Month: January 2023

  • Crime

    ആലപ്പഴ സി.പി.എമ്മില്‍ വീണ്ടും ലൈംഗീക വിവാദം; എല്‍.സി. അംഗത്തിന്റെ ഭാര്യയ്ക്ക് നേരെ നഗ്‌നതാപ്രദര്‍ശനം, ബ്രാഞ്ച് സെക്രട്ടറിയെ മാറ്റി

    ആലപ്പുഴ: സി.പി.എമ്മില്‍ വീണ്ടും ലൈംഗികാരോപണ വിവാദം. ലോക്കല്‍ കമ്മിറ്റി അംഗത്തിന്റെ ഭാര്യയ്ക്ക് നേരെ നഗ്‌നതാപ്രദര്‍ശനം നടത്തി എന്ന പരാതിയില്‍ ബ്രാഞ്ച് സെക്രട്ടറിയെ മാറ്റി. കളപ്പുറ വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറി പ്രകാശിനെതിരേയാണ് പാര്‍ട്ടി നടപടി. രണ്ടാഴ്ച മുമ്പ് എല്‍.സി. അംഗം നല്‍കിയ പരാതിപ്രകാരമാണ് കൊമ്മാടി ലോക്കല്‍ കമ്മിറ്റി ഇപ്പോള്‍ നടപടി സ്വീകരിച്ചിരിക്കുന്നത്. ഇവര്‍ കുടുംബക്കാര്‍ ആണെന്നാണ് വിവരം. കുടുംബ പ്രശ്‌നങ്ങളാണ് ഇത്തരത്തില്‍ ഒരു പ്രശ്‌നത്തിലേക്ക് നയിച്ചത് എന്നാണ് സൂചന. നഗ്‌നദൃശ്യവിവാദത്തില്‍ നേരത്തെ സി.പി.എം. ആലപ്പുഴ സൗത്ത് ഏരിയ കമ്മിറ്റി അംഗം എ.പി. സോണയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. രണ്ടംഗ അന്വേഷണ കമ്മിഷന്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു പാര്‍ട്ടി നടപടി. പാര്‍ട്ടിയിലെ സഹപ്രവര്‍ത്തകരുടെ അശ്ലീല ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി സൂക്ഷിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു സോണയ്‌ക്കെതിരെ നടപടി. ഇത്തവണയും പാര്‍ട്ടി തന്നെയാണ് നടപടിയെടുത്തത്. പോലീസില്‍ പരാതി നല്‍കിയിരുന്നില്ല. പാര്‍ട്ടി തന്നെ വിഷയത്തില്‍ നടപടി സ്വീകരിച്ചുകൊണ്ടിരിക്കുകയാണ്. കരുനാഗപ്പള്ളിയില്‍ സി.പി.എം. ഏരിയാ കമ്മിറ്റി അംഗം എ. ഷാനവാസിന്റെ ഉടമസ്ഥതയിലുള്ള…

    Read More »
  • LIFE

    എന്റെ ശരീരത്തിന്റെ നിറം നഷ്ടമാകുന്നു; രോഗാവസ്ഥയെക്കുറിച്ച് തുറന്നു പറഞ്ഞ് മംമ്ത മോഹന്‍ദാസ്

    ക്യാന്‍സറിനോട് പോരാടി ജീവിതത്തിലേക്ക് തിരിച്ചുവന്ന നടിയാണ് മംമ്ത മോഹന്‍ദാസ്. തിരിച്ചു വരവില്‍ കൈ നിറയെ അവസരങ്ങളുമായി ഇപ്പോഴും സിനിമയില്‍ സജീവമാണ് താരം. ഇപ്പോഴിതാ തനിക്ക് ബാധിച്ച മറ്റൊരു രോഗത്തെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ്. വിറ്റിലിഗോ അഥവാ വെള്ളപ്പാണ്ട് എന്ന അവസ്ഥയെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുകയാണ് നടി. ”പ്രിയപ്പെട്ട സൂര്യന്‍ മുന്‍പെങ്ങുമില്ലാത്ത വിധം നിന്നെ ഞാന്‍ ചേര്‍ത്തുപിടിക്കുന്നു.എനിക്ക് എന്റെ നിറം നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നു. എല്ലാ ദിവസവും രാവിലെ നിങ്ങളുടെ മുമ്പില്‍ നിന്ന് ഞാന്‍ എഴുന്നേല്‍ക്കുന്നു, നിങ്ങള്‍ മൂടല്‍മഞ്ഞിലൂടെ നിങ്ങളുടെ ആദ്യ കിരണങ്ങള്‍ തിളങ്ങുന്നത് കാണാന്‍. നിനക്കുള്ളതെല്ലാം എനിക്ക് തരൂ.. നിങ്ങളുടെ അനുഗ്രഹത്താല്‍ ഞാനെന്നും കടപ്പെട്ടവളായിരിക്കും.” മംമ്ത കുറിച്ചു. ഒപ്പം തന്റെ ചിത്രങ്ങളും പോസ്റ്റ് ചെയ്തിട്ടുണ്ട്. ത്വക്കിന്റെ ചില ഭാഗങ്ങളില്‍ നിറം നഷ്ടമാകുന്ന ഒരു സ്ഥിരമായ അവസ്ഥയാണ് വെളളപ്പാണ്ട്. ത്വക്കിനു നിറം നല്‍കുന്ന കോശങ്ങള്‍ നശിക്കുമ്പോഴോ അവ പ്രവര്‍ത്തനരഹിതമാകുമ്പോഴോ ആണിത് സംഭവിക്കുന്നത്. പലപ്പോഴും ജനിതകമാറ്റമാണ് വെളളപ്പാണ്ട് ഉണ്ടാകുന്നതിനു കാരണം. ലോകത്തിലെ 0.5 ശതമാനം മുതല്‍ 2 ശതമാനം വരെ ആളുകളില്‍…

    Read More »
  • Kerala

    ജഡ്ജിക്കു നൽകാനെന്ന പേരിൽ സിനിമാ മേഖലയുമായി ബന്ധപ്പെട്ട കക്ഷിയിൽനിന്ന് കൈക്കൂലി വാങ്ങിയെന്ന ആരോപണം: അ‍ഡ്വക്കറ്റ്സ് അസോസിയേഷൻ ഭാരവാഹിക്കെതിരേ പൊലീസ് ഉന്നതതല അന്വേഷണം

    കൊച്ചി/തിരുവനന്തപുരം: ഹൈക്കോടതി ജഡ്ജിക്കു നൽകാനെന്ന പേരിൽ കക്ഷിയിൽനിന്നു കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിൽ അഭിഭാഷകനെതിരെ പൊലീസ് ഉന്നതതല അന്വേഷണം ആരംഭിച്ചു. കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ കെ. സേതുരാമനാണ് അന്വേഷണ ചുമതല. അടിയന്തര അന്വേഷണം നടത്തി ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകാനാണു സംസ്ഥാന പൊലീസ് മേധാവിയുടെ നിർദേശം. അ‍ഡ്വക്കറ്റ്സ് അസോസിയേഷൻ ഭാരവാഹിയായി ഈയിടെ ചുമതലയേറ്റ അഭിഭാഷകനെതിരെയാണ് ആരോപണം. അന്വേഷണം ആവശ്യപ്പെട്ടു ഹൈക്കോടതി റജിസ്ട്രാർ കത്ത് നൽകിയതിന്റെ അടിസ്ഥാനത്തിലാണു ഡിജിപിയുടെ നിർദേശം. ജഡ്ജിക്കു നൽകാനെന്നു പറഞ്ഞ് സിനിമാ മേഖലയുമായി ബന്ധപ്പെട്ട കക്ഷിയിൽനിന്ന് അഭിഭാഷകൻ പണം വാങ്ങിയെന്നാണ് ആരോപണം. അഭിഭാഷക അസോസിയേഷന്റെ തിരഞ്ഞെടുപ്പ് വേളയിൽ ഇതേക്കുറിച്ചു മറ്റ് ചില അഭിഭാഷകർ ഫെയ്സ്ബുക് പോസ്റ്റ് ഇട്ടിരുന്നു. പിന്നാലെ ഓൺലൈൻ മാധ്യമങ്ങളിൽ ഉൾപ്പെടെ വാർത്തയായി. ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ നിർദേശപ്രകാരം ഹൈക്കോടതി വിജിലൻസ് റജിസ്ട്രാർ പ്രാഥമികാന്വേഷണം നടത്തി. പ്രഥമദൃഷ്ട്യാ ആരോപണത്തിൽ കഴമ്പുണ്ടെന്നു കണ്ടെത്തിയെന്നാണു സൂചന. മാത്രമല്ല, ഹൈക്കോടതിയിലെ ഒരു ജഡ്ജി തന്നെ അന്വേഷണം ആവശ്യപ്പെടുകയും ചെയ്തു. ഹൈക്കോടതിയുടെ ഫുൾകോർട്ട് യോഗത്തിലെ തീരുമാനത്തെ…

    Read More »
  • NEWS

    നേപ്പാളിലെ പോഖരയിൽ വിമാനം തകർന്നുവീണുണ്ടായ അപകടത്തിൽ ആരെയും ജീവനോടെ രക്ഷിക്കാനായില്ലെന്നു നേപ്പാൾ സൈന്യം

    കഠ്മണ്ഡു: നേപ്പാളിലെ പോഖരയിൽ വിമാനം തകർന്നുവീണുണ്ടായ അപകടത്തിൽ ആരെയും ജീവനോടെ രക്ഷിക്കാനായില്ലെന്നു നേപ്പാൾ സൈന്യം. അപകടസ്ഥലത്ത് ആരെയും ജീവനോടെ കണ്ടെത്താനായില്ലെന്നു സൈനിക വക്താവ് കൃഷ്ണ പ്രസാദ് ഭണ്ഡാരി മാധ്യമങ്ങളോടു പറഞ്ഞു. ഞായറാഴ്ച രാവിലെ നേപ്പാൾ തലസ്ഥാനമായ കഠ്മണ്ഡുവിൽനിന്ന് 68 യാത്രക്കാരും 4 ജീവനക്കാരുമായി ടൂറിസ്റ്റ് കേന്ദ്രമായ പോഖരയ്ക്കു പോയ യതി എയർലൈൻസിന്റെ എടിആർ 72–500 വിമാനമാണു വിമാനത്താവളത്തിനു രണ്ടര കിലോമീറ്റർ അകലെ സെതി നദീതീരത്തു തകർന്നുവീണത്. 5 ഇന്ത്യക്കാരും വിമാനത്തിലുണ്ടായിരുന്നു. ഇതുവരെ 69 മൃതദേഹങ്ങൾ കണ്ടെടുത്തെങ്കിലും ആരെയും തിരിച്ചറിഞ്ഞിട്ടില്ല. ഇന്നലെ വൈകിട്ടു നിർത്തിയ തിരച്ചിൽ, രാവിലെ പുനരാരംഭിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ഗണ്ഡകി ആശുപത്രിയിലേക്ക് കൊണ്ടുപോയി. അഭിഷേക് ഖുഷ്‌വാഹ (25), വിശാൽ ശർമ (22), അനിൽകുമാർ രാജ്ബർ (27), സോനു ജയ്സ്വാൾ (35), സഞ്ജയ് ജയ്സ്വാൾ (30) എന്നിവരാണ് ഇന്ത്യക്കാർ. രണ്ടു ദിവസം മുൻപു കഠ്മണ്ഡുവിലെത്തിയ ഇവർ പാരാഗ്ലൈഡിങ്ങിനാണ് പോഖരയിലേക്കു പോയത്. സോനു ജയ്സ്വാൾ യുപി സ്വദേശിയാണ്. യാത്രക്കാരിൽ മറ്റു 10 പേർ…

    Read More »
  • NEWS

    നേപ്പാളിൽ തകർന്ന വിമാനം കിങ്ഫിഷർ 2012 വരെ ഉപയോഗിച്ചിരുന്നത് ഇന്ത്യയിൽ; പിന്നീട് തായ്‌ലൻഡിലെ വിമാനക്കമ്പനിയും ഉപയോഗിച്ചിരുന്നു

    കഠ്മണ്ഡു: നേപ്പാളിലെ പോഖരയിൽ ലാൻഡിങ്ങിനു മിനിറ്റുകൾ മുൻപു തകർന്നുവീണ് അപകടം സൃഷ്ടിച്ച വിമാനം 2012 വരെ ഉപയോഗിച്ചിരുന്നത് ഇന്ത്യയിൽ. ഇന്ത്യയിൽ കിങ്ഫിഷർ എയർലൈൻസ് ഉപയോഗിച്ചിരുന്ന വിമാനം പിന്നീട് തായ്‌ലൻഡിലെ ഒരു വിമാനക്കമ്പനിയും ഉപയോഗിച്ചിരുന്നു. 2019ലാണ് യതി എയർലൈൻസ് വാങ്ങിയത്. അറ്റകുറ്റപ്പണികൾക്കായി കുറച്ചുകാലം പറക്കാതെയിട്ടിരുന്നതായും വിവരമുണ്ട്. 15 വർഷം പഴക്കമുള്ള വിമാനത്തിനു യന്ത്രത്തകരാറുണ്ടായെന്നാണു പ്രാഥമിക വിവരമെങ്കിലും സ്ഥിരീകരിച്ചിട്ടില്ലെന്നു യതി എയർലൈൻസ് വക്താവ് അറിയിച്ചു. അന്വേഷണത്തിനു നേപ്പാൾ സർക്കാർ അഞ്ചംഗ സമിതിയെ നിയോഗിച്ചു. അപകട സ്ഥലത്തേക്ക് എത്തിപ്പെടാനുള്ള പ്രയാസം രക്ഷാപ്രവർത്തനത്തെ ബാധിച്ചു. നാട്ടുകാർ വടം കെട്ടിയും മറ്റുമിറങ്ങിയാണ് രക്ഷാപ്രവർത്തനം തുടങ്ങിയത്. നേപ്പാൾ തലസ്ഥാനമായ കഠ്മണ്ഡുവിൽനിന്ന് 68 യാത്രക്കാരും 4 ജീവനക്കാരുമായി ടൂറിസ്റ്റ് കേന്ദ്രമായ പോഖരയ്ക്കു പോയ യതി എയർലൈൻസിന്റെ എടിആർ 72–500 വിമാനമാണു വിമാനത്താവളത്തിനു രണ്ടര കിലോമീറ്റർ അകലെ സെതി നദീതീരത്തു തകർന്നു വീണത്. 5 ഇന്ത്യക്കാരും വിമാനത്തിലുണ്ടായിരുന്നു. വൈകിട്ടു തിരച്ചിൽ നിർത്തുന്നതുവരെ 69 മൃതദേഹങ്ങൾ കണ്ടെടുത്തെങ്കിലും ആരെയും തിരിച്ചറിഞ്ഞിട്ടില്ല. വിമാനത്തിലുണ്ടായിരുന്നവർ രക്ഷപ്പെടാനുള്ള സാധ്യത…

    Read More »
  • NEWS

    16 വർഷം മുൻപ് വിമാനാപകടത്തിൽ ഭർത്താവ് മരിച്ചു, ക്യാപ്റ്റൻ പദവിക്കു തൊട്ടരികെ എത്തിയപ്പോൾ ഭാര്യയും; നേപ്പാൾ ദുരന്തത്തിലെ നൊമ്പരമായി പൈലറ്റ് അഞ്ജു 

    കാഠ്മണ്ഡു: നേപ്പാൾ ദുരന്തത്തിലെ നൊമ്പരക്കാഴ്ചയായി മാറുകയാണ് പൈലറ്റ് അഞ്ജുവിന്റെ വേർപാട്. വിമാനദുരന്തത്തിൽ ഭർത്താവിനെ നഷ്ടപ്പെട്ട് 16 വർഷങ്ങൾക്കു ശേഷമാണ് അഞ്ജുവും അതേവഴിയെ വിടപറയുന്നത്. 68 പേരാണ് അപകടത്തിൽ ജീവൻ വെടിഞ്ഞത്. വിമാനം പറത്തിയിരുന്ന അഞ്ജു ഖതിവാഡയും അപകടത്തിൽ കൊല്ലപ്പെട്ടിരുന്നു. അഞ്ജുവിനെപ്പോലെ, യതി എയർലൈൻസിൽ പൈലറ്റായിരുന്നു ആദ്യ ഭർത്താവ് ദീപക് പൊഖരേൽ. 2006 ജൂൺ 21ന് ജുംലയിൽ വച്ചുകൊണ്ടായ അപകടത്തിലാണ് ദീപക് മരിക്കുന്നത്. വിമാനം പറത്തിയിരുന്ന ദീപക് ഉൾപ്പടെ 10 പേരാണ് അന്ന് കൊല്ലപ്പെട്ടത്. ഭർത്താവിന്റെ വേർപാടിന്റെ വേദനയിൽ നിന്ന് ഉയത്തെഴുന്നേറ്റ അവർ പൈലറ്റായി കരിയർ മുന്നോട്ടു കൊണ്ടുപോവുകയായിരുന്നു. ക്യാപ്റ്റൻ പദവിക്ക് തൊട്ടരികിൽ നിൽക്കുമ്പോഴായിരുന്നു അപ്രതീക്ഷിത മരണം. നൂറു മണിക്കൂർ വിമാനം പറത്തിയത് തികയാൻ സെക്കൻഡുകൾ മാത്രം ബാക്കിയുള്ളപ്പോഴായിരുന്നു അപകടം. നേപ്പാളിലെ വിവിധ വിമാനത്താവളങ്ങളിൽ വിജയകരമായ ലാൻഡിങ് നടത്തിയ പൈലറ്റ് എന്ന നിലയിൽ പ്രശംസ നേടിയിരുന്നു. ക്യാപ്റ്റൻ കമൽ കെസിക്കൊപ്പം സഹപൈലറ്റ് സീറ്റിലായിരുന്നു അഞ്ജു. ബിരാട്നഗറിലാണ് അഞ്ജുവിന്റെ മാതാപിതാക്കൾ താമസിക്കുന്നത്. ദീപക്കുമായുള്ള വിവാഹത്തിൽ…

    Read More »
  • NEWS

    6 മാസം മുൻപ് ആഗ്രഹം സഫലമായി, കുഞ്ഞിനെ കണ്ടു കൊതി തീരും മുൻപേ തേടിയെത്തിയ ദുരന്തം; യുപി സ്വദേശിയായ സോനു ജയ്‌സ്വാൾ നേപ്പാളിൽ പോയത് ക്ഷേത്ര ദർശനത്തിന്

    കഠ്മണ്ഡു/ലക്നൗ: നേപ്പാളിലെ പോഖരയിൽ വിമാനം തകർന്നുണ്ടായ അപകടത്തിൽപ്പെട്ട യുപി സ്വദേശിയായ സോനു ജയ്‌സ്വാൾ നേപ്പാളിൽ പോയത് ക്ഷേത്ര ദർശനത്തിന്. ആറു മാസം മുൻപ് ആൺകുഞ്ഞു പിറന്നതിനുള്ള നന്ദിസൂചകമായി കഠ്മണ്ഡുവിലെ പ്രശസ്തമായ പശുപതിനാഥ ക്ഷേത്രത്തിൽ ദർശനം നടത്താൻ പോയതായിരുന്നു സോനു ജയ്‌സ്വാൾ എന്നു ബന്ധുക്കൾ പറഞ്ഞു. ഉത്തർപ്രദേശിലെ ഗാസിപുർ ജില്ലയിലെ ചക് ജൈനബ് ഗ്രാമവാസിയായ സോനു ജയ്സ്വാളിന്റെ മൂത്ത രണ്ടു മക്കൾ പെൺകുട്ടികളാണ്. ആൺകുട്ടി ഉണ്ടായാൽ പശുപതിനാഥ ക്ഷേത്രത്തിലെത്തി ദർശനം നടത്താമെന്നു സോനു നേർച്ച നേർന്നിരുന്നു. തന്റെ ആഗ്രഹം ആറു മാസം മുൻപ് സഫലമായതിനെ തുടർന്നാണ് സോനു ക്ഷേത്രദർശനത്തിനായി പോയത്. ‘സോനുവും മൂന്നു സുഹൃത്തുക്കളും ജനുവരി 10നാണ് നേപ്പാളിലേക്ക് പോയത്. ആൺകുട്ടി ഉണ്ടായതിന് പശുപതിനാഥിനെ ദർശിച്ച് നന്ദി പറയാനാണ് അദ്ദേഹം പോയത്. പക്ഷേ, വിധി അവനുവേണ്ടി മറ്റൊന്നു കരുതിവച്ചിരുന്നു’’– സോനുവിന്റെ ബന്ധുവായ വിജയ് ജയ്‌സ്വാൾ പറഞ്ഞു. സോനു സ്വന്തമായി ഒരു ബീയർ ഷോപ് നടത്തിയിരുന്നു. അലവൽപുർ ചാട്ടിയിൽ മറ്റൊരു വീടുണ്ടെങ്കിലും വാരാണസിയിലെ സാരാനാഥിലാണ്…

    Read More »
  • Kerala

    കടുവയുടെ ആക്രമണത്തില്‍ മരിച്ച കര്‍ഷകന് വയനാട് മെഡി. കോളജില്‍ മികച്ച ചികില്‍സ കിട്ടിയില്ല: ആരോപണവുമായി ബന്ധുക്കള്‍

    വയനാട് : കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട കര്‍ഷകന് ചികിത്സ നല്‍കുന്നതില്‍ വയനാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിക്ക് വിഴ്ചയെന്ന് പരാതി. തോമസിന്റെ കുടുംബമാണ് ആരോപണവുമായി രംഗത്തെത്തിയത്. തോമസിന് ചികിത്സ നല്‍കിയില്ലെന്ന പരാതിയുമായി മകള്‍ സോന, മന്ത്രി കെ.കൃഷ്ണന്‍ കുട്ടിക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മികച്ച ചികില്‍സ നല്‍കാന്‍ വിദഗ്ധ ഡോക്ടറോ നഴ്‌സോ ഉണ്ടായിരുന്നില്ല. മികച്ച ചികില്‍സ കിട്ടിയില്ല. ആംബുലന്‍സ് അനുവദിച്ചതിലും വീഴ്ചയുണ്ടെന്നും കുടുംബം ആരോപിച്ചു. വയനാട് ജില്ലാ ആശുപത്രിയെ മെഡിക്കല്‍ കോളജായി ഉയര്‍ത്തിയെങ്കിലും മതിയായ സൗകര്യമില്ലെന്ന ആക്ഷേപം ശക്തമാണ്. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഇന്ന് മെഡിക്കല്‍ കോളജിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും.

    Read More »
  • Kerala

    വിയ്യൂര്‍ ജയിലിലെ തടവുകാരന്‍ ഗുണ്ടാ നേതാവ് ‘തക്കാളി രാജീവ്’ മരിച്ചു

    തൃശൂര്‍: വിയ്യൂര്‍ ജയിലില്‍ തടവില്‍ കഴിയുകയായിരുന്ന ഗുണ്ടാ നേതാവ് ‘തക്കാളി രാജീവ്’ മരിച്ചു. നെഞ്ച് വേദനയെ തുടര്‍ന്ന് ഇന്നലെ തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മൃതദേഹം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. വിയ്യൂര്‍ നെല്ലിക്കാട് സ്വദേശിയാണ് രാജീവ് എന്ന ‘തക്കാളി രാജീവ്’ (36). തൃശൂരിലെ ബാര്‍ ഹോട്ടലില്‍ വെട്ടുകത്തിയുമായി അതിക്രമിച്ച് കയറി സപ്ലെയറെ വെട്ടി പരിക്കേല്‍പ്പിച്ചു, പെരിങ്ങാവിലുള്ള വീട്ടില്‍ കയറി യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചു, മൊബൈല്‍ ഫോണ്‍ കവര്‍ച്ച, സൂപ്പര്‍മാര്‍ക്കറ്റില്‍ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തുകയും കടയുടമയെ ആക്രമിക്കുകയും ചെയ്തു തുടങ്ങി ഒട്ടനവധി കേസുകളില്‍ പ്രതിയാണ്. പൊതുസമാധാനത്തിന് ഭീഷണിയായ ഇയാളെ കാപ്പ നിയമപ്രകാരം ഒരു വര്‍ഷം നാട് കടത്തിയിരുന്നു. വീണ്ടും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടതോടെയാണ് കാപ്പ ചുമത്തി ജയിലില്‍ അടച്ചത്.

    Read More »
  • Crime

    വളര്‍ത്തുനായയുടെ മലമൂത്രവിസർജനത്തെച്ചൊല്ലി തര്‍ക്കം; 50 വയസുകാരനു നേരെ ആഡിഡ് ആക്രമണം; മൂന്നുപേർ അറസ്റ്റിൽ

    ന്യൂഡല്‍ഹി: വളര്‍ത്തുനായയെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ ഉടമയ്ക്ക് നേരെ അയല്‍വാസിയുടെ ആസിഡ് ആക്രമണം. ഗുരുതരമായി പൊള്ളലേറ്റ 50 വയസുകാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡല്‍ഹി ഉത്തം നഗറില്‍ കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം. വളര്‍ത്തുനായയുടെ മാലിന്യവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. വളര്‍ത്തുനായയുമായി ഉടമ നടക്കാനിറങ്ങിയപ്പോഴാണ് അയല്‍വാസി പ്രശ്‌നം ഉണ്ടാക്കിയത്. വളര്‍ത്തുനായയുടെ മാലിന്യവുമായി ബന്ധപ്പെട്ട് അയല്‍വാസിയായ കമല്‍ 50കാരനുമായി വഴക്കിടുകയായിരുന്നു. തങ്ങളുടെ വീടിന് പുറത്ത് വളര്‍ത്തുനായ മലമൂത്ര വിസര്‍ജ്ജനം നടത്തുന്നു എന്ന് പറഞ്ഞ് കമലും കുടുംബവും പ്രശ്‌നം ഉണ്ടാക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇതിനെ ചൊല്ലി കമലിന്റെ രണ്ടു മക്കള്‍ 50കാരനുമായി വഴക്കിട്ടു. അതിനിടെ വീടിന്റെ ഒന്നാം നിലയില്‍ നിന്ന് കമല്‍ 50കാരന് നേരെ ആസിഡ് ഒഴിക്കുകയായിരുന്നു. സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായും അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശിലും നായയെചൊല്ലി സംഘർഷം ഉണ്ടായിരുന്നു. തെരുവുനായയുടെ കുരയുമായി ബന്ധപ്പെട്ട് രണ്ടു വീട്ടുകാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിൽ ഒരാൾ കൊല്ലപെടുകയും ചെയ്തു. ബൈരിയ്യ പൊലീസ്…

    Read More »
Back to top button
error: