Month: September 2020
-
TRENDING
കോവിഡിനെ തുരത്താന്‍ ഇനി ആഫ്രിക്കന്‍ പച്ചമരുന്നും
കോവിഡിനെ തുരത്താനുളള വാക്‌സിന്‍ നിര്‍മ്മാണത്തിലും പരീക്ഷണങ്ങളിലുമാണ് ഗവേഷകലോകം. വാക്‌സിന്‍ നിര്‍മ്മാണത്തില്‍ രാജ്യങ്ങള്‍ തമ്മില്‍ മത്സരവും നിലനില്‍ക്കുന്നുണ്ട്. പല രാജ്യങ്ങളും മരുന്നിന്റെ ആദ്യഘട്ട, രണ്ടാംഘട്ട പരീക്ഷണത്തിലാണ്. ഇപ്പോഴിതാ കോവിഡിനെതിരെ ആഫ്രിക്കന്‍ പച്ചമരുന്ന് ഉപയോഗിച്ചു നോക്കാനുളള ഒരു അനുമതി നല്‍കിയിരിക്കുകയാണ് ലോകാരോഗ്യസംഘടന. പരമ്പരാഗത മരുന്ന് ഉപയോഗിച്ചുള്ള ചികിത്സ ഗുണനിലവാരമുള്ളതുമാണെന്ന് തെളിഞ്ഞാല്‍ വന്‍ തോതിലുള്ള പ്രാദേശിക ഉത്പാദനത്തിന് ലോകാരോഗ്യ സംഘടന ശുപാര്‍ശ നല്‍കുമെന്ന് ഡബ്യുഎച്ച്ഒ ആഫ്രിക്ക റീജണല്‍ ഡയറക്ടര്‍ പ്രോസ്പര്‍ തുമുസൈം പറയുന്നു. കോവിഡ് പ്രതിരോധത്തിന് ഇന്ത്യന്‍ ആയുര്‍വേദ ചികിത്സാ രീതികളുടെ അടക്കം സാധ്യതകളിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് ലോകാരോഗ്യ സംഘടനയുടെ നീക്കം. കോവിഡിന്റെ പ്രഭവ കേന്ദ്രമായ ചൈനയില്‍ ചില മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍ ലഘൂകരിക്കാന്‍ പരമ്പരാഗത ചൈനീസ് മരുന്നുകളും ചികിത്സാ സമ്പ്രദായങ്ങളും ഉപയോഗപ്പെടുത്തുന്നുണ്ട്. അതേസമയം, ഐഐടി ഡല്‍ഹിയിലെ ഡൈലാബും ജപ്പാനിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് ഇന്‍ഡ്രസ്ട്രിയല്‍ സയന്‍സ് ആന്‍ഡ് ടെക്നോളജിയും ആയുര്‍വേദ മരുന്നായ അശ്വഗന്ധ കോവിഡ് വാക്സീന്‍ വികസനത്തില്‍ ഫലപ്രദമാകുമോ എന്ന പരീക്ഷണത്തിലാണ്.
Read More » -
NEWS
നേപ്പാളില്‍ ചൈനയുടെ കടന്നുകയറ്റം
പിത്തോറഗഢ്: ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്ന സാഹചര്യത്തില്‍ ഇപ്പോഴിതാ നേപ്പാള്‍-ചൈന അതിര്‍ത്തിയില്‍ നേപ്പാളിന്റെ ഭാഗത്ത് ചൈനീസ് സൈന്യമായ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി 9 കെട്ടിടങ്ങള്‍ നിര്‍മിച്ചതായാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. നേപ്പാളിന്റെ കര്‍നാലി പ്രവിശ്യയില്‍പ്പെടുന്ന ഹുംല ജില്ലയുടെ ഒറ്റപ്പെട്ട പ്രദേശത്താണ് ഈ നിര്‍മാണങ്ങള്‍. അതിര്‍ത്തിയില്‍നിന്ന് ഏകദേശം രണ്ടു കിലോമീറ്ററോളം ഉള്ളിലാണ് ഈ പ്രദേശം. നാംഖ മുനിസിപ്പാലിറ്റി ചെയര്‍മാന്‍ വിഷ്ണു ബഹാദുര്‍ ലാമ ഒരുമാസം മുന്‍പാണ് ഈ നിര്‍മാണം കണ്ടെത്തിയത്. ഈ പ്രദോശത്തേക്ക് ആരേയും സൈനികര്‍ കടത്തിവിടുന്നില്ലെന്ന് ചെയര്‍മാന്‍ പറയുന്നു. ഇതേത്തുടര്‍ന്ന് ലാമ ഇക്കാര്യം ജില്ലാ ഭരണകൂടത്തെ അറിയിച്ചെന്നും ഓഗസ്റ്റ് 30നും സെപ്റ്റംബര്‍ 9നുമിടയില്‍ സ്ഥലം സന്ദര്‍ശിക്കാന്‍ ഒരു സംഘത്തെ നിയോഗിച്ചെന്നും ദേശീയമാധ്യമത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. നേപ്പാള്‍ ആഭ്യന്തര മന്ത്രാലയത്തിനും വിദേശകാര്യ മന്ത്രാലയത്തിനും ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് ഇവര്‍ നല്‍കിയിട്ടുണ്ട്.
Read More » -
NEWS
പെണ്‍കുഞ്ഞെന്ന് കരുതി ഗര്‍ഭിണിയുടെ വയര്‍ പിളര്‍ന്ന് ഭര്‍ത്താവ്; ഗര്‍ഭസ്ഥ ശിശു മരണപ്പെട്ടു
ലക്‌നൗ: പെണ്‍ശിശുഹത്യകള്‍ കുറഞ്ഞിരുന്നതാണെങ്കിലും പല സ്ഥലങ്ങളിലും പുറംലോകം അറിയുന്നില്ലെന്ന് മാത്രം. എന്നാല്‍ ഇപ്പോഴിതാ പുറത്ത് വരുന്ന വാര്‍ത്ത മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന ഒന്നാണ്. ഭാര്യ ആറാമതും ജന്മം നല്‍കാനിരിക്കുന്നത് പെണ്‍കുഞ്ഞിനാണെന്ന് കരുതി ഭര്‍ത്താവിന്റെ ആക്രമണത്തില്‍ ഗര്‍ഭസ്ഥ ശിശു കൊല്ലപ്പെട്ടു. ഉത്തര്‍പ്രദേശിലെ ബറേലിയില്‍ ശനിയാഴ്ചയായിരുന്നു ദാരുണമായ സംഭവം. ഭാര്യ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. അതേസമയം,കൊല്ലപ്പെട്ട ഗര്‍ഭസ്ഥ ശിശു ആണ്‍കുഞ്ഞായിരുന്നു. അനിതാ ദേവിക്കും പന്നാലാലിനും അഞ്ച് പെണ്‍കുഞ്ഞുങ്ങളായിരുന്നു. ആറാമത് ജനിക്കാനിരിക്കുന്നത് പെണ്‍കുഞ്ഞാണെന്ന ഗ്രാമത്തിലെ പൂജാരിയുടെ വാക്ക് വിശ്വസിച്ച് മദ്യപിച്ചെത്തിയ പന്നാലാല്‍ ഗര്‍ഭച്ഛിദ്രം നടത്താന്‍ ഭാര്യയോട് ആവശ്യപ്പെട്ടു. എന്നാല്‍ ഗര്‍ഭച്ഛിദ്രത്തിന് തയാറല്ലെന്ന് അവര്‍ പറഞ്ഞതിനെ തുടര്‍ന്ന് നടന്ന വാക്കേറ്റത്തിനൊടുവിലായിരുന്നു ആക്രമണം. അരിവാള്‍ കൊണ്ട് വയറുകീറിമുറിച്ചായിരുന്നു ആക്രമണം. ഭാര്യയുടെ ഉദരത്തില്‍ വളരുന്നത് ആണ്‍കുഞ്ഞാണെന്ന് അറിയാതെയായിരുന്നു പന്നാലാലിന്റെ ക്രൂരത. സംഭവത്തില്‍ പന്നാലാലിനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. അയല്‍വാസികളാണ് അനിതാ ദേവിയെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്. തുടര്‍ന്ന് ഡല്‍ഹി സഫ്ദര്‍ജങ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അനിതാ ദേവിയുടെ ജീവന്‍ രക്ഷിക്കാനായെങ്കിലും ഐസിയുവില്‍ തുടരുകയാണ്. ഗര്‍ഭപാത്രത്തിനു…
Read More » -
TRENDING
ഭാഗ്യദേവത കടാക്ഷിച്ച കുടുംബം
കട്ടപ്പന വലിയതോവാള പൂവത്തോലിൽ വീട് സന്തോഷാദിക്ക്യത്താൽ പൂത്തുലഞ്ഞു നിൽക്കുകയാണ്. ദാരിദ്ര്യവും സങ്കടവും ഘനീഭവിച്ചു നിന്നിരുന്ന ആ കൊച്ചു വീട്ടിലാണ് ഓണം ബംപർ ഭാഗ്യ ദേവത ഇത്തവണ കടാക്ഷിച്ചത്. നിര്‍ധന കുടുംബമാണ് പൂവത്തോലിൽ വിജയൻ്റേത്. പെയിൻ്റിംഗ് തൊഴിലാളിയാണ് വിജയൻ. ഭാര്യ സുമ കട്ടപ്പനയിലെ വസ്ത്രവ്യാപാരശാലയിലാണ് ജോലി ചെയ്യുന്നത്. എം.കോം ബിരുദധാരിയായ മൂത്തമകൾ ആതിര എറണാകുളത്തെ ഒരു സ്വകാര്യ സ്ഥാപനത്തിൽ താൽക്കാലിക ജോലിയിലായിരുന്നു. എറണാകുളത്തെ എളംകുളം പൊന്നേത്ത് ക്ഷേത്രത്തിലാണ് രണ്ടാമൻ അനന്തുവിനു ജോലി. ഇളയ മകൻ അരവിന്ദനും കട്ടപ്പനയിൽ താൽക്കാലിക ജോലിയാണ്. പക്ഷേ കോവിഡും ലോക്ഡൗണും മൂലം നാലു പേർക്കും ജോലിയും വരുമാനവും നിലച്ചു. അനന്തുവിന് ക്ഷേത്രത്തിലെ ജോലിക്കു കാര്യമായ കുഴപ്പമൊന്നും വന്നില്ല. ഇതിനിടയിലാണ് എറണാകുളത്തെ വിഘ്നേശ്വരാ ലോട്ടറി ഏജൻസിയിൽ നിന്നും അനന്തു ഒരു ഓണം ബംപര്‍ ടിക്കറ്റെടുത്തത്. ഭാഗ്യം അനന്തുവിനൊപ്പമായിരുന്നു. ഇത്തവത്തെ ബംപർ സമ്മാനം അനന്തുവിനു തന്നെ അടിച്ചു. അനന്തുവിന്റെ പിതാവ് വിജയനും ബംപര്‍ ടിക്കെറ്റ് എടുത്തിരുന്നു. വിജയന്‍ പതിവായി ലോട്ടറി എടുക്കുന്നത്…
Read More » -
NEWS
വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; അധ്യാപകന്‍ ഒളിവില്‍
മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച അധ്യാപകന്‍ ഒളിവില്‍. കല്‍പ്പകഞ്ചേരിയിലെ അറബിക് കോളജ് അധ്യാപകനായ സലാഹുദ്ദീന്‍ ബുഖാരി തങ്ങളാണ് പ്രതി. രക്ഷിതാക്കളുടെ പരാതിയില്‍ പോക്സോ പ്രകാരം പൊലീസ് കേസെടുത്തതോടെയാണ് പ്രതി ഒളിവില്‍ പോയത്. പ്രതിയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. അധ്യാപകനായ ഇയാള്‍ ഇതേ കോളജിലെ വിദ്യാര്‍ത്ഥിനിയെയാണ് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചത്. പീഡന വിവരം വിദ്യാര്‍ത്ഥിതന്നെയാണ് രക്ഷിതാക്കളോട് പറഞ്ഞത്. തുടര്‍ന്ന് ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കി. ചൈല്‍ഡ് ലൈന്‍ അധികൃതര്‍ പരാതി കല്‍പ്പകഞ്ചേരി പൊലീസിന് കൈമാറി. വിദ്യാര്‍ത്ഥിനിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തിയ പൊലീസ് പോക്‌സോ വകുപ്പ് പ്രകാരം കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. എന്നാല്‍ കേസുമായി ബന്ധുക്കള്‍ മുന്നോട്ട് പോയതോടെ പ്രതി ഒളിവില്‍ പോവുകയായിരുന്നു. കോളജിലെ മറ്റു വിദ്യാര്‍ഥിനികളെയും വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചിട്ടുണ്ടെന്നും പരാതികളുയര്‍ന്നിട്ടുണ്ട്.
Read More » -
TRENDING
ഇന്ത്യൻ ക്രിക്കറ്റിലെ അത്ഭുത യുവതാരങ്ങൾ?-വി ദേവദാസ്
ഐ പി എൽ ക്രിക്കറ്റ് മാച്ചിൽ സൺ റൈസേർസ് ഹൈദരബാദിൻ്റെ ലോകോത്തര പേസ്- സ്പിൻ ബൗളർമാരെ തൻ്റെ അരങ്ങേറ്റ മൽസരത്തിൽ തച്ചുടച്ച് കൊടുങ്കാറ്റ് അര സെഞ്ച്വറി നേടുക വഴി ബംഗ്ലൂർ റോയൽ ചാലഞ്ചേർസിൻ്റെ മലയാളിയായ ഇടം കൈ ഓപ്പണർ ദേവദത്ത് പടിക്കൽ ഇന്ത്യൻ ക്രിക്കറ്റിൽ തൻ്റെ വരവ് രാജകീമായി അറിയിച്ചിരിക്കുന്നു .മുൻ അണ്ടർ-19 ഇന്ത്യൻ താരമായി തിളങ്ങിയ ദേവ് ദത്ത് കർണ്ണാടകയുടെ മിസ്റ്റർ കൺസിസ്റ്റന്റ് ആണ്. കഴിഞ്ഞ ഒന്നാം ക്ലാസ് സീസണിൽ രഞ്ജി ട്രോഫിയിൽ കർണ്ണാടകക്ക് വേണ്ടി മികച്ച പ്രകടനമാണ് ഈ ഇരുപതുകാരൻ പുറത്തെടുത്തത്. ഏകദിന വിജയ് ഹസാരെ ട്രോഫിയിലും,ടി 20 മുഷ്ത്താക്ക് അലി ട്രോഫിയിലും ഇന്ത്യൻ ക്രിക്കറ്റിലെ പ്രഗൽഭരെ പിന്തള്ളി ഏറ്റവും കൂടതൽ റൺസെടുത്ത താരമാണ് ദേവ് ദത്ത് പടിക്കൽ എന്ന മലപ്പുറം എടപ്പാളുക്കാരൻ. ദേവദത്തിനെ മറ്റു യുവതാരങ്ങൾക്കിടയിൽവെറിട്ട് നിർത്തുന്നത് ഓൾ റൗണ്ട് ആക്രമണ ഷോട്ടുകളാണ് അതും ലോകോത്തര ടി 20 താരങ്ങളായ റഷീദ് ഖാൻ ,മിച്ചൽ മാർഷ്, ഭുവനേശ്കുമാർ…
Read More » -
NEWS
പാലാരിവട്ടം പാലം പൊളിച്ചു പണിയാൻ സുപ്രീംകോടതിയുടെ അനുമതി
പാലാരിവട്ടം പാലം പൊളിച്ചു പണിയാൻ സുപ്രീം കോടതി അനുമതി നൽകി. ഭാരപരിശോധന വേണമെന്ന ഹൈക്കോടതി വിധി റദാക്കിയാണ് സുപ്രീംകോടതി നടപടി. ജസ്റ്റിസ് ആർ എസ് നരിമാൻ അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവിട്ടത്. പാലാരിവട്ടം പാലം അഴിമതി സംബന്ധിച്ച അന്വേഷണം തടസപ്പെടുത്താൻ ശ്രമം നടക്കുന്നുണ്ടെന്ന് സർക്കാർ ആരോപിച്ചിരുന്നു. ഭാരപരിശോധന വേണമെന്ന ആവശ്യം ഇത്തരത്തിൽ ഒന്നാണെന്ന് സർക്കാർ കോടതിയെ ബോധിപ്പിച്ചു. ഈ നിലപാട് കാരാറുകാരന് ആണ് സഹായകരമാകുക. പാലം പൊളിച്ചു പണിയുന്നതിനു നിർമ്മാണ കമ്പനി ആർ ഡി എസ് പ്രൊജക്ട് ലിമിറ്റഡും പാലം നിർമ്മിക്കുന്നതിനു കൺസൾട്ടൻസി കരാർ ഉള്ള കിറ്റ്കോയും എതിരാണ്. പാലം പൊളിക്കാൻ സർക്കാരിന് തിടുക്കമാണെന്ന് കിറ്റ്കോ കോടതിയിൽ സത്യവാങ്മൂലത്തിൽ ആരോപിച്ചിരുന്നു.
Read More » -
NEWS
ഇ-ചെലാന്‍ പദ്ധതിക്ക് തുടക്കമായി ; സംസ്ഥാനത്ത് ഇന്‍റഗ്രേറ്റഡ് ട്രാഫിക് മാനേജ്മെന്‍റ് സംവിധാനം ഉടന്‍ നിലവില്‍ വരും
ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുന്നവരില്‍ നിന്ന് ഓണ്‍ലൈന്‍ ആയി പിഴ ഈടാക്കാനുളള ഇ-ചെലാന്‍ സംവിധാനത്തിന്‍റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു. വാഹന പരിശോധനയും പിഴ അടയ്ക്കലും ഏറെ സുഗമമാക്കുന്ന സംവിധാനമാണിത്. തിരുവനന്തപുരം സിറ്റി, കൊല്ലം സിറ്റി, എറണാകുളം സിറ്റി, തൃശൂര്‍ സിറ്റി, കോഴിക്കോട് സിറ്റി എന്നിവിടങ്ങളില്‍ ഈ സംവിധാനം ഇന്ന് നിലവില്‍ വന്നു. അടുത്ത ഘട്ടത്തില്‍ ഇ-ചെലാന്‍ സംവിധാനം സംസ്ഥാനമാകെ നിലവില്‍ വരും. പരിശോധന നടത്തുന്ന ഉദ്യോഗസ്ഥരുടെ കൈവശമുളള പ്രത്യേക ഉപകരണത്തില്‍ വാഹനത്തിന്‍റെ നമ്പരോ ഡ്രൈവിംഗ് ലൈസന്‍സ് നമ്പരോ നല്‍കിയാല്‍ വാഹനത്തെ സംബന്ധിച്ച എല്ലാ വിവരങ്ങളും അറിയാന്‍ കഴിയുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പിഴ അടയ്ക്കാനുളളവര്‍ക്ക് ഓണ്‍ലൈന്‍, ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് പണം അടയ്ക്കാം. ഇത്തരം സംവിധാനങ്ങള്‍ കൈവശം ഇല്ലാത്തവര്‍ക്ക് പിഴ അടയ്ക്കാന്‍ പ്രത്യേകം സൗകര്യം ഏര്‍പ്പെടുത്തണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. ഡിജിറ്റല്‍ സംവിധാനമായതിനാല്‍ ഇതില്‍ ഒരു വിധത്തിലുമുളള പരാതിക്കും അഴിമതിക്കും പഴുതുണ്ടാവില്ല. സുതാര്യത പൂര്‍ണ്ണമായും ഉറപ്പാക്കാനാകും. കേസുകള്‍ വിര്‍ച്വല്‍ കോടതിയിലേയ്ക്ക് കൈമാറാനും…
Read More » -
TRENDING
ഡെങ്കിപ്പനി വന്നിട്ടുണ്ടോ? എങ്കില്‍ കോവിഡിനെ ഭയപ്പെടേണ്ട എന്ന് പഠനം
കോവിഡിനെ തുരത്താനുളള വാക്‌സിന്‍ നിര്‍മ്മാണത്തിരക്കിലാണ് ലോകരാജ്യങ്ങള്‍. പല രാജ്യങ്ങളും വാക്‌സിന്‍ പരീക്ഷണഘട്ടത്തിലുമാണ്. എന്നാല്‍ ഓരോ ദിവസവും കോവിഡിനെക്കുറിച്ച് പുതിയ പുതിയ വാര്‍ത്തകളാണ് പല പഠനറിപ്പോര്‍ട്ടുകളില്‍ നിന്നും പുറത്ത് വരുന്നത്. ഇപ്പോഴിതാ ഡെങ്കിപ്പനി വന്നവര്‍ക്ക് കോവിഡിനെതിരെ പ്രതിരോധ ശേഷിയുണ്ടാകുമെന്നതാണ് പുതിയ പഠനം വ്യക്തമാക്കുന്നത്. ബ്രസീലില്‍ ഡ്യൂക്ക് യൂണിവേഴ്‌സിറ്റി പ്രൊഫ. മിഗുയെല്‍ നികോളെലിസിന്റെ നേതൃത്വത്തില്‍ നടന്ന പഠനത്തിലാണ് കൊതുകുവഴി പകരുന്ന ഡെങ്കിപ്പനിക്കും സമ്പര്‍ക്കം വഴി പകരുന്ന കോവിഡ് ബാധയ്ക്കും പരസ്പരമുള്ള ബന്ധം കണ്ടെത്തിയത്. അതേസമയം ഗവേഷണ ഫലം ഇതുവരെ പ്രസിദ്ധപ്പെടുത്തിയിട്ടില്ല. ബ്രസീലില്‍ 2019ല്‍ ഡെങ്കിപ്പനി വ്യാപിച്ച പ്രദേശങ്ങളും 2020ല്‍ കോവിഡ് വ്യാപനം രൂക്ഷമായ പ്രദേശങ്ങളും തമ്മില്‍ നടത്തിയ താരതമ്യപഠനത്തിലൂടെയാണ് ഇവര്‍ നിഗമനത്തിലെത്തിയത്. 2019ല്‍ ഡെങ്കിപ്പനി ബാധ വ്യാപകമായി പടര്‍ന്ന മേഖലകളില്‍ കോവിഡ് വ്യാപനം കുറഞ്ഞിരിക്കുന്നതും രോഗവ്യാപനത്തിന്റെ തോത് മറ്റുസ്ഥലങ്ങളെ അപേക്ഷിച്ച് വളരെ കുറവായിരുന്നുവെന്നും ഗവേഷകര്‍ പറയുന്നു. ഇതിനര്‍ഥം ഡെങ്കിബാധിച്ച് ഭേദമായവരില്‍ കാണപ്പെടുന്ന ആന്റിബോഡി കോവിഡിന് കാരണമാകുന്ന കൊറോണ വൈറസിനെതിരെ പ്രതിരോധം തീര്‍ക്കുന്നുണ്ടാകാമെന്നാണ് ഗവേഷകര്‍ പറഞ്ഞു.…
Read More » -
LIFE
പിറന്നാള്‍ ദിനത്തില്‍ ‘ബ്രൂസ് ലീ’ ആയി ഉണ്ണിമുകുന്ദന്‍
മലയാളത്തിന്റെ യുവതാരം ഉണ്ണി മുകുന്ദന്റെ പിറന്നാളാണ് ഇന്ന്. ഇത്തവണത്തെ പിറന്നാളിന് ഒരു പ്രത്യേകത കൂടിയുണ്ട്. ആരാധകര്‍ക്ക് സമ്മാനമായി ബിഗ് ബജറ്റ് ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ് താരം. ബ്രൂസ് ലീ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വൈശാഖ് ആണ്. മല്ലു സിങ്ങിന്റെ വിജയത്തിന് ശേഷം വൈശാഖും ഉണ്ണിയും ഒന്നിക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് ഉദയകൃഷ്ണയാണ്. മാത്രമല്ല ‘ഉണ്ണി മുകുന്ദന്‍ ഫിലിംസി’ന്റെ ബാനറില്‍ ഉണ്ണി തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. ഉണ്ണിയുടെ കമ്പനിയുടെ ആദ്യ നിര്‍മ്മാണ സംരംഭമാണ് ബ്രൂസ് ലീ. മോഹന്‍ലാല്‍, മമ്മൂട്ടി, പൃഥ്വിരാജ്, ദിലീപ്, കുഞ്ചാക്കോ ബോബന്‍, ജയസൂര്യ, ടോവിനോ തോമസ് തുടങ്ങി മലയാളസിനിമയിലെ മുന്‍നിര താരങ്ങളെല്ലാം ചേര്‍ന്നാണ് സോഷ്യല്‍ മീഡിയയിലൂടെ ഉണ്ണി മുകുന്ദന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്.
Read More »