Tech

    • സെക്കന്‍ഡില്‍ ഒരു സ്മാര്‍ട്ട് ഫോണ്‍! ആളില്ല, വെളിച്ചമില്ല, ഇടവേളകളില്ല! 11 ഫുട്‌ബോള്‍ ഗ്രൗണ്ടുകളുടെ വലുപ്പം; ഞെട്ടിച്ച് ഹൈപ്പര്‍-ഐഎംപി സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്ന ഷവോമിയുടെ പുത്തന്‍ ഫാക്ടറി; ഭാവിയില്‍ തൊഴില്‍ നഷ്ടമാകാന്‍ പോകുന്നത് ഇങ്ങനെയൊക്കെ

      ബീജിംഗ്: 24 മണിക്കൂര്‍ പ്രവര്‍ത്തനം, വെളിച്ചമില്ല, മനുഷ്യന്റെ തരിപോലും കണ്ടുപിടിക്കാനില്ല. മണിക്കൂറില്‍ നിര്‍മിക്കുന്നത് ആയിരക്കണക്കിനു ഫോണുകള്‍! ചൈനയുടെ ടെക്‌നോളജി കുതിപ്പിനു മറ്റൊരു നാഴികക്കല്ലാകുകയാണ് ഷവോമിയുടെ ഈ ആളില്ലാ ഫാക്ടറി. ഏകദേശം 11 ഫുട്‌ബോള്‍ മൈതാനങ്ങളുടെ വലിപ്പമുള്ള (81,000 ചതുരശ്ര മീറ്റര്‍) ഈ അത്യാധുനിക ഫാക്ടറി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും അവിടെ ഒരു മനുഷ്യന്‍ പോലുമില്ല. വെളിച്ചമില്ല, ഇടവേളകളില്ല, ഷിഫ്റ്റ് മാറ്റങ്ങളില്ല. പൂര്‍ണമായും യന്ത്രവല്‍കൃതമായ അന്തരീക്ഷത്തില്‍ മെഷീനുകള്‍ തടസമില്ലാതെ പ്രവര്‍ത്തിക്കുന്നു. ഡാര്‍ക്ക് ഫാക്ടറിയെന്നാണ് ഈ സംവിധാനത്തെ വിളിക്കുന്നത്. ഓണ്‍-സൈറ്റ് ജീവനക്കാരില്ലാതെ പൂര്‍ണമായും സ്വയം നിയന്ത്രണത്തിലാണിതു പ്രവര്‍ത്തിക്കുന്നത്. മെറ്റീരിയലുകള്‍ കൈകാര്യം ചെയ്യുന്നത് മുതല്‍ ഘടകങ്ങള്‍ കൂട്ടിയോജിപ്പിക്കുന്നത് വരെയുള്ള നിര്‍മ്മാണത്തിന്റെ ഓരോ ഘട്ടവും ഇതിലെ ഓട്ടോമേറ്റഡ് സംവിധാനങ്ങള്‍ കൈകാര്യം ചെയ്യുന്നു. ഇത് സാധാരണ അര്‍ത്ഥത്തിലുള്ള വ്യവസായ ഓട്ടോമേഷനല്ല; മറിച്ച് കൃത്രിമബുദ്ധി (എഐ), റോബോട്ടിക്‌സ്, തത്സമയ ഡാറ്റാ അനലിറ്റിക്‌സ് എന്നിവയുടെ സങ്കീര്‍ണമായ സംയോജനമാണ്. ഇതിലൂടെ ഫാക്ടറിക്ക് സ്വന്തം പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനും തെറ്റുകള്‍ തിരുത്താനും സാധിക്കുന്നു. ഷവോമി സ്വന്തമായി…

      Read More »
    • കേരളത്തില്‍ സോഷ്യല്‍ മീഡിയ ഉപയോഗത്തിന് കര്‍ശന നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ സാധ്യത; ദീപക് സംഭവം ആവര്‍ത്തിക്കാതിരിക്കാന്‍ നടപടികള്‍ ആവിഷ്‌കരിക്കും; റീല്‍സും ഷോര്‍ട്ട്‌സും നിരീക്ഷിക്കാന്‍ സംവിധാനം വേണമെന്ന് ആവശ്യം; സോഷ്യല്‍ മീഡിയ സെന്‍സറിങ് അനിവാര്യമാണെന്നും വിലയിരുത്തല്‍ ; ദീപക്കിന്റെ മരണത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കി; യുവതിക്കെതിരെ കേസെടുത്തു

          കോഴിക്കോട്: ലൈംഗികാതിക്രമ ആരോപണത്തിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സോഷ്യല്‍ മീഡിയ ഉപയോഗവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ സാധ്യത. ദീപക് സംഭവം ആവര്‍ത്തിക്കാതിരിക്കാന്‍ നടപടികള്‍ കൈക്കൊള്ളണമെന്ന് വിവിധ കോണുകളില്‍ നിന്ന് ശക്തമായി ആവശ്യമുയരുന്ന സാഹചര്യത്തിലാണ് സോഷ്യല്‍ മീഡിയയില്‍ നിരീക്ഷണം ശക്തമാക്കാന്‍ നീക്കം നടക്കുന്നത്. ആര്‍ക്കും എന്തും പോസ്റ്റ് ചെയ്യാവുന്ന പ്ലാറ്റ്‌ഫോം ആയി സോഷ്യല്‍ മീഡിയകള്‍ മാറുന്നതിനെതിരെ ദീപക് സംഭവത്തോടെ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്. ഈ പ്രതിഷേധം കൂടുതലും സോഷ്യല്‍ മീഡിയയില്‍ ആണ് എന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം.   പൗരന്മാര്‍ക്കു ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങള്‍ ചില സമൂഹമാധ്യമങ്ങള്‍ ലംഘിച്ചെന്ന ആരോപണവും സോഷ്യല്‍ മീഡിയയ്ക്ക് എതിരെ ഉയരുന്ന പ്രധാന ആരോപണമാണ്. സോഷ്യല്‍ മീഡിയ നിയന്ത്രണവുമായി ബന്ധപ്പെട്ട കേന്ദ്രസര്‍ക്കാര്‍ ചില നിയമങ്ങളും ചട്ടങ്ങളും എല്ലാം കൊണ്ടുവന്നിട്ടുണ്ട്. അതിനെതിരെ ചില വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. എന്നാല്‍ ഒരു നിയന്ത്രണം അനിവാര്യമാണെന്ന് വിവിധ മേഖലകളില്‍ ഉള്ളവര്‍ ചൂണ്ടിക്കാട്ടുന്നു. അതിനിടെ ദീപക്കിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട്…

      Read More »
    • സ്വകാര്യ മേഖലയില്‍ ചെറുകിട ആണവ റിയാക്ടറുകള്‍ നിറയുമോ? 100 ജിഗാവാട്ട് വൈദ്യുതി ലക്ഷ്യമിട്ടുള്ള ‘ശാന്തിബില്‍’ എന്താണ്? നിലവില്‍ ആണവശേഷി 8.8 ജിഗാവാട്ട് മാത്രം; അപകടമുണ്ടായാല്‍ ആര്‍ക്ക് ഉത്തരവാദിത്വം? നിയമങ്ങളില്‍ അടിമുടി മാറ്റം

      ന്യൂഡല്‍ഹി: ആണവോര്‍ജ മേഖലയില്‍ സ്വകാര്യ പങ്കാളിത്തമുറപ്പാക്കുന്ന ശാന്തി ബില്‍ പാര്‍ലമെന്റില്‍ അവരിപ്പിച്ചതിനു പിന്നാലെ ചര്‍ച്ചകളും കൊഴുക്കുകയാണ്. സസ്‌റ്റെയ്‌നബിള്‍ ഹാര്‍നസിംഗ് ആന്‍ഡ് അഡ്വാന്‍സ്‌മെന്റ് ഓഫ് ന്യൂക്ലിയര്‍ എനര്‍ജി ഫോര്‍ ട്രാന്‍സ്‌ഫോമിംഗ് ഇന്ത്യ (ശാന്തി) ബില്ലിലൂെട ആണവ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന മുന്‍ നിയമങ്ങളായ ആറ്റോമിക് എനര്‍ജി ആക്ട്- 1962, സിവില്‍ ലയബിലിറ്റി ഫോര്‍ ന്യൂക്ലിയര്‍ ഡാമേജ് (സിഎല്‍എന്‍ഡി) ആക്ട്- 2010 എന്നിവ റദ്ദാക്കുന്നു. നിലവില്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കു മാത്രമാണ് ആണവ വൈദ്യുതി നിലയങ്ങള്‍ നിര്‍മിക്കാനും പ്രവര്‍ത്തിക്കാനും കഴിയൂ. ഇതിനു വിരുദ്ധമായി സ്വകാര്യ കമ്പനികളെ ഉള്‍പ്പെടുത്താന്‍ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ഇന്ത്യയുടെ ആണവ മേഖലകളിലേക്ക് വിദേശ നിക്ഷേപം ഒഴുകാനും അനുവദിക്കുന്നു. ഇന്ത്യയുടെ നിലവിലുള്ള ശേഷി 8.8 ജിഗാവാട്ട് (മൊത്തം ഇന്‍സ്റ്റാള്‍ഡ് ശേഷിയുടെ ഏകദേശം 1.5%) ആണ്. ഇത് 2047ല്‍ 100 ജിഗാവാട്ട് ആക്കി ഉയര്‍ത്താനും അതുവഴി ആണവോര്‍ജ്ജത്തിന്റെ വൈദ്യുതി ഉല്‍പ്പാദനത്തിലുള്ള സംഭാവന നിലവിലുള്ള മൂന്നു ശതമാനത്തില്‍നിന്ന് വര്‍ധിപ്പിക്കാനും പദ്ധതിയുണ്ട്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആണവ വൈദ്യുത കമ്പനികള്‍ ഏകദേശം 54…

      Read More »
    • ഇതാ ചൈനയുടെ മാന്‍ഹാട്ടന്‍ പ്രോജക്ട്! അമേരിക്കന്‍ വിലക്കുകള്‍ തകര്‍ത്ത് എഐ ചിപ്പുകളുടെ നിര്‍മാണത്തിനുള്ള മെഷീന്‍ രൂപകല്‍പനയുടെ നിര്‍ണായക ഘട്ടം പൂര്‍ത്തിയാക്കി; രഹസ്യ കേന്ദ്രത്തില്‍ പ്രവര്‍ത്തനം; ആയിരക്കണക്കിന് എന്‍ജിനീയര്‍മാര്‍; റിവേഴ്‌സ് എന്‍ജിനീയറിംഗ് മുതല്‍ ചാരപ്രവര്‍ത്തനം വരെ; കുത്തകകള്‍ തകര്‍ന്നടിയും

      സിംഗപ്പുര്‍: അമേരിക്ക ആറ്റംബോബ് ആദ്യമായുണ്ടാക്കിയ മാന്‍ഹാട്ടന്‍ പ്രോജക്ടുപോലെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്ത് അപ്രമാദിത്യം ഉറപ്പിക്കുന്ന നിര്‍ണായക കണ്ടുപിടിത്തം നടത്തിയെന്ന വെളിപ്പെടുത്തലുമായി റോയിട്ടേഴ്‌സ്. അമേരിക്ക വര്‍ഷങ്ങളായി ശ്രമിച്ചുകൊണ്ടിരിക്കുന്ന, എഐ ചിപ്പുകളുടെ നിര്‍മാണത്തില്‍ അതീവ നിര്‍ണായകമാകുന്ന അതീവ സങ്കീര്‍ണമായ മെഷീന്‍ നിര്‍മിച്ചെന്ന വെളിപ്പെടുത്തലാണ് പുറത്തുവന്നത്. ഷെന്‍ഷെനിലെ വമ്പന്‍ സുരക്ഷയുള്ള ലബോറട്ടറിയില്‍ നിര്‍മിത ബുദ്ധി, സ്മാര്‍ട്ട്‌ഫോണുകള്‍, അത്യാധുനിക ആയുധങ്ങള്‍ എന്നിവയ്ക്കു ശക്തിപകരുന്ന സെമി കണ്ടക്ടര്‍ ചിപ്പുകള്‍ നിര്‍മിക്കാന്‍ കഴിയുന്ന യന്ത്രത്തിന്റെ പ്രോട്ടോ ടൈപ്പാണ് ചൈന വികസിപ്പിച്ചത്. ഒരു ഫാക്ടറി മുഴുവന്‍ നിറയുന്ന വലുപ്പമുള്ള യന്ത്രത്തിന്റെ നിര്‍മാണം ഈ വര്‍ഷം ആദ്യം പൂര്‍ത്തിയായെന്നും ഇപ്പോള്‍ പരീക്ഷണ ഘട്ടത്തലാണെന്നുമാണു പറയുന്നത്. ഡച്ച് സെമികണ്ടക്ടര്‍ നിര്‍മാണ കമ്പനിയായ എഎസ്എംഎല്ലിന്റെ മുന്‍ എന്‍ജിനീയര്‍മാര്‍ ചേര്‍ന്നാണ് ഈ നേട്ടമുണ്ടാക്കിയത്. നിലവില്‍ എഎസ്എംഎല്‍-നു മാത്രമുള്ള എക്ട്രീം അള്‍ട്രാവയലറ്റ് ലിത്തോഗ്രാഫി മഷീന്‍ (ഇയുവി) ആണ് റിവേഴ്‌സ് എന്‍ജീനീയറിംഗി (അഴിച്ചുപണി)യിലൂടെ നിര്‍മിച്ചത്. സാങ്കേതിക ശീതയുദ്ധം നടക്കുന്ന കാലത്ത് ഇയുവി മെഷീനുകള്‍ നിര്‍ണായകമാണ്. അള്‍ട്രാ വയലറ്റ് കിരണങ്ങള്‍ ഉപയോഗിച്ചു…

      Read More »
    • ആപ്പിള്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം അംഗീകരിക്കില്ല; സഞ്ചാര്‍ സാഥി ആപ്പില്‍ ആപ്പിലായി ബിജെപി; ബിഗ് ബ്രദറിന് എല്ലാം അറിയാനുള്ള നീക്കമാണെന്നും വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്നും കെ.സി.വേണുഗോപാല്‍ എം.പി

        ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധമാക്കുന്ന സഞ്ചാര്‍ സാഥി ആപ്പില്‍ കേന്ദ്രത്തിനെതിരെ നിലപാട് കടുപ്പിച്ച് ആപ്പിള്‍. ഐ ഒ എസ് ഇക്കോസിസ്റ്റത്തിന്റെ സുരക്ഷയെ ബാധിക്കുമെന്നും കമ്പനി വ്യക്തമാക്കിയതായി ആപ്പിള്‍ അധികൃതരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു പുതിയ ഫോണുകളില്‍ സഞ്ചാര്‍ സാഥി നിര്‍ബന്ധമാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചാല്‍ ആപ്പിള്‍ സഹകരിക്കില്ലെന്നും ലോകത്തൊരിടത്തും ഇത്തരം നിര്‍ദ്ദേശം കമ്പനി അംഗീകരിക്കാറില്ലെന്നതാണ് ആപ്പിളിന്റെ നിലപാടെന്നും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് പുറത്തുവന്നു. ഐ ഒ എസ് ഇക്കോസിസ്റ്റത്തിന്റെ സുരക്ഷയെ ബാധിക്കുമെന്നും കമ്പനി വ്യക്തമാക്കിയതായി ആപ്പിള്‍ അധികൃതരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഔദ്യോഗിക പ്രതികരണം ഉടന്‍ തന്നെ കേന്ദ്ര സര്‍ക്കാരിനെ ആപ്പിള്‍ കമ്പനി നേരിട്ടറിയിക്കുമെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.   അതിനിടെ സഞ്ചാര്‍ സാഥി ആപ്പ് വിവാദത്തില്‍ വ്യക്തത വരുത്തി കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ രംഗത്തെത്തി. ആപ്പ് വേണ്ടെങ്കില്‍ ഉപഭോക്താക്കള്‍ക്ക് ഡിലീറ്റ് ചെയ്യാമെന്നാണ് മന്ത്രി അറിയിച്ചത്. സൈബര്‍ സുരക്ഷ മുന്‍ നിര്‍ത്തിയാണ് സഞ്ചാര്‍ സാഥി ആപ്പ്…

      Read More »
    • എഐ വിപണിയില്‍ മത്സരം കടുക്കുന്നു ഇന്ത്യയില്‍ ചാറ്റ് ജി പിടി ഗോ 12 മാസത്തേക്ക് ഫ്രീ ഇന്ത്യന്‍ കളം പിടിക്കാന്‍ ചാറ്റ്ജിപിടിയുടെ തലവനും വൈസ് പ്രസിഡന്റുമായ നിക്ക് ടര്‍ലി ഇന്നുമുതല്‍ ചാറ്റ് ജി പിടി ഗോ സൗജന്യമായി കിട്ടാന്‍ സാധ്യത

        ന്യൂഡല്‍ഹി: ഓഫറുകളുമായി ചാറ്റ് ജി പിടി ഗോ ഇന്ത്യന്‍ എഐ വിപണി പിടിച്ചെടുക്കാനെത്തി. എന്തിനും ഏതിനും ഓഫറുകള്‍ ഉള്ള ഇക്കാലത്ത് ഇനി എഐക്കും ഓഫര്‍. പെര്‍പ്ലെക്സിറ്റിയ്ക്കും ജെമിനിയ്ക്കും ശേഷം സൗജന്യ ഓഫറുമായി ഓപ്പണ്‍ എ ഐ യും കളത്തിലിറങ്ങി. 12 മാസത്തേക്കാണ് ചാറ്റ് ജിപിടി ഗോ സബ്സ്‌ക്രിപ്ഷന്‍ സേവനങ്ങള്‍ ആസ്വദിക്കാനാവുക. ഇതിലൂടെ സബ്സ്‌ക്രിപ്ഷന്‍ തുക നല്‍കാതെ തന്നെ ഉപയോക്താക്കള്‍ക്ക് ചാറ്റ് ജി പി ടി ഗോ ആക്‌സസ് ചെയ്യാന്‍ സാധിക്കും. ഇന്നുമുതല്‍ സൗജന്യ ഓഫര്‍ ലഭ്യമാകുമെന്നാണ് ചാറ്റ് ജിപിടി വൃത്തങ്ങള്‍ പറയുന്നത്. ഇന്ത്യയില്‍ ചാറ്റ് ജി പി ടി ഗോ അടുത്ത ഒരു വര്‍ഷക്കാലത്തേക്ക് സൗജന്യമായി നല്‍കുന്നുവെന്നും , ഈ സേവനങ്ങള്‍ ഉപയോക്താക്കള്‍ കൂടുതല്‍ പ്രയാജനപ്പെടുത്തുന്നത് കാണാന്‍ ആഗ്രഹിക്കുന്നതായും ചാറ്റ്ജിപിടിയുടെ തലവനും വൈസ് പ്രസിഡന്റുമായ നിക്ക് ടര്‍ലി പറഞ്ഞു. ചിത്രങ്ങള്‍ നിര്‍മിക്കുന്നതിന്റെ എണ്ണം വര്‍ധിപ്പിക്കുന്നതിനും, മെസ്സേജ് ലിമിറ്റ്, സ്റ്റോറേജ്, ഫയലുകള്‍ അപ്ലോഡ് ചെയ്യുക തുടങ്ങിയ കൂടുതല്‍ ഫീച്ചറുകള്‍ ലഭിക്കുന്നതിനും ഇത്…

      Read More »
    • ഇനി കളിമാറും; റണ്‍വേയില്ലാതെ യുദ്ധവിമാനമടക്കം ഇറക്കാന്‍ കഴിയുന്ന സാങ്കേതിക വിദ്യ വികസിപ്പിച്ച് ഐഐടി മദ്രാസ്; കപ്പലുകള്‍ മുതല്‍ മലനിരകളിലും വനാന്തരത്തിലുംവരെ ലാന്‍ഡിംഗ് സുഗമമാകും; സൈനിക രംഗത്തും മുതല്‍ക്കൂട്ട്

      ചെന്നൈ: റണ്‍വേയില്ലാതെ യുദ്ധവിമാനങ്ങള്‍ക്കടക്കം ലാന്‍ഡ് ചെയ്യാന്‍ കഴിയുന്ന സാങ്കേതികവിദ്യ കണ്ടെത്തി മദ്രാസ് ഐഐടി. ഇന്ത്യയുടെ അടുത്ത തലമുറ ഏവിയേഷന്‍ സാങ്കേതിക വിദ്യയില്‍ നിര്‍ണായകമാകുന്ന കണ്ടെത്തലാണു നടത്തിയിരിക്കുന്നത്. സയന്‍സ് സിനിമകളില്‍ കാണുന്നതുപോലുള്ള സാങ്കേതിക വിദ്യയുടെ പരീക്ഷണമാണ് നടത്തിയിരിക്കുന്നതെന്നു ചൂണ്ടിക്കാട്ടുന്നത്. റോക്കറ്റ് ത്രസ്റ്ററുകളും വിര്‍ച്വല്‍ സിമുലേഷന്‍ സാങ്കേതികവിദ്യയും സംയുക്തമായി ഉപയോഗിച്ചാണ് പരീക്ഷണം സാധ്യമാക്കിയത്. ഏറ്റവും മികവുറ്റ ‘സോഫ്റ്റ് ലാന്‍ഡിംഗ്’ ടെക്‌നോളിയാണു കണ്ടെത്തിയതെന്നും ഗവേഷകര്‍ അവകാശപ്പെടുന്നു. റണ്‍വേയിലൂടെ പാഞ്ഞുപോയശേഷം നില്‍ക്കുന്നതിനു പകരം ‘വെര്‍ട്ടിക്കല്‍ ലാന്‍ഡിംഗ്’ ആണ് ഇതിലൂടെ സാധ്യമാകുക. നിലവില്‍ ഇത്തരം ലാന്‍ഡിംഗ് ശൂന്യാകാശ വാഹനങ്ങളില്‍ ഉപയോഗിക്കാറുണ്ട്. ചാന്ദ്രയാന്‍ ഘട്ടത്തില്‍ പര്യവേഷണ വാഹനത്തെ ഉപരിതലത്തില്‍ ഇറക്കിയത് ഇത്തരത്തിലായിരുന്നു. ഏറ്റവും ദുഷ്‌കരമായ പ്രതലത്തിലും വിമാനം ഇറക്കാനും ഉയര്‍ത്താനും കഴിയുമെന്നതാണ് പ്രത്യേകത. @iitmadras researchers have taken a major step toward developing Vertical Take-off and Landing (VTOL) aircraft and UAVs powered by Hybrid Rocket Thrusters—a game-changing innovation for India’s…

      Read More »
    • നമ്മുടെ യുപിഐ ഇടപാടില്‍ നിന്ന് രണ്ട് അമേരിക്കന്‍ കമ്പനികള്‍ കൊയ്യുന്നത് എത്ര? 18 ലക്ഷം കോടിയായി ഉയര്‍ന്ന് പണ കൈമാറ്റം; ഇടപെടാതെ കേന്ദ്ര സര്‍ക്കാര്‍; ചെറിയ കമ്പനികള്‍ക്ക് കൂടുതല്‍ അവസരം നല്‍കണമെന്ന് ആവശ്യം

      ന്യൂഡല്‍ഹി: ഇന്ത്യയുടെ ഡിജിറ്റൽ പേയ്മെൻ്റ് രംഗത്ത് വിപ്ലവം സൃഷ്ടിച്ച യു.പി.ഐ. (UPI) സംവിധാനത്തിൽ അമേരിക്കൻ കമ്പനികളുടെ അമിതമായ ആധിപത്യം വർദ്ധിക്കുന്നതിനെതിരെ കേന്ദ്ര ധനമന്ത്രാലയത്തിന് മുന്നറിയിപ്പുമായി ഫിൻടെക് മേഖലയിലെ പ്രധാന സംഘടനയായ ഇന്ത്യ ഫിൻടെക് ഫൗണ്ടേഷൻ (IFF). നിലവിൽ യു.പി.ഐ. ഇടപാടുകളുടെ 80 ശതമാനവും കൈകാര്യം ചെയ്യുന്നത് വെറും രണ്ട് കമ്പനികളുടെ തേർഡ് പാർട്ടി ആപ്ലിക്കേഷനുകൾ (TPAPs) വഴിയാണ്. ഈ അധികാരം ഏതാനും കമ്പനികളിൽ കേന്ദ്രീകരിക്കുന്നത് യു.പി.ഐ.യുടെ നൂതനത്വത്തെയും മത്സരശേഷിയെയും ദോഷകരമായി ബാധിക്കുമെന്ന് ഐ.എഫ്.എഫ്. വ്യക്തമാക്കി. പരിഹാരം ചെറിയ കമ്പനികള്‍ക്ക് കൂടുതൽ അവസരം നൽകാനും മത്സരം ഉറപ്പാക്കാനും ഐ.എഫ്.എഫ്. താഴെ പറയുന്ന നിർദ്ദേശങ്ങൾ മുന്നോട്ട് വെച്ചു: പ്രോത്സാഹന പരിധി (Incentive Cap): ഒരു പ്രത്യേക TPAP-നെ പിന്തുണയ്ക്കുന്ന ബാങ്കുകൾക്കുള്ള യു.പി.ഐ. പ്രോത്സാഹന പേഔട്ടുകളിൽ 10 ശതമാനം പരിധി നിശ്ചയിക്കുക. ഇത് ബാങ്കുകളെ കൂടുതൽ ദാതാക്കളുമായി പങ്കാളികളാക്കാൻ പ്രോത്സാഹിപ്പിക്കും. വളർന്നു വരുന്ന ഫിൻടെക് സ്ഥാപനങ്ങളെയും പുതിയതായി വിപണിയിലേക്ക് എത്തുന്ന കമ്പനികളെയും കമ്പനികളെയും പിന്തുണയ്ക്കുന്നതിനായി യു.പി.ഐ.,…

      Read More »
    • ട്രംപ് പറയുന്നതില്‍ കാര്യമുണ്ട്, അമേരിക്കന്‍ ആണവായുധങ്ങള്‍ അറുപഴഞ്ചനായി; ചൈനയും റഷ്യയും മുന്നേറുമ്പോള്‍ അമേരിക്ക പരിശോധന നടത്തിയത് 30 വര്‍ഷം മുമ്പ്; കലാവധി കഴിഞ്ഞെന്ന 10 വര്‍ഷം മുമ്പത്തെ പെന്റഗണ്‍ റിപ്പോര്‍ട്ടും മുക്കി; ജരാനരകള്‍ ബാധിച്ച് പോര്‍മുനകള്‍

      വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ്് ഡോണള്‍ഡ് ട്രംപ് ആണവായുധ പരീക്ഷണങ്ങള്‍ ഉടന്‍ പുനരാരംഭിക്കുമെന്ന് പ്രഖ്യാപിച്ചത് എന്തുകൊണ്ടെന്ന ചര്‍ച്ചകള്‍ മുറുകുന്നു. 1992 മുതല്‍ അമേരിക്ക സ്വമേധയാ നിലനിര്‍ത്തിയിരുന്ന ആണവ പരീക്ഷണ മൊറട്ടോറിയം അവസാനിപ്പിച്ചുകൊണ്ടാണ് ഈ അമ്പരപ്പിക്കുന്ന നയപരമായ മാറ്റം. റഷ്യയുടെയും ചൈനയുടെയും വികസിച്ചുകൊണ്ടിരിക്കുന്ന ആണവ പദ്ധതികളുമായി ഒപ്പമെത്തേണ്ടതിന്റെ ആവശ്യകതയാണ് ഈ തീരുമാനത്തിന് പിന്നിലെന്ന് ട്രംപ് പറഞ്ഞു. ഈ രണ്ട് രാജ്യങ്ങളും പരീക്ഷണ ശേഷി വര്‍ധിപ്പിക്കുമ്പോള്‍ യുഎസ് കയ്യും കെട്ടി നോക്കി നിന്നുവെന്നും ട്രംപ് കുറ്റപ്പെടുത്തി. ട്രൂത്ത് സോഷ്യലില്‍ പോസ്റ്റ് ചെയ്ത ഒരു കുറിപ്പിലാണ് ട്രംപ് തന്റെ തീരുമാനം അറിയിച്ചത്. മറ്റേതൊരു രാജ്യത്തേക്കാളും കൂടുതല്‍ ആണവായുധങ്ങള്‍ യുഎസിനുണ്ട്. റഷ്യ രണ്ടാമതാണ്, ചൈന വളരെ പിന്നിലാണെങ്കിലും അഞ്ച് വര്‍ഷത്തിനുള്ളില്‍ ഒപ്പമെത്തുമെന്ന് ട്രംപ് പറഞ്ഞു. മറ്റ് രാജ്യങ്ങളുടെ പരീക്ഷണ പരിപാടികള്‍ കാരണം, തുല്യമായ അടിസ്ഥാനത്തില്‍ നമ്മുടെ ആണവായുധങ്ങള്‍ പരീക്ഷിക്കാന്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് വാറിന് (യുദ്ധവകുപ്പ്) ട്രംപ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആ പ്രക്രിയ ഉടന്‍ ആരംഭിക്കും. തന്റെ ആദ്യ ഭരണകാലത്ത്…

      Read More »
    • എഐ വിപ്ലവത്തിനായി കൈകോര്‍ത്ത് റിലയന്‍സും ഗൂഗിളും; ജിയോ ഉപയോക്താക്കള്‍ക്ക് 35,100 രൂപയുടെ സൗജന്യ ഗൂഗിൾ പ്രോ സേവനങ്ങള്‍

      കൊച്ചി/മുംബൈ: ഇന്ത്യയിലുടനീളം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) വിപ്ലവം ത്വരിതപ്പെടുത്തുന്നതിനായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡും ഗൂഗിളും ചേര്‍ന്ന് വിപുലമായ പങ്കാളിത്തം പ്രഖ്യാപിച്ചു റിലയന്‍സിന്റെ ‘എഐ എല്ലാവര്‍ക്കും’ എന്ന കാഴ്ചപ്പാടിന് അനുസൃതമായി ഉപഭോക്താക്കളെയും, സംരംഭങ്ങളെയും, ഡെവലപ്പര്‍മാരെയും ശാക്തീകരിക്കുന്ന പദ്ധതിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്ത് റിലയന്‍സിന്റെ വന്‍തോതിലുള്ള വ്യാപ്തിയും കണക്റ്റിവിറ്റിയും ഗൂഗിളിന്റെ ലോകോത്തര എഐ സാങ്കേതികവിദ്യയുമായി സംയോജിപ്പിക്കുന്ന പദ്ധതിയാണ് പ്രാബല്യത്തിലാകുന്നത്. എഐ സാങ്കേതികവിദ്യയെ ജനാധിപത്യവല്‍ക്കരിക്കുകയും ഇന്ത്യയുടെ എഐ സൂപ്പര്‍ പവറാകുനുള്ള യാത്രയ്ക്ക് ഡിജിറ്റല്‍ അടിത്തറ കൂടുതല്‍ ശക്തിപ്പെടുത്തുകയും ചെയ്യുകയാണ് ലക്ഷ്യം. ജിയോ ഉപയോക്താക്കള്‍ക്ക് ഗൂഗിള്‍ എഐ പ്രോ ഗൂഗിള്‍, റിലയന്‍സ് ഇന്റലിജന്‍സുമായി ചേര്‍ന്ന്, Google Gemini-യുടെ ഏറ്റവും പുതിയ പതിപ്പോടുകൂടിയ Google AI Pro പ്ലാന്‍ തിരഞ്ഞെടുക്കപ്പെട്ട ജിയോ ഉപയോക്താക്കള്‍ക്ക് 18 മാസത്തേക്ക് സൗജന്യമായി നല്‍കും. ഗൂഗിളിന്റെ ഏറ്റവും മികവുറ്റ Gemini 2.5 Pro മോഡലിലേക്കുള്ള ആക്‌സസ്, Nano Banana, Veo 3.1 മോഡലുകള്‍ ഉപയോഗിച്ച് മികച്ച ചിത്രങ്ങളും വീഡിയോകളും സൃഷ്ടിക്കാനുള്ള അവസരം, പഠനത്തിനും ഗവേഷണത്തിനുമായി Notebook…

      Read More »
    Back to top button
    error: