Month: September 2020

  • NEWS

    സ്വർണക്കടത്ത് അന്വേഷണ പരിധിയിൽ ഒരു മന്ത്രി കൂടിയെന്ന വെളിപ്പെടുത്തലുമായി മനോരമ ,സ്വപ്നയുടെ ഫോണും ലാപ്ടോപ്പും പരിശോധിച്ചപ്പോൾ കണ്ടെത്തിയത് മന്ത്രിയുമായി നിരന്തര ആശയവിനിമയമെന്നും റിപ്പോർട്ട്

    സ്വർണക്കടത്ത് അന്വേഷണ പരിധിയിൽ ഒരു മന്ത്രി കൂടി പെട്ടുവെന്നു മലയാള മനോരമ .സ്വപ്നയുടെ മൊബൈൽ ഫോണുകളും ലാപ്ടോപ്പും പരിശോധിച്ചതിൽ നിന്ന് ഒരു മന്ത്രിയുമായി സ്വപ്നയ്ക്ക് നിരന്തരം ആശയവിനിമയം ഉണ്ടായിരുന്നതായും റിപ്പോർട്ട് പറയുന്നു . ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട കമ്മീഷൻ ഇടപാടിൽ ഉൾപ്പെട്ടു എന്ന് പറയുന്ന മന്ത്രിപുത്രനുമായുള്ള ആശയവിനിമയവും ഫോറൻസിക് വിദഗ്ധർ കണ്ടെത്തിയതായാണ് റിപ്പോർട്ട് .നേരത്തെ സ്വപ്ന നൽകിയ മൊഴികൾ പൂർണമായി ശരിയല്ല എന്നാണ് ഇപ്പോഴത്തെ നിഗമനം . നേരത്തെ മൂന്ന് കേന്ദ്ര അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്തിട്ടും സ്വപ്ന വെളിപ്പെടുത്താത്ത കാര്യങ്ങൾ ഫോറൻസിക് വിവര ശേഖരണത്തിലൂടെ ലഭിച്ചു എന്നാണ് വിവരം ,ഈ തെളിവുകളുടെ അടിസ്ഥാനത്തിൽ സ്വപ്നയെ വീണ്ടും ചോദ്യം ചെയ്യും .

    Read More »
  • NEWS

    ഷാൻഹായ്‌ കോഓപ്പറഷൻ ഓർഗനൈസേഷൻ ദേശീയ സുരക്ഷാ ഉപദേശക യോഗത്തിൽ നിന്ന് ഇന്ത്യ ഇറങ്ങിപ്പോയി

    ഷാൻഹായ്‌ കോഓപ്പറഷൻ ഓർഗനൈസേഷൻ ദേശീയ സുരക്ഷാ ഉപദേശക യോഗത്തിൽ നിന്ന് ഇന്ത്യ ഇറങ്ങിപ്പോയി.ഇന്ത്യൻ ഭൂപ്രദേശങ്ങൾ പാകിസ്ഥാന്റേതാണെന്ന മട്ടിൽ ഭൂപടം പ്രദർശിപ്പിച്ചതിനെ തുടർന്നാണ് ഇന്ത്യ ഇറങ്ങിപ്പോയത് .റഷ്യ അധ്യക്ഷത വഹിച്ച യോഗത്തിൽ നിന്ന് അജിത് ഡോവൽ പ്രതിഷേധം പ്രകടിപ്പിച്ച് ഇറങ്ങിപ്പോകുക ആയിരുന്നു . “യോഗ ചട്ടങ്ങളുടെ നഗ്നമായ ലംഘനം ആയിരുന്നു അത് .അതുകൊണ്ട് തന്നെ ഇന്ത്യ ഇറങ്ങി പോന്നു .”വിദേശ കാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു . പാക്കിസ്ഥാൻ ചട്ടലംഘനം നടത്തുക ആയിരുന്നുവെന്നു സർക്കാർ വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു .ഇന്ത്യ ശക്തമായ പ്രതിഷേധം ഉയർത്തി .പാകിസ്താനെ പിന്തിരിപ്പിക്കാൻ റഷ്യയും ശ്രമിച്ചു . പാകിസ്താന്റെ നടപടിയെ പിന്തുണക്കുന്നില്ലെന്നു റഷ്യ വ്യക്തമാക്കി .ഇന്ത്യയും സംഘടനയും തമ്മിലുള്ള ബന്ധത്തെ ഇത് ബാധിക്കില്ലെന്ന് പ്രതീക്ഷിക്കുന്നതായി നാഷണൽ സെക്യൂരിറ്റി കൌൺസിൽ ഓഫ് റഷ്യൻ ഫെഡറേഷൻ നിക്കോളായ് പട്രൂഷേവ് പറഞ്ഞു .

    Read More »
  • NEWS

    ജലീലിനെ കൈവിടാതെ സിപിഐഎം, പരസ്യ പ്രസ്താവനയുമായി പിണറായിയും ബാലനും

    മന്ത്രി കെ ടി ജലീലിനുള്ള നിരുപാധിക പിന്തുണയുമായി വീണ്ടും മുഖ്യമന്ത്രി പിണറായി വിജയന്‍. ജലീല്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. ഒരാളെ ചോദ്യം ചെയ്തു എന്നതിന്റെ പേരില്‍ രാജി വെക്കേണ്ട ആവശ്യമില്ലെന്നും ഇ.ഡി വിളിപ്പിച്ചത് സ്വഭാവിക നടപടി മാത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ആക്ഷേപം ഉയര്‍ന്നപ്പോൾ പരിശോധന നടത്തി. പക്ഷേ ജലീല്‍ കുറ്റക്കാരനെന്ന് എങ്ങനെ പറയാനാവും. ഖുര്‍ആനും സകാത്തും ജലീല്‍ ചോദിച്ചിട്ടാണോ നല്‍കിയത്. യു.എ.ഇ കോണ്‍സുലേറ്റ് ജലീലിന്റെ സഹായം തേടിയപ്പോള്‍ ന്യൂനപക്ഷവകുപ്പ് മന്ത്രിയെന്ന നിലയില്‍ അദ്ദേഹം സഹായിച്ചു. അതെങ്ങനെ തെറ്റാകും…? കെ ടി ജലീല്‍ രാജി വെക്കാന്‍ മാത്രം എന്ത് തെറ്റാണ് ചെയ്തതെന്നും നാട്ടില്‍ പ്രശ്‌നമുണ്ടാക്കാനുള്ള മുദ്രാവാക്യം മാത്രമാണ് ജലീലിന്റെ രാജിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഖുര്‍ആന്‍ വിതരണം ചെയ്തതില്‍ ബിജെപിക്ക് ഹാലിളകുന്നത് സ്വാഭാവികമാണ്. എന്നുവെച്ച് ലീഗിൻ്റെ രോഷം മനസ്സിലാകുന്നില്ല. ഖുര്‍ആന്‍ ആകുമ്പോള്‍ ബിജെപിയുടെ വികാരം മറ്റൊന്നാണ്. അതേ വികാരത്തിലേക്ക് ലീഗും മാറണോ. ഇവിടെ ജലീല്‍ ആകുമ്പോള്‍ ഖുര്‍ആന്‍ ആയാലും തൊട്ടുകൂടാ എന്ന…

    Read More »
  • LIFE

    പ്രതിപക്ഷ സമരങ്ങൾക്കെതിരെ മുഖ്യമന്ത്രി, പ്രതിപക്ഷം കോവിഡ് പ്രതിരോധത്തെ അട്ടിമറിക്കാൻ ബോധപൂർവം ശ്രമിക്കുന്നു

    പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി. പ്രതിപക്ഷം കോവിഡ് പ്രതിരോധത്തെ അട്ടിമറിക്കാൻ ബോധപൂർവം ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. രോഗം പടരാതിരിക്കാന്‍ നാടാകെ ശ്രമിക്കുകയാണ്. അതിനുവേണ്ടി ത്യാഗപൂര്‍ണമായി മാസങ്ങളോളം നമ്മുടെ ആരോഗ്യപ്രവര്‍ത്തകര്‍ രംഗത്തുണ്ട്. സന്നദ്ധപ്രവര്‍ത്തകരും പൊലീസും സര്‍ക്കാര്‍ സംവിധാനങ്ങളും വിശ്രമമില്ലാതെ ഇടപെടുന്നുണ്ട്. എന്നിട്ടും രോഗവ്യാപനം നമ്മെ വിഷമിപ്പിച്ചുകൊണ്ട് തുടരുകയാണ് എന്ന വസ്തുത ഓര്‍ക്കണം. ആ വ്യാപനത്തിന്‍റെ തോത് വര്‍ധിപ്പിക്കാനുള്ള ചില രാഷ്ട്രീയ ഇടപെടലുകളെക്കുറിച്ച് നേരത്തേ തന്നെ നമ്മള്‍ ചര്‍ച്ച ചെയ്തിരുന്നു. രോഗം പടര്‍ത്താനുള്ള നേരിട്ടുള്ള ശ്രമങ്ങള്‍ ഇവിടെ നടന്നു. അത് ഇപ്പോള്‍ എല്ലാ പരിധിയും വിട്ടിരിക്കുന്നുവെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ഇന്ന് സംസ്ഥാന തലസ്ഥാനത്തടക്കം പല കേന്ദ്രങ്ങളിലും പ്രതിപക്ഷം കോവിഡ് പ്രതിരോധത്തെ അട്ടിമറിക്കാന്‍ ബോധപൂര്‍വമായ നീക്കമാണ് നടത്തിയത്. സെക്രട്ടറിയറ്റിനു മുന്നിലെ സമരത്തെ സമരമെന്ന് പറയാനാകില്ല. കുറേ ആളുകളെ കൂട്ടിവന്നുള്ള സമരാഭാസമാണ് അത്. കോവിഡ്കാലത്ത് ആള്‍ക്കൂട്ടങ്ങള്‍ ഉണ്ടാകരുത് എന്നത് ഏവര്‍ക്കും അറിയാവുന്ന കാര്യമാണ്. പ്രോട്ടോകോള്‍ ലംഘിച്ചുള്ള സമരങ്ങള്‍ ബഹുമാനപ്പെട്ട ഹൈക്കോടതി വിലക്കിയതാണ്. മാസ്ക് ധരിക്കാതെയും ശാരീരിക അകലം പാലിക്കാതെയും…

    Read More »
  • LIFE

    ഓണം പിറന്ന നാട് – തൃക്കാക്കര സ്‌ക്കെച്ചസ് – 01-സുധീര്‍നാഥ്

    (മഹാബലിയുടെ നാടായ ത്യക്കാക്കരയില്‍ ജനിച്ചു വളര്‍ന്ന ലേഖകന്‍, അവിടെ പ്രചരിച്ചിരുന്ന ഐതീഹവും ചരിത്രപരവുമായ കഥകള്‍ പങ്കുവെയ്ക്കുന്നു ) കേരളത്തിന്‍റെ ഉത്സവമെന്നുകേള്‍ക്കുമ്പോള്‍ ഓണവും ഓണത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ തൃക്കാക്കരപ്പനും പൂക്കളവും തുമ്പിതുള്ളലും ഊഞ്ഞാലാട്ടവും സദ്യയും ഏതൊരു കേരളീയന്‍റെയും മനസ്സില്‍ ഓടിയെത്തുക സ്വാഭാവികമാണ്. ഞാന്‍ കളിച്ചുവളര്‍ന്ന എന്‍റെ ഗ്രാമമായ തൃക്കാക്കരയും അവിടുത്തെ പ്രശസ്തമായ മഹാക്ഷേത്രവും ഇക്കുറി വായനക്കാര്‍ക്ക് പരിചയപ്പെടുത്തട്ടെ. മഹാബലി ചക്രവര്‍ത്തിയുടെ ആസ്ഥാനമായിരുന്ന തൃക്കാക്കര സമത്വത്തിന്‍റെയും സാഹോദര്യത്തിന്‍റെയും സമൃദ്ധിയുടെയും ഉജ്ജ്വല പ്രതീകമായിരുന്നു. നമ്മെ ഒരു ഏകീകൃത സമൂഹം എന്ന നിലയില്‍ രൂപപ്പെടുത്തുന്ന പ്രക്രിയയില്‍ ഓണവും ഓണാഘോഷവും ഒരു സുപ്രധാനപങ്കാണ് വഹിക്കുന്നത്. പന്ത്രണ്ടാം നൂറ്റാണ്ട് വരെ, രണ്ടാം ചേര സാമ്രാജ്യത്തിന്‍റെ കാലം ത്യക്കാക്കരയുടെ പ്രശസ്തി വലുതായിരുന്നു. ത്യക്കാക്കര ചരിത്രത്തിന്‍റെ ഭാഗമാകയാല്‍ അവിടേയ്ക്ക് ഒരു യാത്ര ഉചിതമാണ്. എറണാകുളം പട്ടണത്തിനും ആലുവായ്ക്കും ഇടയിലാണ് ത്യക്കാക്കര. മഹാബലിയുടെ നല്ലകാലത്തിന്‍റെ ഓര്‍മ്മയ്ക്ക് മഹാബലിയുടെ രാഷ്ട്രം ക്ഷേമരാഷ്ട്രമായിരുന്നു. ജനങ്ങളെല്ലാം സന്തോഷത്തോടും സാഹോദര്യത്തോടും കഴിഞ്ഞ മഹാബലി ചക്രവര്‍ത്തിയുടെ ആ നല്ല നാടിനെക്കുറിച്ച് നമുക്കെന്നും അഭിമാനമാണല്ലോ. സ്വര്‍ഗ്ഗലോകത്തുപോലും…

    Read More »
  • NEWS

    റംസിക്ക് നീതി ലഭിക്കണമെങ്കില്‍ മുഖ്യമന്ത്രി ഇടപെടണം: റംസിയുടെ പിതാവ്‌

    റംസി കേസില്‍ അതൃപ്തി പ്രകടിപ്പിച്ച് റംസിയുടെ കുടുംബം. പ്രതി ചേര്‍ക്കപ്പെട്ടവരെ ദുര്‍ബല വകുപ്പുകള്‍ ചുമത്തി രക്ഷിക്കാന്‍ ശ്രമം നടക്കുന്നതായാണ് ഇപ്പോള്‍ റംസിയുടെ കുടുംബം ആരോപിക്കുന്നത് . കേസില്‍ ഉന്നതതല അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്നും റംസിയുടെ പിതാവ് റഹീം പറഞ്ഞു. പ്രധാന പ്രതിയായ ഹാരിസില്‍ കേസ് ഒതുക്കാനാണ് ശ്രമം. ഹാരിസിന്റെ കുടുംബത്തിന് റംസിയുടെ ബന്ധത്തിലുള്ള ബന്ധം സുവ്യക്തമാണെന്ന് ശബ്ദരേഖയിലൂടെ തന്നെ വെളിപ്പെട്ടിരിക്കുകയാണ് .അതുകൊണ്ട് ഹാരിസിന്റെ കുടുംബമൊന്നാകെ ഈ കേസില്‍ പ്രതികള്‍ ആണെന്നും റഹീം പറഞ്ഞു . മരണം നടന്ന് പത്തു ദിവസം കഴിഞ്ഞിട്ടും ആരോപണ വിധേയരില്‍ ഒരാളെ മാത്രമാണ് പോലീസ് ചോദ്യം ചെയ്തത്. മാത്രമല്ല പ്രതിസ്ഥാനത്തുള്ള സീരിയല്‍താരം ലക്ഷ്മി പ്രമോദിനെ ഒരിക്കല്‍ മാത്രമാണ് വിളിപ്പിച്ചത്. ഉന്നത ബന്ധങ്ങള്‍ ഉപയോഗപ്പെടുത്തി നടിയെ രക്ഷിക്കാനാണ് ശ്രമം. നടി ഒളിവില്‍ പോയെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നത്. തെളിവുകള്‍ ശേഖരിക്കുന്നുവെന്ന പതിവ് പല്ലവി പൊലീസ് ആവര്‍ത്തിക്കുകയാണ്. മകള്‍ക്ക് നീതി കിട്ടും വരെ പ്രതിഷേധ…

    Read More »
  • NEWS

    ഇന്ന് 3215 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

    തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 3215 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം 656, മലപ്പുറം 348, ആലപ്പുഴ 338, കോഴിക്കോട് 260, എറണാകുളം 239, കൊല്ലം 234, കണ്ണൂര്‍ 213, കോട്ടയം 192, തൃശൂര്‍ 188, കാസര്‍ഗോഡ് 172, പത്തനംതിട്ട 146, പാലക്കാട് 136, വയനാട് 64, ഇടുക്കി 29 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 12 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. സെപ്റ്റംബര്‍ 5ന് മരണമടഞ്ഞ തൃശൂര്‍ വെണ്‍മനാട് സ്വദേശി മുഹമ്മദ് അലി ഹാജി (87), സെപ്റ്റംബര്‍ 7ന് മരണമടഞ്ഞ മലപ്പുറം വളവന്നൂര്‍ സ്വദേശി മാധവന്‍ (63), സെപ്റ്റംബര്‍ 8ന് മരണമടഞ്ഞ തിരുവനന്തപുരം പാറശാല സ്വദേശി ലീല (60), തിരുവനന്തപുരം സ്വദേശി ഹരീന്ദ്രന്‍ (67), തിരുവനന്തപുരം ബീമാപ്പള്ളി സ്വദേശിനി ഷഹുനാതുമ്മ (64), തിരുവനന്തപുരം വിളപ്പില്‍ശാല സ്വദേശി നാരായണ പിള്ള (89), കോഴിക്കോട് പറമ്പില്‍ സ്വദേശി രവീന്ദ്രന്‍ (69), തൃശൂര്‍ പാമ്പൂര്‍ സ്വദേശി പോള്‍സണ്‍…

    Read More »
  • NEWS

    മണപ്പുറം ഫിനാന്‍സ് സ്ഥാപനങ്ങളില്‍ തൊഴില്‍വകുപ്പ് സംസ്ഥാനവ്യാപകമായി സ്‌ക്വാഡ് പരിശോധന നടത്തി,നിയമലംഘനം കണ്ടെത്തി

    മണപ്പുറം ഫിനാന്‍സ് സ്ഥാപനങ്ങളില്‍ തൊഴില്‍വകുപ്പ് സംസ്ഥാനവ്യാപകമായി സ്‌ക്വാഡ് പരിശോധന നടത്തി.മണപ്പുറം ഫിനാന്‍സ് സ്ഥാപനങ്ങളില്‍ വ്യാപകമായി തൊഴില്‍ നിയലംഘനങ്ങള്‍ നടക്കുന്നതിനാല്‍ സ്ഥാപനത്തിലെ ജീവനക്കാര്‍ പ്രതിസന്ധി നേരിടുകയാണെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പരാതിയുടെ അടിസ്ഥാനത്തില്‍ തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണന്‍ ലേബര്‍ കമ്മീഷര്‍ പ്രണബ്‌ജ്യോതി നാഥിന് പരിശോധനകള്‍ക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. ലേബര്‍ കമ്മീഷണറുടെ ഉത്തരവിന്റെയടിസ്ഥാനത്തില്‍ അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍ (എന്‍ഫോഴ്‌സ്‌മെന്റ്) കെ.ശ്രീലാലിന്റെ നിയന്ത്രണത്തില്‍ സംസ്ഥാനത്തെ മണപ്പുറം ഫിനാന്‍സ് സ്ഥാപനങ്ങളില്‍ തൊഴില്‍ വകുപ്പിലെ റീജിയണല്‍ ജോയിന്റ് ലോബര്‍ കമ്മീഷണര്‍ / ജില്ലാ ലേബര്‍ ഓഫീസര്‍മാര്‍ എന്നിവരുടെ നേതൃത്വത്തില്‍ സംസ്ഥാനവ്യാപകമായി സ്‌ക്വാഡ് പരിശോധന നടത്തി. പരിശോധനയില്‍ സംസ്ഥാനത്താകമാനം 219 സ്ഥാപനങ്ങളിലെ 1777 ജീവനക്കാരെ നേരില്‍ കണ്ട് നടത്തിയ അന്വേഷണത്തില്‍ 243 പേര്‍ക്ക് മിനിമം വേതനം ലഭിക്കുന്നില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. കൂടാതെ ബോണസ്സ് ആനുകൂല്യം, മെറ്റേര്‍ണിറ്റി ബെനിഫിറ്റ് ആനുകൂല്യം, നാഷണല്‍ ആന്റ് ഫെസ്റ്റിവല്‍ ഹോളിഡെയ്‌സ് ആനുകൂല്യം എന്നിവ തൊഴിലാളികള്‍ക്ക് നിഷേധിക്കുന്നതായും കണ്ടെത്തി. കേരള ഷോപ്‌സ് ആന്റ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്…

    Read More »
  • NEWS

    മന്ത്രി കെ ടി ജലീൽ നിയമലംഘനം നടത്തിയിട്ടില്ല, പ്രതിപക്ഷ നേതാവ് സ്വയം അപഹാസ്യനാകുന്നു :എൽ ഡി ഡഫ് കൺവീനർ എ വിജയരാഘവൻ

    പത്രസമ്മേളനങ്ങള്‍ നടത്തി പ്രതിദിനം കളവ്‌ പറഞ്ഞ്‌ പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തല സ്വയം അപഹാസ്യനാവുകയാണെന്ന് എൽ ഡി ഡഫ് കൺവീനർ എ വിജയരാഘവൻ . മന്ത്രി കെ.ടി.ജലീല്‍ രാജ്യത്ത്‌ വ്യവസ്ഥാപിതമായ ഏതെങ്കിലും നിയമ ലംഘനം നടത്തിയതായും ഇതുവരെ ഒരു കേസും എവിടെയും നിലവിലില്ല. ജലീലിനോട്‌ വ്യക്തിവിരോധം തീര്‍ക്കുന്ന പി.കെ.കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ള മുസ്ലീം ലീഗ്‌ നേതാക്കള്‍ ഉന്നയിക്കുന്ന വ്യാജ ആരോപണങ്ങളെ സ്വന്തം പത്രസമ്മേളനങ്ങളില്‍ ആവര്‍ത്തിക്കുകയാണ്‌ പ്രതിപക്ഷനേതാവ്‌ ചെയ്യുന്നത്‌. പത്രസമ്മേളനങ്ങളില്‍ ഉന്നയിക്കുന്ന അസത്യങ്ങള്‍ കയ്യോടെ പിടിക്കപ്പെടുമ്പോള്‍ നേരത്തെ പറഞ്ഞത്‌ നിഷേധിക്കുന്ന വിഡ്‌ഢിവേഷവും പ്രതിപക്ഷ നേതാവിന്റെ പത്രസമ്മേളനങ്ങളില്‍ ദൃശ്യമാകുന്നുവെന്നും വിജയരാഘവൻ പ്രസ്താവനയിൽ പറഞ്ഞു. ഇന്നത്തെ പത്രസമ്മേളനത്തില്‍ ജലീലിനെതിരെ നേരത്തെ ഉന്നയിച്ച സ്വര്‍ണ്ണകള്ളക്കടത്തുമായി ബന്ധപ്പെട്ട ആക്ഷേപം അദ്ദേഹം നിഷേധിച്ചതില്‍ നിന്നും ഇത്‌ വ്യക്തമാകുന്നുണ്ട്‌.ബി.ജെ.പിയോട്‌ സഹകരിച്ച്‌ നിയമം കയ്യിലെടുത്തുള്ള അക്രമസരങ്ങളുമായി യു.ഡി.എഫ്‌ മുന്നോട്ടുപോകുകയാണ്‌. ബി.ജെ.പിക്കൊപ്പം കൂടി മന്ത്രിയെ തെരുവില്‍ അക്രമിക്കാനും ലീഗും കോണ്‍ഗ്രസ്സും മത്സരിക്കുകയാണ്‌. ഒരുസംഘം മാധ്യമങ്ങള്‍ സംസ്ഥാന സര്‍ക്കാരിനെതിരെ നല്‍കുന്ന അല്‍പ്പായുസ്സായ പെയ്‌ഡ്‌ ന്യൂസുകളുപയോഗിച്ച്‌ ജനങ്ങള്‍ക്കുവേണ്ടി പൊരുതുന്ന ഒരു…

    Read More »
  • LIFE

    ലക്ഷ്മി തിളങ്ങിയ സീരിയൽ റോളുകളിൽ ഇനി ഇവർ അഭിനയിക്കും

    റംസി സംഭവത്തിൽ ആരോപണവിധേയയായ ലക്ഷ്മി പ്രമോദിനെ സീരിയലുകളിൽ നിന്ന് ഒഴിവാക്കുന്നതായി NewsThen റിപ്പോർട് ചെയ്തിരുന്നു ലക്ഷ്മിയ്ക്ക് പകരം അഭിനയിക്കുന്ന നടിമാരെയും നിശ്ചയിച്ചു കഴിഞ്ഞു . മലയാളത്തിലെ ടോപ് റേറ്റഡ് ആയ രണ്ടു സീരിയലുകളിൽ ആയിരുന്നു ലക്ഷ്മി അഭിനയിച്ചിരുന്നത് .രണ്ടു സീരിയലുകളിലും നെഗറ്റീവ് ഷെയ്ഡ് ഉള്ള കഥാപാത്രങ്ങൾ ആയിരുന്നു ലക്ഷ്മിയുടേത് .എന്നാൽ നായികക്കൊപ്പം പ്രാധാന്യം ലക്ഷ്മിയ്ക്കും ലഭിച്ചിരുന്നു .എന്നാൽ ലക്ഷ്മിയുടെ ഭർതൃ സഹോദരനാൽ വഞ്ചിക്കപ്പെട്ട് റംസി എന്ന യുവതി ആത്മഹത്യ ചെയ്തതോടെ കാര്യങ്ങൾ മാറി മറഞ്ഞു . പൗർണമി തിങ്കൾ ,പൂക്കാലം വരവായി എന്നീ സീരിയലുകളിൽ ആയിരുന്നു ലക്ഷ്മി അഭിനയിച്ചു കൊണ്ടിരുന്നത് .ആരോപണം ഉയർന്ന പശ്ചാത്തലത്തിൽ ലക്ഷ്മിയെ മാറ്റി നിർത്താൻ ഈ രണ്ടു സീരിയലുകളുടെയും അണിയറ പ്രവർത്തകർ തീരുമാനിച്ചിരിക്കുകയാണ് . പൗർണമി തിങ്കളിൽ ലക്ഷ്മി പ്രമോദിന് പകരം ലക്ഷ്മി പ്രിയ എന്ന നടിയാണ് അഭിനയിക്കുക .ലക്ഷ്മി പ്രമോദ് അവതരിപ്പിച്ച ആനി എന്ന കഥാപാത്രമായി തന്നെയാണ് ലക്ഷ്മി പ്രിയ മിനിസ്‌ക്രീനിൽ എത്തുന്നത് . കൊല്ലം…

    Read More »
Back to top button
error: