Month: September 2020

  • LIFE

    ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കുള്ള തുക 5 ലക്ഷം വരെയാക്കി വര്‍ധിപ്പിച്ചു, 50 ലക്ഷം രൂപയുടെ ഭരണാനുമതി

    തിരുവനന്തപുരം: ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് അനുവദിക്കുന്ന തുക വര്‍ധിപ്പിച്ച് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്ന ട്രാന്‍സ്ജന്‍ഡര്‍ വ്യക്തികള്‍ക്ക് അനുവദിച്ചിരുന്ന 2 ലക്ഷം രൂപയാണ് വര്‍ധിപ്പിച്ച് പരമാവധി 5 ലക്ഷം രൂപ വരെയാക്കിയത്. സ്ത്രീയില്‍ നിന്നും പുരുഷനിലേക്ക് മാറുന്നതിനുള്ള ശസ്ത്രക്രിയ (ട്രാന്‍സ്മാന്‍) വളരെ സങ്കീര്‍ണവും ചെലവേറിയതും ആയതിനാലും നിരവധി ശസ്ത്രക്രിയയിലൂടെ മാത്രമേ ഈ മാറ്റം സാധ്യമാകുകയുള്ളൂ എന്നതിനാലും ഇതിലേക്കായി പരമാവധി 5 ലക്ഷം രൂപ അനുവദിക്കുന്നതാണ്. പുരുഷനില്‍ നിന്നും സ്ത്രീയിലേയ്ക്കുള്ള ശസ്ത്രക്രിയ (ട്രാന്‍സ് വുമണ്‍) താരതമ്യേന ചെലവ് കുറവായതിനാല്‍ പരമാവധി 2.50 ലക്ഷം രൂപ വരെയാണ് അനുവദിക്കുന്നത്. ഇതിന് ആവശ്യമായ തുകയായ 50 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളെ സമൂഹത്തിന്റെ മുഖ്യധാരയില്‍ എത്തിക്കുന്നതിനും അവരുടെ ആരോഗ്യ മാനസിക ഉന്നമനം ലക്ഷ്യമിട്ടും സാമൂഹ്യനീതി വകുപ്പ് നടപ്പിലാക്കി വരുന്ന പദ്ധതികളില്‍ ഏറ്റവും ശ്രദ്ധേയമായ ഒന്നാണ് ലിംഗമാറ്റ…

    Read More »
  • NEWS

    അടിമാലിയിൽ ചങ്ങാടം ഒഴുക്കിൽപ്പെട്ട് കാണാതായ 7 പേരെയും രക്ഷപ്പെടുത്തി

    അടിമാലിയിൽ ചങ്ങാടം ഒഴുക്കിൽപ്പെട്ട് കാണാതായ 7 പേരെയും രക്ഷപ്പെടുത്തി. മൂന്നു കുട്ടികളും മൂന്നു സ്ത്രികളും ചങ്ങാടം കടത്തുകാരനുമാണ് അപകടത്തിൽ പെട്ടത്. ഫയർഫോഴ്സും ദേശീയ ദുരന്ത നിവാരണ സേനയും രക്ഷാപ്രവർത്തനത്തിനായി പുറപ്പെട്ടിരുന്നു. ആനക്കളം, പെരുമ്പൻ കത്ത് – അമ്പതാം മൈൽ പുഴകൾ സംഗമിച്ച് എത്തുന്ന ചുഴലി വായൻ എന്ന സ്ഥലത്താണത്രേ അപകടം നടന്നത്. പുറപ്പെട്ടിരുന്നു ഇവിടെ നിന്ന് പുഴ എത്തുന്നത് ഭൂതത്താൻകെട്ടിലാണ്.

    Read More »
  • TRENDING

    മക്കളെ രക്ഷിക്കാന്‍ അവയവങ്ങള്‍ക്ക് വിലയിട്ടൊരമ്മ

    ഭൂമിയില്‍ ‘അമ്മ’ എന്ന വാക്കോളം മഹത്തായ മറ്റൊരു പദം ഉണ്ടോ എന്നറിയില്ല. അമ്മ എന്ന വാക്കിനു പകരം വെക്കാന്‍ മറ്റൊരു വാക്കും ഇല്ല.അമ്മക്ക് പകരമാവാന്‍ മറ്റൊരാള്‍ക്കും കഴിയില്ല.അമ്മയെ പോലെ ആകാനെ വേറൊരാളാള്‍ക്ക് പറ്റൂ, അമ്മ എന്നാല്‍ അമ്മ മാത്രം. അഹങ്കാരത്തിന്റെ ജീവിതപ്പാച്ചിലില്‍ വിജയങ്ങള്‍ വെട്ടിപ്പിടിച്ച് നമ്മള്‍ ലോകം ചെറുതാക്കുമ്പോള്‍ അമ്മയുടെ ക്ഷമയുടേയും സഹനത്തിന്റെയും വാത്സല്യത്തിന്റെയും തലോടലില്‍ വലുതാകുന്നതാണു പ്രപഞ്ചം. അത്തരത്തില്‍ ഒരു അമ്മയുടെ കഥയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. മക്കളുടെ ചികിത്സയ്ക്കായി പണം കണ്ടെത്താന്‍ അവയവങ്ങള്‍ വില്‍ക്കാന്‍ തയ്യാറാണെന്ന് കാണിച്ച് അഞ്ച മക്കളുമായി നിരത്തിലിറങ്ങിയ ഒരമ്മ. മലപ്പുറം സ്വദേശി ശാന്തയാണ് വെളളപേപ്പറില്‍ ചുവന്ന മഷി കൊണ്ട് ഹൃദയം ഉള്‍പ്പെടെ വില്‍ക്കാന്‍ തയ്യാറാണെന്ന് കാണിച്ച് സമരമാര്‍ഗവുമായി നിരത്തിലിറങ്ങിയത്. ഭര്‍ത്താവ് ഉപേക്ഷിച്ച് പോയതോടെ സാമ്പത്തിക പ്രതിസന്ധിയിലായ കുടുംബം ഇപ്പോള്‍ മുളവുകാടിനടുത്ത് കണ്ടെയ്‌നര്‍ റോഡില്‍ ടാര്‍പോളിന്‍ വലിച്ചുകെട്ടി അതിനടിയിലാണ് കഴിയുന്നത്.ഇവരുടെ അഞ്ച്മക്കളും ഗുരുതര രോഗങ്ങള്‍ക്ക് അടിമകളാണ്. മൂന്ന് മക്കളുടെ ശസ്ത്രക്രിയ കഴിഞ്ഞു. മക്കളുടെ ചികിത്സയ്ക്കായി വീട്…

    Read More »
  • LIFE

    യോഗിയെ വെല്ലുവിളിച്ച് കഫീൽ ഖാൻ ,യുപിയിലേക്ക് തിരിച്ചു പോകാൻ തീരുമാനം ,പ്രിയങ്കയുടെ പിന്തുണ ഉണ്ടെന്നും പ്രഖ്യാപനം

    ഉത്തർപ്രദേശിലെ ഗോരഖ്പൂറിലെ ബി ആർ ഡി മെഡിക്കൽ കോളേജിൽ ഓക്സിജൻ സിലിണ്ടർ ക്ഷാമം മൂലം 63 കുട്ടികൾ മരിക്കാനിടയായ സാഹചര്യം രാജ്യത്താകെ ഞെട്ടലുണ്ടാക്കിയ സംഭവമാണ് .ഈ അപകടം നടക്കുമ്പോൾ ഓക്സിജൻ സിലിണ്ടറുകൾ സ്വന്തം റിസ്കിൽ കൊണ്ടുവന്ന മെഡിക്കൽ കോളേജിലെ ഡോക്ടർ കഫീൽ ഖാൻ പിന്നീട് യോഗി ആദിത്യനാഥ് നേതൃത്വം നൽകുന്ന ഉത്തർപ്രദേശ് സർക്കാരിന്റെ കണ്ണിലെ കരടായി . കുഞ്ഞുങ്ങളെ രക്ഷിക്കാൻ ഇടപെട്ട ഡോ .കഫീൽ ഖാൻ മാധ്യമങ്ങളിൽ ഹീറോയായി .അവിടെ തുടങ്ങുന്നു ഡോക്ടറുടെ കഷ്ടകാലം .ജോലിയിൽ വീഴ്ച വരുത്തി എന്നാരോപിച്ച് കഫീൽ ഖാനെ പിരിച്ചു വിട്ടു .പിന്നാലെ ഇതേ കുറ്റത്തിന് അറസ്റ്റും ചെയ്തു .കോടതി ഇടപെട്ടപ്പോൾ കഫീൽ ഖാൻ സ്വതന്ത്രനായി .എന്നാൽ കഴിഞ്ഞ വര്ഷം ഡിസംബർ 12 നു അലിഗഡ് സർവകലാശാലയിൽ നടത്തിയ ഒരു പ്രസംഗത്തിന്റെ പേരിൽ കഫീൽ ഖാൻ വീണ്ടും ജയിലിൽ അടക്കപ്പെട്ടു . ഇത്തവണ കഫീൽ ഖാനെ കാത്തിരുന്നത് രാജ്യദ്രോഹക്കുറ്റമാണ് .ഒടുവിൽ ദേശീയോദ്ഗ്രഥനത്തിന്റെ ഭാഗമാണ് തൻറെ പ്രസംഗം എന്ന്…

    Read More »
  • TRENDING

    പഞ്ചാബിനെ തോല്‍വിയിലേക്ക് തള്ളി വിട്ട ആ അംപയര്‍ മലയാളിയാണ്

    ആരാധകരെ ആവേശത്തിലാഴ്ത്തി ഇന്ത്യന്‍ പ്രീയമിയര്‍ ലീഗിന്റെ 13-ാം സീസണ്‍ കഴിഞ്ഞ ദിവസം കൊടിയേറിയിരുന്നു. ആദ്യ മത്സരത്തില്‍ ചാംപ്യന്മാരായ മുംബൈ ഇന്ത്യന്‍സിനെ തോല്‍പ്പിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് വരവറിയിച്ചു കഴിഞ്ഞു. എന്നാലിപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത് ഇന്നലെ നടന്ന പഞ്ചാബ്-ഡല്‍ഹി മത്സരമാണ്. കളിക്കാര്‍ക്ക് പകരം മത്സരം നിയന്ത്രിച്ച അംപയറാണ് ഈ തവണ കഥയിലെ താരം. ഡല്‍ഹി-പഞ്ചാബ് മത്സരത്തിലെ 19-ാം ഓവറില്‍ പഞ്ചാബ് താരങ്ങളായ മായങ്ക് അഗര്‍വാളും ക്രിസ് ജോര്‍ദാനും നേടിയ ഡബിളില്‍ ഒരു റണ്‍ ജോര്‍ദാന്‍ ക്രീസില്‍ സ്പര്‍ശിച്ചില്ല എന്ന കാരണത്താല്‍ അംപയര്‍ റദ്ദാക്കിയിരുന്നു. എന്നാല്‍ മത്സരശേഷം ജോര്‍ദാന്‍ ക്രിസീല്‍ സ്പര്‍ശിക്കുന്ന രേഖകളും വീഡിയോകളും പുറത്ത് വന്നതോടെയാണ് വിവാദം കടുത്തത്. അംപയര്‍ നല്‍കാതിരുന്ന ഒരു റണിലാണ് പഞ്ചാബ് തോല്‍വി ഏറ്റു വാങ്ങിയെന്നാണ് പഞ്ചാബ് ആരാധകരുടെ വാദം ഇതോടെ തെറ്റായ വിധി നിര്‍ണയം നടത്തിയ അംപയര്‍ വാര്‍ത്തകളിലെ താരമായി. അന്വേഷിച്ച് വന്നപ്പോളാണ് കളി നിയന്ത്രിച്ച നിതിന്‍ മേനോന്‍ മലയാളിയാണെന്ന കൗതുകകരമായ വാര്‍ത്ത പുറം ലോകം അറിയുന്നത്.…

    Read More »
  • NEWS

    കോട്ടയം മെഡിക്കല്‍ കോളേജ്: വിവിധ പദ്ധതികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കുന്നു, 42.69 കോടി രൂപയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം, 137.45 കോടി രൂപയുടെ നിര്‍മ്മാണോദ്ഘാടനം

    തിരുവനന്തപുരം: കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കേളേജിലെ പ്രവര്‍ത്തനസജ്ജമായ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും സര്‍ജിക്കല്‍ ബ്ലോക്കിന്റേയും മെഡിക്കല്‍ ആന്റ് സര്‍ജിക്കല്‍ സ്‌റ്റോന്റേയും നിര്‍മ്മാണോദ്ഘാടനവും സെപ്റ്റംബര്‍ 22-ാം തീയതി രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈന്‍ വഴി നിര്‍വഹിക്കും. 42.69 കോടിയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും 137.45 കോടിയുടെ നിര്‍മ്മാണ ഉദ്ഘാടനവുമാണ് മുഖ്യമന്ത്രി നിര്‍വഹിക്കുന്നത്. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. സുരേഷ് കുറുപ്പ് എം.എല്‍എ., തോമസ് ചാഴിക്കാടന്‍ എം.പി. എന്നിവര്‍ വിശിഷ്ടാതിഥികളായിരിക്കും. കോട്ടയം മെഡിക്കല്‍ കോളേജ് 50 വര്‍ഷം പൂര്‍ത്തിയായിരിക്കുന്ന സന്ദര്‍ഭത്തില്‍ നിരവധി വികസന പദ്ധതികളാണ് സാക്ഷാത്ക്കരിക്കുന്നതെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. കോട്ടയം ജില്ലക്ക് പുറമെ ഇടുക്കി, പത്തനംതിട്ട എന്നീ ജില്ലകളും ആലപ്പുഴ, എറണാകുളം, എന്നീ ജില്ലകളിലേയും ജനങ്ങള്‍ ഭാഗികമായും വിദഗ്ധ ചികിത്സയ്ക്ക് ആശ്രയിക്കുന്നത് കോട്ടയം മെഡിക്കല്‍ കോളേജിനേയാണ്. 1800 കിടക്കകളും 180 ഐ.സി.യു. കിടക്കകളും 28 ഓപ്പറേഷന്‍ തീയേറ്ററുകളും ഉള്‍പ്പെടെയുള്ള…

    Read More »
  • NEWS

    അൺലോക്ക് 4.0 ; രാജ്യത്ത് കൂടുതൽ ഇളവുകൾ

    ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അൺലോക്ക് 4.0 മാർഗരേഖ അനുസരിച്ച് രാജ്യത്ത് ഇന്നു മുതൽ കൂടുതൽ ഇളവുകൾ അനുവദിക്കും. പരമാവധി 100 പേർ വരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പൊതു ചടങ്ങുകൾ ഇന്നുമുതൽ നടത്താനാകും. വിവാഹം, മരണാനന്തര ചടങ്ങുകൾ എന്നിവയിലും 100 പേർക്ക് പങ്കെടുക്കാം.സാമൂഹിക, അക്കാദമിക, കായിക, വിനോദ, സാംസ്കാരിക, മത, രാഷ്ട്രീയ ചടങ്ങുകൾക്കാണ് ഇന്നു മുതൽ അനുമതി ലഭിക്കുക. ഓപ്പണ്‍ എയര്‍ തീയേറ്ററുകള്‍ക്കും ഇന്നുമുതല്‍ പ്രവര്‍ത്തനാനുമതി ഉണ്ട്. മാസ്ക്, സാമൂഹിക അകലം, തെർമൽ സ്കാനിങ്, സാനിറ്റൈസർ എന്നിവ നിർബന്ധമാണ്. ‌കണ്ടെയിന്‍മെന്‍റ് സോണിന് പുറത്തുളള സ്കൂളുകളിലെ ഒന്‍പത് മുതൽ 12 വരെ ക്ലാസുകളിലുളള വിദ്യാർത്ഥിക്കും 50% അധ്യാപകർക്കും അനധ്യാപകർക്കും സ്കൂളിലെത്താം. പല സംസ്ഥാനങ്ങളും സ്‌കൂളുകൾ ഭാഗികമായി തുറക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ കേരളത്തില്‍ ഇത് നടപ്പാക്കേണ്ട എന്നാണ് തീരുമാനം. കണ്ടെയ്ൻമെന്റ് സോണിനു പുറത്തുള്ള സ്കൂളുകളിലെ 9– 12 ക്ലാസ് വിദ്യാർഥികൾക്ക് അധ്യാപകരിൽനിന്നു മാർഗനിർദേശങ്ങൾ സ്വീകരിക്കാൻ രക്ഷാകർത്താവിന്റെ രേഖാമൂലമുള്ള സമ്മതത്തോടെ സ്കൂളിലെത്താൻ അനുവാദമുണ്ട്.കണ്ടെയ്ൻമെന്റ് സോണുകളിൽ മാത്രം അടുത്ത…

    Read More »
  • TRENDING

    നാളെ മുതല്‍ ഇ-ചലാന്‍; വാഹന നിയമങ്ങള്‍ ലംഘിച്ചാല്‍ ഇനി മുട്ടന്‍ പണി

    തിരുവനന്തപുരം: വാഹന നിയമങ്ങള്‍ ലംഘിച്ചാല്‍ ഇനി മുട്ടന്‍ പണി കിട്ടും. ഇതിനായി ഇ-ചലാന്‍ സാങ്കേതിക വിദ്യ നാളെ മുതല്‍ നടപ്പാക്കും.ട്രാഫിക് നിയമങ്ങള്‍ കാര്യക്ഷമമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായാണിത്. ആദ്യ ഘട്ടത്തില്‍ തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശൂര്‍, കോഴിക്കോട് എന്നീ അഞ്ച് പ്രധാന നഗരങ്ങളിലാണ് ഈ പദ്ധതി നിലവില്‍ വരിക. ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് പിഴയടക്കുന്ന സംവിധാനമാണിത്. വാഹന പരിശോധനാ സമയത്ത് കുറ്റകൃത്യങ്ങള്‍ രേഖപ്പെടുത്തുന്നതിനോടൊപ്പം തന്നെ വിശദ വിവരങ്ങള്‍ കൂടി ലഭ്യമാക്കാന്‍ ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. വാഹന പരിശോധനക്കിടയില്‍ കണ്ടെത്തുന്ന നിയമലംഘനങ്ങള്‍ അപ്പോള്‍ തന്നെ താനെ ഡിജിറ്റലായി രേഖപ്പെടുത്തപ്പെടും. ഇതുപ്രകാരം സമാനമായ നിയമലംഘനത്തിന് മുമ്പും പിടികൂടിയിട്ടുണ്ടെങ്കില്‍ ഇ-ചലാന്‍ വഴി അറിയാന്‍ സാധിക്കും. ഇത്തരക്കാരില്‍ നിന്ന് ഇരട്ടി പിഴ ഈടാക്കും. ക്രെഡിറ്റ്, ഡെബിറ്റ്, ഇന്റര്‍നെറ്റ് ബാങ്കിങ്, ക്യാഷ് പെയ്മെന്റ് മുഖാന്തിരമെല്ലാം പിഴ ഒടുക്കാന്‍ കൂടി കഴിയുന്ന സംവിധാനമാണിത്. മാത്രമല്ല വാഹന പരിശോധന നടത്തുന്ന ഉദ്യോഗസ്ഥര്‍ക്ക്് മൊബൈല്‍ ആപ്ലിക്കേഷനിലൂടെ നിയമ നടപടികള്‍ സ്വീകരിക്കാന്‍ കഴിയും. ആന്‍ഡ്രോയിഡ് അടിസ്ഥാനമാക്കി…

    Read More »
  • NEWS

    അനുരാഗ് കശ്യാപിനെതിരെ കങ്കണ; ബോളിവുഡ് ലൈംഗിക വേട്ടക്കാരുടെ ഇടം

    ബോളിവുഡില്‍ ലഹരിമരുന്ന് ബന്ധവുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുന്നതിന്റെ ഇടയില്‍ ഇതാ ഇപ്പോഴത്തെ ചര്‍ച്ച വിഷയം ലൈംഗികാരോപണം ആണ്. ബോളിവുഡ് നടന്‍ അനുരാഗ് കശ്യാപിനെതിരെയാണ് കഴിഞ്ഞ ദിവസം നടി പായല്‍ ഘോഷ് ലെംഗികാരോപണവുമായി രംഗത്തെത്തിയത്. സോഷ്യല്‍ മീഡിയ അടക്കം ഇപ്പോള്‍ ചര്‍ച്ച ചെയ്യുകയാണ് ഈ വിഷയം. ഇപ്പോഴിതാ സംഭവത്തില്‍ പായലിനെ പിന്തുണച്ച് രംഗത്തെത്തിയരിക്കുകയാണ് നടി കങ്കണ റനൗട്ട്. പായല്‍ ഘോഷ് ആരോപിച്ചതുപോലെ ചെയ്യാന്‍ അനുരാഗിനു കഴിയുമെന്ന് ട്വിറ്ററിലൂടായായിരുന്നു കങ്കണയുടെ പ്രതികരണം. ഹരിമരുന്നു വിവാദങ്ങള്‍ക്കു പിന്നാലെ ലൈംഗികാരോപണങ്ങളും ബോളിവുഡിനെ വിവാദച്ചൂടിലേറ്റുമെന്നതിന്റെ സൂചനയാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍. പായലിനോട് അനുരാഗ് ചെയ്തത് ബോളിവുഡില്‍ സ്ഥിരം നടക്കുന്ന സംഭവമാണെന്നും പുറത്തുനിന്നു വരുന്ന പെണ്‍കുട്ടികളെ അവരുടെ അടുത്തേക്കു വരുന്ന ലൈംഗിക തൊഴിലാളികളായാണ് കണക്കാക്കുന്നതെന്നും അവര്‍ ട്വീറ്റ് ചെയ്തു. ബോളിവുഡ് എന്നതിന് ബുള്ളിവുഡ് എന്നാണ് അവര്‍ ട്വീറ്റ് ചെയ്തത്. ബുള്ളി എന്ന ഇംഗ്ലിഷ് വാക്കിന് ഉപദ്രവിക്കുക എന്നാണ് അര്‍ഥം. വ്യാജവും പാവക്കല്യാണങ്ങളും നിറഞ്ഞ, ലൈംഗിക വേട്ടക്കാരുടെ ഇടമാണ് ബോളിവുഡ്. എല്ലാ…

    Read More »
  • NEWS

    കരഞ്ഞപ്പോള്‍ വായപൊത്തി; രക്ഷപെടാന്‍ ശ്രമിച്ചപ്പോള്‍ ആക്രമിച്ചു; യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍

    ഓരോ ദിവസം ചെല്ലുന്തോറും സ്ത്രീകള്‍ക്ക് എതിരെയുളള അക്രമങ്ങള്‍ കൂടി വരുന്നതായിട്ടാണ് കാണാന്‍ സാധിക്കുന്നത്. കോവിഡ് ബാധിച്ച യുവതിയെ ആംബുലന്‍സില്‍ പീഡിപ്പിച്ച വാര്‍ത്ത സമൂഹ മനസാക്ഷിയെ ഞെട്ടിക്കുന്ന ഒന്നായിരുന്നു. ആ വര്‍ത്തയ്ക്ക് ശേഷം ഇപ്പോഴിതാ മറ്റൊരു പീഡനശ്രമം നടത്തിയ യുവാവ് പിടിയില്‍. തൊടുപുഴ ഉടമ്പന്നൂരില്‍ ഈമാസം 2നായിരുന്നു സംഭവം.ജോലി കഴിഞ്ഞ് സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോയ പെണ്‍കുട്ടിയെ പിന്‍തുടര്‍ന്ന് വിജനമായ സ്ഥലത്ത് തടഞ്ഞുനിര്‍ത്തിയിയിരുന്നു യുവാവിന്റെ പീഡനശ്രമം.സംഭവത്തില്‍ ഉടമ്പന്നൂര്‍ കളപ്പുരയ്ക്കല്‍ മാഹിന്‍ റഷീദിനെ(23) അറസ്റ്റ് ചെയ്തു. യുവതി കരഞ്ഞപ്പോള്‍ വായ്‌പൊത്തിപ്പിടിച്ച ശേഷം യുവാവ് ഉപദ്രവിച്ചു. വിവിധ സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് യുവാവ് പിടിയിലായത്. യുവതി പ്രതിയെ തിരിച്ചറിഞ്ഞു. പ്രതി നിരവധി അടിപിടിക്കേസുകളിലേയും കഞ്ചാവ് കേസുകളിലേയും പ്രതിയാണ്. പോലീസ് സംഘത്തെ തിരിച്ചറിഞ്ഞ പ്രതി ഓടി രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും സാഹസികമായി യുവാവിനെ പിടികൂടുകയായിരുന്നു. കരിമണ്ണൂര്‍ എസ്.ഐ കെ. സിനോദിന്റെ നേതൃത്വത്തിലുളള സംഘമാണ് പ്രതിയെ പിടികൂടിയത്. ശേഷം പ്രതിയെ ഇടുക്കി കോതിയില്‍ ഹാജരാക്കി.

    Read More »
Back to top button
error: