Month: September 2020

  • TRENDING

    റിയ ചക്രബർത്തിക്ക് അഹാനയുടെ പിന്തുണ

    നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ചോദ്യം ചെയ്യലിന് വിളിപ്പിച്ചപ്പോൾ സുശാന്ത് സിങ് രാജ്പുത്തിന്റെ കാമുകി റിയ ചക്രബർത്തിയെ മാധ്യമങ്ങൾ വളഞ്ഞതിനെ വിമർശിച്ച് നടി അഹാന കൃഷ്ണ . “റിയ കുറ്റക്കാരിയോ നിരപരാധിയോ ആകട്ടെ .അത് രാജ്യത്തെ നീതിപീഠങ്ങൾ പരിശോധിക്കട്ടെ ,അതിനു അനുസരിച്ച് നടപടികൾ സ്വീകരിക്കട്ടെ .ഈ ക്രൂരത എന്തിനാണ് ?ന്യൂസ് ബൈറ്റിനു വേണ്ടി മാധ്യമങ്ങൾ ആളെ കൊല്ലുമോ ?ഒരു ഭീകരവാദിയെയോ പീഡന വീരനെയോ മാധ്യമങ്ങൾ ഇങ്ങനെ കൈകാര്യം ചെയ്തിട്ടുണ്ടാവില്ല .”അഹാന ഇൻസ്റ്റാഗ്രാമിൽ കുറിച്ചു . കോവിഡ് കാലത്ത് ഇങ്ങനെ ആളുകൾ കൂടുന്നതിനെയും അഹാന വിമർശിച്ചു .”ഒരു ഓഫീസ് അല്ലെങ്കിൽ മറ്റൊരു ഓഫീസിനു മുന്നിൽ ഈ പെൺകുട്ടിയെ സ്ഥിരമായി കാണുന്നുണ്ട് .എന്നും എന്തെങ്കിലും പറയുമോ എന്ന് നോക്കുന്നതിന്റെ ആവശ്യകത എന്താണ് ?”അഹാന കൂട്ടിച്ചേർക്കുന്നു .

    Read More »
  • TRENDING

    തന്നെ ചുംബനത്തിന് നിർബന്ധിച്ചു ,കിടപ്പറയിലേക്ക് ക്ഷണിച്ചു , ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സൂര്യയുടെ നായിക

    രാം ഗോപാൽ വർമയുടെ വാരണം ആയിരം എന്ന ചിത്രത്തിൽ സൂര്യയുടെ നായികയായി തിളങ്ങിയ നടിയാണ് സമീറ റെഡ്‌ഡി .സിനിമ മേഖലയിൽ തനിക്കുണ്ടായ ഒരു മോശം അനുഭവം പങ്കുവെക്കുകയാണ് താരം .ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്. ഹിന്ദി സിനിമാ മേഖലയിൽ നിന്നുള്ള അനുഭവമാണ് സമീറ പങ്കുവെച്ചത് .കിടപ്പറയിലേക്കുള്ള ക്ഷണത്തെ കുറിച്ചും ഒരു നിർബന്ധിത ചുംബനത്തിള്ള പ്രേരണയുടെ ഓർമകളും സമീറ തുറന്നു പറഞ്ഞു . ഹിന്ദി സിനിമയിൽ അഭനയിക്കാൻ സംവിധായകൻ ചുംബനത്തിന് നിര്ബന്ധിച്ചുവെന്നാണ് സമീറ പറയുന്നത് .അത് മാത്രമല്ല നായകന്റെ കിടപ്പറയിലേക്കുള്ള ക്ഷണം നിരസിച്ചതിനെ തുടർന്ന് തനിക്ക് അവസരങ്ങൾ നഷ്ടമായി എന്നും സമീറ പറയുന്നു .തന്നെ അഹങ്കാരിയെന്നും കഴിവില്ലാത്തവർ എന്നും മുദ്രകുത്തിയാണ് സിനിമയിൽ നിന്ന് മാറ്റി നിർത്തിയത് എന്നും സമീറ തുറന്നു പറയുന്നു .

    Read More »
  • NEWS

    മാധ്യമപ്രവർത്തകരുടെ എതിർപ്പൊന്നും വിഷയമായില്ല ,നിർണായക ചുമതല ശ്രീറാം വെങ്കിട്ടരാമന്‌ നൽകി സർക്കാർ

    മാധ്യമപ്രവർത്തകൻ ബഷീറിനെ വണ്ടിയിടിപ്പിച്ചു കൊന്ന കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമന്‌ നിർണായക ചുമതലകൾ നൽകി സർക്കാർ .കോവിഡ് പ്രതിരോധത്തിന്റെ ഏകോപനത്തിനായി പ്രവൃത്തിക്കുന്ന സെക്രെട്ടറിയേറ്റിലെ വാർ റൂമിന്റെ ചുമതലയാണ് സർക്കാർ ശ്രീറാം വെങ്കിട്ടരാമന്‌ നൽകിയിരിക്കുന്നത് . വാർ റൂമുമായി ബന്ധപ്പെട്ടു തന്നെയായിരുന്നു ശ്രീറാം വെങ്കിട്ടരാമന്റെ പ്രവർത്തനം .ഇപ്പോൾ വാർ റൂമിന്റെ പൂർണ ചുമതല കൂടി നൽകിയിരിക്കുകയാണ് സർക്കാർ . ആരോഗ്യ വകുപ്പ് ജോയിന്റ് സെക്രട്ടറി ആയിട്ടായിരുന്നു ശ്രീറാം വെങ്കിട്ടരാമന്റെ പുനർനിയമനം .കോവിഡ് വ്യാപനം ഏറിയതോടെ ജില്ലാതല കോർഡിനേഷനിലാണ് കൂടുതൽ ശ്രദ്ധ കൊടുക്കുന്നത് .അതിന്റെ ഭാഗമായാണ് പുതിയ മാറ്റം .

    Read More »
  • NEWS

    ജോസ് കെ മാണിക്ക് ചുരുങ്ങിയത് 6 സീറ്റ് ,സിപിഐയുമായി ഏറ്റുമുട്ടുന്ന കാഞ്ഞിരപ്പള്ളിയും ജോസ് കെ മാണിക്ക്

    ജോസ് കെ മാണിയെ മുന്നണിയിൽ ഉൾക്കൊള്ളിക്കാൻ ഉള്ള ചർച്ചകൾ എൽഡിഎഫിൽ അനൗദ്യോഗികമായി ആരംഭിച്ചു .എത്ര സീറ്റുകൾ ,ഏതൊക്കെ സീറ്റുകൾ കേരള കോൺഗ്രസ് എമ്മിന് നൽകണം എന്നതാണ് ആലോചന . കേരള കോൺഗ്രസ്സ് എം യു ഡി എഫിൽ ആയിരുന്നപ്പോൾ മത്സരിച്ചിരുന്നത് 15 സീറ്റിലാണ് .എന്നാൽ അത്രയും എൽഡിഎഫിൽ ലഭിക്കില്ലെന്ന് ജോസ് കെ മാണിക്ക് തന്നെ അറിയാം .എൽ ഡി എഫിൽ ആകെ 3 കേരള കോൺഗ്രസുകൾ ആണുള്ളത് .ഇവർക്കെല്ലാം കൂടി 6 സീറ്റ് ആണ് കഴിഞ്ഞ തവണ നല്കിയത് . കഴിഞ്ഞ തവണ 92 സീറ്റിൽ ആണ് സിപിഐഎം മത്സരിച്ചത് .27 സീറ്റിൽ സിപിഐയും .12 സീറ്റിൽ സിപിഐഎമ്മും മൂന്ന് സീറ്റിൽ സിപിഐയും അധികം മത്സരിച്ചിരുന്നു .കേരള കോൺഗ്രസ് എമ്മും സിപിഐയും നേരിട്ട് ഏറ്റുമുട്ടുന്നത് കാഞ്ഞിരപ്പള്ളിയിൽ ആണ് .ഇവിടെ ഡോ .എൻ ജയരാജാണ് എംഎൽഎ .ഈ സീറ്റ് എന്തായാലും സിപിഐ വിട്ടു കൊടുക്കേണ്ടി വരും . പി ജെ ജോസഫ് ഇടതുമുന്നണിയിൽ…

    Read More »
  • NEWS

    സീരിയൽ നടിയെ രക്ഷിക്കാൻ ശ്രമം ,ആരോപണവുമായി റംസിയുടെ പിതാവ്

    “ഹാരിസുമായി പിരിയാനാവില്ല എന്ന് റംസി പറഞ്ഞത് കൊണ്ടാണ് വിവാഹത്തിന് സമ്മതിച്ചത് .എന്റെ കുഞ്ഞ് ഒരുപാട് സഹിച്ചു .ശബ്ദരേഖ പുറത്ത് വന്നപ്പോഴാണ് അവൾ കടന്നു പോയ അവസ്ഥ മനസിലാക്കുന്നത് .അവൾക്ക് നീതി ലഭിക്കാൻ ഏതറ്റവും വരെയും പോകും .”റംസിയുടെ പിതാവ് റഹീം വിതുമ്പിക്കൊണ്ട് പറഞ്ഞു . മകളുടെ കല്യാണക്കാര്യത്തിനു പലതവണ അവിടെ പോയിട്ടുണ്ട് .എന്തെങ്കിലും ഒഴിവ്കഴിവ് പറയും .ഒടുവിലാണ് വളയിടൽ ചടങ്ങിന് സമ്മതിച്ചത് .ലക്ഷക്കണക്കിന് രൂപയുടെ സമ്മാനങ്ങൾ നൽകിയിട്ടുണ്ട് .പള്ളിമുക്കിൽ വർക്ക് ഷോപ്പ് തുടങ്ങാനും സഹായിച്ചു -റഹീം കൂട്ടിച്ചേർക്കുന്നു . അടുത്തിടെയാണ് ഹാരിസിന് സാമ്പത്തിക സ്ഥിതി മെച്ചമുള്ള കുട്ടിയുമായി അടുപ്പം തുടങ്ങുന്നത് .ഇതറിഞ്ഞ റംസി ആ വീട്ടിൽ പോയിരുന്നു .അന്നവളെ അടിച്ചു പുറത്താക്കുക ആയിരുന്നു .കുഞ്ഞിനെ ശാരീരികമായും മാനസികമായും ഉപയോഗിച്ചവരും പീഡിപ്പിച്ചവരും മറുപടി പറഞ്ഞെ പറ്റൂ -റഹിം വ്യക്തമാക്കി . പൊന്നുമോൾ ഹൃദയം തകർന്നാണ് ആത്മഹത്യ ചെയ്തത് .ഇതിനു ഹാരിസിന്റെ കുടുംബവും ഹാരിസിന്റെ സഹോദര ഭാര്യയായ സീരിയൽ നടിയും മറുപടി പറയണം .ഇവരെയും…

    Read More »
  • NEWS

    അതിർത്തി സംഘർഷ ഭരിതമാകുന്നു ,കിഴക്കൻ ലഡാക്കിൽ വെടിവെപ്പ് നടന്നതായി റിപ്പോർട്ട്

    കിഴക്കൻ ലഡാക്കിൽ ഇന്ത്യയും ചൈനയും തമ്മിൽ വെടിവെപ്പ് നടന്നതായി റിപ്പോർട്ട് .വാർത്താ ഏജൻസി എ ആൻ ഐ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത് .എന്നാൽ ഇന്ത്യ ഇക്കാര്യം ഔദ്യോഗികമായി വിശദീകരിച്ചിട്ടില്ല .മൂന്നു മാസത്തിലേറെയായി ഇന്ത്യ -ചൈന സൈനികർ ഇവിടെ നിലകൊള്ളുകയാണ് . വെടിവെപ്പ് നടന്നതായി ചൈന സമ്മതിക്കുന്നുണ്ട് .ഇന്ത്യൻ പോസ്റ്റുകളിലേക്ക് ചൈനീസ് സൈന്യം വെടിയുതിർത്തതിന് പിന്നാലെ മുന്നറിയിപ്പെന്നോണം ഇന്ത്യ തിരിച്ച് വെടിവെക്കുക ആയിരുന്നു എന്നാണ് ദേശീയ മാധ്യമങ്ങൾ സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്യുന്നത് . സംയുക്ത നീക്കത്തിലൂടെ അതിർത്തി സംഘർഷം പരിഹരിക്കണമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും ചൈനീസ് പ്രതിരോധ മന്ത്രി ജനറൽ വെയ് ഫെങ്കെയും തമ്മിൽ നടത്തിയ ചർച്ചയിൽ ധാരണ ആയെങ്കിലും ചൈന പ്രകോപനം തുടരുകയാണ് .അരുണാചലിൽ നിന്ന് 5 പേരെ ചൈനീസ് സൈന്യം തട്ടിക്കൊണ്ടുപോയി എന്ന വാർത്ത കൂടി പുറത്ത് വന്നതോടെ സംഘർഷാവസ്ഥ കനക്കുകയാണ് .

    Read More »
  • NEWS

    നേതൃത്വത്തിനെതിരെ കത്തെഴുതിയവരുമായി സോണിയ ഗാന്ധി നടത്തുന്ന ആദ്യ യോഗം ഇന്ന്

    വാദ പ്രതിവാദങ്ങൾ അരങ്ങേറിയ കോൺഗ്രസ്സ് പ്രവർത്തക സമിതി യോഗത്തിനു ശേഷം കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും നേതൃമാറ്റം ആവശ്യപ്പെട്ട നേതാക്കളിൽ ചിലരും ഇന്ന് ഒരു യോഗത്തിൽ പങ്കെടുക്കും .കത്തെഴുതിയ 23 പേരിൽ പ്രധാനികൾ ആയ ഗുലാം നബി ആസാദ്, ആനന്ദ് ശർമ്മ തുടങ്ങിയവർ ഇന്നത്തെ യോഗത്തിൽ പങ്കെടുക്കും . ആഴ്ചകളായുള്ള മോശം അന്തരീക്ഷത്തിൽ മഞ്ഞുരുകൽ ഇന്നുണ്ടാവുമോ എന്നാണ് ഏവരും ഉറ്റു നോക്കുന്നത് .പാർലമെന്ററി സമിതികളിൽ നിന്ന് ചില നേതാക്കളെ മാറ്റി നിർത്തിയതും ഉത്തർ പ്രദേശ് തെരഞ്ഞെടുപ്പ് മുന്നൊരുക്ക സമിതികളിൽ നിന്ന് ജിതിൻ പ്രസാദ, രാജ് ബബ്ബാർ തുടങ്ങിയവർ മാറ്റി നിർത്തപ്പെട്ടതും രാഷ്ട്രീയ അന്തരീക്ഷം മേഘാവൃതമാക്കിയിട്ടുണ്ട് . “ലോക്ക്ഡൗണും അൺലോക്ക്ഡൗണും പാർലമെന്റിന്റെ ശീതകാല സമ്മേളനം വൈകി ആരംഭിച്ചതും ചോദ്യോത്തര വേള ഒഴിവാക്കിയതുമെല്ലാം ചർച്ചാ വിഷയങ്ങൾ ആണ് .”രാജ്യസഭാ ഉപനേതാവ് ആനന്ദ് ശർമ്മ പറഞ്ഞു . “അംഗങ്ങളുടെ അവകാശങ്ങൾ സർക്കാർ ഇല്ലാതാക്കുകയാണ് .പാർലമെൻറ് ചേരുന്നത് സർക്കാർ കാര്യങ്ങൾ നടപ്പാക്കാൻ മാത്രമല്ല ,അംഗങ്ങളിലൂടെ ജനങ്ങളുടെ പരിശോധന…

    Read More »
  • TRENDING

    മമ്മുക്കയും കായലും പിന്നെ ഞങ്ങളുടെ പ്രാണനും, ജീവൻ അപകടത്തിലായ ഒരു സംഭവ കഥ പറയുന്നു “ചമയങ്ങളില്ലാതെ” എന്ന മമ്മൂട്ടിയുടെ ആത്മകഥയുടെ കോറൈറ്റർ പി ഒ മോഹൻ -വീഡിയോ

    മമ്മൂക്കയോടൊപ്പമുളള പഴയൊരു യാത്രയുടെ കഥയാണ്…………. തിരുവനന്തപുരത്ത് നിന്നും ചെമ്പിലേക്ക്. 1990 ഓഗസ്റ്റ് 4 ശനിയാഴ്ചയായിരുന്നു അന്ന്. സന്ധ്യയ്ക്ക് ആറുമണിക്കാണ് ഞങ്ങള്‍ പുറപ്പെട്ടത്. പിറ്റേന്ന് സക്കറിയയുടെ നിക്കാഹാണ്. മമ്മൂക്കയുടെ അനുജന്റെ… ‘നയം വ്യക്തമാക്കുന്നു’ സിനിമയുടെ ലൊക്കേഷനില്‍ നിന്നായിരുന്നു യാത്ര. വണ്ടികോണ്ടസ ക്ലാസിക്കാണ്. ഡ്രൈവ് ചെയ്യുന്നത് പതിവുപോലെ മമ്മൂക്ക തന്നെ. സാക്ഷാല്‍ മമ്മൂട്ടി…! കോ ഡ്രൈവിംഗ് സീറ്റില്‍ ഞാനുണ്ട്. പിൻ സീറ്റിലാണ് ഡ്രൈവര്‍ സോമന്‍. തിരുവനന്തപുരം മുതല്‍ കൊല്ലം വരെ എന്റെ ഭാര്യ സൈനവും ഒന്നരമാസം പ്രായമുളള മൂത്തമകന്‍ വിഷ്ണുവുമുണ്ടായിരുന്നു കാറില്‍. കൊല്ലത്ത് അവരെ ഇറക്കി. ചിന്നക്കടയിലെ തട്ടുകടയില്‍ നിന്ന് ഭക്ഷണവും കഴിച്ച് ഞങ്ങള്‍ യാത്ര തുടര്‍ന്നു. കുശലങ്ങള്‍ പറഞ്ഞും ‘ചമയങ്ങളില്ലാതെ’ക്കു വേണ്ടിയുള്ള ഓര്‍മകള്‍ പങ്കുവെച്ചുമാണ് യാത്ര. ദേശിയപാതയാണ്. ശരവേഗത്തില്‍ കാര്‍ പായുന്നു. കായംങ്കുളവും ആലപ്പുഴയും പിന്നിട്ട് വണ്ടി തണ്ണീര്‍മുക്കത്ത് എത്തി. ബണ്ട് റോഡിലൂടെ കാര്‍ കുതിക്കുകയാണ്. അര്‍ദ്ധരാത്രി…കണ്ണില്‍ കുത്തിയാലറിയാത്ത ഇരുട്ട്. തണ്ണീര്‍മുക്കം ബണ്ടിലെ ഒറ്റപ്പെട്ട വഴിവിളക്കുകളുടെ വിളറിയ പ്രകാശം മാത്രം. ബണ്ട് റോഡിലേക്ക്…

    Read More »
  • NEWS

    ആരോഗ്യ മന്ത്രിക്കെതിരെ ഐ എം എ ,അശാസ്ത്രീയ കാര്യങ്ങൾ പ്രചരിപ്പിക്കരുത്

    ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർക്കെതിരെ ഡോക്ടർമാരുടെ സംഘടനയായ ഐ എം എ രംഗത്ത് .അശാസ്ത്രീയമായ കാര്യങ്ങൾ ആരോഗ്യമന്ത്രി പ്രചരിപ്പിക്കരുതെന്നാണ് ആവശ്യം . കോവിഡ് പ്രതിരോധ പ്രവർത്തനം നടത്തുന്ന ആരോഗ്യ പ്രവർത്തകരെ അപമാനിക്കരുതെന്നും ഐ എം എ ആവശ്യപ്പെട്ടു .ഹോമിയോ പ്രതിരോധ മരുന്ന് കഴിക്കുന്നവരിൽ രോഗബാധ കുറവാണെന്നു കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി പറഞ്ഞിരുന്നു .മരുന്ന് കഴിച്ചിട്ടും രോഗം വന്നവർക്ക് രോഗം പെട്ടെന്ന് ഭേദമായിട്ടുണ്ടെന്നും ശൈലജ ടീച്ചർ പറഞ്ഞിരുന്നു . ഹോമിയോ വകുപ്പിലെ ഒരു ഡി എം ഒ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ എന്നും ആരോഗ്യമന്ത്രി പറഞ്ഞിരുന്നു .ഇതാണ് ഐ എം എ യെ ചൊടിപ്പിച്ചത് .

    Read More »
  • തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം പൊതുമേഖലയില്‍ നിലനിര്‍ത്താന്‍ എം.പി.മാര്‍ സമ്മര്‍ദ്ദം ചെലുത്തും

    തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ നടത്തിപ്പ് സ്വകാര്യസംരംഭകനെ ഏല്‍പിക്കാനുള്ള തീരുമാനം തിരുത്തുന്നതിന് കേന്ദ്രസര്‍ക്കാരില്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്താന്‍ പാര്‍ലമെന്‍റ് സമ്മേളനത്തിന് മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചുചേര്‍ത്ത എം.പി. മാരുടെ യോഗം തീരുമാനിച്ചു. സംസ്ഥാന സര്‍ക്കാരിന്‍റെ എതിര്‍പ്പ് അവഗണിച്ച് സ്വകാര്യവല്‍ക്കരണവുമായി കേന്ദ്രം മുന്നോട്ടുപോവുകയാണെങ്കില്‍ ഇതുമായി സംസ്ഥാന സര്‍ക്കാര്‍ ഒരു വിധത്തിലും സഹകരിക്കില്ലെന്ന് മുഖ്യമന്ത്രി യോഗത്തില്‍ വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാരിന് മുഖ്യപങ്കാളിത്തമുള്ള കമ്പനിയെ വിമാനത്താവള നടത്തിപ്പ് ഏല്‍പ്പിക്കണമെന്നതാണ് ആവശ്യം. സ്വകാര്യ – പൊതുപങ്കാളിത്തത്തില്‍ കൊച്ചി, കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ വിജയകരമായി നടത്തുന്ന അനുഭവജ്ഞാനം സംസ്ഥാന സര്‍ക്കാരിനുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് യോഗം നടത്തിയത്. *പാര്‍ലമെന്‍റ് സമ്മേളനത്തില്‍ ഉന്നയിക്കാന്‍ തീരുമാനിച്ച മറ്റു പ്രധാന പ്രശ്നങ്ങള്‍* 1. രാജ്യത്തെ ഏറ്റവും വലിയ പെട്രോളിയം കമ്പനിയായ ബി.പി.സിഎല്‍ സ്വകാര്യവല്‍ക്കരിക്കാനുള്ള തീരുമാനം ഉപേക്ഷിക്കണം. ബി.പി.സി.എല്ലിന്‍റെ കൊച്ചി റിഫൈനറി സ്ഥാപിച്ചത് കേരള സര്‍ക്കാര്‍ കൂടി മുന്‍കയ്യെടുത്താണ്. നല്ല സാമ്പത്തിക പിന്തുണയും സംസ്ഥാനം നല്‍കിയിട്ടുണ്ട്. 1,500 കോടി രൂപ വായ്പ…

    Read More »
Back to top button
error: