Sports

  • അഫ്ഗാനിസ്താനെതിരായ മൂന്നാം ടി20;  ആദ്യ പന്തില്‍ തന്നെ പുറത്തായി സഞ്ജു സാംസണ്‍

    ബംഗളൂരു: അഫ്ഗാനിസ്താന് എതിരായ മൂന്നാം ടി20 മത്സരത്തില്‍  ആദ്യ പന്തില്‍ തന്നെ പുറത്തായി സഞ്ജു സാംസൺ. ആദ്യ രണ്ടു മത്സരങ്ങളിലും അവസരം കിട്ടാതിരുന്ന സഞ്ജുവിന് മൂന്നാമത്തെ കളിയിൽ  കിട്ടിയ അവസരം  മുതലെടുക്കാനായില്ല. ഇന്ത്യ 21/3 എന്ന നിലയില്‍ പരുങ്ങലിലായ സമയത്തായിരുന്നു സഞ്ജു ക്രീസില്‍ എത്തിയത്. നേരിട്ട ആദ്യ പന്തില്‍ തന്നെ ഒരു അറ്റാക്കിംഗ് ഷോട്ടിന് ശ്രമിച്ച സഞ്ജു വെറുതെ വിക്കറ്റ് വലിച്ചെറിയുകയായിരുന്നു.ടി20 ക്രിക്കറ്റ് ലോകകപ്പിനു മുന്നെയുള്ള ഇന്ത്യയുടെ അവസാന ടി20 മത്സരമായിരുന്നു ഇത്.അതിനാൽ തന്നെ 20 ലോകകപ്പില്‍ സഞ്ജു സാംസണ്‍ ഉണ്ടാകും എന്ന് ഇനിയും പ്രതീക്ഷിക്കാൻ വകയില്ല.

    Read More »
  • അഫ്ഗാന് തലയുയര്‍ത്തി മടക്കം; ഇന്ത്യക്ക് പരമ്പര(3-0)

    ബംഗളൂരു: അഫ്ഗാനിസ്ഥാനെതിരായ ട്വന്‍റി 20 പരമ്ബര 3-0ന് സ്വന്തമാക്കി ഇന്ത്യ.എന്നാൽ അഫ്ഗാന്റെ ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച പ്രകടനത്തോടെ തലയുയര്‍ത്തി തന്നെയാണ് അവരുടെ മടക്കം.  ചിന്നസ്വാമി സ്റ്റേഡിയം വേദിയായ മൂന്നാം ട്വന്‍റി 20യില്‍ ഇന്ത്യ മുന്നോട്ടുവെച്ച 213 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് സമനില പിടിച്ച അഫ്ഗാന്‍ ആദ്യ സൂപ്പര്‍ ഓവറില്‍ 16 റണ്‍സ് പിന്തുടര്‍ന്ന് തുല്യതയിലെത്തിയ ശേഷം രണ്ടാം സൂപ്പര്‍ ഓവറില്‍ 10 റണ്ണിന്‍റെ തോല്‍വി സമ്മതിക്കുകയായിരുന്നു. നേരത്തെ, ടോസ് നേടിയിറങ്ങിയ ഇന്ത്യയെ  4.3 ഓവറില്‍ 22-4 എന്ന നിലയില്‍ പ്രതിരോധത്തിൽ ആക്കാനും അവർക്ക് സാധിച്ചിരുന്നു.രോഹിത് ശര്‍മ്മയുടെ സെഞ്ചുറിയും റിങ്കു സിംഗിന്‍റെ അർധസെഞ്ച്വറിയുമാണ് ഇന്ത്യയെ പിന്നീട് കരകയറ്റിയത് (.20 ഓവറില്‍ 212-4) മറുപടി ബാറ്റിംഗിനിറങ്ങിയ അഫ്ഗാന്‍ ഒരവസരത്തിൽ 15 ഓവറില്‍ 145-3 എന്ന നിലയിലായിരുന്നു.20 ഓവറിൽ 212-4 എന്ന ഇന്ത്യയുടെ സ്കോറിലെത്താനും അവർക്ക് കഴിഞ്ഞു. ആതിഥേയരുയർത്തിയ 213 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന അഫ്ഗാന്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സിലെത്തിയതോടെയാണ്  ചിന്നസ്വാമി…

    Read More »
  • രോഹിത്-റിങ്കു താണ്ഡവം;22-4ല്‍ നിന്ന് ഇന്ത്യ 212-4ലേക്ക് !!

    അഫ്ഗാനിസ്ഥാനെതിരെ ഇന്ന് ബംഗളൂരുവിൽ നടന്ന അവസാന ടി20യില്‍ രോഹിത്-റിങ്കു താണ്ഡവം !!ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സാണ് എടുത്തത്.  ഒരു ഘട്ടത്തില്‍ 22/4 എന്ന നിലയിലായിരുന്ന  ഇന്ത്യയെ രോഹിത് ശര്‍മ്മയും റിങ്കു സിങും ചേര്‍ന്നാണ് കരകയറ്റിയത്. രോഹിത് 69 പന്തില്‍ നിന്ന് 121 റണ്‍സ് എടുത്തു. 8 സിക്സും 11 ഫോറും അടങ്ങുന്നതായിരുന്നു ഈ ഇന്നിംഗ്സ്. ആദ്യ രണ്ട് മത്സരങ്ങളിലും ഡക്കില്‍ പോയ രോഹിതിന് ഈ ഇന്നിംഗ്സ് ആശ്വാസം നല്‍കും. 64 പന്തില്‍ രോഹിത് സെഞ്ച്വറിയില്‍ എത്തിയിരുന്നു. രോഹിതിന്റെ അഞ്ചാം ടി20 സെഞ്ച്വറിയാണിത്. അന്താരാഷ്ട്ര ടി20യില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി അടിക്കുന്ന താരമായി രോഹിത് ഇതോടെ മാറി. രോഹിതിന് നല്ല പിന്തുണ നല്‍കിയ റിങ്കു സിംഗ് 39 പന്തില്‍ നിന്ന് 69 റണ്‍സ് നേടി. 6 സിക്സും 2 ഫോറും റിങ്കു നേടി. അവസാന ഓവറില്‍ ഇന്ത്യ 36 റണ്‍സ് ആണ് അടിച്ചത്.അഫ്ഗാനിസ്താനായി ഫരീദ്…

    Read More »
  • വെസ്റ്റിൻഡീസ് ക്രിക്കറ്റിന്റെ തകര്‍ച്ചക്ക് കാരണം ഐ.പി.എല്‍:  ബ്രയാൻ ലാറ

    ഐ..പി.എല്‍ പോലുള്ള ട്വന്റി 20 ഫ്രാഞ്ചൈസി ലീഗുകളുടെ കടന്നുവരവാണ് വെസ്റ്റിൻഡീസ് ക്രിക്കറ്റിന്റെ തകര്‍ച്ചക്ക് കാരണമെന്ന് വിൻഡീസ് ഇതിഹാസം ബ്രയാൻ ലാറ. വെസ്റ്റിൻഡീസ് ദേശീയ ടീമിനേക്കാള്‍ പ്രധാനം ഐ.പി.എല്ലുകളാണെന്ന് ചിന്തിക്കുന്നവരാണ് 18 ഉം 19ഉം വയസ്സുള്ള യുവതാരങ്ങളെന്നും ലാറ പറഞ്ഞു. നാല്‍പതോ അമ്ബതോ വര്‍ഷങ്ങള്‍ക്ക് മുൻപ് രാജ്യത്തിന് വേണ്ടി കളിക്കാൻ പ്രചോദിപ്പിക്കപ്പെട്ടിരുന്നുവെങ്കില്‍ ഇന്ന് കളി ഉപജീവനം കണ്ടെത്താനുള്ള മാര്‍ഗമായി മാറിയെന്നും ലാറ പറഞ്ഞു. നമ്മുടെ ക്രിക്കറ്റ് താരങ്ങള്‍ക്ക് ലഭിക്കുന്ന സാമ്ബത്തിക ലാഭമുള്ള അവസരങ്ങളുമായി മത്സരിക്കുക എന്നത് വിൻഡീസ് ക്രിക്കറ്റ് ബോര്‍ഡിന് ബുദ്ധിമുട്ടാണെന്നതാണ് വസ്തുത. വിൻഡീസ് ക്രിക്കറ്റിനെ തിരിച്ചുകൊണ്ടുവരുന്നത് അത്ര എളുപ്പമല്ലെങ്കിലും അന്താരാഷ്ട്ര വേദിയിലേക്ക് ഒരു ക്രിക്കറ്ററെ വളര്‍ത്താനുള്ള നടപടി സ്കൂള്‍ തലംമുതല്‍ ആരംഭിക്കണമെന്നും ലാറ പറഞ്ഞു. വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് താരങ്ങള്‍ക്ക് കരീബിയൻ ടീമിനോടുള്ള വിശ്വസ്തത വളര്‍ത്തിയെടുക്കേണ്ടത് നിര്‍ണായകമാണെന്നും ഇതിഹാസതാരം പറഞ്ഞു. ആസ്‌ട്രേലിയയോ ഇംഗ്ലണ്ടോ അവരുടെ ക്രിക്കറ്റ് കളിക്കാര്‍ക്ക് കൂടുതല്‍ പ്രതിഫലം നല്‍കിയല്ല കളിക്കാരെ ചേര്‍ത്തുനിര്‍ത്തുന്നത്. അവര്‍ രാജ്യത്തിന്റെ ടീമിനോടുള്ള സത്യസന്ധത വളര്‍ത്താനാണ്…

    Read More »
  • പെപ്രയെ ക്രൂശിക്കരുത്: ദിമിത്രിയോസ് ഡയമന്റക്കോസ്

    ഇന്ത്യൻ സൂപ്പർ ലീഗ് ഈ സീസൺ ആരംഭിച്ച് ഏതാനും മത്സരങ്ങൾ കഴിഞ്ഞപ്പോൾ ഏറ്റവുമധികം വിമർശനങ്ങൾ ഏറ്റു വാങ്ങിയ താരമാണ് ഘാന സ്‌ട്രൈക്കറായ ക്വാമേ പെപ്ര. ടീമിനായി ആത്മാർത്ഥമായ പ്രകടനം നടത്തിയെങ്കിലും ഗോളുകൾ നേടാത്തതിന്റെ പേരിലും ചില മത്സരങ്ങളിൽ നിർണായകമായ വമ്പൻ അവസരങ്ങൾ തുളച്ചതിന്റെ പേരിലുമാണ് താരം വിമർശനങ്ങൾ ഏറ്റു വാങ്ങിയത്. എന്നാൽ കഴിഞ്ഞ കുറച്ചു മത്സരങ്ങളായി താരം ഗോളുകൾ നേടിത്തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ആറു മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്‌സിനായി നാല് ഗോളുകൾ നേടിയ താരം ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്‌തു. താരം ഫോം കണ്ടെത്തുന്ന സാഹചര്യത്തിൽ പിന്തുണയുമായി സഹതാരമായ ദിമിത്രിയോസ് രംഗത്തു വന്നിട്ടുണ്ട്. സാഹചര്യങ്ങളുമായി ഇണങ്ങിയാൽ പെപ്ര കൂടുതൽ ഗോളുകൾ കണ്ടെത്തുമെന്നാണ് ദിമി പറയുന്നത്.   പെപ്രക്ക് കുറച്ചു കൂടി സമയം ആവശ്യമാണ്. കാരണം ഒരു പുതിയ അന്തരീക്ഷത്തിലും പുതിയൊരു രാജ്യത്തുമാണ് പെപ്ര കളിച്ചു കൊണ്ടിരിക്കുന്നത്. ഒരു സ്‌ട്രൈക്കർ ഗോൾ നേടിയാൽ അത് കൂടെയുള്ള സ്‌ട്രൈക്കറെക്കൂടി മെച്ചപ്പെടുത്തും. ആക്രമണത്തിൽ എന്നെ ഒരുപാട് സഹായിക്കുന്ന താരവുമായി…

    Read More »
  • ഒരു കിരീടം എന്ന സ്വപ്നത്തിന് ഇനിയും കാത്തിരിക്കേണ്ടി വരും കേരള ബ്ലാസ്റ്റേഴ്സ് !

    ഭുവനേശ്വർ:  തുടർച്ചയായ നാല് മത്സരങ്ങളിൽ വിജയം നേടിയ കേരള ബ്ലാസ്റ്റേഴ്സ് സൂപ്പർ കപ്പ് ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായത് ആരാധകർക്ക് തന്നെ അവിശ്വസനീയമായിരിക്കുകയാണ്. ഒരു മത്സരം ബാക്കി നിൽക്കെയാണ് കേരള ബ്ലാസ്റ്റേഴ്സ് കലിംഗ സൂപ്പർ കപ്പിൽ നിന്നും പുറത്തായത്.ഐഎസ്എല്ലിലും സൂപ്പർ കപ്പിലും ഉൾപ്പെടെ തുടർച്ചയായ നാല് മത്സരങ്ങളിൽ വിജയം നേടിയ ശേഷമായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ ഈ‌ പതനം. ജംഷഡ്‌പൂരും ബ്ലാസ്റ്റേഴ്‌സും ആദ്യത്തെ മത്സരം വിജയിച്ചാണ് ഇന്നലത്തെ മത്സരത്തിനായി ഇറങ്ങിയത്. ഇന്നലെ വിജയിച്ചതോടെ ഒരു മത്സരം ബാക്കി നിൽക്കെ ജംഷഡ്‌പൂർ മുന്നിലെത്തി. അടുത്ത മത്സരങ്ങളിൽ ജംഷഡ്‌പൂർ തോൽക്കുകയും ബ്ലാസ്റ്റേഴ്‌സ് വിജയിക്കുകയും ചെയ്‌താലും ഹെഡ് ടു ഹെഡ് ആണു പരിഗണിക്കുക. അതുകൊണ്ടാണ് ഒരു മത്സരം ബാക്കി നിൽക്കെ തന്നെ ബ്ലാസ്റ്റേഴ്‌സ് പുറത്തായത്. നാല് ഗ്രൂപ്പുകളുള്ള ടൂർണമെന്റിൽ നിന്നും ഓരോ ടീമുകൾ മാത്രമാണ് സെമി ഫൈനലിലേക്ക് മുന്നേറുക. ബ്ലാസ്റ്റേഴ്‌സ് സമനിലയെങ്കിലും നേടിയിരുന്നെങ്കിൽ അടുത്ത മത്സരത്തിൽ പ്രതീക്ഷ നിലനിർത്താമായിരുന്നു. എന്നാൽ മുന്നിലെത്തിയ ടീം അതിനു ശേഷം പിന്നിലേക്ക് പോവുകയായിരുന്നു.…

    Read More »
  • ബ്ലാസ്‌റ്റേഴ്‌സിന് പിന്നാലെ  ഗോകുലം കേരളയും സൂപ്പർ കപ്പിൽ നിന്ന് പുറത്ത്

    ഭുവനേശ്വർ: കേരള ബ്ലാസ്‌റ്റേഴ്‌സിന് പിന്നാലെ ഗോകുലം കേരളയും കലിംഗ സൂപ്പർ കപ്പിൽ നിന്നും പുറത്ത്. ഇന്ന് നടന്ന മത്സരത്തിൽ ചെന്നൈയിൻ എഫ്സിയോട് എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോറ്റതോടെയാണ്  ഗോകുലവും സൂപ്പർ കപ്പിൽ നിന്നും പുറത്തായത്. ആദ്യ മത്സരത്തിൽ മുംബൈ സിറ്റിയോടും അവർ പരാജയപ്പെട്ടിരുന്നു.ഇനി അവസാന മത്സരത്തിൽ ഗോകുലം കേരള പഞ്ചാബ് എഫ്സിയെ നേരിടും. കഴിഞ്ഞ ദിവസം നടന്ന മറ്റൊരു മത്സരത്തിൽ ജംഷഡ്‌പൂർ എഫ്സിയോട് 2-3 ന് പരാജയപ്പെട്ട് കേരള ബ്ലാസ്റ്റേഴ്സും ടൂർണമെന്റിൽ നിന്ന് പുറത്തായിരുന്നു.

    Read More »
  • രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ അടുത്ത മത്സരം മുബൈക്കെതിരെ തിരുവനന്തപുരത്ത്

    തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ അടുത്ത മത്സരം മുബൈക്കെതിരെ ജനുവരി 19ന് തുമ്ബ, സെന്റ് സേവ്യേഴ്സ് കോളേജ് ഗ്രൗണ്ടിൽ നടക്കും. കേരളത്തെ നയിക്കുന്നത് സഞ്ജുവും മുംബൈയുടെ നായകന്‍ രഹാനെയുമാണ്. സഞ്ജുവാകട്ടെ രഹാനെയ്ക്ക് കീഴില്‍ രാജസ്ഥാന് റോയല്‍സില്‍ കളിച്ചിട്ടുമുണ്ട്. തുമ്ബയില്‍ ഇരുവരുടേയും പ്രകടനം നേരിട്ട് കാണാനുള്ള അവസരം ആരാധകര്‍ക്കുണ്ടാവും.അതേസമയം മുംബൈയുടെ ശിവം ദുബെയും കേരളത്തിന്റെ സഞ്ജു സാംസണും ഇപ്പോള്‍ ഇന്ത്യന്‍ ടീമിനൊപ്പമാണ്. അഫ്ഗാനിസ്ഥാനെതിരായ മത്സരം 17നാണ് അവസാനിക്കുക. ശേഷം ഇരുവരും അതാത് ടീമിനൊപ്പം ചേരുമെന്നാണ് ആരാധകര്‍ കരുതുന്നത്. തുമ്ബയില്‍ രണ്ട് രഞ്ജി മത്സരങ്ങളാണ് നടക്കുന്നത്. രണ്ടാമത്തത്, ഫെബ്രുവരി ഒമ്ബതിന് പശ്ചിമ ബംഗാളിനെതിരെയാണ്. ബംഗാള്‍ ടീമിനെ നയിക്കുന്നത് മുന്‍ ഇന്ത്യന്‍ താരം മനോജ് തിവാരിയാണ്. മുഹമ്മദ് ഷമിയുടെ സഹോദരന്‍ മുഹമ്മദ് കൈഫ്, ഇഷാന്‍ പോറല്‍, ആകാഷ് ദീപ് തുടങ്ങിയവരും ബംഗാള്‍ ടീമിലുണ്ട്. നേരത്തെ, ഉത്തര്‍ പ്രദേശിനെതിരായ ഒരു മത്സരത്തിന് ആലപ്പുഴ എസ് ഡി കൊളേജ് വേദിയായിരുന്നു. മത്സരം സമനിലയില്‍ അവസാനിക്കുകയായിരുന്നു.

    Read More »
  • ഇംഗ്ലീഷ് സ്‌ട്രൈക്കര്‍ കര്‍ട്ടിസ് മെയിൻ ബെംഗളൂരു എഫ്‌സി വിട്ടു

    ബംഗളൂരു: ഇംഗ്ലീഷ് സ്‌ട്രൈക്കര്‍ കര്‍ട്ടിസ് മെയിൻ ബെംഗളൂരു എഫ്‌സി വിട്ടു. ഈ സീസണ്‍ അവസാനം വരെ കരാര്‍ ഉണ്ടായിരുന്നു എങ്കിലും താരവും ക്ലബും തമ്മില്‍ പിരിയാൻ തീരുമാനിച്ചിരിക്കുകയാണ്. വലിയ പ്രതീക്ഷയോടെയാണ് ബംഗളൂരു കാർട്ടിസിനെ ടീമിൽ എത്തിച്ചെങ്കിലും  കാര്യമായി തിളങ്ങാൻ താരത്തിന് സാധിച്ചിരുന്നില്ല. ഐ എസ് എല്ലില്‍ 8 മത്സരങ്ങള്‍ കളിച്ച മെയിൻ ആകെ 2 ഗോളുകള്‍ ആണ് നേടിയത്. സ്കോട്ടിഷ് പ്രീമിയര്‍ഷിപ്പില്‍ സെന്റ് മിറനില്‍ നിന്നായിരുന്നു താരം ബെംഗളൂരുവില്‍ എത്തിയത്.ഇംഗ്ലീഷ് ക്ലബായ സണ്ടര്‍ലാൻഡ് എഎഫ്‌സിയിലൂടെ  കരിയര്‍ ആരംഭിച്ച താരമാണ് കാർട്ടിസ് മെയിൻ.

    Read More »
  • സന്തോഷ് ട്രോഫി : കേരളം എ ഗ്രൂപ്പില്‍

    ന്യൂഡൽഹി: 77-ാമത് സന്തോഷ് ട്രോഫി ഫുട്ബാള്‍ ടൂര്‍ണമെന്റിന്റെ ഫൈനല്‍ റൗണ്ട് മത്സരങ്ങളുടെ ഫിക്സര്‍ പ്രഖ്യാപിച്ചു. അരുണാചല്‍ പ്രുേശിലെ ഇറ്റാനഗറില്‍ ഫെബ്രുവരി 21 മുതല്‍ മാര്‍ച്ച്‌ 9 വരെയാണ് ടൂര്‍ണമെന്റ്. 12 ടീമുകളാണ് ഫൈനല്‍ റൗണ്ടില്‍ മാറ്റുരയ്ക്കുന്നത്. ഇവരെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചിട്ടുണ്ട്.  ആതിഥേയരായ അരുണാചല്‍, മുൻ ചാമ്ബ്യന്മാരായ ഗോവ, സര്‍വീസസ്, അസാം, മേഘാലയ എന്നിവര്‍ ഉള്‍പ്പെട്ട എ ഗ്രൂപ്പിലാണ് കേരളം മത്സരിക്കുന്നത്. നിലവിലെ ചാമ്ബ്യന്മാരായ കര്‍ണാടക, മഹാരാഷ്ട്ര,ഡല്‍ഹി, മണിപ്പൂര്‍,മിസോറാം,റെയില്‍വേയ്സ് എന്നിവരാണ് ഗ്രൂപ്പ് ബിയിലുള്ളത്. ഓരോ ഗ്രൂപ്പില്‍ നിന്നും ആദ്യ നാലുസ്ഥാനക്കാര്‍ വീതം ക്വാര്‍ട്ടര്‍ ഫൈനലിലെത്തും. മാര്‍ച്ച്‌ നാല്, അഞ്ച് തീയതികളിലാണ് ക്വാര്‍ട്ടര്‍ ഫൈനലുകള്‍. ഏഴിന് സെമികളും ഒൻപതിന് ഫൈനലും നടക്കും. കേരളത്തിന്റെ മത്സരങ്ങള്‍ ഫെബ്രുവരി 21 Vs അസാം ഫെബ്രുവരി 23 Vs ഗോവ ഫെബ്രുവരി 25 Vs മേഘാലയ ഫെബ്രുവരി 28 Vs അരുണാചല്‍ മാര്‍ച്ച്‌ 1 Vs സര്‍വീസസ്

    Read More »
Back to top button
error: