Sports

  • ഇനി കളിമാറും; കേരള ക്രിക്കറ്റ ലീഗിലേക്കു സഞ്ജു; താത്പര്യം അറിയിച്ചെന്ന് അസോസിയേഷന്‍; ലേലത്തില്‍ വരുന്ന സൂപ്പര്‍ താരങ്ങളുടെ പട്ടികയില്‍; കെസിഎയുമായുള്ള പ്രശ്‌നങ്ങള്‍ക്കും തീര്‍പ്പ്

    തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്റെ അടുത്ത സീസണില്‍ മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ കളിക്കുമെന്നു കേരള ക്രിക്കറ്റ് അസോസിയേഷന്‍. കളിക്കാനുള്ള താത്പര്യം സഞ്ജു അറിയിച്ചെന്നു പ്രതിനിധി സ്ഥിരീകരിച്ചു. ഏതു ടീമിലാണു സഞ്ജു കളിക്കുകയെന്നു വ്യക്തമായിട്ടില്ല. 2025 സീസണിനു മുന്നോടിയായുള്ള താരലേലത്തില്‍ സഞ്ജു പങ്കെടുക്കും. ഏരീസ് കൊല്ലം സെയ്‌ലേഴ്‌സാണ് കേരള ക്രിക്കറ്റ് ലീഗിലെ നിലവിലെ ചാംപ്യന്‍മാര്‍. കഴിഞ്ഞ സീസണില്‍ സഞ്ജു സാംസണ്‍ കളിച്ചിരുന്നില്ല. സഞ്ജു കളിച്ചാല്‍ കേരള ക്രിക്കറ്റ് ലീഗ് കൂടുതല്‍ ജനകീയമാകുമെന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് ആരാധകര്‍. സഞ്ജുവിന്റെ ജന്മനാടായ തിരുവനന്തപുരത്തുള്ള മത്സരങ്ങളില്‍ താരത്തിന്റെ കളി കാണാന്‍ ആരാധകര്‍ ഒഴുകിയെത്തുമെന്നും ഉറപ്പാണ്. ആഭ്യന്തര ക്രിക്കറ്റില്‍ അടുത്ത സീസണിലും സഞ്ജു കേരളത്തില്‍ കളിക്കുമെന്ന് ഏറക്കുറെ ഉറപ്പായി. കെസിഎയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് സഞ്ജു കേരളം വിട്ടേക്കുമെന്നു നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പരുക്കിനെ തുടര്‍ന്ന് സഞ്ജു സാംസണ്‍ രഞ്ജി ട്രോഫി മത്സരങ്ങള്‍ കളിച്ചിരുന്നില്ല. അടുത്ത സീസണിനു മുന്നോടിയായുള്ള ലേലത്തില്‍ വരുന്ന താരങ്ങളുടെ പട്ടികയില്‍ സഞ്ജുവിന്റെ പേരുമുണ്ട്.…

    Read More »
  • രാജസ്ഥാനു വേണ്ടെങ്കില്‍ വേണ്ട! സഞ്ജുവിനായി കച്ചകെട്ടി ചെന്നൈയ്ക്കു പിന്നാലെ മറ്റൊരു ടീമും; അടുത്ത സീസണു മുമ്പ് രാജസ്ഥാന്‍ വിടുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ പുതിയ റിപ്പോര്‍ട്ട്

    ചെന്നൈ: മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിന് പിന്നാലെ കൂടുതല്‍ ഐപിഎല്‍ ടീമുകള്‍. 2026 സീസണിന് മുന്നോടിയായുള്ള മിനി ലേലത്തില്‍ സഞ്ജു ലഭ്യമായാല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പം മറ്റൊരു ഐപിഎല്‍ ടീം കൂടി താരത്തിനായി ലേലത്തിലുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. വര്‍ഷങ്ങളായി രാജസ്ഥാന്‍ റോയല്‍സിനൊപ്പമുള്ള സഞ്ജു അടുത്ത സീസണ്‍ മുതല്‍ ടീം വിടുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് പുതിയ റിപ്പോര്‍ട്ട്. സഞ്ജുവിനായുള്ള മല്‍സരത്തില്‍ ഒന്നാമതുള്ളത് ചെന്നൈ സൂപ്പര്‍ കിങ്‌സാണ്. ചെന്നൈയുടെ മുഖമായ എംഎസ് ധോണിയുടെ ഐപിഎല്‍ കരിയറിന് ശേഷം ഈ സ്ഥാനത്തേക്ക് പരിഗണിക്കുന്നവരില്‍ ഒരാളാണ് സഞ്ജു. താരത്തെ ലേലത്തിന് മുന്‍പ് സഞ്ജുവിനെ സ്വന്തമാക്കാനാണ് ചെന്നൈയുടെ പ്ലാന്‍. ഇത് നടന്നില്ലെങ്കില്‍ 2026 ലെ മിനി ലേലത്തില്‍ ചെന്നൈ സഞ്ജുവിനായി ഉണ്ടാകും എന്നാണ് ഖേല്‍നൗ റിപ്പോര്‍ട്ട് ചെയ്യുന്നത്. ലേലത്തിലേക്ക് പോയാല്‍ ചെന്നൈയ്ക്ക് എതിരാളിയായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും സഞ്ജുവിനായെത്തും എന്നാണ് വിവരം. 2013 മുതല്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ഭാഗമാണ് സഞ്ജു. രണ്ട് വര്‍ഷത്തേക്ക് ഫ്രാഞ്ചൈസിയെ വിലക്കിയ സമയത്ത് ഡല്‍ഹിക്കായാണ് സഞ്ജു…

    Read More »
  • ‘എന്റെ കാലം കഴിഞ്ഞെന്നു പറഞ്ഞവരാണ് വിമര്‍ശകര്‍; ഇപ്പോഴും ഞാന്‍ കളിച്ചുകൊണ്ടേയിരിക്കുന്നു; എഴുതുന്നവര്‍ ഇനിയും എഴുതും പറയുന്നവര്‍ വീണ്ടും പറയും; ഞാന്‍ രാജ്യത്തിനുവേണ്ടി കളിക്കും’: അഞ്ച് വിക്കറ്റ് നേട്ടത്തിനു പിന്നാലെ തുറന്നടിച്ച് ബുംറ

    ന്യൂഡല്‍ഹി: തന്റെ കാലം കഴിഞ്ഞെന്നും കൂടിപ്പോയാല്‍ ആറുമാസംവരെ ടീമില്‍ തുടരുമെന്നും വിധിച്ചവരാണു വിമര്‍ശകരെന്ന് തുറന്നടിച്ച് ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറ. ആളുകള്‍ എന്തു പറയുന്നു എന്നതു തനിക്കു നിയന്ത്രിക്കാന്‍ കഴിയുന്ന കാര്യമല്ല. രാജ്യത്തിനായി കളിക്കുക മാത്രമാണു ശ്രദ്ധയെന്നും ബുംറ അഭിമുഖത്തില്‍ പറഞ്ഞു. സമ്മര്‍ദം താങ്ങാന്‍ ബുംറയ്ക്കാവില്ലെന്നും അധികകാലം കളിക്കളത്തില്‍ തുടരാനാകില്ലെന്നും കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു. ബോര്‍ഡര്‍ ഗവാസ്‌കര്‍ പരമ്പരയ്ക്കിടെയുണ്ടായ പരുക്കിനെ തുടര്‍ന്നാണ് താരത്തിന്റെ ഫിറ്റ്‌നസിനെ കുറിച്ച് കടുത്ത ആശങ്ക ഉയര്‍ന്നത്. ഇംഗ്ലണ്ട് പരമ്പരയിലെ അഞ്ച് ടെസ്റ്റുകളും താന്‍ കളിക്കില്ലെന്ന് ബുംറയും വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ എതിരാളിയെ വിറപ്പിച്ചായിരുന്നു ബുംറയുടെ പ്രകടനം. കരിയറിലെ 14-ാം അഞ്ച് വിക്കറ്റ് നേട്ടം ആഘോഷിച്ചതിന് പിന്നാലെയാണ് വിമര്‍ശകരുടെ വായടപ്പിച്ച് ബുംറ പ്രതികരിച്ചത്. ആളുകള്‍ എന്തെഴുതുന്നു എന്നത് തന്റെ നിയന്ത്രണത്തിലുള്ള കാര്യമല്ലെന്നും രാജ്യത്തിനായി കളിക്കുകയെന്നതിലും ടീമിന് വേണ്ടത് നല്‍കുന്നതിലും മാത്രമാണ് താന്‍ ശ്രദ്ധ പതിപ്പിക്കുന്നെതന്നും ബുംറ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ‘ആളുകള്‍ പറയുന്നതിനെ നിയന്ത്രിക്കുക അസാധ്യമാണ്. ആരെയും…

    Read More »
  • കോച്ചാകാന്‍ തയാര്‍; അഭിമുഖത്തില്‍ ആഗ്രഹം തുറന്നു പറഞ്ഞ് സൗരവ് ഗാംഗുലി; ടെസ്റ്റില്‍ പാളിയാല്‍ ഗംഭീര്‍ തെറിക്കുമെന്ന് ക്രിക്കറ്റ് വിദഗ്ധര്‍; രണ്ടു പരമ്പരകള്‍ തോറ്റതിന്റെ ക്ഷീണം തീര്‍ക്കണം; കാത്തിരുന്നു കാണാമെന്നും ഗാംഗുലി

    ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് കോച്ചെന്ന നിലയില്‍ തരക്കേടില്ലാത്ത പ്രകടനം നടത്തുന്ന ഗൗതം ഗംഭീറിനു ഭീഷണിയായി സൗരവ് ഗാംഗുലി. കോച്ചാകാന്‍ തയാറെന്നു തുറന്നു പറഞ്ഞതോടെ ഭാവിയില്‍ ഇന്ത്യന്‍ ടീമിനുണ്ടാകുന്ന പാളിച്ചകള്‍ ഗംഭീറിന്റെ സ്ഥാനത്തിനും ഇളക്കമുണ്ടാക്കുമെന്ന് ക്രിക്കറ്റ് വിദഗ്ധര്‍ പറയുന്നു. കോച്ചെന്ന നിലയില്‍ ഗംഭീറിന് ഐസിസി ചാമ്പ്യനസ് ട്രോഫിയില്‍ ഇന്ത്യയെ വിജയത്തിലെത്തിക്കാന്‍ കഴിഞ്ഞു. പരിചയസമ്പന്നരില്ലാതെ, വൈറ്റ് ബോള്‍ ക്രിക്കറ്റിലും ഇപ്പോള്‍ ഇന്ത്യ തരക്കേടില്ലാത്ത പ്രകടനമാണു പുറത്തെടുക്കുന്നത്. എന്നാല്‍, ടെസ്റ്റിലെ റെക്കോഡ് അത്ര മികച്ചതല്ല. അവസാനത്തെ രണ്ടു ടെസ്റ്റ് പരമ്പരകളിലും ഇന്ത്യ തോറ്റു. വേള്‍ഡ് ടെസ്റ്റ് ക്രിക്കറ്റ് ഫൈനല്‍ യോഗ്യതയും നഷ്ടമായി. ഇപ്പോള്‍ ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് പരമ്പര കോച്ചെന്ന നിലയില്‍ ഗംഭീറിനു ഏറെ നിര്‍ണായകമാണ്. ഇതില്‍ തോല്‍ക്കുകയാണെങ്കില്‍ അദ്ദേഹത്തിന്റെ പരിശീലക സ്ഥാനവും ചോദ്യം ചെയ്യപ്പെട്ടേക്കും. ഇതിനിടെ ഗംഭീറിന്റെ പരിശീലക സ്ഥാനത്തിനു വെല്ലുവിളിയുമായി മുന്‍ ഇതിഹാസ നായകനും ബിസിസിഐ പ്രസിഡന്റുമായിരുന്ന സൗരവ് ഗാംഗുലി ഇപ്പോള്‍ രംഗത്തു വന്നിരിക്കുകയാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ കോച്ച് സ്ഥാനത്തേക്കു സൗരവ് ഗാംഗുലി…

    Read More »
  • എന്തൊരു കഷ്ടം! ആദ്യ കളിയില്‍തന്നെ പിഴവ്; മാച്ച് റഫറി കനിഞ്ഞില്ലെങ്കില്‍ ഇന്ത്യന്‍ നായകന് പിഴ അടയ്‌ക്കേണ്ടിവരും; പണിയായത് ഡ്രസ് കോഡ് ലംഘനം

    ലീഡ്സ്: ഇന്ത്യന്‍ ടീമിന്റെ പുതിയ ടെസ്റ്റ് ക്യാപ്റ്റനെന്ന നിലയില്‍ ഗംഭീര തുടക്കമാണ് യുവ സൂപ്പര്‍ താരം ശുഭ്മന്‍ ഗില്ലിനു ലഭിച്ചിരിക്കുന്നത്. ഇംഗ്ലണ്ടുമായുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനം സെഞ്ചറിയോടെയാണ് നായകനായുള്ള അരങ്ങേറ്റം അദ്ദേഹം ആഘോഷിച്ചത്. ഒന്നാംദിനത്തിലെ കളി അവസാനിക്കുമ്പോള്‍ പുറത്താവാതെ 127 റണ്‍സുമായി ഗില്‍ ക്രീസിലുണ്ട്. നാലാം നമ്പറില്‍ ഇറങ്ങിയ അദ്ദേഹം ക്യാപ്റ്റന്റെ ഇന്നിങ്സോടെ ടീമിനെ മുന്നില്‍ നിന്നും നയിക്കുകയായിരുന്നു. ഈ പ്രകടനത്തോടെ ചില വമ്പന്‍ റെക്കോര്‍ഡുകളും താരം കുറിക്കുകയും ചെയ്തു. ആഹ്ലാദിക്കാന്‍ ഒരുപാടുണ്ടെങ്കിലും ഗില്‍ ‘ചെറിയൊരു’ വലിയ നിയമലംഘനം ആദ്യദിനം നടത്തിയെന്നാണു കണ്ടെത്തല്‍. ആദ്യ മത്സരമായതിനാല്‍ ഐസിസി നിയമങ്ങളിലെ അറിവില്ലായ്മയാകും ഇത്തരത്തില്‍ ഡ്രസ് കോഡില്‍ വന്നതെന്നു ചൂണ്ടിക്കാട്ടുന്നു. ലീഡ്സ് ടെസ്റ്റില്‍ നാലാം നമ്പറില്‍ ബാറ്റ് ചെയ്യാന്‍ ക്രീസിലെത്തിയ്പ്പോള്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ ധരിച്ചത് കറുത്ത നിറമുള്ള സോക്സുകളായിരുന്നു. താരം ക്രീസിലെത്തി അല്‍പ്പസമയം കഴിഞ്ഞപ്പോള്‍ ബ്രോഡ്കാസ്റ്റര്‍മാര്‍ ഇതു സൂം ചെയ്തു കാണിക്കുകയും ചെയ്തിരുന്നു. ടെസ്റ്റില്‍ പരമ്പരാഗതമായ വെള്ള സോക്സുകള്‍…

    Read More »
  • പരിക്ക് വില്ലനാകില്ല; കരുണ്‍ ഇന്നിറങ്ങും; രാഹുലിനും പ്രസിദ്ധിനുമൊപ്പം വീണ്ടും കളിക്കുന്നതില്‍ ആഹ്‌ളാദം; ‘ഇക്കാലമത്രയും ജീവിക്കാന്‍ പ്രേരിപ്പിച്ചത് ഈ നിമിഷങ്ങള്‍ക്കു വേണ്ടിയുള്ള കാത്തിരിപ്പ്’

    ന്യൂഡല്‍ഹി: പരിക്ക് വില്ലനാകുമെന്ന് ആശങ്കപ്പെട്ടെങ്കിലും ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ കരുണ്‍ നായര്‍ കളിക്കുമെന്ന് റിപ്പോര്‍ട്ട്. ടെസ്റ്റില്‍ മൂന്നാമനായി ഇറങ്ങുമെന്നും ബിസിസിഐ വ്യക്തമാക്കി. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ആരംഭിക്കാനിരിക്കെ താരത്തിനു പരിക്കേറ്റെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. നെറ്റ്‌സിലെ പരിശീലനത്തിനിടെ പ്രസിദ്ധ് കൃഷ്ണ എറിഞ്ഞ പന്ത് കരുണിന്റെ വാരിയെല്ലില്‍ അടിച്ച് കൊള്ളുകയായിരുന്നു. വേദന കൊണ്ട് പുളഞ്ഞ താരത്തിനരികിലേക്ക് പ്രസിദ്ധ് ഓടിയെത്തി. പെട്ടെന്ന് ചിരി വീണ്ടെടുത്ത താരം ബാറ്റിങ് തുടര്‍ന്നു. കരുണിന്റെ കാര്യത്തില്‍ ആശങ്കപ്പെടാന്‍ ഒന്നുമില്ലെന്നും ഫിസിയോയും മറ്റും പരിശോധിച്ച് ആരോഗ്യനില തൃപ്തികരമാണെന്ന് ഉറപ്പിച്ചുവെന്നും ടീം വൃത്തങ്ങള്‍ വ്യക്തമാക്കി We are set for the series opener #TeamIndia | #ENGvIND pic.twitter.com/xAbVDUsUdp — BCCI (@BCCI) June 20, 2025 ‘എന്നും രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ തന്റെ ആദ്യ ചിന്ത ഇന്ത്യക്കുവേണ്ടി കളിക്കണമെന്നായിരുന്നു എന്നും അതാണു തന്നെ മുന്നോട്ടു നയിച്ചതെന്നും’ കരുണ്‍ നായര്‍ പറഞ്ഞു. എല്ലാവരെയും ടിവിയിലൂടെ മാത്രം കാണാന്‍ കഴിഞ്ഞിരുന്ന സമയത്തും ഇന്ത്യക്കുവേണ്ടി കളിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നു.…

    Read More »
  • ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്ക് ഇന്നു തുടക്കം; നായകനായി ഗില്ലിന്റെ അരങ്ങേറ്റം; വിരാടും രോഹിത്തുമില്ലാത്ത ആദ്യ പരമ്പര; 50 ടെസ്റ്റിന് മുകളില്‍ കളിച്ച രണ്ടുപേര്‍ മാത്രം ടീമില്‍

    ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് ‌ടീമിലെ തലമുറ മാറ്റത്തിന് ഇന്ന് തുടക്കം.  ഇന്ത്യ–ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റ് വൈകിട്ട് മൂന്നരയ്ക്ക് ലീഡ്സില്‍ തുടങ്ങും. വിരാട് കോലിയും രോഹിത് ശര്‍മയും വിരമിച്ചതിന് ശേഷം ഇതാദ്യമായാണ് ഇന്ത്യ ടെസ്റ്റ് പരമ്പരയ്ക്ക് ഇറങ്ങുന്നത്. നായകനായി ശുഭ്മന്‍ ഗില്ലിന്റെ അരങ്ങേറ്റം കൂടിയാണ് ഈ പരമ്പര. 50ടെസ്റ്റിന് മുകളില്‍ കളിച്ച രണ്ടുപേര്‍ മാത്രമാണ് നിലവിലെ ഇന്ത്യന്‍ ടീമിലുള്ളു. കെ.എല്‍.രാഹുലും രവീന്ദ്ര ജഡേജയും. ബാറ്റിങ്ങില്‍ രാഹുലും ഋഷഭ് പന്തും ശുഭ്മന്‍ ഗില്ലും ആണ് പരിചയ സമ്പത്തില്‍ മുന്നില്‍. കോലി ഇറങ്ങിയിരുന്ന നാലാം നമ്പറിലാകും ഗില്ലിറങ്ങുക. കരുണ്‍ നായരോ സായ് സുദര്‍ശനോ ഇറങ്ങും. കോലിയുടെയും രോഹിത്തിന്റെയും അനുഭസമ്പത്ത് ബാറ്റിങ് നിരയില്‍ പ്രതിഫലിക്കുമെന്നതില്‍ സംശയമില്ല. പരിശീലകന്‍ എന്ന നിലയില്‍ ഗൗതം ഗംഭീറിനും ഈ പരമ്പര വെല്ലുവിളിയാണ്. പേസര്‍മാര്‍ വിക്കറ്റ് കൊയ്ത്ത് നടത്തുന്ന ഇംഗ്ലണ്ടിലെ പിച്ചുകളില്‍ ജസ്പ്രീത് ബുംറതന്നെ ഇന്ത്യയുടെ ആശ്രയം. ഒപ്പം സിറാജോ പ്രസിദ്ധ് കൃഷ്ണയോ ബോളിങ് ഓപ്പണ്‍ചെയ്യാനെത്തും. മറുവശത്ത് കോച്ച് ബ്രണ്ടന്‍…

    Read More »
  • തരൂരിന്റെ മന്ത്രിപദവി വരെ തെറിപ്പിച്ച കൊച്ചി ടസ്‌കേഴ്‌സ്! ലളിത് മോദിയുടെ പ്രതികാര നടപടി; ഒടുവില്‍ നഷ്ടപരിഹാരം നല്‍കാന്‍ ഹൈക്കോടതി വിധി; വിവാദങ്ങള്‍ക്ക് ഒടുവില്‍ തിരിച്ചെത്തുമോ കൊമ്പന്മാര്‍? ഐപിഎല്‍ ഘടന പൊളിച്ചെഴുതേണ്ടി വരും

    കൊച്ചി: ഐപിഎല്ലില്‍ കേരളത്തിന്റെ സ്വന്തം ടീമായ കൊച്ചി ടസ്‌കേഴ്‌സ് തിരിച്ചെത്തുമോ? ബിസിസിഐയുമായുള്ള കേസിന്റെ വിജയത്തിനു പിന്നാലെ അനധികൃതമായാണ് ടീമിനെ പുറത്താക്കിയതെന്ന ചര്‍ച്ചകള്‍ ഉയര്‍ന്നതോടെയാണ് വീണ്ടും ഇത്തരമൊരു സൂചനകള്‍ ഉയരുന്നത്. ഒറ്റ സീസണ്‍ കളിച്ചശേഷം ഐപിഎല്ലില്‍ നിന്ന് പുറത്താക്കപ്പെട്ട കൊച്ചി ടസ്‌കേഴ്‌സിന് ബിസിസിഐ 538 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നു ബോംബെ ഹൈക്കോടതി വിധിച്ചിരുന്നു. ആര്‍ബിട്രല്‍ ട്രൈബ്യൂണലിന്റെ ഉത്തരവിനെതിരെ ബിസിസിഐ നല്‍കിയ ഹര്‍ജി തള്ളിയാണ് ബോംബെ ഹൈക്കോടതി നഷ്ടപരിഹാരവിധി പുറപ്പെടുവിച്ചത്. കൊച്ചി ടസ്‌കേഴ്‌സ് കേരള ബ്രെന്‍ഡന്‍ മക്കല്ലം, മുത്തയ്യ മുരളീധരന്‍, വി.വി.എസ്.ലക്ഷ്മണ്‍, രവീന്ദ്ര ജഡേജ, പാര്‍ഥിവ് പട്ടേല്‍, ബ്രാഡ് ഹോജ്, എസ്. ശ്രീശാന്ത്, ആര്‍.പി. സിങ്, വിനയ് കുമാര്‍, കേദാര്‍ ജാദവ്, ഒവൈസ് ഷാ എന്നിങ്ങനെ തരക്കേടില്ലാത്ത താരനിരയാണ് കേരളത്തിനു വേണ്ടി ഇറങ്ങിയത്. നായകന്‍ മഹേല ജയവര്‍ധനെ 2011 സീസണില്‍ 14 മല്‍സരങ്ങള്‍ കളിച്ച ടീം ആറുകളില്‍ ജയിച്ചു. 10 ടീമുകള്‍ പങ്കെടുത്ത ടൂര്‍ണമെന്റില്‍ എട്ടാംസ്ഥാനത്താണ് ഫിനിഷ് ചെയ്തതെങ്കിലും ഓര്‍മയില്‍ നില്‍ക്കുന്ന ഒട്ടേറെ…

    Read More »
  • ബിസിസിഐക്കു കനത്ത തിരിച്ചടി; കരാര്‍ ലംഘിച്ചെന്ന് ആരോപിച്ച് ഐപിഎല്ലില്‍നിന്ന് പുറത്താക്കിയ കൊച്ചി ടസ്‌കേഴ്‌സിന് 538 കോടി നല്‍കണം

    മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) നിന്നു പുറത്താക്കിയ കൊച്ചി ടസ്കേഴ്സ് കേരളയ്ക്ക് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസി) 538 കോടി രൂപ നൽകണമെന്ന് ബോംബെ ഹൈക്കോടതി. ആർബിട്രൽ ട്രൈബ്യൂണലിന്റെ വിധി ബോംബെ ഹൈക്കോടതി ശരിവച്ചു. ഇതിനെതിരെ ബിസിസിഐ നൽകിയ അപ്പീൽ തള്ളികൊണ്ടാണ് ബോംബെ ഹൈക്കോടതിയുടെ വിധി. ആർബിട്രൽ ട്രൈബ്യൂണലിന്റെ കണ്ടെത്തലിനെതിരെ അപ്പിൽ പരിഗണിക്കാൻ കഴിയില്ലെന്നും കേസ് പരിഗണിച്ച ജസ്റ്റിസ് ആർ ഐ ചാഗ്ല പറഞ്ഞു. 2011 ഐപിഎൽ നാലാം സീസണിൽ മാത്രമാണ് കൊച്ചി ടസ്കേഴ്സ് കളിച്ചത്. ഫ്രാഞ്ചൈസി ഫീസ് നൽകാതെ ബിസിസിഐയുമായുള്ള കരാർ ലംഘിച്ചു എന്നാരോപിച്ചാണ് ടീമിനെ പുറത്താക്കിയത്. പിന്നീട് തുക നൽകാൻ ശ്രമിച്ചെങ്കിലും ടീം ഉടമകളെ ബിസിസിഐ മടക്കി. തുടർന്ന് കരാർ ലംഘിച്ചിട്ടില്ലെന്നും ടൂർണമെന്റിൽനിന്ന് പുറത്താക്കിയത് വൻ സാമ്പത്തിക നഷ്ടം ഉണ്ടാക്കിയെന്നുമുള്ള പരാതിയുമായി ടീം ഉടമകൾ സ്പോർട്സ് വേൾഡ് തർക്ക പരിഹാര കോടതിയെ സമീപിച്ചത്. 2015ൽ മുൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആർ സി ലഹോതി കൊച്ചി…

    Read More »
  • അരുണാചല്‍ സുന്ദരിക്ക് ചരിത്ര നേട്ടം; ഏഷ്യന്‍ ബോഡിബില്‍ഡിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇരട്ടമെഡല്‍

    അരുണാചല്‍ പ്രദേശില്‍നിന്നുള്ള ഹില്ലാങ് യാജിക്, 15-ാമത് ദക്ഷിണേഷ്യന്‍ ബോഡിബില്‍ഡിങ് ആന്‍ഡ് ഫിസിക് സ്‌പോര്‍ട്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഇരട്ട മെഡലുമായി ചരിത്രം കുറിച്ചു. ഭൂട്ടാനിലെ തിംഫുവില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ ഒരു സ്വര്‍ണവും ഒരു വെള്ളിയുമാണ് രണ്ടിനങ്ങളിലായി ഹില്ലാങ് നേടിയത്. ഇന്ത്യയില്‍ നിന്ന് ഒരു വനിതാ താരം ആദ്യമായാണ് ഈയിനത്തിലെ അന്താരാഷ്ട്ര ടൂര്‍ണമെന്റില്‍ സ്വര്‍ണം നേടുന്നത്. അരുണാചല്‍ മുഖ്യമന്ത്രി പേമ ഖണ്ഡു എക്‌സ് പോസ്റ്റിലൂടെ ഹില്ലാങ്ങിന് അഭിനന്ദനം അറിയിച്ചു. സംസ്ഥാനത്തുനിന്നുള്ള കേന്ദ്രമന്ത്രി കിരണ്‍ റിജിജുവും താരത്തെ പ്രശംസിച്ചു. യാജിക്കിന്റെ വിജയം വടക്കുകിഴക്കന്‍ മേഖലയിലെ പുതിയ തലമുറയിലെ അത്ലറ്റുകള്‍ക്ക് ശാരീരിക കായികരംഗത്ത് മികവ് പുലര്‍ത്താന്‍ പ്രചോദനമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഒരു രാജ്യാന്തര ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണമെഡല്‍ സ്വന്തമാക്കുന്ന അരുണാചലില്‍ നിന്നുള്ള ആദ്യ വനിതാ ബോഡിബില്‍ഡിങ് താരമാണ് ഹില്ലാങ് യാജിക്. ‘അവരുടെ വ്യക്തിഗത വിജയം മാത്രമല്ല, ആഗോള വേദിയില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ സാധിച്ചതും ശ്രദ്ധേയമാണ്’- അരുണാചല്‍ ബോഡിബില്‍ഡിംഗ് അസോസിയേഷന്‍ (എബിഎ) പ്രസിഡന്റ് നബാം ട്യൂണ പ്രസ്താവനയില്‍ യാജിക്കിന്റെ നേട്ടത്തെ പ്രശംസിച്ചു. ഭൂട്ടാന്‍…

    Read More »
Back to top button
error: