Tech
-
ഇറാനിലെ ആക്രമണത്തിന്റെ കുന്തമുന; ലൂക്കാസ് അമേരിക്ക വാങ്ങിക്കൂട്ടിയത് റെക്കോഡ് വേഗത്തില്‍; സ്റ്റാര്‍ ലിങ്കുമായി ബന്ധിപ്പിച്ചു പ്രവര്‍ത്തനം; 20 ദശലക്ഷത്തില്‍ നിന്ന് ചെലവ് 35,000 ഡോളറിലേക്ക് ഒറ്റയടിക്കു ചെലവു കുറഞ്ഞു
ന്യൂയോര്‍ക്ക്: ഇറാനിലെ പോരാട്ടത്തിന് ഉപയോഗിക്കാന്‍ കുറഞ്ഞ ചെലവിലുള്ള ചാവേര്‍ ഡ്രോണുകള്‍ അമേരിക്ക വാങ്ങിയത് മിന്നല്‍ വേഗത്തിലെന്നു റിപ്പോര്‍ട്ടുകള്‍. പെന്റഗണില്‍ ഡ്രോണിന്റെ പ്രദര്‍ശനത്തിനു പിന്നാലെയാണ് അരിസോണയിലെ സ്‌പെക്ട്രവര്‍ക്‌സ് (SpektreWorks) നിര്‍മ്മിച്ച ലോ-കോസ്റ്റ് അണ്‍ക്രീവ്ഡ് കോംബാറ്റ് അറ്റാക്ക് സിസ്റ്റം (LUCAS) ഡ്രോണ്‍ വാങ്ങാന്‍ തീരുമാനിച്ചത്. സൈന്യത്തിലേക്ക് പുതിയ ഉപകരണങ്ങള്‍ വിതരണം ചെയ്യാനായി രംഗത്തുള്ള പത്തിലധികം കമ്പനികളില്‍നിന്നാണ് 2025 ജൂലൈയില്‍ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തിന്റെ നേതൃത്വത്തില്‍ ഡ്രോണ്‍ തെരഞ്ഞെടുത്തത്. ആയുധിന യുദ്ധമുറകളില്‍ ഡ്രോണുകളുടെ സാന്നിധ്യം എന്നത്തേക്കാളും വര്‍ധിച്ചിട്ടുണ്ട്. റഷ്യ ഇറാനില്‍ നിര്‍മിക്കുന്ന ഷാഹെദ് (Shahed) ഡ്രോണ്‍ ഉള്‍പ്പെടെയുള്ളവ യുക്രൈന്‍ യുദ്ധത്തില്‍ ഫലപ്രദമായി ഉപയോഗിച്ചിട്ടുണ്ട്. ഇവയ്ക്ക് ലൂക്കാസിനോട് (LUCAS) അടുത്ത സാമ്യമുണ്ട്. ആന്‍ഡുറില്‍ (Anduril), ഷീല്‍ഡ് എഐ (Shield AI), എയ്റോവൈറോണ്‍മെന്റ് (AeroVironment) തുടങ്ങിയ സിലിക്കണ്‍ വാലി പിന്തുണയുള്ള സ്റ്റാര്‍ട്ടപ്പുകളുമായും പ്രധാന പ്രതിരോധ കമ്പനികളുമായും പെന്റഗണ്‍ കരാറുകള്‍ക്കായി സ്‌പെക്ട്രവര്‍ക്‌സ് മത്സരിക്കുന്ന ഈ മേഖല അമേരിക്കന്‍ പ്രതിരോധ വ്യവസായത്തിലെ ഏറ്റവും കടുത്ത മത്സരമുള്ള ഒന്നാണ്. ലൂക്കാസ് ഡ്രോണുകള്‍…
Read More » -
ലോകത്തിലെ അതിവേഗ മൊബൈൽ ഇന്‍റർനെറ്റ് രാജ്യങ്ങളുടെ പട്ടിക പുറത്തിറങ്ങി; വമ്പൻമാരെ പിന്തള്ളി ഗൾഫ് രാഷ്ട്രങ്ങളും ബൾഗേറിയും ടോപ്പ് 8ൽ; ഇന്ത്യയോ?
വാഷിംങ്ടൺ: പട്ടികലോകത്തിലെ ഏറ്റവും വേഗമേറിയ മൊബൈൽ ഇന്‍റർനെറ്റ് സേവനങ്ങളുള്ള ടോപ്പ് എട്ട് രാജ്യങ്ങളുടെ പട്ടിക പുറത്തുവന്നു. ലോക ശക്തികളൊന്നും അതിൽ ഇടം നേടിയിട്ടില്ല. യുഎസ്, ഇറാൻ, ഇസ്രയേൽ, റഷ്യ, ചൈന, ഇന്ത്യ തുടങ്ങിയ വലിയ രാജ്യങ്ങളൊന്നും ആദ്യ സ്ഥാനങ്ങളിൽ ഇല്ല. പട്ടികയിൽ ഒന്നാം സ്ഥാനം യുഎഇയ്ക്കാണ്. ശരാശരി 686.12 Mbps വേഗതയോടെ ലോകത്തിലെ ഏറ്റവും വേഗതയേറിയ മൊബൈല്‍ ഇന്‍റർനെറ്റ് സേവനം ലഭ്യമാക്കുന്ന രാജ്യമെന്ന ഖ്യാതിയാണ് ഇതിലൂടെ യുഎഇ സ്വന്തമാക്കിയിരിക്കുന്നത്. രണ്ടാം സ്ഥാനം ഖത്തറിനാണ്. ശരാശരി 593.34 Mbps ഇന്‍റർനെറ്റ് വേഗതയാണ് ഖത്തറിലുള്ളത്. ശരാശരി 399.83 Mbps ഇന്‍റർനെറ്റ് വേഗതയോടെ കുവൈറ്റാണ് മൂന്നാം സ്ഥാനത്ത്. ശരാശരി 399.83 Mbps ഇന്‍റർനെറ്റ് വേഗതയോടെ ബഹറിൻ നാലാംസ്ഥാനത്തും 277.97 എംബിപിഎസ് ശരാശരി മൊബൈല്‍ ഇന്‍റർനെറ്റ് വേദതയിൽ യൂറോപ്യൻ രാജ്യമായ ബള്‍ഗേറിയ അഞ്ചാം സ്ഥാനത്തുമാണ്. മൊബൈല്‍ ഇന്‍റർനെറ്റ് വേഗതയില്‍ ബ്രസീല്‍ ആറും ദക്ഷിണ കൊറിയ ഏഴും ബ്രൂണൈ എട്ടും സ്ഥാനങ്ങളില്‍ നില്‍ക്കുന്നു. ലോകമെമ്പാടുമുള്ള രാജ്യങ്ങൾ കൂടുതൽ വേഗത്തിലുള്ള…
Read More » -
ട്രംപിന്റെ തീരുവ പ്രയോഗം തീരുന്നില്ല; ഇത്തവണ ഇന്ത്യന്‍ സോളാര്‍ കമ്പനികൾക്ക് നേരെയാണ്; സോളാര്‍ ഉല്‍പ്പന്ന ഇറക്കുമതിയ്ക്ക് 126% തീരുവ!
വാഷിംഗ്ടൺ: അമേരിക്കന്‍ വിപണി ലക്ഷ്യമിടുന്ന ഇന്ത്യന്‍ സോളാര്‍ കമ്പനികള്‍ക്ക് തിരിച്ചടിയായി യുഎസ് വാണിജ്യ വകുപ്പ് 126% ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തി. ഇന്ത്യ നല്‍കുന്ന സബ്സിഡികള്‍ തങ്ങളുടെ ആഭ്യന്തര വിപണിയെ ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. അമേരിക്കന്‍ വിപണി ലക്ഷ്യമിടുന്ന ഇന്ത്യന്‍ സോളാര്‍ കമ്പനികള്‍ക്ക് കനത്ത തിരിച്ചടി നല്‍കിക്കൊണ്ട് ട്രംപ് ഭരണകൂടത്തിന്റെ പുതിയ നീക്കം. ഇന്ത്യയില്‍ നിന്നുള്ള സോളാര്‍ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിക്ക് 126 ശതമാനം തീരുവ ഏര്‍പ്പെടുത്താന്‍ യുഎസ് വാണിജ്യ വകുപ്പ് തീരുമാനിച്ചു. ഇന്ത്യ സോളാര്‍ മേഖലയ്ക്ക് അന്യായമായ രീതിയില്‍ സബ്സിഡികള്‍ നല്‍കുന്നുണ്ടെന്നും ഇത് അമേരിക്കന്‍ ആഭ്യന്തര നിര്‍മ്മാതാക്കളെ ദോഷകരമായി ബാധിക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി. ഇന്ത്യയ്ക്ക് പുറമെ ഇന്തോനേഷ്യയില്‍ നിന്നുള്ള ഇറക്കുമതിക്ക് 86% മുതല്‍ 143% വരെയും ലാവോസിന് 81 ശതമാനവും നികുതി ചുമത്തിയിട്ടുണ്ട്. ഈ രാജ്യങ്ങളില്‍ നിന്നുള്ള കുറഞ്ഞ വിലയിലുള്ള ഉല്‍പ്പന്നങ്ങള്‍ അമേരിക്കന്‍ കമ്പനികളുടെ നിലനില്‍പ്പിന് ഭീഷണിയാകുന്നു എന്നാണ് യുഎസ് നിലപാട്. ചൈനീസ് സോളാര്‍ നിര്‍മ്മാതാക്കള്‍ അമേരിക്കന്‍ നികുതിയില്‍ നിന്ന് രക്ഷപ്പെടാന്‍ ഉത്പാദനം…
Read More » -
പ്രധാനമന്ത്രി മോദിയുടെ ഇസ്രായേൽ സന്ദർനം ഇന്ന് മുതൽ; തന്ത്രപരമായ ബന്ധങ്ങൾ മെച്ചപ്പെടുത്തുന്ന പുതുപങ്കാളിത്തങ്ങളിൽ ധാരണയായേക്കും
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഫെബ്രുവരി 25-26 തീയതികളിൽ (ബുധൻ, വ്യാഴം) ഇസ്രായേൽ സന്ദർശിക്കും . പ്രതിരോധം, സുരക്ഷ, വ്യാപാരം, സമ്പദ്‌വ്യവസ്ഥ, നവീകരണം എന്നീ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുന്നതിനായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ കാണും. ഇസ്രായേൽ പ്രസിഡന്റ് ഐസക് ഹെർസോഗുമായും മോദി കൂടിക്കാഴ്ച നടത്തും. ഇ സ്രായേൽ പാർലമെന്റായ നെസ്സെറ്റിനെ അദ്ദേഹം അഭിസംബോധന ചെയ്യും. ഔദ്യോഗിക വൃത്തങ്ങൾ പ്രകാരം ബുധനാഴ്ച ഒരു സ്വകാര്യ അത്താഴവിരുന്നിലാവും മോദി നെതന്യാഹുവിനെ കാണുക. ഇറാനെതിരെ അമേരിക്ക സൈനീക സജ്ജീകരണം നടത്തിവരുന്നതിനിടയിലാണ് മോദിയടെ ഇസ്രയേൽ സന്ദർശനം എന്നതും ശ്രദ്ധേയം. “സന്ദർശന വേളയിൽ, പ്രധാനമന്ത്രി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ കാണും . ഇന്ത്യ-ഇസ്രായേൽ തന്ത്രപരമായ പങ്കാളിത്തത്തിൽ കൈവരിച്ച ഗണ്യമായ പുരോഗതി ഇരു നേതാക്കളും അവലോകനം ചെയ്യും. ശാസ്ത്ര സാങ്കേതിക വിദ്യ, നവീകരണം, പ്രതിരോധം, സുരക്ഷ, കൃഷി, ജല മാനേജ്മെന്റ്, വ്യാപാരം, സമ്പദ്‌വ്യവസ്ഥ, ജനങ്ങൾ തമ്മിലുള്ള കൈമാറ്റം എന്നിവയുൾപ്പെടെ സഹകരണത്തിന്റെ വിവിധ മേഖലകളിലെ കൂടുതൽ അവസരങ്ങളെക്കുറിച്ച് ചർച്ച…
Read More » -
ഇന്ത്യയ്ക്കായി ഇസ്രയേലിന്റെ സമ്മാനപ്പെരുമഴ! ‘അയൺഡോം’ ഇന്ത്യയ്ക്ക് കൈമാറാൻ തയ്യാർ;മോദിയുടെ സന്ദർശനം ചരിത്രമാകുമോ?
മുംബൈ∙ ലോകശ്രദ്ധയാകർഷിച്ച വ്യോമപ്രതിരോധ സംവിധാനമായ അയൺഡോം സാങ്കേതിക വിദ്യ ഇന്ത്യയ്ക്ക് കൈമാറാൻ തയ്യാറാണെന്ന് ഇസ്രായേൽ കോൺസൽ ജനറൽ യാനിവ് റെവാച്ച്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രയേൽ സന്ദർശനത്തിനു മുന്നോടിയായാണു പ്രഖ്യാപനം. ഇതിനു പുറമേ നിരവധി പ്രതിരോധ ഇടപാടുകളിലും ഇരു രാജ്യങ്ങളും ഒപ്പിട്ടേക്കും. ഇസ്രയേലിൻ്റെ പ്രതിരോധ മികവ് വെളിവാക്കുന്ന വ്യോമപ്രതിരോധ സംവിധാനമാണ് അയൺഡോം. ഇസ്രായേലിൻ്റെ വ്യോമപ്രതിരോധത്തിൻ്റെ താഴത്തെ പാളിയാണ് അയൺഡോം. തൊണ്ണൂറുകളിലാണ് ഈ പ്രതിരോധസംവിധാനത്തിൻ്റെ വികസനം ആരംഭിച്ചത്. 2006 ൽ ഹിസ്ബുല്ലയ്ക്കെതിരെ ഒരു മാസം നീണ്ടുനിന്ന രണ്ടാം ലബനൻ യുദ്ധകാലത്താണ് ഈ വ്യോമപ്രതിരോധ സംവിധാനം വിന്യസിക്കപ്പെട്ടത്.ഭ അയേൺ ഡോം ഒറ്റയ്ക്ക് ഉപയോഗിക്കുന്ന ഒരു ആയുധമല്ല. റഡാറുകളുടെയും റോക്കറ്റ് വേധ മിസൈലുകളുടെയും ഒരു ശൃംഖലയാണിത്. അവ എവിടെയൊക്കെയുണ്ടെന്നോ എത്രയുണ്ടെന്നോ ഇസ്രയേൽ സൈന്യം പുറത്തു വിട്ടിട്ടില്ല. റോക്കറ്റുകൾ, മോർട്ടാർ ഷെല്ലുകൾ, ഡ്രോണുകൾ എന്നിവയെ ആകാശത്തുവച്ച് തകർക്കാൻ അയൺ ഡോമിന് കഴിയും. റഫേൽ അഡ്വാൻസ്ഡ് ഡിഫൻസ് സിസ്റ്റവും ഇസ്രായേൽ എയ്റോസ്പേസ് ഇൻഡസ്ട്രീസും ചേർന്ന് വികസിപ്പിച്ചതാണിത്. റഡാർ, നിയന്ത്രണ…
Read More » -
അന്യഗ്രഹ ജീവികളെക്കുറിച്ച് വെളിപ്പെടുത്താന്‍ ട്രംപ് തയാറെടുക്കുന്നോ? പ്രസംഗം തയാറാണെന്ന് ലാറ ട്രംപ്; മറ നീക്കുന്നത് ഏരിയ 51ല്‍ ഇതുവരെ ഒളിപ്പിച്ച രഹസ്യങ്ങളോ? ‘ശരിയായ സമയത്ത് പുറത്തുവിടുമെന്നു’ ലാറ
ന്യൂയോര്‍ക്ക്: അന്യഗ്രഹ ജീവികളുടെ (Alien life) സാന്നിധ്യം കണ്ടെത്തുന്ന ദിവസം രാജ്യത്തെ അഭിസംബോധന ചെയ്യാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒരു പ്രസംഗം തയാറാക്കി വെച്ചിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ മരുമകള്‍ ലാറ ട്രംപ്. ന്യൂയോര്‍ക്ക് പോസ്റ്റിന്റെ ‘പോഡ് ഫോഴ്സ് വണ്‍’ (Pod Force One) എന്ന പോഡ്കാസ്റ്റില്‍ സംസാരിക്കുകയായിരുന്നു 43-കാരിയായ ലാറ. അന്യഗ്രഹ ജീവികളെക്കുറിച്ച് എന്തെങ്കിലും അറിയാമോ എന്ന് താനും ഭര്‍ത്താവ് എറിക്കും ചോദിച്ചപ്പോള്‍ ട്രംപ് വളരെ തന്ത്രപരമായ മറുപടികളാണ് നല്‍കിയതെന്ന് ലാറ വെളിപ്പെടുത്തി. മുന്‍ പ്രസിഡന്റ് ബരാക് ഒബാമ അടുത്തിടെ ഒരു അഭിമുഖത്തില്‍ അന്യഗ്രഹ ജീവികളുടെ സാന്നിധ്യത്തെക്കുറിച്ച് നടത്തിയ പരാമര്‍ശങ്ങളെക്കുറിച്ചും പോഡ്കാസ്റ്റില്‍ ചര്‍ച്ചയായി. അന്യഗ്രഹ ജീവികളുണ്ടെന്ന് ഒബാമ സൂചന നല്‍കിയെങ്കിലും, പിറ്റേന്ന് തന്നെ അദ്ദേഹം അത് തിരുത്തിപ്പറയുകയും തന്റെ പ്രസിഡന്റ് കാലാവധിയില്‍ അത്തരം തെളിവുകളൊന്നും കണ്ടിട്ടില്ലെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. ALSO READ ട്രംപിന്റെ താരിഫുകള്‍ യുഎസ് സുപ്രീം കോടതി റദ്ദാക്കി; കമ്പനികള്‍ക്ക് എങ്ങനെ റീഫണ്ട് ലഭിക്കും? തിരികെ നല്‍കേണ്ടി വരിക 175…
Read More » -
തള്ളല്ല, ഇറക്കുമതിയുമല്ല! 8 മിനുട്ടില്‍ 36 കിലോമീറ്റര്‍; ഇന്ധനവും റണ്‍വേയും വേണ്ട; ആദ്യ എയര്‍ ടാക്‌സിയുമായി ഇന്ത്യ; ഭാരത് മണ്ഡപത്തിലെ എഐ സമ്മിറ്റില്‍ അഭിമാന നിമിഷം
ന്യൂഡല്‍ഹി: ചൈനയില്‍നിന്ന് ഇറക്കുമതി ചെയ്ത യന്തിരന്‍ നായ്ക്കളെ കാണിച്ച് നാണക്കേടിന്റെ പടുകുഴിയില്‍നില്‍ക്കുന്ന ഇന്ത്യക്ക് അഭിമാനമായി എയര്‍ടാക്‌സി. നിര്‍മിത ബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന എയര്‍ ടാക്‌സിയുടെ പ്രോട്ടോ ടൈപ്പാണ് ഭാരത് മണ്ഡപത്തില്‍ നടന്ന എഐ ഇംപാക്ട് സമ്മിറ്റില്‍ പ്രദര്‍ശിപ്പിച്ചത്. ശാസ്ത്രകഥകളില്‍ കേട്ടിരുന്ന വിസ്മയം ഇന്ത്യ തദ്ദേശീയമായാണു വികസിപ്പിച്ചത്. ഐഐടി മദ്രാസുമായി സഹകരിച്ച് ‘ദി ഇ പ്ലെയിന്‍ കമ്പനി’ (The E Plane Company) വികസിപ്പിച്ചെടുത്ത ഈ ഇലക്ട്രിക് വെര്‍ട്ടിക്കല്‍ ടേക്ക്-ഓഫ് ആന്‍ഡ് ലാന്‍ഡിംഗ് (e-VTOL) വിമാനം തിരക്കേറിയ നഗരങ്ങളിലെ യാത്രാസമയം കുറയ്ക്കുന്നതിനാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. സാധാരണ വിമാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി, ഇതിന് ടേക്ക് ഓഫിനോ ലാന്‍ഡിംഗിനോ റണ്‍വേ ആവശ്യമില്ല. ലംബമായി ഉയരാനും താഴാനും കഴിയുന്നതിനാല്‍ (Vertical takeoff and landing) ജനസാന്ദ്രതയേറിയ നഗരങ്ങളില്‍ ഇത് ഏറെ അനുയോജ്യമാണ്. 36 കിലോമീറ്റര്‍ വെറും 8 മിനിറ്റില്‍ ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് യുബി സിറ്റിയിലേക്കുള്ള 36 കിലോമീറ്റര്‍ ദൂരം റോഡ് മാര്‍ഗ്ഗം പിന്നിടാന്‍ ഏകദേശം…
Read More » -
അന്യഗ്രഹജീവികൾ, പറക്കും തളികകൾ, ആകാശത്തെ അത്ഭുത പ്രതിഭാസങ്ങൾ എന്നിവയെല്ലാം ഉള്ളതാണോ? ആ രഹസ്യങ്ങളുടെ വസ്തുത താൻ പുറത്തുവിടുമെന്ന് ട്രംപ്; അതീവ രഹസ്യമായി സൂക്ഷിക്കപ്പെടുന്ന ബന്ധപ്പെട്ട രേഖകൾ ഉടൻ പുറത്തു വിടുമെന്ന് പ്രഖ്യാപനം
വാഷിംഗ്ടൺ: പ്രപഞ്ചത്തിൽ മനുഷ്യർ ഒറ്റയ്ക്കാണോ എന്ന കാലങ്ങളായുള്ള ചോദ്യത്തിനുള്ള യഥാർത്ഥ ഉത്തരം നല്കാമെന്ന പ്രഖ്യാപനവുമായി ഡൊണാൾഡ് ട്രംപ് രംഗത്ത്. അന്യഗ്രഹജീവികൾ (Aliens), തിരിച്ചറിയപ്പെടാത്ത പറക്കും വസ്തുക്കൾ (UFO), അജ്ഞാത പ്രതിഭാസങ്ങൾ (UAP) എന്നിവയുമായി ബന്ധപ്പെട്ട എല്ലാ രഹസ്യരേഖകളും പുറത്തുവിടാൻ താൻ യുദ്ധകാര്യ സെക്രട്ടറി ഉൾപ്പെടെയുള്ള വകുപ്പുകൾക്ക് നിർദ്ദേശം ഉടൻ നൽകുമെന്നാണ് ട്രംപ് പറഞ്ഞിരിക്കുന്നത്. അതീവ രഹസ്യമായ ഈ ഫയലുകൾ ജനങ്ങൾക്ക് മുന്നിലെത്തിക്കുമെന്ന ഉറപ്പ് അദ്ദേഹം നൽകിയത് ട്രൂത്ത് സോഷ്യലിലൂടെയാണ്. മുൻ പ്രസിഡന്റ് ഒബാമ നടത്തിയ ചില വെളിപ്പെടുത്തലുകളുടെ തുടർച്ചയായാണ് ട്രംപിന്റെ ഈ നീക്കം കാണപ്പെടുന്നത്. ആകാശത്ത് വിശദീകരിക്കാനാകാത്ത ചില വസ്തുക്കളുടെ സാന്നിധ്യമുണ്ടെന്നും അവയുടെ ചലനരീതികൾ ശാസ്ത്രത്തിന് ഇപ്പോഴും അജ്ഞാതമാണെന്നും എന്നാൽ ഏരിയ 51ൽ ഇത്തരം കാര്യങ്ങളെക്കുറിച്ച് പഠിക്കുന്ന സംവിധാനമില്ലെന്നുമൊക്കെ അടുത്തയിടെ ഒബാമ ചില അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു. എന്നാൽ അന്ന് ഒബാമ നിർത്തിയ ഇടത്തുനിന്നും ഒരുപടി കൂടി കടന്ന്, ആ രഹസ്യങ്ങളുടെ ചുരുളഴിക്കുന്ന ആദ്യ പ്രസിഡന്റ് എന്ന ലേബൽ സ്വന്തമാക്കാനാണ് ഇപ്പോൾ ട്രംപ്…
Read More » -
നിങ്ങളുടെ പഴയ സ്മാര്‍ട്ട് ഫോണിലുണ്ട് ഇന്ത്യയെ സഹായിച്ചേക്കാവുന്ന അപൂര്‍വ നിധി; ഇത് സ്വര്‍ണമല്ല! ശതകോടികള്‍ വിലമതിക്കുന്ന ധാതു നിക്ഷേപങ്ങള്‍! റെയര്‍ എര്‍ത്ത് മൂലകങ്ങളില്‍ ചൈനയുടെ കുത്തക തകര്‍ക്കുമോ ഇ-മാലിന്യ ഇന്ത്യ?
ന്യൂഡല്‍ഹി: ലോകത്തേറ്റവും കൂടുതല്‍ സ്മാര്‍ട്ട് ഫോണ്‍ സാന്ദ്രതയുള്ള ഇന്ത്യ, ഇലക്‌ട്രോണിക് പാഴ് വസ്തുക്കളുടെ കേന്ദ്രമായി മാറുന്നെന്ന പരിദേവനം ഉയരാന്‍ തുടങ്ങിയിട്ടു കാലം കുറേയായി. എന്നാല്‍, വീടുകളിലെ മൂലയ്ക്കു പൊടിപിടിച്ചിരിക്കുന്ന പഴയ കേടായ ലാപ്‌ടോപ്പും സ്മാര്‍ട്ട് ഫോണുമൊന്നും അങ്ങനെ കളയേണ്ടവയല്ല. അവ വെറും ഇലക്‌ട്രോണിക് ജഡങ്ങളല്ല, പകരം ശതകോടികള്‍ വിലമതിക്കുന്ന, ഉയര്‍ന്ന സാന്ദ്രതയുള്ള ധാതു നിക്ഷേപങ്ങളാണ്! ആറ്റോമിക് പരമാധികാരം ഇന്ത്യ ആറ്റോമിക് പരമാധികാരത്തിലേക്ക് (Atomic Sovereignty) കുതിക്കുമ്പോള്‍, ഏതൊരു പരമ്പരാഗത ഖനിയേക്കാളും സമ്പന്നമായ കരുതല്‍ ശേഖരത്തിന് മുകളിലാണിരിക്കുന്നതെന്നാണ് ഇന്നു വ്യവസായ ലോകം തിരിച്ചറിയുന്നത്. ഒരു രാഷ്ട്രത്തിന് തന്ത്രപ്രധാനമായ വസ്തുക്കളെ ആറ്റം (അണു) തലത്തില്‍ നിയന്ത്രിക്കാന്‍ കഴിയുന്നതിനെയാണ് ‘ആറ്റോമിക് പരമാധികാരം’ എന്നു പറയുന്നത്. പ്രതിരോധ സംവിധാനങ്ങള്‍ക്കും അത്യാധുനിക സാങ്കേതിക വിദ്യക്കും ആവശ്യമായ കാന്തങ്ങള്‍, അതിശുദ്ധമായ ലോഹങ്ങള്‍ തുടങ്ങിയ വസ്തുക്കളാണ് സ്മാര്‍ട്ട് ഫോണുകളുടെ നിര്‍മാണ ഘടകങ്ങള്‍. സ്ട്രാറ്റജിക് ഗ്രേഡ് മെറ്റീരിയല്‍സ് (Strategic-grade materials) എന്ന് ശാസ്ത്രലോകം വിളിക്കും. വിദേശ ശക്തികളെ ആശ്രയിക്കാതെ ധാതുക്കള്‍ വേര്‍തിരിച്ചെടുക്കുന്നത് മുതല്‍…
Read More » -
മണലാരണ്യത്തിലെ അത്ഭുത വീണ്ടെടുക്കല്‍: ഇറാഖിലെ ശത്രുപാളയത്തില്‍ തകര്‍ന്നുവീണ അമേരിക്കയുടെ അഭിമാനമായ 580 കോടിയുടെ യുദ്ധവിമാനത്തെ സൈന്യം തിരികെ പിടിച്ച കഥ; നേരിട്ടത് സ്‌നൈപ്പര്‍ ആക്രമണം മുതല്‍ ഷെല്ലിംഗ് വരെ
വാഷിംഗ്ടണ്‍/ബാഗ്ദാദ്: യുദ്ധഭൂമിയില്‍ തകര്‍ന്നുവീഴുന്ന അത്യാധുനിക യുദ്ധവിമാനങ്ങള്‍ ശത്രുക്കള്‍ക്ക് ലഭിക്കാതിരിക്കാന്‍ ബോംബിട്ടു നശിപ്പിക്കുക എന്നതാണ് സാധാരണ രീതി. എന്നാല്‍, ഇറാഖിലെ അത്യന്തം അപകടകരമായ ഒരു മണലാരണ്യത്തില്‍ തകര്‍ന്നുവീണ തങ്ങളുടെ അഭിമാനമായ എംവി 22 ഓസ്‌പ്രേ (—-) വിമാനത്തെ വീണ്ടെടുക്കാന്‍ അമേരിക്കന്‍ സൈന്യം നടത്തിയത് മാസങ്ങള്‍ നീണ്ട സാഹസികമായ ഒരു ‘രഹസ്യ’ ദൗത്യമാണ്. 70 ദശലക്ഷം ഡോളര്‍ (ഏകദേശം 580 കോടി രൂപ) വിലമതിക്കുന്ന ഈ വിമാനം വീണ്ടെടുക്കാന്‍ നടത്തിയ ദൗത്യത്തിന്റെ വിശദാംശങ്ങള്‍ ഇപ്പോള്‍ ലോകശ്രദ്ധ നേടുകയാണ്. ഓപ്പറേഷന്‍ ഈഗിള്‍ ക്ലോ മുതല്‍ ഓസ്‌പ്രേയുടെ ജനനം വരെ ഈ കഥ തുടങ്ങുന്നത് 1979-ലെ ഇറാന്‍ ബന്ദി പ്രതിസന്ധിയില്‍ നിന്നാണ്. ഇറാനിലെ യുഎസ് എംബസിയില്‍ ബന്ദികളാക്കപ്പെട്ട അമേരിക്കക്കാരെ രക്ഷിക്കാന്‍ നടത്തിയ ‘ഓപ്പറേഷന്‍ ഈഗിള്‍ ക്ലോ’ (Operation Eagleclaw) പരാജയപ്പെട്ടത് അമേരിക്കന്‍ സൈന്യത്തിന് വലിയൊരു പാഠമായിരുന്നു. ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിക്കുകയും സാങ്കേതിക തകരാറുകള്‍ സംഭവിക്കുകയും ചെയ്ത ആ ദുരന്തമാണ്, ഒരു വിമാനത്തിന്റെ വേഗതയും ഹെലികോപ്റ്ററിന്റെ വഴക്കവുമുള്ള പുതിയൊരു യുദ്ധവിമാനത്തെക്കുറിച്ച്…
Read More »