Month: January 2023
-
Kerala
നവോദയ സ്കൂളിനു പിന്നാലെ തൃശ്ശൂരിലെ ഹോസ്റ്റലിലും ഭക്ഷ്യവിഷബാധ: നൂറോളം വിദ്യാർത്ഥിനികൾ നിരീക്ഷണത്തിൽ
തൃശ്ശൂർ: ലക്കിടി നവോദയ സ്കൂളിനു പിന്നാലെ തൃശ്ശൂരിലെ ഹോസ്റ്റലിലും ഭക്ഷ്യവിഷബാധ: നൂറോളം വിദ്യാർത്ഥിനികൾ നിരീക്ഷണത്തിൽ. തൃശൂരിൽ നഴ്സിംഗ് വിദ്യാർത്ഥികൾ താമസിക്കുന്ന തൃശ്ശൂരിലെ ഹോസ്റ്റലിലാണ് ഭക്ഷ്യ വിഷബാധയുണ്ടായത്. ആളൂർ സ്നേഹോദയ കോളേജ് ഓഫ് നഴ്സിംഗ് ഹോസ്റ്റലിലാണ് സംഭവം. വയറ്റിളക്കവും ഛർദിയും ഉണ്ടായതോടെ നൂറോളം നഴ്സിംഗ് വിദ്യാർത്ഥിനികൾ നിരീക്ഷണത്തിലാണ്. ഈ മാസം 26 ന് വൈകിട്ടാണ് കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. ഭക്ഷ്യസുരക്ഷാ വകുപ്പ് സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. അതേസമയം, ലക്കിടി ജവഹര്‍ നവോദയ സ്‌കൂളില്‍ ഭക്ഷ്യവിഷബാധയുണ്ടായതായി സംശയം. ഛര്‍ദ്ദിയും, വയറുവേദനയും അനുഭവപ്പെട്ട 86 വിദ്യാര്‍ഥികളെ വൈത്തിരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടികളുടെ ആരോഗ്യനില മെച്ചപ്പെട്ട് വരുന്നതായി ഡോക്ടർമാർ വ്യക്തമാക്കി.അഞ്ഞൂറോളം കുട്ടികളാണ് സ്കൂളിൽ താമസിച്ച് പഠിക്കുന്നത്. ഇന്നലെ രാത്രിയും ഇന്ന് രാവിലെയുമായാണ് കുട്ടികള്‍ ചികിത്സ തേടിയത്. കുട്ടികളുടെ സ്രവ സാമ്പിളുകൾ അലപ്പുഴ വൈറോളജി ലാബിലേക്ക് അയച്ചു. റിപ്പോർട്ട് ലഭിച്ച ശേഷമേ ഭക്ഷ്യ വിഷബാധയാണോയെന്ന് സ്ഥിരീകരിക്കാനാകു എന്ന് വയനാട് ഡിഎംഒ വ്യക്തമാക്കി. ഭക്ഷ്യസുരക്ഷാ ആരോഗ്യ വിഭാഗം…
Read More » -
Local
കാമുകിയെ കാണാനെത്തിയ യുവാവ് എസ്.ഐയുടെ വീടിനു മുന്നിൽ ജീവനൊടുക്കി
ഹരിപ്പാട്: തൃക്കുന്നപ്പുഴ വലിയപറമ്പ് സ്വദേശി സൂരജ് (24) എന്ന യുവാവ് ഇന്നലെ രാത്രി മുതുകുളം മുരിങ്ങച്ചിറയിലെ എസ്.ഐ സുരേഷ് കുമാറിന്റെ കുടുംബ വീട്ടിൽ എത്തിയത് സഹപാഠിയും കാമുകിയുമായ പെൺകുട്ടിയെ കാണാനാണ്. കനകക്കുന്ന് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐയായ സുരേഷ് കുമാറിന്റെ മകളും സൂരജും സഹപാഠികളാണ്. വീട്ടുകാരുമായി യുവാവ് രൂക്ഷമായ വാക്കുതർക്കത്തിലേർപ്പെട്ടു.. തർക്കത്തിനുശേഷം യുവാവിനെ അനുനയിപ്പിച്ച് വീട്ടുകാർ തന്നെ തിരിച്ചയച്ചു. ഇന്ന് രാവിലെ നാട്ടുകാർ കാണുന്നത് വീടിനു മുന്നിൽ സൂരജ് തൂങ്ങിമരിച്ച നിൽക്കുന്നതാണ്. സൂരജിന്റെ ബൈക്ക് വീടിനു സമീപത്തുനിന്ന് കണ്ടെത്തി. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് അറിയിച്ചു. അസ്വാഭാവിക മരണത്തിന് കേസെടുത്തു. സംഭവസമയത്ത് എസ്.ഐ സുരേഷ് കുമാർ വീട്ടിൽ ഉണ്ടായിരുന്നില്ല.
Read More » -
Kerala
കേരളത്തിലെ സിപിഎമ്മിനും ഡല്‍ഹിയിലെ സംഘപരിവാറിനും ഇടയില്‍ ഇടനിലക്കാരുണ്ട്, ഗവർണറും സർക്കാരും തമ്മിൽ അഡ്ജസ്റ്റ്മെന്‍റ് എന്നും പ്രതിപക്ഷ നേതാവ്
കൊച്ചി: ഗവര്‍ണറും സംസ്ഥാന സര്‍ക്കാരും തമ്മില്‍ അഡ്ജസ്റ്റുമെന്റെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഗവര്‍ണര്‍ വിഷയത്തില്‍ പ്രതിപക്ഷം പറഞ്ഞതാണ് ശരിയെന്ന് തെളിഞ്ഞു. സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ അഡ്ജസ്റ്റ്മെന്റാണ്. കേരളത്തിലെ സിപിഎമ്മിനും ഡല്‍ഹിയിലെ സംഘപരിവാറിനും ഇടയില്‍ ഇടനിലക്കാരുണ്ട്. ഇവര്‍ ആരാണെന്ന് ഇപ്പോള്‍ പറയുന്നില്ല. സര്‍ക്കാര്‍ പ്രതിരോധത്തിലാകുമ്പോള്‍ ഗവര്‍ണര്‍ വിവാദമുണ്ടാക്കി രക്ഷിക്കും. കേരളത്തില്‍ ഭരണ സ്തംഭനമെന്ന് കെ.ബി. ഗണേഷ്‌കുമാര്‍ പറഞ്ഞത് ശരിയാണെന്നും വി ഡി സതീശന്‍ ആരോപിച്ചു യുവജന കമ്മിഷൻ അധ്യക്ഷ ചിന്ത ജൊറോമിന്റെ പിഎച്ച്ഡി വിവാദം ഗുരുതരമാണെന്നും അദ്ദേഹം പറഞ്ഞു. ഇതിന് രാഷ്ട്രീയ മാനം നല്‍കേണ്ടതില്ല. അത് സിപിഎമ്മും സര്‍വ്വകലാശാലയും പരിശോധിക്കട്ടെ എന്നും വിഡി സതീശന്‍ പ്രതികരിച്ചു. ‘ഭാരത് ജോഡോ യാത്രയുടെ തുടക്കത്തില്‍ സിപിഎം രാഹുല്‍ ഗാന്ധിയെ അപമാനിക്കാന്‍ ശ്രമിച്ചിരുന്നു. ബിജെപിയോട് ഒപ്പം ചേര്‍ന്ന് കണ്ടെയ്നര്‍ ജാഥയെന്ന് വിളിച്ചു. സിപിഎമ്മിന്റെ ദേശീയ നേതൃത്വം കേരള സിപിഎമ്മിന്റെ ചൊല്‍പ്പടിയില്‍ ആണ്’, പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.
Read More » -
LIFE
പൃഥ്വിരാജുമായി പ്രണയത്തില്‍ ആയിരുന്നോ എന്ന ചോദ്യത്തിനുള്ള മറുപടിയുമായി സംവൃത സുനില്‍! അറിഞ്ഞിരുന്നില്ല എന്ന് ആരാധകരും
വിവാഹശേഷം അഭിനയത്തോട് വിടപറഞ്ഞ നടിമാരാണ് മലയാളത്തില്‍ കൂടുതലും. അത്തരത്തില്‍ തുടര്‍ന്ന് പോകുന്ന ശൈലി പിന്തുടര്‍ന്ന ഒരാളാണ് സംവൃത സുനില്‍. 2004-ല്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത രസികന്‍ എന്ന ചിത്രത്തിലൂടെയാണ് താരം അരങ്ങേറ്റം കുറിച്ചത്, അതിനുമുമ്പ് അയാള്‍ കഥ എഴുതുകയാണ് എന്ന ചിത്രത്തിലും ജൂനിയര്‍ ആര്‍ട്ടിസ്റ്റായി അഭിനയിച്ചിരുന്നു. അറബിക്കഥ (2007), ചോക്ലേറ്റ് (2007), തിരക്കഥ (2008), ഭൂമി മലയാളം (2009), കോക്ക്‌ടെയില്‍ (2010), മാണിക്യക്കല്ല് (2011), സ്വപ്ന സഞ്ചാരി (2011), അരികെ (2012), ഡയമണ്ട് നെക്ലേസ് (2012), അയാളും ഞാനും തമ്മില്‍ (2012) എന്നിവയാണ് നടിയുടെ അറിയപ്പെടുന്ന ചിത്രങ്ങള്‍. ഒരുപിടി മികച്ച കഥാപാത്രങ്ങളെ മലയാളത്തിന് സമ്മാനിച്ച സംവൃത വിവാഹശേഷം പൂര്‍ണമായും ഇന്‍ഡസ്ട്രിയല്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. വിവാഹശേഷം വിദേശത്തേക്ക് പോയ ശേഷം ആരാധകര്‍ക്ക് താരത്തെ കാണാനേ കിട്ടിയിരുന്നില്ല. 6 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നായികാ നായകന്‍ എന്ന ടെലിവിഷന്‍ ഷോയിലൂടെയാണ് താരം തിരിച്ചുവരവ് നടത്തിയത്. പിന്നീട് മൂത്ത മകന്‍ ഉണ്ടായശേഷം നടി ഇന്റര്‍വ്യൂകള്‍…
Read More » -
Crime
ഇടവേള ബാബുവിനെതിരെ അസഭ്യം; വ്ളോഗര്‍ ‘ഡവറയോളിയണ്ണ’നടക്കം രണ്ടു പേര്‍ അറസ്റ്റില്‍
കൊച്ചി: ഇടവേള ബാബുവിനെതിരേ സാമൂഹ്യ മാധ്യമങ്ങളില്‍ അധിക്ഷേപം നടത്തിയ കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍. തിരുവനന്തപുരം സ്വദേശികളായ കൃഷ്ണപ്രസാദ് (59), വിവേക് (30) എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ കൈയില്‍ നിന്നും നാല് മൊബൈല്‍ ഫോണുകളും പോലീസ് കണ്ടെടുത്തതായി കൊച്ചി സിറ്റി സൈബര്‍ സെല്‍ പോലീസ് അറിയിച്ചു. ‘ഡവറയോളിയണ്ണന്‍’ എന്നാണ് വ്ളോഗര്‍ കൃഷ്ണപ്രസാദിന്‍െ്‌റ യൂട്യൂബ് ചാനലിന്റെ പേര്. ഇടവേള ബാബുവിന്റെ പരാതിയിലാണ് നടപടി. സൈബര്‍ പോലീസിനെതിരെയും ഇയാള്‍ അധിക്ഷേപം നടത്തിയിരുന്നു. തന്നെയും താരസംഘടനയായ അമ്മയെയും അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ വീഡിയോ പ്രസിദ്ധീകരിച്ചെന്ന് കാട്ടിയായിരുന്നു പരാതി. വിനീത് ശ്രീനിവാസന്‍ നായകനായ ‘മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്സ്’ എന്ന ചിത്രത്തെക്കുറിച്ച് ഇടവേള ബാബു നടത്തിയ പ്രസ്താവന വിവാദമായിരുന്നു. ഇതിനെ തുടര്‍ന്നാണ് വ്ളോഗറുടെ വീഡിയോയും പുറത്തുവന്നത്. താന്‍ നടത്തിയ പരാമര്‍ശത്തിന്റെ ഒരു ഭാഗം മാത്രം ഉപയോഗിച്ചാണ് അപമാനിക്കുന്നതെന്നും ഇന്‍സ്റ്റാഗ്രാം, യൂട്യൂബ് അടക്കമുള്ള മാധ്യമങ്ങളിലൂടെയാണ് അസഭ്യം ഉള്‍ക്കൊള്ളുന്ന വീഡിയോകള്‍ പ്രചരിക്കുന്നതെന്നും ഇടവേള ബാബു പറഞ്ഞിരുന്നു. സിനിമ മുഴുവനും നെഗറ്റീവാണെന്നും ഇതിന് എങ്ങനെ…
Read More » -
NEWS
ലിറ്ററിന് 35 രൂപ വീതം കൂട്ടി; പാകിസ്ഥാനിൽ പെട്രോള്‍- ഡീസല്‍ വില സര്‍വ്വകാല റെക്കോര്‍ഡില്‍, സാമ്പത്തിക പ്രതിസന്ധിയിൽ വലഞ്ഞ് പൊതുജനം
ഇസ്ലാമാബാദ്: കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ പൊതുജനങ്ങൾക്ക് ഇരുട്ടടിയായി പാകിസ്ഥാനിൽ ഇന്ധനവില കുത്തനെ വര്‍ധിപ്പിച്ചു. പെട്രോളിനും ഡീസലിനും ലിറ്ററിന് 35 രൂപ വീതമാണ് ഉയര്‍ത്തിയത്. ഇതോടെ പെട്രോള്‍ ലിറ്ററിന് 249.80 രൂപയും ഡീസലിന് 262.80 രൂപയുമായി. പാക് ധനമന്ത്രി ഇസ്ഹാഖ് ദര്‍ ആണ് ഇക്കാര്യം അറിയിച്ചത്. പുതുക്കിയ വില ഞായറാഴ്ച മുതല്‍ നിലവില്‍ വന്നു. ഓയില്‍ ആന്‍ഡ് ഗ്യാസ് അധികൃതരുടെ ശിപാര്‍ശയുടെ അടിസ്ഥാനത്തിലാണ് നിരക്കുകള്‍ വര്‍ധിപ്പിച്ചതെന്ന് പാകിസ്ഥാന്‍ ധനമന്ത്രി ഇസ്ഹാഖ് ദര്‍ പറഞ്ഞു. ഒക്ടോബര്‍ മുതല്‍ പെട്രോള്‍ വില വര്‍ധിപ്പിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് മണ്ണെണ്ണയുടെയും ലൈറ്റ് ഡീസല്‍ ഓയിലിന്റെയും വിലയും വര്‍ധിപ്പിച്ചിട്ടുണ്ട്. ലിറ്ററിന് 18 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ മണ്ണെണ്ണക്ക് 189.83 രൂപയും ലൈറ്റ് ഡീസല്‍ ഓയിലിന് 187 രൂപയുമാണ് പുതിയ വില. കഴിഞ്ഞ വര്‍ഷം ഇന്ധന വില 61 ശതമാനമാണ് വര്‍ധിച്ചതെന്നാണ് റിപ്പോര്‍ട്ട്. ധനമന്ത്രി ഇസ്ഹാഖ് ദറിന്റെ പ്രഖ്യാപനത്തിന് മുന്നോടിയായി, പെട്രോള്‍ വില വന്‍തോതില്‍ വര്‍ധിപ്പിക്കുമെന്ന അഭ്യൂഹങ്ങളെത്തുടര്‍ന്ന് രാജ്യത്തിന്റെ പല…
Read More » -
India
തമിഴ്‌നാട്ടിലെ ദേശിയ പാതയിൽ കാർ തട്ടിയെടുത്ത് 2 കോടി കവർന്ന പ്രതികൾ പിടിയില്‍, രാത്രി വാഹനം തടഞ്ഞു നിർത്തി പണം കവരുന്ന ഈ സംഘത്തിലെ 6 പേരും മലയാളികള്‍
ഈറോഡ് ദേശീയപാതയില്‍ ആന്ധ്രാപ്രദേശ് നെല്ലൂര്‍ സ്വദേശിയെ ആക്രമിച്ച് കാറും രണ്ടുകോടി രൂപയും തട്ടിയെടുത്ത കൊള്ള സംഘം പൊലീസ് പിടിയിൽ. ഈറോഡ് പോലീസ് അറസ്റ്റുചെയ്തു 6 പേരും മലയാളികളാണ്. ജയന്‍ (45), സി. സന്തോഷ് (39), ടൈറ്റസ് (33), മുജീബ് റഹ്‌മാന്‍ (37), എ. സന്തോഷ് (വിപുല്‍-31), എ. മുജീബ് റഹ്‌മാന്‍ (45) എന്നിവരെയാണ് സിത്തോട് പോലീസ് അറസ്റ്റുചെയ്തത്. ഈ 21 ശനിയാഴ്ച രാത്രി നെല്ലൂര്‍ സ്വദേശി വികാസ് കാറില്‍ കോയമ്പത്തൂരിലേക്കു വരുമ്പോള്‍ ദേശീയപാതയില്‍ ഭവാനിക്കുസമീപം മറ്റൊരു കാറില്‍ പിന്തുടര്‍ന്നുവന്ന സംഘം വാഹനം തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന്, വാഹനത്തിലുണ്ടായിരുന്ന രണ്ടുകോടിരൂപയും കാറുമായി അക്രമിസംഘം കടന്നുകളഞ്ഞു. ഉടന്‍തന്നെ കാർ ഉടമ വികാസ് സമീപത്തെ സിത്തോട് പോലീസ് സ്റ്റേഷനിലെത്തി പരാതിനല്‍കി. അന്വേഷണത്തില്‍ അന്നുതന്നെ സമീപ പ്രദേശത്ത് ഉപേക്ഷിച്ചനിലയില്‍ കാര്‍ കണ്ടെത്തി. എന്നാല്‍, പ്രതികളെ കിട്ടിയില്ല. കഴിഞ്ഞദിവസം രാവിലെ സിത്തോട് ഭാഗത്ത് പോലീസ് വാഹനപരിശോധന നടത്തുന്നതിനിടെ സംശയകരമായി കണ്ട കാര്‍ പരിശോധിച്ചു. വണ്ടിയില്‍ നടത്തിയ…
Read More » -
Crime
രാമമംഗലത്ത് വഴിത്തര്‍ക്കത്തിനിടെ അടിയേറ്റ് വീണ വയോധികന്‍ മരിച്ചു; അയല്‍വാസിയായ വീട്ടമ്മ കസ്റ്റഡിയില്‍
എറണാകുളം: നടപ്പുവഴിയെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ അടിയേറ്റ് വീണയാള്‍ മരിച്ചു. രാമമംഗലം കിഴുമുറി നടുവിലേടത്ത് എന്‍.ജെ. മര്‍ക്കോസ് (80) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ കിഴുമുറിയില്‍ വീടിനടുത്താണ് സംഭവം. മര്‍ക്കോസിന്റെ മകന്‍ സാബുവിന്റെ പരാതിയില്‍ അയല്‍വാസിയായ വീട്ടമ്മയെ പോലീസ് കസ്റ്റഡിലെടുത്തു. പരിശോധനയ്ക്കായി പിറവം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ അസ്വാസ്ഥ്യം പ്രകടിപ്പിച്ച ഇവരെ അവിടെ അഡ്മിറ്റാക്കി. കിഴുമുറി നിര്‍മലഗിരി പള്ളിയിലേക്ക് എളുപ്പം എത്താവുന്ന പഴയ നടപ്പുവഴിയെ ചൊല്ലിയാണ് തര്‍ക്കമുണ്ടായത്. പള്ളി പരിസരത്തേക്കെത്താന്‍ ടാര്‍ റോഡുണ്ടായതോടെ പഴയ നടപ്പുവഴി ഉപയോഗിക്കാതെയായി. നടുവിലേടത്തു വീട്ടുകാരുടെ സ്ഥലത്തിന് അതിരിടുന്ന വഴി ചിലര്‍ തെളിക്കാന്‍ ശ്രമിച്ചത് മര്‍ക്കോസ് ചോദ്യം ചെയ്തു. തര്‍ക്കത്തിനിടെ അയല്‍വാസിയായ വീട്ടമ്മയുടെ കൈയിലിരുന്ന തൂമ്പ മര്‍ക്കോസ് പിടിച്ചുവാങ്ങിയെന്നും അതുമായി തിരിഞ്ഞുനടക്കുമ്പോള്‍ പിന്നില്‍ നിന്നുള്ള അടിയേറ്റ് വീണെന്നുമാണ് പറയുന്നത്. ഉടന്‍ കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. രാമമംഗലം സര്‍വീസ് സഹകരണ ബാങ്ക് മുന്‍ ഭരണസമിതിയംഗമാണ് മര്‍ക്കോസ്. ഭാര്യ: രാമമംഗലം തൊണ്ണാങ്കുഴിയില്‍ കുടുംബാംഗം അന്നമ്മ. മക്കള്‍: ആലീസ്,…
Read More » -
Kerala
കൊച്ചിയില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ ബസ് കയറിയിറങ്ങി സ്ത്രീ മരിച്ചു
കൊച്ചി: ലിസി ജംഗ്ഷനില്‍ സ്വകാര്യ ബസ് ഇടിച്ച് സ്ത്രീ മരിച്ചു. കളമശേരി സ്വദേശിനി ലക്ഷ്മിയാണ് (43) മരിച്ചത്. രാവിലെ എട്ടുമണിയോടെയാണ് സംഭവം. റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. യാത്രക്കാരെ ഇറക്കി ബസ് മുന്നോട്ടെടുക്കുമ്പോള്‍ ലക്ഷ്മി വാഹനത്തിന്റെ അടിയില്‍പ്പെടുകയായിരുന്നു. ബസിന്റെ മുന്‍വശത്തുകൂടി കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ദാരുണ സംഭവം ഉണ്ടായത്. ലക്ഷ്മി ബസിന് മുന്‍വശത്തുകൂടി കടന്നുപോകുന്നത് ശ്രദ്ധിക്കാതെ ഡ്രൈവര്‍ വാഹനം മുന്നോട്ട് എടുക്കുകയായിരുന്നു. വഴിയാത്രക്കാര്‍ ഒച്ചവെച്ചതിനെ തുടര്‍ന്ന് വാഹനം ഉടന്‍ തന്നെ നിര്‍ത്തി. അപ്പോഴേക്കും വാഹനം ലക്ഷ്മിയുടെ ദേഹത്തുകൂടി കയറിയിറങ്ങിയിരുന്നു. ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.
Read More »
