Month: September 2020

  • NEWS

    നിയമസഭയിലെ കയ്യാങ്കളി: പിണറായി സർക്കാരിൻ്റെ അധികാര ദുർവിനിയോഗത്തിനേറ്റ തിരിച്ചടി: കെ.സുരേന്ദ്രൻ

    തിരുവനന്തപുരം: നിയമസഭയിലെ കയ്യാങ്കളി കേസ് പിൻവലിക്കണമെന്ന പിണറായി സർക്കാരിൻ്റെ ആവശ്യം കോടതി തള്ളിയത് സർക്കാരിൻ്റെ അധികാരദുർവിനിയോഗത്തിനേറ്റ തിരിച്ചടിയെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ജനാധിപത്യത്തിനേറ്റ കളങ്കമായിരുന്നു അന്ന് നിയമസഭയിൽ നടന്നതെന്ന് സുരേന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു. പൊതുമുതൽ നശിപ്പിക്കപ്പെട്ട കേസ് എഴുതിതള്ളാനാവില്ലെന്ന സി.ജെ.എം കോടതിയുടെ നിലപാട് ഇടതുസർക്കാരിൻ്റെ മുഖത്തേറ്റ പ്രഹരമാണ്. സ്പീക്കറുടെ ചേംബറിൽ കയറി കമ്പ്യൂട്ടർ ഉൾപ്പെടെയുള്ള കണ്ണിൽക്കണ്ട എല്ലാ വസ്തുക്കളും തല്ലിതകർത്ത പ്രതികൾക്ക് അർഹിക്കുന്ന ശിക്ഷ കിട്ടുന്നവരെ കേസ് തുടരണം. നിലവിലെ മന്ത്രിമാരായ ഇ.പി ജയരാജൻ, കെ.ടി ജലീൽ എന്നിവരാണ് അക്രമത്തിന് നേതൃത്വം നൽകിയതെന്നത് കേസിൻ്റെ ഗൗരവം വർദ്ധിപ്പിക്കുന്നതായും സുരേന്ദ്രൻ പറഞ്ഞു.

    Read More »
  • NEWS

    ഏഴ് വയസ്സുകാരിയെ പീഡിപ്പിച്ച നരാധമൻ കൊല്ലം അഞ്ചലിൽ അറസ്റ്റിൽ

    ഏഴു വയസുകാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച 35കാരനെ പോക്സോ കേസിൽ കൊല്ലം ജില്ലയിലെ അഞ്ചലിൽ പോലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയുടെ അമ്മയുടെ ബന്ധുവാണ് അറസ്റ്റിലായ യുവാവ്. ഇയാൾ മാസങ്ങളായി പെൺകുട്ടിയെ പീഡിപ്പിച്ചിരുന്നതായാണ് വിവരം. പീഡനം സഹിക്കാനാവാതെ പെൺകുട്ടി അമ്മയോട് കാര്യങ്ങൾ തുറന്നുപറയുകയായിരുന്നു. തുടർന്ന് അമ്മ ചൈൽഡ്ലൈനിൽ വിവരമറിയിക്കുകയും ചൈൽഡ് ലൈൻ അധികൃതർ പരാതി പോലീസിന് കൈമാറുകയുമായിരുന്നു.

    Read More »
  • NEWS

    വെള്ളാപ്പള്ളിക്കെതിരെ സിബിഐ അന്വേഷണമില്ല

    എസ്എൻഡിപി യോ​ഗം മൈക്രോ ഫൈനാൻസ് ക്രമക്കേട് ആരോപണത്തിൽ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് എതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. തൃശൂർ സ്വദേശി സി പി വിജയനാണ് ഹർജി സമർപ്പിച്ചത്.ഇതേ ആരോപണം നേരെത്തെ വിജിലൻസ് അന്വേഷിച്ചതാണെന്നും ക്രമക്കേട് കണ്ടെത്തിയില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു. ഹർജി നിലനിൽക്കില്ലെന്നും സർക്കാർ അറിയിച്ചു. ഇതേത്തുടർന്നാണ് ഹർജി തള്ളിയത്.

    Read More »
  • NEWS

    മോഡി സർക്കാർ എഴുതി ഒപ്പിട്ടത് കർഷകരുടെ മരണപത്രത്തിൽ ,കർഷക ബില്ലുകൾ ഇന്ത്യൻ കർഷകന്റെ മരണമണി ആകുന്നത് ഇതുകൊണ്ടാണ്

    പത്താമത് കാർഷിക സെൻസസ് പ്രകാരം ഇന്ത്യയിലെ 86 .2 % കർഷകരും രണ്ട് ഹെക്ടറിൽ താഴെ മാത്രം ഭൂമിയുള്ളവരാണ് .ഇന്ത്യയുടെ മൊത്തം വിളനിലയുടെ വിസ്തൃതി എടുത്താൽ ഒരു വിരോധാഭാസം തിരിച്ചറിയാം .ഇന്ത്യയിലെ 86 .2 % കർഷകരുടെ പക്കലുള്ള കൃഷി ഭൂമി മൊത്തം കൃഷിയിടത്തിൽ 47 .3 % മാത്രം . മൂന്ന് കാർഷിക ഓർഡിനൻസുകൾ ആണ് കഴിഞ്ഞ ജൂണിൽ കേന്ദ്ര സർക്കാർ അവതരിപ്പിച്ചത് .കാർഷിക വിപണിയിലെ വ്യാപാര രീതികൾ നിയന്ത്രിക്കുന്നതിനും കരാർ കൃഷിയ്ക്ക് സൗകര്യം ഒരുക്കുന്നതിനും വേണ്ടി നിലവിലുള്ള രണ്ടു നിയമങ്ങളാണ് കേന്ദ്ര സർക്കാർ ഭേദഗതി ചെയ്തത് . ആദ്യ ഓർഡിനൻസിന്റെ നിർദിഷ്ട ലക്‌ഷ്യമായി കേന്ദ്രം പറയുന്നത് നിയന്ത്രണങ്ങൾ എടുത്ത് കളഞ്ഞ് കർഷകരെ ശാക്തീകരിക്കുക എന്നതാണ് .രണ്ടാമത്തെ ഓർഡിനൻസിന്റെ ലക്ഷ്യമായി പറയുന്നത് ഏത് സൈറ്റിലുമുള്ള വ്യാപാരം ഉദാരവൽക്കരിക്കുന്നതിനും അത് വഴി കർഷകർക്ക് കൂടുതൽ ലാഭം ഉണ്ടാക്കുക എന്നതാണ് .മൂന്നാമത്തേതിന്റെ ലക്ഷ്യമായി പറയുന്നത് കരാർ കൃഷിയ്ക്ക് നിയമപരമായ വലിയ അടിത്തറ നൽകുന്നു…

    Read More »
  • പാര്‍ട്ടിയും മുന്നണിയും പറഞ്ഞാല്‍ രാജിവെയ്ക്കും: കെ.ടി ജലീല്‍

    തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ മന്ത്രി കെ.ടി ജലീല്‍ രാജി വെയക്കണമെന്ന ആവ്ശ്യം നിലനില്‍ക്കുകയാണ്. സംസ്ഥാനത്ത് പലയിടങ്ങളിലായി നടന്ന പ്രതിഷേധ പ്രകടനങ്ങളില്‍ നിരവധിപേര്‍ക്കാണ് പരിക്ക് പറ്റിയത്. ഇപ്പോഴിതാ ഈ പ്രതിഷേധങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് മന്ത്രി കെ.ടി ജലീല്‍. പാര്‍ട്ടിയും മുന്നണിയും പറഞ്ഞാല്‍ രാജിവയ്ക്കുമെന്ന് മന്ത്രി കെ.ടി.ജലീല്‍ പറഞ്ഞു. രാഷ്ട്രീയ ആരോപണങ്ങളുടെ പേരില്‍ രാജിയില്ലെന്നും മനഃസാക്ഷിയുടെ മുന്നില്‍ തെല്ലുപോലും പ്രതിക്കൂട്ടിലല്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മന്ത്രിയുടെ ഈ പ്രതികരണം. ചോദ്യംചെയ്യല്‍ വിവാദം കൈകാര്യം ചെയ്യുന്നതില്‍ പിഴവുണ്ടായിട്ടില്ലെന്ന് അദ്ദേഹം അവകാശപ്പെട്ടു. എന്‍ഐഎ ചോദ്യംചെയ്ത വിവരം മറച്ചുവച്ചതിലാണ് വിശദീകരണം. വിവാദത്തെ വിശ്വാസവുമായി ബന്ധപ്പെടുത്താന്‍ ഒരിക്കലും ശ്രമിച്ചിട്ടില്ല. മൊഴി കൊടുക്കാന്‍ പോകുന്ന വിവരം മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. ജലീല്‍ പറഞ്ഞു. സ്വര്‍ണക്കടത്തില്‍ ഒരു പങ്കുമില്ലെന്ന് മന്ത്രി ആവര്‍ത്തിച്ചു. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കെ.ടി ജലീലിനെ കേന്ദ്ര അന്വേഷണ ഏജന്‍സി ചോദ്യം ചെയ്തതോടെയാണ് ജലീല്‍ രാജി വെയ്ക്കണമെന്ന ആവശ്യവുമായി പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം രംഗത്തെത്തിയത്. സ്വര്‍ണക്കടത്ത്…

    Read More »
  • NEWS

    പാർട്ടി വിപ്പ് ലംഘിച്ചു; പി.ജെ ജോസഫിനെയും മോന്‍സിനെയും അയോഗ്യരാക്കാൻ കേരളാ കോണ്‍ഗ്രസ്സ് (എം), നിയമസഭാ സ്പീക്കര്‍ക്ക് പരാതി നൽകി

    അവിശ്വാസപ്രമേയ ചര്‍ച്ചയിലും രാജ്യസഭാ ഉപതെരെഞ്ഞെടുപ്പിലും പാര്‍ട്ടി വിപ്പ് ലംഘിച്ച എം.എല്‍.എമാരായ പി.ജെ ജോസഫ്, മോന്‍സ് ജോസഫ് എന്നിവരെ അയോഗ്യരാക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള കേരളാ കോണ്‍ഗ്രസ്സ് (എം) വിപ്പ് റോഷി അഗസ്റ്റിന്‍ എം.എല്‍.എയുടെ പരാതി ഡോ.എന്‍.ജയരാജ് എം.എല്‍.എ നിയമസഭാസ്പീക്കര്‍ക്ക് കൈമാറി. അവിശ്വാസപ്രമേയ ചര്‍ച്ചയിലും, രാജ്യസഭാ തെരെഞ്ഞെടുപ്പിലും നിക്ഷ്പക്ഷത പാലിച്ചുകൊണ്ട് വിട്ട് നില്‍ക്കണമെന്ന വിപ്പാണ് പാര്‍ട്ടി തീരുമാനപ്രകാരം എം.എല്‍.എമാര്‍ക്ക് റോഷി അഗസ്റ്റിന്‍ നല്‍കിയിരുന്നത്. കൂറുമാറ്റ നിരോധന നിയമത്തിന്റെ ചട്ടം 3(6) പ്രകാരം നിയമസഭാ അംഗത്തെ അയോഗ്യരാക്കുന്നതിന്റെ നടപടിക്രമത്തിന്റെ ഭാഗമായി 15 ദിവസമാണ് കുറ്റവിമുക്തരാക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് ബന്ധപ്പെട്ട രാഷ്ട്രീയപാര്‍ട്ടിക്ക് അനുവദിച്ചിട്ടുള്ളത്. അതിന്റെ അടിസ്ഥാനത്തില്‍ ഈ മാസം ആറിന് കോട്ടയത്ത് ചേര്‍ന്ന കേരളാ കോണ്‍ഗ്രസ്സ് (എം) സംസ്ഥാന സ്റ്റിയറിംഗ് കമ്മറ്റിയുടെ തീരുമാനപ്രകാരമാണ് അയോഗ്യരാക്കണമെന്ന പരാതി നല്‍കിയത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കും കേരളാ കോണ്‍ഗ്രസ്സ് (എം) പ്രതിനിധികളായി രണ്ടില ചിഹ്നത്തില്‍ വിജയിച്ച് കൂറുമാറിയ അംഗങ്ങളെയും വരും ദിവസങ്ങളില്‍ അയോഗ്യരാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ജയരാജ് എം.എല്‍.എ പറഞ്ഞു.

    Read More »
  • TRENDING

    കോവിഡിനെ തുരത്താന്‍ ഇനി ആഫ്രിക്കന്‍ പച്ചമരുന്നും

    കോവിഡിനെ തുരത്താനുളള വാക്‌സിന്‍ നിര്‍മ്മാണത്തിലും പരീക്ഷണങ്ങളിലുമാണ് ഗവേഷകലോകം. വാക്‌സിന്‍ നിര്‍മ്മാണത്തില്‍ രാജ്യങ്ങള്‍ തമ്മില്‍ മത്സരവും നിലനില്‍ക്കുന്നുണ്ട്. പല രാജ്യങ്ങളും മരുന്നിന്റെ ആദ്യഘട്ട, രണ്ടാംഘട്ട പരീക്ഷണത്തിലാണ്. ഇപ്പോഴിതാ കോവിഡിനെതിരെ ആഫ്രിക്കന്‍ പച്ചമരുന്ന് ഉപയോഗിച്ചു നോക്കാനുളള ഒരു അനുമതി നല്‍കിയിരിക്കുകയാണ് ലോകാരോഗ്യസംഘടന. പരമ്പരാഗത മരുന്ന് ഉപയോഗിച്ചുള്ള ചികിത്സ ഗുണനിലവാരമുള്ളതുമാണെന്ന് തെളിഞ്ഞാല്‍ വന്‍ തോതിലുള്ള പ്രാദേശിക ഉത്പാദനത്തിന് ലോകാരോഗ്യ സംഘടന ശുപാര്‍ശ നല്‍കുമെന്ന് ഡബ്യുഎച്ച്ഒ ആഫ്രിക്ക റീജണല്‍ ഡയറക്ടര്‍ പ്രോസ്പര്‍ തുമുസൈം പറയുന്നു. കോവിഡ് പ്രതിരോധത്തിന് ഇന്ത്യന്‍ ആയുര്‍വേദ ചികിത്സാ രീതികളുടെ അടക്കം സാധ്യതകളിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് ലോകാരോഗ്യ സംഘടനയുടെ നീക്കം. കോവിഡിന്റെ പ്രഭവ കേന്ദ്രമായ ചൈനയില്‍ ചില മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍ ലഘൂകരിക്കാന്‍ പരമ്പരാഗത ചൈനീസ് മരുന്നുകളും ചികിത്സാ സമ്പ്രദായങ്ങളും ഉപയോഗപ്പെടുത്തുന്നുണ്ട്. അതേസമയം, ഐഐടി ഡല്‍ഹിയിലെ ഡൈലാബും ജപ്പാനിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് ഇന്‍ഡ്രസ്ട്രിയല്‍ സയന്‍സ് ആന്‍ഡ് ടെക്നോളജിയും ആയുര്‍വേദ മരുന്നായ അശ്വഗന്ധ കോവിഡ് വാക്സീന്‍ വികസനത്തില്‍ ഫലപ്രദമാകുമോ എന്ന പരീക്ഷണത്തിലാണ്.

    Read More »
  • NEWS

    നേപ്പാളില്‍ ചൈനയുടെ കടന്നുകയറ്റം

    പിത്തോറഗഢ്: ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്ന സാഹചര്യത്തില്‍ ഇപ്പോഴിതാ നേപ്പാള്‍-ചൈന അതിര്‍ത്തിയില്‍ നേപ്പാളിന്റെ ഭാഗത്ത് ചൈനീസ് സൈന്യമായ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി 9 കെട്ടിടങ്ങള്‍ നിര്‍മിച്ചതായാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. നേപ്പാളിന്റെ കര്‍നാലി പ്രവിശ്യയില്‍പ്പെടുന്ന ഹുംല ജില്ലയുടെ ഒറ്റപ്പെട്ട പ്രദേശത്താണ് ഈ നിര്‍മാണങ്ങള്‍. അതിര്‍ത്തിയില്‍നിന്ന് ഏകദേശം രണ്ടു കിലോമീറ്ററോളം ഉള്ളിലാണ് ഈ പ്രദേശം. നാംഖ മുനിസിപ്പാലിറ്റി ചെയര്‍മാന്‍ വിഷ്ണു ബഹാദുര്‍ ലാമ ഒരുമാസം മുന്‍പാണ് ഈ നിര്‍മാണം കണ്ടെത്തിയത്. ഈ പ്രദോശത്തേക്ക് ആരേയും സൈനികര്‍ കടത്തിവിടുന്നില്ലെന്ന് ചെയര്‍മാന്‍ പറയുന്നു. ഇതേത്തുടര്‍ന്ന് ലാമ ഇക്കാര്യം ജില്ലാ ഭരണകൂടത്തെ അറിയിച്ചെന്നും ഓഗസ്റ്റ് 30നും സെപ്റ്റംബര്‍ 9നുമിടയില്‍ സ്ഥലം സന്ദര്‍ശിക്കാന്‍ ഒരു സംഘത്തെ നിയോഗിച്ചെന്നും ദേശീയമാധ്യമത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. നേപ്പാള്‍ ആഭ്യന്തര മന്ത്രാലയത്തിനും വിദേശകാര്യ മന്ത്രാലയത്തിനും ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് ഇവര്‍ നല്‍കിയിട്ടുണ്ട്.

    Read More »
  • NEWS

    പെണ്‍കുഞ്ഞെന്ന് കരുതി ഗര്‍ഭിണിയുടെ വയര്‍ പിളര്‍ന്ന് ഭര്‍ത്താവ്‌; ഗര്‍ഭസ്ഥ ശിശു മരണപ്പെട്ടു

    ലക്‌നൗ: പെണ്‍ശിശുഹത്യകള്‍ കുറഞ്ഞിരുന്നതാണെങ്കിലും പല സ്ഥലങ്ങളിലും പുറംലോകം അറിയുന്നില്ലെന്ന് മാത്രം. എന്നാല്‍ ഇപ്പോഴിതാ പുറത്ത് വരുന്ന വാര്‍ത്ത മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന ഒന്നാണ്. ഭാര്യ ആറാമതും ജന്മം നല്‍കാനിരിക്കുന്നത് പെണ്‍കുഞ്ഞിനാണെന്ന് കരുതി ഭര്‍ത്താവിന്റെ ആക്രമണത്തില്‍ ഗര്‍ഭസ്ഥ ശിശു കൊല്ലപ്പെട്ടു. ഉത്തര്‍പ്രദേശിലെ ബറേലിയില്‍ ശനിയാഴ്ചയായിരുന്നു ദാരുണമായ സംഭവം. ഭാര്യ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. അതേസമയം,കൊല്ലപ്പെട്ട ഗര്‍ഭസ്ഥ ശിശു ആണ്‍കുഞ്ഞായിരുന്നു. അനിതാ ദേവിക്കും പന്നാലാലിനും അഞ്ച് പെണ്‍കുഞ്ഞുങ്ങളായിരുന്നു. ആറാമത് ജനിക്കാനിരിക്കുന്നത് പെണ്‍കുഞ്ഞാണെന്ന ഗ്രാമത്തിലെ പൂജാരിയുടെ വാക്ക് വിശ്വസിച്ച് മദ്യപിച്ചെത്തിയ പന്നാലാല്‍ ഗര്‍ഭച്ഛിദ്രം നടത്താന്‍ ഭാര്യയോട് ആവശ്യപ്പെട്ടു. എന്നാല്‍ ഗര്‍ഭച്ഛിദ്രത്തിന് തയാറല്ലെന്ന് അവര്‍ പറഞ്ഞതിനെ തുടര്‍ന്ന് നടന്ന വാക്കേറ്റത്തിനൊടുവിലായിരുന്നു ആക്രമണം. അരിവാള്‍ കൊണ്ട് വയറുകീറിമുറിച്ചായിരുന്നു ആക്രമണം. ഭാര്യയുടെ ഉദരത്തില്‍ വളരുന്നത് ആണ്‍കുഞ്ഞാണെന്ന് അറിയാതെയായിരുന്നു പന്നാലാലിന്റെ ക്രൂരത. സംഭവത്തില്‍ പന്നാലാലിനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. അയല്‍വാസികളാണ് അനിതാ ദേവിയെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്. തുടര്‍ന്ന് ഡല്‍ഹി സഫ്ദര്‍ജങ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അനിതാ ദേവിയുടെ ജീവന്‍ രക്ഷിക്കാനായെങ്കിലും ഐസിയുവില്‍ തുടരുകയാണ്. ഗര്‍ഭപാത്രത്തിനു…

    Read More »
  • TRENDING

    ഭാഗ്യദേവത കടാക്ഷിച്ച കുടുംബം

    കട്ടപ്പന വലിയതോവാള പൂവത്തോലിൽ വീട് സന്തോഷാദിക്ക്യത്താൽ പൂത്തുലഞ്ഞു നിൽക്കുകയാണ്. ദാരിദ്ര്യവും സങ്കടവും ഘനീഭവിച്ചു നിന്നിരുന്ന ആ കൊച്ചു വീട്ടിലാണ് ഓണം ബംപർ ഭാഗ്യ ദേവത ഇത്തവണ കടാക്ഷിച്ചത്. നിര്‍ധന കുടുംബമാണ് പൂവത്തോലിൽ വിജയൻ്റേത്. പെയിൻ്റിംഗ്‌ തൊഴിലാളിയാണ് വിജയൻ. ഭാര്യ സുമ കട്ടപ്പനയിലെ വസ്ത്രവ്യാപാരശാലയിലാണ് ജോലി ചെയ്യുന്നത്. എം.കോം ബിരുദധാരിയായ മൂത്തമകൾ ആതിര എറണാകുളത്തെ ഒരു സ്വകാര്യ സ്ഥാപനത്തിൽ താൽക്കാലിക ജോലിയിലായിരുന്നു. എറണാകുളത്തെ എളംകുളം പൊന്നേത്ത് ക്ഷേത്രത്തിലാണ്‌ രണ്ടാമൻ അനന്തുവിനു ജോലി. ഇളയ മകൻ അരവിന്ദനും കട്ടപ്പനയിൽ താൽക്കാലിക ജോലിയാണ്‌. പക്ഷേ കോവിഡും ലോക്ഡൗണും മൂലം നാലു പേർക്കും ജോലിയും വരുമാനവും നിലച്ചു. അനന്തുവിന് ക്ഷേത്രത്തിലെ ജോലിക്കു കാര്യമായ കുഴപ്പമൊന്നും വന്നില്ല. ഇതിനിടയിലാണ് എറണാകുളത്തെ വിഘ്നേശ്വരാ ലോട്ടറി ഏജൻസിയിൽ നിന്നും അനന്തു ഒരു ഓണം ബംപര്‍ ടിക്കറ്റെടുത്തത്. ഭാഗ്യം അനന്തുവിനൊപ്പമായിരുന്നു. ഇത്തവത്തെ ബംപർ സമ്മാനം അനന്തുവിനു തന്നെ അടിച്ചു. അനന്തുവിന്റെ പിതാവ് വിജയനും ബംപര്‍ ടിക്കെറ്റ് എടുത്തിരുന്നു. വിജയന്‍ പതിവായി ലോട്ടറി എടുക്കുന്നത്…

    Read More »
Back to top button
error: