ഞാലിക്കുട്ടി അന്വേഷണ ഉദ്യോഗസ്ഥരെ സ്വാധിനിച്ചുവെന്ന് കണ്ണൂരിലെ പ്രമുഖ അഭിഭാഷകന്‍ ടി പി ഹരീന്ദ്രന്റെ വെളിപ്പെടുത്തലാണ് വിവാദമായത്. ഈ കാര്യത്തില്‍ സിബിഐ അന്വേഷണം ആവശ്യപെട്ട് താന്‍ ഹൈകോടതിയെ സമീപിക്കുമെന്ന ടിപി ഹരിന്ദ്രന്റെ മുന്നറിയിപ്പ് മുസ്ലിം ലീഗിനെയും പ്രതിരോധത്തിലാക്കി. നേരത്തെ പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ എതിര്‍ വിഭാഗം അടക്കം പറഞ്ഞിരുന്ന ആരോപണങ്ങള്‍ ഇപ്പോള്‍ കെ.പി.സി.സി അധ്യക്ഷന്‍ കെ സുധാകരനുമായി അടുത്ത ബന്ധമുള്ള ഒരു അഭിഭാഷകന്‍ തന്നെ ഉയര്‍ത്തിയതാണ് മുസ്ലീം ലീഗ് നേതൃത്വത്തെ പ്രകോപിച്ചത്. 2012 ല്‍ കണ്ണപുരം വള്ളുവന്‍ കടവില്‍ വെച്ചു എംഎസ്എഫ് പ്രവര്‍ത്തകനായ അരിയില്‍ ഷുക്കൂറിനെ മണിക്കൂറുകളോളം ബന്ദിയാക്കിയതിനു ശേഷം കുത്തിക്കൊന്നത്. കണ്ണൂരിലെ മുസ്ലീം ലീഗ് പ്രവര്‍ത്തകരെ സംബന്ധിച്ചിടുത്തോളം അങ്ങേയറ്റം സെന്‍സിറ്റിവായി കാണുന്ന കൊലപാതമാണ് അരിയില്‍ ഷുക്കൂറിന്റെത്. ഈ പശ്ചാത്തലത്തില്‍ തങ്ങളുടെ നേതാവായ…
Read More » -
Kerala
പാഠ്യ പദ്ധതി ചട്ടക്കൂട്: വിവാദ വിഷയങ്ങള്‍ പൂര്‍ണമായും ഒഴിവാക്കണമെന്ന് മുസ്ലിം നേതൃസമിതി യോഗം
കോഴിക്കോട്: പാഠ്യ പദ്ധതി ചട്ടക്കൂടില്‍നിന്ന് വിവാദ വിഷയങ്ങള്‍ പൂര്‍ണമായും ഒഴിവാക്കണമെന്ന് കോഴിക്കോട് ചേര്‍ന്ന മുസ്‌ലിം നേതൃസമിതി യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ചട്ടക്കൂടിലെ ജെന്റര്‍ സാമൂഹ്യ നിര്‍മ്മിതിയാണെന്ന പദം നീക്കം ചെയ്യണം. ധാര്‍മിക മൂല്യങ്ങള്‍ തകര്‍ക്കുന്ന ഭാഗങ്ങളും മതനിരാസ ചിന്താഗതികളും പൂര്‍ണമായും ഒഴിവാക്കണം. വിവാദ വിഷയങ്ങള്‍ ചട്ടക്കൂടില്‍നിന്ന് നീക്കം ചെയ്യുമെന്ന് വിദ്യാഭ്യാസ മന്ത്രി നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതുവരെയും നടപ്പായിട്ടില്ല. രാജ്യത്തിന്റെ വൈവിധ്യങ്ങളെ തകര്‍ക്കുകയും ഭരണഘടന പൗരന് നല്‍കുന്ന അവകാശങ്ങളെ ഇല്ലാതാക്കുകയും ചെയ്യുന്ന ഏകസിവില്‍ കോഡ് നടപ്പാക്കാനുള്ള നീക്കത്തില്‍നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്മാറണമെ ന്നും യോഗം ആവശ്യപ്പെട്ടു. സംവരണത്തിൻ്റെ അടിസ്ഥാനം സാമൂഹ്യനീതിയാണ്. 103-ാം ഭരണഘടനാ ഭേദഗതിയിലൂടെ സാമ്പത്തിക സംവരണം അനുവദിച്ചത് വഴി പിന്നോക്ക വിഭാഗങ്ങളുടെ ന്യായമായ അവകാശങ്ങള്‍ ഇല്ലാതാവുകയാണ്. 103-ാം ഭേദഗതി പിന്‍വലിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഏറ്റവും വലിയ പ്രക്ഷോഭം രാജ്യത്ത് നടന്നതാണ്. ഇതെല്ലാം കണ്ടില്ലെന്ന് നടിച്ചാണ് 11 സംസ്ഥാനങ്ങളോട് പൗരത്വ നിയമം നടപ്പാക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്.…
Read More » -
India
ജനപ്രതിനിധികളുടെ ‘അധിക പ്രസംഗ’ങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനാവില്ല: സുപ്രീം കോടതി
ന്യൂഡല്‍ഹി: മന്ത്രിമാര്‍ അടക്കമുള്ള ജനപ്രതിനിധികളുടെ വിവാദ പ്രസംഗങ്ങള്‍ തടയാന്‍ അധിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാവില്ലെന്ന് സുപ്രീം കോടതി. ഭരണഘടനയുടെ 19 -1 എ അനുഛേദപ്രകാരമുള്ള അവകാശത്തില്‍, 19-2 അനുഛേദം നിര്‍ദേശിക്കുന്നത് ഒഴികെയുള്ള ഒരു നിയന്ത്രണവും മന്ത്രിമാര്‍ക്കും എം.പിമാര്‍ക്കും എം.എല്‍.എമാര്‍ക്കുമായി ഏര്‍പ്പെടുത്താനാവില്ലെന്ന് ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി. കൂട്ടുത്തരവാദിത്വത്തിന്റെ തത്വങ്ങള്‍ എടുത്താല്‍ പോലും ഒരു മന്ത്രി നടത്തുന്ന പ്രസ്താവന സര്‍ക്കാരിന്റെ മൊത്തം അഭിപ്രായമായി എടുക്കാനാവില്ലെന്ന് ജസ്റ്റിസ് വി രാമസുബ്രഹ്‌മണ്യന്‍ വിധിന്യായത്തില്‍ പറഞ്ഞു. വിദ്വേഷ പ്രസംഗങ്ങള്‍ ഭരണഘടനാ മൂല്യങ്ങളുടെ കടയ്ക്കല്‍ കത്തിവയ്ക്കുകയാണന്ന്, പ്രത്യേക വിധിന്യായമെഴുതിയ ജസ്റ്റിസ് ബി.വി നാഗരത്ന അഭിപ്രായപ്പെട്ടു. പൊതുപ്രവര്‍ത്തകരും സെലിബ്രിറ്റികളും കൂടുതല്‍ ഉത്തരവാദിത്വത്തോടെ സംസാരിക്കണമെന്ന് അവര്‍ പറഞ്ഞു. ജനപ്രതിനിധികളുടെ പ്രസംഗങ്ങള്‍ക്കു മാര്‍ഗരേഖ വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജികളാണ് ജസ്റ്റിസ് അബ്ദുള്‍ നസീറിന്റെ അധ്യക്ഷതയിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ച് പരിഗണിച്ചത്. മൂന്നാറിലെ ‘പെമ്പിളെ ഒരുമൈ’ സമരത്തിനെതിരേ മുന്‍ മന്ത്രി എം.എം മണി നടത്തിയ വിവാദ പ്രസംഗത്തിന് എതിരായ ഹര്‍ജികള്‍ ഉള്‍പ്പെടെയാണ് സുപ്രീം കോടതി പരിഗണിച്ചത്.
Read More » -
Crime
‘മാളികപ്പുറ’ത്തെ പ്രശംസിച്ച് സി.പി.ഐ നേതാവ്; പിന്നാലെ സൈബര്‍ ആക്രമണം, സ്ഥാപനത്തിനു തീയിട്ടു
മലപ്പുറം: ഉണ്ണി മുകുന്ദന്‍ നായകനായി പുറത്തിറങ്ങിയ ‘മാളികപ്പുറം’ സിനിമയെ പ്രശംസിച്ചുള്ള കുറിപ്പ് നവമാധ്യമത്തില്‍ പങ്കുവെച്ച യുവകലാസാഹിതി നേതാവും ജനയുഗം പ്രാദേശിക ലേഖകനുമായ സി. പ്രഗിലേഷിനെതിരേ സൈബര്‍ ആക്രമണം. വെള്ളിയാഴ്ചയാണ് സിനിമ കണ്ടിറങ്ങിയശേഷം സി.പി.ഐ. പ്രവര്‍ത്തകനും യുവകലാസാഹിതി പൊന്നാനി മണ്ഡലം സെക്രട്ടറിയുമായ സി. പ്രഗിലേഷ് ഫെയ്സ്ബുക്കില്‍ കുറിപ്പിട്ടത്. ഇതിനെ വിമര്‍ശിച്ചുകൊണ്ട് സി.പി.എം. അനുഭാവിയും നരണിപ്പുഴ റോഡരികില്‍ ചായക്കട നടത്തുന്നയാളുമായ ഭഗവാന്‍ രാജന്‍ മറുകുറിപ്പുമായി രംഗത്തുവന്നു. തുടര്‍ന്ന് സി.പി.എം. അനുഭാവികളും സി.പി.ഐ. അനുഭാവികളും പരസ്പരം നവമാധ്യമങ്ങളിലൂടെ കൊമ്പുകോര്‍ത്തു. ഇതിനിടയില്‍ പ്രഗിലേഷിന്റെ ഉടമസ്ഥതയിലുള്ള എരമംഗലം സെന്ററിലെ ശോഭ ലൈറ്റ് ആന്‍ഡ് സൗണ്ട് എന്ന സ്ഥാപനത്തിനുനേരെ ആക്രമണവുമുണ്ടായി. ലൈറ്റുകള്‍ സൂക്ഷിച്ചിരുന്ന പെട്ടികള്‍, ക്ഷേത്രോത്സവങ്ങള്‍ക്കായി തയ്യാറാക്കിയ സ്വാഗതബോര്‍ഡുകള്‍ തുടങ്ങിയവ രാത്രിയില്‍ തീവെച്ചു നശിപ്പിച്ചിരുന്നു. തിങ്കളാഴ്ച രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് ഇതു ശ്രദ്ധയില്‍പ്പെട്ടത്. പെരുമ്പടപ്പ് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
Read More »

