Month: September 2020
-
NEWS
നടിയെ ആക്രമിച്ച കേസില്‍ ദിലീപും മുകേഷും കോടതിയില്‍ ഹാജരായി
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ വിസ്താരത്തിനായി നടന്‍ ദിലീപും നടനും എം.എല്‍.എയുമായ മുകേഷും കോടതിയില്‍ ഹാജരായി. മുഖ്യപ്രതിയായ പള്‍സര്‍ സുനി നേരത്തേ മുകേഷിന്റെ ഡ്രൈവറായിരുന്നതിനാല്‍ കേസിലെ ഗൂഢാലോചന ഉള്‍പ്പെടെ തെളിയിക്കുന്നതില്‍ മുകേഷിന്റെ മൊഴികള്‍ നിര്‍ണായകമാകും. ദിലീപും മുകേഷും അഭിനയിച്ചിട്ടുള്ള ഒരു ചിത്രത്തിന്റെ സെറ്റില്‍വെച്ചാണ് പള്‍സര്‍ സുനി ദിലീപിനെ പരിചയപ്പെട്ടതെന്നും ഇതിനുശേഷം കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നടന്ന സ്റ്റേജ് ഷോ റിഹേഴ്‌സലിനിടെയാണ് നടിയെ ആക്രമിക്കാനുള്ള ഗൂഢാലോചന നടന്നതെന്നും കുറ്റപത്രത്തില്‍ പറയുന്നു. ഈ സമയത്ത് സുനി മുകേഷിന്റെ ഡ്രൈവറായിരുന്നോ എന്നത് ഉള്‍പ്പെടെയുളള കാര്യങ്ങള്‍ കേസില്‍ പ്രധാനമാണ്. സാക്ഷികളുടെ കൂറുമാറ്റവുമായി ബന്ധപ്പെട്ട് ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ പ്രോസിക്യൂഷന്‍ കോടതിയെ സമീപിച്ച പശ്ചാത്തലത്തില്‍ ദിലീപും ഇന്ന് കൊച്ചിയിലെ പ്രത്യേക കോടതിയില്‍ ഹാജരായി. പ്രതി സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുവെന്ന് കാണിച്ചാണ് പ്രോസിക്യൂഷന്റെ നീക്കം. തൃശൂര്‍ ടെന്നീസ് ക്ലബില്‍ വച്ച് ദിലീപും പള്‍സര്‍ സുനിയും തമ്മില്‍ കണ്ടു എന്ന് വെളിപ്പെടുത്തിയ സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചു എന്നാണ് പ്രോസിക്യൂഷന്‍ ആരോപിക്കുന്നത് .ഇത്…
Read More » -
TRENDING
ലഹരിക്കേസില്‍ ആദിത്യ താക്കറെയ്ക്കും ബന്ധം: കങ്കണയുടെ വെളിപ്പെടുത്തല്‍, അസ്വസ്ഥനായി മുഖ്യമന്ത്രി
ബോളിവുഡ് ലോകത്ത് ലഹരിക്കടത്തുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ നിരയുകയാണ്. സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിബന്ധം അന്വേഷിച്ചതോടെയാണ് സിനിമ മേഖലയിലെ ലഹരിബന്ധത്തിന്റെ ചുരുളഴിയുന്നത്. സുശാന്തിന്റെ കാമുകി റിയ ചക്രവര്‍ത്തി അറസ്റ്റിലായതിന് പിന്നാലെ രാകുല്‍ പ്രീത് സിങ്, സാറാ അലിഖാന്‍, തുടങ്ങിയവരുടെ പേരുകള്‍ പുറത്ത് വന്നിരുന്നു. മാത്രമല്ല ലഹരി കേസുമായി ബന്ധപ്പെട്ട് നടി കങ്കണ റണൗട്ടിനെതിരെ പ്രതിഷേധങ്ങളില്‍ നിലനിന്നിരുന്നു. മാത്രമല്ല താന്‍ ലഹിര ഉപയോഗികുന്നു വെന്ന വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോഴിതാ കങ്കണയുടെ പുതിയ വെളിപ്പെടുത്തലാണ് ചര്‍ച്ചയാവുന്നത്. ലഹരി ഇടപാടില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ മകനും മന്ത്രിയുമായ ആദിത്യ താക്കറെയ്ക്ക് ബന്ധമുണ്ടെന്നാണ് കങ്കണ വ്യക്തമാക്കുന്നത്. മുംബൈയില്‍ നിന്ന് ജന്‍മനാടായ ഹിമാചല്‍ പ്രദേശിലേക്കു മടങ്ങുന്നതിനുമുന്‍പാണ് നടി പുതിയ ആരോപണം ഉന്നയിച്ചത്. സുശാന്ത് സിങ്ങിന്റെ കൊലപാതകികളെയും ബോളിവുഡിലെ ലഹരി മാഫിയയെയും കുറിച്ചുള്ള വിവരങ്ങള്‍ താന്‍ പുറത്തുകൊണ്ടുവന്നു എന്നതാണ് മുഖ്യമന്ത്രിയുടെ പ്രശ്‌നം. അതേസമയം, ആദിത്യയ്ക്ക് ഈ സംഘങ്ങളുമായുള്ള ബന്ധം പുറത്തുവരുന്നു എന്നതു മുഖ്യമന്ത്രിയെ അസ്വസ്ഥനാക്കുന്നു.…
Read More » -
LIFE
പാമ്പുപിടുത്തത്തിന് ഇനി സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം: മാര്‍ഗരേഖയുമായി വനം വകുപ്പ്
വനംവകുപ്പ് നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് മാത്രമേ ഇനി സംസ്ഥാനത്ത് പാമ്പുകളെ പിടികൂടുന്നതിന് അനുവാദമുള്ളൂ. ഇതിനായി വിശദമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ആവിഷ്‌കരിച്ചിരിക്കുകയാണ് സംസ്ഥാന വനംവകുപ്പ്. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനത്ത് ഇത്തരത്തില്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കി പരിശീലനം നല്‍കുന്നത്. പാമ്പുകളെ ശാസ്ത്രീയമായി പിടികൂടി അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയില്‍ സുരക്ഷിതമായി വിട്ടയ്ക്കുയാണ് മാര്‍ഗനിര്‍ദ്ദേശങ്ങളുടെ ലക്ഷ്യം.പാമ്പുകളുടെ സംരക്ഷണവും ജനങ്ങളുടെ സുരക്ഷിതത്വവും ഉറപ്പാക്കുന്നതിന് സര്‍പ്പ എന്ന മൊബൈല്‍ ആപ്ളിക്കേഷനും ഇതിനോടനുബന്ധിച്ച് പുറത്തിറക്കിയിട്ടുണ്ട്. സുരക്ഷാ മുന്നൊരുക്കങ്ങളില്ലാതെ പാമ്പുപിടുത്തത്തിലേര്‍പ്പെടുകയും പൊതുജനങ്ങളുടെയും തങ്ങളുടെയും ജീവന്‍ അപകടത്തിലാക്കുന്ന തരത്തില്‍ അവയെ പ്രദര്‍ശിപ്പിക്കുകയും മറ്റുതരത്തില്‍ ദുരുപയോഗപ്പെടുത്തുകയും ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് മാര്‍ഗരേഖ പുറപ്പെടുവിച്ചതെന്ന് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ സുരേന്ദ്രകുമാര്‍ അറിയിച്ചു. കേരളത്തില്‍ ജനവാസകേന്ദ്രങ്ങളിലടക്കം ഏതാണ്ടെല്ലാ സ്ഥലങ്ങളിലും പാമ്പുകളുടെസാന്നിധ്യമുണ്ട്. കഴിഞ്ഞ മൂന്നുവര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്ത് പാമ്പുകടിയേറ്റ് ഏതാണ്ട് 334 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും 1860 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. പാമ്പുകളുടെ സാന്നിധ്യം സംബന്ധിച്ച അറിയിപ്പ് ലഭിച്ച ഉടന്‍ വിദൂരത്തുള്ള ജനവാസകേന്ദ്രങ്ങളില്‍ എത്തിപ്പെടാന്‍ ഉദ്യോഗസ്ഥര്‍ക്ക് സാധിക്കാത്ത സാഹചര്യത്തില്‍ അടിയന്തിര ഇടപെടലുകള്‍ക്ക്…
Read More » -
NEWS
കെ ടി ജലീലിന് ക്ളീൻ ചിറ്റ് ഇല്ലെന്നു ഇ ഡി മേധാവി വ്യക്തമാക്കിയതായി മാധ്യമങ്ങൾ
മന്ത്രി കെ ടി ജലീലിനെ വീണ്ടും ചോദ്യം ചെയ്യുമെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് .മന്ത്രിയ്ക്ക് ക്ളീൻ ചിറ്റ് നൽകി എന്ന വാർത്തകൾ നിഷേധിച്ച് ഇ ഡി മേധാവി തന്നെ രംഗത്ത് വന്നു .മന്ത്രിയുടെ ചോദ്യം ചെയ്യൽ അവസാനിച്ചിട്ടില്ല .മന്ത്രി അന്വേഷണ പരിധിയിൽ ആണെന്നും ഇ ഡി വ്യക്തമാക്കിയതായി മാധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നു മന്ത്രി ഇ പി ജയരാജന്റെ മകനെയും ഇ ഡി വിളിച്ചു വരുത്തുമെന്ന് റിപ്പോർട്ട് ഉണ്ട് .സ്വപ്നയുമായി ഉണ്ട് എന്ന് പറയപ്പെടുന്ന ബന്ധങ്ങളെ കുറിച്ച് അന്വേഷിക്കാൻ ആണ് ഇ പി ജയരാജന്റെ മകനെ ഇ ഡി വിളിച്ചു വരുത്തുക . മതഗ്രന്ഥങ്ങൾ എന്ന പേരിൽ സ്വർണം കടത്തിയിട്ടുണ്ടോ എന്നാണ് രണ്ടാം ഘട്ട ചോദ്യം ചെയ്യലിൽ മന്ത്രിയിൽ നിന്ന് ചോദിച്ചറിയുക .കഴിഞ്ഞ വ്യാഴവും വെള്ളിയുമായി രണ്ടു വട്ടമാണ് മന്ത്രിയെ ചോദ്യം ചെയ്തത് .ഉത്തരങ്ങൾ ഇ ഡി മേധാവിക്ക് അയച്ചു കൊടുത്തിട്ടുണ്ട് .അദ്ദേഹത്തിന്റെ കൂടി അഭിപ്രായം പരിഗണിച്ചാവും രണ്ടാം ഘട്ട ചോദ്യം ചെയ്യൽ .
Read More » -
NEWS
സമരം പിൻവലിച്ച് രമേശ് ചെന്നിത്തല മാപ്പ് പറയണം : സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ്
മന്ത്രി കെ.ടി ജലീലിന് സ്വര്‍ണ്ണക്കടത്തില്‍ പങ്കുണ്ടെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമരാഭാസം പിന്‍വലിച്ച് ജനങ്ങളോട് മാപ്പ് പറയണമെന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്‌താവനയില്‍ ആവശ്യപ്പെട്ടു. സ്വര്‍ണ്ണക്കടത്തില്‍ മുഖ്യമന്ത്രിയേയും മന്ത്രിമാരേയും അപകീര്‍ത്തിപ്പെടുത്താന്‍ ദിവസവും പത്രസമ്മേളനം നടത്തുന്ന വ്യക്തിയാണ് ചെന്നിത്തല. ഖുറാന്റെ മറവില്‍ ജലീല്‍ സ്വര്‍ണ്ണം കടത്തിയെന്നത് പരിശോധിക്കണമെന്ന് പറഞ്ഞ ആളാണ് പി.കെ.കുഞ്ഞാലിക്കുട്ടി. ഇക്കൂട്ടരുടെ ആഹ്വാനപ്രകാരമാണ് നാട്ടില്‍ അരാജകത്വം അരങ്ങേറുന്നത്. മന്ത്രി ജലീലിനെ അപായപ്പെടുത്താന്‍ നോക്കിയതും, അക്രമപരമ്പര അഴിച്ചു വിട്ടതും അതിന്റെ ഭാഗമായാണ്. എന്നാല്‍ ചെന്നിത്തല ഇപ്പോള്‍ നടത്തിയ തുറന്ന് പറച്ചിലിലൂടെ ജനങ്ങള്‍ക്ക് യാഥാര്‍ത്ഥ്യം കുറേക്കൂടി വ്യക്തമായി. സി.പി.ഐ (എം) നെതിരെ എല്ലാദിവസവും പത്രസമ്മേളനം നടത്തുന്ന ചെന്നിത്തല അന്വേഷണത്തെ വഴിതെറ്റിയ്‌ക്കാന്‍ ശ്രമിച്ച വി.മുരളീധരന്റ പേരുപോലും പരമാര്‍ശിക്കാത്തതും ശ്രദ്ധേയം. യു.ഡി.എഫും ബി.ജെ.പിയും ചേര്‍ന്ന് ആസൂത്രണം ചെയ്‌തതാണ് ഇപ്പോള്‍ നടക്കുന്ന ആക്രമണങ്ങള്‍. സ്വര്‍ണ്ണക്കടത്ത് കേസില്‍ ശരിയായ അന്വേഷണം നടത്താതിരിക്കുന്നതിനാണ് യു.ഡി.എഫും ബി.ജെ.പിയും പുതിയ ആരോപണങ്ങള്‍ ഉയര്‍ത്തുന്നത്. ഒരു ദിവസത്തെ ആയുസ്സുപോലുമില്ലാത്ത…
Read More » -
TRENDING
സുഖചികിത്സയില്‍ സ്വയം ശുദ്ധി വരുത്തി മലയാളത്തിന്റെ പ്രിയനടന്‍ വീണ്ടും അരങ്ങിലേക്ക്
മലയാള സിനിമയെ ലോകസിനിമയുടെ നെറുകയിലെത്തിച്ച പ്രീയപ്പെട്ട നടന്‍ മോഹന്‍ലാല്‍ തന്റെ അഭിനയജീവതത്തോട് പുലര്‍ത്തുന്ന ശക്തമായ അഭിനിവേശം പലപ്പോഴും വാര്‍ത്തകളില്‍ നിറയാറുണ്ട്. കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കായി സ്വയം ഏത് രൂപത്തിലേക്കും പരകായ പ്രവേശനം ചെയ്യാന്‍ കഴിവുള്ള നടന്‍ കൂടിയാണദ്ദേഹം. ഇപ്പോള്‍ പ്രീയപ്പെട്ട നടന്‍ വാര്‍ത്തകളില്‍ നിറയുന്നത് പെരിങ്ങോട്ടെ ആയുര്‍വേദ ചികിത്സ കേന്ദ്രത്തില്‍ നിന്നുള്ള ചിത്രങ്ങളിലൂടെയാണ്. എല്ലാവര്‍ഷവും മുടങ്ങാതെ നടത്താറുള്ള കര്‍ക്കിടക ചികിത്സയ്ക്ക് കോവിഡ് വന്നതോടെ മുടക്കം വന്നിരുന്നു. എന്നാല്‍ അതിനു പകരമായിട്ടാണ് താരം ഇപ്പോള്‍ ചികിത്സയിലുള്ളത്. അഞ്ച് നാള്‍ കൂടി കഴിഞ്ഞാല്‍ ചികിത്സ പൂര്‍ത്തിയാക്കി താരം പുതിയ സിനിമയായ ദൃശ്യം 2 ന്റെ സെറ്റിലേക്ക് പോവുമെന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍. പെരിങ്ങോട്ടെ ഗുരുകൃപയിലാണ് മോഹന്‍ലാലിന്റെ ചികിത്സ നടക്കുന്നത്. ഗുരുകൃപയുടെ മാനേജിങ് ഡയറക്ടര്‍ കൃഷ്ണദാസാണ് ചികിത്സകള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്.തിരക്കുകളില്‍ നിന്ന് ഒഴിഞ്ഞ് മാനസികമായ സ്വസ്ഥതയും ചിട്ടയായ ഭക്ഷണക്രമീകരണവും ഗുരുകൃപയില്‍ തന്നെ തയ്യാറാക്കുന്ന മരുന്നുകളും താരത്തിന് പുതിയ ഉണര്‍വ് നല്‍കുന്നു. കഞ്ഞിയും പയറും, എണ്ണയില്ലാത്ത ആഹാരങ്ങള്‍, രാവിലെ…
Read More » -
NEWS
11കാരിയെ പീഡിപ്പിച്ച 54 കാരൻ പിടിയിൽ
കേവലം പതിനൊന്നു വയസു മാത്രം പ്രായമുള്ള പെൺകുട്ടിയെ കാറില്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച 54 കാരനായ നരാധമനെ ഒടുവിൽ പോലീസ് അറസ്റ്റു ചെയ്തു. ബദിയടുക്ക ഗോളിയടുക്കയില്‍ താമസക്കാരനായ മൊയ്തുവാണ് അറസ്റ്റിലായത്. ഇയാൾ കർണാടക സ്വദേശിയാണ്. ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിൽ താമസിക്കുന്ന പെണ്‍കുട്ടിയെ കഴിഞ്ഞ ഏപ്രില്‍ മാസം കാറില്‍ തട്ടിക്കൊണ്ടുപോയി മൊയ്തു പീഡിപ്പിച്ചുവെന്നാണ് പരാതി. ബദിയടുക്കയിലെ വിവിധ ഭാഗങ്ങളില്‍ കൊണ്ടുപോവുകയും കാറില്‍ വെച്ച് പീഡിപ്പിക്കുകയുമായിരുന്നുവെന്നു പരാതിയില്‍ പറയുന്നു. കുട്ടിക്ക് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വീട്ടുകാര്‍ കൗണ്‍സിലിംഗ് സെന്ററില്‍ പ്രവേശിപ്പിച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരമറിയിക്കുകയായിരുന്നു. ചൈല്‍ഡ് ലൈന്‍ അധികൃതര്‍ വിദ്യാനഗര്‍ പൊലീസില്‍ പരാതി നല്‍കി. വിദ്യാനഗര്‍ പൊലീസ് ആദൂര്‍ പൊലീസിന് കേസ് കൈമാറുകയായിരുന്നു. അതിനിടെ പ്രതി മൊയ്തു ഒളിവില്‍ പോയി. ഇന്നലെ ഗോളിയടുക്കയിലെ വീട്ടിലെത്തിയിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്ന് ആദൂര്‍ എസ്.ഐ രത്‌നാകരന്‍ പെരുമ്പളയുടെ നേതൃത്വത്തില്‍ ഇവിടെയെത്തി പിടികൂടുകയായിരുന്നു. മൊയ്തുവിന്റെ കാര്‍ ഡ്രൈവറേയും പ്രതിചേര്‍ക്കുമെന്ന് പൊലീസ് പറഞ്ഞു. നിരവധി കേസുകളില്‍…
Read More » -
NEWS
മുഖ്യമന്ത്രി സങ്കൽപ ലോകത്തെന്ന് പ്രതിപക്ഷ നേതാവ്
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വാര്‍ത്താ സമ്മേളനത്തിൽ നിന്ന് – കേരളത്തില്‍ ഉയര്‍ന്ന് വരുന്ന എല്ലാ വിവാദങ്ങളും സങ്കല്‍പ്പ കഥകളാണെന്നാണ് മുഖ്യമന്ത്രി പറയുന്നത്. വാസ്തവത്തില്‍ മുഖ്യമന്ത്രിയാണ് സങ്കല്‍പ്പ ലോകത്തില്‍ നില്‍ക്കുന്നത്. അഴിമതിയിലും സ്വജനപക്ഷ പാതത്തിലും മുങ്ങിത്താഴുന്ന ഈ സര്‍ക്കാരിന്റെ മുഖം വികൃതമായതിനെക്കുറിച്ച് മുഖ്യമന്ത്രി സംസാരിക്കാത്തത് എന്തു കൊണ്ട്.? അദ്ദേഹത്തിനോട് ചോദിക്കുന്ന ഒരു ചോദ്യത്തിനും മറുപടിയില്ല. അഴിമതിക്ക് കൂട്ടുനില്‍ക്കുകയും അഴിമതിക്കാരെ വെള്ളപൂശുകയുമാണ് അദ്ദേഹം ചെയ്യുന്നത്. അഴിമതിക്ക് കുടപിടിക്കുന്ന ഇതുപോലൊരു മുഖ്യമന്ത്രിയെ കേരളം കണ്ടിട്ടില്ല. 2.എല്ലാം സാങ്കല്പികമായ കെട്ടുകഥയെന്നാണ് മുഖ്യമന്ത്രി പറയുന്നത്. അതായത് സ്വര്‍ണ്ണക്കടത്ത് കേസ് കെട്ടുകഥ, സ്വപ്നയെയും സംഘത്തെയും അറസ്റ്റ് ചെയ്തത് സങ്കല്‍പ്പകഥ, ശിവശങ്കരനെ ചോദ്യം ചെയ്തത് സങ്കല്‍പ്പകഥ, നയതന്ത്ര ചാനലിലിലൂടെ പാഴ്സല്‍ കടത്തിയത് സങ്കല്‍പ്പികം, കോടിയേരി ബാലകൃഷ്ണന്റെ മകന് മയക്കുമരുന്ന് സംഘങ്ങളുമായും സ്വര്‍ണ്ണക്കള്ളക്കടത്തുകാരുമായും ബന്ധമുണ്ടെന്ന് സങ്കല്പ്പകഥ, കോടിയേരിയുടെ മകനെയും ഇ ഡി ചോദ്യം ചെയ്തത് സങ്കല്‍പ്പകഥ, ലൈഫ് മിഷനില്‍ ഒരു മന്ത്രി പുത്രന്‍…
Read More » -
TRENDING
വരുന്നു “മായക്കൊട്ടാരം”
കെ എൻ ബൈജു, റിയാസ് ഖാൻ,പ്രശസ്ത കന്നട താരം ദിഷാ പൂവ്വയ്യ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന “മായക്കൊട്ടാരം” കെ എൻ ബൈജു തിരകഥയെഴുതി സംവിധാനം ചെയ്യുന്നു. ജയന്‍ ചേര്‍ത്തല,തമിഴ് നടന്‍ സമ്പത്ത് രാമന്‍,മാമു ക്കോയ, നാരായണന്‍ കുട്ടി,സാജു കൊടിയന്‍,കേശവ ദേവ്,കുളപ്പുളി ലീല എന്നിവര്‍ക്കൊപ്പം ഒരു പുതുമുഖ നായികയും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. നവഗ്രഹ സിനി ആര്‍ട്ട്സ്,ദേവ ക്രിയേഷന്‍സ് എന്നിവയുടെ ബാനറില്‍ എ പി കേശവദേവ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വെങ്കിട് നിര്‍വ്വഹിക്കുന്നു. റഫീഖ് അഹമ്മദ്,രാജീവ് ആലുങ്കല്‍,മുരുകന്‍ കാട്ടാക്കട എന്നിവരുടെ വരികള്‍ക്ക് അജയ് സരിഗമ സംഗീതം പകരുന്നു.ബിജു നാരായണന്‍,മധു ബാലകൃഷ്ണന്‍,അനുരാധ ശ്രീറാം,മാതംഗി അജിത് കുമാര്‍ എന്നിവരാണ് ഗായകര്‍. വസ്ത്രാലങ്കാരം-സുകേഷ് താനൂര്‍,പരസ്യക്കല-മനോജ് ഡിസെെന്‍,കോ-ഡയറക്ടര്‍-ബി പി സുന്ദര്‍, അസോസിയേറ്റ് ഡയറക്ടര്‍-ജയരാജ്, അസിസ്റ്റൻ്റ് ഡയറക്ടര്‍- ദിനു സുഗതൻ, അതുൽ കോട്ടായി, അജയ് എസ് നായർ. ഒക്ടോബര്‍ ആദ്യം ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രത്തിലെ ഗാനങ്ങളുടെ റിക്കോഡിംങ് പൂര്‍ത്തിയായി.പെരുമ്പാവൂര്‍,പാലക്കാട് എന്നിവിടങ്ങളിലാണ് ലോക്കേഷന്‍. വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.
Read More » -
NEWS
കവിയൂര്‍ പീഡനക്കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട് സിബിഐ കോടതി; മുഖ്യപ്രതി ലതാനായര്‍ ഹാജരാകാന്‍ അന്ത്യശാസനം
കവിയൂര്‍ പീഡനക്കേസില്‍ വീണ്ടും വഴിത്തിരിവ്. തുടരന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ തിരുവനന്തപുരം സിബിഐ കോടതി ഉത്തരവിട്ടു. മാത്രമല്ല മുഖ്യപ്രതി ലതാ നായര്‍ ഒക്ടോബര്‍ 20ന് ഹാജരാകാനും കോടതി പറഞ്ഞു. പെണ്‍കുട്ടിയെ പീഡിപ്പിച്ചതാരാണെന്ന തുടരന്വേഷണ റിപ്പോര്‍ട്ട് 2020 ജനുവരി 1ന് സിബിഐ കോടതി ഉത്തരവിട്ടിരുന്നെങ്കിലും തുടര്‍ന്ന് 5 പ്രാവശ്യം കേസ് തുറന്ന കോടതിയില്‍ പരിഹണിച്ചപ്പോഴും റിപ്പോര്‍ട്ട് ഹാജരാക്കാന്‍ ബന്ധപ്പെട്ട അധികൃതര്‍ തയ്യാറായില്ല. മാത്രമല്ല മുഖ്യപ്രതി ലതാനായരും ഹാജരായില്ല ഇത്തരത്തില്‍ സിബിഐയുടേയും പ്രതിയുടേയും നിരുത്തരവാദപരമായ രീതിയെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. തുടര്‍ന്നാണ് വീണ്ടും ആഴത്തിലുളള തുടരന്വേഷണത്തിന് ഉത്തരവിട്ടത്. കുറ്റവാളികളെ അറസ്റ്റ് ചെയ്ത് തെളിവുകള്‍ ശേഖരിച്ച് പ്രതികൂട്ടില്‍ നിര്‍ത്തി വിചാരണ ചെയ്താല്‍ മാത്രമേ രാജ്യത്തെ പരമോന്നത അന്വേഷണ ഏജന്‍സിയില്‍ ജനങ്ങള്‍ക്കുളള വിശ്വാസ്യത നിലനിര്‍ത്താനാകുവെന്നും അല്ലാത്തപക്ഷം പ്രഹസനമാകുമെന്നും കോടതി ചൂണ്ടിക്കാട്ടി. മാത്രമല്ല നാലംഗ നമ്പൂതിരി കുടുംബത്തിന്റെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചെന്ന അപൂര്‍ണമായ സിബിഐ കുറ്റപത്രത്തിന്റെ അടിസ്ഥാനത്തില്‍ ഏക പ്രതിയായി പറയുന്ന ലതാനായരെ മാത്രം വെച്ച് കോടതി കേസ് വിചാരണ ആരംഭിക്കുന്നത്…
Read More »