Month: September 2020

  • NEWS

    സി.പി.എം. പ്രാദേശിക നേതാക്കളുടെ മാനസിക പീഡനം; ആശയുടെ ആത്മഹത്യക്കുറിപ്പ് പുറത്ത്‌

    തിരുവനന്തപുരം: സിപിഎം പ്രവര്‍ത്തക തൂങ്ങി മരിച്ച സംഭവത്തിലെ ആത്മഹത്യക്കുറിപ്പ് പുറത്ത് വിട്ട് പോലീസ്. സി.പി.എം. പ്രാദേശിക നേതാക്കളുടെ മാനസിക പീഡനത്തില്‍ മനംനൊന്താണ് ജീവനെടുക്കുന്നതെന്നാണ് ആശയുടെ ആത്മഹത്യകുറിപ്പില്‍ എഴുതിയിരിക്കുന്നത്. ലോക്കല്‍ കമ്മിറ്റി സെക്രട്ടറി, ബ്രാഞ്ച് സെക്രട്ടറി എന്നിവരുടെ പേരുകളാണ് ആത്മഹത്യാക്കുറിപ്പില്‍ പരാമര്‍ശിച്ചിരിക്കുന്നത്. പാര്‍ട്ടിക്ക് പരാതി നല്‍കിയിട്ടും നടപടി ഉണ്ടായിട്ടില്ലെന്നും കുറിപ്പില്‍ പറഞ്ഞിട്ടുണ്ട്. ആത്മഹത്യാക്കുറിപ്പ് പുറത്തുവിടാത്തതില്‍ ഗൂഢാലോചന ഉണ്ടെന്ന് ആരോപിച്ച് നാട്ടുകാര്‍ പ്രതിഷേധിച്ചിരുന്നു. തുടര്‍ന്ന് സമരം പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ ഏറ്റെടുത്തു. റോഡ് ഉപരോധമുള്‍പ്പെടെ രണ്ട് മണിക്കൂറോളം പ്രതിഷേധം നീണ്ടു. തുടര്‍ന്നാണ് തഹസില്‍ദാരെത്തി ആശയുടെ ആത്മഹത്യാക്കുറിപ്പ് നാട്ടുകാര്‍ക്ക് വായിച്ചുകേള്‍പ്പിച്ചത്. പാറശ്ശാല ചെങ്കല്‍ അഴകിക്കോണം മേക്കെ ഭാഗത്ത് പുത്തന്‍വീട്ടില്‍ ആശയെ(41)യാണ് അഴകിക്കോണത്ത് പാര്‍ട്ടി ഓഫീസിനുവേണ്ടി വാങ്ങി ഇട്ടിരുന്ന കെട്ടിടത്തിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പതിനഞ്ച് വര്‍ഷമായി പാര്‍ട്ടി അംഗമായി പ്രവര്‍ത്തിച്ച് വരുന്ന ഇവര്‍ ഇന്നലെ പാറശാല പാര്‍ട്ടി ഓഫീസില്‍ നടന്ന കമ്മിറ്റിയില്‍ പങ്കെടുത്തിരുന്നു. രാത്രിയോടെ ആശയെ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ആശയെ തൂങ്ങിമരിച്ച…

    Read More »
  • NEWS

    ആനിയെ പരിഹസിച്ചവർക്കറിയില്ല വിവാഹത്തോടെ ലൈംലൈറ്റിനെ അടുക്കളയിലേക്ക് കൊണ്ടുവരാനാകുമെന്ന് , വിധു വിൻസെന്റിന്‌ ദീദിയുടെ മറുപടി

    പ്രിവിലേജിന്റെ പേരിൽ ഇറങ്ങിപ്പോകാൻ തീരുമാനിച്ചാൽ ഒരു ദളിത് വ്യക്തിയോ ഭിന്നലിംഗക്കാരോ സ്ത്രീയോ മുഖ്യമന്ത്രിയാകാത്ത കേരളത്തിൽ നിന്ന് എങ്ങോട്ട് ഇറങ്ങിപ്പോകുമെന്ന് ദീദി ദാമോദരൻ .വിമന്‍ ഇന്‍ സിനിമ കളക്ടീവിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച് രാജിവച്ച വിധു വിന്‍സെന്റിന് മറുപടിയുമായാണ് ദീദിയുടെ കുറിപ്പ് . ദീദി ദാമോദരന്റെ കുറിപ്പ്: ഈ കുറിപ്പെഴുതാൻ താമസിച്ചു പോയോ എന്നറിയില്ല. വേണ്ടെന്നു വച്ചതായിരുന്നു. കാരണം : 1. ഉന്നയിക്കപ്പെട്ട പ്രശ്നങ്ങളുടെ ഗൗരവക്കുറവല്ല.അത് ചർച്ച ചെയ്യാൻ തിരഞ്ഞെടുത്ത സമയം എന്നെ ആകുലപ്പെടുത്തുന്നതായിരുന്നു. ഡബ്യുസിസിയുടെ രൂപീകരണത്തിന് നിമിത്തമായ കേസിന്റെ നീണ്ട കാത്തിരുപ്പിന് ശേഷമുള്ള വിചാരണ വേളയാണിത്. ഒറ്റക്കെട്ടായി ഒപ്പമുണ്ടെന്ന് കരുത്ത് നൽകേണ്ട നേരത്ത് ഡബ്യുസിസിക്ക് അകത്തുള്ള വർണ്ണ/ വർഗ്ഗ /വ്യക്തിപര / വിയോജിപ്പുകൾ പരസ്യമായി ചർച്ച ചെയ്യുന്നതിലുള്ള ഔചിത്യക്കുറവ് . (സ്ത്രീകൾ വിയോജിപ്പുകളില്ലാതെ നിൽക്കേണ്ടതുണ്ടെന്ന് ഞാൻ കരുതുന്നില്ല . ചേരാതിരിക്കാൻ നമ്മൾ മുലകൾ മാത്രമല്ലല്ലോ. സ്ത്രീവാദത്തിന്റെ വളർച്ചയെ കുറിക്കുന്നതാവണം അതിന്റെ ബഹുസ്വരത.) 2. കോവിഡ് – 19 മഹാമാരി എന്റെ എല്ലാ മുൻഗണനാക്രമങ്ങളെയും…

    Read More »
  • NEWS

    കൈയ്യേറ്റ ഭൂമി എന്ന് തിരിച്ച് പിടിക്കും; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് രാഹുല്‍

    ഇന്ത്യ – ചൈന അതിര്‍ത്തി പ്രശ്നത്തില്‍ മോദി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി. ചൈന കൈയടക്കിയ പ്രദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ എന്ന് തിരിച്ചുപിടിക്കുമെന്നാണ് രാഹുലിന്റെ ചോദ്യം. ‘ചൈന നമ്മുടെ ഭൂമി കൈവശപ്പെടുത്തിയിരിക്കുന്നു. അത് സര്‍ക്കാര്‍ എപ്പോള്‍ തിരിച്ചുപിടിക്കും? അതോ ഇതും ദൈവത്തിന്റെ പ്രവൃത്തിയാണെന്ന് പറഞ്ഞ് കയ്യൊഴിയുമോ?’, രാഹുല്‍ ട്വീറ്റ് ചെയ്തു. കോവിഡ് മൂലം സാമ്പത്തിക പ്രതിസന്ധിയുണ്ടായത് ദൈവത്തിന്റെ പ്രവര്‍ത്തിയാണെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞതിനെക്കൂടി ഉദ്ദേശിച്ചായിരുന്നു രാഹുലിന്റെ ട്വീറ്റ്. ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കത്തില്‍ കേന്ദ്രത്തെ വിമര്‍ശിച്ച് നേരത്തെയും രാഹുല്‍ രംഗത്തെത്തിയിരുന്നു. കേന്ദ്രസര്‍ക്കാറിന്റെ ഭാഗത്തു നിന്നുണ്ടായ അലംഭാവം കൊണ്ടാണ് 20 ഇന്ത്യന്‍ സൈനികര്‍ക്ക് ജീവന്‍ നഷ്ടമായതെന്ന് രാഹുല്‍ പറഞ്ഞിരുന്നു. ഗല്‍വാനിലെ ചൈനീസ് ആക്രമണം ആസൂത്രിതമായിരുന്നുവെന്നും പ്രശ്നത്തെ നിഷേധിച്ച കേന്ദ്ര സര്‍ക്കാര്‍ ഉറങ്ങുകയായിരുന്നുവെന്നും അക്രമത്തില്‍ വിലകൊടുക്കേണ്ടി വന്നത് രക്തസാക്ഷികളായ സൈനികര്‍ക്കായിരുന്നെന്നും രാഹുല്‍ പ്രതികരിച്ചിരുന്നു. അതേസമയം, അതിര്‍ത്തി സംഘര്‍ഷത്തിന് അയവ് വരുത്താന്‍ ഇന്ത്യ-ചൈന ധാരണയായി. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും ചൈനീസ് വിദേശകാര്യ മന്ത്രി…

    Read More »
  • TRENDING

    ” മമ്മൂട്ടി ദി മെഗാസ്റ്റാര്‍ മിറാക്കിള്‍ ” ; ഏഴു ഭാഷകളിൽ ഒരു മ്യൂസിക്കൽ ആൽബം

    മമ്മൂട്ടി എന്ന മഹാനടന്റെ അഭിനയ ജീവിതത്തിലെ നാല്പത്തിയൊമ്പത്  വർഷങ്ങൾ കോർത്തിണക്കി ഏഴ് ഭാഷകളിൽ ആദ്യമായി ഒരു മ്യൂസിക്  ആൽബം തയ്യാറാക്കിയിരിക്കുന്നു. ഇന്ത്യൻ സിനിമ രംഗത്തെ പ്രമുഖരുടെ സോഷ്യൽ മീഡിയ പേജ് വഴി ഈ മ്യൂസിക്ക് വീഡിയോ ആൽബം ഉടനെ പുറത്തിറങ്ങും. ‘സമഗ്ര സുഭഗമായ അഭിനയം! കാലം കണ്ടെത്തിയ നടൻ’ എന്ന് സാക്ഷാൽ എം ടി വാസുദേവൻ നായർ പറഞ്ഞത് ഒരേ ഒരു അഭിനേതാവിനെ കുറിച്ചാണ്. തന്റെ സംഭാഷണങ്ങൾ പറഞ്ഞു ഫലിപ്പിക്കുന്നതിൽ ഏറ്റവും മികച്ച യോഗ്യതയുള്ള നടനെന്നും എം ടി ഉറക്കെ വിളിച്ചു പറഞ്ഞ ആ മഹാത്ഭുതത്തിന്റെ പേരാണ് മമ്മൂട്ടി. എം ടി മാത്രമല്ല, കെ ബാലചന്ദർ, അടൂർ ഗോപാലകൃഷ്ണൻ, കെ ജി ജോർജ്ജ്, ഷാജി എൻ കരുൺ, ബാലു മഹേന്ദ്ര, മണിരത്നം എന്നു വേണ്ട ഇന്ത്യൻ സിനിമാലോകവും പ്രേക്ഷകരും   ഏറെ ആദരവോടെയും, സ്നേഹത്തോടെയും, ആരാധനയുടെയും കാണുന്ന മമ്മൂട്ടി എന്ന മഹാനടൻ തന്റെ അഭിനയജീവിതത്തിൽ മനോഹരമായ 49 വർഷങ്ങൾ പിന്നിടുകയാണ്. ഈ…

    Read More »
  • TRENDING

    ചിരിച്ച മുഖം,സന്തോഷത്തോടെ റംസി ,വേദനയായി റംസിയുടെ ടിക്‌ടോക് വിഡിയോകൾ

    റംസി ചിരിച്ച മുഖത്തോടെ ആടിപ്പാടുന്ന ടിക്റ്റോക് വിഡിയോകൾ നോവായി മാറുന്നു .നല്ല ജീവിതം സ്വപ്നം കണ്ട റംസി ആ കുടുംബത്തോടൊപ്പം തന്നെയാണ് വിഡിയോകളും ചെയ്തത് . ഈ ചിരി തല്ലിക്കെടുത്തിയെന്നും കാരണക്കാരായവർക്കെതിരെ ശക്തമായ നടപടി വേണമെന്നും നാട്ടുകാർ ഒന്നടങ്കം ആവശ്യപ്പെടുന്നു .റഹീമിന്റെയും നാദിറയുടെയും മകൾ റംസി എന്ന 24 കാരി വിവാഹ വാഗ്ദാനം നൽകി പറ്റിച്ചതിനെ തുടർന്നാണ് ആത്മഹത്യ ചെയ്തത് . ആ സംഭവം ഇങ്ങനെ .റംസിയും ഹാരിസും പഠനകാലം മുതൽ തന്നെ പ്രണയത്തിൽ ആയിരുന്നു .വിവാഹപ്രായം ആകാത്തതിനാൽ വിവാഹം നീട്ടിവക്കുക ആയിരുന്നു .ഹാരിസിന് ജോലി ലഭിക്കുമ്പോൾ വിവാഹം എന്നായിരുന്നു ഇരുവീട്ടുകാരും ധാരണ ആയത് .ഒന്നര വര്ഷം മുമ്പ് വളയിടൽ ചടങ്ങും നടത്തി .ഹാരിസിന്റെ ആവശ്യങ്ങൾക്കായി പല തവണ പണമായും ആഭരണമായും റംസിയുടെ വീട്ടുകാർ സഹായം നൽകി . എന്നാൽ ഒരു ഘട്ടം കഴിഞ്ഞപ്പോൾ ഹാരിസ് വിവാഹത്തിൽ നിന്ന് ഒഴിഞ്ഞു മാറാൻ തുടങ്ങി .റംസിയുടെ ഇളയ പെങ്ങളുടെ വിവാഹം ഇതിനിടെ നടന്നു…

    Read More »
  • NEWS

    സിപിഎം പ്രവര്‍ത്തക പാര്‍ട്ടി ഓഫീസില്‍ തൂങ്ങി മരിച്ചനിലയില്‍

    തിരുവനന്തപുരം: സിപിഎം പ്രവര്‍ത്തകയും ആശവര്‍ക്കറുമായ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പാറശ്ശാല ചെങ്കല്‍ അഴകിക്കോണം മേക്കെ ഭാഗത്ത് പുത്തന്‍വീട്ടില്‍ ആശ(41) യാണ് മരിച്ചത്. അഴകിക്കോണത്ത് പാര്‍ട്ടി ഓഫീസിനുവേണ്ടി വാങ്ങി ഇട്ടിരുന്ന കെട്ടിടത്തിനുള്ളിലാണ് ആശയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പതിനഞ്ച് വര്‍ഷമായി പാര്‍ട്ടി അംഗമായി പ്രവര്‍ത്തിച്ച് വരുന്ന ഇവര്‍ ഇന്നലെ പാറശാല പാര്‍ട്ടി ഓഫീസില്‍ നടന്ന കമ്മിറ്റിയില്‍ പങ്കെടുത്തിരുന്നു. രാത്രിയോടെ ആശയെ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ആശയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. പാര്‍ട്ടി കമ്മിറ്റിയില്‍ നിന്നും ഉണ്ടായ മനോവിഷമമാണ് മരണകാരണമെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. അരുണ്‍ കൃഷ്ണ ,ശ്രീകാന്ത് എന്നിവര്‍ മക്കളാണ്.മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

    Read More »
  • NEWS

    കുട്ടനാട് ,ചവറ ഉപതെരഞ്ഞെടുപ്പുകൾ വേണ്ടെന്നു സർവകക്ഷി യോഗം

    കുട്ടനാട് ,ചവറ ഉപതെരഞ്ഞെടുപ്പുകൾ വേണ്ടെന്നു വെക്കണമെന്ന് സർവകക്ഷി യോഗത്തിൽ ഭൂരിപക്ഷ അഭിപ്രായം .ഇക്കാര്യം തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കും .തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടാനും ധാരണയായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനുമായി ചർച്ച ചെയ്ത ശേഷമാകും തീരുമാനം .ചട്ടപ്രകാരം 6 മാസം ഉദ്യോഗസ്ഥരെ ഭരണപരമായ ചുമതല ഏൽപ്പിക്കാം . ഉപതെരഞ്ഞെടുപ്പുകൾ വേണ്ടെന്നു വെക്കാം എന്നതിനോട് യോജിച്ച ബിജെപി എന്നാൽ തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് നീട്ടരുത് എന്ന അഭിപ്രായത്തിൽ ആണ് .കോവിഡ് വ്യാപനം രൂക്ഷമായിരിക്കെ നവംബറിൽ തെരഞ്ഞെടുപ്പ് വേണ്ടെന്ന അഭിപ്രായത്തിനാണ് മുൻ‌തൂക്കം . കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തിനാണ് യോഗത്തിൽ ക്ഷണം ലഭിച്ചത് .പി ജെ ജോസഫിനെ ക്ഷണിച്ചില്ല .

    Read More »
  • NEWS

    50 ലക്ഷം രൂപയും 10 ലക്ഷത്തിന്റെ സ്വര്‍ണ്ണവും പിടിച്ചെടുത്ത കേസില്‍ ദളിത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

    സൂറത്കല്‍ അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് 50 ലക്ഷം രൂപയും 10 ലക്ഷത്തിന്റെ സ്വര്‍ണ്ണവും പിടിച്ചെടുത്ത കേസില്‍ ദളിത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. തിരുവനന്തപുരം സ്വദേശി ചെറികൊണ്ണി മണ്ഡലം പ്രസിഡന്റ് പി. രഘുവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ആഗസ്റ്റ് 17നാണ് സൂറത്കല്‍ കണ്ഡേരി ധൂമാവതി ക്ഷേത്രത്തിന് സമീപത്തെ ജാര്‍ഡിന്‍ അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് അമ്പതുലക്ഷം രൂപയും പത്തുലക്ഷം രൂപയുടെ സ്വര്‍ണവും മോഷണം പോയത്. ഫ്‌ളാറ്റിന്റെ ബാല്‍ക്കണിയിലെ ഗ്ലാസ് ഇളക്കി മാറ്റി അകത്ത് കടന്നാണ് മോഷ്ടാക്കള്‍ പണം അപഹരിച്ചത്. കവര്‍ച്ചക്കാരുടെ ദൃശ്യം സിസിടിവിയില്‍ പതിഞ്ഞതാണ് അന്വേഷണത്തിന് തുമ്പുണ്ടാക്കിയത്. ഇതേ അപ്പാര്‍ട്ട്‌മെന്റിലുളള ഒരാളാണ് രഘുവിനേയും കൂട്ടരേയും കവര്‍ച്ചക്കായി മംഗളൂരുവില്‍ എത്തിച്ചതെന്നാണ് പുറത്ത് വരുന്ന വിവരം. വീടുമായി യാതൊരു ബന്ധവും പുലര്‍ത്താത്ത രഘു വര്‍ഷങ്ങളായി കാസര്‍ഗോട്ടായിരുന്നു. രഘു ബന്ധുവീട്ടിലുണ്ടെന്നറിഞ്ഞ കര്‍ണാടക പോലീസ് വീടു വളഞ്ഞാണ് രഘുവിനേയും പങ്കാളിയായ മറ്റൊരാളേയും അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവര്‍ക്ക് കൂടുതല്‍ കവര്‍ച്ചകളുമായി ബന്ധമുണ്ടോ എന്ന് അന്വേഷിച്ച് വരികയാണ് പോലീസ്.

    Read More »
  • NEWS

    രാജ്യത്തെ കോടതികളില്‍ രാഷ്ട്രീയക്കാര്‍ക്കെതിരായി 4,500 ക്രിമിനല്‍ കേസുകള്‍

    അര്‍ദ്ധനഗ്‌നനായ ഗാന്ധിയെക്കാള്‍ ഇഷ്ടം കോട്ടിട്ട അംബേദ്കറെയാണ്. സാമൂഹിക നീതിക്കായ് എടുക്കുന്ന രാഷ്ട്രീയ നിലപാടുകളും അത് നടപ്പിലാക്കാനെടുക്കുന്ന പ്രയത്‌നങ്ങളുമല്ലേ ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്റെ സാമൂഹിക ജീവിതത്തെ നിര്‍ണ്ണയിക്കുന്നത്. ആ രാഷ്ട്രീയ അടിത്തറയില്‍ നിന്ന് നോക്കുന്നത് കൊണ്ടാണ് ഒറ്റമുണ്ട് വേഷ്ടിയുടുത്ത ഗാന്ധിയന്‍ ലാളിത്യവും രാഷ്ട്രീയവും മാറ്റിവെക്കേണ്ടുന്ന ഒന്നായി മാറുന്നത്. വ്യക്തി ജീവിതത്തില്‍ ആര്‍ക്കും എങ്ങനെയും ജീവിക്കാം. ലളിതമായോ ആര്‍ഭാടമായോ എങ്ങനെ വേണമെങ്കിലും ജീവിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവുമുണ്ട്. പക്ഷെ, അത് സമൂഹം ആഘോഷിക്കുന്ന ഒന്നായി തീരുന്നത് ആ സമൂഹത്തിനകത്ത് ആ ജീവിതം എന്തുതരം രാഷ്ട്രീയ ഉള്‍ക്കാഴ്ചയാണ് നല്‍കുന്നത് എന്നത് സംബന്ധിച്ചിരിക്കും. എന്നാല്‍ ആ രാഷ്ട്രീയ ഉള്‍കാഴ്ചയെ ഇല്ലാതാക്കുന്ന വാര്‍ത്തകളാണ് സമൂഹം കണ്ടുകൊണ്ടിരിക്കുന്നതും കേട്ടുകൊണ്ടിരിക്കുന്നതും. രാജ്യത്തെ കോടതികളില്‍ രാഷ്ട്രീയക്കാര്‍ക്കെതിരായി 4,500 ക്രിമിനല്‍ കേസുകളുണ്ടെന്നാണ് പുറത്ത് വരുന്ന വിവരം. രാജ്യത്താകെ മുന്‍ സാമാജികരും നിലവിലുള്ളവരും അതില്‍ ഉള്‍പ്പെടുന്നു. രാഷ്ട്രീയ നേതാക്കള്‍ക്കെതിരായ ക്രിമിനല്‍ കേസുകള്‍ സംബന്ധിച്ച ഹര്‍ജി പരിഗണിക്കുന്നതിനിടെ നിയമസഭാ സാമാജികരുടെ സ്വാധീനം മൂലം നിരവധി കേസുകള്‍ പ്രാരംഭ ഘട്ടത്തിലാണെന്ന്…

    Read More »
  • NEWS

    ബാലഭാസ്‌കർ കേസിൽ അന്വേഷണം നിർണായക ഘട്ടത്തിൽ

    വയലിനിസ്റ്റ് ബാലഭാസ്‌കറുടെ മരണത്തില്‍ ദുരൂഹത ഏറുകയാണ്. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുടെ പങ്ക് തെളിഞ്ഞതോടെയാണ് ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പിതാവ് ആരോപിച്ചത്. തുടര്‍ന്ന് ബാലഭാസ്‌കറിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും സിബിഐ അന്വേഷിക്കുകയാണ്. വിഷ്ണു സോമസുന്ദരം, പ്രകാശന്‍ തമ്പി, പൂന്തോട്ടം അധികൃതര്‍ എന്നിവര്‍ക്കെതിരെ ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കുന്നത്. അതേസമയം, അടുത്തയാഴ്ച്ച ബാലഭാസ്‌കറിന്റെ ആത്മാര്‍ത്ഥ സുഹൃത്തായ സംഗീതജ്ഞന്‍ സ്റ്റീഫന്‍ ദേവസ്യയുടെ മൊഴിയെടുക്കും. ഏത് സാഹചര്യത്തിലാണ് മൊഴി എടുക്കുന്നത് എന്ന് വ്യക്തമല്ല. ഇതും കേസില്‍ നിര്‍ണായകമാണ്. അന്വേഷണ ഘട്ടത്തില്‍ ഒരിക്കലും സ്റ്റീഫന്റെ മൊഴി രേഖപ്പെടുത്തിയിരുന്നില്ല അതിനാല്‍ ഇത് കേസന്വേഷണത്തെ കൂടുതല്‍ സ്വാധീനിക്കും. ബാലഭാസ്‌കര്‍ അപകടത്തില്‍പ്പെട്ട് ആശുപത്രിയില്‍ കിടന്ന സമയം സ്റ്റീഫന്‍ ദേവസ്യ ആശുപത്രിയില്‍ എത്തുകയും സംസാരിക്കുകയും ചെയ്തിരുന്നു. ബാലുവിന്റെ മരണത്തില്‍ ദുരൂഹത നിലനില്‍ക്കുന്നതിനാലാണ് മൊഴി രേഖപ്പെടുത്തുന്നത്. മാത്രമല്ല ഇതിനൊപ്പം നടത്തുന്ന പോളിഗ്രാഫ് ടെസ്റ്റും നിര്‍ണായകമാകും. അതേസമയം പോളിഗ്രാഫ് പരിശാധനാഫലം അന്വേഷണത്തെ ശരിയായ പാതയില്‍ മുന്നോട്ട് പോകാന്‍ സഹായിക്കുക മാത്രമേ ചെയ്യുകയുളളൂ എന്നും അത് വിചാരണയില്‍…

    Read More »
Back to top button
error: