Month: September 2020

  • NEWS

    തലസ്ഥാനത്ത് വൻ സംഘർഷം ,ശബരിയ്ക്കും ഷാഫിയ്ക്കും പരിക്ക്

    മന്ത്രി കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് വലതുപക്ഷ യുവജന സംഘടനകൾ നടത്തിയ മാർച്ചിൽ സംഘർഷം .യൂത്ത് കോൺഗ്രസിന്റെ സെക്രട്ടേറിയറ്റ് മാർച്ചിന് നേരെ പോലീസ് ഗ്രനേഡും കണ്ണീർ വാതകവും പ്രയോഗിച്ചു .കെ എസ് ശബരീനാഥൻ ,ഷാഫി പറമ്പിൽ എന്നിവരടക്കം നിരവധി പേർക്ക് പരിക്കേറ്റു . യുവമോർച്ച ,മഹിളാ മോർച്ച മാർച്ചുകൾക്ക് നേരെയും പോലീസ് ലാത്തി വീശി .തുടർച്ചയായ നാലാം ദിവസമാണ് പ്രതിപക്ഷ സംഘടനകൾ പ്രക്ഷോഭവുമായി ഇറങ്ങുന്നത് .സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ പോലീസും സമരക്കാരും ഏറ്റുമുട്ടി .

    Read More »
  • LIFE

    കേരളത്തെ ഇളക്കിമറിച്ച സ്വര്‍ണക്കടത്ത് കേസിലെ പ്രധാനപ്രതി സ്വപ്‌ന സുരേഷ് ചികിത്സയില്‍ കഴിയുന്ന ആശുപത്രി അനില്‍ അക്കരെ എം.എല്‍.എ സന്ദര്‍ശിച്ചത് വിവാദമാകുന്നു

    സ്വപ്‌ന തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് അനില്‍ അക്കരെ എം.എല്‍.എ ഇവിടെയെത്തിയത്. ഇതോടെ എം.എല്‍.എയുടെ വിവാദസന്ദര്‍ശനം സംബന്ധിച്ച് എന്‍. ഐ.എ അന്വേഷണം തുടങ്ങി. സ്വപ്‌നയെ പ്രവേശിപ്പിച്ച രാത്രി എന്തിനാണ് ആസ്പത്രിയില്‍ എത്തിയതെന്ന് എംഎല്‍എയോട് എൻ.ഐ.എ ആരാഞ്ഞു. മറ്റേതെങ്കിലും പ്രമുഖര്‍ ഇവിടെ എത്തുന്നുണ്ടോയെന്ന് പരിശോധിക്കാനാണ് എന്നായിരുന്നു അനില്‍ അക്കരെ നല്‍കിയ മറുപടി. നേരത്തേ ഇതേ വിഷയത്തില്‍ മന്ത്രി എം.സി മൊയ്തീനെതിരെ അനില്‍ അക്കര രംഗത്തെത്തിയിരുന്നു. സ്വപ്‌ന സുരേഷ് മെഡിക്കല്‍ കോളജില്‍ കിടക്കുന്ന സമയത്തു പെട്ടെന്നൊരു പരിപാടിയുണ്ടാക്കി സ്ഥലം എം.എല്‍.എ പോലും അറിയാതെ മന്ത്രി എ.സി. മൊയ്തീന്‍ വന്നതു ഗൂഢാലോചനയാണെന്നും സ്വപ്‌നയ്ക്ക് ആവശ്യമായ സൗകര്യംചെയ്തു കൊടുക്കുന്നതിനു വേണ്ടിയാണ് ഇതെന്നും അനില്‍ അക്കര എം.എല്‍.എ ആരോപിച്ചിരുന്നു. ഫെയ്‌സ്ബുക്കിലൂടെയാണ് മന്ത്രിക്കെതിരെ എം.എല്‍.എ ആരോപണമുയര്‍ത്തിയത്. ഇല്ലാത്ത പരിപാടി തട്ടിക്കൂട്ടി മന്ത്രി വന്നത് സ്ഥലം എം.എല്‍.എ, എം.പി എന്നിവരെ ഒഴിവാക്കിയാണ്. ജില്ലാ കലക്ടര്‍, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ എന്നിവര്‍ക്കും ഈ വിഷയത്തില്‍ പങ്കുണ്ടെന്നുമായിരുന്നു അനില്‍ അക്കരെയുടെ ആരോപണം. ഇതിനിടെയാണ് എന്‍.ഐ.എ,…

    Read More »
  • LIFE

    ബാലഭാസ്കർ കേസിൽ കോടതി ഇടപെടൽ ,നുണ പരിശോധനയ്ക്ക് വിധേയരാകേണ്ട നാല് പേരും 16 നു ഹാജരാകണം

    ബാലഭാസകറിന്റെ അപകടവുമായി ബന്ധപ്പെട്ട് നുണ പരിശോധനയ്ക്ക് വിധേയരാകേണ്ട നാല് പേരോടും 16 നു ഹാജരാകാൻ കോടതി നിർദേശം .തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ഇവർക്ക് സമൻസ് അയച്ചു .പ്രകാശൻ തമ്പി, വിഷ്ണു സോമസുന്ദരം, അർജുൻ, സോബി എന്നിവർക്കാണ് സമൻസ് അയച്ചത്. കോടതിയിൽ ഹാജരാകുന്ന ഇവരോട് നുണ പരിശോധനയ്ക്ക് തയ്യാറാണോ എന്ന് കോടതി ചോദിക്കും .ഇവരുടെ സമ്മതപത്രം എഴുതി വാങ്ങിയതിന് ശേഷമാകും സിബിഐ നടപടികളുമായി മുന്നോട്ട് പോകുക . കേസിൽ ബാലഭാസ്കറിന്റെ അച്ഛൻ, ഭാര്യ എന്നിവരുടെ മൊഴി സിബിഐ രേഖപ്പെടുത്തിയിരുന്നു .ബാലഭാസ്കറിന്റെ മാനേജർമാരായ പ്രകാശൻ തമ്പി, വിഷ്ണു സോമസുന്ദരം എന്നിവർ സ്വർണക്കടത്ത് കേസിൽ കുരുങ്ങിയതോടെ കേസിനു പുതിയ മാനം കൈവന്നു . അപകടസമയത്ത് വാഹനം ഓടിച്ചിരുന്നത് ആര് എന്നതിലും ആശയക്കുഴപ്പം ഉണ്ട് .താനല്ല വണ്ടി ഓടിച്ചിരുന്നത് എന്നാണ് ഡ്രൈവർ അർജുൻ പറയുന്നത് .എന്നാൽ ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മി പറയുന്നത് അർജുൻ തന്നെയാണ് വണ്ടി ഓടിച്ചിരുന്നത് എന്നാണ് .അപകടത്തിന് തൊട്ടുമുമ്പ് ബാലഭാസ്കറിന്റെ കാർ…

    Read More »
  • NEWS

    വി. മുരളീധരൻ കേന്ദ്ര സഹമന്ത്രി സ്ഥാനം രാജിവെയ്ക്കുക; ആഞ്ഞടിച്ച് മുഹമ്മദ് റിയാസ്

    കൊച്ചി: സ്വര്‍ണക്കടത്ത് വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ കേന്ദ്രമന്ത്രി വി.മരളീധരന്‍ രാജിവെയ്ക്കണമെന്ന ആവശ്യം ഉയരുകയാണ്. ഇപ്പോഴിതാ മുരളീധരന്റെ രാജി ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡന്റ് മുഹമ്മദ് റിയാസ്. ഫെയ്‌സ്ബുക്കിലൂടെയാണ് റിയാസ് പ്രസാതാവന നടത്തിയത്. സ്വര്‍ണം കടത്തിയത് നയതന്ത്ര ബാഗിലൂടെ അല്ലെന്ന മന്ത്രി വി. മുരളീധരന്റെ പ്രസ്താവന പ്രതികളെ സംരക്ഷിക്കാനാണ്. സ്വര്‍ണ്ണം കടത്തിയത് നയതന്ത്ര ബാഗേജ് വഴിയെന്ന് കേന്ദ്ര ധനമന്ത്രാലയം പാര്‍ലമെന്റിനെ അറിയിച്ചതോടെ കേന്ദ്ര സഹമന്ത്രി വി. മുരളീധരന് മന്ത്രിസ്ഥാനത്ത് തുടരാനുള്ള അര്‍ഹത നഷ്ടപ്പെട്ടിരിക്കുകയാണ്. നയതന്ത്ര ബാഗേജ് വഴിയാണ് സ്വര്‍ണം കടത്തിയതെന്ന് കേസ് എന്‍ഐഎയെ ഏല്‍പ്പിച്ച ഉത്തരവില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയതിനെതിരെ വി. മുരളീധരന്‍ പ്രസ്താവന ഇറക്കിയതിന് പിന്നിലുള്ള താല്‍പ്പര്യമെന്താണെന്നും റിയാസ് കുറിപ്പിലൂടെ ചോദിക്കുന്നു. സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷിനോട് നയതന്ത്ര ബാഗേജ് അല്ലെന്ന കേന്ദ്രമന്ത്രിയുടെ അതേ അഭിപ്രായം പറയാന്‍ ബിജെപിയുടെ ചാനല്‍ മേധാവി ആവശ്യപ്പെട്ടതെന്തിനാണെന്നും ഈചാനല്‍ മേധാവിയെ ചോദ്യം ചെയ്ത ശേഷം കസ്റ്റംസ് സംഘത്തില്‍ ചിലരെ മാറ്റിയത് വി. മുരളീധരന്റെ…

    Read More »
  • LIFE

    പൗർണമി തിങ്കളിൽ പകരം മറ്റൊരു ലക്ഷ്മി, പൂക്കാലം വരവായിയിൽ അവന്തികയ്ക്ക് വിശ്രമം, ലക്ഷ്മി പ്രമോദ് സീരിയലിൽ നിന്ന് ഔട്ട് ആകുമ്പോൾ

    ടെലിവിഷൻ സീരിയലുകളിലെ മിന്നും താരം ആയിരുന്നു ലക്ഷ്മി പ്രമോദ്. ബാർക്ക് റേറ്റിംഗിൽ ഉയരങ്ങളിൽ ഉള്ള രണ്ട് സീരിയലുകൾ ആയിരുന്നു കൈമുതൽ. എന്നാൽ ഇതാ റംസി സംഭവത്തെ തുടർന്ന് ലക്ഷ്മി ഫീൽഡിൽ നിന്നു തന്നെ ഔട്ട് ആവുന്നു. ലക്ഷ്മിയുടെ ഭർതൃ സഹോദരൻ ഹാരിസ് വഞ്ചിച്ചതിനെ തുടർന്നാണ് റംസി എന്ന ഇരുപത്തിനാലുകാരി ആത്മഹത്യ ചെയ്തത്. 10 വർഷം നീണ്ട പ്രണയത്തിനു ശേഷം റംസിയെ ഉപേക്ഷിച്ച് വേറെ വിവാഹത്തിന് ഒരുങ്ങുക ആയിരുന്നു ഹാരിസ്. ഹാരിസ് റംസിയെ ഗർഭിണിയും ആക്കിയിരുന്നു. ലക്ഷ്മി സീരിയൽ സെറ്റുകളിൽ റംസിയെ കൊണ്ടുവന്നിരുന്നു. ഈ അവസരം ഹാരിസ് ഉപയോഗിച്ചിരുന്നു എന്നാണ് മാതാപിതാക്കളുടെ ആരോപണം. റംസിയുടെ ഗർഭം അലസിപ്പിക്കാൻ ലക്ഷ്മി മുൻകൈ എടുത്തു എന്ന ആരോപണവും റംസിയുടെ കുടുംബം ആരോപിക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിൽ ലക്ഷ്മിയെ കേസിൽ പ്രതി ആക്കണം എന്നാണ് കുടുംബത്തിന്റെ ആവശ്യം. രണ്ട് സീരിയലുകളിൽ ആണ് ലക്ഷ്മി ഇപ്പോൾ അഭിനയിക്കുന്നത്. പൗർണമിത്തിങ്കൾ, പൂക്കാലം വരവായി എന്നിവ ആണവ. രണ്ടിലും വില്ലത്തി വേഷം ആണെങ്കിലും…

    Read More »
  • NEWS

    അർച്ചനയെ ചതിച്ച ശ്യാംലാലിന് കുരുക്ക്, വനിതാ കമ്മീഷൻ സ്വമേധയാ കേസ് എടുത്തു

    ആറാട്ടുപുഴ പെരുമ്പിള്ളില്‍ സ്വദേശിയായ അര്‍ച്ചന ആത്മഹത്യ ചെയ്ത സംഭവത്തില്‍ വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. സംഭവത്തെക്കുറിച്ചന്വേഷിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആലപ്പുഴ പോലീസ് സൂപ്രണ്ടിന് വനിതാ കമ്മിഷന്‍ അംഗം അഡ്വ. എം.എസ്.താര നിര്‍ദേശം നല്‍കി. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കും. വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടികളോട് പ്രണയം നടിക്കുകയും അവരെ ശാരീരികമായി ഉപയോഗിച്ചശേഷം വിവാഹംകഴിക്കാതെ പിന്‍മാറുകയും ചെയ്യുന്ന സംഭവം ആവര്‍ത്തിക്കുകയാണ്. ഇത്തരം സംഭവങ്ങള്‍ വളരെ ഗൗരവതരമായാണ് കമ്മിഷന്‍ കാണുന്നതെന്ന് അംഗം അഡ്വ. എം.എസ്. താര പറഞ്ഞു. കൊല്ലം കൊട്ടിയത്തും സമാനമായ രീതിയില്‍ റംസിയെന്ന പെണ്‍കുട്ടിയും ആത്മഹത്യചെയ്യുകയുണ്ടായി. ആണ്‍പെണ്‍ സൗഹൃദങ്ങളില്‍ പ്രണയം ഉണ്ടാകുന്നത് സ്വാഭാവികമാണെങ്കിലും അത് ചൂഷണമായി മാറാതിരിക്കാനുള്ള സാമൂഹിക ഉത്തരവാദിത്തം ഇത്തരം സൗഹൃദങ്ങളില്‍പ്പെടുന്നവര്‍ മറക്കരുത്. ഇത്തരം കാര്യങ്ങളില്‍ സ്‌കൂള്‍, കോളജ് തലങ്ങളില്‍ കൗമാരപ്രായക്കാര്‍ക്കുള്ള കൗണ്‍സിലിംഗ് ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയിലേക്കും ഇത് വിരല്‍ചൂണ്ടുകയാണ്. സ്‌കൂള്‍ കോളജ് തലങ്ങളില്‍ വിദ്യാര്‍ഥിനികളുടെ ഇത്തരം പ്രശ്നങ്ങള്‍ മുന്‍കൂട്ടി അറിയുന്ന സുഹൃത്തുക്കളും രക്ഷാകര്‍ത്താക്കളും അധ്യാപകരും പ്രശ്‌നങ്ങള്‍ ദുരന്തത്തില്‍ കലാശിക്കുന്നതിനുമുമ്പ്…

    Read More »
  • NEWS

    കടലിൽ കാണാതായ രണ്ടര വയസുകാരന്റെ മൃതശരീരം കണ്ടെത്തി

    സെൽഫിയെടുക്കുന്നതിനിടെ അമ്മയുടെ കൈയിൽനിന്ന് കടലിൽ വീണ രണ്ടര വയസുകാരന്റെ മൃതദേഹം കണ്ടെത്തി. പാലക്കാട് ജില്ലയിലെ വടക്കഞ്ചേരി, കിഴക്കഞ്ചേരി കൊഴുക്കുള്ളി വീട്ടിൽ ലക്ഷ്മണൻ-അനിത (മോളി) ദമ്പതികളുടെ മകൻ ആദികൃഷ്ണയാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. കോസ്റ്റ്ഗാർഡ്, പോലീസ്, ലൈഫ്ഗാർഡ് എന്നിവരുടെ നേതൃത്വത്തിലാണ് കുട്ടിക്കായി തെരച്ചിൽ നടത്തിയിരുന്നത്. ഒപ്പമുണ്ടായിരുന്ന മൂത്തകുട്ടിയെയും അനിതമോളെയും ഇവരുടെ സഹോദരന്‍റെ കുട്ടിയെയും ആലപ്പുഴ സ്വദേശിയായ ബന്ധുവായ ബിനു രക്ഷപ്പെടുത്തിയിരുന്നു. ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.45നായിരുന്നു സംഭവം. ബീച്ച് സന്ദർശനത്തിനായി വിജയ പാർക്കിന് സമീപമെത്തിയ സംഘത്തെ അപകടാവസ്ഥ ചൂണ്ടിക്കാട്ടി പോലീസ് തിരിച്ചയച്ചതോടെ ഇവർ ഇഎസ്ഐ ആശുപത്രിക്കു സമീപം ആളൊഴിഞ്ഞ ഭാഗത്തെത്തുകയായിരുന്നു.

    Read More »
  • NEWS

    കഞ്ചാവ് കേസിലെ പ്രതികൾ ഏറ്റുമുട്ടി ,19 കാരൻ മരിച്ചു

    നെട്ടൂരിൽ കഞ്ചാവ് കേസിലെ പ്രതികൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 19 കാരൻ മരിച്ചു .വെളിപ്പറമ്പിൽ വീട്ടിൽ ഫഹദ് ഹുസ്സൈൻ ആണ് കൊല്ലപ്പെട്ടത് .നെട്ടൂർ പാലത്തിനടുത്തുള്ള പറമ്പിലാണ് കഞ്ചാവ് കേസിലെ പ്രതികൾ ചേരി തിരിഞ്ഞ് ഏറ്റുമുട്ടിയത് . പോലീസ് കേസിന്റെ പേരിലായിരുന്നു ഞായറാഴ്ച ഏറ്റുമുട്ടൽ നടന്നത് .ഇതിൽ ഒരാളെ പിടിച്ചു മാറ്റാൻ ശ്രമിക്കുമ്പോൾ ആണ് ഫഹദ് ഹുസൈന് വെട്ടേറ്റത് .വടിവാൾ ഉപയോഗിച്ചാണ് വെട്ടിയത് .കൈത്തണ്ടയിൽ ആണ് വെട്ടു കൊണ്ടത് .ദേശീയ പാത മുറിച്ച് കടന്നു ഫഹദ് ഓടിയെങ്കിലും തളർന്നു വീണു .20 മണിക്കൂറോളം വെന്റിലേറ്ററിൽ കിടന്ന ഫഹദ് ഒടുവിൽ മരണത്തിനു കീഴടങ്ങി .ഫഹദിനെ ആശുപത്രിയിൽ എത്തിക്കാനും വൈകിയത്രെ . മുമ്പ് ഒരു വനിതാ മുഖ്യപ്രതിയായ കേസ് പനങ്ങാട് പോലീസ് രെജിസ്റ്റർ ചെയ്തിരുന്നു .ഇതിൽ ഉൾപ്പെട്ടവർ ആണ് പരസ്പരം ഏറ്റുമുട്ടിയത് .

    Read More »
  • TRENDING

    കൊറോണ വൈറസിന്റെ ഹൈ പവര്‍ മൈക്രോസ്‌കോപിക് ദൃശ്യങ്ങള്‍

    ലോകമെമ്പാടും പടര്‍ന്ന് പിടിക്കുന്ന കൊറോണ വൈറസിനെ തുരത്താന്‍ പരീക്ഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. അപ്പോഴിതാ കൊറോണ വൈറസിന്റെ ഹൈ പവര്‍ മൈക്രോസ്‌കോപിക് ദൃശ്യങ്ങള്‍ ഇതാദ്യമായി ശാസ്ത്രജ്ഞര്‍ പുറത്തു വിട്ടിരിക്കുകയാണ്. നോര്‍ത്ത് കരോലിന സര്‍വകലാശാല ചില്‍ഡ്രന്‍സ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞരാണ് ഹൈ പവര്‍ സ്‌കാനിങ്ങ് ഇലക്ട്രോണ്‍ മൈക്രോസ്‌കോപ്പിയിലൂടെ ലാബില്‍ വച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ലാബില്‍ സൃഷ്ടിച്ച ശ്വാസകോശ നാള കോശങ്ങളിലേക്ക് നോവല്‍ കൊറോണ വൈറസ് കുത്തി വച്ച ശേഷം അവയ്ക്കുണ്ടാകുന്ന മാറ്റങ്ങള്‍ 96 മണിക്കൂര്‍ നിരീക്ഷിച്ചാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ശ്വാസകോശ കോശങ്ങളില്‍ വൈറസിന്റെ തീവ്ര വ്യാപനവും അതിന്റെ വേഗവും അടയാളപ്പെടുത്തുന്നതാണ് ഈ ദൃശ്യങ്ങള്‍. വൈറസിന്റെ വ്യാപനത്തെ കാണിച്ച് തരുന്നതാണ് ദൃശ്യങ്ങള്‍. ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിനിലാണ് ഈ ഹൈ പവര്‍ മൈക്രോസ്‌കോപിക് ദൃശ്യങ്ങള്‍ പ്രസിദ്ധീകരിച്ചത്.

    Read More »
  • TRENDING

    24 മണിക്കൂറിനിടെ 83,809 കോവിഡ് രോഗികള്‍

    ന്യൂഡല്‍ഹി: രാജ്യത്ത് ദിനംപ്രതി കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുകയാണ്. രോഗമുക്തി നിരക്കിനൊപ്പം തന്നെ വര്‍ധിക്കുന്ന രോഗികളുടെ എണ്ണവും വര്‍ധിക്കുകയാണ്. 24 മണിക്കൂറിനിടെ 83,809 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ആകെ കോവിഡ് ബാധിതരുടെ എണ്ണം 49.30 ലക്ഷമായി. അതേസമയം, 24 മണിക്കൂറിനിടെ 1054 പേര്‍ കൊറോണവൈറസ് ബാധിച്ച് മരിക്കുകയുമുണ്ടായി. ഇതോടെ ആകെ കോവിഡ് മരണങ്ങള്‍ 80,766 ആയി. 9.90 ലക്ഷം പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 38.59 ലക്ഷം പേര്‍ രോഗമുക്തരായി. ആഗോള തലത്തില്‍ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ രണ്ടാംസ്ഥാനത്ത് ഇന്ത്യയാണ്. മാത്രമല്ല കഴിഞ്ഞ കുറച്ചുദിവസങ്ങളായി ദിനംപ്രതിയുള്ള കോവിഡ് രോഗികളുടെ എണ്ണവും മരണവും ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതും ഇന്ത്യയിലാണ്.

    Read More »
Back to top button
error: