Sports

  • കേരള ക്രിക്കറ്റ് ലീഗില്‍ സഞ്ജു സാംസണൊപ്പം തിളങ്ങാന്‍ തൃശൂരിന്റെ ഗഡികള്‍; കൊച്ചി ഒഴികെ എല്ലാ ടീമുകളിലും സാന്നിധ്യം; നിലനിര്‍ത്തിയത് ലക്ഷങ്ങള്‍ മുടക്കി; ചില്ലറക്കാരല്ല ഏഴുപേര്‍

    തൃശൂര്‍: കെസിഎല്‍ രണ്ടാം സീസണില്‍ തിളങ്ങാന്‍ തൃശൂരില്‍നിന്ന് ഏഴു താരങ്ങള്‍. കൊച്ചി ഒഴികെ എല്ലാ ടീമുകളിലും തൃശൂരില്‍നിന്നുള്ള യുവതാരങ്ങള്‍ ഇടംപിടിച്ചു. എന്‍.എം. ഷറഫുദ്ദീന്‍, സി.വി. വിനോദ് കുമാര്‍, വത്സല്‍ ഗോവിന്ദ്, റിയ ബഷീര്‍, കെ.എ. അരുണ്‍, ടി.വി. കൃഷ്ണകുമാര്‍, ആതിഫ് ബിന്‍ അഷ്‌റഫ് എന്നിവരാണു കളിക്കുക. കേരള ക്രിക്കറ്റിലെ മികച്ച ഓള്‍ റൗണ്ടര്‍മാരില്‍ ഒരാളാണു ഷറഫുദീന്‍. കഴിഞ്ഞ സീസണില്‍ കൊല്ലം സെയിലേഴ്‌സിനായി മികച്ച ബൗളിംഗ് കാഴ്ചവച്ചു. 12 കളികളില്‍നിന്നു 19 വിക്കറ്റുകളും നേടി. ബൗളിംഗ് പട്ടിയിലെ രണ്ടാം സ്ഥാനത്തിനൊപ്പം മികച്ച ബാറ്റിംഗും കണക്കിലെടുത്ത് ടൂര്‍ണമെന്റിലെ മികച്ച താരമായും തെരഞ്ഞെടുത്തു. അടുത്തിടെ നടന്ന എന്‍എസ്‌കെ ട്രോഫിയിലും പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റായി തെരഞ്ഞെടുഫക്കപ്പെട്ടു. അഞ്ചു ലക്ഷം രൂപയ്ക്കാണു കൊല്ലം ഷറഫുദ്ദീനെ നിലനിര്‍ത്തിയത്. ഡല്‍ഹിയില്‍ കളിച്ചുവളര്‍ന്ന്, കുച്ച് ബിഹാര്‍ ട്രോഫിയിലൂടെ താരമായി ഉയര്‍ന്ന ബാറ്റ്‌സ്മാനാണു വത്സണ്‍ ഗോവിന്ദ്. 2018-19ലെ കുച്ച് ബിഹാര്‍ ട്രോഫിയില്‍ എട്ടു മത്സരങ്ങളില്‍നിന്ന് 1235 റണ്‍സാണു നേടിയത്. ഈ പ്രകടനം അണ്ടര്‍…

    Read More »
  • പൊന്‍മുട്ടയിടുന്ന താറാവായി ഐപിഎല്‍; പ്രതിവര്‍ഷം പലിശയായി 1000 കോടി കൈയില്‍; ബിസിസിഐയുടെ ആകെ വരുമാനത്തിന്റെ 59 ശതമാനവും കുട്ടിക്രിക്കറ്റിലൂടെ; കരുതല്‍ ധനം 30,000 കോടി!

    ന്യൂഡല്‍ഹി:  ക്രിക്കറ്റിലൂടെ പണം വാരി ബിസിസിഐ. 2024 സാമ്പത്തിക വര്‍ഷത്തില്‍ 9741.7 കോടി രൂപയുടെ വരുമാനം ബിസിസിഐ ഉണ്ടാക്കിയെന്നാണ് കണക്ക്. ഇതില്‍ 5,761 കോടി രൂപ ഐപിഎല്ലിലൂടെയാണ്. അതായത് വരുമാനത്തില്‍ 59 ശതമാനവും എത്തുന്നത് ഐപിഎല്ലിലൂടെ. ഐപിഎല്‍ മീഡിയ അവകാശം വിറ്റഴിച്ചതിന് പുറമെ രാജ്യാന്തര മല്‍സരങ്ങളുടെ സംപ്രേക്ഷണാവകാശം വഴി 361 കോടി രൂപയാണ് ബിസിസിഐ സ്വന്തമാക്കിയത്. ഇതുകൂടാതെ 30,000 കോടി രൂപയ്ക്കടുത്ത് ബിസിസിഐയുടെ കയ്യില്‍ കരുതല്‍ ധനമുണ്ട്. ഇതില്‍ നിന്നും പലിശയായി വര്‍ഷത്തില്‍ 1,000 കോടി രൂപ ബിസിസിഐയ്ക്ക് ലഭിക്കുന്നുണ്ട്. സ്‌പോണ്‍സര്‍ഷിപ്പുകള്‍, മീഡിയ കരാര്‍, മത്സരദിന വരുമാനം എന്നിവ കണക്കിലെടുത്താല്‍ കരുതല്‍ ധനത്തില്‍ പ്രതിവര്‍ഷം 10-12 ശതമാനം വളര്‍ച്ചയുണ്ടാകുമെന്നും ബ്രാന്‍ഡിങ് പരസ്യ കമ്പനിയായ റീഡിഫ്യൂഷനെ ഉദ്ധരിച്ച് ബിസിനസ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വര്‍ഷന്തോറും ഐപിഎല്ലിന്‍റെ പ്രചാരം ഏറിവരുന്നെന്നും അതനുസരിച്ച് മീഡിയ റൈറ്റ്സ് ഉയരുന്നതായും റിപ്പോര്‍ട്ടിലുണ്ട്. ഐപിഎൽ ഇതര വരുമാനം വർധിപ്പിക്കാൻ രഞ്ജി ട്രോഫി, ദുലീപ് ട്രോഫി, സികെ നായിഡു ട്രോഫി തുടങ്ങിയ…

    Read More »
  • രണ്ടു താരങ്ങള്‍ പുറത്ത്; കുല്‍ദീപും അര്‍ഷ് ദീപും ടീമില്‍; ഇന്ത്യയുടെ പ്ലേയിംഗ് ഇലവനെ തെരഞ്ഞെടുത്ത് മുന്‍ താരം; ബുംറ കളിക്കുമോ എന്നു കണ്ണുനട്ട് ആരാധകര്‍; ജയം നിര്‍ണായകം

    മുംബൈ: ലോര്‍ഡ്സ് ടെസ്റ്റില്‍ 22 റണ്‍സ് തോല്‍വി വഴങ്ങി അഞ്ച് മത്സര പരമ്പരയില്‍ 1-2ന് പിന്നിലായതോടെ ഓള്‍ഡ് ട്രാഫോര്‍ഡില്‍ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ ഇന്ത്യയുടെ പ്ലേഗിംഗ് ഇലവനില്‍ ആരൊക്കെ കളിക്കുമെന്ന ആകാംക്ഷയിലാണ് ഇന്ത്യൻ ആരാധകര്‍. പേസര്‍ ജസ്പ്രീത് ബുമ്ര കളിക്കുമോ എന്നതാണ് പ്രധാന ആകാംക്ഷയെങ്കിലും നാലാം ടെസ്റ്റിനുള്ള ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ വരുത്തേണ്ട മാറ്റങ്ങള്‍ നിര്‍ദേശിക്കുകയാണ് മുന്‍ ഇന്ത്യൻ നായകനും ചീഫ് സെലക്ടറുമായിരുന്ന ദിലീപ് വെംഗ്സര്‍ക്കാര്‍. നാലാം ടെസ്റ്റിനുള്ള ടീമില്‍ ഇന്ത്യ അഞ്ച് ബൗളര്‍മാരുമായി ഇറങ്ങണമെന്ന് വെംഗ്‌സര്‍ക്കാര്‍ റേവ് സ്പോര്‍ട്സിനോട് പറഞ്ഞു. പാര്‍ട് ടൈം ബൗളര്‍മാരെക്കൊണ്ട് ഒരിക്കലും ടെസ്റ്റ് ജയിക്കാനാവില്ലെന്നും വെംഗ്‌സര്‍ക്കാര്‍ വ്യക്തമാക്കി. നാലാം ടെസ്റ്റില്‍ ഇന്ത്യ കുല്‍ദീപ് യാദവിനെയും അര്‍ഷ്ദീപ് സിംഗിനെയും കളിപ്പിക്കണം. ഇരുവരും ടീമിലെത്തുമ്പോള്‍ ഓള്‍ റൗണ്ടര്‍മാരായ നിതീഷ് കുമാര്‍ റെഡ്ഡിയും വാഷിംഗ്ടണ്‍ സുന്ദറുമാകും പുറത്തുപോകുക. പന്ത് ഇരുവശത്തേക്കും മൂവ് ചെയ്യുന്ന ഇംഗ്ലണ്ടിലെ സാഹചര്യങ്ങളില്‍ അര്‍ഷ്ദീപിനെ കളിപ്പിക്കുന്നത് ഇന്ത്യക്ക് ഗുണകരമാകും. റിവേഴ്സ് സ്വിംഗ് ചെയ്യിക്കാനുള്ള അർഷ്ദീപിന്‍റെ മികവും നിര്‍ണായകമാകും.…

    Read More »
  • കരുണ്‍ നായര്‍ എല്ലാ അവസരങ്ങളും തുലച്ചോ? അസിസ്റ്റന്റ് കോച്ചിന്റെ വെളിപ്പെടുത്തലിനു പിന്നാലെ മൂന്നാം നമ്പരിനെ ചൊല്ലി ആശങ്ക; ഏഴുവര്‍ഷത്തെ കാത്തിരിപ്പിനു ശേഷം തിരിച്ചെത്തിയപ്പോള്‍ ഫോമില്ല; ആകെ നേടിയത് 131 റണ്‍സ് മാത്രം

    മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടിനെതിരെ നാലാം ടെസ്റ്റിനിറങ്ങുമ്പോള്‍ ഇന്ത്യയുടെ പ്രധാന ആശങ്ക മൂന്നാം നമ്പര്‍ ബാറ്ററുടെ കാര്യത്തില്‍. കരുണ്‍ നായര്‍ക്ക് പ്രതീക്ഷിച്ച മികവിലേക്ക് എത്താനായിട്ടില്ല. മലയാളിതാരം കരുണ്‍ നായര്‍ നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തിയത് ആഭ്യന്തര കിക്കറ്റിലെ സ്ഥിരതയാര്‍ന്ന റണ്‍വേട്ടയോടെയാണ് എന്നാല്‍ ആ മികവ് ഇംഗ്ലണ്ടിനെതിരെ പുറത്തെടുക്കാന്‍ കരുണിന് കഴിയുന്നില്ല. ആദ്യ മൂന്ന് ടെസ്റ്റിലും കളിച്ച കരുണിന് ആകെ നേടാനായത് 131 റണ്‍സ് മാത്രം. ഇന്ത്യ – ഇംഗ്ലണ്ട് ടീമുകളില്‍ അര്‍ധ സെഞ്ച്വറിയില്ലാത്ത ഏക ടോപ് ഓര്‍ഡര്‍ ബാറ്ററാണ് കരുണ്‍. ആദ്യ ടെസ്റ്റില്‍ അരങ്ങേറ്റക്കാരന്‍ സായ് സുദര്‍ശന്‍ ആയിരുന്നു മൂന്നാമന്‍. കരുണ്‍ ആറാം നമ്പര്‍ ബാറ്ററും. രണ്ടും മൂന്നും ടെസ്റ്റുകളില്‍ കരുണിന് മൂന്നാമനായി സ്ഥാനക്കയറ്റം കിട്ടിയെങ്കിലും ലോര്‍ഡ്‌സില്‍ നേടിയ 40 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. കരുണിന് പകരം സായ് സുദര്‍ശന് വീണ്ടും അവസരം നല്‍കണമെന്ന വാദം ശക്തമായിക്കഴിഞ്ഞു. കിട്ടിയ അവസരം പ്രയോജനപ്പെടുത്താത്ത കരുണിനെ മാറ്റി സായ് സുദര്‍ശനെ കളിപ്പിക്കണമെന്ന് മുന്‍താരം ഫാറുഖ്…

    Read More »
  • രാഹുല്‍ എവിടെ? പരിശീലന സെഷനില്‍ മുഴുവന്‍ താരങ്ങളും ഇറങ്ങിയപ്പോള്‍ രാഹുല്‍ മാത്രം മിസിംഗ്! ഔദ്യോഗിക വിശദീകരണം നല്‍കാതെ ബിസിസിഐ; നാലാം ടെസ്റ്റ് ഇന്ത്യക്ക് നിര്‍ണായകം

    ഇംഗ്ലണ്ടിനെതിരെ മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡില്‍ നടക്കുന്ന നാലാം ടെസ്റ്റില്‍ ഇന്ത്യക്കു വിജയം അനിവാര്യമായിരിക്കേ സ്റ്റാര്‍ ബാറ്റ്‌സ്മാന്റെ അഭാവത്തില്‍ ആശങ്ക. മത്സരത്തിനു മുമ്പായുള്ള പരിശീലന സെഷനില്‍ കെ.എല്‍. രാഹുലിനെ കാണാതായതോടെയാണ് ആരാധകര്‍ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നത്. തയ്യാറെടുപ്പുകളുടെ ഭാഗമായി ഇന്ത്യന്‍ ടീം കെന്റ് കൗണ്ടി ക്രിക്കറ്റ് ഗ്രൗണ്ടിലാണ് പരിശീലനം നടത്തിയത്. അഞ്ച് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പര നിലവില്‍ 2-1 ന് ഇംഗ്ലണ്ടിന് അനുകൂലമായതിനാല്‍, ജൂലൈ 23 ന് ആരംഭിക്കുന്ന മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ഇന്ത്യക്ക് ജയം അനിവാര്യമാണ്. പരമ്പരയില്‍ ഇതുവരെ ഇന്ത്യയുടെ മികച്ച പ്രകടനക്കാരില്‍ ഒരാളായ രാഹുല്‍ ഒഴികെ മിക്കവാറും എല്ലാ കളിക്കാരും പരിശീലനത്തില്‍ പങ്കെടുത്തു. മികച്ച ഫോമില്‍ പരമ്പരയിലുടനീളം കെ.എല്‍. രാഹുല്‍ അസാധാരണമായ ഫോമിലാണ്. ആദ്യ ടെസ്റ്റിലും മൂന്നാം ടെസ്റ്റിലും രണ്ട് സെഞ്ച്വറികള്‍ അദ്ദേഹം ഇതിനകം നേടിയിട്ടുണ്ട്, കൂടാതെ മൂന്ന് മത്സരങ്ങളില്‍ നിന്ന് 62.00 എന്ന മികച്ച ശരാശരിയില്‍ 375 റണ്‍സ് നേടിയിട്ടുണ്ട്. പരമ്പരയിലെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയവരുടെ പട്ടികയില്‍ അദ്ദേഹം നിലവില്‍…

    Read More »
  • ഒടുവില്‍ സൈനയും; കായിക താരങ്ങള്‍ക്കിടെ വിവാഹ മോചനം തുടര്‍ക്കഥയാകുന്നു; പത്തുവര്‍ത്തെ പ്രണയത്തിന് ഒടുവില്‍ വിവാഹം; ഇരുവരും ഒരേ കരിയറില്‍ മിന്നിത്തിളങ്ങി; ജീവിതം നമ്മെ വ്യത്യസ്ത ദിശകളിലേക്ക് കൊണ്ടുപോകുമെന്ന് ബാഡ്മിന്റണ്‍ താരത്തിന്റെ പോസ്റ്റ്

    ന്യൂഡല്‍ഹി: ഇന്ത്യന്‍ കായിക താരങ്ങളുടെ വിവാഹങ്ങള്‍ക്കൊപ്പം അവ തകര്‍ന്നടിയുന്നതിന്റെ വാര്‍ത്തകളും നിറയുന്നു. കഴിഞ്ഞ വര്‍ഷങ്ങള്‍ക്കിടെ ക്രിക്കറ്റിലും മറ്റു കായിക ഇനങ്ങളിലും തിളങ്ങിനിന്ന നിരവധി താരങ്ങളാണു വിവാഹ മോചനം നേടിയത്. ഇപ്പോള്‍ എല്ലാവരെയും ഞെട്ടിച്ചു ഇന്ത്യന്‍ ബാഡ്മിന്റണിന്റെ അഭിമാന താരങ്ങളും ഒളിമ്പ്യന്‍മാരുമായ സൈന നേവാളും കശ്യപുമാണു വിവാഹ മോചിതരാകുന്നത്. സോഷ്യല്‍ മീഡിയയിലൂടെ സൈന തന്നെയാണ് വിവാഹമോചത്തെക്കുറിച്ച് ആരാധകരുമായി പങ്കുവച്ചത്. നേരത്തേ ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി, യുസ്‌വേന്ദ്ര ചഹല്‍, സാനിയ എന്നിവരും വിവാഹ മോചിതരായിരുന്നു. സൈനയുടെ പോസ്റ്റ് ജീവിതം ചിലപ്പോള്‍ നമ്മളെ വ്യത്യസ്ത ദിശകളിലേക്കു കൊണ്ടുപോവുന്നു. വളരെയധികം ആലോചനകള്‍ക്കും ചിന്തകള്‍ക്കുമൊടുവില്‍ ഞാനും കശ്യപ്പ് പരുപ്പള്ളിയും വേര്‍പിരിയാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഞങ്ങള്‍ സ്വയവും പരസ്പരവും സമാധാനം, വളര്‍ച്ച, ഹീലിങ് എന്നിവ തിരഞ്ഞെടുക്കുകയാണ്. ഓര്‍മകള്‍ക്കു ഞാന്‍ നന്ദി പറയുകയാണ്, മുന്നോട്ടും എല്ലാ നന്‍മകളും ആശംസിക്കുകയാണ്. ഈ സമയത്തു ഞങ്ങളെ മനസ്സിലാക്കുകയും സ്വകാര്യതയെ ബഹുാമാനിക്കുകയും ചെയ്തതിനു നന്ദി എന്നായിരുന്നു ഇന്‍സ്റ്റഗ്രാമില്‍ സൈന നേവാള്‍ കുറിച്ചത്. 2018 ഡിസബര്‍…

    Read More »
  • ഇരന്നു തിന്നുന്നവനെ തുരന്നു തിന്നുന്ന പാക് ക്രിക്കറ്റ് ബോര്‍ഡ്; ധൂര്‍ത്തടിക്കുന്നത് കോടികള്‍; സംപ്രേക്ഷണ അവകാശം വിറ്റഴിച്ചത് നക്കാപ്പിച്ചയ്ക്ക്; സ്‌പോണ്‍സര്‍മാര്‍ നല്‍കാനുള്ളത് കോടികള്‍; ഡീസല്‍ അടിച്ചതില്‍ ലക്ഷങ്ങള്‍ തട്ടിപ്പ്; പോലീസിന് ബിരിയാണി വാങ്ങി നല്‍കിയത് രണ്ടുകോടി രൂപയ്ക്ക്; ഞെട്ടിച്ച് ഓഡിറ്റ് റിപ്പോര്‍ട്ട്

    ഇസ്ലാമാബാദ്: രാഷ്ട്രീയ അനിശ്ചിതത്വത്തിനും സാമ്പത്തിക അസ്ഥിരാവസ്ഥയ്ക്കും രാജ്യാന്തര സൗഹൃദങ്ങള്‍ക്കിടയിലെ വിള്ളലുകള്‍ക്കുമിടയില്‍ പാകിസ്താന്‍ ക്രിക്കറ്റിലും അഴിമതിയുടെ കൊടുങ്കാറ്റ്. സാമ്പത്തിക ക്രമക്കേട്, രഹസ്യ ഇടപാടുകള്‍, നിയമവിരുദ്ധ നിയമനങ്ങള്‍ എന്നിങ്ങനെ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ (പിസിബി) മുഖം മൂടി വലിച്ചുകീറുന്ന റിപ്പോര്‍ട്ട് പാക് ഓഡിറ്റര്‍ ജനറല്‍ (എജിപി) പുറത്ത്. പാക് ക്രിക്കറ്റിനെ നന്നാക്കാനല്ല, മറിച്ചു കൊള്ളടയിക്കുകയാണു പിസിബി ചെയ്യുന്നതെന്നും ഓഡിറ്റ് റിപ്പോര്‍ട്ടില്‍ തുറന്നടിക്കുന്നു. ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും വ്യക്തിപരമായ നേട്ടങ്ങള്‍ക്കു പാക് ക്രിക്കറ്റ് ബോര്‍ഡിന്റെ കോടികള്‍ കൊള്ളയടിച്ചതിന്റെ ഉദാഹരണമാണെന്നു ക്രിക്കറ്റ് ലോകത്തെ നിരവധി പ്രമുഖര്‍ ആരോപിച്ചു. കളിക്കാര്‍ക്കും മത്സരങ്ങള്‍ക്കും ആവശ്യത്തിനു പണം ലഭിക്കാതെ ബുദ്ധിമുട്ടുമ്പോള്‍ രാജ്യാന്തര മത്സരങ്ങള്‍ക്കായി സുരക്ഷയേര്‍പ്പെടുത്തിയ പോലീസിനു ഭക്ഷണയിനത്തില്‍ ചെലവിട്ടത് രണ്ടുകോടി രൂപയ്ക്കു തത്തുല്യമാണ് പാകിസ്താന്‍ രൂപയാണെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. വിദേശ കളിക്കാരടക്കമുള്ളവര്‍ക്കു പണം ചെലവിടുന്നതു മനസിലാക്കാമെങ്കിലും സ്വന്തം രാജ്യത്തു ശമ്പളം കൈപ്പറ്റി ജോലി ചെയ്യുന്നവര്‍ക്കായി ഇത്രയും പണം എന്തിനു ചെലവിട്ടെന്നാണ് ഓഡിറ്റിലെ ചോദ്യം. സാധാരണ പാകിസ്താനികള്‍ പണപ്പെരുപ്പത്തില്‍ വലയുമ്പോള്‍ ആയിരക്കണക്കിന് ഉദ്യോഗസ്ഥര്‍ക്കു ബിരിയാണിയും…

    Read More »
  • “ഞങ്ങൾ സമാധാനം, വളർച്ച, സൗഖ്യം എന്നിവ തിരഞ്ഞെടുക്കുന്നു”!! സൈന വിവാഹമോചന വാർത്ത സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുമ്പോൾ നെതർലൻഡ്‌സിൽ ഒരുകൂട്ടം സുഹൃത്തുക്കൾക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് കശ്യപ്

    ന്യൂഡൽഹി: ബാഡ്മിന്റൺ താരങ്ങളായ സൈന നേവാളും ഭർത്താവ് പി കശ്യപും വേർപിരിയുന്നുവെന്ന വാർത്ത ഇൻസ്റ്റാഗ്രാമിൽ സ്റ്റോറിയിലൂടെയാണ് സൈന അറിയിച്ചത്. വളരെയധികം ആലോചിച്ച ശേഷമാണ് കശ്യപും താനും വേർപിരിയാൻ തീരുമാനിച്ചതെന്നും തങ്ങൾ സമാധാനം, വളർച്ച, സൗഖ്യം എന്നിവ തിരഞ്ഞെടുക്കുന്നുവെന്നും സൈന കുറിച്ചിരുന്നു. എന്നാൽ സൈന വിവാഹമോചന വാർത്ത പങ്കുവയ്ക്കുമ്പോൾ കശ്യപ് നെതർലൻഡ്‌സിലാണെന്നാണ് റിപ്പോർട്ട്. സൈനയുടെ പ്രഖ്യാപനത്തിന് ഏകദേശം ആറു മണിക്കൂർ മുമ്പ് കശ്യപ് പങ്കുവച്ച ഇൻസ്റ്റാഗ്രാം സ്റ്റോറിയാണ് ഇപ്പോൾ സമൂഹ ശ്രദ്ധ നേടുന്നത്. ജൂലൈ 11 മുതൽ 13 വരെ നെതർലൻഡ്‌സിലെ ഹിൽവാരൻബീക്കിൽ നടന്ന അവേക്കനിങ് ഫെസ്റ്റിവലിൽ സുഹൃത്തുക്കൾക്കൊപ്പം പങ്കെടുക്കുകയായിരുന്നു കശ്യപ്. ഇവിടെ നിന്ന് ഒരുകൂട്ടം സുഹൃത്തുക്കൾക്കൊപ്പമുള്ള ഒരു ചിത്രമാണ് കശ്യപ് സമൂഹ മാധ്യമത്തിലൂടെ പങ്കുവച്ചത്. മാത്രമല്ല സൈനയുടെ വിവാഹമോചന വാർത്തയോട് കശ്യപ് ഇതുവരെ പ്രതികരിച്ചിട്ടുമില്ല. അതേസമയം 2014-ലെ കോമൺവെൽത്ത് ഗെയിംസ് സ്വർണ മെഡൽ ജേതാവാണ് കശ്യപ്. 32 വർഷത്തിനിടെ ഈ നേട്ടം സ്വന്തമാക്കിയ ആദ്യ ഇന്ത്യൻ ബാഡ്മിന്റൺ താരമായിരുന്നു കശ്യപ്. കൂടാതെ…

    Read More »
  • ബാറ്റിങ്ങിൽ മാത്രമല്ല ബോളിങ്ങിലും റെക്കോർഡ് ബുക്കിൽ ഇടംപിടിച്ചു ചെക്കൻ… യൂത്ത് ടെസ്റ്റിൽ വിക്കറ്റ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരമെന്ന റെക്കോർഡ് ഇനി വൈഭവിന്റെ പേരിൽ, നേട്ടം ഇഇംഗ്ലണ്ട് നായകനെ പുറത്താക്കി

    ലണ്ടൻ: വെടിക്കെട്ട് ബാറ്റിങ്ങിലൂടെ ആരാധകരെ കയ്യിലെടുത്ത വൈഭവ് സൂര്യവംശി ബോളിങ് പ്രകടനം കൊണ്ട് വീണ്ടും റെക്കോർഡ് ബുക്കിൽ ഇടംപിടിച്ചിരിക്കുന്നു. ഇംഗ്ലണ്ടിൽ പര്യടനം നടത്തുന്ന ഇന്ത്യൻ അണ്ടർ 19 ടീം അംഗമായ വൈഭവ് സൂര്യവംശി, യൂത്ത് ടെസ്റ്റിൽ വിക്കറ്റ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡാണ് സൂര്യവംശി സ്വന്തമാക്കിയത്. ബെക്കൻഹാമിലെ കെന്റ് കൗണ്ടി ക്രിക്കറ്റ് ഗ്രൗണ്ടിൽ നടക്കുന്ന മത്സരത്തിൽ ഇംഗ്ലണ്ട് നായകൻ ഹംസ ഷെയ്ഖിനെ പുറത്താക്കിയാണ് പതിനാലുകാരൻ തന്റെ ചരിത്രനേട്ടം കുറിച്ചിരിക്കുന്നത്. അതേസമയം യൂത്ത് ടെസ്റ്റിൽ വൈഭവിന്റെ കന്നി വിക്കറ്റാണിത്. ഇടംകയ്യൻ ഓർത്തഡോക്സ് ബോളറായ വൈഭവ്, ഇംഗ്ലണ്ട് ഇന്നിങ്സിലെ 45–ാം ഓവറിലാണ് ഹംസ ഷെയ്ഖിനെ പുറത്താക്കിയത്. ലോ ഫുൾടോസ് ആയിട്ടെത്തിയ പന്ത് ബൗണ്ടറി കടത്താനുള്ള ശ്രമത്തിൽ ലോങ് ഓഫിൽ ഹെനിൽ പട്ടേലിന് ക്യാച്ച് സമ്മാനിച്ചായിരുന്നു ഹംസ ഷെയ്ഖിന്റെ മടക്കം. 14 വർഷവും 107 ദിവസവും പ്രായമുള്ളപ്പോഴാണ് വൈഭവിന്റെ ഈ വിസ്മയ പ്രകടനം. ഇതോടെ 2019ൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ തിരുവനന്തപുരത്ത് മനിഷി സ്ഥാപിച്ച റെക്കോർഡ്…

    Read More »
  • വിക്കറ്റെടുത്തതിനു പിന്നാലെ ബെൻ ഡക്കറ്റിന്റെ കണ്ണിൽ തുറിച്ചുനോക്കി സിറാജിന്റെ ആഹ്ലാദ പ്രകടനം, തോളുകൊണ്ട് തട്ടിമാറ്റി ഡക്കറ്റ്, വിഷയത്തിൽ ഇടപെട്ട് അംപയർ- വീഡിയോ

    ലണ്ടൻ: ലോഡ്സ് ക്രിക്കറ്റ് ടെസ്റ്റിന്റെ നാലാം ദിനം ഇംഗ്ലിഷ് ഓപ്പണർ ബെൻ ഡക്കറ്റിനെ പുറത്താക്കി ഇന്ത്യയ്‌ക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ച് മുഹമ്മദ് സിറാജ്. ഇംഗ്ലണ്ട് സ്കോർ 22ൽ നിൽക്കെയായിരുന്നു ഡക്കറ്റിനെ മിഡ് ഓണിൽ ജസ്പ്രീത് ബുമ്രയുടെ കൈകളിലെത്തിച്ച് സിറാജ് ഇന്ത്യയ്‌ക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചത്. വിക്കറ്റെടുത്തതിനു പിന്നാലെ ഡക്കറ്റിനു തൊട്ടരികിൽ മുഖാമുഖമെത്തി കണ്ണിൽ നോക്കി സിറാജ് ആഹ്ലാദ പ്രകടനത്തിനു മുതിർന്നത് രംഗം നാടകീയമാക്കി. ഇതോടെ തനിക്കു മുന്നിലെത്തി ആഹ്ലാദ പ്രകടനം നടത്തിയ സിറാജിനെ തട്ടിമാറ്റി ഡക്കറ്റ്. തുടർന്ന് അംപയർമാർ വിഷയത്തിൽ ഇടപെട്ടു. അതേസമയം 12 പന്തുകൾ നേരിട്ട ബെൻ ഡക്കറ്റ്, ഒരു ഫോർ സഹിതം 12 റൺസെടുത്താണ് പുറത്തായത്. രണ്ടാം ഇന്നിങ്സിൽ 11 ഓവർ പൂർത്തിയാകുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 38 റൺസ് എന്ന നിലയിലാണ് ഇംഗ്ലണ്ട്. സാക് ക്രൗളി 17 റൺസോടെയും ഒലി പോപ്പ് നാലു റൺസോടെയും ക്രീസിൽ. ഒന്നാം ഇന്നിങ്സിൽ ഇരു ടീമുകളും 387 റൺസുമായി തുല്യത പാലിച്ചതിനാൽ…

    Read More »
Back to top button
error: